Showing posts with label P.P.SREEJITH. Show all posts
Showing posts with label P.P.SREEJITH. Show all posts

Sunday, May 25, 2008

ഇതാണ് പത്രധര്‍മ്മം !...കലക്കി മാതൃഭൂമി !!


മാത്രുഭൂമിയുടെ ഇന്നത്തെ(25-5-08) സണ്‍‌ഡേ സപ്ലിമെന്റ് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. മാത്രുഭൂമിയില്‍ പത്രധര്‍മ്മത്തിന്റെ മൂല്യബോധവും, നന്മയും തിരിച്ചു വരികയാണെന്നു തോന്നുന്നു. മാത്രുഭൂമിയില്‍ പി.പി.ശ്രീജിത്ത് എഴുതിയിരിക്കുന്ന നികത്താന്‍ ആവാത്ത നേട്ടങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ആലുവക്കടുത്ത് എടത്തല പഞ്ചായത്തിലെ നാലാം വര്‍ഡ് പ്രതിനിധി സൂസന്‍ തങ്കപ്പന്റെ ഇച്ഛാശക്തിയുടെയും, നമയുടേയും വിജയഗാഥ എങ്ങിനെ ഒരു നാടിന്റെ ആത്മാഭിമാനത്തിന്റെ വികാസമായിരിക്കുന്നു എന്ന് സവിസ്തരം വിവരിച്ചിരിക്കുന്നു. ജാതി-മത-രാഷ്ട്രീയ വിശ്വാസങ്ങള്‍ക്ക് അതീതമായി ഒരു വ്യക്തിയുടെ നന്മയിലുള്ള അചഞ്ചല വിശ്വാസം മറ്റുള്ളവരുടെകൂടി ജീവിക്കാനുള്ള അവകാശമായി പ്രതിഫലിക്കപ്പെടുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ശ്രീജിത്തും,മാത്രുഭൂമിയും നമുക്കു കാണിച്ചു തരുന്നത്. ഒഴുക്കിനെതിരെ നീന്തുന്നവരെ നഷ്ടത്തിന്റെ കഥ പറഞ്ഞ് ഭയപ്പെടുത്തി തിന്മയുടെ സഹയാത്രികരാക്കുന്ന പതിവു ശൈലിയില്‍ നിന്നും നമ്മുടെ പത്രമാധ്യമങ്ങള്‍ വേറിട്ടു ചിന്തിക്കാന്‍ തുടങ്ങുന്നത് അഭിനന്ദനീയമായ മാറ്റമാണ്.


കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്ന ഭൂമി മാഫിയക്കെതിരെ ചെറുത്തു നിന്നതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ പോലും സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലിന്ന് ഭീഷണി നിലനില്‍ക്കെ , നന്മക്കും ആത്മാഭിമാനത്തിനും വേണ്ടി പൊരുതാന്‍ ഉറക്കുന്ന ഒരു കുടുംബത്തിന്റെ ആവേശ്വജ്വലമായ കഥകൂടിയാണ് മാത്രുഭൂമി ഈ ക്രിയാത്മക പത്രപ്രവര്‍ത്തന മാതൃകയിലൂടെ മുന്നോട്ടുവക്കുന്നത്.


ഇക്കഴിഞ്ഞ ഏപ്രില്‍ 23 ന് രാത്രി 10 മണിക്ക് ഇവരുടെ വീട്ടിലേക്ക് കയറിവന്ന ഭൂമാഫിയയുടെ ഗുണ്ടകള്‍ സൂസന്റെ ഭര്‍ത്തവ് തങ്കപ്പനേയും, സൂസനേയും വടിവാളുകൊണ്ടും,കംബിപ്പാരകൊണ്ടും ആക്രമിച്ചിരുന്നു. ഈ ആക്രമണം ഇവരെ കുറച്ചുകൂടി ആവേശത്തോടെ സമൂഹത്തിലെ തിന്മക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു എന്നല്ലാതെ , ഭീരുത്വം പേറി തിന്മയുടെ ആശ്രിതത്വത്തില്‍ അഭിമാനിക്കുന്നവരാക്കി മാറ്റുന്നില്ല.

സ്ത്രീ സ്വാതന്ത്ര്യത്തിനും,പെണ്‍ പക്ഷ ചിന്തക്കും വേണ്ടി മോങ്ങുന്ന സംബന്നതയുടെ ഒളിത്താവളങ്ങളിലും,ദന്തഗോപുരങ്ങളിലും ഇരിക്കുന്നവര്‍ ,ആത്മപരിശോധന നടത്താന്‍ ഈ സ്ത്രീരത്നത്തിന്റെ ജീവിതം പഠിക്കുന്നത് ഉചിതമായിരിക്കും. തിന്മയുടെ സാമ്രാജ്യത്തിലെ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി മോങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്ക് നന്മയുടെ സിംഹാസനങ്ങള്‍ ആളെക്കിട്ടാതെ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന വിവരം കാണിച്ചു തരുന്നു ഈ ലേഖനം. പക്ഷെ, വിയര്‍ക്കണം., മണ്ണു പിനയണം.പൊങ്ങച്ചവും,വിടുവായത്വവും,ഭീരുത്വവും,അടിമത്വവും ജാതീയതയുടെ വായ്നാറ്റവുമായി പൊതുധാരയായി വഴിമുടക്കുന്ന നമ്മുടെ സമൂഹത്തിനെ ഉടച്ചുവാര്‍ക്കാനുള്ള ഇച്ഛാശക്തിയുടെ ഉറവിടങ്ങളായി,പ്രചോദന കേന്ദ്രങ്ങളായി പത്ര മാധ്യമങ്ങള്‍ മാറിയിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.
മാത്രുഭൂമിയുടെ ഒന്നാം പേജില്‍ ഇത്തരം വാര്‍ത്തകള്‍ സ്ഥിരമായി വരട്ടെ എന്നാശംസിക്കുന്നു.
അനില്‍ശ്രീ കമന്റായി നല്‍കിയ ഈ ലേഖനത്തിന്റെ മാത്രുഭൂമി ഓണ്‍ലൈന്‍ ലിങ്ക് ഇവിടെ നല്‍കുന്നു.


ചിത്രകാരന്റെ കണ്ണു നനയിച്ച ധീരോജ്വലമായ കഥ പ്രസിദ്ധീകരിച്ച മാത്രുഭൂമിക്കും,ലേഖകന്‍ പി.പി.ശ്രീജിത്തിനും അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.