Showing posts with label abaya. Show all posts
Showing posts with label abaya. Show all posts

Thursday, November 20, 2008

അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു !


അറിഞ്ഞോ അറിയാതെയോ തെറ്റു പറ്റാതെ ആര്‍ക്കും ജീവിക്കാനാകില്ല. അപ്പപ്പോള്‍ തെറ്റു മനസ്സിലക്കി തിരുത്തിക്കൊണ്ടിരിക്കുന്നത് വ്യക്തിശുദ്ധിക്കായി ഒരോരുത്തരും അനുഷ്ടിക്കേണ്ടതായ ഒരു സാംസ്ക്കാരിക മര്യാദ. അഥവ കാപട്യമില്ലായ്മ. പശ്ചാത്താപത്തോളം മഹത്വമുള്ളൊരു നന്മയില്ല. പിടിക്കപ്പെടും എന്ന് തോന്നുമ്പോഴെങ്കിലും ഒരു കുറ്റസമ്മതം നടത്താനുള്ള സദ്ബുദ്ധിയും തന്റെ കുറ്റത്തെക്കുറിച്ചുള്ളൊരു ശരിയായ അവബോധവും എത്ര മഹത്തരമാകുമായിരുന്നു. കുറ്റവാളികള്‍ക്ക് അത് തോന്നിയില്ലെങ്കിലും, കേരളത്തിലെ കൃസ്ത്യന്‍ സഭകള്‍ക്കെങ്കിലും അത് തോന്നിയിരുന്നെങ്കില്‍ സുമനസ്സുകളുടെ തുടര്‍ന്നുള്ള ധാര്‍മ്മിക രോക്ഷത്തില്‍ നിന്നും രക്ഷപ്പെടാമായിരുന്നു... !!!
ഇതിപ്പോള്‍ കേരളത്തിലെ സഭകളുടെ തകര്‍ച്ചയുടെ ആരംഭമായി പരിണമിച്ചിരിക്കുന്നു.
തങ്ങളുടെ കൂടെ 16 വര്‍ഷം മുന്‍പുവരെ സഭാപ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിക്കൊണ്ടിരുന്ന അഭയ എന്ന ഒരു പാവം കന്യാസ്ത്രീയെ കൊലക്കുകൊടുത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാന്‍...സഭക്ക് ഒന്നു കൈകഴുകാനെങ്കിലുമുള്ള ധാര്‍മ്മിക ബാധ്യത പോലും തോന്നാത്തത് എന്തൂകൊണ്ടായിരിക്കും ? !! കൃസ്തുവിനെ കുരിശില്‍ തറച്ച കാലത്തേക്കാള്‍ ഇന്നത്തെ സഭാപുരോഹിതര്‍ കളങ്കിതരായിരിക്കുന്നു എന്നതല്ലേ ഇതു സൂചിപ്പിക്കുന്നത്. പണവും,രാഷ്ട്രീയ സ്വാധീനവും,സ്വത്തുക്കളും സഭയെ അത്രക്ക് ദുഷിപ്പിച്ചിരിക്കാം. കേവലം എന്തും വില്‍ക്കുന്ന കച്ചവടക്കാരാക്കിയേക്കാം...!!!

എന്തായാലും ക്രൈസ്തവ സഭയിലെ പരിശുദ്ധപിതാക്കന്മാര്‍ അങ്ങനെ ആധരവോടെ വിളിക്കപ്പെടാന്മാത്രം ആത്മശുദ്ധിയുള്ളവരല്ലെന്നും വെറും കീടങ്ങളാണെന്നും അവരുടെ മൌനവും കൊലക്കേസ് അപ്രധാനമാക്കി നിസാരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും സൂചന നല്‍കുന്നു. ഒരു പാഠപുസ്തകത്തിനെതിരെപ്പോലും കലിതുള്ളിയ നികൃഷ്ട ജീവികള്‍ തങ്ങള്‍ക്കൊപ്പം മഹനീയമാണെന്ന് കരുതപ്പെടുന്ന സേവനത്തില്‍ മുഴുകിയിരിക്കുന്ന ഒരു സ്ത്രീയുടെ കൊലപാതകത്തെ ആത്മഹത്യയാക്കാന്‍ സഭയുടെ സകല ബന്ധങ്ങളും, സല്‍പ്പേരും,പത്രവും ഉപയോഗപ്പെടുത്തുക എന്നത് എത്രമാത്രം നിന്ദ്യവും മാപ്പര്‍ഹിക്കാത്തതുമായ ധാര്‍ഷ്ട്ര്യമാണ് ?!!

യേശുകൃസ്തു എന്ന പാവം ആശാരി ചെക്കന്റെ പേരില്‍ നടത്തപ്പെടുന്ന ഈ വിശ്വാസി സമൂഹത്തിന്റെ മുഴുവന്‍ വിശ്വാസ്യതയും, കുറച്ചു പള്ളീലച്ഛന്മാര്‍ക്ക് കന്യാസ്ത്രീ മഠങ്ങളില്‍ രാത്രി ഒളിച്ചുകയറി കന്യാസ്ത്രീകളുമായി ലൈംഗീകമായി ബന്ധപ്പെടാനുള്ള സന്മാര്‍ഗ്ഗ വിരുദ്ധ അവകാശത്തിനായി ഉപയോഗിക്കുകയെന്നത് എത്രമാത്രം വലിയ പാപമാണ് ?

അസാന്മാര്‍ഗ്ഗിക കാര്യങ്ങളില്‍ മുഴുകുന്നതും അതിനുവേണ്ടി മൌനാനുവാദം നല്‍കുന്നതും ഒരുപോലെ കുറ്റകരമായതിനാല്‍ കുറ്റബോധം ജനങ്ങള്‍ക്കുന്മുന്നില്‍ കുമ്പസാരത്തിലൂടെ ഏറ്റുപറയാത്ത വിഷം കൂടിയതും കുറഞ്ഞതുമായ എല്ലാ പള്ളീലച്ചന്മാര്‍ക്കും,കുഞ്ഞാടുകള്‍ക്കും അഭയ കൊലപാതകത്തില്‍ ധാര്‍മ്മികമായ പങ്കുണ്ട്. രാജ്യദ്രോഹികളായ ഇസ്ലാമിക തീവ്രവാദികളെ എങ്ങിനെയാണോ മുസ്ലീം സമൂഹം ഇപ്പോള്‍ തള്ളിപ്പറയുന്നത് അതുപോലെ ഈ കപട സന്ന്യാസികളെ തള്ളിപ്പറയാനുള്ള ബാധ്യത സഭക്കു മാത്രമല്ല മുഴുവന്‍ കൃസ്തിയ സമൂഹത്തിനുമുണ്ട്. ജാതിമതഭേദമെന്യേ മുഴുവന്‍ മലയാളികള്‍ക്കുമുണ്ട്.
ഒരു പള്ളീലച്ഛനോ കന്യാസ്ത്രീക്കോ പരസ്പ്പര സമ്മതപ്രകാരം ലൈംഗീകമായി ബന്ധപ്പെടുന്നതിനോ , കൂട്ട സംഭോഗങ്ങള്‍ തന്നെ സംഘടിപ്പിക്കുന്നതിലോ പ്രകൃതിവിരുദ്ധതയൊന്നുമില്ല. എന്നാല്‍ അവര്‍ പുലര്‍ത്തുന്ന കാപട്യമാണ് സമൂഹത്തിലെ സാമൂഹ്യ പരിസ്തിതിയെ നശിപ്പിക്കുന്ന ഘടകം. കന്യാസ്ത്രീ മഠങ്ങള്‍ക്കുമുന്നില്‍ ദേവദാസികള്‍ എന്നോ തേവ്ടിച്ചിസമൂഹം എന്നോ ബോര്‍ഡ് വച്ച് വേശ്യവൃത്തിയേയും ലൈംഗീകതയേയും സത്യസന്ധമായി തുറന്നു പറയുകയാണെങ്കില്‍ ആര്‍ക്കും കപടത ആരോപിക്കാനാകില്ല. ഈ സ്ഥലങ്ങളില്‍ ഇടക്കിടക്ക് ഒരു കൊലപാതകം നടന്നാല്പോലും(അതിന്റെ ആവശ്യം വരുന്നില്ലല്ലോ) അതു പോലീസിന്റെ ജോലിയായി കണ്ട് സമൂഹത്തിനു ശുദ്ധിയോടെ മാറിനില്‍ക്കാം.

ഇതിപ്പോള്‍ മഠങ്ങളില്‍ നടക്കുന്ന വ്യഭിചാരവും, അതു മറച്ചുവക്കാനുള്ള കൊലപാതകവും, തെളിവു നശിപ്പിക്കാനുള്ള പണമൊഴുക്കും, അധികാരവും സ്വാധീനവും ഉപയോഗിച്ചുള്ള ഭരണ വ്യവസ്ഥയേയും, രാഷ്ട്രീയത്തേയും കളങ്കപ്പെടുത്താനുള്ള പരക്കം പാച്ചിലും, സ്വന്തം പത്രത്തിലൂടെയും, മറ്റു പത്രങ്ങളെ തെറ്റിദ്ധരിപ്പിച്ചും ജനങ്ങളെ വിഢികളാക്കാനുള്ള ശ്രമവും എല്ലാം കൂടി സഭ ഒരു സാമൂഹ്യ തിന്മയുടെ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിരിക്കുമ്പോഴും സഭ വേദമോതുന്നു. തങ്ങള്‍ ദൈവത്തിന്റെ ദാസന്മാരാണെന്ന് പറയാന്‍ ഈ ചെകുത്താന്മാര്‍ക്ക് ഒട്ടും ലജ്ജതോന്നുന്നില്ല !!!

ഇതിന്റെ ഫലമെന്താണ് ?

വിശ്വാസികളായ കുഞ്ഞാടുകള്‍കൂടി ചെകുത്താന്മാരാകുന്നു.കേരളത്തില്‍ നല്ലതായിരുന്ന ഒരു ചരിത്രമുണ്ടായിരുന്ന കൃസ്ത്യാനികള്‍ വര്‍ഗ്ഗീയമായി സംഘടിക്കുകയും, വംശവര്‍ദ്ദനവിലൂടെ ജനാധിപത്യാവകാശങ്ങള്‍ കുത്തകയായി പിടിച്ചെടുക്കുന്നതിനായി ആഹ്വാനം ചെയ്തുകൊണ്ട് മക്കളെയുണ്ടാക്കല്‍ യജ്ഞങ്ങള്‍ക്കായി ഇടയ ലേഖനങ്ങള്‍ പുറപ്പെടുവിക്കുന്നു ! സഭ ശരീയത്ത് കോടതികളെപ്പോലെ വര്‍ഗ്ഗീയ കോടതികള്‍ പോലും സ്ഥാപിച്ച് രാജ്യത്തിനകത്തെ കാന്‍സറാകാന്‍ ഒരുക്കം കൂട്ടുന്നു !! ഇതൊക്കെ വേണോ വിശ്വാസികളേ ?
കോടതിക്ക് പ്രതികളെ ശിക്ഷിക്കാനായാലും,ഇല്ലെങ്കിലും ജനം അവര്‍ക്കുള്ള സ്ഥാനം നല്‍കിക്കഴിഞ്ഞു. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റെര്‍ സെഫി എന്നീ പ്രതികളെ അറസ്റ്റുചെയ്തതായി പത്രങ്ങളില്‍ വായിച്ച് ചിത്രകാരന് വളരെ സന്തോഷം തോന്നുന്നു.
ഇത്രയും പിടിപാടുള്ള മഹാന്മാരായ പിതാക്കന്മാരേയും, ദൈവത്തിന്റെ മണവാട്ടിയേയും ഇക്കോലത്തില്‍ കാണാന്‍ ഭാഗ്യമുണ്ടായല്ലോ.

നന്മയുടെ ഈ വിജയത്തിനുവേണ്ടി മാനുഷ്യത്വമുള്ള പ്രവൃത്തികളാല്‍ സാമൂഹ്യ സേവനം ചെയ്ത ജോമോന്‍ പുത്തന്‍ പുരക്കലിനും, ഉന്നതങ്ങളില്‍ നിന്നുള്ള കേസ് തേച്ചു മാക്കാനുള്ള സമ്മര്‍ദ്ധങ്ങളെത്തുടര്‍ന്ന് സി.ബി ഐ. യിലെ തന്റെ ജോലി രാജിവച്ച് പ്രതിഷേധിച്ച ആദര്‍ശ ധീരനായ അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ വര്‍ഗ്ഗീസ് പി. തോമസ് , സി.ബി.ഐ.യെ സത്യത്തിന്റെ സൂചിമുനയില്‍ നിര്‍ത്തി നീതിബോധത്തിന്റെ ഉജ്ജ്വല മുഖം ജുഡീഷ്യറിക്കു സംഭാവന നല്‍കിയ ജഡ്ജ്, നാര്‍ക്കോ അനാലിസിസ് ടെസ്റ്റു നടത്തിയ ലാബിലെ മനുഷ്യത്വബോധമുള്ള ശാസ്ത്രജ്ഞര്‍,പ്രതികള്‍ക്കും തല്‍പ്പര കക്ഷികള്‍ക്കും ജനങ്ങളുടെ ദൃഷ്ടിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ അവസരം കൊടുക്കാതെ വെള്ളിവെളിച്ചം പരത്തിയ വിഷ്വല്‍ മീഡിയ, സത്യത്തിനുവേണ്ടി അക്ഷരം ധാനം ചെയ്ത പത്രങ്ങള്‍ .... തുടങ്ങിയവരെ നന്മനിറഞ്ഞ മനസ്സുകള്‍ സ്നേഹത്തോടെ, കടപ്പാടോടെ നമിക്കും.

മാതൃഭൂമിയിലെ കാക ദൃഷ്ടിയില്‍ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണിലെ വാചകം അസ്സലായി. “ഒരു കോടതി ഡയറിക്കുറിപ്പ്”

ഇന്നത്തെ ഫ്ലാഷ് പത്രത്തില്‍ (20-11-08) അഞ്ചാം പേജില്‍ വടയാര്‍ സുനില്‍ എഴുതിയ ഒരു അഭയ വാര്‍ത്ത ശകലം കൂടി താഴെ ചേര്‍ക്കുന്നു.(ചിത്രങ്ങള്‍ക്ക് മാതൃഭൂമിയോട് കടപ്പാട്)