നമ്മുടെ നാട്ടിലും #മീടൂ #metoo തരംഗം പല വന്‍ മരങ്ങളെയും കടപുഴകി വീഴ്ത്തിക്കൊണ്ട് വീശിയടിക്കുന്ന വര്‍ത്തമാന കാലത്ത് സ്ത്രീ ചൂഷണങ്ങളുടെ കുറഞ്ഞത് 1500 വര്‍ഷത്തെയെങ്കിലും ലജ്ജാകരമായ പാരമ്പര്യമുള്ള ഇന്ത്യന്‍ ബ്രാഹ്മണ പൌരോഹിത്യം കേരളത്തിലെ ശൂദ്ര/നായര്‍ സ്ത്രീകളോടും ഇന്ത്യയിലെ മറ്റു ദേവദാസി സമൂഹങ്ങളോടും മാപ്പ് പറയേണ്ടതല്ലേ ?
ഇന്നത്തെ ബ്രാഹ്മണ തലമുറ ലൈംഗീക ചൂഷണമൊന്നും നടത്തുന്നില്ല എന്നതിനാല്‍ വ്യക്തിപരമായി കുറ്റബോധം അനുഭവിക്കുകയോ മാപ്പ് പറയുകയോ ചെയ്യേണ്ടതില്ല. എന്നാല്‍, തന്ത്രി സമൂഹം, യോഗക്ഷേമ സഭ, ബ്രാഹ്മണ അസോസിയേഷനുകള്‍, ബ്രാഹ്മണ ജാതി സംഘടനകള്‍ തുടങ്ങിയ പാരമ്പര്യ പൌരോഹിത്യ സംഘടനകള്‍ വര്‍ത്തമാന മാനവിക സംസ്ക്കാരത്തിലേക്ക് സ്വയം ഉയരുന്നതിനായി തങ്ങളുടെ ക്രൂരമായ സാമൂഹ്യ ചൂഷണ ചരിത്രത്തെ മനുഷ്യത്വ വിരുദ്ധമെന്ന് തള്ളി പറയുകയും പശ്ചാത്തപിക്കയും വിശ്വാസി സമൂഹത്തോട് മാപ്പിരക്കുകയും ചെയ്യേണ്ടതല്ലേ ?
ഈ പോസ്റ്റിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം നോക്കുക. 25 വര്‍ഷം മുന്‍പ്, അതായത് 1993 ല്‍ വരച്ച ഒരു ഓയില്‍ പെയിന്റിങ്ങാണ്. പേര് "ശൂദ്ര സ്ത്രീ". (നമുക്ക് ഇന്ന് മനസ്സിലാകണമെങ്കില്‍ നായര്‍ സ്ത്രീ എന്ന് തന്നെ പറയണം.) ഏതാണ്ട് സമീപ കാലം വരെ സംബന്ധം എന്ന പേരിലുള്ള വേശ്യാവൃത്തിയുടെ നുകത്തിനകത്ത് കുറഞ്ഞത് 1200 സംവത്സരങ്ങള്‍ ചൂഷണം ചെയ്യപ്പെട്ട മലയാളികളായ സ്ത്രീ സമൂഹമാണ് ശൂദ്ര/നായര്‍ സ്ത്രീകള്‍ !!
ഇന്നത്തെ നമ്മുടെ അന്തസ്സുള്ള കുടുംബങ്ങളിലെ കുല സ്ത്രീകള്‍ക്ക് ഒരു പക്ഷെ ഈ അപമാനകരമായ ചരിത്രം തന്നെ അറിയണമെന്നില്ല. ചരിത്രം പഠിക്കാത്തതിന്റെയും അറിയാത്തതിന്റെയും ആനുകൂല്യം ആണെന്ന് പറയാം. പക്ഷെ,സമൂഹത്തില്‍ ചരിത്രം പഠിക്കുന്ന ഇതര സമൂഹങ്ങളും ഉണ്ടല്ലോ. 1200 വര്‍ഷക്കാലം നമ്മുടെ സമൂഹത്തില്‍ ബ്രാഹ്മണ പൌരോഹിത്യം നടത്തിയ സംസ്ക്കാര ശൂന്യമായ ലൈഗീക ചൂഷണത്തെ എങ്ങിനെയാണ് സത്യസന്ധമായ ചരിത്ര രചനയില്‍ മറച്ചുവെക്കുക ?
വൈദികരുടെ താന്ത്രിക തട്ടിപ്പുകളുടെ ഭാഗമായി നടപ്പാക്കിയ ഈ വംശീയ ചൂഷണത്തിനെതിരെ ഒരു ദീര്‍ഘ നിശ്വാസം പോലും എടുക്കാനുള്ള അവകാശമോ ആത്മാഭിമാനമോ ഇല്ലാത്തവിധം അടിമത്വത്തിലെക്ക് ചവിട്ടി താഴ്ത്തപ്പെട്ടിരുന്ന ശൂദ്ര-ദേവദാസി-ദാസ്യ ജാതി വ്യവസ്ഥിതിയുടെ പിന്മുറക്കാരായ ശൂദ്ര/ നായര്‍ സമുദായം എങ്ങിനെയാണ് പരിഷ്കൃത സംസ്ക്കാരത്തില്‍ ചരിത്ര സത്യത്തെ അഭിമുഖീകരിക്കുക ? ആധുനിക കാലത്തെ സ്ത്രീകളെയും പുരുഷന്മാരെയും മനുഷ്യ സാംസ്ക്കാരികതയിലെക്ക് ഉയര്‍ത്താനായി ഈ ദുരന്ത ചരിത്രം വിദ്ധ്യാര്‍ഥികളുടെ പാട്യ പദ്ധതിയില്‍ ഇടം തേടേണ്ടത് അനിവാര്യമാണ്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ അടിമത്വത്തിന്റെ മഹത്വവല്‍ക്കരിച്ച ഈ സ്ത്രീ ചൂഷണ മാതൃകയെ എത്രകാലം കണ്ടില്ലെന്നു നടിക്കും ?
ഈ ചിത്രം വരക്കുമ്പോള്‍ ഒരു ചിത്രകാരനെന്ന നിലയില്‍ എന്നെ അതിശയിപ്പിച്ച സംഗതി ബ്രാഹ്മണ പൌരോഹിത്യം എത്ര അനായാസമായാണ് നമ്മുടെ കുലീന ശൂദ്ര /നായര്‍ വീടുകളിലേക്ക് പ്രതിഫലം പോലും നല്‍കേണ്ടതില്ലാത്ത സംബന്ധം എന്ന ലൈംഗീക സേവനത്തിനായി 1200 വർഷക്കാലം നിസംങ്കോചം, പ്രതിരോധമില്ലാതെ, പ്രവേശിച്ചുകൊണ്ടിരുന്നത് എന്നതാണ്. ബ്രാഹ്മണരുടെ വൈദിക ആചാരങ്ങളെല്ലാം ഇങ്ങനെ മനുഷ്യരെ പരാന്നജീവികളെപ്പോലെ ചൂഷണം ചെയ്തു സാമൂഹ്യ ആധിപത്യം നിലനിര്‍ത്തുന്ന സംവിധാനങ്ങളായിരുന്നു എന്ന് തിരിച്ചറിയാന്‍ ഈ ആധുനിക കാലത്ത് പോലും നമുക്ക് കഴിയാതെ വന്നാല്‍ ലോകത്തിനു മുന്നില്‍ മഹത്വവല്‍ക്കരിച്ച അടിമ സമൂഹമായി ഇന്ത്യ പരിഹാസ്യമാകില്ലേ ?
സംബന്ധ ആചാരത്തിന്റെ വര്‍ത്തമാന ദുരന്തത്തിലേക്ക് നോക്കു:
ഈ ചിത്രത്തിലെ നായർ സ്ത്രീ ഒരു ഇരയാണ് എന്നു നമുക്ക് അറിയാം. പക്ഷേ, ഇരയാണോ ? സംബന്ധം എന്ന വേശ്യ കുലത്തൊഴിൽ അടിച്ചേൽപ്പിക്കപ്പെട്ട് അപമാനിക്കപ്പെട്ടതിന്റെ ഇരയായിരുന്നെന്ന് ആ സ്ത്രീ സ്വയം തിരിച്ചറിഞ്ഞിരുന്നെങ്കിൽ വേട്ടക്കാരായ ബ്രാഹ്മണരുടെ താന്ത്രിക ആചാരങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാനായി നാമജപ ഘോഷയാത്രയും തെറിയുടെ ഭരണിപ്പാട്ടുമായി തെരുവോരാങ്ങളിൽ അലയാൻ ശൂദ്ര / നായർ സ്ത്രീകൾ തയ്യാറാകുമായിരുന്നോ ? നായർ ജാതി സംഘടന ഈ സംഘി ഓപ്പറേഷന്റെ ആസൂത്രണ സംഘാടകരായി ഞെളിഞ്ഞിരിക്കുമായിരുന്നോ ?
സഹസ്രാബ്ദത്തിലേറെ നീണ്ട പൗരോഹിത്യ ക്രൂരതയുടെ ഇര !
ഇര അവിടെ ഇരിക്കട്ടെ ! അത്രയും കാലം ആത്മാഭിമാനത്തിന്റെ ഒരു തരി പോലും ശേഷിക്കാത്ത വിധം പൗരോഹിത്യ അടിമത്വത്തിനു കീഴടങ്ങിയ ഭർത്താവായ ഈ ചിത്രത്തിലെ ശൂദ്രനെ/ നായരെ നോക്കു.
അയാൾക്ക് ഈ വർത്തമാന ജനാധിപത്യ കാലത്തുപോലും ഉളുപ്പില്ലാതെ ബ്രഹ്മണ പൗരോഹിത്യത്തിന്റെ പൃഷ്ഠവും താങ്ങി തങ്ങളുടെ ഭാര്യയും സഹോദരിയും അമ്മയും മകളുമായ ശൂദ്ര സ്ത്രീകളെ നമ: ജപ ഘോഷയാത്രക്ക് അണിനിരത്തി പഴയ സംബന്ധ പാരമ്പര്യത്തിന്റെ വിനീത വിധേയ നാടകം കളിക്കാൻ ലജ്ജ തോന്നത്തത് എന്തുകൊണ്ടായിരിക്കും ?
പ്രഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ള എന്നൊരു മലയാളം കോളേജ് അദ്ധ്യാപകന് മാത്രമേ ഇത്രയും ദയനീയമായ ശൂദ്ര /നായര്‍ സമൂഹത്തിന്റെ അടിമത്വത്തിന് നേരെനിന്നു ക്ഷുഭിതനായി എതിര്‍ത്തു സാംസ്ക്കാരിക ലോകത്തോട് സംസാരിക്കാന്‍, കഴിഞ്ഞ 1200 വര്‍ഷക്കാലത്തിനുള്ളില്‍ സത്യസന്ധതയും ആര്‍ജ്ജവവും പ്രകടിപ്പിച്ചിട്ടുള്ളു എന്നാണു ചരിത്രം പറയുന്നത്.
എന്നാൽ, ആ ചരിത്രം പോലും തേച്ചു മായ്ച്ചു കളഞ്ഞ് ബ്രാഹ്മണ പൗരോഹിത്യത്തോട് ചേർന്ന് നിൽക്കാനായി ശൂദ്ര/നായര്‍ ജാതി ഭ്രാന്ത സംഘടന ഇളംകുളത്തിന്റെ "കേരള ചരിത്രത്തിലെ ഇരുളടഞ്ഞ എടുകൾ " എന്ന പുസ്തകം മൊത്തം വിലക്കെടുത്ത് നശിപ്പിച്ചുകളഞ്ഞു എന്നാണ് പറയപ്പെടുന്നത്.ഒന്‍പതാം നൂറ്റാണ്ടു മുതല്‍ വിരചിതങ്ങളായ മണിപ്രവാള സാഹിത്യത്തിലെ നിരവധി അച്ചി ചരിതങ്ങളിലും, വൈശിക തന്ത്രങ്ങളിലും, ചന്ടോത്സവങ്ങളിലും, നൂറുകണക്കിന് സന്ദേശ കാവ്യങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്ന കേരള സാമൂഹ്യ ചരിത്രത്തെ ഏതെങ്കിലും കണ്ണാടി കുത്തിപ്പൊട്ടിച്ച് പൂര്‍ണ്ണമായി താമസ്ക്കരിക്കാനാകുമോ ?
1200 വർഷത്തിലേറെ നിലനിന്ന ഗ്ലോറിഫൈഡ് വേശ്യ വൃത്തിയായി ശൂദ്ര /നായർ സമുദായം കൊണ്ടാടിയ 'സംബന്ധം' വിവാഹ ബന്ധമല്ലെന്ന് പച്ചക്ക് നമ്പൂതിരിമാർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.(കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാടിന്റെ നായന്മാരുടെ പൂര്‍വ്വ ചരിത്രം നോക്കുക ) എന്നിട്ടും തങ്ങളുടെ സമുദായത്തിലെ സ്ത്രീകൾ അനുഭവിച്ച സഹസ്രാബ്ദത്തേക്കാൾ നീണ്ട ഈ ലൈംഗീക ചൂഷണത്തെ തള്ളിപ്പറയാനും സവർണ്ണ പൗരോഹിത്യമായ ബ്രാഹ്മണ സമുദായത്തെക്കൊണ്ട് മാപ്പു പറയിപ്പിക്കാനും ശ്രമിക്കേണ്ടതിനു പകരം സൌജന്യങ്ങളും സ്ഥാനമാനങ്ങളും സാമൂഹ്യ മേധാവിത്വവും അവിഹിതമായി നേടി, സവർണ്ണ ജാതി ഭ്രാന്തിന്റെ പേപ്പട്ടി വളർത്തു കേന്ദ്രമായി സ്വയം മാറാനുള്ള ശൂദ്ര സമുദായ ശ്രമം സാമൂഹ്യമായും സാംസ്കാരികമായും നാം നേരിടുന്ന ഒരു വിപത്തായി കാണേണ്ടിയിരിക്കുന്നു.
ബ്രാഹ്മണ പൗരോഹിത്യം
ഏതു മതത്തിലെ പൌരോഹിത്യമായാലും ശരി, അവന് പുരുഷാധികാരത്തിന്റെ ആരൂഡം ഉറപ്പിക്കുന്നത് സമൂഹത്തിലെ വിശ്വാസിയായ സ്ത്രീയിലാണ്. സ്ത്രീയെ വരുതിയിലാക്കിയാല്‍ പുരുഷനെ കയറില്ലാതെ കെട്ടിയിടാം. പുരുഷനെ ഇതര സമുദായങ്ങളെ ആക്രമിക്കാനുള്ള വേട്ട പട്ടികളായി ഉപയോഗിക്കാം. അങ്ങിനെ സമൂഹത്തെ മുഴുവനായി വരുതിയിലാക്കാം. ഒരു രാജ്യത്തെ അടിമപ്പെടുത്താം. നമ്മുടെ സവർണ്ണ ഹിന്ദു മതത്തിന്റെ ശക്തി ഇങ്ങനെ ഭക്തിയിലൂടെ അടിമകളാകുന്ന സ്ത്രീ സമൂഹത്തിന്റെ ചരിത്രമാണെന്നു കാണാം.
സമീപകാലത്തെ മനുഷ്യ ദൈവങ്ങളെല്ലാം ഈ പുരുഷാധികാര തന്ത്രത്തില്‍ വിജയിച്ചവരാണ്. പുരുഷ ആസക്തിയുടെ ഒരു താന്ത്രിക കെട്ടുകഥയാണ് എല്ലാ മതങ്ങളുടെയും എല്ലാ ദൈവങ്ങളുടെയും ഉല്‍പ്പത്തി രഹസ്യം.
സാംസ്ക്കാരിക നവീകരണം സംഭവിക്കുന്നത് തിരിച്ചരിവുകളിലൂടെയാണ്. അതിനായി ശൂദ്ര ദേവദാസി നായര്‍ സമൂഹത്തോട് ബ്രാഹ്മണ്യം മാപ്പപേക്ഷിക്കണമെന്ന ആവശ്യം നമുക്ക് ഈ മലയാളക്കരയില്‍ നിന്നും ആരംഭിക്കാം. നാളെ, അത് ഇന്ത്യ മുഴുവന്‍ ഏറ്റെടുക്കുന്ന സാംസ്ക്കാരിക നവീകരണത്തിന്റെ നവോത്ഥാന പ്രസ്ഥാനമായി വളര്‍ന്നേക്കാം !
- ചിത്രകാരൻ ടി. മുരളി
- Chithrakaran T Murali T
08-11-2018
https://facebook.com/chithrakaran/

1 comment:
തന്റെ മാതാപിതാക്കൾ എന്തായാലും മാപ്പു പറയേണ്ടി വരും..ഇജ്ജാതി type നെ സമൂഹത്തിലേക്ക് ഇറക്കി വിട്ടതിനു..പക്ഷെ
താങ്കൾ ജാതി വെറി എന്ന അഗ്നിയിൽ സ്വയം ഉരുകുകയാണ്..മാനസിക നില തെറ്റാൻ നല്ല chance ഉണ്ട്
ഒരു മാനസിക രോഗ വിദഗ്ദനെ കണ്ട ചിലപ്പോ ഷോക്ക് അടിയിൽ നിൽക്കും
Post a Comment