ഏതൊരു മനുഷ്യജീവിയും നമ്മേപ്പോലെ ബഹുമാനിക്കപ്പെടേണ്ടതാണെന്ന അടിസ്ഥാന മര്യാദയാണ് സംസ്കാരത്തിന്റെ പരിശുദ്ധി നിര്‍ണ്ണയിക്കുന്ന ഘടകമെന്ന് ചിത്രകാരനു തോന്നുന്നു. വ്യക്തി ആണായിക്കൊള്ളട്ടെ,പെണ്ണായിക്കൊള്ളട്ടെ,ധനികരോ ദരിദ്രരോ ആയിക്കൊള്ളട്ടെ മനുഷ്യനെന്ന നിലയിലുള്ള അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലേക്ക് അനുവാദം കൂടാതെ പ്രവേശിക്കുന്നവര്‍ അതിക്രമിച്ചുകേറുന്നവരാണ്. ഇത്തരം അതിക്രമിച്ചുകേറുന്നതില്‍ പാരംബര്യമായി തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ട് എന്ന് ആചാരവിശ്വാസങ്ങളാല്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നവരാണ് നമ്മുടെ പൊതുസമൂഹം. ഈ അതിക്രമിച്ചുകേറല്‍ അതിന്റെ ഏറ്റവും അപമാനകരമായ അളവില്‍ അനുഭവിക്കുന്നവരാണ് സ്ത്രീകളും,ദളിത ജനവിഭാഗവും. സ്ത്രീ ഒരു ദളിത ജാതിക്കാരികൂടിയാണെങ്കില്‍ അവരുടെ പീഢന കഥ മനുഷ്യത്വഹീനമായ നരകയാഥനയുടേതുമാകും. പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവറായ ചിത്രലേഖ അതുകൊണ്ടാണ് കൊടിയ അപമാനങ്ങള്‍ക്കും വധഭീഷണികള്‍ക്കും പാത്രീഭവിക്കുന്നത്. സംസ്ക്കാരത്തിന്റേയും പരിഷ്ക്കാരത്തിന്റേയും നെറുകയിലിരുന്ന് നീതിമാന്മാരായി ചമയുന്ന നമുക്ക് ചിത്രലേഖ ഒരു പൊലച്ചി പെണ്ണാണ് !!! സര്‍വ്വ പീഢനങ്ങള്‍ക്കും ജാതികൊണ്ടുതന്നെ യോഗ്യയായ അവരുടെ അവകാശബോധം നമുക്കാര്‍ക്കും സഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.കാരണം,ഒരു ദളിത സ്ത്രീക്ക് അത്രക്ക് വായിലെ നാവ് സംസ്കൃതചിത്തരും സാമാന്യം മാന്യന്മാരുമായ നാം അനുവദിച്ചുകൊടുത്തിട്ടില്ല. നാം സാംസ്ക്കാരികമായി അനുവദിക്കാത്ത ഒരു ഇടത്തില്‍ മാനവിക അവകാശത്തിനായി പൊരുതുന്ന ഒരു സ്ത്രീയെ അപവാദങ്ങാളാലെങ്കിലും നിഷ്പ്രഭയാക്കാനുള്ള ജാഗ്രത നമ്മുടെ സമൂഹം ആയിരക്കണക്കിനു വര്‍ഷമായി പുലര്‍ത്തിപ്പോരുന്നുണ്ട്.
ആ ജാഗ്രതയോട് ഒറ്റക്ക് പടപൊരുതുന്ന ചിത്രലേഖ ജനശ്രദ്ധയിലെത്തിച്ചേരുന്നു എന്നത് ഒരു വ്യക്തിയുടെ സമരവിജയമാണെങ്കിലും,അത് അവരുടേതുമാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യബോധത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചിത്രലേഖയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പയ്യന്നൂരില്‍ ഇന്നു നടന്ന(12.3.10)കണ്‍വെന്‍ഷനില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങള്‍ താഴെ പോസ്റ്റു ചെയ്യുന്നു.
മനോരമ പത്രത്തില്‍ കണ്‍വെന്‍ഷനെക്കുറിച്ചു പ്രസിദ്ധീകരിച്ച(13.3.10)
വാര്‍ത്ത
രേഖാരാജ് സ്വാഗതം പറയുന്നു.
(
മാതൃകാപരമായ ഈ സംഘാടകശേഷിക്കുമുന്നില്‍ സാംസ്ക്കാരിക കേരളം നന്ദി പറയേണ്ടിയിരിക്കുന്നു.)

ഉദ്ഘാടകന്‍: ചന്ദ്രഭാന്‍ പ്രസാദ്

വേദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍


അദ്ധ്യക്ഷന്‍: എ.വാസു

നമ്മുടെ മനുഷ്യാവകാശങ്ങള്‍ക്കായി സ്വന്തം
ജീവിതം ഉഴിഞ്ഞുവക്കുന്നവര്‍

സിവിക് ചന്ദ്രന്‍

കെ. എ.
സലീം കുമാര്‍

സജി,സിവിക് ചന്ദ്രന്‍,അജിത

കെ.
അജിത, എ.വാസു

കെ.എ.സലീംകുമാര്‍,സുധാകരന്‍,കെ.കെ.കൊച്ച്


ചിത്രലേഖയുടെ മകളും, ചിത്രലേഖയും


മനുഷ്യ സ്നേഹത്തിന്റെ തേങ്ങലുകള്‍ക്ക് കാതോര്‍ക്കുന്നവര്‍

ചിത്രലേഖയുടെ തൊഴിലെടുക്കാനുള്ള അവകാശ സമരത്തെക്കുറിച്ചുള്ള ചിത്രകാരന്റെ ഒരു വായന പോസ്റ്റിന്റെ ലിങ്ക്:
പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവുംമാനവിക നിലപാടുകള്‍ എന്ന ബ്ലോഗിലെ പോസ്റ്റിന്റെ ലിങ്ക്:
സി.പി.എമ്മിന്റെ ദളിതുപീഢനം !സത്യാന്വേഷിയുടെ പോസ്റ്റിന്റെ ലിങ്ക്:
'പുലച്ചീം വന്നല്ലോ ഓട്ടോ ഓടിക്കാന്‍' (ജാതിയെ കമ്യൂണിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന വിധം)നിസ്സഹായന്റെ കണ്‍വെന്‍ഷന്‍ ഫോട്ടോ പോസ്റ്റ്:
ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.