Showing posts with label മലയാളി. Show all posts
Showing posts with label മലയാളി. Show all posts

Sunday, June 15, 2008

കേരളത്തില്‍ വിപ്ലവം നടത്തിയ ഗള്‍ഫ് മലയാളി

കേരളത്തില്‍ സാമൂഹ്യവിപ്ലവം വരുത്താനായി ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള ധാരാളം മനുഷ്യര്‍ ആത്മത്യാഗം നടത്തിയിട്ടുണ്ട്. തങ്ങളുടെ വിപ്ലവപ്രസ്ഥാനങ്ങളെ സവര്‍ണ്ണനേതാക്കള്‍ ഹൈജാക്കു ചെയ്തതറിയാതെ കപടനേതൃത്വങ്ങളെ അനുസരിച്ച് ഇന്നും പലരും ആര്‍ക്കോ വേണ്ടി പരസ്പ്പരം വെട്ടി മരിക്കുന്നുമുണ്ട്. സത്യം ബോധ്യമായ ചിലര്‍ ജീവച്ഛവങ്ങളായി കുണ്ഠിതപ്പെട്ട് കാലം കഴിക്കുന്നതായും കേരളീയര്‍ക്ക് അറിവുള്ളതാണ്‍.

വിപ്ലവ പ്രസ്ഥനങ്ങളുടെ നേതൃത്വം കൈക്കലക്കിയ പ്രതിവിപ്ലവകാരികളും വര്‍ഗ്ഗ ശത്രുക്കളുമായ ബ്രാഹ്മണതാത്വികരുടെയും,ശൂദ്രനായന്മാരുടേയും ആജ്ഞാനുവര്‍ത്തികളായിമാറിയ ആ നല്ല മനുഷ്യര്‍ കുരുതികൊടുക്കപ്പെട്ടു എന്നതൊഴിച്ചാല്‍ വിപ്ലവപ്രസ്ഥാനങ്ങളുടെ സ്വാധീനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും, ജീവിതരീതിയിലും , സംസ്ക്കാരത്തിലും വലിയൊരു പൂജ്യമാണ്‍. മാത്രമല്ല, ഇല്ലാത്ത സമൂഹ്യ വിപ്ലവം നാടകങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും, സിനിമയിലൂടെയും ഉണ്ടെന്ന് സ്ഥാപിച്ച്, അതിനെതിരെ ഗോപ്യമായരീതിയില്‍ മറുമരുന്നിടാനേ വിപ്ലവപ്രസ്ഥാങ്ങളുടെ പൊട്ടന്‍ കളി ഉപകരിച്ചുള്ളു.

കേരളത്തില്‍ ബ്രിട്ടീഷ് ഭരണം നല്‍കിയ സംസ്ക്കാരികവും സാമൂഹീകവുമായ ഉണര്‍വ്വില്‍ നിന്നും സുരക്ഷയില്‍ നിന്നും സംജാതമായ അവകാശബോധം അയ്യന്‍കാളി, ശ്രീനാരായണഗുരു , സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ സാമൂഹിക വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ഉണ്ണീനമ്പൂതിരി പ്രസ്ഥാനവും നായര്‍ സര്‍വീസ് സംഘടനകളും യോഗക്ഷേമ ബ്രഹ്മണവൃന്ദവും അതിനെ നിര്‍വീര്യമാക്കാനായി നാടുവാഴികളിലൂടെയും, "ഠാ"വട്ടം രാജാക്കന്മാരിലൂടെയും, രാഷ്ട്രീയ കക്ഷികളിലൂടെയും, ഉദ്യോഗസ്ഥരിലൂടേയും തങ്ങളുടെ അദ്യശ്യമായ കൈകള്‍ പ്രവര്‍ത്തിപ്പിച്ചു. ഇങ്ങനെ അലസിപ്പോയ ശ്രീനാരായണ പ്രസ്ഥാനം കവലകളിലെ കണ്ണീടിക്കൂട്ടിലെ നോക്കുകുത്തിയായി ചുരുങ്ങി.

അവര്‍ണ്ണരെന്നു അക്ഷേപിക്കപ്പെട്ടിരുന്ന ഭൂരിപക്ഷ ജനത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സവര്‍ണ്ണവല്‍ക്കരണത്തിന്റേയും,ജീര്‍ണ്ണതയുടേയും ഫലമായി ഹിന്ദുക്ഷേത്രങ്ങളിലെക്കും,ആള്‍ ദൈവങ്ങളിലേക്കും തെളിക്കപ്പെട്ടു.
കേരളീയന്റെ രാഷ്ട്രീയ വിമോചന സമരചരിത്രം ഇത്രയേ ഉള്ളു. സവര്‍ണ്ണതയാല്‍ ഹൈജാക്ക് ചെയ്യപ്പെട്ട വഞ്ചനയുടെ ചരിത്രം. ചത്തുപോയ ആ നംബൂതിരിപ്പാടുതന്നെയാണ്‍ ആ വഞ്ചനയുടെ കാര്‍മ്മികനും,കുടിലബുദ്ധിയും,ശാന്തിയും,തന്ത്രിയുമായി പ്രവര്‍ത്തിച്ചത്. ഈ കൊഴിഞ്ഞ വിപ്ലവം കഴിഞ്ഞാല്‍ പിന്നെ ആരുണ്ട് കേരളത്തില്‍ വിപ്ലവം നടത്തിയവര്‍?

തീര്‍ച്ചയായും വിപ്ലവം നടത്തിയ ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്. കേരളത്തില്‍ വിപ്ലവം നടത്തിയവര്‍ ഒരിക്കലും സഘടിതമായ വിപ്ലവകാരികളല്ലായിരുന്നു. ദിവസത്തില്‍ ഒരു നേരം പോലും വയറുനിറച്ച് ഉണ്ണാന്‍‌ വകയില്ലാതിരുന്ന കേരളീയന്റെ ജീവിതത്തിലേക്ക് മാവേലി രാജ്യത്തെ പുനസ്ഥാപിച്ച ഗള്‍ഫ് മലയാളി യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ അഭിമാനവും അന്ന ദാതാക്കളുമാണ്‍. കേരളിയരില്‍ ഒരു ആത്മാഭിമാനമുണ്ടെങ്കില്‍ അതുപോലൂം ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ അന്തസ്സില്‍നിന്നും ജന്മം കൊണ്ടതാണ്‍. ഇന്ന് കേരളത്തില്‍ കൂലിപ്പണിക്കാരനുപോലും മനുഷ്യനണെന്ന് സ്വയം തോന്നന്‌ കാരണഭൂത്രരായ ഈ കഠിനാദ്ധ്വാനികള്‍ ആദ്യകാലങ്ങളില്‍ കേരളത്തിന്റെ ഹൃദയ ശൂന്യമായ സംസ്ക്കാരികമായ അപചയത്തിന്റെ ഫലമായി നാടുവിട്ടോടിയവരാണ്‍.
എന്നിട്ടും ഗള്‍ഫ് മലയാളി നമ്മെ പട്ടിണിയില്‍നിന്നും കരകയറ്റിയിരിക്കുന്നു. പക്ഷേ, നാം സാധാരണ കേരളീയന്‍ ഗള്‍ഫ് മലയാളിയെ വിഡ്ഡിയാ‍യ പണച്ചാക്കിന്റെ സ്ഥാനത്തേ ഇതു വരെ കണ്ടിട്ടുള്ളു. സാ‍ധാരണക്കാരന്‍ മാ‍ത്രമല്ല, ഗള്‍ഫ് മലയാളിയില്‍നിന്നും പണം പിടുങ്ങുന്നതും തട്ടിപ്പറിക്കുന്നതും നമ്മുടെ ഗവണ്മെന്റുപോലും തങ്ങളുടെ സാമര്‍ത്ഥ്യമായി കരുതുന്നു. നമ്മുടെ ജനങ്ങള്‍ക്ക് സംസ്ക്കാരമുണ്ടാകുന്നതുവരെ സര്‍ക്കാരിനും സംസ്ക്കാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട.! ഗള്‍ഫ് മലയാ‍ളിയുടെ പ്രധാന്യമറിയണമെങ്കില്‍ നാം ഒരു നല്‍പ്പതു വര്‍ഷമെങ്കിലും പിന്നോട്ടുനോക്കണം. പിന്നോട്ടു നോക്കാന്‍ പ്രയാസമുള്ളവര്‍ സമീപഭാവിയിലേക്കു നോക്കിയാലും വരണ്ടുണങ്ങാന്‍ തുടങ്ങുന്ന കേരളത്തിന്റെ ദുരിത മുഖം ദര്‍ശിക്കാനാവും. നമ്മുടെ നാട്ടിലെ ആശുപത്രികള്‍, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററുകള്‍, നല്ല വിദ്യാലയങ്ങള്‍ ഗള്‍ഫുകരുടെ രക്തമൂറ്റിക്കുടിച്ച് കൊഴുക്കുന്ന ഡോക്ദ്ടര്‍ കുടുബങ്ങളും അവരുടെ ഭവനങ്ങള്‍, പുതിയ ബ്രാന്റ് കാറുകള്‍, നമ്മുടെ പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും വന്‍ കെട്ടിടങ്ങള്‍, വീടുകള്‍ , മാറ്ബിള്‍ - പെയിന്റ് - ഇരുമ്പുകടകള്‍,കൊട്ടാര സദൃശമായ ജ്വല്ലറി ഷോപ്പുകള്‍,ഷോപ്പിങ്ങ് കോം‌പ്ലക്സുകള്‍, കൂലിപ്പണിക്കാരന്റെ വീടുകള്‍, കൈക്കുലി വാങ്ങുന്ന ഉദ്യോഗസ്ഥന്റെ മണിമന്ദിരം ഇവയെല്ലാം ഉയര്‍ന്നു വന്നിരിക്കുന്നത് ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ വീതം പറ്റിക്കൊണ്ടാണ്‍. ആന നെറ്റിപ്പട്ടം കെട്ടിയതുപോലെ സ്വര്‍ണത്തില്‍ കുളിച്ചു നില്‍ക്കുന്ന മലയാളി സ്ത്രീകളുടെ കനക ഭ്രമം പോലും മരുഭൂമിയില്‍ അടിമകളായി ചോര നീരാക്കിയ ഗള്‍ഫു മലയാളിയുടെ ജീവിതം വാറ്റിയെടുത്തതിന്റെ സത്തുകൊണ്ടുണ്ടാക്കിയ സ‌മൃദ്ധിയായിരുന്നു. ഹോ ! , എന്തുമാത്രം ക്രൂരരും, നന്ദികെട്ടവരുമാണ് നമ്മള്‍ !!!

കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ സാമ്പത്തീകചക്രം തിരിക്കുന്ന ഈ ഗള്‍ഫുകാരന്‍ ഇതിനു ബദലായി ഒരു നന്ദിവക്കെങ്കിലും ലഭിക്കുന്നുണ്ടോ ? ഇല്ലെന്നു മാത്രമല്ല, പരമാവധി ഞെക്കിപ്പിഴിഞ് ഗള്‍ഫ് മലയാളിയുടെ രക്തം വരെ എങ്ങനെ ഊറ്റിക്കൂടിക്കാം എന്നാണ്‍ നമ്മുടെ ഗവണ്മെന്റുപോലും ചിന്തിക്കുന്നത്.
ഒന്നും വേണ്ട.... ഗള്‍ഫ് മലയാളി തന്റെ കുടുംബത്തിനയച്ചുകൊടുക്കുന്ന പണം കുടുംബജീവിതചിലവുകള്‍ക്കായി വിനിയോഗിക്കുമ്പോള്‍ പലതരം നികുതികളായി ഗവണ്മെന്റില്‍ എത്തിച്ചേരുന്നു എന്ന് സാമാന്യമായ അറിവെങ്കിലും ഉള്‍ക്കൊണ്ട് ഗള്‍ഫ് മലയാളിയോടും കുടുബത്തിനോടും മാന്യമായി പെരുമാറാനുള്ള സംസ്ക്കരമെങ്കിലും വളര്‍ത്തിയെടുക്കേണ്ടതല്ലെ. സംസ്ക്കരമുള്ളിടത്തെ അദ്ധ്വാനം വിലമതിക്കപ്പെടുന്നുള്ളു.
വാ‍മനന്‍ നമ്പൂതിരിപ്പട് നമ്മളില്‍ നിന്നും തട്ടിത്തെറിപ്പിച്ച് കൈമോശം വന്നുപോയ് സംസ്ക്കരം എന്നെങ്കിലും തിരിച്ചു ലഭിക്കുമെന്ന് ആശിച്ച് നമുക്ക് കാത്തിരിക്കാം. അതുവരെ നന്ദികെട്ട, മനുഷ്യത്വഹീനമായ, സവര്‍ണ്ണസംസ്ക്കാരത്തിന്റെ,പൊങ്ങച്ചത്തിന്റെ നാ‍ലുകെട്ടുകളില്‍ താംബൂലം ചവച്ചുകൊണ്ടിരുന്ന് വിപ്ലവപ്രസ്ഥാനങ്ങള്‍ക്കു നേത്രുത്വം നല്‍കാം. കഥകളിയും , മോഹിനിയാട്ടവും, അക്ഷരശ്ലോകവും ചവച്ചിറക്കി സംസ്ക്കാരത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നു മേനി നടിക്കാം. സവര്‍ണ്ണതയേയും,രാജഭരണത്തേയും മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍എടുത്തും,സീരിയലുകള്‍ പ്രക്ഷേപിച്ചും സവര്‍ണ്ണ ചെറ്റത്തരത്തിനും കൂട്ടിക്കൊടുപ്പിനും സാംസ്കാരികതയുടെ കിന്നരികള്‍ തുന്നിക്കൊടുക്കാം. നായര്‍ സാഹിത്യം കൊണ്ട് ജനത്തെ ലഹരിയിലാഴ്ത്തി വേശ്യവൃത്തിക്ക് മാന്യത നല്‍കാം.സംസ്ക്കാരത്തിന്റെയും, മനുഷ്യത്വത്തിന്റെയും പുതുനാമ്പുകളെ സംസ്ക്കരശൂന്യമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളയാം.
......................................................................
ചിത്രകാരന്റെ അഞ്ചെട്ടു വര്‍ഷം പഴക്കമുള്ള ഈ കുറിപ്പ് ഒരു പഴയ പ്രിന്റ് ഔട്ട് ആയി പഴയ ഫയലില്‍ നിന്നും പൊങ്ങിവന്നപ്പോള്‍, യൂണീക്കോഡിലേക്ക് മാറ്റി ഒരു പോസ്റ്റാക്കി ഇടുന്നു.

ഈ വിഷയം ഭാഗികമായി ചില പോസ്റ്റുകളായോ,കമന്റായോ ബ്ലോഗില്‍ പലപ്രാവശ്യം ചിത്രകാരന്‍ പോസ്റ്റിയിരുന്നു.