Wednesday, October 10, 2018

ശബരിമല ധര്‍മ്മ ശാസ്താവ് പൂര്‍ണ്ണമായും ബുദ്ധന്‍ തന്നെ !



എട്ടാം നൂറ്റാണ്ടുവരെ കേരളത്തിലെ മുഴുവന് മലയാളികളുടെയും സാംസ്കാരികതയേയും ധാര്മ്മികതയേയും ആത്മീയതയേയും സമഗ്രമായി സ്വാധീനിച്ചുകൊണ്ട് ജാതി-മത ഭേദവിചാരങ്ങള് ഇല്ലാതെ 'മാവേലി രാജ്യമായി' നമ്മെ നിലനിര്ത്തിയ പ്രബുദ്ധതയുടെ കാരണം ബുദ്ധ ധര്മ്മത്തിന് കേരളീയരില് ഉണ്ടായിരുന്ന ആഴത്തിലുള്ള സ്വാധീനം തന്നെയാണ്.

ശാസ്താവ് എന്ന അയ്യപ്പന്റെ വിശേഷണത്തെ എല്ലാ ആധികാരിക നിഘണ്ടുകളിലും ബുദ്ധന്റെ പര്യായമായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണാവുന്നതാണ്.

അയ്യാ, അയ്യന്, അയ്യനാര്, അയ്യപ്പൻ എന്നീ ദൈവ സങ്കൽപ്പങ്ങളെല്ലാം 2300 വര്ഷങ്ങള്ക്കു മുൻപ് ബുദ്ധ ധര്മ്മത്തെ ഏഷ്യൻ വൻകരയിലാകമാനം സ്വപ്രയത്നത്താൽ പ്രചരിപ്പിച്ച സര്വ്വ ശക്തനും ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചക്രവർത്തിയുമായിരുന്ന അശോകന്റെ ബോധിസത്വ സങ്കൽപ്പം കൂടി സ്വാംശീകരിച്ച ആപല് ബാന്ധവനും ഗ്രാമ-രാജ്യ രക്ഷകനുമായ ബൌദ്ധ ധര്മ്മ പരികല്പ്പന തന്നെയാണ്.

ഈ അയ്യനാര് ദൈവ സങ്കല്പ്പം ശ്രീലങ്കയില് ബുദ്ധധര്മ്മത്തിന്റെ ഭാഗമായി തന്നെ ഇന്നും ആരാധിക്കപ്പെടുന്നുണ്ട്. ഗ്രാമ രക്ഷാ ദൈവമായി തമിഴ് നാട്ടിലും അയ്യനാര് കള്ട്ട് വ്യാപക പ്രചാരം നേടിയിട്ടുണ്ട്.

ശബരിമല ഭക്തരുടെ ശരണം വിളിയായ "സ്വാമി ശരണം അയ്യപ്പ, അയ്യപ്പ ശരണം സ്വാമിയെ " എന്നത് "ബുദ്ധം ശരണം ഗച്ചാമി, ധര്മ്മം ശരണം ഗച്ചാമി" എന്ന ബൌദ്ധരുടെ ശരണ മന്ത്രങ്ങള് തന്നെയാണെന്നതും ഓര്ക്കേണ്ടതാണ്. അയ്യപ്പനല്ലാതെ, ശരണം വിളിച്ച് വിശ്വാസികള് ധര്മ്മ സ്ഥാനം പൂകുന്ന മറ്റൊരിടമില്ല.

കേരളം ജാതി-മത ഭ്രാന്താലയമാണെന്നു വിവേകാനന്ദന് വിശേഷിപ്പിക്കുന്ന കാലത്തുപോലും ജാതി-മത ഭേദമെന്യേ മലയാളിക്ക് പ്രവേശനം ഉണ്ടായിരുന്ന കേരളത്തിലെ ഒരേയൊരു പൊന്നംബലമാണ് ശബരിമല സന്നിധാനം.

നാല്പ്പത്തൊന്നു ദിവസത്തെ മണ്ഡല മാസ കലാചരണം, ബൗദ്ധ സത്യങ്ങളുടെ പതിനെട്ടാം പടി ചവിട്ടൽ, സന്നിധാനത്തിലേക്ക് വൃതമനുഷ്ടിച്ച് എത്തുന്ന ഭക്തനെയും ദൈവത്തിന്റെ പര്യായമായി കണ്ട് "സ്വാമി" എന്ന് പരസ്പ്പരം സംബോധന ചെയ്യുന്ന "തത്വമസി" എന്ന സ്വയം ദൈവാംശമാകുന്ന പ്രബുദ്ധതയുടെ വിവേചന രാഹിത്യത്തിലേക്കുള്ള ബോധവികാസം നേടൽ എന്നിവ എല്ലാം ശാസ്താവിന്റെ ബുദ്ധ പാരമ്പര്യത്തിന്റെ പ്രത്യേകത കൊണ്ടു മാത്രമാണ്. "തത്വമസി" എന്നതിന് നിയ്യും ഞാനും ഏകമായ ദൈവത്തിന്റെ ഭാഗമായതിനാൽ നാമെല്ലാം ദൈവം തന്നെയാണെന്ന ബോധ വികാസമാണ്. അതായത് പ്രബുദ്ധത തന്നെയാണ്. ആ തിരിച്ചറിവിലേക്ക് എത്തിച്ചേരാനുള്ള ബൌദ്ധ ധര്മ്മത്തിന്റെ 18 സ്റെപ്പുകളാണ് പതിനെട്ടാം പടി എന്ന കല്പ്പനക്ക് പിന്നിലുള്ളത്.

1931 ല് പ്രസിദ്ധീകരിച്ച തിരുവിതാംകൂര് സെന്സസ് റിപ്പോര്ട്ടില് പോലും ശബരിമല ശസ്തവിനെ ബുദ്ധനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ ക്ഷേത്ര പ്രവേശനത്തിനു അസവര്ണ്ണരായ ഹിന്ദുക്കള്ക്ക് (പിന്നോക്ക-ദളിത്‌ വിഭാഗങ്ങളായ പുലയന്, അരയന്, തിയ്യ/ഈഴവ, ആശാരി,കുറവന്,..തുടങ്ങിയ ബൌദ്ധ പാരമ്പര്യമുള്ള ഇന്നത്തെ സമുദായങ്ങള്) സവര്ണ്ണ ക്ഷേത്രങ്ങളില് വിലക്ക് ഉണ്ടായിരുന്നപ്പോഴും ശബരിമലയില് അവരോടൊപ്പം മുസ്ലീംങ്ങൾക്കും കൃസ്ത്യാനികള്ക്കും വരെ ക്ഷേത്ര ദർശനം വിലക്കുകളില്ലാതെ സാധ്യമായിരുന്നു. ബൌദ്ധ വിദ്ധ്യാലയങ്ങലായിരുന്ന പഴയകാല കുടി പള്ളിക്കൂടങ്ങളിലും, വഞ്ചി പോലുള്ള ബൌദ്ധ യൂനിവേഴ്സിറ്റികളിലും, ബൌദ്ധ ആരാധനാലയങ്ങളിലും എല്ലാ ജാതി-മതസ്ഥര്ക്കും വിവേചനമില്ലാതെ പ്രവേശനം സാധ്യമായിരുന്നു. അതെ സമയം ബ്രാഹ്മണ പൌരോഹിത്യം ബുദ്ധരില് നിന്നും എട്ടാം നൂറ്റാണ്ട് മുതല്‍‍ പിടിച്ചടക്കിയ സവര്ണ്ണ ക്ഷേത്രങ്ങളുടെ മുന്നിലൂടെയുള്ള പൊതു റോഡിലൂടെ വഴി നടക്കാനുള്ള അവകാശം പോലും അസവർണ്ണ ഹിന്ദുക്കളായ ബൌദ്ധര്ക്ക് ബ്രാഹ്മണ പൌരോഹിത്യവും സവര്ണ്ണ നായര് ഗുണ്ടകളും നിരോധിച്ചിരുന്നു എന്ന ഒരു ചരിത്രം നമുക്കു അറിയാവുന്നതാണ്.

ശബരിമല ശാസ്താ ക്ഷേത്രത്തെ ബൌദ്ധ പഗോഡ എന്ന് വിശേഷിപ്പിക്കുന്ന പൂര്വ്വകാല ചിത്രങ്ങള് കണ്ടിട്ടുണ്ട്. ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായിരുന്ന ജാത്യാചാരങ്ങള് കാരണം മറ്റെല്ലാ ബ്രാഹ്മണാധിപത്യ ക്ഷേത്രങ്ങളും ജീര്ണ്ണിച്ച് ദാരിദ്ര്യത്തില് കഴിഞ്ഞിരുന്ന കാലത്ത് ജാതി പിശാചിന്റെ പിടിയിലമാരാതെ കൊടും കാട്ടില് നിലനിന്ന ശബരിമല ശാസ്താ സന്നിധാനത്തിലെക്കുള്ള സ്വാമി ഭക്തരായ പിന്നോക്ക ജനതയുടെ ഒഴുക്ക് കണ്ടു ഭ്രമിച്ചു പോയ അത്യാഗ്രഹികളായ ബ്രാഹ്മണ പൌരോഹിത്യം സമീപകാലത്ത് തല്ലിപ്പടച്ച് ഉണ്ടാക്കിയ ബാലിശമായ പുലിപ്പാല് കഥകളും 'മണികണ്ഠ കഥകളും' സ്വന്തം രാജ്യം പോലുമില്ലാത്ത കുടിയേറ്റക്കാരായ പന്തളം രാജവംശത്തെ ശാസ്താവിന്റെ ഉടമസ്ഥ സ്ഥാനത്തിലേക്ക് ഉയര്ത്താനായുള്ള പൗരോഹിത്യ ഗൂഢാലോചനയുടെ തന്ത്രം മാത്രമായിരുന്നു എന്ന് കാണാം.

ശബരിമല ശാസ്താവിന്റെ പ്രതിഷ്ഠ കഴിഞ്ഞ നൂറ്റമ്പത് കൊല്ലത്തിനിടക്ക് കുറഞ്ഞത് മൂന്നോ നാലോ പ്രാവശ്യമെങ്കിലും വിഗ്രഹം തകര്ത്തോ ക്ഷേത്രം അഗ്നിക്കിരയാക്കിയോ പൌരോഹിത്യമോ വാടക ഗുണ്ടകളാലോ ചരിത്ര തെളിവുകള് നശിപ്പിച്ച് പുനപ്രതിഷ്ഠകളിലൂടെ വിഗ്രഹത്തിന്റെയും ചുവർ ശിൽപ്പങ്ങളുടെയും ബൗദ്ധ സദൃശ്യവും പാരമ്പര്യ തെളിവുകളും ഉന്മൂലനം ചെയ്തിട്ടുണ്ട്. ഇപ്പോഴും ആ ശ്രമങ്ങള് തുടരുകയും ചെയ്യുന്നുണ്ട്. ബുദ്ധന്റെ ഭദ്രാസന രൂപത്തിലുള്ള ബോധിസത്വ വിഗ്രഹമായിരുന്നു ആദ്യകാലത്തെ ശബരിമല ശാസ്താവിനുണ്ടായിരുന്നത്. ഇന്ത്യയിലെ മറ്റു ചില ഭദ്രാസന ശാസ്താ വിഗ്രഹങ്ങളെ ബ്രാഹ്മണ്യ പൗരോഹിത്യ ഹിംസയുടെയും ക്രൂരതയുടെയും ക്വട്ടേഷൻ ദൈവമായ നരസിംഹമൂർത്തിയായി പോലും അപനിർമ്മിച്ചതിന്റെ ധാരാളം തെളിവുകൾ ഉണ്ട്.

സവര്ണ്ണ ഹിന്ദു മതത്തിന്റെ ദൈവമാക്കുന്നതിനും ബ്രാഹ്മണ താന്ത്രികതയിലേക്ക് ശാസ്താവിനെ ഇണക്കി ചേര്ക്കുന്നതിനുമായി മോഹിനീ രൂപം പൂണ്ട മഹാവിഷ്ണുവിന്റെ സൌന്ദര്യത്തില് വശീകരിക്കപ്പെട്ട മഹേശ്വരനായ ശിവഭാഗവാനുമായുണ്ടായ പുരുഷ-പുരുഷ (സ്വവർഗ്ഗ) സംഭോഗത്തിലുണ്ടായതാണ് മണികണ്ഠൻ എന്ന അശ്ലീല കഥവരെ പുരാണമായി ബ്രാഹ്മണര് കെട്ടി ചമച്ചമച്ചുണ്ടാക്കിയിട്ടുണ്ട്. സ്വവർഗ്ഗ ഭോഗികൾക്കു പിറന്ന ഈ ദിവ്യശിശുവിനെ പന്തളം രാജാവിനെക്കൊണ്ട് എടുത്തു വളര്ത്തിച്ച് ബ്രാഹ്മണര്ക്ക് ഈ കള്ളക്കഥയിൽ നേരിട്ട് പങ്കില്ലെന്നും അവർ ഭാവിച്ചു !!

സത്യത്തിൽ ബൌദ്ധ-ജൈന ആരാധനാലയങ്ങളിലും വിഹാരങ്ങളിലും കുമിഞ്ഞുകൂടിയ സമ്പത്തില് മാത്രം കണ്ണുനട്ട് നമ്മുടെ ആരാധനാലയങ്ങളിലെക്ക് ഇഴഞ്ഞു കയറിയ വൈദിക ബ്രാഹ്മണ്യത്തെ വര്ത്തമാന കാലത്തും നാം ചരിത്രം അറിയാതെ തലയിൽ ചുമക്കുകയാണ്.

വൈദിക ബ്രാഹ്മണര്ക്ക് വേദങ്ങള് ഉരുക്കഴിച്ച് മന്ത്രവാദം നടത്തി ധനികരെയും രാജാക്കന്മാരെയും കബളിപ്പിച്ച് ധനം സ്വന്തമാക്കുക എന്ന ജീവിതവൃത്തിയാണുണ്ടായിരുന്നത്. അവരുടെ ദൈവങ്ങള് ശിവനും, കൃഷ്ണനും, അയ്യപ്പനും, കാളിയും, ദുര്ഗ്ഗയും,.... ഒന്നുമായിരുന്നില്ല.

ഇന്ദ്രന് അഗ്നി, സൂര്യന്, വായു, വെള്ളം തുടങ്ങിയ പ്രകൃതി ശക്തികളെ ആരാധിക്കുകയും ആ പ്രകൃതി ശക്തികളെ നിയന്ത്രിക്കാനുള്ള മന്ത്രങ്ങൾ അറിയുന്നവരെന്ന പേരില് ജനങ്ങളെ കബളിപ്പിച്ച് ഉപജീവിക്കുകയും ചെയ്തിരുന്ന വെറും ദുർമന്ത്രവാദികളുടെ കൂട്ടമായിരുന്നു വൈദിക ബ്രാഹ്മണര്.

സ്ഥിരം അമ്പലങ്ങളും പള്ളിക്കൂടങ്ങളും കാവുകളും, വിഹാരങ്ങളും, ചയ്ത്യങ്ങളും, പഗോടകളും എല്ലാം ബൌദ്ധ-ജൈന ധര്മ്മങ്ങളുടെ സംഭാവനയാണ്.
വൈദിക ബ്രാഹ്മണ്യം മന്ത്രവാദ ഹോമങ്ങളും യാഗ യജ്ഞാങ്ങളുമാണ് ദൈവങ്ങളെ പ്രസാദിപ്പിക്കാനായി നടത്തിയിരുന്നത്. അവര്ക്ക് വിഗ്രഹാരാധന സമ്പ്രദായം ഉണ്ടായിരുന്നില്ല. യാഗ യജ്ഞങ്ങള് നടത്തിയ ശേഷം അതിനായി കെട്ടി ഉയര്ത്തിയ പർണ്ണശാലകള് അഗ്നിക്കിരയാക്കി പുരോഹിത സാന്നിദ്ധ്യമില്ലാതെ ദൈവ സാക്ഷാത്ക്കാരം മനുഷ്യനു സാധ്യമല്ലെന്ന ന്യായത്തിലധിഷ്ഠിതവും ആരാധനയുടെ കുത്തക തങ്ങളുടേ വംശീയ അധികാരവും അധീശത്വവുമായി നിലനിര്ത്തിയിരുന്നവരാണ് വൈദിക ബ്രാഹ്മണ്യം.

യാഗ-യജ്ഞങ്ങളില് ദേവപ്രീതിക്കായി അര്പ്പിക്കപ്പെടുന്ന പശുക്കളെയും കുതിരകളെയും കൊന്നു തിന്ന് ഏമ്പക്കം വിട്ടിരുന്ന മാംസാഹാരികളായിരുന്ന ബ്രാഹ്മണ പാരമ്പര്യം അഹിംസയിലും കരുണയിലും അധിഷ്ടിതമായ ബുദ്ധധര്മ്മത്തിന്റെ പ്രചാരത്താല് ഒറ്റപ്പെട്ടതിനെ തുടര്ന്നുണ്ടായ അതിജീവന കൗശലത്തിന്റെ ഭാഗമായാണ് വൈദിക ബ്രാഹ്മണ്യം ബുദ്ധ ധർമ്മത്തെ നക്കിക്കൊല്ലുന്ന പൗരോഹിത്യ താന്ത്രികതയിലേക്ക് കൂറുമാറുന്നത്. ബൌദ്ധ ജൈന വിഹാരങ്ങളിലെക്കുള്ള വിദ്യർത്ഥികളായി നുഴഞ്ഞു കടക്കാൻ തുടങ്ങുന്നതിലൂടെയാണ് കാലഹരണപ്പെട്ടിരുന്ന വൈദിക ബ്രാഹ്മണ്യം സാമൂഹ്യ മേധാവിത്വത്തിലേക്കുള്ള വളർച്ച നേടുന്നത്.

അതായത് ബൗദ്ധ ഭിക്ഷുക്കളായി തല മുണ്ഡനം ചെയ്ത്, പൂണൂൽ ധരിക്കാതെ ബുദ്ധനെ ശരണം പ്രാപിച്ച വിദ്യാർത്ഥികളായി, ബൗദ്ധ പള്ളിക്കൂടങ്ങളിലും വിശ്വവിദ്യാലയങ്ങളിലും ചേർന്ന് ആചാര്യ - ഭട്ട സ്ഥാനമാനങ്ങൾ കൈവശമാക്കിയതിനു ശേഷമാണ് കുമരില ഭട്ടനും ശങ്കരാചാര്യരുമെല്ലാം ബൗദ്ധരെ ( ക്ഷത്രിയർ എന്ന് ബ്രാഹ്മണ്യം വിശേഷിപ്പിക്കുന്നതെല്ലാം ബൗദ്ധരെയാണ്. വൈശ്യരായി വർണ്ണശ്രമത്തിൽ ഉൾച്ചേർക്കാൻ ശ്രമിച്ചത് ജൈനരേയുമാണ് എന്ന് നിരീക്ഷിക്കാം.) കൊന്നൊടുക്കാനും തർക്കത്തിൽ തോൽപ്പിച്ച് ചാതുർവർണ്യ മതം സ്ഥാപിക്കാനുമായി ഇറങ്ങിത്തിരിക്കുന്നത്.

തന്ത്രപരമായ കൂടുമാറ്റത്തിലൂടെ ലഭിച്ച ഈ ബൗദ്ധ സ്വാധീനം നിമിത്തമാണ് പശുവിനെ കൊന്നു തിന്നിരുന്ന ബ്രാഹ്മണര് ജന സ്വാധീനം നേടാനായി സസ്യാഹാരികളായി തീരുന്നതുപോലും.

ചതുർ വർണ്യ ജാതീയത പ്രചരിപ്പിച്ചു ഇന്ത്യയൊട്ടുക്ക് ദിഗ്വിജയത്തിലെര്പ്പെട്ട ശങ്കരാചാര്യർ, കുമരില ഭട്ടൻ, (പരശുരാമൻ എന്ന അവതാര പുരുഷനായ മിത്ത് ഉൾപ്പെടെ ) ..... തുടങ്ങിയ ബൌദ്ധധര്മ്മ ശത്രുക്കളായ ബ്രാഹ്മണ പണ്ഡിത നേതൃത്വം എട്ടാം നൂറ്റാണ്ടിലെ കേരളത്തിന്റെ തലസ്ഥാനമായ കൊടുങ്ങല്ലൂരിലെ (കൊടും + കൊല + ഊര്)
പുലയ/ചെറുമ രാജ്യാധിപനായ ചേരമാന് പെരുമാളിന്റെ രാജഗുരുക്കന്മാരായ ബൌദ്ധ ഭട്ടന്മാരെ ( ചരിത്രത്തെ പ്രതീകാത്മകമാക്കി നിര്മ്മിച്ച പുരാണങ്ങളിലെ മവേലിയെയും ശുക്രാചാര്യരെയും ഓര്ക്കുക.) പാണ്ഡിത്യ തര്ക്കത്തില് തോല്പ്പിച്ചു നേടിയ അധികാരത്തില്,
അറിവിന്റെയും കാരുണ്യത്തിന്റെയും സ്നേഹ നിധികളായിരുന്ന ബൌദ്ധ ഗുരുക്കന്മാരെയെല്ലാം തലയരിഞ്ഞും നാവരിഞ്ഞും ഇല്ലാതാക്കി എന്നാണു ചരിത്ര സൂചനകള്. ചേരമാന് പെരുമാളിന്റെ ബന്ധുക്കളും അടിസ്ഥാന ജനവിഭാഗവുമായിരുന്ന കാര്ഷകരായ പുലയരെ സ്വന്തം ഭൂമിയില് അവകാശമില്ലാത്തവരായ അടിമകളായ കാര്ഷിക തൊഴിലാളികലായും ചവിട്ടി താഴ്ത്തി.

ധീരരും ധര്മ്മിഷ്ടരുമായ ബൌദ്ധ ഭട്ടന്മാര് കൊല്ലപ്പെട്ടാലും സത്യ-ധർമ്മത്തിനോ സ്വന്തം വാക്കിൽ നിന്നോ വ്യതിചലിക്കാത്തവരായതിനാൽ , ആയിരക്കണക്കിന് വരുന്ന ബൌദ്ധ ഗുരു പരമ്പര തന്നെ ബ്രാഹ്മണ്യ അധിനിവേശത്തില് സംഭവിച്ച തോല്വി അംഗീകരിച്ചു തലയരിയപ്പെടാനും നാവറുക്കപ്പെടാനും നിരായുധരായി നിന്നുകൊടുത്തിരിക്കണം. അതിന്റെ പരിണതഫലമാണ് കേരളത്തിന്റെ വിസ്മൃതമാക്കപ്പെട്ട ബൌദ്ധ പാരമ്പര്യവും, ആത്മീയ നേതൃത്വം നഷ്ട്ടപ്പെട്ട കേരളത്തിന്റെ 80 ശതമാനത്തോളം വരുന്ന പിന്നോക്ക ദളിത അസവര്ണ്ണരും, മുസ്ലീം - കൃസ്ത്യൻ ജന സമൂഹവും. സത്യത്തില് കേരളത്തിലെ അസവര്ണര് ബുദ്ധധര്മ്മ സാന്നിദ്ധ്യത്തിന്റെ തെളിവായി വിലയിരുത്തപ്പെടേണ്ട ബൗദ്ധ പാരമ്പര്യത്തിന്റെ ധാര്മ്മിക സക്തിയാണ്. നവോത്ഥാന പ്രസ്ഥാനങ്ങളില് അവരുടെ നേതൃത്വം മികച്ച സംഭാവന നല്കിയതിന്റെ കാരണവും ആ പ്രബ്ദ്ധത തന്നെയാണ്. നമ്മുടെ പഴം ചൊല്ലുകളില് പിന്നോക്ക സമൂഹമായ അസവർണ്ണരെ (ഈഴവരെ പോലുള്ള സവർണരല്ലാത്ത സമുദായത്തിലുള്ളവരെ ) വളരാന് അനുവദിക്കരുതെന്നും കൊല്ലണമെന്നും കഴുവേറ്റണമെന്നും കൊത്തണമെന്നുമൊക്കെയുള്ള ആചാരങ്ങള് പോലും നിലനിന്നതായി കാണാം.

കേരള ബ്രാഹ്മണരായ നമ്പൂതിരി /ഭട്ടതിരി തുടങ്ങിയ മലയാള ബ്രാഹ്മണരെ കുറിച്ചുള്ള എന്റെ നിഗമനങ്ങൾ കൂടി രേഖപ്പെടുത്തി ഈ കുറിപ്പ് അവസാനിപ്പിക്കാം.

കേരളത്തിലെ മലയാളി ബ്രാഹ്മണരായ നമ്പൂതിരിമാര്‍‍ മാത്രമല്ല, കേരളത്തിലെ എല്ലാ ജാതി മതസ്ഥരും അടിസ്ഥാനപരമായി പുലയരുമായി രക്തബന്ധമുള്ള മലയാളന്മാര് തന്നെയാണ്. അല്ലാതുള്ള ജാതീയ വംശീയ ദുരഭിമാനങ്ങളെല്ലാം വ്യാജ നിര്മ്മിതികളും പൊങ്ങച്ച നാട്യങ്ങളും സ്വയംകൃത അജ്ഞതയും അല്പ്പത്തരങ്ങളുമാണെന്നെ കരുതെണ്ടാതുള്ള്.

കേരളത്തിലെ മലയാളി ബ്രാഹ്മണര് സത്യത്തില്
എട്ടാം നൂറ്റാണ്ടിലെ ബൌദ്ധ പള്ളിക്കൂടങ്ങളിലെ വിദ്ധ്യാര് ത്ഥികളായിരുന്ന ബുദ്ധ ഭിക്ഷുക്കള്‍‍ തന്നെയാണ്. അവരില് നിന്നും സവര്ണ്ണ വൈദിക ബ്രാഹ്മണ പൌരോഹിത്യ സ്ഥാനത്തേക്ക് ബലംപ്രയോഗിച്ച് ചേര്ക്കപ്പെട്ടവരുടെ പിന് തലമുറയാണ് നമ്പൂതിരിമാര് എന്ന് കരുതാനെ തരമുള്ളു.

എട്ടാം നൂറ്റാണ്ടിലെ സവര്ണ്ണ ബ്രാഹ്മണ പന്ധിതരുടെ മേധാവിത്വത്തെ തുടര്ന്ന് ബൌദ്ധ ഭിക്ഷുക്കല്ക്കിടയിലെ ധർമ്മ നിഷ്ഠയുള്ള ഗുരുശ്രേഷ്ഠരെല്ലാം കൊല്ലപ്പെടുകയോ ആത്മത്യാഗത്തിന് തയ്യാറാകുകയോ ചെയ്യുമ്പോൾ അവശേഷിക്കുന്ന വിദ്യാർത്ഥികളെ വൈദിക ബ്രാഹ്മണ പണ്ഡിതരുടെ ആശ്രിതത്വം അംഗീകരിച്ച് ബുദ്ധ മാർഗ്ഗത്തില് നിന്നും പിന് 'തിരിപ്പിക്കാന് ഇടയുണ്ട്.

ബൗദ്ധ ഭട്ടന്മാർ 'തിരി'ഞ്ഞ് ഭട്ട'തിരി'മാരും, അക്കാലത്തെ ധനികരും സമ്പന്നരുമായിരുന്ന അരയന്മാരായ 'നമ്പു' ക്കൾ (തുഴ എന്നര്ഥം) 'തിരി'ഞ്ഞ് നമ്പൂതിരിമാരും ഉണ്ടായി എന്നു വേണം അനുമാനിക്കാൻ .

അതേസമയം, പുതുതായി അധികാരം സ്ഥാപിച്ച വൈദിക ബ്രാഹ്മണ പണ്ഡിതന്മാരോട് ചേർന്നു നിൽക്കാതെ കളരി ഗുരുക്കന്മാരായിരുന്ന ബൗദ്ധ തറവാട്ടു കാരണവന്മാരോട് കൂറു കാണിച്ച ബൗദ്ധ വിദ്ധ്യാർത്ഥികളെ സമൂഹത്തിന്റെ അടിതട്ടിലേക്ക് ചവിട്ടിത്താഴ്ത്തിയതിനുള്ള ഉദാഹരണമാണ് അക്കാലത്തെ അമ്പലങ്ങളിലെ 'ഭട്ട'സ്ഥാനമുള്ള പുരോഹിതരും കാർമ്മികരുമായിരുന്ന ബൗദ്ധ വിദ്യാർത്ഥികളെ 'അംബല ഭട്ടന്മാർ ' എന്ന പേരിൽ ക്ഷൗരവൃത്തി കുലത്തൊഴിലാക്കിയവരായുള്ള ജാതി ലേബൽ നൽകിയത്.

ഇവരിൽ നിന്നുതന്നെ നമ്പൂതിരി പക്ഷത്തെ സവർണ്ണ പക്ഷത്തേക്ക് നിർബന്ധിച്ച് അടിമകളാക്കപ്പെട്ട ജാതിയെ വിളക്കിത്തല നായർ എന്ന ബ്രാഹ്മണ പക്ഷ ക്ഷൗരക്കാരനായും മുസ്ലീം വിഭാഗത്തിലെത്തിയ ബൗദ്ധ അംബല ഭട്ടൻ ഒസ്സാൻ എന്ന വിഭാഗമായും രൂപപ്പെട്ടു എന്നും കരുതണം. ഫലത്തിൽ ഇവരും മലയാളി ബ്രാഹ്മണനുള്ള അതേ സാമൂഹ്യ അന്തസ്സിന് അർഹരാണെന്ന് വ്യക്തമാണ്.

പ്രത്യേക അറിയിപ്പ്:

ഈ പോസ്റ്റില് പറഞ്ഞിരിക്കുന്ന വസ്തുതകള് എന്റെ വായിച്ചരിവുകളില് നിന്നും സ്വന്തം അനുഭവങ്ങളില് നിന്നും ചിന്താ ശേഷിയില് നിന്നും ഉളവായ ചരിത്ര ബോധം മാത്രമാണ്. ഇവ ശരിയായിക്കൊള്ളണമെന്നില്ല.

വായനക്കാര് സ്വന്തം ചിന്താ ശേഷി ഉപയോഗിച്ചു
സ്വന്തം ഉത്തരവാദിത്വത്തില് വായിക്കേണ്ടതാണ്. എന്റെ ചരിത്ര ധാരണകളെ തിരുത്താന് സഹായിക്കുന്ന അറിവുകളും തെളിവുകളും ഈ വിഷയത്തില് വായനക്കാരില് നിന്നും ലഭിക്കുമെന്നു പ്രതീക്ഷിക്കട്ടെ.

ഒരു വിധത്തിലുള്ള തര്ക്കങ്ങളിലും താല്പ്പര്യമില്ലാത്തതിനാല് സംഘി കമന്റുകള്ക്ക് മറുപടി പ്രതീക്ഷിക്കരുത്. അറിവ് ആരെയും കീഴടക്കാനോ ജയിക്കാനോ ഉള്ളതല്ല. നല്ലൊരു സമൂഹ നിര്മ്മിതിക്കായി മാനവികമായി പങ്കു വെക്കാനുള്ളതാണ്.

"ശബരിമല അയ്യപ്പന്"

ഇതോടൊപ്പം ചേര്ത്തിരിക്കുന്ന ചിത്രം 25 വര്ഷങ്ങള്ക്കു മുന്പ്‌ (1993) ഞാന് വരച്ച "ശബരിമല അയ്യപ്പന്"എന്ന ഓയില് പെയിന്റിങ്ങാണ്. ( 2016ൽ പ്രസിദ്ധീകരിച്ച എന്റെ ചിത്രങ്ങളുടെ സമാഹാരമായ 'അമണ' എന്ന പുസ്തകത്തിലെ 35 സാമൂഹ്യ ചരിത്ര ചിത്രങ്ങളിൽ ഒന്നാണ് ശബരിമല അയ്യപ്പൻ.)
"Sabarimala Ayyappan" oil painting (1993)

- Chithrakaran T Murali T
10-10-2018

Tuesday, October 9, 2018

സംബന്ധവും സ്മാര്‍ത്തവിചാരവും



കാലഹരണപ്പെട്ട പൌരോഹിത്യ ആചാരങ്ങളുടെ സാംസ്ക്കാര ശൂന്യമായ സ്ത്രീ വിവേചനത്തെ നിരാകരിച്ച് ശബരിമലയില് സ്ത്രീകള്ക്ക് ആരാധനാ സ്വാതന്ത്ര്യവും, തുല്യമായ അന്തസ്സും നല്കിയ സുപ്രീം കോടതി വിധിയുടെ ആധുനിക നീതി ബോധം സാധാരണക്കാര്ക്ക് മനസ്സിലാകണമെങ്കില് ബ്രാഹ്മണ പൌരോഹിത്യം നമ്മുടെ സമൂഹത്തെ കഴിഞ്ഞ ആയിരം വര്ഷക്കാലത്തില് എത്ര നീചമായാണ് ജാതീയമായും ലിംഗ വിവേചനത്തിലൂടെയും നമ്മെ ചൂഷണം ചെയ്തതെന്നും, സ്വന്തം സ്ത്രീകളെപ്പോലും ചവിട്ടി മെതിച്ചതെന്നും ചരിത്രത്തില് നിന്നും നാം അറിയേണ്ടതുണ്ട്.
ഈ ചിത്രങ്ങള് വരക്കാനുണ്ടായ കാരണങ്ങളായ സാമൂഹ്യ ചരിത്രപരമായ എന്റെ അറിവുകള് വായനക്കാര്ക്കായി താഴെ പങ്കുവെക്കുന്നു :
................................................
സംബന്ധവും
സ്മാര്ത്തവിചാരവും
...............................................
കേരളത്തിലെ നംബൂതിരി സമൂഹത്തിനിടയില് ഒരു സഹസ്രാബ്ദമെങ്കിലും നിലനിന്നിരുന്ന രണ്ട് സദാചാര വൈരുദ്ധ്യങ്ങളാണ് സംബന്ധവും സ്മാര്ത്തവിചാരവും.

സംബന്ധത്തിലൂടെ ശൂദ്ര ദാസ്യ (നായര്) ജാതിയിലെ സ്ത്രീകളെ ഒന്നടങ്കം വേശ്യാവൃത്തി ദൈവീകമായ അനുഷ്ടാനമാണെന്ന ബ്രാഹ്മണ ഭക്തി വിശ്വാസത്തിലേക്കുയര്ത്തി ലൈംഗീകമായി ചൂഷണം ചെയ്യുന്നത് നംബൂതിരിമാരുടെ ഒരു ദൈവീക വിനോദ ആചാരവും അവകാശവും ആയിരുന്നെങ്കില്, സ്മാര്ത്തവിചാരം നേര് വിപരീത ദിശയിലുള്ളതും നംബൂതിരി സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അതി ക്രൂരമായ സദാചാര ശിക്ഷണ രീതിയുമായിരുന്നു.

ഒരേ സമയം വ്യഭിചാരത്തെ ഒരു ഉത്സവമായി ശൂദ്ര (നായര്) സമുദായത്തില് ആഘോഷിക്കുകയും,സ്വന്തം വീട്ടില് ചാരിത്ര്യത്തിന്റെ അണുവിട വിടാതുള്ള ശീലാവതിമാരായ അന്തര്ജ്ജനങ്ങളെ കര്ശന സാമൂദായിക ആചാര-അനുഷ്ടാന നിയമങ്ങളിലൂടെ സൃഷ്ടിക്കുകയും ചെയ്യുന്ന അതി നീചമായ ഇരട്ടത്താപ്പ് സാംസ്ക്കാരികതയായിരുന്നു നമ്മുടെ നംബൂതിരിമാരുടെത്.
................................
സംബന്ധം
.................................
നംബൂതിരിമാരുടെ സ്വത്ത് അന്യാധീനപ്പെടാതിരിക്കാനും, പൌരോഹിത്യ വംശീയ ദുരഭിമാനത്തിന്റെ വര്ഗ്ഗശുദ്ധിക്ക് ഊനം തട്ടാതെ നിലനിര്ത്തുന്നതിനും, വംശീയ സ്ഥാപിത താല്പ്പര്യങ്ങളായ ജാതീയതയുടെ ആചരണവും മേധാവിത്ത്വവും കര്ക്കശമായി പാലിക്കുന്നതിനുമായി നമ്പൂതിരി കുടുംബത്തിലെ മൂത്ത പുത്രനു മാത്രമേ സ്വസമുദായത്തില് നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു.

ഈ മൂത്ത പുത്രനെ "അച്ഛന് നംബൂതിരി" എന്നും, സ്വന്തം സമുദായത്തില് നിന്നും വിവാഹം നടത്താന് അവകാശമില്ലാത്ത ഇളയ സഹോദരങ്ങളെ "അഫ്ഫന് നംബൂതിരി"മാര് എന്നും വിളിച്ചിരുന്നു. അഫ്ഫന് നംബൂതിരിമാരെ അപ്രതിരോധ്യമായ ലൈംഗീക ഇച്ഛാശക്തിയായി ഉപയോഗിച്ച് തങ്ങളുടെ അടിമകളും ആജ്ഞാനുവര്ത്തികളും ആയിരുന്ന ശൂദ്രരെ (നായന്മാരെ) വരുതിയില് നിര്ത്തുക എന്നതായിരുന്നു ബ്രാഹ്മണരുടെ പൌരോഹിത്യ വംശീയ മേധാവിത്വ തന്ത്രം.

അഫ്ഫന് നംബൂതിരിമാര്ക്ക് കീഴ് ജാതിക്കാരുമായി സംബന്ധമാകാം എന്ന ഉദാര ലൈംഗീക അരാജകത്വ ലൈസന്സ് അതിന്റെ ഭാഗമായിരുന്നു. സംബന്ധത്തിന് വിവാഹത്തിന്റെ പവിത്രതയില്ല. ഒരു അഫ്ഫന് നംബൂതിരിക്ക് എത്ര സംബന്ധവുമാകാം. എണ്ണം നിശ്ചയിച്ചിട്ടില്ലെന്നര്ത്ഥം ! ഇതിന്റെ ഫലമായി കേരളത്തിലെ അഫഫന് നംബൂതിരിമാര് ക്ഷേത്രങ്ങളോടു അനുബന്ധിച്ചു താമസിച്ചിരുന്ന അംബലവാസികളുടെ ഗൃഹങ്ങളിലും, രാജകൊട്ടാരങ്ങളിലും, കോവിലകങ്ങളിലും,സാധാരണ നായര് കുടുംബങ്ങളില്ും സംബന്ധക്കാരായി കൂറ്റംകുത്തിയ വിത്തുകാളകളെപ്പോലെ യഥേഷ്ടം കയറിയിറങ്ങിക്കൊണ്ടിരുന്നു.

ഒരു ഉത്തരവാദിത്വവുമില്ലാതെ, ലൈംഗീകതക്കു മാത്രമായി മുവ്വന്തി നേരത്ത് സംബന്ധവീടുകളിലെത്തുകയും,രാവിലെത്തന്നെ കുളി ജപങ്ങള്ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നംബൂതിരിമാര്ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്കുകയോ,സംബന്ധക്കാരിക്കോ,അതില് നിന്നും ജനിക്കുന്ന മക്കള്ക്കോ ചിലവിനു കൊടുക്കുകയോ വേണ്ടിയിരുന്നില്ല. തറവാട്ടു മുറ്റത്ത് നംബൂതിരിയുടെ പാദസ്പര്ശമേല്ക്കുന്നതു തന്നെ മഹാഭാഗ്യമായാണ് തങ്ങളുടെ ദാസ്യരായ നായര് സമുദായത്തെ ബ്രാഹ്മണ്യം അക്കാലത്ത് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇതിനായി വേശ്യാ വൃത്തിയെ മഹത്വവല്ക്കരിക്കുന്ന നൂറുകണക്കിന് ഗ്രന്ഥങ്ങള് നൂറ്റാണ്ട് മുതല് ബ്രാഹ്മണര് അതീവ കാവ്യഭംഗിയോടെ രചിച്ച്ചുകൂട്ടിയിട്ടുമുണ്ട്.
..............................................
സ്മാര്ത്തവിചാരം
................................................
ശൂദ്ര (നായര്) സമൂഹത്തെ സാമൂഹ്യ മേധാവിത്വത്തിലൂടെയും സാംസ്കാരികമായും ഭക്തിയിലൂടെയും വിധേയ വേശ്യാവൃത്തിയിലേക്കു പാകപ്പെടുത്തിയ നംബൂതിരിമാര് ഈ അപചയം തങ്ങളുടെ സ്വ-ജാതി താല്പ്പര്യങ്ങളിലേക്ക് പകരാതിരിക്കാനായി സ്വന്തം സ്ത്രീജനങ്ങളായ അന്തര്ജ്ജനങ്ങള്ക്കെതിരെ നടത്തിയ ക്രൂര സദാചാര ജാഗ്രതയായിരുന്നു സ്മാര്ത്തവിചാരം.

തങ്ങളുടെ കുടുംബത്തിലെ ആദ്യ പുത്രനൊഴിച്ച് മറ്റുള്ള പുരുഷ നംബൂതിരിമാരെല്ലാം നായര് സംബന്ധം മാത്രം അനുവദിക്കപ്പെട്ട് സ്വ സമുദായത്തില് നിന്നും പുറത്തുപോയതിനാല് നംബൂതിരി ജാതിയില് പെട്ട സ്ത്രീജനങ്ങള്ക്ക് വിവാഹിതരാകാനുള്ള സാധ്യത എണ്ണത്തില് കുറഞ്ഞ "അച്ഛന് നമ്പൂതിരിമാരുടെ" ഭാഗ്യ കടാക്ഷം മാത്രമായി ചുരുങ്ങി.

നംബൂതിരിമാര്ക്കിടയിലെ അവിവാഹിത സ്ത്രീകളുടെ എണ്ണം കുറക്കാനായി മൂത്ത "അച്ഛന് നംബൂതിരി"മാര് മൂന്ന് വിവാഹം വരെ സ്വജാതിയില് നിന്നും കഴിക്കുന്നത് പതിവാക്കിയെങ്കിലും നംബൂതിരിമാരുടെ അടുക്കളകള് കന്യകമാരാല് നിറഞ്ഞുകവിഞ്ഞുകൊണ്ടിരുന്നു.

അതായത് അക്കാലത്ത് നംബൂതിരി സ്ത്രീകളില് 60 ശതമാനവും അവിവാഹിതരോ, വിധവകളോ ആയിരുന്നു. മാത്രമല്ല,അച്ഛന് നംബൂതിരിമാരുടെ ഭാര്യമാര് തമ്മിലുള്ള പോരും കലശലാകുമല്ലോ. ഈ പ്രശ്നങ്ങളെല്ലാം നിയന്ത്രിച്ചു നിര്ത്താന് അന്തര്ജ്ജനങ്ങളെ പടിയടച്ചു പിണ്ണ്ടം വെച്ചു തെരുവിലേക്ക് വലിച്ചെറിയുന്ന സ്മാര്ത്തവിചാരം നല്ലൊരു ഉപായവും ഒറ്റമൂലിയുമായിരുന്നു.

ചാരിത്ര്യത്തില് സംശയം ആരോപിക്കപ്പെട്ട നംബൂതിരിസ്ത്രീയെ കുറ്റവിചാരണ നടത്തി ശിക്ഷിക്കുന്ന സംബ്രദായമാണ് സ്മാര്ത്തവിചാരം.

നടപ്പുദോഷം, അടുക്കളദോഷം, സംസര്ഗ്ഗം, ദോഷശങ്ക എന്നിങ്ങനെയാണ് സ്മാര്ത്തവിചാരത്തിനുള്ള കുറ്റങ്ങള് വ്യവഹരിക്കപ്പെട്ടിരുന്നത്.

സ്മാര്ത്തവിചാരത്തിന് ആറു ഘട്ടങ്ങളുണ്ട്.
1) ദാസീ വിചാരം,
2) അഞ്ചാം പുരയിലാക്കല്,
3) സ്മാര്ത്തവിചാരം,
4) സ്വരൂപം ചൊല്ലല്,
5) ഉദകവിഛേദം,
6) ശുദ്ധഭോജനം
എന്നിങ്ങനെയാണ് ചടങ്ങുകള് ആചാരപ്പെടുത്തിയിരുന്നത്.

ഒരു അന്തര്ജ്ജനത്തെക്കുറിച്ച് വല്ല സംശയമോ അപവാദമോ ഉണ്ടായാല് അവരുടെ ദാസിയായ നായര് സ്ത്രീയെയാണ് ആദ്യം വിസ്തരിക്കുക.ഇതിനെയാണ് ദാസി വിചാരം എന്നു പറയുന്നത്. ദാസി വിചാരത്തിലൂടെ കുറ്റം ബോധ്യപ്പെട്ടാല് പിന്നീട് അന്തര്ജ്ജനത്തെ “സാധനം” എന്നാണു വിളിക്കുക.സാധനത്തെ അഞ്ചാം പുരയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് അടുത്ത കര്മ്മം.

സ്മാര്ത്തവിചാരം തീരുന്നതുവരെ കൊല്ലങ്ങളോളം സാധനം ഒരു ഇരുട്ടുമുറിയില് കഴിയേണ്ടി വന്നേക്കാം. ഷൊര്ണ്ണൂരിനടുത്ത് കവളപ്പാറയില് കാല് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന സ്മാര്ത്തവിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രവുമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയില് സാധനമായി നരകിച്ചതു മിച്ചം !

അഞ്ചാം പുരയിലെ ഏകാന്തവാസക്കാലത്താണ് നംബൂതിരി സ്ത്രീയെ കുറ്റവിചാരണ നടത്താനായി നാടുവാഴിയുടേയോ രാജാവിന്റേയോ അനുമതി തേടുക.അതനുസരിച്ച് ബ്രാഹ്മണരില് തന്നെയുള്ള വൈദികനായ സ്മാര്ത്തന്, രണ്ടു മീമാംസകര്,ഒരു രാജ പ്രതിനിധി എന്നിവരെ രാജാവ് നിയമിക്കുന്നു. സ്മാര്ത്തന്,അല്ലെങ്കില് പട്ടച്ചോമര് പ്രത്യേക ബ്രാഹ്മണ കുടുംബത്തില് പെട്ടവരാണ്.സ്മാര്ത്തവിചാരണ നടത്താനും "സാധനം" കുറ്റം ചെയ്തിട്ടുണ്ടെങ്കില് ശിക്ഷ നടപ്പാക്കാനും ഇവര്ക്കാണ് അധികാരം.

ദാസിയായ നായര് സ്ത്രീ മുഖേനയാണ് വിചാരണ ആരംഭിക്കുക.വിചാരണ സമയത്ത് "സാധനം" കുറ്റം സമ്മതിച്ചാല് സ്മാര്ത്തന് "സാധന"വുമായി നേരിട്ട് സംസാരിക്കാം.ഈ അവസരത്തില് സാധനവുമായി ലൈംഗീകബന്ധത്തിലേര്പ്പെട്ട പുരുഷന്മാരുടെ പേരുകള് സ്മാര്ത്തന് ചോദിച്ചു മനസ്സിലാക്കും.ഈ വിവരം സ്മാര്ത്തന് വിശദീകരിക്കുന്നതിനെയാണ് സ്വരൂപം ചൊല്ലല് എന്നു പറയുന്നത്.
സ്മാര്ത്തനുവേണ്ടി ഈ നാറ്റക്കഥ വിളിച്ചു പറയുന്നത് 'കുട്ടി' എന്നു സ്ഥാന പേരുള്ള കുട്ടിപ്പട്ടരായിരിക്കും.

കുറ്റം തെളിഞ്ഞുകഴിഞ്ഞാല് "സാധന"ത്തേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും ഭ്രഷ്ട് കല്പ്പിച്ച് പുറത്താക്കി, മരിച്ചുപോയതായി കണക്കാക്കി മരണാനന്തര ചടങ്ങായ ഉദകക്രിയ ചെയ്യും. അന്തര്ജ്ജനത്തിന്റെ കോലം ദര്ഭകൊണ്ടുണ്ടാക്കി,ദഹിപ്പിച്ചതിനു ശേഷമാണ് ഉദകക്രിയ. അതിനുശേഷം നടത്തുന്ന ശുദ്ധഭോജനത്തില് പങ്കെടുത്ത് സവര്ണ്ണ ജനക്കൂട്ടം പിരിഞ്ഞുപോകും.

1850 മുതല് 1927 വരെയുള്ള കാലയളവില് സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തുതന്നെ 60-ഓളം സ്മാര്ത്തവിചാരങ്ങള് നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ സാമൂഹ്യ സ്വീകാര്യത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

നായര് സമുദായത്തെ ഒന്നാകെ വ്യഭിചരിക്കുന്നതിനായും അതിലൂടെ സാമൂഹ്യ മേധാവിത്വം നേടുന്നതിനുമായി നംബൂതിരി സമൂഹം നല്കിയ വിലയായിരുന്നു അന്തര്ജ്ജനങ്ങളുടെ അടിമത്വവും, സ്മാര്ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യശിക്ഷ രീതിയും എന്ന് പറയാം.
.......................................................
താത്രിക്കുട്ടിയുടെ സ്മാര്ത്തവിചാരം
........................................................
1905 ല് കൊച്ചി രാജാവിന്റെ പരിധിയില് നടത്തപ്പെട്ട താത്രിക്കുട്ടി എന്ന ധീരയും ബുദ്ധിമതിയുമായ അന്തര്ജ്ജനത്തിനു നേരെയുള്ള നാല്പ്പതു ദിവസം നീണ്ടുനിന്ന സ്മാര്ത്ത വിചാരത്തിലൂടെയാണ് നമ്പൂതിരി സമുദായത്തില് ആയിരത്തിലേറെ വര്ഷം നിലനിന്ന ഈ ദുരാചാരം കടപുഴകി വീഴുകയും നമ്പൂതിരി സമൂഹം നവോത്ഥാനത്തിനു വിധേയമാകാന് പാകപ്പെടുകയും ചെയ്യുന്നത്.


തന്നെ ഋതുമതി ആകുന്നതിനു മുന്പുള്ള ബാല്യകാലം മുതല് ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയ നമ്പ്യത്താന്‍‍ നമ്പൂതിരി, പാട്ട് പഠിപ്പിക്കാന് വന്ന വാദ്ധ്യാര്, സ്വന്തം അച്ഛന്, സ്വന്തം സഹോദരന് എന്നിവരുള്പ്പടെ 64 പുരുഷന്മാരേ ശിക്ഷയായ ഭ്രഷ്ടില് നിന്നും രക്ഷപ്പെടാനാകാത്ത വിധം തെളിവുകള് സഹിതം വിളിച്ചു പറഞ്ഞ് ബ്രാഹ്മണ്യ ദുരാചാരങ്ങളുടെ ചളിക്കുണ്ടില് നിന്നും സ്വന്തം കുടുംബത്തില് നിന്നും മന്ദസ്മിതത്തോടെ പുറത്തുപോയ താത്രിക്കുട്ടിക്കു ശേഷമാണ് നമ്പുതിരി സമുദായത്തിന് മനുഷ്യരാകനുള്ള ഉള്വിളി ഉണ്ടാകുന്നത് എന്ന് പറയാം.

ബ്രാഹ്മണ്യം കേരള ജനതയില് അടിച്ചേല്പ്പിച്ച അടിമത്വത്തിന്റെ ജാതി നുകങ്ങളില് നിന്നും നാരായണ ഗുരുവും, അയ്യങ്കാളിയും, വിടി. ഭട്ടതിരിപ്പാടും അടക്കമുള്ള നവോത്ഥാന നായകരായ മഹാത്മാക്കള് കേരളത്തെ
ആധുനിക മാനവികതയിലെക്ക് കൈ പിടിച്ചുയര്ത്തുന്നതും ഇക്കാലത്ത് തന്നെയാണ്. അവരും ആചാര ലംഘനങ്ങളിലൂടെ തന്നെയാണ് നമ്മെ ജനാധിപത്യത്തിലേക്ക് നയിച്ചത്.
-Murali T
"അഞ്ചാം പുരയിലെ അന്തര്ജ്ജനം" (2013)
"താത്രിക്കുട്ടിയുടെ സ്മാര്ത്തവിചാരം 1905" (July 2015)
My two paintings on Smarthavicharam named
1) Anjaam purayile antharjjanam (2013),
2) Thathrikkutty's smarthavicharam (2015)
........................................................

Friday, October 5, 2018

ശബരിമലയും മണാളരും താന്ത്രിക ജെല്ലിക്കെട്ടും !


ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്ക്കുന്നതിനായി കൂപ മണ്ടൂസുകളായ "കുല സ്ത്രീകളെ" തെരുവിലിറക്കി "ജെല്ലിക്കെട്ട്" സംഘടിപ്പിക്കുന്ന യഥാസ്ഥികരുടെ അറിവിലേക്കായി ചില ചരിത്ര സത്യങ്ങള്‍:

 ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള സവര്‍ണ്ണ /ജാതിയ ഹിന്ദു മതം ഏതാണ്ട് 1200 വര്‍ഷം മുതല്‍ കേരളത്തില്‍ വേശ്യാവൃത്തിയെ മഹത്വവല്‍ക്കരിച്ച് മാനുഷിക മൂല്യങ്ങളെ ജീര്ണ്ണിപ്പിച്ച് സമൂഹത്തില്‍ ജാതീയ അടിമത്വം നിലവില്‍ വരാനുള്ള മാര്‍ഗ്ഗമായി ലൈംഗീകതയെയും സ്ത്രീ ചൂഷണത്തെയും ദൈവീക ആചാരമാക്കി വ്യാപകമായി പ്രയോഗിച്ചു വന്നിരുന്നു എന്നത് വ്യക്തമാണ്.

അതിനായി ഒന്പതാം നൂറ്റാണ്ട് മുതല് നമ്മുടെ സാഹിത്യത്തെ പൌരോഹിത്യം വ്യഭിചരിച്ച് തുടങ്ങിരിക്കണം. കാരണം, പത്താം നൂറ്റാണ്ട് മുതല്‍ ശൂദ്ര (നായര്) സ്ത്രീകളെ കുറിച്ച് അച്ചി ചരിതങ്ങള്‍ എന്ന പേരില്‍ ലൈഗീകച്ചുവയുള്ളതും കുലിന വേശ്യവൃത്തിയെ മഹത്വപ്പെടുത്തിയും, ക്ഷേത്രങ്ങളിലേക്ക് സമര്‍പ്പിക്കപ്പെടുന്ന ദേവ ദാസികളെ പുകഴ്ത്തിയുമൊക്കെ ലക്ഷണമൊത്ത ധാരാളം കാവ്യങ്ങള്‍ അക്കാലത്ത് എഴുതപ്പെടുന്നുണ്ട്. ( അച്ചി ചരിതങ്ങൾ ധാരാളമായി ഇപ്പോഴും ബുക്ക്സ്റ്റാളുകളിൽ ലഭ്യമാണ്.)

എട്ടാം നൂറ്റാണ്ടു മുതല്‍ സംസ്കൃത സാഹിത്യത്തില്‍ വേശ്യവൃത്തി അഭ്യസിപ്പിക്കാനും പ്രചരിപ്പിക്കാനും ഉള്ള കൃതികളുടെ മലവെള്ള പാച്ചില്‍ തന്നെ കാണാവുന്നതാണ്‌. ദാമോദര ഗുപ്തന്‍റെ 'കുട്ടനീമതം', കല്യാണമല്ലന്റെ 'അനംഗരാഗം' , ക്ഷേമേന്ദ്രന്റെ 'സമയ മാതൃക', നേമി ചന്ദ്രന്റെ 'ലീലാവതി' തുടങ്ങിയ കൃതികള് വേശ്യാവൃത്തി ഉപദേശിക്കുവാനായി / പ്രചരിപ്പിക്കാനായി സംസ്കൃതത്തില്‍ എഴുതപ്പെട്ടവയാണ്.

ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലേക്കും ഈ സംസ്കൃത കൃതികളുടെ പരിഭാഷയും ബ്രാഹ്മണര്‍ സുഷ്കാന്തിയോടെ നിര്‍വ്വഹിച്ചിട്ടുണ്ട്. ഇവയുടെ ചുവടു പിടിച്ചാണ് "വൈശിക തന്ത്രം " എന്ന പേരില്‍ മലയാളത്തിലേക്കും പരിഭാഷയുണ്ടാകുന്നത്. ഇന്ത്യ മുഴുവന്‍ ഒരു കാലത്ത് വെറുത്തിരുന്ന ദേവദാസികള്‍ എന്ന ഹതഭാഗ്യരുടെ നിരാലംഭ സമൂഹത്തെ സൃഷ്ടിച്ചത് നമ്മുടെ ബഹുമാന്യ പുരോഹിത ശ്രെഷ്ടരായ ബ്രാഹ്മണ്യം തന്നെയാണ്.

ബ്രാഹ്മണാധിപത്യത്തോടെ കേരളത്തില്‍ എട്ടാം നൂറ്റാണ്ട് മുതല്‍ ബൌദ്ധരില്‍ നിന്നും ജൈനരില്‍ നിന്നുമായി പിടിച്ചെടുക്കപ്പെട്ട എല്ലാ അമ്പലങ്ങളിലും വേശ്യാവൃത്തി ഒരു ആരാധനാ രീതിയായി നടപ്പാക്കപ്പെട്ടിരുന്നു. മാത്രമല്ല, അക്കാലത്തെ രാജകൊട്ടരങ്ങളും നാടുവാഴികളുടെ കോവിലകങ്ങളും ബ്രാഹ്മണര്‍ക്ക് ലൈംഗീക വിനോദത്തിനുള്ള ഇന്നത്തെ പഞ്ചനക്ഷത്ര വേശ്യാലയങ്ങള്‍ ആയതിന്റെ പരിണാമത്തിനു തുടക്കം കുറിച്ചു എന്ന് നൂറു കണക്കിലുള്ള സന്ദേശ കാവ്യങ്ങളിലൂടെയും മറ്റു സാഹിത്യ സൃഷ്ടികളിലൂടെയും സ്പഷ്ടമാണ്. ( നൂറു കണക്കിനു വരുന്ന സന്ദേശ കാവ്യങ്ങൾ മലയാള സാഹിത്യ ചരിത്രത്തിലെ പ്രധാന വിഭാഗമായതിനാൽ അവയും ഇന്ന് മാർക്കറ്റിൽ യഥേഷ്ടം ലഭ്യമാണ്.)

മണാളര്‍ അന്നത്തെ രാജ കുടുംബാംഗങ്ങളില് ‍നിന്നും നാടുവാഴികളില്‍ നിന്നും സമ്പന്നരില്‍ നിന്നും ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന ദാസികളും, സ്ത്രീകളെ വാഴ്ത്തുന്ന / പൊലിപ്പിക്കുന്ന ആഘോഷങ്ങളോടെ എത്തിച്ചേര്‍ന്ന പൊലിയാടിച്ചികളും, കൂത്തച്ചിമാരും (കൂത്ത് നടത്തിയിരുന്നവര്‍‍) കുലിന തേവിടിശ്ശികളും (ദേവിയുടെ അച്ചി), അല്ലാതുള്ള സാധാരണ ശൂദ്ര (നായര്‍) സ്ത്രീകളെ ആദ്യമായി ലൈഗീക ബന്ധം നടത്തിക്കാനും, സംബന്ധം എന്ന പേരില്‍ ബ്രാഹ്മണ അഫ്ഫന്മാര്‍ക്ക് വേശ്യ സുഖം നല്‍കുന്ന വിധം പരിശീലനം നല്‍കുന്നതിനായി ബ്രാഹ്മണ്യം ആചാരപ്പെടുത്തിയിരുന്ന വേശ്യ വൃത്തിയുടെ കേരളത്തിലെ ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്നു (കുറച്ചു മുന്തിയ ശൂദ്രന്‍) മണാളര്‍ എന്ന ജാതി.

 പത്തോ പന്ത്രണ്ടോ വയസ്സില്‍ ശൂദ്ര (നായര്‍) പെണ്‍കുട്ടികള്‍ക്ക് ആദ്യ മെന്‍സസ് ആയാലുടന്‍ (വയസ്സറിയിക്കല്‍) പെണ്‍കുട്ടികളുടെ അമ്മമാര്‍ മണാളരെ അവരുടെ വീട്ടില്‍ ചെന്ന് ക്ഷണിച്ചു കൊണ്ടുവന്നാണ് തന്‍റെ മകളെ വേശ്യവൃത്തിക്ക് പാകമാക്കുന്ന ട്രെയിനിംഗ് നല്‍കാന്‍ അപക്ഷിക്കുക എന്നാണ് ചരിത്ര പുസ്തകത്തിൽ കാണുന്നത്. മണാളരില്‍ നിന്നുള്ള പ്രായോഗിക പാഠങ്ങള്ക്കുശേഷം രണ്ടോ മൂന്നോ നായര്‍ യുവാക്കളെക്കൊണ്ട് ഒന്നിച്ചോ ഓരോരുത്തരായോ തിടുക്കത്തില് വിവാഹം ചെയ്യിപ്പിക്കുന്നതിനും പെൺകുട്ടിയുടെ അമ്മ ഓടി നടക്കും. ശേഷം മാത്രമേ ബ്രാഹ്മണർ സംബന്ധം എന്ന സൌജന്യ ലൈംഗീക സേവനത്തിനു എഴുന്നള്ളുകയുള്ളൂ എന്നാണു ചരിത്രകാരന്മാർ പറയുന്നത്‍.

അതായത്, ബ്രാഹ്മണ പൌരോഹിത്യം നായര്‍ സ്ത്രീകളെ ലൈഗീകമായി ചൂഷണം ചെയ്യുന്നതിനായി ഭക്തിയിലൂടെ മഹത്വവല്‍ക്കരിച്ച സംബന്ധം എന്ന ആചാരത്തിലൂടെ ആണ് ശൂദ്രന്മാരെ അടിമകളായി 1200 വര്‍ഷത്തോളം നിലനിര്‍ത്തിയതെന്നും, കാളി ഭക്തിയിലൂടെ ഹിംസാത്മകത വളര്‍ത്തി, മാടമ്പി ഗുണ്ടകളായിരുന്ന ശൂദ്ര (നായര്‍) പുരുഷന്മാരെ ഉപയോഗിച്ച് അക്കാലത്തെ സമ്പന്ന വിഭാഗമായിരുന്ന ബൌദ്ധരെ (ഇന്നത്തെ പിന്നോക്കക്കാരും ദളിതരും) കൊള്ളയടിക്കുകയും, വഴി നടക്കുമ്പോഴുള്ള തീണ്ടല്‍ നിയമം തെറ്റിച്ചു എന്ന കുറ്റമാരോപിച്ച് തലയറുത്ത് കാളി ക്ഷേത്രങ്ങളില്‍ ഏല്പ്പിക്കുകയും ചെയ്തിരുന്നത്.

സാമൂഹ്യ ആധിപത്യത്തിനായി കൈ നനയാതെ തന്ത്രപരമായും ഗോപ്യമായും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ബ്രാഹ്മണ പൌരോഹിത്യ താന്ത്രികതയെ നമ്മുടെ സമൂഹം തിരിച്ചരിയാത്തതിന്റെ കാരണം നമ്മുടെ ചരിത്രവും സാഹിത്യവും വിദ്യാഭ്യാസവും അമ്പലങ്ങളും സാംസ്ക്കാരിക ഭരണ സ്ഥാപനങ്ങളും എല്ലാം നിയന്ത്രിക്കുന്നത് ഈ ജനാധിപത്യകാലത്തും ജന സംഖ്യയില്‍ 18 ശതമാനത്തില് താഴെ മാത്രം വരുന്ന ബ്രാഹ്മണരും ശൂദ്രരും (നായന്മാരും) അടങ്ങിയ സവര്‍ണ്ണര്‍ ആണെന്നതാണ്. അതായത് ചുരുങ്ങിയത് ക്ഷേത്രങ്ങളില്‍ നിന്നും ബ്രാഹ്മണരായ തന്ത്രിമാരെയും മേൽ ‍ശാന്തിമാരെയും പുറത്താക്കാതെ നമ്മുടെ ജനാധിപത്യമോ ഗവണ്മെന്ടിനോ പുരോഗമനപരമായി പ്രവര്‍ത്തിക്കാന്‍ ആകുകയില്ല.

ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന 2013 ല്‍ രചിച്ച മണാളര്‍ എന്ന ചിത്രം "അമണ " എന്ന എന്റെ ചിത്ര സമാഹാരത്തിൽ പ്രസിദ്ധീകരിച്ചതും കേരളത്തിലെ വിവിധ ജില്ലകളിലായി പതിനെട്ടോളം ആർട്ട്ഗ്യാലറികളിൽ പ്രദർശിപ്പിച്ച്തും ആയ പെയിന്‍റിംഗ് ആണ്. ഈ പോസ്റ്റില്‍‍ പറഞ്ഞിട്ടുള്ള വസ്തുതകള്‍ പല സാഹിത്യ-ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നുള്ള വായിച്ചറിവുമാണ്. മണാളരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കാണിപ്പയ്യൂർ ശങ്കരന്‍ നമ്പൂതിരിയുടെ നായന്മാരുടെ പൂർവ്വ ചരിത്രം എന്ന പുസ്തകത്തില്‍ രണ്ടാം വോള്യത്തിൽ d. പ്രഥമ നിഷേകം എന്ന ഭാഗം  വായിക്കാവുന്നതാണ്. d. പ്രഥമ നിഷേകം എന്ന തലക്കെട്ടോടെ 80, മുതൽ 90 വരെ പേജുകളിൽ നിന്നും ലഭിച്ച വിവരത്തെ അവലംഭിച്ചാണ് എന്റെ ചിത്രവും പോസ്റ്റിലെ പരാമർശവും. (കുന്നംകുളത്തുള്ള പഞ്ചാംഗം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഞാൻ റെഫർ ചെയ്തത് മൂന്നാം പതിപ്പ്. October 2011)

Wednesday, August 15, 2018

സ്വാതന്ത്ര്യ ദിനാശംസകള്‍ ! Independence day 2018


 My painting Asifa Bano - 2018

ഹിംസയുടെ ഇടുങ്ങിയ ബോധം വെടിഞ്ഞ് അഹിംസയുടെ വിശാലവും മാനവികവും സ്നേഹാർദ്രവുമായ ശക്തി തിരിച്ചറിയാൻ ഈ സ്വതന്ത്യദിനം നമ്മേ പ്രാപ്തമാക്കട്ടെ. 

സ്ത്രീകൾക്കും കുട്ടികൾക്കും നിർധനർക്കും ജാതീയമായോ മതപരമായോ വിവേചനം അനുഭവിക്കുന്നവർക്കും കൂടി അവകാശപ്പെട്ടതായിരിക്കട്ടെ നമ്മുടെ സ്വാതന്ത്ര്യം.

സത്യവും ധർമ്മവും തുല്യതയും നീതിയും സ്നേഹവും സഹജീവി സ്നേഹവും സഹിഷ്ണുതയും കരുണയും പുലരുന്ന സ്വതന്ത്ര ഇന്ത്യക്കായി നമ്മുടെ സാംസ്കാരികതയെ നിരന്തരം നവീകരിക്കാം.

ഏവർക്കും എന്‍റെ സ്വാതന്ത്ര്യദിന ആശംസകൾ !


My painting Madhu - 2018

ഇന്ത്യൻ പൗരനായി സ്വതന്ത്രമായി ജീവിക്കാൻ ആദിവാസി യുവാവായ  മധുവിനും അവകാശമുണ്ടായിരുന്നു.
എന്നാൽ, ആ സ്വാതന്ത്ര്യം പരിഷ്ക്കാരികളെന്നു സ്വയം അഭിമാനിക്കുന്ന   നമ്മുടെ അഹന്ത അനുവദിച്ചില്ലെന്നു മാത്രം!

മധുവിനോടു കാണിച്ച ഹിംസയെക്കുറിച്ചുള്ള  ഓര്‍മ്മകള്‍ നമുക്ക് സംസ്ക്കാരമുണ്ടാകാന്‍ ഇടയാക്കട്ടെ !

സ്വാതന്ത്ര്യദിനാശംസകൾ ...

മുരളി ടി.

Friday, August 3, 2018

New paintings of 2018 പുതിയ ചിത്രങ്ങള്‍ - അസിഫ, മധു-2018

My new paintings, Asifa Bano's India and Tribal man Madhu's Kerala - 2018.
Some mobile snaps, selfie.

2018 ലെ അസിഫ ബാനുവിന്‍റെ ഇന്ത്യ,
ആദിവാസി മധുവിന്‍റെ കേരളം !!

ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രചോദനവും പിന്തുണയും നല്‍കിയ ഏവര്‍ക്കും സ്നേഹത്തോടെ...

തത്സമയ സെല്‍ഫികളും... മൊബൈല്‍ ചിത്രങ്ങളും





Thursday, May 17, 2018

മഹത്വവല്‍ക്കരിച്ച സ്ത്രീ പീഡന ചരിത്രം

മണാളര്‍/Manalar painting


സവര്‍ണ്ണ ഹിന്ദു മതം മറ്റേത് ചൂഷിത ജനതയെക്കാളും സവര്‍ണ്ണരിലെ സ്ത്രീകളെയാണ് അടിച്ചമര്‍ത്തലിന് വിധേയമാക്കിയിരുന്നത് എന്നതിനു ചരിത്രം സാക്ഷിയാണ്. പക്ഷെ, ആ പീഡനം ഭക്തിയുമായി ബന്ധപ്പെടുത്തി മഹാത്വവല്‍ക്കരിച്ച്തിനാല്‍ അടിമത്വം ആഭരണമായി അനുഭവപ്പെടുന്ന മാനസികാവസ്ഥക്ക് വിധേയമായിരിക്കുന്നു.

ജാതീയതയുടെ നേതൃത്വം വഹിച്ചിരുന്ന ബ്രാഹ്മണര്‍ തങ്ങളുടെ സ്ത്രീ ജനങ്ങളോളം മറ്റാരെയും ദ്രോഹിച്ചിരുന്നില്ല. അതായത്, നമ്മുടെ സ്ത്രീ വിരുദ്ധബോധം എന്നത് ബ്രാഹ്മണ പൌരോഹിത്യ ആധിപത്യവുമായി ബന്ധപ്പെട്ട ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

അന്തര്‍ജ്ജനങ്ങള്‍ 

ബ്രിട്ടീഷ് ഭരണം നിലവില്‍ വരുന്നതുവരെ അന്തര്‍ജ്ജനങ്ങള്‍ എന്ന് മഹത്വവല്‍ക്കരിച്ച് വിളിക്കപ്പെട്ടിരുന്ന തങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് ഒരു മനുഷ്യ ജീവി എന്ന പരിഗണന പോലും ബ്രാഹ്മണര്‍ നല്‍കിയിരുന്നില്ല. വെറും പ്രസവ യന്ത്രങ്ങള്‍ മാത്രമായിരുന്നു അന്തര്‍ജ്ജനങ്ങള്‍.


സ്മാര്‍ത്തവിചാരം / smarttha vicharam


ഓരോ അന്തര്‍ജ്ജനത്തിനും ദാസിമാര്‍ എന്ന പേരില്‍ രണ്ടു നായര്‍ സ്ത്രീകളെ പണ്ട് നിയോഗിച്ചിരുന്നു. അന്തര്‍ജ്ജനങ്ങള്‍ സദാചാര വേലി ചാടുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ട ചുമതല വേശ്യാവൃത്തി കുലത്തൊഴിലായി ആചരിച്ചിരുന്ന നായര്‍ സ്ത്രീകള്‍ക്കായിരുന്നു എന്നത് വലിയൊരു വിരോധാഭാസം തന്നെയാണ്. ദാസിമാരായ നായര്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്തതും, ബ്രാഹ്മണ വംശീയ ജാതി പാരമ്പര്യം കളങ്കപ്പെടാതെ സൂക്ഷിക്കാനുള്ള സംരക്ഷിത ഗര്‍ഭപാത്ര വാഹകര്‍ മാത്രമായിരുന്നു അന്തര്‍ജ്ജനങ്ങള്‍ !! അടുക്കളയിലും ശയന മുറിയിലും മാത്രമായി തളക്കപ്പെട്ട അടിമത്വത്തിന്റെ ഏറ്റവും ദയനീയമായ സ്ത്രീജീവിതം !

രണ്ടു നായര്‍ ദാസികളും അവരുടെ യജമാനരായ ബ്രാഹ്മണ ചാരിത്ര്യ സൂക്ഷിപ്പുകാരും അടുക്കളയില്‍ കയറില്ലാതെ കെട്ടിയിട്ടിരുന്ന ഈ അന്തര്‍ജ്ജനങ്ങളെ ആണ് നിസാരമായ ചാരിത്ര്യ സംശയങ്ങളുടെയും പുരുഷാധിപത്യ ഭയങ്ങളുടെയും പേരില്‍ അടുക്കളദോഷം എന്ന ഗുരുതര കുറ്റം ആരോപിച്ച് "സാധനം" എന്ന അധിക്ഷേപ ലേബലടിച്ച് സ്മാര്‍ത്തവിചാരം എന്ന ക്രൂരമായ വിചാരണകള്‍ക്ക് ബ്രാഹ്മണര്‍ പണ്ടുകാലത്ത് വിധേയരാക്കിയിരുന്നത്.


താത്രിക്കുട്ടി 1905/ Thathrikkutty's smartha vicharam


ജീവിച്ചിരിക്കെ, മരിച്ചതായി കണക്കാക്കി, പ്രതീകാത്മകമായി ശവസംസ്ക്കാരം നടത്തി (പടിയടച്ചു പിണ്ഡം വച്ച്) തെരുവിലേക്ക് വലിച്ചെറിഞ്ഞിരുന്ന അന്തര്‍ജ്ജനങ്ങളുടെ എണ്ണം വളരെ ഏറെയായിരുന്നു. ഇത്രയും പീഡിതരായിരുന്ന ചരിത്രമുള്ള ഇന്നത്തെ തലമുറയാണ് തങ്ങളുടെ ചരിത്രം അറിയാതെ ഫേസ്ബുക്കില്‍ വന്നു മഹനീയമായ അന്തര്‍ജ്ജന പാരമ്പര്യം ഉദ്ഘോഷിക്കുന്നത്. നമ്മുടെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ സാമൂഹ്യ ചരിത്രം സത്യസന്ധമായി ചേര്‍ക്കാന്‍ വിട്ടുപോകുന്ന ജനാധിപത്യ സര്‍ക്കാരിന്‍റെ സവര്‍ണ്ണ അടിമത്വ ബോധം തന്നെയാണ് നമ്മുടെ സമൂഹത്തെ ഫാസിസത്തിന് വളക്കൂറുള്ള മണ്ണാക്കുന്നത്.

സംബന്ധം എന്ന വേശ്യ കുലത്തൊഴില്‍

നായര്‍ സ്ത്രീകളെ സംബന്ധം എന്ന പേരിലുള്ള അടിമ വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിക്കാന്‍ ആചാരപരമായി ബാധ്യതപ്പെടുത്തിയിരുന്ന ബ്രാഹ്മണര്‍ തന്നെയാണ് നായര്‍ സ്തീകളെ വേശ്യാവൃത്തി അഭ്യസിപ്പിക്കാനുള്ള അദ്ധ്യാപകനായോ പരിശീലകന്‍ ആയോ "മണാളര്‍'' എന്ന ആദ്യ സംഭോഗക്കാരനെയും വ്യവസ്ഥപ്പെടുത്തിയിരുന്നത്.

പത്തോ പന്ത്രണ്ടോ വയസ്സില്‍ ഋതുമതി ആകുന്ന നായര്‍ കന്യകമാരെ വേശ്യാവൃത്തിക്ക് പാകപ്പെടുത്തുന്നതിനായി കുട്ടിയുടെ അമ്മമാര്‍ നായരേക്കാള്‍ ജാതി മഹത്വം കൂടിയ "മണാളരേ" അയാളുടെ വീട്ടില്‍ ചെന്ന് താണ് കേണു അപേക്ഷിച്ചു കൂട്ടിക്കൊണ്ടു വരികയാണ് ചെയ്യുക.

മണാളരുമായുള്ള സംഭോഗത്തിനു ശേഷം കുറഞ്ഞത് മൂന്നു പേരെങ്കിലും ശാരീരിക ബന്ധം നടത്തിയതിനു ശേഷമേ ബ്രാഹ്മണര്‍ സംബന്ധത്തിനു താല്‍പ്പര്യപ്പെടുകയുള്ളൂ എന്നതിനാല്‍ പെണ്‍കുട്ടിയുടെ അമ്മമാര്‍ തന്നെ ഒരേ സമയം രണ്ടോ മൂന്നോ നായര്‍ പുരുഷന്മാരെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം ചെയ്യിപ്പിക്കാനായി ഓടി നടക്കും.

ഇങ്ങനെ ഏതു പുരുഷ ശാരീരത്തെയും എതിര്‍പ്പില്ലാതെ യഥേഷ്ടം സ്വീകരിക്കാന്‍ പ്രാപ്തയായല്‍ മാത്രമേ നായര്‍ സമൂഹത്തെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ അടിമ സമൂഹമായി നിലനിര്‍ത്തിയിരുന്ന ബ്രാഹ്മണര്‍ പുതിയൊരു നായര്‍ സ്ത്രീയെ പ്രതിഫലം പോലും നല്‍കാതെ പ്രാപിക്കാനായി എഴുന്നള്ളുകയുള്ളു. ഇങ്ങനെ സംബന്ധത്തിനായി ബ്രാഹ്മണര്‍ എഴുന്നള്ളത്ത്‌ നടത്താത്ത വീടുകള്‍ ശപിക്കപ്പെട്ടതും അന്തസില്ലാത്തതും ആണെന്ന വിശ്വാസമാണ് പണ്ട് നിലനിന്നിരുന്നത്.

ബ്രാഹ്മണ പൌരോഹിത്യം സമൂഹത്തില്‍ തങ്ങളുടെ വംശീയ-ജാതീയ മേധാവിത്വം നിലനിര്‍ത്തുന്നതിനായി സമര്‍ത്ഥമായി ഉപയോഗിച്ചിരുന്ന ജാതീയ അടിമത്വ വ്യവസ്ഥിതിയായ ചാതുര്‍വര്‍ണ്യം നടപ്പാക്കുന്നതില്‍ ഉപയോഗിച്ച തന്ത്രപരമായ ടൂളുകള്‍ (ഉപകരണങ്ങള്‍) മാത്രംമായിരുന്നു സ്ത്രീകള്‍. സ്ത്രീകളെ ഇഞ്ചപ്പുല്ലുപോലെ ചതച്ച് പതം വരുത്തണമെന്ന് നമ്മുടെ പഴം ചൊല്ലുകളില്‍ പറയുന്നതും പൌരോഹിത്യ താല്‍പ്പര്യം തന്നെയാണ്.

ഈ ചരിത്രമൊന്നും അറിയാതെയും പഠിക്കാതെയും
സ്കൂളുകളില്‍ പഠിപ്പിക്കാതെയും നമ്മുടെ ജാതി ദുരഭിമാനങ്ങളും വംശീയ ഹുങ്കും സവര്‍ണ്ണര്‍ അല്ലാത്ത മറ്റു ജനവിഭാഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ജാതീയ - വംശീയ അധിക്ഷേപങ്ങളും എങ്ങനെയാണ് ഇല്ലാതാക്കാനാകുക ?
സാമ്പത്തിക അഭിവൃദ്ധിയും ചരിത്ര വിദ്യാഭ്യാസ വിമുഖതയും കൊണ്ട് ജാതീയതയെ ഇല്ലാതാക്കാനാകും എന്നോക്കെയുള്ള ചിന്തകള്‍ എത്ര കാല്‍പ്പനികമാണ് !!

ചിത്രങ്ങള്‍

1) മണാളര്‍ 2) സ്മാര്‍ത്തവിചാരം 3) താത്രിക്കുട്ടി

ഇതോടോന്നിച്ച് ചേര്‍ത്തിരിക്കുന്നത് നമ്മുടെ സാമൂഹ്യ ചരിത്രത്തെ ആസ്പദമാക്കി ഞാന്‍ രചിച്ചിട്ടുള്ള മൂന്നു പെയിന്ടിങ്ങുകളാണ്. 2016 ല്‍ ഞാന്‍ പ്രസിദ്ധീകരിച്ച "അമണ" -ചരിത്രത്തില്‍ ഇല്ലാത്ത ചിത്രങ്ങള്‍ എന്ന പുസ്തകത്തില്‍ വിശദീകരണ സഹിതം പ്രസിദ്ധീകരിച്ചതും ആണ് ഈ ചിത്രങ്ങള്‍.

Ref: നായന്മാരുടെ പൂര്‍വ്വ ചരിത്രം. പാര്‍ട്ട്‌ 1&2
പഞ്ചാംഗം ബുക്സ്, കുന്നംകുളം.