
ചിത്രകാരന്‍ മലയാളം ബ്ലൊഗുകളില്‍ (അവിദഗ്ദമായതും,അക്ഷമയോടെയുള്ളതുമായ) പൊസ്റ്റുകളിലൂടെയും, കമന്റുകളിലൂടെയും പറയാന്‍ ശ്രമിച്ച വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം വളരെ മനോഹരമായും,വ്യക്തമായും , ധൈര്യപൂര്‍വ്വം... ശാസ്ത്രീയമായി .... എസ് . ശാരദക്കുട്ടി എഴുതിയിരിക്കുന്നു. “ചിരിയുടെ തീണ്ടല്‍“ എന്ന പേരില്‍ നമ്മുടെ സമൂഹത്തില്‍ ആചാരവല്‍ക്കരിക്കപ്പെട്ട നിന്ദ്യമായ നംബൂതിരിപരിഹാസത്തിന്റെ വ്യക്തമായ ചിത്രം അവര്‍ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2007 നവംബെര്‍4) വരച്ചുവച്ചിരിക്കുന്നു.
ശുദ്ധവും,നിഷ്ക്കളങ്കവുമെന്നപേരില്‍ നമ്മുടെ ബോധതലങ്ങളിലേക്ക് പടയോട്ടം നടത്തുന്ന നംബൂതിരി ഫലിതങ്ങള്‍ നിര്‍മ്മിക്കുന്ന മേല്‍ക്കോയ്മയുടെ അശുദ്ധവും, നികൃഷ്ടവും, മനുഷ്യത്വരഹിതവുമായ ചരിത്രം അനാവരണം ചെയ്യുന്ന ശാരദക്കുട്ടി വലിയൊരു സാമൂഹ്യ വിപ്ലവത്തിനുള്ള വിത്തുകളാണ് പാകിയിരിക്കുന്നത്.
ബ്രഹ്മാണ്യത്തിന്റെ ശുദ്ധ നര്‍മ്മത്തിന്റെ തുടര്‍ച്ചയായി ... ഇ.കെ.നായനാരുടെ വിഢി ഫലിതങ്ങളിലൂടെയുള്ള ഭരണവും, കെ. കരുണാകരന്റെ കണ്ണിറുക്കലിലൂടെ നല്‍കുന്ന ചവിട്ടിത്താഴ്ത്തലും നാം അസ്വാഭാവികതയൊന്നും കാണാതെ വിഴുങ്ങുന്നതിലെ അപകടത്തെപ്പോലും ശാരദക്കുട്ടി മനസ്സിലാക്കിയിരിക്കുന്നു.
നംബൂതിരി ഫലിതങ്ങളിലൂടെ ആചാരവല്‍ക്കരിക്കപ്പെട്ട് മാന്യതയുടെ പ്രൌഢിയോടെ ജാതീയ മേല്‍ക്കോയ്മ സാഹിത്യത്തിലും, ഇന്നത്തെ സിനിമയിലും വിദഗ്ദമായി അലിയിച്ചു ചേര്‍ത്ത് പഴയ ബ്രാഹ്മണ്യം വര്‍ഗ്ഗ വിഭജനത്തിന്റെ വിഷബീജങ്ങള്‍കൊണ്ട് വര്‍ത്തമാന കാലത്തിന്റെ മനസ്സില്‍ വിപുലമായി കൃഷിയിറക്കുന്നുണ്ടെന്ന വിവരം സോദോഹാരണം ശാരദക്കുട്ടി നമുക്കു കാണിച്ചു തരുന്നുണ്ട്.
ലേഖനം തുടങ്ങുന്നതുതന്നെ ഒരു നംബൂതിരി ഫലിതം പറഞ്ഞുകൊണ്ടാണ്.
“ഒരു നായര്‍ ഒരിക്കല്‍ തന്റെ മകളെ ദൂരെയുള്ള ഒരു നൃത്ത വിദ്യാലയത്തില്‍ പഠിക്കാന്‍ ചേര്‍ത്തു. അവിടെ പെണ്‍കുട്ടികള്‍ക്കു താമസിക്കുവാനുള്ള സൌകര്യമില്ലാത്തതിനാല്‍ അടുത്തുള്ള ഒരു മനയ്ക്കല്‍ ചെന്നപേക്ഷിച്ചപ്പോള്‍ അവിടുത്തെ നംബൂതിരി: ഇവിടെ താമസിപ്പിച്ചാ വെഷമാവില്ലേന്നൊരു ശങ്ക. എന്താച്ചാല് ,ഇവള് മാസം മാസം തീണ്ടാരിയാകും. അപ്പൊക്കെ മാറി താമസിക്കണം. അത് ഇവള്‍ക്ക് വെഷമാവില്ലേ? ഇനി അഥവാ ഇവിടെ താമസിച്ചിട്ട് തീണ്ടാരിയാവാണ്ടായീന്ന്‌ച്ചാല് അത് അതിലേറെ വെഷമാവില്ലേ വള്‌ക്ക്.”
ഇതിലെ ഫലിതത്തിന്റെ നികൃഷ്ടവും മനുഷ്യത്വ രഹിതവുമായ തലത്തിലേക്ക് ചിന്തിക്കാനുള്ള കഴിവൊന്നും ബൂലോകത്തെ 90% ബ്ലോഗേഴ്സിനും ഉണ്ടെന്ന് ചിത്രകാരനു തോന്നുന്നില്ല. പകരം വാക്കുകള്‍കൊണ്ട് ആ പെണ്‍കുട്ടിയെ അവളുടെ അച്ഛന്റെ മുന്നിലിട്ട് അവകാശാധികാരങ്ങളോടെ ബലാല്‍കാരം ചെയ്ത് ഗര്‍ഭിണിയാക്കുന്ന നംബൂതിരിയുടെ സാമര്‍ത്ഥ്യത്തെ ഒരു സ്ത്രീപീഢനം കാണാന്‍ അവസരം നല്‍കിയതിന് വാലുചുരുട്ടി നിന്ന് സവര്‍ണ ചേഷ്ടകളിലൂടെ ശ്ലാഘിക്കുന്ന എച്ചിലുണ്ടു നടക്കുന്ന പട്ടികളുടെ വിധേയത്വമാണ് മലയാളികളായ നമുക്കുള്ളത്.
നംബൂതിരി സംബന്ധത്തിനു പോകുന്ന ശൂദ്രഗൃഹത്തിലെ കാവല്‍ക്കാരനായ നായ എന്ന അര്‍ത്ഥത്തില്‍ എടാ നായരേ ... എന്ന് പരിഹസിച്ച് വിളിച്ച ക്രൂരമായ വിളിപ്പേരുപോലും നമുക്ക് അഭിമാനം നല്‍കുന്ന ആഢ്യചിഹ്നമായി കൊണ്ടാടാന്‍ തോന്നുന്നത്
എത്രമാത്രം അധമമായ അടിമത്വത്തിന്റെ ലക്ഷണമാണെന്ന് നമുക്ക് തിരിച്ചറിവു ലഭിക്കുന്നില്ല. (തിരുവിതാംകൂറിലുള്ള നായന്മാര്‍ ശൌര്യം കുറഞ്ഞവരാണെങ്കിലും, അവരുടെ ഭാര്യമാരുടെ ശൌര്യം കാരണമായിരിക്കാം നായ എന്ന വാക്ക് അവിടെ നിരോധിക്കപ്പെട്ടതുപോലെയാണ്. പകരം ആണ്‍ പട്ടിയും പെണ്‍ പട്ടിയുമേ തിരുവനന്തപുരത്തുള്ളു.)
എത്രമാത്രം അധമമായ അടിമത്വത്തിന്റെ ലക്ഷണമാണെന്ന് നമുക്ക് തിരിച്ചറിവു ലഭിക്കുന്നില്ല. (തിരുവിതാംകൂറിലുള്ള നായന്മാര്‍ ശൌര്യം കുറഞ്ഞവരാണെങ്കിലും, അവരുടെ ഭാര്യമാരുടെ ശൌര്യം കാരണമായിരിക്കാം നായ എന്ന വാക്ക് അവിടെ നിരോധിക്കപ്പെട്ടതുപോലെയാണ്. പകരം ആണ്‍ പട്ടിയും പെണ്‍ പട്ടിയുമേ തിരുവനന്തപുരത്തുള്ളു.)ദക്ഷിണേന്ത്യക്കാരായ മനുഷ്യ സ്ത്രീ പ്രസവിക്കുന്നതിനെ “കുരങ്ങിടുക” എന്നു വിശേഷിപ്പിക്കുന്ന നംബൂതിരിയുടെ ഭാഷപ്രയോഗത്തിലെ മുഖത്തു ചവിട്ടി ഉരതുന്ന നീചത്വം തന്നെയാണ് ഇവിടത്തെ നാടുവാഴികളെയ്യും രാജാക്കന്മാരേയും വാനരന്മാരായും, സേവകന്മാരെ നായ്ക്കളായും വിശേഷിപ്പിക്കാന്‍ ബ്രഹ്മണനെ പ്രേരിപ്പിച്ചിരിക്കുക.
മുകളില്‍ പറഞ്ഞ ചിത്രകാരന്റെ ജല്‍പ്പനങ്ങള്‍ പോലെയല്ല... ശാരദക്കുട്ടിയുടെ ലേഖനം. കേരളത്തിന്റെ സാമൂഹ്യമായ ഇരുട്ടിനെ കീറിമുറിച്ച് മുന്നേറാന്‍ ശക്തിനല്‍കുന്ന മഹനീയമായ സംഭാവന തന്നെയാണ് അവരുടെ ലേഖനം . എല്ലാവരും വായിച്ചിരിക്കേണ്ടതായ ആ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത പേജുകളു ടെ ലിങ്കുകള്‍ പ്രവാസികളുടെ സൌകര്യാര്‍ത്ഥം താഴെ കൊടുക്കുന്നു.
ചിരിയുടെ തീണ്ടല്‍ ഒന്നാം പേജ്
ചിരിയുടെ തീണ്ടല്‍ രണ്ടാം പേജ്
ചിരിയുടെ തീണ്ടല്‍ മൂന്നാം പേജ്
ചിരിയുടെ തീണ്ടല്‍ നാലാം പേജ്
ചിരിയുടെ തീണ്ടല്‍ അഞ്ചാം പേജ്
ചിരിയുടെ തീണ്ടല്‍ ആറാം പേജ്(അവസാന ഭാഗം)