Saturday, December 13, 2014

പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം

ഇപ്പോള്‍ നെറ്റില്‍ എത്തുന്നതുതന്നെ വളരെ കുറവാണ്. സ്മാര്‍ട്ട് ഫോണില്‍ ഈ മെയിലും ഫേസ് ബുക്കും വല്ലപ്പോഴും തുറന്നു നോക്കും എന്നല്ലാതെ, മുന്‍പത്തെപ്പോലെ നെറ്റ് ജീവിതം തരപ്പെടുന്നില്ല :) എങ്കിലും, അവശ്യം വേണ്ട കുറിപ്പുകള്‍ പോസ്റ്റു ചെയ്യാന്‍ നെറ്റില്‍ കയറാതെ വയ്യ. ചിത്രകാരന്റെ പയ്യന്നൂര്‍ ചിത്ര പ്രദര്‍ശന ചിത്രങ്ങള്‍ ഫോണില്‍ നിന്നു തന്നെ ഫേസ് ബുക്കിലും , ഗൂഗില്‍ പ്ലസ്സിലും അപ് ലോഡ് ചെയ്തെങ്കിലും അതിന്റേതായ “സംഗതി” വരുന്നില്ല. മനസ്സില്‍ വരുന്നതെല്ലാം പങ്കുവക്കാന്‍, സാവകാശം ബ്ലോഗില്‍ തന്നെ എഴുതേണ്ടതുണ്ട്. അപ്പോള്‍, ഇതുപോലെ... വളരെ വൈകുമെന്നു മാത്രം!

പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം. 

2014 നവംബര്‍ 30 നു തുടങ്ങി ഡിസംബര്‍ 7 നു അവസാനിച്ച  പയ്യന്നൂലെത്  ചിത്രകാരന്റെ ഒന്‍പതാമത്തെ നവോത്ഥാന ചിത്ര പ്രദര്‍ശനമാണ്.   2014 മെയ് മാസം തിരുവനന്തപുരം എക്സിബിഷന്‍ നടത്തിയതിനു ശേഷം നീണ്ട വിശ്രമമെടുക്കേണ്ടിവന്നു. ആ വിശ്രമം, അല്ലെങ്കില്‍ അലസത അവസാനിപ്പിക്കാനായി പെട്ടെന്ന് ഒരുക്കിയതായിരുന്നു പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം. മാത്രമല്ല, ചിത്രകാരന്‍ ജൂണ്‍, നവംബര്‍ മാസങ്ങളിലായി വരച്ച “ശ്രീ കൃഷ്ണ മോക്ഷം”, “ഏകലവ്യന്‍” എന്നീ ചിത്രങ്ങള്‍ ആദ്യമായി പ്രകാശിപ്പിക്കാനുള്ള അവസരവുമായിരുന്നു പയ്യന്നൂരിലേത്. പ്രമുഖ പ്ലസ്സര്‍മാരായ കോഴിക്കോട്ടെ സുന്ദരേട്ടനും, ജയേച്ചിയും “ഏകലവ്യന്‍” എന്ന ചിത്രത്തിന്റെ സഹൃദയ സ്പോണ്‍സര്‍മാരാകന്‍ മുന്നോട്ടുവന്നത് വീണ്ടും സജീവമായി ചിത്രം വരക്കാനും, പ്രദര്‍ശനങ്ങള്‍ നടത്താനും പ്രചോദനമായി. 

പയ്യന്നൂരില്‍ പ്രശസ്ത ചിത്രകാരനായ പ്രകാശന്‍ പുത്തൂര്‍ ഇയ്യിടെ ആരംഭിച്ച “വിന്റേജ് ആര്‍ട്ട് ഗ്യാലറി”യുമായും കലാസ്വാദകരുടെ സംഘടനയായ “ARK” മായും സഹകരിച്ചുകൊണ്ടാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്.  ഉദ്ഘാടകനെയും അദ്ധ്യക്ഷനേയും പ്രാസംഗികരേയും എല്ലാം ക്ഷണിച്ചുവരുത്തി ചടങ്ങു ഭംഗിയാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍ട്ടിസ്റ്റ് പ്രകാശന്‍ പുത്തൂരും, സുഹൃത്തുക്കളും, ആര്‍ക്ക് എന്ന ക്രിയേറ്റീവ് സംഘടനയുമായിരുന്നു. പയ്യാന്നൂരിലെ ആ സുഹൃത്തുക്കളോട് നന്ദി പറയട്ടെ. 

 പയ്യന്നൂര്‍ ചിത്രപ്രദര്‍ശനത്തിന്റെ കുറച്ചു ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു.

   
 ആര്‍ട്ടിസ്റ്റ് പ്രകാശന്‍ പുത്തൂര്‍ സ്വാഗതം ചെയ്യുന്നു.


 വി എസ് അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു


വി എസ് അനില്‍ കുമാര്‍ സംസാരിക്കുന്നു


കെ. രാമചന്ദ്രന്‍ ചിത്ര പ്രദര്‍ശനത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുന്നു.


 ചിത്രകാരന്റെ “ഏകലവ്യന്‍” എന്ന ചിത്രം സ്പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ടുവന്ന പ്രമുഖ മലയാളം പ്ലസ്സര്‍മാരായ സുന്ദരന്‍ കണ്ണാടത്ത്, ജയ എം. ദമ്പതികള്‍ക്ക് (കോഴിക്കോട് ജില്ല) സ്നേഹോപഹാരമായി ചിത്രത്തിന്റെ ആദ്യ ലിമിറ്റെഡ് എഡിഷന്‍ വി എസ് അനില്‍ കുമാര്‍ സമ്മാനിക്കുന്നു.


 ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സഹൃദയര്‍


ചിത്രകാരനു ശക്തിപകരുന്ന നവമാധ്യമത്തിന്റെ സ്നേഹ സൌഹൃദം 
വിജേഷ്, ഇബ്രാഹിം ബയാന്‍


 വളരെ വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി, ചിത്രപ്രദര്‍ശന വേദിയില്‍ 
സഹപ്രവത്തകനെ കണ്ടുമുട്ടിയ സുന്ദരേട്ടന്‍ പഴയ സര്‍വ്വീസ് 
കാലാനുഭവങ്ങള്‍ പങ്കുവക്കുകയാണ്.


 ചിത്രങ്ങള്‍ കാണാനുള്ളതു മാത്രമല്ല, അറിയാനുള്ളതുമാണ്.


ആസ്വാദകര്‍


ആര്‍ട്ടു ഗ്യാലറിയില്‍ വച്ചുതന്നെ ചിത്രം കാണേണ്ടതുണ്ടെന്ന ചിത്രകാരന്റെ 
അഭിപ്രായം മാനിച്ച്, കോഴിക്കോടുനിന്നും (പുല്ലൂരാന്‍പാറ) പയ്യന്നൂര്‍ വിന്റേജ് ആര്‍ട്ടു ഗ്യാലറിയിലെത്തിയ  ജയേച്ചി അക്ഷരാര്‍ത്ഥത്തില്‍ ചിത്രം വായിച്ചറിയുകയാണ്.


ഉദ് ഘാടനത്തിനു മുന്‍പുതന്നെ ചിത്രം കണുന്ന 
ഉദ്ഘാടകന്‍ വി എസ് അനില്‍ കുമാര്‍ ഉദ്ഘാടന പ്രസംഗത്തിനുള്ള 
രത്നങ്ങള്‍ തിരയുകയാകും 


 ചിത്രകാരന്റെ മകന്‍, അച്ചു എം ആര്‍ ആര്‍ട്ടു ഗ്യാലറിയില്‍ അച്ഛനോടൊപ്പം.
ഒരു അപൂര്‍വ്വ സമാഗമം


 ചരിത്രം ഒരു വേദനയായി പെയ്തിറങ്ങേണ്ടത് 
സാംസ്ക്കാരികതയുടെ അനിവാര്യതയാണ്.


എല്ലാ ചിത്രങ്ങളിലും നമ്മുടെ മനസ്സിന്റെ ചെറിയൊരു 
ഭാഗമെങ്കിലും മറഞ്ഞുകിടക്കുന്നുണ്ടാകും. അതിന്റെ 
വീണ്ടെടുപ്പും ആസ്വാദ്യകരമാണ്.

  
 മനോജും ജിഷിന്‍ ദാസും ചിത്രപ്രദര്‍ശനം കാണാനായി കണ്ണൂരില്‍ 
നിന്നും വന്നതാണ്. 2014 ഫെബ്രുവരിയില്‍ തൃശൂര്‍ ലളിതകല അക്കാദമി 
ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം നടത്തുമ്പോഴും മനോജ് വന്നിരുന്നു. 
പ്രദര്‍ശനം തുടങ്ങുന്ന അന്ന്, ചിത്രകാരന്‍ ഗ്യാലറിയിലെത്തുന്നതിനു മുന്‍പ് ആദ്യ കലാസ്വാദകനായി... 

 

 മാതൃഭൂമിയില്‍ പ്രസിദ്ദീകരിച്ചുവന്ന ഉദ്ഘാടന വാര്‍ത്ത

 

 മാതൃഭൂമിയുടെ “കാഴ്ച്ച” യില്‍...

Thursday, November 20, 2014

വാഗണ്‍ ട്രാജഡിയുടെ 93 ആം വാര്‍ഷികം ഇന്ന്


തേജസ് പത്രത്തിന്റെ പാഠശാല എന്ന ഫീച്ചര്‍ പേജില്‍
നവംബര്‍ 17നു പ്രസിദ്ധീകരിച്ച അസ്ബറ കൊണ്ടോട്ടിയുടെ 
 ലേഖനത്തിന്റെ മൊബൈല്‍ ഫോട്ടോ.

 ഇന്ന് (20.11.2014) വാഗണ്‍ ട്രാജെഡിയുടെ 93 വര്‍ഷം തികയുന്ന ദിവസമാണ്. ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ബൌദ്ധ പാരമ്പര്യമുള്ള മാപ്പിളമാരേയും തിയ്യന്മാരേയും വായുകടക്കാത്ത ഗൂഡ്സ് കമ്പാര്‍ട്ടുമെന്റില്‍ കുത്തിനിറച്ച് തിരൂരില്‍ നിന്നും പോത്തന്നൂരിലേക്കും, പോത്തന്നൂരില്‍ സ്വീകരിക്കാതിരുന്നപ്പോള്‍ വീണ്ടും തിരൂരിലേക്കും കയറ്റിവിട്ട് ക്രൂരമായ കൂട്ടക്കൊല ചെയ്ത (കോവിലകങ്ങളിലെ മാടമ്പികളുടെ ആജ്ഞാനുവര്‍ത്തികളായിരുന്ന) വെള്ളക്കാരുടെ പട്ടാളം 70 രക്തസാക്ഷികളെ നമ്മുടെ സമൂഹത്തിനു സമ്മാനിച്ചു. പക്ഷേ, ആ രക്തസാക്ഷികളേ വേണ്ടവിധം ആദരിക്കാനോ, അവര്‍ എന്തുകൊണ്ടു കൊല്ലപ്പെട്ടു എന്നു പുന:പരിശോധിനകള്‍ നടത്താനോ ആവശ്യമായ ജനാധിപത്യബോധമോ സംസ്ക്കാരം പോലുമോ നമ്മുടെ സമൂഹത്തിനു 93 വര്‍ഷങ്ങള്‍ക്കു ശേഷം പോലും ആര്‍ജ്ജിക്കാനായിട്ടില്ലെന്ന ദയനീയമായ അവസ്ഥക്കു മുന്നിലാണു നാം.

പൊന്നാനി കേന്ദ്രമായി നിലനിന്ന ശക്തമായ ബൌദ്ധ-ശ്രമണ-അവര്‍ണ്ണ സമൂഹം തന്നെയാണ് ബ്രാഹ്മണ മത പീഢനങ്ങളില്‍ നിന്നും രക്ഷനേടാനുള്ള പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി ഇസ്ലാം മതത്തെ കൂട്ടു പിടിക്കുന്നത്. അസൂയവഹമായ അവരുടെ അഭിവൃദ്ധിയും പ്രതിരോധ ശേഷിയും തകര്‍ക്കാനായി മാടമ്പികളും വെള്ളക്കാരും ചേര്‍ന്നു നടത്തിയ കുടിലതകളെ മറനീക്കി പുറത്തുകൊണ്ടുവരേണ്ടതുണ്ട്. തിരൂരിലെ ഒരു വാഗണ്‍ ട്രാജഡി ടൌണ്‍ഹാളുകൊണ്ട് ആ രക്തസാക്ഷിത്വത്തിന്റെ പ്രസക്തിയെ അടക്കി നിര്‍ത്തേണ്ടതില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട പെരിന്തല്‍മണ്ണയിലും, വാഗണ്‍ ട്രാജഡിയില്‍ അകപ്പെട്ട ഏറ്റവും കൂടുതല്‍ രക്തസാക്ഷികളെ ഗര്‍ഭം ധരിച്ച പുലാമന്തോളിലുമെല്ലാം സ്മാരകങ്ങള്‍ ഉയരേണ്ടതുണ്ട്. സ്മരണകള്‍ പഠിക്കപ്പെടേണ്ടതുണ്ട്.

 തലശ്ശേരിക്കടുത്തുള്ള വളരെ വിശാലമായ ദ്വീപായ ധര്‍മ്മടം തുരുത്തിലെ ( ഏക്കറുകള്‍ വ്യാപിച്ചുകിടക്കുന്ന അണ്ടല്ലൂര്‍ കാവും കണ്ണൂര്‍ യൂണിവേഴ്സിറ്റി കാംബസ്സും ബ്രണ്ണന്‍ കോളേജുമൊക്കെ യുള്ള സ്ഥലം)ബൌദ്ധരുടെയും മാപ്പിളമാരുടേയും അഭിവൃദ്ധിയില്‍ കണ്ണുകടിയുണ്ടായ കോലത്തിരി രാജാവ് പറങ്കികളെക്കൊണ്ട് ആ ദ്വീപിനെ മുഴുവന്‍ അഗ്നിക്കിരയാക്കിയത് ബ്രാഹ്മണ മതത്തിന്റെ ബൌദ്ധ മതത്തോടുള്ള അടങ്ങാത്ത പകയുടെ ഭാഗമായിത്തന്നെയായിരുന്നു. ബുദ്ധമതത്തെ പാടെ തേച്ചുമാച്ചു കളയുകയും, ജനങ്ങള്‍ ഇസ്ലാമിലേക്കും, കൃസ്തുമതത്തിലേക്കും, ബ്രാഹ്മണ ഹിന്ദു മതത്തിലേക്കും ചേക്കേറിയിട്ടും ആ ജന വിഭാഗങ്ങളോടുള്ള പക ഇന്നും സാംസ്ക്കരികതയില്‍ ഒരു അസ്പൃശ്യതയായി, മാപ്പിള വിരോധമായി, മാപ്പിളമാരുടെ അഭിവൃദ്ധിയിലുള്ള അസൂയയായി നമ്മുടെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്. അത് മാനവിക സ്നേഹത്തോടെ പുറത്തെടുത്തു സംസ്ക്കരിക്കാന്‍ നമ്മുടെ ചരിത്രം നിരന്തരം പഠനവിധേയമാക്കേണ്ടിയിരിക്കുന്നു എന്ന് ഈ വാഗണ്‍ ട്രാജെഡി വാര്‍ഷിക ദിനത്തില്‍ ചിത്രകരന്‍ ഓര്‍മ്മിപ്പിക്കുന്നു.

Sunday, August 17, 2014

സുനിതാ കൃഷ്ണന്‍... മാതൃഭൂമി വീക്കെന്‍ഡ് ലേഖനം

ഇന്നത്തെ മാതൃഭൂമി സന്‍ഡേ സപ്ലിമെന്റ് ഒന്നാം പേജില്‍ ഡോ.സുനിതാ കൃഷ്ണനുമായുള്ള അഭിമുഖം തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒന്നാണ്.

 കേരള ഗവണ്മെന്റിന്റെ നിര്‍ഭയ പദ്ധതിയുടെ ഉപദേശക സ്ഥാനം രാജിവച്ചതിനു ശേഷമുള്ള അഭിമുഖമായതിനാല്‍ രാഷ്ട്രീയ പ്രാധാന്യവും ഈ ലേഖനത്തിനുണ്ട്. അതിലുപരി, നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേടേയും അഭ്യന്ത്രര രാജാവായ രമേശ് ചെന്നിത്തലയുടേയും ഭരണാധികാരികളെന്ന നിലയിലുള്ള ആത്മാര്‍ത്ഥതയുടെ പൊയ്മുഖം അഴിഞ്ഞുവീഴുമ്പോഴുള്ള അവരുടെ ക്രിമി സമാനമായ സൂഷ്മരൂപം നമ്മുടെ സാംസ്ക്കാരിക സമൂഹത്തിനു മുന്നിലും സ്ത്രീ സുരക്ഷയുടെ കാര്യങ്ങളിലും എത്ര ചെറുതാണെന്നു നേരില്‍ കണ്ടു മനസ്സിലാക്കാനും ഈ അഭിമുഖം നമ്മുടെ ജനാധിപത്യ ബോധത്തെ സഹായിക്കുന്നുണ്ട്. ഇത്തരം നന്മയുടെ ഉജ്ജ്വല തേജോരൂപങ്ങളെ നമ്മുടെ സാംസ്ക്കാരിക മണ്ഡലത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ധൈര്യം കാണിച്ച മാതൃഭൂമിയുടെ വിവേചന ശേഷിയെ നമിക്കട്ടെ.

 സരിതാനായരുടെയും, ശാലു മേനോന്റേയും, മഞ്ചുവാര്യരുടെയും, ശ്വേതാ മേനോന്റേയും, റുക്സാനയുടേയും, ബിന്ധിയയുടേയും, മനോഹര ശരീരങ്ങള്‍ക്കു ചുറ്റും പറന്നുകളിച്ചിരുന്ന നമ്മുടെ പത്ര ധര്‍മ്മബോധം വിലയിടിഞ്ഞ് പാതാളക്കുഴിയില്‍ വീണുകിടക്കുന്ന കാലത്താണ്...നാം ഇന്നു ജീവിക്കുന്നത്.

15ആം വയസ്സില്‍ എട്ടു നരാധമന്മാരാല്‍ പീഢിപ്പിക്കപ്പെട്ട തീക്ഷ്ണമായ അനുഭവത്തിന്റെ അഗ്നിയില്‍ നിന്നും പുനര്‍ജ്ജനിച്ച സുനിതാകൃഷ്ണന്‍ എന്ന സ്ത്രീ നിര്‍മ്മിക്കുന്ന സാമൂഹ്യവും സാംസ്ക്കാരികവുമായ മൂല്യബോധം ആര്‍ക്കും പണം കൊടുത്തോ അധികാരത്തിന്റെ മസ്സില്‍ പവര്‍ കാണിച്ചോ തത്തക്കൂട്ടിലടച്ചു വളര്‍ത്തി ദുരഭിമാനിക്കാവുന്ന ഒന്നല്ല. തന്റെ രാജിയിലൂടെ സുനിതാ കൃഷ്ണന്‍ അതു സമൂഹത്തോട് അറിയിച്ചു കഴിഞ്ഞു.. ആ സത്യം പത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണു സമൂഹത്തില്‍ സാംസ്ക്കാരിക നവീകരണം ആരംഭിക്കുന്നത്... നവോദ്ധാനം പിറവിയെടുക്കുന്നത്.

Sunday, July 20, 2014

സര്‍ സി.പി.യെ വെട്ടിയ ധീരനായ കെ.സി.എസ്.മണി






ഇന്നത്തെ മാതൃഭൂമി സണ്ടേ സപ്ലിമെന്റ് ഒരു സംഭവം തന്നെയാണ്. തിരുവിതാംകൂറിലെ നരാധമ- സവര്ണ്ണ - വംശീയ രാജ ഭരണത്തിനു അന്ത്യം കുറിച്ച മഹാനായൊരു ജനാധിപത്യ പോരാളിയായ കെ.സി.എസ്. മണിയെക്കുറിച്ച് വസ്തുനിഷ്ടമായ അറിവുപകരുന്ന ചരിത്രപ്രധാനമായ ഒരു ലേഖനമാണ് വേണു ആലപ്പുഴ എഴുതിയിരിക്കുന്നത്. കെ.സി.എസ് മണിയുടെ ഇപ്പോള്‍ ജീവിക്ചിരിക്കുന്ന രോഗിണിയായ ഭാര്യ, ലളിതമ്മാളെ അര്ഹാുമായവിധം ആദരിച്ചും, അവരുടെ ജീവിതത്തിന്റെര താളുകളില്‍ പതിഞ്ഞ മണിസ്വാമിയുടെ മിഴിവാര്ന്ന് ചിത്രങ്ങള്‍ കൂടി ഭംഗിയായി ഇഴ ചേര്ത്തും കെ.ശി.എസ്. മണി എന്ന സാഹസികനും ധീരനുമായിരുന്ന മഹാനായ ഒരു വിപ്ലവകാരിയുടെ വിസ്മൃത ചരിത്രം കേരളത്തിന്റെമ ജനാധിപത്യ ബോധത്തിന് തിരിച്ചെടുത്തു തരികയാണ് ലേഖകനായ വേണു ആലപ്പുഴയും മാത്രുഭൂമിയും.

ഈ ലേഖനത്തില്‍  ഏറ്റവും പ്രധാനമായി ചിത്രകാരന് അനുഭവപ്പെട്ട ഉള്ക്കാഴ്ച്ച്ച - ഒരു ബ്രാഹ്മണനായ സര്‍ സി.പി.യെ വധിക്കാന്‍ ശ്രമിക്കാനുള്ള ആന്തരിക ഊര്ജ്ജ്യം അക്കാലത്ത് തിരുവിതാംകൂറിലെ രാജഭരണത്തിന് കീഴിലെ മറൊരു ജാതിക്കാരനായ  പൌരനും (ദു)സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന കാലത്താണ് ജനാധിപത്യത്തിന്റെരയും സ്വാതന്ത്ര്യ ബോധത്തിന്റെയും ധാര്മ്മിുക ഉര്ജ്ജ്യ വുമായി മണി, തിരുവിതാംകൂറിലെ നരാധമ രാജ ഭരണത്തിന്റെു മുഖത്ത് വാളുകൊണ്ട് ആഞ്ഞു വെട്ടിയത്. അന്ന്‍ തിരുവിതാംകൂറില്‍ ഒരു ബ്രാഹ്മണന് മാത്രം കഴിയുമായിരുന്ന ധീരമായ നടപടികൂടിയായിരുന്നു അത്. ബ്രാഹ്മണ മാതാപിതാക്കളുടെ മകനായി ജനിച്ച, കെ.സി.എസ്. മണിയെക്കൊണ്ട് മാത്രം സാധിച്ച ആ വിപ്ലവത്തിന്റെ മൂല്യം നമ്മുടെ ജനാധിപത്യ സമൂഹം അല്പ്പ മെങ്കിലും തിരിച്ചറിയാന്‍ മാതൃഭൂമിയിലെ ലേഖനം തീര്ച്ചായായും സഹായിക്കും.

 സര്‍ സി.പി.ക്ക് മുഖത്ത് മണിയില്‍ നിന്നും വെട്ടുകൊണ്ട തിരുവനതപുരം സംഗീത കോളെജിനു മുന്നില്‍ സി.പി.യുടെ വെട്ടുകൊണ്ട മുഖത്തെ അനുസ്മരിപ്പിക്കുന്ന ഒരു "ഉരുളന്‍ പാറ" സ്മാരക ശില്പമായി സ്ഥാപിച്ചിട്ടുണ്ട്. അതിനടുത്തായെങ്കിലും ജനാധിപത്യത്തിന്റെ യും സ്വാതന്ത്ര്യ ബോധത്തിന്റെയും മഹാനായ പോരാളിയായ കെ.സി.എസ്. മണിയുടെ ഒരു പൂര്ണ്ണയകായ പ്രതിമ വളരെ പ്രാധാന്യത്തോടെ നിര്മ്മിിക്കെന്ടതായിരുന്നു.

 ചിത്രകാരന്‍ അന്വേഷിച്ച്ചുകൊന്ടിരുന്ന ചരിത്രത്തിന്റെ തനിമയുള്ള അറിവുകള്‍ പങ്കുവച്ച ലേഖകന്‍ വേണു ആലപ്പുഴക്കും, സത്യത്തിന്റെന പ്രസക്തിയറിഞ്ഞു അര്ഹുമായ സ്ഥാനം നല്കിേ അത് ജനങ്ങളിലെത്തിച്ച് മാതൃഭൂമിക്കും അഭിവാദ്യങ്ങള്‍ !!!

Thursday, May 8, 2014

തിരുവനന്തപുരം ചിത്രപ്രദര്‍ശനം മെയ് 14 മുതല്‍ 28 വരെ

കഴിഞ്ഞ ഓണക്കാലത്ത് കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ടു ഗ്യാലറിയില്‍ ആരംഭിച്ച ചിത്രകാരന്റെ സമീപകാല നവോത്ഥാന ചിത്രങ്ങളുടെ പ്രദര്‍ശന പരമ്പരയിലെ എട്ടാമത്തെ പ്രദര്‍ശനം "A Case of Femme" എന്ന പേരില്‍ 2014 മെയ് 14 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ‘അലിയോണ്‍സ് ഫ്രോന്‍സിസ്’‘ ആര്‍ട്ട് ഗ്യാലറിയില്‍ (വഴുതക്കാട്, ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സിനടുത്തുള്ള ഫ്രഞ്ച് എംബസിയുടെ സാംസ്ക്കാരിക വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാലറി) നടത്താന്‍ തീരുമാനിച്ചിരിക്കയണ്.
മെയ് 14 നു വൈകീട്ട് 5.30 നാണ് ഉദ്ഘാടന ചടങ്ങ്.
ഉദ്ഘാടകന്‍ : കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീ.കാട്ടൂര്‍ നാരായണ പിള്ളയാണ്. ചിത്രകാരന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ എഴുതിക്കൊണ്ടിരുന്നതും, ആശയപ്രധാനവും, ഒരോ ചിത്രത്തിനും, അതു വരക്കാന്‍ കാരണമായ സാമൂഹ്യ ശാസ്ത്ര - ചരിത്രപരമായ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള വിശദീകരണ കുറിപ്പുകളോടു കൂടിയതുമായ പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ചിത്രകാരന്റെ പുതിയ കാഴ്ച്ചപ്പാടുകള്‍ സമൂഹ മനസാക്ഷിക്കു മുന്നില്‍ സമര്‍പ്പിക്കുക എന്ന ഉദ്ദേശം മാത്രമേ പ്രദര്‍ശനത്തിനുള്ളു.
പ്രവേശനം സൌജന്യം.
എല്ലാ സഹൃദയരേയും സവിനയം ക്ഷണിക്കുന്നു.
‘അലിയോണ്‍സ് ഫ്രോന്‍സിസ്’‘ സംഘാടകര്‍
തയ്യാറാക്കിയിരിക്കുന്ന ക്ഷണപത്രം.  
ചിത്രകാരന്റെ ഫേസ് ബുക്ക് പേജ്
ചിത്രകാരന്റെ ഫേസ് ബുക്ക് അക്കൌണ്ട്
ചിത്രകാരന്റെ ചിത്രങ്ങളുടെ ബ്ലോഗ്
ചിത്രകാരന്‍ ബ്ലോഗ്
ചിത്രകാരന്‍ വെബ്
‘അലിയോണ്‍സ് ഫ്രോന്‍സിസ്’വെബ്
‘അലിയോണ്‍സ് ഫ്രോന്‍സിസ്’‘ഫേസ് ബുക്ക് പോസ്റ്റ്