മുന്നറിയിപ്പ്
പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍,ദുരഭിമാനികള്‍,വര്‍ണ്ണവെറിയന്മാര്‍;ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ,കുട്ടിക്കഥകളോ,പുരാണങ്ങളോ,ഐതിഹ്യങ്ങളോ,ഇതിഹാസങ്ങളോ,വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍,സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ തുടങ്ങിയ ബഹുമാന്യര്‍ക്ക് ഈ ബ്ലോഗ് വായിക്കുന്നത് അവരുടെ ചിന്താഗതികളെ സ്വാധീനിക്കാനോ, അവരുടെ വിശ്വാസം വൃണപ്പെടാനോ കാരണമായേക്കാം എന്നുള്ളതിനാല്‍ അവര്‍ ഈ ബ്ലോഗ് വായിക്കാനോ കാണാനോ മറ്റുള്ളവരെ കാണിക്കാനോ വായിപ്പിക്കാനോ ശ്രമിക്കരുതെന്ന് ഇതിനാല്‍ മുന്നറിയിപ്പു നല്‍കുന്നു.

അഥവ വല്ലവരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്ന പക്ഷം അവരുടെ പ്രവര്‍ത്തിയുടെ ഫലത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കുതന്നെ ആയിരിക്കുന്നതും, ഇതെഴുതുന്ന സമയത്ത് ചിത്രകാരന്‍ എന്ന ബ്ലോഗറുടെ നിയന്ത്രണത്തിലുള്ളതും,
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ളതുമായ ഈ ബ്ലോഗിനോ,ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്കോ,തന്നിഷ്ടത്തോടെ അതിക്രമിച്ചുകടന്ന ബ്ലോഗ് വായനക്കാരുടെ കഷ്ട നഷ്ടങ്ങളില്‍ ഉത്തരവാദിത്വമുണ്ടാകുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.(ശേഷം ഭാഗം പേജിന്റെ താഴെ)

Wednesday, November 4, 2009

അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന്


കാര്‍ട്ടൂണിസ്റ്റിന്റെ “കേരള ഹഹഹ” ബ്ലോഗില്‍ പോസ്റ്റു ചെയ്തിരിക്കുന്ന “2009 കേരള പിറവി ദിനാശംസകള്‍” മൂന്നു ദിവസം വൈകിയാണെങ്കിലും ചിത്രകാരന്‍ ഇന്നു കണ്ടു.ചിത്രകാരന്റെ ചിന്തകളോട് കാര്‍ട്ടൂണ്‍ വളരെ അടുത്തു നില്‍ക്കുന്നതുകൊണ്ടായിരിക്കാം വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി തോന്നുന്നു. ഈ കാര്‍ട്ടൂണ്‍ കേരളീയ സമൂഹത്തിലേക്ക് അഴിച്ചുവിടുന്ന പരിഹാസ്യമായ,അപമനകരമായ സത്യത്തിന്റെ ദുരവസ്ഥയെ നാം കണ്ണടച്ച് ഇരുട്ടാക്കി അവഗണിച്ചുകൂട.നമ്മുടെ മൂല്യബോധത്തെ കഴുകി തുടച്ച് ശുദ്ധമാക്കേണ്ട ചുമതല ഒരോ കേരളീയന്റെയും രാഷ്ട്രീയത്തിന്റെ ഭാഗമായി അനുഷ്ടിക്കേണ്ട കര്‍ത്തവ്യബോധമായി നമ്മെ പിന്‍‌തുടരുന്നതായി ഈ മനോഹരമായ കാര്‍ട്ടൂണ്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. അതു മാത്രമല്ല, ഈ കാര്‍ട്ടൂണ്‍ എങ്ങനെയോ സംഭവിച്ചുപോയ ഒരു നര്‍മ്മ തുരുത്തല്ലെന്ന് കര്‍ട്ടൂണിസ്റ്റിന്റെ വിവരണത്തില്‍ നിന്നും മനസിലാകുന്നു. “അപ്പപ്പ കാണുന്നോരാണപ്പന്‍” സിദ്ധന്തം അണുവിട തെറ്റിക്കാതെ ആചരിച്ചുവരുന്ന മലയാളിയുടെ മൂല്യബോധത്തിന്റെ വൈകല്യത്തെ വളരെ ഭംഗിയായി വരച്ചുകാണിക്കുന്ന ഈ കാര്‍ട്ടൂണ്‍ പോസ്റ്ററായി ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെടേണ്ട തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്‍ട്ടൂണിസ്റ്റിന്റെ ഉജ്വല രചനയാണെന്ന് ചിത്രകാരന് അഭിപ്രായമുണ്ട്. നമ്മുടെ സാംസ്കാരിക അപചയത്തിന്റേയും,കപട സദാചാരത്തിന്റേയും,പൊങ്ങച്ചത്തിന്റെ അപ്രമാദിത്വത്തിന്റേയും,മലിനമായ മൂല്യബോധത്തിന്റേയും, കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റേയും, തന്തയില്ലായ്മയുടേയും എല്ലാം കാരണം ഈ കാര്‍ട്ടൂണില്‍ മലയാളിയുടെ ആത്മവിമര്‍ശനമായി കാര്‍ട്ടൂണിസ്റ്റ് സന്നിവേശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കെടിഡിസി യുടെ ബോര്‍ഡുകളാണ് കാര്‍ട്ടൂണിന്റെ പശ്ചാത്തലം എന്നത് യാദൃശ്ചികതയല്ല.വെറുമൊരു പരിഹാസ ചിരിയിലൊതുങ്ങൂന്ന ഉപരിപ്ലവ കാര്‍ട്ടൂണല്ലാ ഇത്.സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മലയാളിയുടെ കാപട്യം നിറഞ്ഞ മൂല്യബോധത്തിനു നേരെ പ്രതിഷ്ടിച്ചിരിക്കുന്ന കണ്ണാടിയാണ് ഈ കാര്‍ട്ടൂണ്‍. ലോകത്തിനു മുന്നില്‍ ഒരു ഭിക്ഷാടകന്റെ വ്യക്തിത്വം മാത്രമുള്ള, പണം കൊണ്ട് എല്ലാം നേടിയെന്ന് വിശ്വസിക്കുന്ന മലയാളിയുടെ ബുദ്ധി മാന്ദ്യത്തിനുനേരേയുള്ള കാര്‍ട്ടൂണിസ്റ്റിന്റെ പരിഹാസമാണിത്. ഇതിനു മുന്നിലെ നമ്മുടെ പൊട്ടന്‍ ചിരി, നമ്മുടെ തന്നെ വൈരൂപ്യം കണ്ടുള്ള വിഢിച്ചിരിയാണെന്ന അപ്രിയ സത്യം ഒരോ മലയാളിയും മനസ്സിലാക്കിയാല്‍ ആത്മാഭിമാനത്തിന്റെ അയലോക്കത്തെങ്കിലും മലയാളിക്ക് എത്തിപ്പെടാം. സ്വന്തം അച്ഛനെ ഭിക്ഷക്കാരനായാലും,കള്ളനായാലും,കൊലപാതകിയായാലും,തെണ്ടിയായാലും അച്ഛാ എന്ന് അഭിമാനത്തോടെ വിളിക്കാനുള്ള തിരിച്ചറിവിന് നമ്മുടെ അമ്മ നന്നാവുകതന്നെ വേണം.അമ്മയില്‍ നിന്നും മുലപ്പാലുപോലെ ആ സംസ്ക്കാരം ലഭിക്കുകതന്നെ വേണം. സാംബത്തികമായി മികവുനേടുന്ന സ്ത്രീകളുടെ കുടുംബ പൊങ്ങച്ചത്തിന്റെ, മഹിമയുടെ പാരംബര്യ വാഹകരായി നില്‍ക്കുംബോള്‍ നമുക്ക് ലഭിക്കുന്നത് പുറം മോടിയുള്ള തന്തയില്ലായ്മയുടെ ദുരഭിമാനം നിറഞ്ഞ സംസ്ക്കാരമാണെന്ന് മലയാളത്തില്‍ പറഞ്ഞാല്‍പ്പോലും അതിന്റെ അര്‍ത്ഥം, അര്‍ത്ഥത്തിന്റെ ലജ്ജാവഹമായ ഭീകരത ബോധ്യമാകാത്തവിധം മലയാളിമനസ്സിന്റെ പൌരുഷം സ്ത്രൈണമായിരിക്കുന്നു.(ഇത് ചിത്രകാരന്റെ ചിന്തയാണ്.കാര്‍ട്ടൂണിസ്റ്റിന്റേതല്ല)

“ഈ പയ്യന്‍സിന്റെ പ്രസക്തി അടിക്കടി കൂടിക്കൂടിവരുമെന്നു
ദിവസം നാലുപത്രം കമ്പോടുകമ്പ് വായിക്കുന്ന എന്റെ അയല്‍വാസി
കിട്ടുണ്ണ്യമ്മാന്‍ പറയുന്നു. അതുകൊണ്ട്, 2050 വരെ
എന്റെ കേരളപ്പിറവിദിനാശംസാകാര്‍ഡ് ഇതു തന്നെ. മാറ്റല്യ !”


ചിത്രകാരന്റെ മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റിന്റെ വിവരമറിയിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന കാര്‍ട്ടൂണിസ്റ്റിന്റെ മുകളില്‍ കൊടുത്ത നാലുവരി അറിയിപ്പ് ചിത്രകാരനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പത്രങ്ങളിലൊക്കെ കാര്‍ട്ടൂണ്‍ വരക്കുന്ന വയറ്റിപ്പെഴപ്പ് കാര്‍ട്ടൂണിസ്റ്റുകളേക്കാള്‍ കുറച്ചുകൂടി ഉയരത്തില്‍ ഈ കാര്‍ട്ടൂണിസ്റ്റിനെ മനസ്സില്‍ പ്രതിഷ്ടിച്ചിരുന്നെങ്കിലും, കക്ഷിയുടെ സ്ഥാന നിര്‍ണ്ണയ കാര്യത്തില്‍ ചിത്രകാരനു തെറ്റുപറ്റിയെന്ന് ബോധ്യപ്പെടുത്തുന്ന വരിയാണ് “2050 വരെ
എന്റെ കേരളപ്പിറവിദിനാശംസാകാര്‍ഡ് ഇതു തന്നെ. മാറ്റല്യ” എന്ന ദൃഢ പ്രതിജ്ഞ.ചിത്രകാരന്റെ “തന്തക്കുപിറന്നവരുടെ ഗവണ്മെന്റ്” എന്ന വായന പോസ്റ്റില്‍ കാര്‍ട്ടൂണിസ്റ്റിന്റെ കന്മന്റ് വീണതില്‍ ഒരു താണു പറക്കലിന്റെ ഭംഗിയാര്‍ന്ന ഒരു വിവരണമുണ്ടായിരുന്നു....മനോഹരമായ ഒരു ആകാശ ദൃശ്യം ! അതു കണ്ടപ്പോഴേ ഒരു ദാര്‍ശനികനെ സംശയിച്ചിരുന്നു. ഇപ്പോള്‍ ബോധ്യമായി. വെറുമൊരു ചിരിയിലപ്പുറം സമൂഹത്തിന്റെ ആന്തരാത്മാവിലേക്ക് ഈ കാര്‍ട്ടൂണിസ്റ്റ് ദൃഢനിശ്ചയത്തോടെ പ്രവേശിക്കുന്നതും, കാര്‍ട്ടൂണിസ്റ്റിന്റെ ചിരി രാഷ്ട്രീയത്തിന്റെ വജ്രരൂപം പ്രാപിക്കുന്നതും ദാര്‍ശനിക രോഗമായി മനസ്സിലാക്കുന്നു. ആ രോഗമുള്ളവരെ, ആത്മബോധം ലഭിച്ചവരെ തത്വമസിയുടെ അര്‍ത്ഥ തലത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്.

സമൂഹത്തിനന്യമായ ആത്മബോധവും ആത്മാഭിമാനവും സമൂഹത്തിലേക്ക് കൊണ്ടുവരാന്‍ കലാകാരന്മാര്‍ക്ക് ആ വസ്തുതയെക്കുറിച്ച് ബോധോദയമുണ്ടാകുകയാണല്ലോ ആദ്യം വേണ്ടത്. ബൂലോകത്തിന്റെ സ്വതന്ത്രാകാശത്ത് ഇനിയും വളര്‍ന്ന് ഭൂലോകം കൂടി ആത്മപ്രകാശത്താല്‍ ധന്യമാക്കാന്‍ കാര്‍റ്റൂണിസ്റ്റിന്റെ അകകാംബുള്ള ചിരികള്‍ക്ക് സാധിക്കട്ടെ എന്ന് സസന്തോഷം ആശംസിക്കുന്നു.
ബൂലോകത്തെ കാര്‍ട്ടൂണിസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍...!!!! ഈ വായന പോസ്റ്റിന്റെ മനോഹാരിതക്കും, ചിത്രകാരന്‍ വളരെ ഇഷ്ടപ്പെടുന്ന കാര്‍ട്ടൂണിസ്റ്റിന്റെ കാര്‍ട്ടൂണ്‍ എന്ന നിലക്കും, ചിത്രകാരനുകൂടി അവകാശപ്പെട്ട ഈ കാര്‍ട്ടൂണ്‍ ഇവിടെ മോഷ്ടിച്ച് ചേര്‍ക്കുന്നു. കാര്‍ട്ടൂണിസ്റ്റ് ആവശ്യപ്പെട്ടാല്‍ മാത്രമേ ചിത്രകാരന്റെ ഹൃദയത്തില്‍ നിന്നും ഈ കാര്‍ട്ടൂണ്‍ തിരിച്ചു നല്‍കു എന്നും അഹങ്കാരപൂര്‍വ്വം അറിയിക്കട്ടെ.കാര്‍ട്ടൂണിസ്റ്റിന്റെ കേരള ഹഹഹയിലെ പ്രതിപാദ്യമായ പോസ്റ്റിലേക്കുള്ള ലിങ്ക്.

Sunday, November 1, 2009

ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം

(കുട്ടികളും,സ്ത്രീകളും ചിത്രകാരന്റെ ഈ പോസ്റ്റ് രക്ഷിതാവിന്റെ ഉപദേശ/പരിഭാഷകളില്ലാതെ വായിക്കാന്‍ മുതിരരുതെന്ന് വാത്സല്യപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.മനസ്സില്‍ ഭയം കൂടുകൂട്ടിയാല്‍ ക്രിയാത്മകത കരിഞ്ഞുപോകുമെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന:)

ഞ്ചിയുടെ പിങ്കു ഷെഢിയില്‍ നിന്നും വിരലെടുക്കാന്‍ മനസ്സു വരുന്നില്ല. അതായത് മനസ്സില്‍ നിന്നും ഇഞ്ചിയുടെ പിങ്കു ഷഢി മായുന്നില്ലെന്ന് സാരം. ചില മഹത്തായ സൃഷ്ടികള്‍ കാലങ്ങളെ അതിജീവിക്കുമെന്ന് പറയുന്നതുപോലെ....!!! ഇഞ്ചിയുടെ പിങ്കു ഷെഢി ചിത്രകാരന്റെ മനോമുകുരത്തിലെ അഴയില്‍ നിന്നും ചീന്തിയെടുത്ത് വലിച്ചെറിയുന്നതിനായി ഒരു പോസ്റ്റ് കൂടി എഴുതേണ്ടി വന്നിരിക്കുന്നു.
ആ ദുഷ്ടന്‍ ചാണക്യനാണ് വീണ്ടും ചിത്രകാരനെ പ്രചോദനം നല്‍കി ഒരു പിങ്ക് ഷഢിയെ വലംവക്കുന്ന ഭ്രമണപഥങ്ങലിലേക്ക് വീണ്ടും വലിച്ചിഴച്ചത് ! പതിനാറാം നൂറ്റാണ്ടില്‍ ഗ്രീസിലും റോമിലും പ്രചാരത്തിലുണ്ടായിരുന്ന ചാരിത്ര്യപട്ട എന്ന യോനിപ്പൂട്ടിനെക്കുറിച്ച് വസ്തുതാപരമായ അറിവുകളാണ് ചിത്രത്തിന്റെ അകംബടിയോടെ ചാണക്യന്‍ തന്റെ മണിച്ചിത്രത്താഴെന്ന പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.(ലിങ്കും കമന്റും താഴെ)

പുരുഷന്റെ ഭയത്തിന്റേയും,അപകര്‍ഷതയുടേയും,അധീശത്വത്തിന്റേയും മനശാസ്ത്ര രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന അതീവ രസകരമായ അറിവുകളും,ചിന്തകളും തട്ടിയുണര്‍ത്താന്‍ ഇഞ്ചിപ്പെണ്ണിന്റെ അളിഞ്ഞ പിങ്കു ഷെഢി വിവാദത്തിനു കഴിഞ്ഞു എന്നതില്‍ ചിത്രകാരന് ഇഞ്ചിയോട് കൃതജ്ഞതയുണ്ട്. ഇതില്‍ പുരുഷന്റേയോ സ്ത്രീയുടേയോ ജയ-പരാചയങ്ങളോ ലിംഗഭേദമോ ഒന്നും തന്നെ ചിത്രകാരന്‍ കാണുന്നില്ല. സമൂഹത്തിന്റെ മനശ്ശാസ്ത്രത്തിനകത്തേക്ക് പ്രവേശിക്കാവുന്ന ഇതുവരെ ഏറെ വെളിച്ചം വീഴാത്ത ഉള്ളറകളിലേക്കുള്ള വഴികളെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമാണിത്.അതൊരു നിമിത്തവും ഭാഗ്യവുമായി കാണട്ടെ !

പര്‍ദ്ദ എന്ന സ്ത്രീപൂട്ട്

സമൂഹത്തില്‍ അടിമത്വത്തിന്റേയും, പാരതന്ത്ര്യത്തിന്റേയും പര്‍വ്വതങ്ങള്‍ നമുക്കു മുന്നില്‍ നിന്നാല്പോലും അതിനെ കാണാതെ അല്ലെങ്കില്‍ തിരിച്ചറിയാതെ ... കുരുടന്മാരായി മനസ്സിലെ ദുഷ്ടവിഗ്രഹങ്ങള്‍ കരിതേച്ച് മിനുക്കി ഒരു ആചാരം പോലെ അവയോട് അകാരണമായി ക്ഷോഭിക്കുക എന്നത് നമ്മുടെ ശീലമാണ്.ക്ഷോഭം എങ്ങനേയും പുറത്തുപോണമല്ലോ! സ്ഥാപിത താല്‍പ്പര്യക്കാര്‍ നമ്മെ അങ്ങനെ ശീലിപ്പിച്ചതുമാകാം. പറഞ്ഞുവരുന്നത് ഇസ്ലാം മതവിശ്വാസം അതിന്റെ വിശ്വാസികളുടെ അടിമത്വത്തിലധിഷ്ടിതമായ വര്‍ഗ്ഗീയ ശക്തി സമാഹരിക്കാന്‍ ഉപയോഗിച്ചുവരുന്ന ഒരു ലിംഗ വിവേചന ഉപകരണമായ പര്‍ദ്ദ എന്ന സ്ത്രീശരീരപൂട്ടിനെക്കുറിച്ചാണ്.വളരെ നഗ്നമായും, വസ്തുനിഷ്ടമായും സ്പഷ്ടമായും സ്ത്രീയെ ആഗോള തലത്തില്‍ തന്നെ തടവിലിടുന്ന, സ്ത്രീയെ ഹീനമായി അപമാനിക്കുന്ന അസ്വാതന്ത്ര്യത്തിന്റേയും,ലിംഗ വിവേചനത്തിന്റേയും,തിന്മയുടേയും നമുക്കിടയില്‍ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന പര്‍ദ്ദ എന്ന സ്ത്രീ ലൈംഗീക പൂട്ടിനെക്കുറിച്ച് നമുക്ക് പ്രതിഷേധമുണ്ടാകുന്നില്ല.പര്‍ദ്ദ ഒരു സ്ത്രീ ലൈംഗീകപൂട്ടു മാത്രമല്ല. സ്ത്രീയുടെ ബുദ്ധിപരമായ വളര്‍ച്ചയെ കണ്ണുകെട്ടി മറക്കുന്നതും അതിലൂടെ സമൂഹത്തിന്റെ സാംസ്ക്കാരികവും, ആത്മീയവും,മാനവികവുമായ നവീകരണത്തെ തടയുന്നതുമായ ജീര്‍ണ്ണിച്ച മനുഷ്യത്വരഹിതമായ മതത്തിന്റെ ശപിക്കപ്പെട്ട പൂട്ടാണ് പര്‍ദ്ദ. സ്ത്രീയും പുരുഷനും അടങ്ങുന്ന മാനവികമായ സമൂഹത്തെ സാംസ്ക്കാരികമായി വന്ധ്യംങ്കരിക്കാന്‍ അനായാസമായി സാധിക്കുന്ന ഈ വിശ്വാസ പൂട്ടിനെതിരെ സ്ത്രീകളോ, സാമൂഹ്യവളര്‍ച്ച ആഗ്രഹിക്കുന്ന സുമനസ്സുകളോ പ്രതികരിക്കുകയാണെങ്കില്‍ മതവര്‍ഗ്ഗീയതയാല്‍ തമ്മിലടിച്ചു ചാവുന്ന പാവപ്പെട്ട നൂറുകോടിയിലേറെവരുന്ന മനുഷ്യരെ മാനവികതയുടെ സാഹോദര്യത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനായേനെ !മൊഹ്സിന്‍ മക്മലാഫിന്റെ അഫ്ഗാന്‍ ആല്‍ഫബെറ്റ് എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ഇന്ത്യവിഷനിലെ 24 ഫ്രേംസില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ചിത്രകാരന്‍ അടിച്ചുമാറ്റിയ മനുഷ്യ അടിമത്വത്തിന്റെ ആഴങ്ങള്‍ കാണിക്കുന്ന മതത്തിന്റെ വൃണചിത്രങ്ങള്‍.(സ്ത്രീ പീഢനത്തിന്റെ ഈ ദൈന്യതയൊന്നുംകാണാതെ സ്ത്രീപീഢനത്തിന്റെ കുത്തക വ്യാപാരികളായ മതങ്ങളോട് കലഹിക്കാതെ കൂടെക്കിടക്കുന്ന ഭര്‍ത്താവിനെ വളര്‍ത്തുമൃഗം പോലെ ദ്രോഹിക്കുന്ന ഫെമിനിസ്റ്റുകളുടെ ഡിപ്രഷന്‍ കൊണ്ടുണ്ടാകുന്ന മനോ വൈകൃതം ചികിത്സിച്ചു മാറ്റേണ്ട സാമൂഹ്യ വിപത്തുതന്നെ)


ആരാണ് സ്ത്രീ പീഢകര്‍

മംഗലാപുരത്തേയും ബാംഗ്ലൂരിലേയും ഹിന്ദു വര്‍ഗ്ഗീയവാദികളായ മുത്തലീക്കുമാര്‍ സ്ത്രീപീഢകരാണോ ? 30ലേറെ സ്ത്രീകളെ ലൈംഗീകമായി ചൂഷണംചെയ്ത് സ്വര്‍ണ്ണവും ഫോണും അപഹരിച്ചതിനു ശേഷം ഗര്‍ഭ നിരോധന ഗുളികയാണെന്ന പേരില്‍ സയനൈഡ് ഗുളിക നല്‍കി ആത്മഹത്യ ചെയ്യിപ്പിക്കുന്ന കാസര്‍ഗോട്ടെ അദ്ധ്യാപകന്‍ സ്ത്രീ പീഢകനാണൊ ? സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച് കൊലപ്പെടുത്തുന്ന പിതാക്കന്മാര്‍, കന്യാസ്ത്രീയുടെയും പള്ളീലച്ചന്മാരുടേയും ലൈംഗീകതക്ക് സാക്ഷിയായതിനാല്‍ അഭയയെ കൊല്ലേണ്ടിവന്നവര്‍ സ്ത്രീ പീഢകരാണോ ? സൌന്ദര്യധാമമായിരുന്ന ഡയാനയയെ അവഗണിച്ചതിലൂടെ അവരെ സ്വതന്ത്രയായി സ്വയം നശിക്കാന്‍ അനുവധിച്ച ചാള്‍സ് രാജകുമാരന്‍ സ്ത്രീ പീഢകനാണോ ?

ചിത്രകാരന്‍ ഇവരെയൊന്നും കൊടിയ പാപികളായി മുദ്രകുത്താന്‍ തയ്യാറല്ല.കാരണം ഇവരെല്ലാം അരങ്ങത്തെത്തുന്ന ഹതഭാഗ്യരായ നമ്മുടെ സമൂഹത്തിന്റെ പ്രതിനിധികള്‍ മാത്രമാണ്. ഇങ്ങനെ അരങ്ങത്തെത്തുന്നവരേക്കാള്‍ എത്രയോ ആയിരം മടങ്ങായി ശബ്ദമോ, വെളിച്ചമോ,സ്റ്റേജോ, കാണികളൊ ഇല്ലാത്ത സ്ഥലങ്ങളില്‍ വച്ച് ഇത്തരം പീഢനങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുമെന്ന് ചിത്രകാരനു സംശയമില്ല. അതുകൊണ്ടുതന്നെ, ഇവിടെ കുറ്റക്കാര്‍ മുകളില്‍ പറഞ്ഞ പിടിക്കപ്പെടുന്ന ഹതഭാഗ്യരല്ല. മറിച്ച് നവീകരണ വിമുഖമായി നില്‍ക്കുന്ന നമ്മുടെ സമൂഹവും, സമൂഹത്തെ വന്ധ്യതയില്‍ തളക്കുന്ന മത-ആചാര വിശ്വാസങ്ങളുമാണ്.പുരോഹിതരും,മത ആചാര്യന്മാരും,മത പണ്ഢിതരും, മതത്തിന്റെ കുരിശും,ചന്ദനക്കുറിയും,നിസ്ക്കാര തഴംബും,ജാതി-മത നാമങ്ങളും ചുമന്നു നടക്കുന്ന അന്ധരായ സമൂഹമാണ് എല്ലാ സ്ത്രീ പീഢനങ്ങളുടേയും ഉത്തരവാദികള്‍.(അതായത് യുക്തിവാദികളും,നിരീശ്വര വാദികളുമായ വിരലിലെണ്ണാവുന്നവര്‍ ഒഴിച്ച് മറ്റെല്ലാവരും ...തുലാഭാരം നടത്തുന്ന ശാസ്ത്രജ്ഞ തൊഴിലാളികളടക്കം...ഭൂമിക്ക് ഭാരമായ കുറ്റിച്ചൂലുകളാണെന്ന് !!!:)

പുരുഷ അപകര്‍ഷതയുടെ മനശ്ശാസ്ത്രം

(ഒരു മനശ്ശാസ്ത്രജ്ഞനല്ലെങ്കിലും ഇഞ്ചി, പച്ചമാങ്ങ,കറിവേപ്പില,തോരന്‍, മുരിങ്ങ,തക്കാളിപ്പെണ്ണ് തുടങ്ങിയ ബൂലോകത്തെ നപുംസകങ്ങളായ ഫെമിനിസ്റ്റുകളെ തുടര്‍ച്ചയായി വായിച്ചതില്‍ നിന്നും ചിത്രകാരനും കുറച്ച് മനശ്ശാസ്ത ജ്ഞാനമൊക്കെ നേടാനായിട്ടുണ്ടെന്നത് നന്ദിപൂര്‍വ്വം സ്മരിക്കേണ്ടിയിരിക്കുന്നു. മനശ്ശാസ്ത്ര പണ്ഡിതര്‍ ചിത്രകാരനെ സ്നേഹപൂര്‍വ്വം തിരുത്തുക.)
നമ്മുടെ ബ്ലോഗര്‍ ചാണക്യന്‍ അദ്ദേഹത്തിന്റെ വിഖ്യാതമായ മണിച്ചിത്രതാഴ് എന്ന് പോസ്റ്റിലൂടെ ഉദ്ബോധിപ്പിച്ചതുപോലെ...
പുരുഷന്‍ അപകര്‍ഷതയുടെ ഒരു കളത്തില്‍ ദിനേശാവതാരം തന്നെയാണ്.എത്ര സുന്ദരനായാലും,എത്ര ശക്തനയാലും പുരുഷന്‍ ഉള്ളിന്റെ ഉള്ളില്‍ ജന്മനാ ഭീരുവും,ഭയഗ്രസ്ഥനും,അവിശ്വാസിയും,സംശയരോഗിയും എല്ലാം തന്നെയാണ്. ഭൂമിയില്‍ വേരാഴ്ത്തിനില്‍ക്കാന്‍, സ്വന്തം ഭാവിയെ സ്വയം സൃഷ്ടിക്കാന്‍ കഴിവില്ലാത്ത പുരുഷന്റെ അപകര്‍ഷതയില്‍ നിന്നുമാണ് പുരുഷന്‍ തിന്മയുടെ(സ്വാര്‍ത്ഥമായ)വഴിയിലൂടെ അധീശതയിലേക്ക് വളരുന്നത്.ഈ വളര്‍ച്ച പുരുഷ ലോക സൃഷ്ടിക്കും,സദാചാര സൃഷ്ടിക്കും,സ്വാര്‍ത്ഥതയുടെ ചെറു തുരുത്തുകള്‍ മുതല്‍ സാമ്രാജ്യങ്ങള്‍ വരെ നിര്‍മ്മിക്കുന്നതിനും അവനെ പ്രേരിപ്പിക്കുന്നു.ലോകത്തിന്റെ ഭൌതീക പുരോഗതി എന്നു പറയുന്നത് ഇങ്ങനെ പുരുഷ കേന്ദ്രീകൃതമായി മാത്രമേ നടക്കു.എന്നാല്‍ സാംസ്ക്കാരിക പുരോഗതികൂടെ അതേ അളവില്‍ വളര്‍ന്നില്ലെങ്കില്‍ മനുഷ്യന്‍ മനസ്സമാധാനം കിട്ടാതെ തമ്മില്‍ തല്ലി ചാകുന്ന സ്ഥിതിവിശേഷം സംജാതമാകുന്ന തിരിച്ചറിവിലേക്ക് പുരുഷന്‍ എത്തിച്ചേരുന്നതോടെയാണ് അതുവരെ തടവിലിടപ്പെട്ട അടിമയായ സ്ത്രീ സ്വതന്ത്രയാകുന്നതും, മനുഷ്യ സമൂഹങ്ങളില്‍ സ്നേഹവും സമാധാനവും സമൃദ്ധിയും സന്തോഷവും ഉത്പാദിപ്പിക്കപ്പെടുന്നതും.

അടിമത്വത്തില്‍ നിന്നുള്ള മാറ്റം
സമൂഹം എങ്ങോട്ടുപോകണമെന്ന് തീരുമാനിക്കുന്നത് കളത്തില്‍ ദിനേശന്മാരാണെന്ന് ! എല്ലാം തികഞ്ഞ സൌന്ദര്യത്തിന്റെയും നന്മയുടേയും മഹനീയ സൃഷ്ടിയായ സ്ത്രീകള്‍ക്ക് കലന്തര്‍ ഹാജിയാരേയും,കാന്തപുരത്തേയും,ഉസമ ബിന്‍ ലാദനേയും ചെമ്മിരിയാട്ടിന്‍ കൂട്ടംപോലെ അനുഗമിക്കുക എന്ന നിയോഗം ജീവിച്ചു തീര്‍ക്കാനേ പടച്ചോന്‍ അനുവാദം (ബുദ്ധി)നല്‍കിയിട്ടുള്ളു. ഈ നിയോഗത്തില്‍ നിന്നും ഒരു മാറ്റം അവര്‍ക്ക് വേണമെന്ന് ചെറിയൊരു ആശ ജനിക്കണമെങ്കില്പോലും അന്യ സമൂഹങ്ങളിലെ സാംസ്ക്കരികതയുടെ പ്രകാശകിരണങ്ങളെങ്കിലും അവളുടെ മനസ്സില്‍ പതിച്ചിരിക്കണം. കളത്തില്‍ ദിനേശന്മാര്‍ക്ക് ജന്മം നല്‍കാന്‍ അവളുടെ മനസ്സ് സംസ്ക്കരിക്കപ്പെടണം.അങ്ങിനെ നീറിപ്പിടിച്ചുണ്ടാകുന്ന ദിനേശന്മാരുടെ സ്വാര്‍ത്ഥത തന്നെയാണ് ഒരേ സമയം ഭൌതീകമായും സാംസ്ക്കാരികമായും സ്ത്രീയുടെ സ്നേഹഭൂമിയില്‍ ഒരു സമൂഹമായി അഭിവൃദ്ധിപ്പെടുന്നതും,ഭാവിയിലേക്ക് വളര്‍ന്നു വികസിക്കുന്നതും.

സ്ത്രീപക്ഷം

ഭയം പുരുഷസ്വഭാവത്തിന്റെ അസംസ്കൃത വസ്തുവായാണ് ചിത്രകാരന്റെ സംങ്കല്‍പ്പം. സ്ത്രീക്കും ഭയം എന്ന വികാരം ഒരു പരിധിവരെ ആകാമെങ്കിലും, കൂടുതല്‍ ഭയം സ്ത്രീകള്‍ അനുഭവിക്കുന്നത് സ്ത്രീകളുടെ സ്ത്രൈണഭാവത്തിന്റെ സ്രോതസ്സുകള്‍ വറ്റി വരണ്ടു പോകുന്നതിനും സ്ത്രീയെ സ്നേഹശൂന്യരായി നപുംസകതയിലേക്കു നയിക്കുന്നതിനു കാരണമാക്കുകയും ചെയ്യുമെന്ന് ചിത്രകാരന്റെ ഒരു വിഢി നിരീക്ഷണമാകാമെങ്കില്‍ കൂടി അത് തുറന്നു പറഞ്ഞുകൊള്ളട്ടെ.മനസ്സില്‍ ഭയം ജനിപ്പിക്കുന്ന അറിവിന്റെ പ്രകാശത്തിലേക്ക് ആവശ്യത്തില്‍ കൂടുതല്‍ എക്സ്പോസ് ചെയ്യപ്പെടുന്നതോടെ സ്ത്രീ പുരുഷ ചിന്തയിലേക്ക് നയിക്കപ്പെടുകയും, അവളുടെ സ്ത്രീ ശരീരത്തെ തന്റെ അടിമത്വത്തിന്റെ കാരണമായി തിരിച്ചറിഞ്ഞ് സ്വയം ശപിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ സ്ത്രീപക്ഷക്കാരിയായി .. സ്ത്രീകള്‍ക്കിടയിലെ ആണ്‍കുട്ടികളായി, സ്ത്രീകളുടെ നേതാവായിമാറുന്ന നപുംസകങ്ങള്‍ സമൂഹത്തിന്റെ സാംബത്തികാഭിവൃദ്ധിയുടെ മാലിന്യങ്ങള്‍ കൂടിയാണ് എന്നുപറയാം. അതിസുന്ദരിയായ ഡയാന രാജകുമാരിയുടെ ദുര്‍വിധിയോര്‍ത്ത് ധാര്‍മ്മികരോക്ഷത്താല്‍ അടുത്തുകിടക്കുന്ന ഭര്‍ത്താവിന്റെ കാപ്പിയില്‍ വിഷമിട്ട് പ്രതികാരം ചെയ്താലോ എന്നുപോലും പെണ്‍പക്ഷാഘാതം ബാധിച്ച നപുംസകം ചിന്തിക്കും.വിഷം ഉപ്പും മുളകും പൊലെ അടുക്കളയില്‍ സൂക്ഷിക്കപ്പെടുന്നില്ല എന്നതുകൊണ്ടാണ് പല അത്യാഹിതങ്ങളും നടക്കാതെ പോകുന്നത്.സാംബത്തികമായി സ്വാശ്രയത്വം നേടുന്ന ഈ ഫെമിനിസ്റ്റുകള്‍ സ്ത്രീവര്‍ഗ്ഗത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ഒറ്റയാള്‍ പട്ടാളങ്ങളായി ജീവത്യാഗം ചെയ്യുന്നത് സഹതാപത്തോടെ കണ്ടു നില്‍ക്കാനേ കഴിയു.കാരണം ഇവരുടെ ചിന്തകള്‍ ഏകദിശ മാത്രമുള്ളതായതിനാല്‍ പുരുഷനെ ശത്രുപക്ഷത്ത് പ്രതിഷ്ടിക്കുകയും പുരുഷനെ തള്ളിപ്പറയുന്ന ഏതു ദുഷ്ട(പുരുഷ)ശക്തിക്കുമുന്നിലും പുരുഷനെതിരെയുള്ള ആയുധമായി നിന്ന് സമൂഹത്തെ ജീര്‍ണ്ണിപ്പിക്കുന്നതിലും ഇവര്‍ക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുകയില്ല. അതുകൊണ്ടുതന്നെ ലോക കംബോള വ്യവസ്ഥിതിയുടെ മാനേജ്മെന്റ് വിദഗ്ദര്‍ ലോകത്തെ കൈപ്പിടിയിലൊതുക്കാന്‍ ദല്ലാളരും,കൂട്ടിക്കൊടുപ്പുകാരുമായി ഉപയോഗിക്കുന്നത് ഫെമിനിസ്റ്റ് ചിന്തകളെയാണ്.വീടും കുടുംബവും ഭര്‍ത്താവും കുട്ടികളുമൊക്കെ ഉപേക്ഷിച്ച് കോര്‍പ്പറേറ്റ് ലക്ഷ്യങ്ങള്‍ക്കുവേണ്ടി എത് അടിമപ്പണിക്കും ആത്മാര്‍ത്ഥതയുടെ ശക്തി നല്‍കാന്‍ പെണ്‍പക്ഷ സ്വാതന്ത്ര്യവാദത്തിനു കഴിയുമെന്നതു മാത്രമല്ല, പുരുഷനെ തീറ്റിപ്പോറ്റാനുള്ള ചിലവുകളെ അപേക്ഷിച്ച് ലാഭകരവുമാണ്.

പിങ്ക് പാന്റീസിന്റെ മനശ്ശാസ്ത്രം

പെണ്‍പക്ഷവാദം ബാധിച്ച സ്ത്രീകള്‍ ലോകത്തില്‍ ഏറ്റവും വെറുക്കുന്നത് തങ്ങളുടെ സ്ത്രീ ശരീരം തന്നെയാണ്. സ്ത്രീ ശരീരത്തിന്റെ പുരുഷ മാര്‍ക്കറ്റിലെ കള്ളക്കടത്ത് മൂല്യത്തെക്കുറിച്ച് ഗ്രാഹ്യമുള്ളതിനാല്‍ തങ്ങള്‍ മോശക്കാരല്ലെന്ന തോന്നലില്‍ കുറച്ച് വൃത്തിയും,വെടിപ്പുമായി സ്മാര്‍ട്ടായി നടക്കും. പക്ഷെ, ആര്‍ത്തവം സഹിച്ചൂട. പ്രസവം കുരിശുകണ്ട സാത്താനെപ്പോലെ അലര്‍ജ്ജിയായിരിക്കും. പട്ടിജന്മം അനുഷ്ടിക്കാന്‍ തയ്യാറാകുന്ന ഭര്‍ത്താവിന് അത്രക്ക് മുടിഞ്ഞ ആഗ്രഹമുണ്ടെങ്കില്‍ സിസേറിയനായി ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനുള്ള ത്യാഗസന്നദ്ധത പ്രകടിപ്പിച്ചേക്കും. നന്ദിയുണ്ടായിരിക്കണം എന്ന് നിര്‍ബന്ധം. പ്രസവം സഹിക്കാമെങ്കിലും ആര്‍ത്തവം എന്ന പ്രതിഭാസം തന്തക്കും,തള്ളക്കും,വിവിധ മതവിശ്വാസപ്രകാരമുള്ള ദൈവങ്ങള്‍ക്കും നിരന്തരം ശാപം ലഭിക്കാനുള്ള നിര്‍മ്മാണ തകരാറായാണ് സ്ത്രീപക്ഷക്കാരി കൊണ്ടാടുക. ആര്‍ത്തവ രക്തംപുരണ്ട അടിവസ്ത്രമാണ് ലോകത്തെ ഏറ്റവും വെറുക്കപ്പെടുന്ന വസ്തു. സ്ത്രീപക്ഷത്തിനുവേണ്ടി ഒലിപ്പിച്ചു നടക്കുന്ന വാലുകള്‍ക്ക് ഈ ഷഢി പൂജാവസ്തുപോലെ പവിത്രമാകുമെങ്കിലും ഫെമിനിസ്റ്റിന് ലോകത്തെ (കാപ്പിലാന്റെ ആല്‍ത്തറയിലെ ഫെമിനിസത്തെക്കുറിച്ചുള്ള പോസ്റ്റ് ലിങ്ക്) ഏറ്റവും വെറുക്കപ്പെടുന്ന വസ്തുവാണ് ചോരക്കറയുള്ള അഥവ പിങ്കു നിറമുള്ള പാന്റീസ്. തന്റെ ശത്രുവിനു നേരെ പ്രയോഗിക്കേണ്ട അപമാനത്തിന്റെ ഏറ്റവും മികച്ച പ്രതീകമായി മുത്തലീക്കുമാര്‍ക്കും, ബ്ലോഗിലെ പുരുഷ സിംഹങ്ങല്‍ക്കുമെതിരെ പിങ്ക് ഷഢി യുദ്ധം നടത്താന്‍ മറ്റൊരായുധവും ഫെമിനിസ്റ്റിന്റെ മനസ്സില്‍ തെളിയാത്തതിന്റെ കാരണം എത്ര വിചിത്രമായിരിക്കുന്നു എന്നു നോക്കു!!!

തലക്കകത്തുനിന്നും ഈ ബ്ലോഗിലെ പെണ്ണുങ്ങളുടെ ഷെഢി ഒഴിവാക്കാന്‍ ഒരു ഞായറാഴ്ച്ച മുഴുവന്‍ ഹോമിച്ച് ഈ കാളമൂത്രം പോലുള്ള പോസ്റ്റെഴുതേണ്ടി വന്നതില്‍ ചിത്രകാരന്‍ അതിയായി വ്യസനിക്കുന്നുണ്ട്. എഴുതിക്കഴിഞ്ഞപ്പോള്‍ ഒരു മഴ തോര്‍ന്ന പ്രതീതി.

ചാണക്യന്റെ മണിച്ചിത്രത്താഴെന്ന പോസ്റ്റില്‍ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ ഒരു കോപ്പി സൂക്ഷിച്ചിരിക്കുന്നു:
chithrakaran:ചിത്രകാരന്‍ said...

മഹാനായ ചാണക്യാ....
ഇതാണ് ബ്ലോഗില്‍ പോസ്റ്റെന്നു പറയുന്ന സാധനം.

(മഹാനായ ചാണക്യന്‍ എന്നു വിശേഷിപ്പിച്ചത് ഒരു സ്വാര്‍ത്ഥമോഹത്താലാണെന്ന് പറയേണ്ടതില്ലല്ലോ. ചാണക്യനെ ആദ്യമായി മഹാന്‍ എന്ന് സംബോധന ചെയ്തതാര് എന്ന ചോദ്യത്തിന് ഒരു ഉത്തരം താങ്ങിയായി ചിത്രകാരന്‍ വിനീതനായി നില്‍ക്കുന്നു:)

പോസ്റ്റാകുംബോള്‍ ഇങ്ങനെത്തന്നെ വെണം.
യോനിയെ പൂട്ടിവക്കാനുള്ള മണിച്ചിത്രതാഴ് കണ്ട്
അതിയായി സന്തോഷിക്കുന്നു.അടുത്ത അക്ഷയ തൃതീയക്ക് നമ്മുടെ കേരളത്തിലെ ജ്വല്ലറികള്‍ 916 ശുദ്ധ സ്വര്‍ണ്ണത്തില്‍ ഈ സാധനം വ്യാവസായികമായി വിപണിയിലിറക്കിയാല്‍
സ്വര്‍ണ്ണത്തിന്റെ വില പവന് 25000 രൂപയിലധികമായി ഒറ്റ വര്‍ഷംകൊണ്ടുതന്നെ 150% വിലക്കയറ്റമുണ്ടാകുമെന്ന് ചിത്രകാരന് ഉറപ്പുണ്ട്.
(ജ്വല്ലറിക്കാരേ ചിത്രകാരന്റെ ബ്ലൊഗ് വായിക്കുവിന്‍... )
അത്രക്ക് ഡിമാന്റാകും ഈ പൂട്ടുള്ള ഷഢിക്ക്.
ബ്ലോഗില്‍ പുരുഷാധിപത്യത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന പിങ്ക് ഷെഢിക്കാരായ സ്ത്രീപക്ഷക്കാര്‍ ഇഞ്ചിയുടെ നേതൃത്വത്തില്‍ ഈ മണിചിത്രത്താഴ് വാങ്ങാന്‍ ക്യൂ നില്‍ക്കും. പെണ്ണുങ്ങള്‍ക്ക് തലക്കകത്ത് മണ്ണാണെന്നാണല്ലോ മുകേഷ് പറഞ്ഞിട്ടുള്ളത്! അത് ശരിവക്കുന്നതായിരുന്നു നമതിനുള്ള ഇഞ്ചിയുടെ ചീഞ്ഞ പിങ്ക് ഷെഢിഅയക്കല്‍.

ചാണക്യന്‍ ഒരു മാസം മുന്‍പെങ്കിലും ഈ പോസ്റ്റിട്ടിരുന്നെങ്കില്‍ ഇഞ്ചിപ്പെണ്ണിന് ഈ അബദ്ധം പറ്റുമായിരുന്നില്ല. ഒരു സ്വര്‍ണ്ണത്തിന്റെ മണിചിത്രത്താഴും ഈ പോസ്റ്റിന്റെ ലിങ്കോ,പിഡി.എഫോ സഹിതം നമതിന് അയച്ചു കൊടുക്കാമായിരുന്നു.ആ പ്രവര്‍ത്തിക്ക് ചരിത്രത്തിന്റേതായ ഒരു ശക്തമായ മുനകൂടി ഉണ്ടാകുമായിരുന്നു. മുത്തലീക്കുമാര്‍ക്ക് ആരൊക്കെയോ അയച്ചത് മുന്‍പെ ഗമിച്ചീടിന ഗോവുതന്റെ പിന്‍പേ ഗമിച്ച ഇഞ്ചിയും അയച്ച് ശ്രദ്ധേയയാകാന്‍ ശ്രമിച്ചതാണ് അമളിയായത്.

ഈ ചൂലുകള്‍ക്കൊന്നും ബുദ്ധിയില്ലെന്ന് ആരു പറഞ്ഞാലും മനസ്സിലാകുന്നില്ലല്ലോ ദൈവമേ...!!!
മണിച്ചിത്ര താഴിനേക്കാളുമൊക്കെ ഒന്നാം തരം പ്രതിഷേധവസ്തു നമ്മുടെ നാട്ടില്‍ തന്നെ യഥേഷ്ടം ഉണ്ടായിട്ടാണ് സ്വന്തം പാന്റീസോ, സ്വകാര്യ ശേഖരത്തിലെ ആണുങ്ങളുടെ ജട്ടിയോ മറ്റോ അയച്ചുകൊടുക്കുന്ന ബുദ്ധിമോശം ചെയ്തത്.
പതിനാറാം നൂറ്റാണ്ടിലെ ഗ്രീസിലേയും റോമിലേയും ചരിത്രത്തിലൊന്നും തപ്പാതെ തന്നെ സ്ത്രീകളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ അന്യര്‍ തട്ടിയെടുക്കുന്നത് തടയുന്നതിനും, ഒരു നോട്ടം പോലും വിലക്കുന്നതിനുമായി ഇസ്ലാം മതം (ഫാഷനാണെന്ന നാട്ട്യത്തില്‍)നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പര്‍ദ്ദ ആരും ഓര്‍ക്കാത്തതെന്ത്? ഈ കലന്തര്‍ ഹാജിമാരുടെ സ്ത്രീപൂട്ട് പര്‍ദ്ദയായി ഇവിടുള്ളപ്പോള്‍ പുരുഷന്റെ ബലഹീനതയേയും,
ഭയത്തേയും,അപകര്‍ഷതയേയും ഇത്ര ഭംഗിയായി അടയാളപ്പ്വെടുത്താന്‍ മറ്റെന്തെങ്കിലും ആവശ്യമുണ്ടോ ?

മുത്തലീക്കിന് പര്‍ദ്ദ അയച്ചുകൊടുത്തിരുന്നെങ്കില്‍
അത് ചരിത്രത്തിലെ പുതിയൊരു അദ്ധ്യായമായി മാറിയേനേ....(ലോകം ഒന്നടങ്കം ശ്രദ്ധിക്കുകയും ചെയ്തേനേ) എന്തുചെയ്യാം ചിത്രകാരനെപ്പോലെ ഷാര്‍പ്പായി ചിന്തിക്കാന്‍ മന്ദ ബുദ്ധികളായ ഫെമിനിസ്റ്റുകള്‍ക്കും,ഒലിപ്പിച്ചു നടക്കുന്ന അവരുടെ വാലുകള്‍ക്കും ശെഷിയുണ്ടാകില്ലല്ലോ :) ചിത്രകാരനോട് ഒരു അഭിപ്രായം ചോദിക്കാന്‍ (കണ്‍സല്‍ട്ടന്‍സി ഫീസുണ്ടെന്ന് മറക്കരുത്)പാവങ്ങള്‍ പെണ്ണൂങ്ങള്‍ക്ക് ദുരഭിമാനം സമ്മതിക്കാനുമിടയില്ല.
October 31, 2009 11:33 PM

Wednesday, October 28, 2009

ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന്

ബൂലോകത്തിന്റെ മഹനീയ സാന്നിദ്ധ്യവും, സംസ്കാര സംബന്നനും,പക്വമതിയും,മുന്തിയ മദ്യം മാത്രം പാനം ചെയ്യുന്ന അസ്സല്‍ തറവാടിയും,ബൂലോകത്ത് സിഗററ്റ് പുകച്ചിരിക്കുന്ന ഒരേയൊരു ആണ്‍ സിംഹവും,സര്‍വ്വോപരി ആഭിജാത്യമുള്ള സ്വകാര്യ വ്യഥകളുടെ കലവറയുമായ മാന്യ മാന്യ മാന്യശ്രീ.നമത് വാഴ്വും കാലവും എന്ന ബ്ലോഗര്‍ക്കാണ് ഈ വര്‍ഷത്തെ കുലിന പാരംബര്യമുള്ള ഷോവനിസ്റ്റുകള്‍ക്കുവേണ്ടിയുള്ള “ഇഞ്ചിപ്പെണ്ണിന്റെ ഏറ്റവും ചീഞ്ഞ പിങ്കു ഷഢി” സമ്മാനമായി ലഭിക്കുന്നത്. ഇഞ്ചിപ്പെണ്ണിന്റെ ഏറ്റവും ചീഞ്ഞ പിങ്ക് ഷഢിക്ക് അര്‍ഹരായ നിരവധി മഹാന്മാര്‍ ബൂലോകത്തുണ്ടെങ്കിലും,കുലമഹിമയും,ജാതി-വര്‍ണ്ണ മഹിമയും കൂടി പരിഗണിച്ചപ്പോള്‍ മറ്റെല്ലാവരേയും പിന്തള്ളി ഫുള്‍ ടൈം തണ്ണിയടിച്ചുകൊണ്ടിരിക്കുന്ന നമത് ഇഞ്ചിപ്പെണ്ണിന്റെ ചീഞ്ഞ പിങ്ക് ഷഢിക്ക് അര്‍ഹത നേടുകയായിരുന്നു എന്നാണ് ഈ സമ്മാന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ഇഞ്ചി തന്റെ നാലുകെട്ടും തോണിയും എന്ന ബ്ലോഗിലെഴുതിയ “നമതിനൊരു പിങ്ക് ഷഢി” എന്ന പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

ബൂലോകര്‍ക്കെല്ലാം അഭിമാനകരമായ ഈ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടിയായ നമതിനെ ചിത്രകാരന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.ഒരു പൊട്ടക്കുളത്തോളം മാത്രം വലിപ്പമുള്ള ഈ ബൂലോകത്തിനുവേണ്ടി, അതിന്റെ സാംസ്ക്കാരികമായ ഉദ്ദാരണത്തിനുവേണ്ടി ഇത്രയും വലിയ സംഭാവനകള്‍ നല്‍കി ബൂലോകത്തിനു ദിശാബോധം നല്‍കുന്നതില്‍ അതീവ ശ്രദ്ധാലുവും,കാരുണ്യകടലുമായി നിലകൊള്ളുന്ന ഇഞ്ചിപ്പെണ്ണെന്ന പെണ്ണുടലുള്ള(ഒരു ബ്ലോഗ് സങ്കല്‍പ്പം.ഇഞ്ചിപ്പെണ്ണ് ആണാണോ പെണ്ണാണോ എന്ന് ചിത്രകാരന് അറിയാന്‍ താല്‍പ്പര്യമില്ല.ഇഞ്ചിപ്പെണ്ണെന്ന ഒരു അനോണി ബ്ലോഗറുടെ അഭിപ്രായത്തോട് സ്വാഭാവികമായി പ്രതികരിക്കുക എന്ന ഉദ്ദേശം മാത്രമേ ഈ കുറിപ്പിനുള്ളു.:)ആണ്‍ സിംഹത്തെ എത്ര അഭിനന്ദിച്ചാലാണ് മതിവരുക എന്ന് ഒലിപ്പിക്കല്‍ വിദഗ്ദരായ ഗുപ്തന്മാര്‍ തന്നെ തീരുമാനിക്കട്ടെ. ഇഞ്ചിപ്പെണ്ണിന്റെ ഏറ്റവും ചീഞ്ഞ പിങ്കു ഷഢി സമ്മാനമായി ലഭിച്ച നമതിനെ ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്തുകൊണ്ട് നിര്‍ത്തുന്നു. ഇഞ്ചിപ്പെണ്ണിന്റെ ഷഢിയുടെ ഒരു ചിത്രമെങ്കിലും ലഭിച്ചാല്‍ പൂജാമുറിയില്‍ ചില്ലിട്ടുവച്ച് രാവിലെയും വൈകീട്ടും വിളക്കുവക്കാമായിരുന്നു എന്ന ഒരു സ്വകാര്യ ദുഖം ഈ പോസ്റ്റില്‍ തളംകെട്ടി നില്‍ക്കുന്നു.... വഴുതി വിഴാതെ ശ്രദ്ധിക്കുക.
ഈ പോസ്റ്റിന്റെ രണ്ടാം ഭാഗ പോസ്റ്റായ “ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം” എന്ന പോസ്റ്റിലേക്കുള്ള ലിങ്ക്.

google malayalam writing tool

chithrakaran's posts

ചിത്രകാരന്റെ കുറിപ്പുകള്‍(പോസ്റ്റുകള്‍): » » അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന് |ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം |ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന് |ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം ! |ബൂലോകത്തെ വരട്ടുചൊറിക്കാര്‍ !! |കാരിക്കേച്ചര്‍ മത്സരവും ഒരു പൂക്കുട്ടിയും |വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ??? |ബിടി.ഗര്‍ഭാശയം ! |വക്കം മൌലവി,മാധ്യമം,ഇന്ത്യാവിഷന്‍... |നഗ്നവസ്ത്രം നെയ്യുന്നവന്‍‍‍ |അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !! |തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!! |100%കവികളുടെ ബൂലോകം! |ശ്രീമതി പാര്‍ട്ടിയുടെ ദൌര്‍ബല്യമോ? |കേരള സ്ത്രീകളും മദ്യം കഴിക്കും |ഗാന്ധി പ്രതിമകള്‍ |സമയ സ്പന്ദനമായി ഒരു കവിത ! |വെള്ളഴുത്തിന്റെ സ്വയംഭോഗം !!! | നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്? | ചലച്ചിത്രം ചിത്രമാകുംബോള് | അക്ഷരങ്ങളുടെ ജിംനേഷ്യം !!! | സ്നേഹം പൌരുഷത്തെ ആലിംഗനം ചെയ്യുന്നു ! | അനില്പനച്ചൂരാനുമായി ഒരു അഭിമുഖം | കാണ്മാനില്ല :( | ബൂലോകത്തെത്തുന്ന പിച്ചക്കാര്!!! | ശശി തരൂരും മന്ദബുദ്ധികളും ! | അഭയ കൊലപാതകവും മനോരമയും | ഈണം...ബ്ലോഗ് സംഗീതം | പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം ! | നംബര്വണ് വശ്യ സുന്ദരി ! | വിജയ ദശമി ബുദ്ധന്റെ ജന്മദിനം ! | ബാലചന്ദ്രന്ചുള്ളിക്കാടിന്റെ ബ്ലോഗാവതാരം !!! | ഓം പ്രകാശ് എന്ന പ്രതിഭ !!! | സത്യത്തിനും അസത്യത്തിനുമിടക്കുള്ള ഒത്തുതീര്പ്പ് ശ്രമം | മനോഹരമായ നര്മ്മ കഥകള്| “ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്” |കുറച്ചു പഴയ കാരിക്കേച്ചറുകള്‍|കുറച്ചു പഴയ കാര്‍ട്ടൂണുകള്‍ | മമ്മുട്ടിയും ബാര്ബര്ബാലനും ! | ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്! | വിമേഷിന്റെ റേഷന്കാര്ഡ് | ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്... | പുരോഗതിയുടെ ഗതികേട് !!! | ബ്ലോഗിലെ ഭീരുക്കള്...സംശയ രോഗികള്... | പോള്വധം ആട്ടക്കഥ | ഗലീലിയോ -വിശ്വാസത്തിന്റെ നട്ടെല്ല് തകര്ത്ത ശാസ്ത്രജ്ഞന്| ജനാധിപത്യത്തിന്റെ ലേബലില്.... | സനാതന ഹൈന്ദവ ശവസംസ്ക്കാരം ! | ബ്ലോഗര്മാരുടെ ഭ്രാന്ത് ! | വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ! | ബ്ലോഗിലെ ജാതി-മത പ്രചരണം | എങ്ങനെ മലയാളത്തില്ബ്ലോഗാം...കണ്ണൂരാന്റെ പുസ്തകം | റേഡിയോ കണ്ടുപിടിച്ചത് ഇന്ത്യക്കാരന്? | കേരളത്തിന്റെ ബുദ്ധി മാന്ദ്യം ! | ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക !!! | നാഷണല്ഹെല്ത്ത് സര്വ്വിസ് NHS(National Health Service) | മനുഷ്യപക്ഷ ശ്രദ്ധക്ക് !! | അശ്ലീലമാകുന്ന ആചാരവെടി !| കുടുംബത്തില്അന്യര്ഇടപെടുംബോള്... | ഭക്തിവിഷം പ്രചരിപ്പിക്കുന്ന കല | സാഹിത്യത്തിലെ ചേരികള്!!| ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്cherai blog meet 2009 | മോഹന്ലാലിന്റെ വിഢിവേഷം ! | മലയാള സിനിമയിലെസവര്ണ്ണ വിഷം | രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്... | മാതൃഭാഷയും വളര്ത്തു മൃഗങ്ങളും !!! | ഒരു ബ്ലോഗറുടെ ഭയരോഗം !!! | ഫെമിനിസമെന്ന സാംക്രമിക രോഗം !! | കുഞ്ഞിക്കണ്ണന്വാണിമേലിന്റെ കുപ്പായം | സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്... | നളിനി ജമീലയുടെ ആത്മകഥ/സീതായണം | ബഷീര്കണ്ട നായര്മുലകള് | നിരോധിടാത്ത ചിന്തകള്! | സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്പ്പം !!! | കലാനിരൂപണം വഴങ്ങുമോ ? | രവിവര്മ്മ - നെല്ലും,പതിരും| രവിവര്മ്മ എന്ന കൊമേഴ്സ്യല്ആര്ട്ടിസ്റ്റ് ! | സരസ്വതിക്ക് എത്ര മുലകളുണ്ട് ? | വിഷാദം രോഗമാകുമ്പോള്| ബ്രാഹ്മണിക്ക് ബോമ്പ് ! | അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള് | മലയചരിതം താളിയോല | ക്രിക്കറ്റും,സിനിമയും പോലെ... ആഘോഷിക്കുക | അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു ! | കുറ്റിച്ചൂലുകള്നാടുനീങ്ങുന്നില്ല ! | താരങ്ങള്ഇരുട്ടിന്റെ സൃഷ്ടികള്!! | അല്ഫോണ്സാ റിയാലിറ്റി ഷോ !! | ഒക്റ്റോബര്9 ശ്രീ ബുദ്ധ ജയന്തി| അപര്ണ്ണാ ലവകുമാര് | അക്ഷയ മലയാളം കംമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ് | വേദവ്യാസന്.. വിശുദ്ധ ജാരന്!| കൃസ്തുവിന്റെ കാല്തല്ലിയൊടിച്ചു ! | പന്തക്കാരന്- ഇലസ്റ്റ്രേഷന്പരീക്ഷണം | രാഷ്ട്രീയ ദൈവങ്ങളും , വിശ്വാസികളും !| വി.പി.എസ്.എല്.വി വിക്ഷേപണം ! | ശബരിമലയിലെ അനീതി | ആത്മീയത ലൈംഗീകതയാകുമ്പോള്! | ജാതിയുടെ മര്മ്മം- സവര്ണ്ണാഭിമാനം! | സര്പ്പയജ്ഞം | ദേവകി നിലയങ്ങോടിന്റെ “എച്ചില്“ | സൌന്ദര്യ ചരക്കു മത്സരം ! | വെളിച്ചത്തിന്റെ സ്നേഹം | എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്| കുഞ്ഞാടുകള്ക്കായി സഭയുടെ പ്രജനന പ്രവര്ത്തനം| ഉണക്കമാന്തള് | കേരളത്തില്വിപ്ലവം നടത്തിയ ഗള്ഫ് മലയാളി | സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം !!!| ഇതാണ് പത്രധര്‍മ്മം !...കലക്കി മാതൃഭൂമി !! | സ്വയം അധമനാകുന്ന കാവാലത്തെ നാടകാചാര്യന്! | അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!| നരസിംഹം എന്ന നികൃഷ്ട ഹിന്ദു ദൈവം | ഭൂമിയില്വേരൂന്നുന്ന ബൂലോകം !!! | പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ ! | തിരുമാന്താംകാവ് പത്താം പൂരം ഇന്ന് | ജാതിയത എന്ന വിഷപ്രയോഗം | പത്മനാഭക്ഷേത്രം ബുദ്ധവിഹാരം ! | വിളക്കുകളെ തേടിയ വെളിച്ചം | വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ ! | ബ്ലോഗേഴ്സ് അക്കാദമി | നെലോളിക്കരുത് | ചിരിക്കുന്ന ബുദ്ധന് | ചലച്ചിത്രകാരന്പി.എന്.മേനോന്| ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്! | സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ | കൊലപാതങ്ങളുടെ കാരണങ്ങള്പഠിക്കുകതന്നെ വേണം| മോഷണം പാപമല്ല !!! | നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ. | ഒരു ലക്ഷത്തിന്റെ ഇന്ത്യന്കാര് | എം.ടി.യുടെ പ്രതിമ സ്ഥാപിക്കണം | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | കറുത്ത മനസ്സുകള് | നാല്ക്കവലയുടെ ചിരി | മരക്കുരിശ് | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | ക്രിസ്തുവിനെ നമുക്കു മറന്നൂടെ? | ടിന്നിലാക്കിയ മത്തി, അരവണ, സൌന്ദര്യം... | ഭ്രാന്ത് | ദൈവവും പിശാചും... ഒരു ചര്ച്ച | കുഞ്ചിയമ്മയും അഞ്ചുമക്കളും | ചാനല് സുന്ദരിയുടെ ബെല്ലി ഡാന്സ് | സാംസ്കാരിക ടാക്സ് | അമാവാസി..കാര്ട്ടൂണ് -5 | നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ് | അമാവാസി..കാര്ട്ടൂണ് - 4 | ചിറകുകളുടെ സൌന്ദര്യം | അമാവാസി.. കാര്ട്ടൂണ്- 3 | ബിസിനസ്സ് ചിന്തകള് ... | അമാവാസി ...കാര്ട്ടൂണ്-2 | B പോസിറ്റീവ് | അമാവാസി-1 - ചിത്രകാരന്റെകാര്ട്ടൂണ് | നംബൂതിരി ഫലിതത്തിലെ വിഷം | മാതൃഭൂമി രൈറ്റ് അപ്പ് 1993 | മാധ്യമം പേപ്പര് കട്ടിങ്ങ് 1993 | ഒരു മനോരമ പേപ്പര് കട്ടിങ്ങ് | നിരോധിട്ട ചിന്തകള് !! | ഹര്ത്താല് ആശംസകള് !!!! | ആശാന് സ്മാരകം | അഴീക്കോട് ശരശയ്യയില് !!! | മനോരമയില് മോഡിയുടെ നരസിംഹാവതാര ചിത്രം | കളറിങ്ങ് മത്സരം !! | ഗ്രീറ്റിങ്ങ്സ് കാര്ട്ടൂണ് | അതിമനോഹരമായ മരണം ! | മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം? | മനോഹരമായ ഒരു കാര്ട്ടൂണ് | സൂഷ്മ ജീവികളായ മനുഷ്യര് | മാതൃഭൂമിയിലെ ചിത്രം | കൊതുകിനെ കൊല്ലാന്... | ഹനുമാന്മാര് വഴിതടയുന്നു !! | എക്സിബിഷന് ഉദ്ഘാടനം | ബോംമ്പേന്തിയ മനുഷ്യന്-man with a bomb | ചാന്നാര് സ്ത്രീ | ക്രൂരത നിറഞ്ഞ ബീഹാര് | അമ്മയെ സ്നേഹിക്കുന്ന കുട്ടി | കീടനാശിനി...കാര്ട്ടൂണ് | ഒരു കാര്ട്ടൂണ്... ഉല്ഘാടനം !! | പോര്ട്രൈറ്റ് | "മാതൃഭൂമിയില്"ഷവര്മയും, ചില്ലി ചിക്കനും !! | "ശൂദ്ര സ്ത്രീ" ഓയില്പെയിന്റിംഗ് | "നിസംഗത" | "നഗ്ന പ്രതിച്ഛായ" | "പ്രതിസന്ധി" | "ദീപം" -ഓയില് പെയിന്റിംഗ് | കോമ്രേഡ്-പെയിന്റിംഗ് | വസ്ത്രാക്ഷേപം | "കുപ്പായമില്ലാത്ത യാത്രക്കാരന്" | "പൂണൂലിലെ താക്കോല്" | മതാന്ധത-1 | വര്ഗ്ഗ സമരം | കേരള ചരിത്രം | കൃഷ്ണന് | കുട്ടിക്കാലം childhood | ന്യൂസ് പേപ്പര് oil painting | അയ്യപ്പന്:buddha | ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്മ്മ ഭാവന | ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു | ആത്മീയത പ്ലാസ്റ്റിക്ക് കുപ്പിയില് !! | എന്താണ് ആത്മീയത ? | കഥകളി ഇന്നത്തെ കലാരൂപമല്ല !! | ശ്രീശ്രീ രവിശങ്കറിന് മുഖംമൂടിയുണ്ടോ? | ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?
മുന്നറിയിപ്പ് (പേജിന്റെ മുകളില്‍നിന്നുള്ള തുടര്‍ച്ച)
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ള സെര്‍വറില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ബ്ലോഗ് സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ച് മലയാളം യൂണിക്കോഡ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഡികോഡ് ചെയ്ത് സ്വന്തം കംബ്യൂട്ടറ് മോണിറ്ററിലോ,പ്രൊജക്റ്ററിലോ,മറ്റു ഡിസ്പ്ലേ യൂണിറ്റിലോ പ്രസിദ്ധീകരിക്കാനോ,പ്രസരണം ചെയ്യാനോ,മറ്റു പ്രവര്‍ത്തികള്‍ക്ക് വിധേയമാക്കാനോ,ഉപയോഗിക്കാനോ ഈ ബ്ലോഗ് എഴുത്തുകാരനായ ചിത്രകാരന്‍ ആര്‍ക്കും അനുവാദം നല്‍കുകയോ,ചുമതലപ്പെടുത്തുകയോ, ഏതെങ്കിലും വിധത്തില്‍ ആരെയെങ്കിലും ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന ബ്ലോഗ് വായനക്കും,പ്രസിദ്ധീകരണത്തിനും,പ്രൊജക്ഷനും,മറ്റു പ്രവര്‍ത്തികള്‍ക്കും അതില്‍നിന്നുണ്ടാകുന്ന അനുഭവങ്ങള്‍ക്കും ,കഷ്ട നഷ്ടങ്ങള്‍ക്കും ഈ ബ്ലോഗ് തുറക്കുന്നവര്‍ / വായനക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. ഈ ബ്ലോഗ് ചിത്രകാരന്റെ സ്വകാര്യ ചിന്തയുടെ തികച്ചും സ്വകാര്യമായ ഗൂഗിള്‍ അക്കൌണ്ടാണ്.ഗൂഗിളിന്റെ മാത്രം സ്വന്തമായതും,ഗൂഗിളിന്റെ നിയമ നിബന്ധനകളില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ ബ്ലോഗില്‍ ഗൂഗിളിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും, മാനവിക വീക്ഷണത്തിനും, സല്‍പ്പേരിനും നിരക്കാത്ത വസ്തുതയുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നപക്ഷം ബ്ലോഗിന്റെ മുകളില്‍ കൊടുത്തിരിക്കുന്ന ഫ്ലാഗ് ബട്ടണില്‍ അമര്‍ത്തി ഗൂഗിളിനെ ആ വസ്തുത അറിയിക്കാനുള്ള സ്വാതന്ത്ര്യം ദയവായി
വിനിയോഗിക്കുക.
...............................................
മനുഷ്യത്വവും,സഹിഷ്ണുതയും,തുല്യത ബോധവും,സ്നേഹവും,അറിവും,നന്മയും,സത്യവുമാണ് ദൈവം എന്നു വിശ്വസിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് ഈ മുന്നറിയിപ്പ് വിഘാതമാകില്ലെന്ന് വിശ്വസിക്കുന്നു. ഹഹഹ...!!!

ചിത്രകാരന്റെ പല ബ്ലോഗുകളിലായി ചിതറിക്കിടന്നിരുന്ന പോസ്റ്റുകള്‍ വായനയുടെ സൌകര്യാര്‍ത്ഥം ഇവിടെ ഒരൊറ്റ ബ്ലോഗില്‍ സമാഹരിച്ചിരിക്കുകയാണ്.ഈ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന പല ലിങ്കുകളും പ്രവര്‍ത്തിക്കാനിടയില്ല. സാവകാശം ലിങ്കുകള്‍ ശരിപ്പെടുത്തുന്നതാണ്.
സമയക്കുറവുള്ളതിനാല്‍ കമന്റുകള്‍ക്ക് മറുപടി പ്രതീക്ഷിക്കരുത്‌ :)