Showing posts with label malayaala manorama. Show all posts
Showing posts with label malayaala manorama. Show all posts

Sunday, December 21, 2008

മലയചരിതം താളിയോല


മലയചരിതം എന്താണെന്ന് ഇതുവരെ ചിത്രകാരനൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല. ഇന്നു രാവിലെ മനോരമ സണ്‍‌ഡേ സപ്ലിമെന്റില്‍ ഡോ. ആര്‍. സി. കരിപ്പത്തിന്റെ ഭാഷാഗവേഷണ വഴിയില്‍ ചില അമൂല്യ താളിയോലകള്‍ ഭാഗ്യകൊണ്ട് നശിപ്പിക്കുന്നതില്‍ നിന്നും രക്ഷിക്കാനായതിനെക്കുറിച്ചും , അക്കൂട്ടത്തില്‍ മലയചരിതമെന്ന ഒരമൂല്യകൃതിയുണ്ടെന്നും വിവരിച്ചുകൊണ്ടുള്ള ശ്രീ. എം.എം. സുജിത് ന്റെ ലേഖനം വായിച്ചു.

പഴയ ഇത്തരം താളിയോലകള്‍ ആചാരപ്രകാരം സൂക്ഷിക്കാന്‍ പിന്മുറക്കാര്‍ക്ക് കഴിയാതെ വന്നാല്‍ ക്ഷേത്രത്തിലെ അടുപ്പിലിട്ടോ, സമുദ്രത്തിലെറിഞ്ഞോ നശിപ്പിക്കണമെന്നാണത്രേ ഈ പാരംബര്യ ജനതയുടെ വിശ്വാസം. അതുപ്രകാരം നശിപ്പിക്കാന്‍ ശ്രമിച്ച താളിയോലക്കെട്ടാണത്രേ,
നശിപ്പിക്കുന്നതിനുമുന്‍പ് ഒരു പകര്‍പ്പെടുക്കാനായി ആര്‍.സി.കരിപ്പത്ത് അവകാശികളില്‍ നിന്നും വാങ്ങി താല്‍ക്കാലികമായി കൈവശം വച്ചിരിക്കുന്നത്. അടുത്ത കര്‍ക്കിടക വാവിന് നശിപ്പിക്കുന്നതിനായി അവകാശികള്‍ക്ക് തിരിച്ചുകൊടുക്കേണ്ടതായ ഈ അപൂര്‍വ്വ താളിയോലകളും,
ഈ ലേഖനവും നമ്മേ മറ്റൊരു സത്യത്തിലേക്കുകൂടി നോക്കാന്‍ പ്രേരിപ്പിക്കുന്നു.

മലയാളികളുടെ കുറെ നൂറ്റാണ്ടുകളുടെ ചരിത്രം തേച്ചുമാച്ച് നശിപ്പിക്കപ്പെട്ടതിന്റെ കാരണം കൂടി ഈ ലേഖനത്തിലൂടെ സൂചിപ്പിക്കപ്പെടുന്നുണ്ട്. ബ്രാഹ്മണ അധിനിവേശത്തെത്തുടര്‍ന്ന് നമ്മുടെ പഴയ പാരംബര്യവും, ചരിത്രവും ഇങ്ങനെ ക്ഷേത്രങ്ങളിലെ അഗ്നിയിലോ, സമുദ്രത്തിലോ നശിപ്പിക്കാനായി
ജനങ്ങള്‍ക്കിടയില്‍ ഈ പൈതൃക നശീകരണ വിശ്വാസം ആചാരമാക്കി പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. നമ്മുടെ പഴയ ജീവിതക്രമത്തേയും ധര്‍മ്മബോധത്തേയും നിരാകരിച്ച് പുതിയ
ബ്രാഹ്മണപ്രോക്തങ്ങളായ ആചാര വിശ്വാസങ്ങളിലേക്കും, ധര്‍മ്മച്യുതിയിലേക്കും പറിച്ചുനടുന്നതിന്റെ ഭാഗമായി നമ്മുടെ പൈതൃകം അഗ്നിക്കു സമര്‍പ്പിക്കുന്ന ഒരു ആചാരംതന്നെ പവിത്രമായ ഒരു ചടങ്ങായി നടപ്പിലാക്കിയിരുന്നു എന്ന് മനസ്സിലാക്കാം. നമ്മുടെ പഴയ കാവുകളിലെ പ്രതിഷ്ടകളെ നീച ദൈവങ്ങളാണെന്ന് വിശേഷിപ്പിച്ച് ,പുനപ്രതിഷ്ടയോടെ അംബലക്കുളത്തില്‍ വലിച്ചെറിയുന്ന നമ്മുടെ രക്തബന്ധമുള്ള ദൈവങ്ങളുടെ ചരിത്രവും ഇങ്ങനെത്തന്നെ.

എന്തായാലും ഇത്തരം അന്ധവിശ്വാസങ്ങളോട് കുറച്ചുദിവസത്തെ സമയം കടം വാങ്ങിയെങ്കിലും ബ്രാഹ്മണ ഹിന്ദുമതം കേരളത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന കാലത്തുള്ള ആ താളിയോല ഗ്രന്ഥം ആര്‍.സി.കരിപ്പത്തിന് രക്ഷിക്കാനായതില്‍ വളരെ സന്തോഷം തോന്നുന്നു. ലേഖകനോടും, മനോരമയോടും ഈ സത്യം ജനങ്ങാളിലെത്തിച്ചതിന് ചിത്രകാരന്‍ നന്ദി പറയുന്നു.

നമ്മുടെ പൈതൃകവും, സാംസ്കാരിക സ്വത്തുക്കളും പഠിക്കാനും,സംരക്ഷിക്കാനും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്താണ് മലയാളി എന്ന് അവകാശപ്പെടാന്‍ നമുക്ക് യോഗ്യത ? ആ കഴിവുകേട് ഒരു തന്തയില്ലായ്മയാണ്. അതിനെ അതിജീവിച്ചേ പറ്റു. ഇന്നത്തെ വ്യത്യസ്ത ജാതി-മതസ്തരായ മലയാളിയില്‍ നിന്നും ആദിവാസിയായിരുന്ന മലയിലെ ആളനിലേക്കുള്ള ദൂരത്തിനിടക്ക് സംഭവിച്ച സാമൂഹ്യമാറ്റങ്ങളുടെയും,
ആ പ്രപിതാമഹന്മാരുടെ അറിവുകളുടേയും അനുഭവങ്ങളുടേയും ആകത്തുക നമ്മുടെ ചരിത്രമായി നമുക്കു കിട്ടുകതന്നെവേണം.

Thursday, November 1, 2007

ഹര്‍ത്താല്‍ ആശംസകള്‍ !!!!

കേരളത്തിലെ പ്രബുദ്ധജനം ഇന്ന് ആവേശപൂര്‍വ്വം ഹര്‍ത്താല്‍ ആഘോഷിക്കുന്നു.
ഓണം, വിഷു , പെരുന്നാള്‍,ക്രിസ്തുമസ് എന്നീ ഉത്സവങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം ആഘോഷിക്കപ്പെടുന്നതിനാലുണ്ടാകുന്ന വിരസത അകറ്റാനായി മലയാളി കണ്ടെത്തിയ നൂതനമായ മാര്‍ഗ്ഗമാണ് ഹര്‍ത്താല്‍ ഉത്സവം.തമിഴ്‌നാടന്‍ കോഴിയും,വിദേശ മദ്യവുമാണ് ഈ ഉത്സവത്തിന്റെ മുഖ്യ വിഭവങ്ങള്‍.

കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നു തെളിയിക്കാനുള്ള അവസരമായി എല്ലാ ആഴ്ച്ചകളിലും ഒന്നോരണ്ടോ ഹര്‍ത്താല്‍ നടത്താവുന്നതാണെന്ന സന്ദേശം ഇവിടത്തെ പ്രമുഖ പത്രങ്ങളാണ് മുന്നോട്ടുവച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തനം എന്നു പറയുന്നതുതന്നെ ഹര്‍ത്താല്‍ നടത്തലാണെന്ന് മാത്രുഭൂമി,മനോരമ എന്നീ പത്രങ്ങള്‍ രാഷ്ട്രീയ കക്ഷികളെയും,ജാതി മത സംഘടനകളേയും ഏറെക്കാലത്തെ ബോധവല്‍ക്കരണത്തിലൂടെ ബോധ്യപ്പെടുത്തിയതിന്റെ ഫലമായാണ് മലയാളിക്ക് മഹാഭാഗ്യമായി ഹര്‍ത്താലാഘോഷങ്ങള്‍ ലഭിച്ചത്.

ആഘോഷത്തിന്റെ പ്രധാന ചടങ്ങെന്ന നിലയില്‍ ഓരോ പ്രാവശ്യം ഹര്‍ത്താല്‍ ആചരിക്കുംബോഴും കെ.എം.മാത്യു സ്വാഹാ...,വീരേന്ദ്രകുമാര്‍ സ്വാഹാ... എന്നീമന്ത്രങ്ങള്‍ ചൊല്ലി മദ്യവും,കോഴിയും ,മറ്റു തൊട്ടുകൂട്ടാനുള്ള ദ്രവ്യങ്ങളും വായിലേക്ക് അര്‍ച്ചിക്കേണ്ടതാണ്. വിസ്തരിച്ച് പൂജ നടത്തണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മറ്റു പത്രങ്ങളുടെയും,ടി.വി.ചാനലുകളുടേയും ഉടമസ്ഥരുടെ പേര് സ്വാഹ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

ഹര്‍ത്താലു നടത്തുന്നതിനെതിരെ അസുരഗണത്തില്പെട്ട ചിത്രകാരന്മാര്‍ ആരെങ്കിലും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നുണ്ടെങ്കില്‍ അതു വിവരക്കേടുകൊണ്ടാണെന്നുകരുതി മാപ്പുകൊടുത്ത് അവന്മാരുടെ ടൂവീലറിന്റെ കാറ്റഴിച്ചുവിടുക മാത്രം ചെയ്താല്‍ മതിയാകും.കാറുള്ള അസുരന്മാരാണെങ്കില്‍ ഫ്രണ്ട് ഗ്ലാസ് ഒരു വിറകുകൊള്ളി ഉപയോഗിച്ച് ഉപ്പേരിയാക്കിയാല്‍ വളരെ മനോഹരമായിരിക്കും. ആരേയും ഉപദ്രവിക്കരുത്.

പത്ര ബ്രാഹ്മണരുടെ മൂടു താങ്ങിയും,അവന്റെ കച്ചവടത്തിനായുള്ള സംസ്കാരം സൃഷ്ടിക്കുന്നതിനു കൂട്ടുനിന്നും ,അവര്‍ കല്‍പ്പിച്ചുനല്‍കുന്ന വാലുള്ള ബ്രാന്‍ഡ് ഇമേജു വാലാക്കി ധരിച്ചും വിനീതരായി നടക്കുന്ന രാഷ്ട്രീയക്കാര്‍ രാഷ്റ്റ്രീയ പ്രവര്‍ത്തനമെന്ന നിലയില്‍ ഹര്‍ത്താല്‍ നടത്തി ഓരോ ആഴ്ച്ചയും നമ്മെ ആഘോഷങ്ങള്‍കൊണ്ട് ആനന്ദ തുന്തിലരാക്കുംബോള്‍... നാം നന്ദി പറയേണ്ടിയിരിക്കുന്നു. രാഷ്ട്രീയക്കാരോടും,പത്രങ്ങളോടും,റ്റിവി.ചാനലുകളോടും.

ചിത്രകാരന് ഒരുത്തരോടു മാത്രമേ സഹതാപം തോന്നുന്നുള്ളു...
കേരളത്തിന്റെ ഹര്‍ത്താല്‍-ധൂര്‍ത്തു ജീവിതത്തിന് കണ്ടറിഞ്ഞ് പണം വാരിക്കോരി നല്‍കുന്ന ഗള്‍ഫ് മലയാളികളോട് മാത്രം.
ഏവര്‍ക്കും ചിത്രകാരന്റെ ഹൃദയം നിറഞ്ഞ ഹര്‍ത്താല്‍ ദിനാശംസകള്‍...!!!

Friday, October 26, 2007

മനോരമയില്‍ മോഡിയുടെ നരസിംഹാവതാര ചിത്രം

മനോരമയുടെ ഇന്നത്തെ ഒന്നാം പേജിലെ ചിത്രം(26-10-07)

നരേന്ദ്ര മോഡിയുടെ നരസിംഹാവതാരത്തിന്റെ കഥകളാണ് ഇന്നും ഇന്നലേയുമായി നമ്മുടെ മനസ്സിലെ നന്മയെ മതിച്ചുകൊണ്ടിരിക്കുന്നത്. മനോരമാ പത്രത്തില്‍ മോഡിയുടെ കൂട്ടക്കൊലയുടെ ഭീകരത ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ അതര്‍ഹിക്കുന്ന പരിഗണനയോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. തെഹല്‍ക്കയുടെ ധീരമായ പത്രപ്രവര്‍ത്തനത്തിന്റെ ചിത്രം:മാധ്യമം പത്രം(26-10-07)

ഫലമായി മറനീക്കി പുറത്തുവന്ന സത്യങ്ങളെ അത് എത്ര ഭയപ്പെടുത്തുന്നതാണേങ്കിലും അംഗീകരിക്കാനും,ബഹുമാനിക്കാനും,അപലപിക്കാനും, മാനുഷികതയില്‍ അല്‍പ്പമെങ്കിലും വിശ്വസിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.

വര്‍ഗീയത ഒരു മോഡിയുടെ മാത്രം പ്രത്യേകതയല്ലെന്നും,അത് ഒരു വിഷമായി സമൂഹത്തിന്റെ അടിഞ്ഞുകൂടിയിരിക്കുന്നത് ഒരു സാമൂഹ്യ വിപത്താണെന്നും മനസ്സിലാക്കാതെ നാം ഇനിയും മുന്നോട്ടു പോകുന്നത് ഭാവി ദുരന്തപൂര്‍ണ്ണമാക്കുമെന്ന് വിവേകമുള്ളവരെങ്കിലും മനസ്സിലാക്കുകയും തുറന്നു പറയുകയും ചെയ്യേണ്ടിയിരിക്കുന്നു.മോഡിക്കും അയാളുടെ നരഭോജികളായ കൂട്ടാളികള്‍ക്കും പരമാവധി ശിക്ഷ ലഭിക്കുകതന്നെ വേണം.
പക്ഷേ ,അതുകൊണ്ടായില്ല. അഹിംസയിലൂന്നിയ ഇന്ത്യന്‍ ബഹുജനത്തിന്റെ സാംസ്കാരികതയില്‍ ബ്രാഹ്മണ്യം ആധിപത്യത്തിനായി ശ്രവിപ്പിക്കുന്ന വര്‍ഗീയ വിഷ ഗ്രന്ഥികള്‍ കണ്ടെത്തി ,അത് നിഷ്ക്കരുണം നശിപ്പിക്കുകതന്നെ വേണം.

ബ്രഹ്മണ ജനതാ പാര്‍ട്ടിയില്‍ ബ്രഹ്മണ വര്‍ഗ്ഗീയതയുടെ സാന്ദ്രത വളരെ കൂടുതലാണെന്നതു നേരാണ്.അതുകൊണ്ടാണ് മോഡിമാര്‍ ബ്രഹ്മണ ജനതാപാര്‍ട്ടിയില്‍ നിന്നും ജനിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ വിപ്ലവ പാര്‍ട്ടികളില്‍ ബംഗാളിലൊക്കെ ബ്രഹ്മണരുടെ അയ്യരുകളിയല്ലേ? ഇവറ്റകള്‍ സാമൂഹ്യ നവോദ്ധാന പ്രസ്ഥാനങ്ങളെ സ്നേഹപൂര്‍വ്വം താലോലിച്ച് നക്കിക്കൊല്ലുന്നവരാണെന്ന് നാം അറിയുന്നില്ലല്ലോ ഭഗവാനെ!!!

ഇന്ത്യ മുഴുവന്‍ പടര്‍ന്ന് ജ്വലിച്ചു കയറേണ്ടിയിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ അധികാരത്തിന്റെ വട്ടച്ചൊറികള്‍ മാത്രമായി ഒതുങ്ങിയതിനു പിന്നില്‍ സി.പി എമ്മിന്റെ വിപ്ലവാചാര്യനായ ഇ.എം.എസ്സിന്റ് ബ്രഹ്മണ ബുദ്ധി എത്ര കുടിലമായാണു പ്രവര്‍ത്തിച്ചിട്ടുണ്ടാകുക? ഈ ബ്രഹ്മണരെയെല്ലാം കുറച്ചുകാലത്തേക്ക് അധികാരത്തിന്റെ രാഷ്റ്റ്രീയ സ്ഥാനമാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയില്ലെങ്കില്‍ നമ്മുടെ നാടിനെ ഇവര്‍ പാക്കിസ്ഥാനോ,ഇറാക്കോ ആക്കിത്തീര്‍ക്കുമെന്നു തന്നെയാണ് ചിത്രകാരന്റെ തോന്നല്‍.
നമുക്കു പരിചയമുള്ള നല്ലവരായ കേരള ബ്രഹ്മണരെ നോക്കി ബ്രഹ്മണ്യത്തിനു വിഷമില്ലെന്നു പറയുന്നവരാണ് നാമെല്ലാം.സത്യമായിരിക്കാം ... കേരള ബ്രഹ്മണരില്‍ ഭൂരിഭാഗവും ,മുസ്ലീങ്ങളിലെ തങ്ങള്‍മാരെപ്പോലെ ബുദ്ധ ജൈന പുരോഹിതരുടെ പിന്മുറക്കാരോ,നമ്മുടെ നാട്ടിലെ പറയ-ചെറുമ വിഭാഗത്തില്‍നിന്നും ബ്രഹ്മണ്യത്തിലേക്ക് ഭീഷണിയാലോ,പ്രീണനത്താലോ ആനയിക്കപ്പെട്ടവരോ ആയിരിക്കണം.
ചിത്രകാരന്‍ തന്റെ ഡയറിക്കുറിപ്പുകളിലെ ആനുകാലികത ഉറപ്പുവരുത്താന്‍ ഓരോ കുറിപ്പുകളിടുന്നതാണ് . ഇതിന്റെ കെട്ടും മട്ടുംവികലമായിരിക്കാം.