Tuesday, June 7, 2016

'അമണ' -ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ പുസ്തകം VPPയായി ലഭിക്കാന്‍..

യാത്രകളും ചിത്രരചനാ തിരക്കുകളും കാരണം എന്‍റെ 'അമണ' - ചിത്ര സമാഹര പുസ്തകത്തിന്‍റെ മാര്‍ക്കെറ്റിംഗ് കാര്യങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ പത്ര മാധ്യമങ്ങള്‍ക്ക് നല്‍കാനായി തയ്യാറാക്കിയ ഒരു പരസ്യത്തിന്‍റെ പ്രൂഫ്‌ ഇവിടെ ഷെയര്‍ ചെയ്യുന്നു.  പുസ്തകങ്ങളിൽ താൽപ്പര്യമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കുക പ്ലീസ് !!


ചേര്‍ത്തലയിലെ മുലച്ചിപ്പറമ്പില്‍ മുലക്കരം നല്‍കാനാകാതെ ജീവ ത്യാഗം ചെയ്ത നങ്ങേലിയും കൊല്ലൂര്‍ മൂകാംബികയില്‍ പാണ്ടിത്യ തര്‍ക്കത്തില്‍ നാവു നഷ്ടപ്പെട്ട് അറിവിന്‍റെ നിശബ്ദ  രക്തസാക്ഷിയായി മാറിയ മൂകാംബികാ ദേവിയും , സ്വന്തം ശരീരം ഒരു സമരായുധമാക്കി, നമ്പൂതിരി സമുദായത്തിന്‍റെ നവീകരണത്തിന് തുടക്കം കുറിച്ച സ്മാര്‍ത്തവിചാര നായികയായ താത്രിക്കുട്ടിയും, മാറുമറക്കാനുള്ള അവകാശത്തിനായി  തിരുവിതാംകൂറിലെ നായര്‍ പട്ടാളത്തില്‍ നിന്നുള്ള കൊടിയ ജാതീയ പീഡനങ്ങള്‍ പ്രതിരോധിക്കാന്‍ മുന്നോട്ടുവന്ന ആയിരക്കണക്കിന് ചാന്നാര്‍ (നാടാര്‍/കൃസ്ത്യന്‍ ) സ്ത്രീകളെ
തമസ്ക്കരിക്കപ്പെട്ട ചരിത്രത്തിലെ പ്രകാശ സ്രോതസുകളായി വീണ്ടെടുത്ത് പ്രതിഷ്ഠിക്കുന്ന പെയിന്റിങ്ങുകളുടെ കളര്‍ ചിത്രങ്ങളും ഉന്നം പിഴക്കാത്ത കുറിപ്പുകളും.

കൂടാതെ, ഗണപതി ഫുള്‍ വേര്‍ഷന്‍, ചാതുര്‍വര്‍ണ്യം, മഹാത്മാഗാന്ധി മോക്ഷം, കൃഷ്ണന്‍, ഏകലവ്യന്‍, തലപ്പൊലി, ശങ്കരാചാര്യര്‍, താജ്മഹല്‍, ഭദ്രകാളി ഹിംസ (കോസ്റ്റ്യൂംസ് ഓഫ് വയലന്‍സ്), മഹത്വവല്‍ക്കരിച്ച അടിമത്വം, ലക്ഷ്മണ രേഖ, തുടങ്ങിയ  ൩൫ ബഹുവര്‍ണ്ണ ചിത്രങ്ങളുടെ സമാഹാരമാണ് അമണ.

പുറമേ, ഡോ. എ.ടി. മോഹന്‍രാജ്, ഡോ. അജയ് ശേഖര്‍ , ബി.ആര്‍.പി. ഭാസ്കര്‍ എന്നിവരുടെ കരുത്തുറ്റ പഠനങ്ങളും.

പേജ് 152, വില 170
അമണ വി.പി.പി./ രജി.പാഴ്സല്‍ ആയി ലഭിക്കാന്‍ 200 രൂപ (പോസ്റ്റേജ് അടക്കം ഇന്ത്യയില്‍). താല്‍പ്പര്യമുള്ളവര്‍ പേരും വിലാസവും പിന്കോഡ് മൊബൈല്‍ നമ്പര്‍ സഹിതം കത്തിലൂടെ / ഈമെയിലില്‍ അറിയിക്കുകയോ എസ് എം എസ് അയക്കുകയോ ചെയ്യുക.

Amana Books
'Adwaitham' ,
 Near Theroth Kavu,
Kakkad post,
Kannur-670005,
Kerala.

Mob: 09249401004, 07736836189.
e-mail : amanabooks2016@gmail.com

Wednesday, June 1, 2016

Tower of Chathurvarnya / ചാതുര്‍വര്‍ണ്യഗോപുരം

ചാതുര്‍വര്‍ണ്യഗോപുരം എന്ന ഈ ചിത്രം കേരളത്തിനു പുറത്ത് പ്രദര്‍ശിപ്പിക്കുന്നതിനായി ഗൂഗിള്‍ പ്ലസ്സിലെ ജയെച്ചിയുടെ +Greta oto സഹായത്തില്‍ മലയാളത്തിലുള്ള ചിത്രവിവരണം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കയാണ്. ചാതുര്‍വര്‍ണ്യ ഹിന്ദു മതത്തിന്‍റെ ശരിയായ ഘടനയും ചരിത്രവും പൊതുബോധത്തില്‍ നിന്നും വളരെ വിദഗ്ദമായി മറക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സത്യാന്വേഷികള്‍ക്ക് ഉപകാരപ്പെടുന്ന ഈ ചിത്രവും ചിത്രവിവരണവും ഇംഗ്ലീഷ് പരിഭാഷയോടെ പോസ്റ്റു ചെയ്യുന്നു. ഈ ചിത്രത്തെക്കുറിച്ച് 2016 മെയ്മാസം നടന്ന മുംബൈ എക്സിബിഷനില്‍ രസകരമായ ഒരു അനുഭവമുണ്ടായിട്ടുണ്ട്. അത് അടുത്ത പോസ്റ്റില്‍ വിവരിക്കാം.
Tower of Chathurvarnya


 (Medium: Acrylic on canvas. August 2015. size: 91 cm x 61 cm. 
Painting & Description by Murali T, Kannur, Kerala, India. 
English Translation of Description by Ms. Jaya M) 

This painting is an effort to provoke some in-depth discourse on chathurvarnya, the state of four strata, how is it rooted, what is its history, to what extent its relationship with racist bigotry is discernible etc. The legend of the righteous King Mahabali can be read as an allegory of the ascendance of the casteiest religion into power in Kerala around the 8th century CE. King Mahabali was wise, judicious and extremely generous and the people were happy during his regime.

The story is that the Devas became jealous of the fame of Mahabali and on their instigation Lord Vishnu assumed the form of a brahmin dwarf and begged for alms from King Mahabali. When the whole kingdom was not sufficient to meet the requirement of the dwarf, Mahabali was kicked down to the netherworld, thus displaying the racist hatred of the brahmins towards the Asuras. It may be noted that this Vamana -(dwarf-beggar incarnation of Lord Vishnu) put his foot on Mahabali's head and pushed him down into Pathala (the Netherworld), taking side with the racist brahmin society .

That incidence of the legend is depicted symbolically in this painting as the obscuring of the whole Buddhist tradition by pushing it down into the earth. The chathurvarnya , an establishment which advocated casteism, inequality and injustice , which replaced the then existing regime of social justice and high moral values was not even a religion. It was just an unjust hegemony of the brahmanic priesthood put into force through deception and dishonesty.

Symbolic proofs are there in temple rituals, old sayings, proverbs etc. that large scale torture and annihilation of buddhist scholars were conducted by hanging, cutting off their tongues, decapitating etc. during the period between 8th century to 12th century. In the temples and sanctuaries and centres of learning which were seized from the Buddhist adherents (amanas), festivals were instituted in which the head-less bodies of the Buddhist scholars were displayed as decorations and flags and trophies of the brahmin-race's victory.

Even now a symbolic ritual of 'Kavutheendal', which re-enacts the capturing of 'Kurumba kavu' in Kodungalloor, a centre of trade and a haven of buddha bhikshunis of the time, is being conducted annually. This horrifying ritual consisits of pelting stones (now it is coconut) towards the temple, breaking the roof of the temple with wooden poles, calling out filthy names towards the female deity of the temple etc. which are all the relics of the violence of a bygone era. These are being conducted ritually as per the order of the "Kodungallur Raja".

This painting is an effort to illustrate the violence imposed on the just buddist society by the despicable chaturvarnya system. The situation that even now, in this democratic country, more than seventy percent of the people are still enslaved in this heinous caste system introduced by the brahmin priesthood and are subjected to casteist oppression is the context and relevance of this painting.

Monday, May 30, 2016

Ganesha - Full version 2015



      (Medium: Acrylic on canvas. July 2015. size: 91 cm x 61 cm. Painting by Murali T, Kerala, India)

This painting is the outcome of an effort to understand the curious construct of the  image of Lord Ganapathy (Ganesh) in its relevant social and historical background. Lord Ganapathy, who is considered the tutelary divinity of Knowledge and the scriptures and is the Lord of  intelligence  and wisdom,  has a bizarre image:  a human with the head of an elephant!
This god with the elephant's head,  one of the many  Hindu deities, is known by several names like  Ganapathy, Ganesh, Vigneswara, Vinayaka etc.  It can be assumed that this God was taken and fostered by the  casteist Hindu religion from the cradle of the then declining Buddhist religion  (the tantric faction of buddhism)  around the fourth century. The  God Ganapathy's image which is being worshiped now-a-days  is the  body of a human  who had lost his head  and the head of an elephant  which had lost its body,  joined together .  But this  artist  is searching for the parts discarded and  lost while the form of Lord Ganapathy was concieved, the head of the human,  and the body of the elephant.  The answer to that search may not be available in the  frivolous  myths propagated by the brahmanic  priesthood.  The search, for those parts discarded, are to be extended into the domains of  social history and our logical reasoning.
The idea of the collective-strength can be seen in  the  "gana" root of his names Ganapathy and Ganesha.  And the 'vigna',  resistance, the causing of hindrance, to the castieist- chathurvarnya-brahmanic religion,  can be read in his  decapitated head.  The 'gana'  in his name point to the vigilant  resistance-group supporting him. The context,  that the  castiest Hindu religion  referred to Buddhists, as 'Kshatriya', (Jaina followers reffered as 'Vysya') and that Ganapathy has a tantric Buddhist  heritage brings about an idea that Ganapathy was an annoyance to the Brahmans.  There is  also a  myth of Parasurama, whose mission was to annihilate  the 'Kshatriyas'(Buddhist) and the cutting off one tusk of Ganapathy can be read as an allegory to  the establishing of  brahmanic supremacy.
As far as Buddhists were concerned,  elephant is a symbol of the Buddha. Many animals like elephant, bull, horse etc which are described in  the epic of   Buddha's life  were his memorials by the Buddhists  who were not idolaters.  There is a statue, aprox. 2300 years old,  of an elephant coming out of a rock formation in Dhaulagiri near Bhuvaneshwar, sculpted as part of the Buddhist evangelism of emperor Asoka. This statue symbolically depicts a story related to Buddhas birth. Importing  the image of elephant,  which was a symbol of Buddha, into casteist Hindu religion was a plot to diffuse Buddhists. The concept of   Ganapathy   was a technique to defeat and  surmount, the inexorable moral strength of the Buddhist ideology using its own images and misleading  by such  symbolic representations.
The present image of the God Ganapathy was formed during the fourth and fifth centuries of the Christian era, in the  castiest Hindu  and the tantric- Buddhist religions. The concept of  Ganapathy, considered  as the embodiment  of alphabets and knowledge, highlights his relevance to the Buddhist thought and religion.  The  casteist- brahmanic-social setup, whose modus operandi  to retain hegemony was  to monopolize knowledge, gained upper-hand  towards the end of the Gupta regime. During that time the adversaries of the brahmins were the Buddhists.  After the Gupta regime (AD. 320-550) the castiest-brahmin-priests lost their glory and  supremacy in the society and a disgruntled lot of  these sorcerer-wizard-scholars  infiltrated the centers of advanced  learning like 'Nalanda' and 'Takshashila', and established  strong caucuses of antagonists of Buddhism. The plots for  destroying  those kings  who did not conform to their policies of Yaga-yajnas, sorcery, dismembering  the society into  castes, establishing a  status of unquestioned  supremacy of brahmins in society etc., declaring them to be  'Asuras', 'Rakshasas' and despots,  where hatched during that period. Under these circumstances we can  reasonably assume  that the formulation of the Ganapathy myth  was to assuage the  wrath of  the general public,  after such a genocide  of the Buddhists  by the brahmin priests.

Ganapathy is a symbolic representation of the  beheading of the Buddhists. That is why  offerings  to  Ganapathy  is made  mandatory  before   the offerings to all the other divinities that the brahmins have introduced. Thus the worship of Ganapathy became  acceptable and became a solace even to those Buddhists who were  reluctant to leave their allegiance to their  former religion.  Today  on all auspicious occasions, the ritual of  offerings to Ganapathy which ensures the presence of a brahmin priest , haunts our society. 
Carrier Mouse
It is to be considered that the carrier of Lord Ganapathy is an insignificant rodent. A harebrained, elephant-headed, gluttonous, bloated god image  riding a small mouse, reveals the  hatred, animosity , vengefulness, mockery and the despise that  the brahmin priests nurtures in their collective racist memory  towards Ganapathy. The story of  Parasurama,  an incarnation of Vishnu  and   the destroyer of kshathriyas,  confronting Ganapathy and cutting off his tusk can also be read as a reference to the vengefulness of the priesthood. In short, Ganapathy is a matyr. The deified victim of brahmin priesthood, in their infamous  machinations to subdue the tantric Buddhists.

Courtesy : Thanks to Ms. Jaya M for English translation.

Sunday, April 10, 2016

കൊടുങ്ങല്ലൂരിലെ ശവാഘോഷങ്ങള്‍ !!

മാതൃഭൂമി വാര്‍ത്ത ചിത്രം

ഇന്നലെ ( 2016 ഏപ്രിൽ 8 ന് ) ചിത്രകാരൻ ഫേസ് ബുക്ക് സുഹൃത്തുക്കളായ ജോഷി തോപ്പിയിൽ, ദിനേശ് ലാൽ ചേരുവുള്ളിൽ എന്നിവരോടൊത്ത് കൊടുങ്ങല്ലൂർ അശ്വതി കാവുതീണ്ടൽ ചടങ്ങുകൾ കാണാനായി പോയിരുന്നു. കേരളത്തിൽ 1200 വർഷം മുമ്പ് ബ്രഹ്മണ ചാതുർവർണ്യ - ജാതീയ /സവർണ്ണ മതം സ്ഥാപിക്കപ്പെട്ടത് എങ്ങനെയായിരുന്നു എന്ന ചരിത്രം പ്രതീകാത്മകമായാണെങ്കിലും ഇന്നും വളരെ സ്പഷ്ടമായി കാണവുന്ന നിലയിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ആചാരവൽക്കരിക്കപ്പെട്ട അവസ്ഥയിൽ നിലനിൽക്കുന്നുണ്ട്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ അലങ്കരിക്കാനായി തലയില്ലാത്ത മനുഷ്യ സരീരത്തിന്റെ പ്രതീകങ്ങളായ കൊടിക്കൂറകളുമായി നടന്നു നീങ്ങുന്ന ഭക്തര്‍ 

തലയില്ലാത്ത ശവശരീരങ്ങള്‍


നമ്മുടെ ക്ഷേത്രങ്ങളിൽ കൊടിമരത്തിലും, സമീപത്തെ മരങ്ങളിലും, ക്ഷേത്രത്തിന്റെ മേൽക്കൂരിയിലും മറ്റും ഉത്സവകാലത്ത് കാണപ്പെടുന്ന ചെറുതും വലുതുമായ കൊടിതോരണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
ഇല്ലെങ്കിൽ ഇനിയെങ്കിലും ശ്രദ്ധിക്കുക.
കാരണം, അത് നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ അധികാര / ബ്രാന്റ് ചിഹ്നങ്ങളെപ്പോലെ അലങ്കാര പ്രധാനമായ നിരുപദ്രവ കൊടികളല്ല.
അതിൽ ഓരോ കൊടികളും തല ഛേദിക്കപ്പെട്ട ഒരു മനുഷ്യ ശരീരത്തിന്റെ പ്രതീകമാണ്.
കൊടികളിൽ ചെറുതും, വലുതം, വളരെ നീളമുള്ളതും, ഡ്രാഗണെ പോലെ വളരെ നീളമുള്ളതിനാൽ പത്തോ ഇരുപതോ പേർ ചുമന്നു കൊണ്ടു പോകുന്ന തരത്തിലുള്ളതുമൊക്കെ കാണാം.
കൊടിയുടെ നീളത്തിൽ നിന്നും അത് പ്രതീകവൽക്കരിക്കുന്ന മൃതശരീരത്തിന്റെ വെട്ടിമാറ്റപ്പെട്ട തലയുടെ മഹത്വം അളന്നു മനസ്സിലാക്കാം. അതായത്, ചെറിയ കൊടികൾ സാധാരണക്കാരായ ഗുരുക്കന്മാരുടെയും വലിയ കൊടികൾ അസാധാരണ പ്രതിഭകളായിരുന്ന (പ്രശസ്ത ജ്ഞാനികളായ) ഗുരുശ്രേഷ്ഠന്മാരുടെയും, ബുദ്ധന്റെ തന്നെയും പ്രതീകങ്ങളാണ്‌.

കൂട്ടക്കൊലയുടെ കാരണങ്ങൾ

കൊടുങ്ങല്ലൂർ എന്ന സ്ഥലപ്പേരു തന്നെ രൂപപ്പെടുന്നത് എ ഡി. എട്ടാം നൂറ്റാണ്ടിനോടനുബന്ധിച്ചു നടന്ന കൊടും കൊലയുടെ ഊര് എന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ ഫലമായാണ്. ബ്രാഹ്മണ മേധാവിത്വത്തിനു മുൻപ് മുച്ചിറി പട്ടണം എന്നും, വിദേശികൾ മുസരിസ് എന്നും വിളിക്കപ്പെട്ട പ്രദേശമാണ്
ഭീകരമായ കൂട്ടക്കൊലക്കു ശേഷം കൊടും കൊല്ലൂരായും കൊടുങ്ങല്ലൂരായും പരിണമിക്കുന്നത്. അതിന്റെ സാമൂഹ്യ സാഹചര്യങ്ങൾ താഴെ പറയാം.
കേരളത്തിൽ ബിസി. മൂന്നാം നൂറ്റാണ്ടു മുതൽ ബൗദ്ധ ധർമ്മ പ്രചാരകരായ ഭിക്ഷുക്കൾ പ്രവർത്തനമാരംഭിച്ചിരുന്നു എന്നതിന് 2300 വർഷം പഴക്കമുള്ള ബ്രാഹ്മി ലിപിയിലുള്ള അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങൾ തെളിവു നൽകുന്നുണ്ട്.

എ.ഡി. രണ്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം പ്രദേശത്ത് പ്രമുഖ ബുദ്ധ ഗുരുക്കന്മാർ താമസിച്ചിരുന്നു എന്നതിന്റെ തെളിവായി 'അമണ' എന്ന എഴുത്തുള്ള ഒരു ഭിക്ഷാപാത്രം പുരാവസ്തു ഖനനത്തിൽ ഏതാനും മാസം മുമ്പ് ലഭിച്ചിരുന്നു. (ചിത്രകാരന്റെ ചിത്ര സമാഹാര പുസ്തകത്തിന് അമണ എന്ന പേര് നൽകിയത് ആ ചരിത്ര യാഥാർത്ഥ്യത്തെ ഓർക്കാനാണെന്ന് മുൻ പോസ്റ്റിൽ സൂചിപ്പിച്ചതും ഓർക്കുക.)

കൃഷി, ആയുർവേദം, ലോഹ ശാസ്ത്രം, വാസ്തു ശാസ്ത്രം, എഴുത്തുവിദ്യ, വസ്ത്ര നിർമ്മാണം, ജ്യോതിശാസ്ത്രം, സൈനിക പ്രതിരോധ ശേഷി (കളരി), വിത്തുകൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയ ഒട്ടേറെ സംഭാവനകളുമായി കേരളത്തിലെത്തിയ ആദ്യ മിഷണറിമാർ ഈ ബുദ്ധ ധർമ്മ പ്രചാരകരാണ്.

ഈ ബൗദ്ധ സന്യാസിമാർ / അൻമ്പുക്കൾ / ദയാനിധികൾ തദ്ദേശീയ ഗോത്ര സമൂഹത്തെ മാനവികമായി നവീകരിക്കാനും നാഗരികതയിലേക്ക് ഉയർത്താനും പുരോഗതി പ്രാപിക്കാനും വമ്പിച്ച സംഭാവനകൾ ചെയ്തതിന്റെ ഫലമായി കാർഷിക വാണിജ്യ രംഗങ്ങളിൽ ലോക പ്രശസ്തമായ ഒരു ഗതകാലം തന്നെ കേരളത്തി നുണ്ടായിരുന്നു എന്നു പറയാം. റോമുമായിപ്പോലും അധിനിവേശത്തിനു വിധേയരാകാതെ, അന്തസ്സോടെ കേരളീയർ അക്കാലത്ത് വ്യാപാര ബന്ധത്തിലേർപ്പെടുകയും, സ്വന്തം നാവിക ശേഷി ആർജ്ജിച്ചിരുന്നതുമായ കാർഷിക-വാണിജ്യ ശക്തിയായിരുന്നു അന്ന് നമ്മുടെ മലനാട് .

കേരളത്തിലെ ഏറെക്കുറെ പുരാതനമായ എല്ലാ അമ്പലങ്ങളും, കാവുകളും, നശിപ്പിക്കപ്പെട്ട / പേരു മാറ്റപ്പെട്ട ശ്രീ മൂലവാസം എന്ന വിഹാരവുമെല്ലാം നിർമ്മിക്കപ്പെടുന്നത് എ ഡി. പതിനൊന്നാം നൂറ്റാണ്ടു വരെ ശക്തമായി ജനങ്ങളെ പ്രചോദിപ്പിച്ച ഈ ബൗദ്ധ സാംസ്കാരികതയാണ്. അതിനെ ഒരു മതമായി തെറ്റിദ്ധരിക്കേണ്ടതില്ല. അതൊരു മാനവിക ബോധത്തിന്റെ സാംസ്കാരിക പ്രചോദനമായിരുന്നു.

ഈ സമ്പന്ന ബൗദ്ധ സാംസ്കാരികതയുടെ സമ്പത്തും, ഐശ്വര്യങ്ങളും, സ്ഥാനമാനങ്ങളും, ജനപ്രീതിയും കവർന്നെടുത്ത് സമൂഹത്തിന്റെ സമഗ്രാധിപത്യം നേടുന്നതിനെക്കുറിച്ച് ദുരാഗ്രഹികളായി കഴിഞ്ഞു കൂടിയിരുന്ന മന്ത്രവാദി - പുരോഹിത പരാന്ന ജീവികൾ എ.ഡി. ആറാം നൂറ്റാണ്ടു മുതൽ കേരളീയ സമൂഹത്തിന്റെ അരികുകളിലൂടെ ഭിക്ഷാടകരായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കണം. ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം ഭിക്ഷാടനം നടത്തി ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന പരമ്പരാഗത ദേരെ വാദി ബുദ്ധ സന്യാസികൾക്ക് ലഭിക്കുന്ന ജനകീയ ആദരവിനെ ചൂഷണം ചെയ്യാനായി ഭിക്ഷാടനം തൊഴിലാക്കി അതിസാമർത്ഥ്യം കാണിച്ചിരുന്ന ബ്രാഹ്മണ മന്ത്രവാദികളുടെ ശല്യം സഹിക്കാവുന്നതിലപ്പുറമായിരുന്നതിനാലായിരിക്കണം 'തെണ്ടികൾ' എന്ന ഒരു അവജ്ഞാപദം തന്നെ മലായാളത്തിലുണ്ടായി ! ദണ്ഡികൾ എന്ന താണ് അതിന്റെ പൂർവ്വ രൂപം. ശങ്കരാചാര്യരുടെ കയ്യിൽ കാണുന്നതുപോലുള്ള ഒരു ദണ്ഡ് ഈ ബ്രാഹ്മണ മന്ത്രവാദികൾ അധികാര ചിഹ്നമായി ഭിക്ഷാടനത്തിനിറങ്ങുമ്പോൾ കൊണ്ടുനടന്നിരുന്നത്രേ!

അത്രയും കാലം ജനങ്ങളുടെ അവജ്ഞക്ക് പാത്രമായിരുന്ന ഈ ദണ്ഡി/ തെണ്ടികളായ മന്ത്രവാദികളാണ് ബുദ്ധ ധർമ്മത്തിന്റെ പുതിയ സുഖലോലുപ- ഹിംസാത്മക എഡിഷന്റെ അചാര്യന്മാരായി ചമഞ്ഞ് പരമ്പരാഗത (ദേരെ വാദി ) ബുദ്ധ ഗുരുക്കന്മാരെ രാജവിന്റെ അദ്ധ്യക്ഷതയിൽ പാണ്ഡിത്യ തർക്കത്തിൽ തോൽപ്പിച്ച് പുതിയ ബ്രാഹ്മണ രാജ ഗുരുക്കന്മാരായി തീരുന്നതും , രാജാക്കന്മാരെക്കൊണ്ടോ അവരുടെ ഗോത്രവർഗ്ഗ അടിമകളായ നായന്മാരെക്കൊണ്ടോ ബൗദ്ധ ഭട്ടന്മാരെ/പണ്ഡിതരെ നാവറുത്തും തല വെട്ടിയും കഴുവേറ്റിയും ബൗദ്ധ സമൂഹത്തെ തല പോയ തെങ്ങു പോലെ സാമൂഹ്യ നേതൃത്വമില്ലാത്ത അവർണ്ണ /ജാതിരഹിത സമൂഹമായ... ബുദ്ധ ധർമ്മ സംസ്കാരത്തിന്റെ ചരിത്രം തന്നെ ഇല്ലാതാക്കിയത്.

ബ്രാഹ്മണ മന്ത്രവാദികളെ സംബന്ധിച്ച് തങ്ങളുടെ വംശീയ മേധാവിത്വം സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണക്കായി നടത്തപ്പെടുന്ന രക്തക്കുരുതികളും ഭിക്ഷുണികളെ അപമാനിക്കാനും ഓടിക്കാനും വേണ്ടിയുള്ള തെറിയഭിഷേകങ്ങളുടെ ആവർത്തനങ്ങളും ഉത്സവമാക്കുന്നത് സാമൂഹ്യ വ്യവസ്ഥിതിയെ മാറ്റം കൂടാതെ എന്നെന്നും നിലനിർത്താനുള്ള ആചാരങ്ങളുടെ ചങ്ങലകൊണ്ടുള്ള കെട്ടി വരിയലാണ്.
എന്നാൽ, ആചാരത്തിന്റെ ചങ്ങലകൾക്കകത്തേക്ക് കയറി ചെന്ന് സ്വയം കെട്ടി വരിയപ്പെട്ട ബന്ധനസ്തനാകുക എന്നത് ഭക്തരുടെ ഒരു സ്വയം സമർപ്പണ രീതിയായി ഈ ഉത്സവങ്ങൾ പൂർവ്വാധികം ശക്തിയോടെ ആഘോഷിക്കപ്പെടുമ്പോൾ ഉണർന്നിരിക്കുന്ന മനുഷ്യ സ്നേഹികൾക്ക് കൊടുങ്ങല്ലൂർ കാവിൽ കോഴിക്കു പകരം ആരുടെ തല വെട്ടിയാണ് ചോര കുരുതി നടത്തിയിരുന്നത് എന്ന ചരിത്ര സത്യം പറയേണ്ട ധാർമ്മിക ബാധ്യതയുണ്ട്.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ തലയില്ലാത്ത മനുഷ്യശരീരത്തിന്റെ പ്രതീകമായ കൊടിക്കൂറകൾ ഈഴവർ / തിയ്യർ , ആചാര്യന്മാരായ കമ്മാളർ / ആശാരിമാർ, നാവികരായിരുന്ന അരയന്മാർ/മുക്കുവർ, അമ്പലഭട്ടന്മാർ എന്ന കാവു തിയ്യ/ ഈഴവാത്തി, ചാന്നാർ / നാടാർ, പണിക്കർ , കളരി ഗുരുക്കൾ, ... തുടങ്ങിയ ലേബലുകളിൽ വിളിക്കപ്പെടുന്ന ജാതിവിരുദ്ധ അവർണ്ണ ബുദ്ധ ധർമ്മ പൈതൃകമുള്ള ജനങ്ങളുടെതാണ്.
അതുകൊണ്ടാണ് കൊടുങ്ങല്ലൂർ ഭരണി ആഘോഷത്തിൽ പങ്കെടുക്കരുതെന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞത്.

Thursday, March 17, 2016

ഒടിയന്‍ പെയിന്‍റിംഗ്



ചിത്രകാരന്റെ മാർച്ചുമാസത്തിലെ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രമായ ഒടിയൻ !

ഒടിയൻമാർ രാത്രി കാലങ്ങളിലെ പേടി സ്വപ്നമായിരുന്ന ഒരു ഇരുണ്ട കാലം തെക്കൻ മലബാറിൽ ഏതാണ്ട് 80 വർഷം മുമ്പുവരെ നിലനിന്നിരുന്നു.

മാന്ത്രികതയിലും അനുഷ്ഠാനത്തിലും തളക്കപ്പെട്ട നിലയിലുള്ള ഒറ്റപ്പെട്ട കൊലപാതകങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അനുഷ്ഠാന ദുരാചാരമായിരുന്നു ഒടിമറിയൽ.

ഒടി മറിയുക എന്നാൽ വേഷം മാറുക എന്നർത്ഥം. നേരം ഇരുട്ടിയാൽ അനുഷ്ഠാനപരമായ ചില പൂജകൾക്കു ശേഷം ഒടിമറിയാൻ തയ്യാറാകുന്ന വ്യക്തി പൂർണ്ണ നഗ്നനായ ശേഷം ചെവികളിൽ പിള്ള തൈലം/പിണ്ണതൈലം എന്നൊരു മാന്ത്രിക എണ്ണ പുരട്ടുന്നതോടെ ആഗ്രഹിക്കുന്ന ഏതെങ്കിലും മൃഗ രൂപം പ്രാപിക്കുകയോ അല്ലെങ്കിൽ അദൃശ്യനാകുകയോ ചെയ്യുമെന്നാണ് വിശ്വാസം.

ഈ മാന്ത്രിക വിശ്വാസത്തിന്റെ ബലത്തിൽ സവർണ്ണ ഹിന്ദു മതത്തിന്റെ കണ്ണിലെ കരടായി കണക്കാക്കിയിരുന്ന അവർണ്ണ (തിയ്യർ) ഹിന്ദുക്കളായ പ്രമുഖരേയോ മുസ്ലീംങ്ങളെയോ (ജോനകർ / മാപ്പിളമാർ ) ഒളിഞ്ഞിരുന്ന് ആക്രമിച്ച് കൊല്ലുക എന്നതാണ് ഒടിയന്റെ രീതി. ഇരയുടെ പിന്നിലൂടെ ഓടി വന്ന് ഒരു വടി കൊണ്ട് പിൻകഴുത്തിൽ ഇടിച്ച് ഇരയെ വീഴ്ത്തുകയും, വീണ് കിടക്കുന്ന ഇരയുടെ കഴുത്തിൽ വടി വച്ച്, രണ്ട് വശങ്ങളിലുമായി വടിയിൽ കയറി നിന്ന് നട്ടെല്ല് പൊട്ടുന്ന വിധം വടിയിൽ ചവിട്ടു കയുമാണ് ചെയ്യുക. ഇര മൃത പ്രായനായെന്നു കണ്ടാൽ ഒടിയൻ ഓടി രക്ഷപ്പെടും.(പൊതുവെ പാവം ഭീരുവാണ് ) പലപ്പോഴും സ്വന്തം വീട്ടുപടിക്കൽ വച്ചു നടക്കുന്ന ആക്രമണമായതിനാലാകണം പാതി ജീവനിൽ ഇഴഞ്ഞ് പൂമുഖത്തെത്തി രക്തം ചർദ്ദിച്ച് മരിക്കകയാണ് ഇരയുടെ വിധി.

ഒടി മറിയാനുള്ള മാന്ത്രികമരുന്നായിരുന്ന പിള്ള തൈലം തയ്യാറാക്കുന്നതിലും ക്രൂരമായ വംശഹത്യയുടെ ഗൂഢാലോചന ഉണ്ടായിരുന്നു. അവർണ്ണ / തിയ്യ തറവാടുകളിലെ ഗർഭിണികളായ സ്ത്രീകളുമായി സ്നേഹവിധേയത്വം കാണിച്ച് അടുത്തുകൂടുന്ന ഒടിയ കുടികളിലെ സ്ത്രീകൾ കാലു തടവിക്കൊടുക്കുന്നതിനിടയിൽ ചില മർമ്മ പ്രയോഗങ്ങളിലൂടെ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കുന്നതായും മാസ്മരിക വിദ്യയിലൂടെ ഗർഭിണികളെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ കഥകൾ കേട്ടിട്ടുണ്ട്. ഇങ്ങനെ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന അവർണ്ണ / ഈഴവ സ്ത്രീകളുടെ മൃതശരീരത്തിൽ നിന്നും ശേഖരിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം!
അദൃശ്യമാകാനുള്ള മരുന്നിന്റെ നിർമ്മാണ രീതി തന്നെ വംശീയ ഉന്മൂലനത്തിന്റെ രാഷ്ട്രീയം പ്രകടമായി കാണാം.

ഒടി മറിഞ്ഞ് ഉദിഷ്ട കൊലപാതകം നടത്തി വരുന്ന ഒടിയൻ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പൂർവ്വ രൂപം പ്രാപിക്കുകയുള്ളു. ഈ പ്രവർത്തിക്ക് ഒടിയ സ്ത്രീ താമസിക്കുന്ന പക്ഷം, ഒടിയൻ തന്റെ കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ!

ഒടിയന്മാർ എന്ന പേരിലുള്ള വാടക കൊലയാളികൾ ഏറ്റവുമധികം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ചിത്രകാരന്റെ ജന്മദേശമായ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, മങ്കട പ്രദേശങ്ങൾ. 1940 കളിൽ പോലും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. വൈദ്യുത വഴി വിളക്കുകൾ വിപുലമായി സ്ഥാപിക്കപ്പെട്ടതോടെയാണ് ഒടിയന്മാർ രംഗം വിട്ടതെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന ദൈവീകമായ അനുഷ്ഠാന കർമ്മമാണ് ഒടിയൻ നിർവ്വഹിച്ചിരുന്നത്. ഇരയായ യാത്രക്കാരനെ കൊള്ളചെയ്യുക എന്നതൊന്നും ഒടിയന്റെ ലക്ഷ്യമല്ല.

സ്ഥലത്തെ നാടുവാഴികളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായ ഈഴവ-തിയ്യരെ / ആശാരി / മൂശാരി / തട്ടാൻ / മാപ്പിള തുടങ്ങിയ അവർണ്ണരെ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അവർണ്ണ കുടുംബത്തെ വഴിയാധാരമാക്കുക തുടങ്ങിയ ബ്രാഹ്മണിക തന്ത്രങ്ങൾ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക / അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാർ. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊല മനസ്സാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നു കരുതാം.

സത്യത്തിൽ ഒടിയന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊലയാളികൾ മഹാ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ളവരാണ്. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളത് ജനപ്രിയ പാട്ടുകാരുടെ മഹത്തായ പൈതൃകമുള്ള പാണർ എന്ന ഗോത്രക്കാരിൽ നിന്നുള്ള ചിലരെയാണ് സവർണ്ണ ഭരണാധികാരികൾ അധാർമ്മികരാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ്.

ഒടിയന്മാർക്ക് കൊല്ലാനാകാത്ത വിധം പ്രമുഖരായ/ കളരിഅഭ്യസികളായ അവർണ്ണരെ കൊല്ലാൻ നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ദ ഒടിയനെ വെള്ളൊടികൾ എന്നു പറഞ്ഞിരുന്നത്രേ! ഇവർ ഒടി വിദ്യ നടത്തിയാൽ ഇരകൾക്ക് കളരി ചികിത്സകളിലൂടെയുള്ള മറുവൊടിയിലൂടെ രക്ഷപ്പെടാനുള്ള സാധ്യത പോലും വിരളമായിരുന്നത്രേ!

'Odiyan' , my third painting of 2016 under work in progress.
2 feet x 3 feet size, acrylic on canvas.
'Odiyans' were the slaves of savarna Hindu (chathurvarnya) religion of Malabar area of Kerala who's duty were to kill the Buddhist/avarna people (Ezhava/thiyya/Asari/Mopla...) of the area, as the part of a ritual practice. The killings by 'Odiyans' were usual in south malabar till the beginning of twentieth century.

There were two kinds of killers among odiyans. One, traditional tribal odiyan and other vellodi who belonged to savarna nair cast.

( കുറിപ്പ്: മുകളിൽ പറഞ്ഞിരിക്കുന്നത് നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരങ്ങളാണ്. വസുനിഷ്ഠ ചരിത്രത്തിലേക്ക് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു സഹായിക്കുന്ന ഒരു മിത്തായി ഒടിയനെ കാണാം.)

Thursday, March 3, 2016

കേരളത്തിലെ കഴുവേറ്റി കല്ലുകള്‍- പെയിന്‍റിംഗ്

 My New painting, `Kazhuvetti kallukal' of 2016 Feb., under work in progress.

കേരളത്തിലെ പുരാതനമായ എല്ലാ പ്രമുഖ ക്ഷേത്ര പരിസരങ്ങളിലും ഉണ്ടായിരുന്നതും, ചില അപൂർവ്വം ക്ഷേത്രങ്ങളിൽ ഇപ്പോഴും കാണപ്പെടുന്നതുമായ കഴുവേറ്റി കല്ലുകളെക്കുറിച്ചുള്ള ചിന്തയും പഠനവുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.

നവ മാധ്യമങ്ങളിലൂടെയാണ് കേരളത്തിലെ കഴുവേറ്റി കല്ലുകൾ എന്ന ചരിത്ര ശേഷിപ്പുകളെക്കുറിച്ച് ചിത്രകാരനു വിവരം ലഭിക്കുന്നത്. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്കടുത്തുള്ള തൃക്കൊടിത്താനം ക്ഷേത്രത്തിൽ കഴുവേറ്റി കല്ല് ഇപ്പോഴും നശിപ്പിക്കപ്പെടാതെ നിലനിൽക്കുന്നണ്ടെന്ന് ചിത്രം സഹിതം ആരോ ( ഓൺലൈൻ സുഹൃത്തായ അരുൺ ആണെന്നു തോന്നുന്നു.) ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. പിന്നീട് അതു പോലുള്ള കഴുവേറ്റി കല്ലുകൾ പെരുമ്പാവൂർ അടുത്തുള്ള അശമന്നൂരിലുമുണ്ടെന്ന് ഡോ. അജയ് ശേഖറിന്റെ ഫേസ്ബുക്ക്  പോസ്റ്റിൽ നിന്നും അറിയാൻ കഴിഞ്ഞു.
ഫേസ്ബുക്കിലൂടെ ഫോട്ടോ കണ്ടെങ്കിലും നേരിട്ടു കണ്ട് ബോധ്യപ്പെടുക എന്നത് വിഷയത്തോട് ഹൃദയ ബന്ധമുണ്ടാക്കാൻ വളരെ പ്രധാനമാണ്.

2015ൽ കോട്ടയത്ത് ചിത്രകാരന്റെ പെയിന്റിങ്ങ് എക്സിബിഷൻ നടത്തുന്നതിനിടയിൽ ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള കഴുവേറ്റിക്കല്ല് നേരിൽ കാണാനും, കാലടിയിൽ ചിത്ര പ്രദർശനം നടത്തുന്നതിനിടക്ക് അതിരാവിലെ അജയ് ശേഖറിന്റെ കൂടെ പെരുമ്പാവൂർ അശമന്നൂരിലെ (അശോക മന്നനൂർ) ഒരു ക്ഷേത്രത്തിനടുത്തും ഏറെയകലെയല്ലാത്ത മറ്റൊരു സ്വകാര്യ പുരയിടത്തിലുമുള്ള രണ്ടു കഴുവേറ്റി കല്ലുകൾ സന്ദർശിക്കാനും സാധിച്ചു.
(ബ്ലോഗ് പോസ്റ്റിൽ അവയുടെ ഫോട്ടോകളും നൽകുന്നതായിരിക്കും.)

കേരള ചരിത്രത്തിൽ എട്ടാം നൂറ്റാണ്ടു മുതൽ ആരംഭിച്ച ബ്രാഹ്മണ പുരോഹിതരുടെ നേതൃത്വത്തിലുള്ള സവർണ്ണ ( ജാതീയ) ഹിന്ദു മത മേധാവിത്വ സ്ഥാപനത്തിന്റെ ഭാഗമായി ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയിരുന്ന ചരിത്രത്തിന്റെ പ്രതീകാത്മക തെളിവുകളാണ് കഴുവേറ്റി കല്ലുകൾ.
കൂടാതെ, 8 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ബൗദ്ധരുടെ ഉടമസ്തതയിലായിരുന്ന അമ്പലങ്ങളും, പള്ളികളും, പള്ളിക്കൂടങ്ങളും, കാവുകളും, ഭൂസ്വത്തുക്കളും ബ്രാഹ്മണരുടെ അധീനതയിലേക്കു ചേർക്കപ്പെട്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് കഴുവേറ്റി കല്ലുകൾ.

ഇന്നത്തെ കേരളത്തിലെ പിന്നോക്കക്കാരായി കണക്കാക്കപ്പെടുന്ന ഈഴവർ, വിശ്വകർമ്മജർ, എഴുത്തച്ഛന്മാർ, ഗണകന്മാർ, വാണിയർ, ശാലിയർ, മുക്കുവർ തുടങ്ങിയ ജന വിഭാഗങ്ങൾ ക്ഷേത്രപ്രവേശനം വിലക്കപ്പെട്ട് അവർണ്ണർ എന്ന അയിത്ത ജാതിക്കാരായി ബ്രാഹ്മണ പൗരോഹിത്യത്താൽ മുദ്രയടിക്കപ്പെടുന്നത് കഴുവേറ്റിക്കല്ലുകളുടെ സ്ഥാപനത്തിലൂടെയാണ്. (തുടർന്നു നടന്ന അവർണ്ണരെ അടിമത്വവൽക്കരിക്കാനും, കൂട്ടക്കൊലക്കു വിധേയമാക്കാനുമുള്ള ശ്രമങ്ങളിൽ നിന്നും രക്ഷ നേടാനുള്ള ഏക മാർഗ്ഗമായാണ് കൃസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും അവർണ്ണർ കൂട്ടത്തോടെ മത പരിവർത്തനം നടത്താൻ നിർബന്ധിതരാകുന്നത്.)

കാരണം, അക്കാലത്തെ സമ്പന്നരും അമ്പലങ്ങളുടെയും, പള്ളിക്കൂടങ്ങളുടെയും ഉടമകളുമായിരുന്ന ബൗദ്ധ ധർമ്മ വിശ്വാസികളാണ് ബ്രാഹ്മണ അധിനിവേശത്തെ തുടർന്ന് അമ്പലങ്ങളിൽ നിന്നും സ്വത്തുക്കളിൽ നിന്നും എന്നന്നേക്കുമായി പുറത്താക്കപ്പെട്ടിരുന്നത്. ഇങ്ങനെ പുറത്താക്കപ്പെട്ട അവർണ്ണർ (ബൗദ്ധർ) വീണ്ടും ക്ഷേത്ര പരിസരത്തു പ്രവേശിച്ചാൽ നിർദ്ദയം കൊല്ലപ്പെടും എന്ന അറിയിപ്പു നൽകുന്ന അപായ അടയാളമായാണ് കഴുവേറ്റിക്കല്ലുകൾ ഉപയോഗിക്കപ്പെട്ടിരുന്നത്.

മാത്രമല്ല, അക്കാലത്ത് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അവർണ്ണരെ കഴുവേറ്റുക എന്ന ഒഴിച്ചുകൂടാനാകാത്ത ഒരു ആചാരം തന്നെ കേരളത്തിൽ വ്യവസ്തപ്പെടുത്തി നിലനിർത്തിയിരുന്നതായി മലയാളത്തിലെ ചില പഴംചൊല്ലുകളിൽ സൂചനയുണ്ട്. (കഴുവേറ്റു കഴിഞ്ഞാണു കൊടിയേറ്റ് -പഴഞ്ചൊൽ പ്രപഞ്ചം - പ്രൊ. പി.സി. കർത്ത)  ഓരോ വർഷിക ഉത്സവകാലത്തും കഴുവേറ്റൽ ചടങ്ങ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും , ക്ഷേത്രത്തിനു മുന്നിൽ മനുഷ്യ ശരീരം സ്ഥിരമായി കഴുവേറ്റി നിർത്തുമ്പോഴുള്ള ദുർഗന്ധം കണക്കിലെടുത്തും, കാലക്രമത്തിൽ പ്രാദേശികമായി ഒരു സ്ഥിരം കഴുവേറ്റൽ ശിൽപ്പം തന്നെ കരിങ്കല്ലിൽ നിർമ്മിച്ചു സ്ഥാപിക്കുന്ന സമ്പ്രദായം നിലവിൽ വന്നിരിക്കാനും ഇടയുണ്ട്.

അശമന്നൂർ ക്ഷേത്ര പരിസരങ്ങളിലും പുരയിടത്തിലുമായി കാണപ്പെടുന്ന കഴുവേറ്റിക്കല്ലുകൾ ഏറെക്കുറെ റിയലിസ്റ്റിക്കായി ഒരു മനുഷ്യനെ കഴുവേറ്റിയിരിക്കുന്നതിന്റെ ശാരീരികമായ ഒടിഞ്ഞു തൂങ്ങൽ സ്പഷ്ടമാക്കുന്നുണ്ട്. എന്നാൽ, ചങ്ങനാശ്ശേരി തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള കഴുവേറ്റിക്കല്ല് ഒരു ബുദ്ധ ഭിക്ഷുവിന്റെ സിംബോളിക്കായ രൂപം തിരശ്ചീനമായി ചതുരത്തിലുള്ള തൂണിൽ താങ്ങി നിർത്തുന്ന നിലയിലാണള്ളത്. ഭിക്ഷു വിന്റെ കയ്യിലെ ഭിക്ഷാ പാത്രവും വ്യക്തമാണ്.

തൃക്കൊടിത്താനം ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് ക്ഷേത്രനടയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രാദേശിക ഭക്തി ടൂറിസ്റ്റു കേന്ദ്രം എന്നതിലുപരി ശാസത്രീയമായി പരിരക്ഷിക്കപ്പെടേണ്ട ചരിത്ര സ്മാരകമായൊന്നും ക്ഷേത്രമോ കഴുവേറ്റി കല്ലോ പരിഗണിക്കപ്പെടുന്നതായി തോന്നുന്നില്ല.

ചരിത്ര തെളിവുകൾ എന്ന നിലയിൽ കഴുവേറ്റി കല്ലുകളുടെ കാല ഗണന ശാസത്രീയമായി കണക്കാക്കാനും അതിന്റെ ചരിത്ര പ്രാധാന്യം പ്രദേശവാസികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും അടിയന്തിരമായി വേണ്ടതു ചെയ്യാത്ത പക്ഷം കഴുവേറ്റി കല്ലു തന്നെ നശിപ്പിക്കപ്പെടുകയോ ചവിട്ടുകലുകളോ അലക്കു കല്ലുകളോ ആക്കി ജനശ്രദ്ധയിൽ നിന്ന് മറച്ചു കളയാനോ നമ്മുടെ ഭക്തി വ്യവസായ സംസ്കാരവും പൗരോഹിത്യവും കൂട്ടായി ശ്രമിക്കാനിടയുണ്ട്.

സ്ഥലത്തെ അവർണ്ണ പിന്നോക്ക ജന വിഭാഗങ്ങളും ശാസ്ത്ര-ചരിത്രബോധമുള്ള പുരോഗമനേച്ഛുക്കളും ജാഗ്രതയോടെ കഴുവേറ്റി കല്ലുകളുടെ സംരക്ഷണത്തിനായി സാംസ്കാരിക ചരിത്രബോധത്തോടെ സംഘടിച്ച് പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട് വേണ്ടതു ചെയ്യണമെന്ന് ചിത്രകാരൻ അഭ്യർത്ഥിക്കുന്നു.

കാരണം, നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വംശീയ ദുരഭിമാനങ്ങളും, സവർണ്ണ ജാതീയതയും ഫാസിസമായി രൂപ മാറ്റത്തിനു വിധേയമാകുന്നത് ചരിത്ര സത്യങ്ങളെ നേരിൽ കാണാനും മനസ്സിലാക്കാനും സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാത്തതു കൊണ്ടു കൂടിയാണ് എന്നുള്ളതിനാൽ ചരിത്രത്തിന്റെ നേർ സാക്ഷ്യമായ കഴുവേറ്റി കല്ലുകൾ നമ്മുടെ പൊതുബോധത്തിൽ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നത് മാനവികമായ അവബോധം സൃഷ്ടിക്കാൻ കാരണമാകും. ചിത്രകാരന്റെ കഴുവേറ്റിക്കല്ലിനെക്കുറിച്ചുള്ള ഈ ചിത്രത്തിന്റെ ലക്ഷ്യവും ചരിത്രത്തെ സത്യസന്ധമാക്കുക എന്നതാണ്.

ഗൂഗിള്‍ പ്ലസ് പോസ്റ്റിലേക്കുള്ള ലിങ്ക് 

ഫേസ് ബുക്ക് പോസ്റ്റ്‌ ലിങ്ക്

This painting deals with the history behind the stone sculptures called 'kazhuvetti kallu' which symbolize crucifications of Buddhist monks, found with some temples of Kerala. Those temples were Buddhist centers of worship in olden days. It reveals the history of violence associated with the temples of Kerala from 8th century AD onwards, that made the majority of people untouchables and banned from temple entry for more than a period of 1200 years. (kazhuvetti kallukal means granite stone sculptures depicting crucification of Buddhist monks. which are found in front of Thrikodithanam temple at Changanachery/Changassery in Kottayam Dist. and near a temple at Asamannur in Perumbavur.

മൂന്നു കഴുവേറ്റി കല്ലുകളാണ് ചിത്രകാരന് ഇതുവരെ കാണാനായത്.
1) ത്രികൊടിത്താനം ക്ഷേത്രം, ചങ്ങനാശ്ശേരി
2) പെരുംബാവൂരിനടുത്തുള്ള അശമാന്നൂരിലെ ഒരു പുരയിടത്തിലെത്.
3) അസമാന്നൂരില്‍ തന്നെയുള്ള തിരുവല്ലാഴപ്പന്‍ ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ളത്.

മൂന്നു കഴുവേറ്റി കല്ലുകളുടെയും ഫോട്ടോകള്‍ താഴെ പോസ്റ്റു ചെയ്യുന്നു.


1) ത്രികൊടിത്താനം ക്ഷേത്രം, ചങ്ങനാശ്ശേരി

 തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള ബുദ്ധ ഭിക്ഷുവിന്‍റെ തിരശ്ചീനമായ കഴുവേറ്റിക്കല്‍ ശില്‍പ്പം അത്രക്ക് ഭീകരമല്ല. ഒരു ഉറങ്ങുന്ന യോഗിയെപ്പോലെ കൂടുതല്‍ ക്രൂരതയൊന്നും പ്രദര്ശിപ്പിക്കാത്ത രീതിയിലുള്ളതാണ്‌ ഇത്. അതുകൊണ്ട് തന്നെ ഈ കഴുവേറ്റികല്ല്‌ അധികം പഴക്കമുള്ളതാകാന്‍ സാധ്യതയില്ല.  ക്ഷേത്രത്തിനു മുന്നില്‍ കഴുവേറ്റി കല്ല്‌ സ്ഥാപിക്കണം എന്ന ആചാരം അനുഷ്ടടിക്കാന്‍ വേണ്ടി അടുത്തകാലത്ത് നിര്‍മ്മിക്കപ്പെട്ട കഴുവേറ്റി കല്ലാകാം ഇത്. മാത്രമല്ല, ചതുരത്തിലുള്ള ഗ്രാനൈറ്റ് തൂണും നിസാരമായ ഒരു ബോമ്മയുടെ പ്രാധാന്യം മാത്രം നല്‍കിക്കൊണ്ടുള്ള ബുദ്ധഭിക്ഷുവിന്‍റെ ശരീരവും ഒരു വഴിപാടു നടത്തുന്ന താല്‍പ്പര്യമേ കഴുവേറ്റി കല്ലിന്റെ നിര്‍മ്മാണത്തില്‍ പുലര്‍ത്തിയിട്ടുള്ള് എന്ന് വിളിച്ചു പറയുന്നുണ്ട്.
 തൃക്കൊടിത്താനം ക്ഷേത്രത്തിലെ തന്നെ കഴുവേറ്റികല്ലിനെ ക്ഷേത്രത്തില്‍ നിന്നും നോക്കുമ്പോള്‍ ബുദ്ധ ഭിക്ഷുവിന്റെ ഇടത്തെ കയ്യിലെ ഭിക്ഷാ പാത്രവും കാണാം. ചിത്രത്തില്‍ ഇഷ്ടികകള്‍ അടുക്കി വച്ചിരിക്കുന്നതിനും ബൈക്ക് നിര്‍ത്തിയതിനും അപ്പുറത്ത് ക്ഷേത്രക്കുളം കാണാം. അതായത് കുളത്തിനും ക്ഷേത്രത്തിനും ഇടക്കുള്ള ക്ഷേത്ര വഴിയിലാണ് കഴുവേറ്റി കല്ല്‌ സ്ഥാപിച്ചിരിക്കുന്നത്.
വളരെ അനായാസം നശിപ്പിക്കാവുന്ന സാഹചര്യത്തിലാണ് കഴുവേറ്റി കല്ല്‌ ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്. ചുറ്റും ഒരു സംരക്ഷണ മതിലും ഇരുംബഴികളും സ്ഥാപിച്ച് ഈ അപൂര്‍വ്വ ചരിത്ര സ്മാരകത്തെ സംരക്ഷിക്കേണ്ടതുണ്ട്.

ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷിത ചരിത്ര സ്മാരക പട്ടികയില്‍ തൃക്കൊടിത്താനം ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയതായി നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചരിത്രം അറിയുന്ന പ്രബുദ്ധ ജനങ്ങളുടെ ജാഗ്രതയാണ് ഏറ്റവും പ്രധാനമായി ഉണ്ടാകേണ്ടത്. കാരണം ഈ ക്ഷേത്രത്തില്‍ വിവിധ കാലഘട്ടങ്ങളിലായി  മൂന്നോ നാലോ പാളികളായി ഹിംസയുടെ അധിനിവേശം നടന്നിരിക്കാനിടയുണ്ടെന്നാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകളുടെ എണ്ണക്കൂടുതല്‍ സൂചിപ്പിക്കുന്നത്. അതിന്‍റെ വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള തെളിവുകളും ഇവിടെ മറഞ്ഞു കിടക്കാനിടയുണ്ട്.

  
 പൊതുവേ, വിഗ്രഹങ്ങളില്ലാത്ത ബുദ്ധ വിഹാരങ്ങളും പള്ളികളും അമ്പലങ്ങളും കാവുകളും ബ്രാഹ്മണ അധിനിവേശം നടക്കുമ്പോള്‍ ഒരു ശിവലിംഗം സ്ഥാപിച്ച് സവര്‍ണ്ണവല്‍ക്കരിക്കുകയാണ് പതിവ്.  ഇവിടെ ശിവലിംഗ പ്രതിഷ്ട്ട കൊണ്ട് ബൌദ്ധരുടെ /അവര്‍ണ്ണരുടെ ഈ ക്ഷേത്രത്തോടുള്ള മമത നശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം കൂടുതല്‍ ഹിംസാത്മക പുരാണ ശക്തിയുള്ള സവര്‍ണ്ണ ദൈവ സംങ്കല്‍പ്പങ്ങളെ തുടര്‍ച്ചയായി പ്രതിഷ്ടിച്ചതായികാണുന്നു. ബുദ്ധന്റെ തന്നെ മഹായാന ബൌദ്ധ പതിപ്പായ ഗണപതിയെ പ്രധാന ദൈവമായി പ്രതിഷ്ടിച്ച് അവര്‍ണ്ണരെ (ബൌദ്ധരെ) പ്രീണിപ്പിച്ച് ഒതുക്കാനും, ബ്രാഹ്മണ ദൈവ സംങ്കല്‍പ്പങ്ങളില്‍ ഏറ്റവും ഭീഭത്സമായ  നരഭോജി ദൈവമായ നരസിംഹത്തെയും ഇവിടെ പ്രധാന പ്രതിഷ്ഠയാക്കി ഹിംസാത്മക പ്രതിരോധത്താല്‍ ചേകവ പൊളപ്പ് അമര്‍ച്ച ചെയ്യാനും പൌരോഹിത്യം നന്നായി അദ്ധ്വാനിച്ചിട്ടുണ്ട്. ഏറ്റവും അവസാനം പ്രതിഷ്ടിച്ച ലക്ഷ്മി സമേതനായ മഹാവിഷ്ണുവിന്‍റെ പേരിലാണ് ക്ഷേത്രം ഇപ്പോള്‍ മഹാ ക്ഷേത്രമായി  അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തില്‍ധാരാളം ചരിത്ര സത്യങ്ങള്‍ മറഞ്ഞുകിടക്കാനിടയുണ്ട്.


2) പെരുംബാവൂരിനടുത്തുള്ള അശമാന്നൂരിലെ ഒരു പുരയിടത്തിലെ കഴുവേറ്റി കല്ല്‌


 അശമന്നൂരിലെതാണ് ഈ കഴുവേറ്റി കല്ല്‌. ഒരു വീടിന്‍റെ മുന്നിലുള്ള അതിരില്‍ സ്ഥലത്തിന്റെ അതിര് അടയാളപ്പെടുത്താനായി എവിടെനിന്നോ കൊണ്ടുവന്നു സ്ഥാപിച്ചതാകാം ഈ കഴുവേറ്റി കല്ല്‌. ഏതോ ക്ഷേത്ര മുറ്റത്തുനിന്നും പിഴുതെറിഞ്ഞ തായിരിക്കണം.  അശമന്നൂര്‍ എന്ന സ്ഥലപ്പേരില്‍ തന്നെ അശോക മന്നന്‍റെ ഊര് എന്നൊരു വിശദീകരണമുണ്ട്. തൃക്കൊടിത്താനം ക്ഷേത്രത്തില്‍ കണ്ടതുപോലല്ല, കഴുവേറ്റപ്പെട്ട ഒരു മനുഷ്യ ശരീരത്തിന്റെ ഒടിവും വളവുമെല്ലാം കഴുവേറ്റി കല്ലിലെ മനുഷ്യ രൂപത്തില്‍ പ്രകടമാണ്.
സിലിണ്ടറിക്കലായ തൂണിനു മുകളിലാണ് ബുദ്ധഭിക്ഷുവിന്‍റെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. തൂണില്‍ വട്ടെഴുത്ത് പോലുള്ള ലിപിയില്‍ ശിലാലിഖിതവും കാണുന്നുണ്ട്. ലിഖിതം ഡെസിഫര്‍ ചെയ്തെടുക്കാന്‍ നമ്മുടെ പുരാവസ്തു വകുപ്പ് എന്തെങ്കിലും ചെയ്‌താല്‍ നന്നായിരുന്നു. കഴുവേറ്റി കല്ല്‌ നിര്‍മ്മിച്ച വര്‍ഷവും ആര്‍ ആര്‍ക്കു വേണ്ടി ഇത് ക്ഷേത്രത്തിനു വേണ്ടി നിര്‍മ്മിച്ചു എന്നതെല്ലാം ശിലാലിഖതത്തില്‍ ഉണ്ടാകാനിടയുണ്ട്.


കഴുവേറ്റികല്ലിന്റെ മരുവശത്തില്‍ നിന്നുള്ള കാഴ്ച്ച.
താഴത്തെ ചിത്രത്തില്‍ ഡോ. അജയ് ശേഖര്‍  ചിത്രകാരന്‍



3) അസമാന്നൂരില്‍ തിരുവല്ലാഴപ്പന്‍ ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ളത്.  

തിരുവില്ലാഴപ്പന്‍ ക്ഷേതത്തിന്റെ പിന്‍ മതിലിന്‍റെ കോണില്‍ ഇപ്പോള്‍ അനാഥമായി  നില്‍ക്കുന്ന ഈ കഴുവേറ്റി കല്ല്‌ ക്ഷേത്ര മുറ്റത്തുനിന്നും ഇവിടേക്ക് മാറ്റി സ്ഥാപിച്ച്തായിരിക്കണം.



സിലിണ്ടറിക്കലായ തൂണിലാണ് ശില്‍പ്പം ചെയ്തിരിക്കുന്നത്‌ എന്നതിനാല്‍ തൃക്കൊടിത്താനം ക്ഷേത്രത്തിലെ കഴുവേറ്റി കല്ലിനേക്കാള്‍ പഴക്കം ഉണ്ടായിരിക്കും. മാത്രമല്ല, കഴുവേറ്റപ്പെട്ട ബൌദ്ധ മുനിയുടെ കൈകളും കാലുകളും തൂണില്‍ നിന്നും അകത്തി നിര്‍ത്തുന്നതിനും, എന്നാല്‍, കൈകാലുകള്‍ക്ക് സപ്പോര്‍ട്ട് ലഭിക്കാനുമായി വേണ്ട മുന്‍കരുതലുകള്‍ ശില്‍പ്പരചനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


ഇത് കഴുവേറ്റപ്പെട്ട ബൌദ്ധന്‍റെ മുഖവും കൈകളും കാണാനാകുന്ന ആങ്കിളിലുള്ള പടമാണ്. കഴുത്തിലുള്ള സൂഷ്മാസംങ്ങളടക്കം നന്നായി കാണുന്ന വിധം സ്വാഭാവികത ഈ കഴുവേറ്റി കല്ലില്‍ കാണുന്നുണ്ട്.
ഈ കഴുവേറ്റി കല്ലിന്‍റെ ഉടലിന്‍റെ പകുതി ഭാഗവും കാലുകളും പൊട്ടിപ്പോയിരിക്കുന്നു.


കഴുവേറ്റി കല്ലില്‍ നിന്നും പൊട്ടിപ്പോയ ഉടലും കാലുകളും ഏതാണ്ട് 15 അടി ദൂരെയായി നടപ്പാതയില്‍ പുല്ലുമൂടി കിടക്കുന്നത് അജയ് കണ്ടെത്തുന്നു. ബുദ്ധ ഭിക്ഷുവിന്റെ  കാലില്‍ ഉടുതുണിയുടെ ചുളിവുകളും മടക്കുകളും വ്യക്തമായി കാണുന്നത് ശ്രദ്ധിക്കുക. ഇത്രയും ചരിത്ര പ്രാധാന്യമേറിയ ഒരു അപൂര്‍വ്വ പുരാവസ്തു ശില്‍പ്പമാണ് ചവിട്ടു വഴിയില്‍ കിടക്കുന്നത് എന്ന്‍ തിരിച്ചറിയാനുള്ള സേഷിയില്ലാത്തതില്‍ നമുക്ക് ലജ്ജിക്കുകയെ നിവൃത്തിയുള്ളൂ.


Tuesday, February 2, 2016

'മഹത്വമുള്ള കഴുവേറി' ചിത്രം പൂര്‍ത്തിയാകുന്നു


2016 ലെ ചിത്രകാരന്റെ ആദ്യ ചിത്രം 'മഹത്വമുള്ള കഴുവേറി' പുരോഗമിക്കുന്നു.

കഴുവേറ്റൽ അഥവ ചിത്രവധം പലവിധത്തിൽ തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്നു. സവർണ്ണ ഹിന്ദു ക്ഷേത്രങ്ങളിൽ ഉത്സവം കൊടിയേറ്റ് നടത്തുന്നതിനു മുമ്പ് നിർബന്ധമായും ദേവപ്രീതിക്കായി നടത്തേണ്ടിയിരുന്ന പരിപാവനമായ ചടങ്ങായാണ് കഴുവേറ്റൽ ആർഭാടപൂർവ്വം കൊണ്ടാടിയിരുന്നത്.

ഇതിനു പുറമേയാണ് പാതയോരങ്ങളിലും അങ്ങാടികളിലും നരഹത്യയുടെ എക്സിബിഷൻ എന്നർത്ഥമുള്ള 'ചിത്രവധം' അഥവ കഴുവേറ്റൽ, ഉഴച്ചു കൊല്ലൽ തുടങ്ങിയ പേരിൽ നടത്തിയിരുന്ന ജനങ്ങളെ ഭയപ്പെടുത്തി അടിമ /അനുസരണയുള്ളവരാക്കാനും അധികാര വർഗ്ഗത്തെ ദുരഭിമാനം കൊണ്ട് ഗർവ്വിഷ്ടരാക്കാനും ഹിംസയെ മഹത്വവൽക്കരിക്കാനുമായുള്ള ക്രൂര മനുഷ്യ വധങ്ങൾ.

മനുഷ്യനെ ജീവനോടെ ഇരുമ്പു കുന്തത്തിൽ കുത്തി നിർത്തുക എന്നതാണ് ഈ വധത്തിന്റെ രീതി. ജനങ്ങൾക്കുള്ള ഒരു കാഴ്ച്ച വസ്തുവായി രണ്ടോ മൂന്നോ ദിവസം ഭക്ഷണമോ വെള്ളമോ കൊടുക്കാതെ നരകിപ്പിച്ചു കൊല്ലുകയാണു ചെയ്യുക. ഉഴച്ചു കൊല്ലൽ എന്ന വിശേഷണം അതുകൊണ്ടാണ്. ആരും ദയ തോന്നിപ്പോലും ഒരിറ്റുവെള്ളം കൊടുക്കാൻ ധൈര്യപ്പെടില്ല. മരണ ഭയത്താൽ ബന്ധുക്കൾ പോലും അടുത്തു ചെല്ലില്ല,...ശരീരം പച്ചയായി കൊത്തിത്തിന്നുകയോ കടിച്ചുകീറുകയോ ചെയ്യുന്ന ക്ഷുദ്രജന്തുക്കളല്ലാതെ !

കൊലപാതകത്തെ ആസ്വദിക്കുന്ന ഈ കൊലപാതക രീതി ബ്രാഹ്മണികമായ ശാസ്ത്ര-സ്മൃതി പ്രകാരമാണ് ധർമ്മരാജയുടെ കാലത്ത് തിരുവിതാംകൂറിൽ നടപ്പാക്കിയിരുന്നത്. അതുകൊണ്ടാണ് സംസ്കൃത വാക്കായ ചിത്രവധം എന്ന പേര് ഉപയോഗിക്കപ്പെടാൻ കാരണം.

കൊല്ലം പട്ടണത്തിൽ ലക്ഷ്മി നടയിൽ ഇത്തരം ഒരു ചിത്രവധം നടന്നതിന്റെ വിവരണം ബർത്തലോമ്യ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു തേങ്ങ മോഷ്ടിച്ചു എന്ന ആരോപണം അടിസ്ഥാനമാക്കിയുള്ള നീതി നിർവ്വഹണം എന്ന രീതിയിലാണ് കൊല നടപ്പാക്കിയതത്രേ ! ആറു ബ്രാഹ്മണ വൈദികർ ചേർന്ന് സ്മൃതികളെയും ധർമ്മ സൂത്രങ്ങളെയും ആധാരമാക്കിയാണ് കഴുവേറ്റാൻ വിധിച്ചത്.

ഈ ശിക്ഷാരീതി സവർണ്ണ ഹിന്ദുക്കൾക്ക് ബാധകമായിരുന്നില്ല. ബൗദ്ധ പാരമ്പര്യമുള്ളതിനാൽ ബ്രാഹ്മണരുടെ ശത്രുതക്ക് പാത്രീഭവിച്ചിരുന്നതും ക്ഷേത്രപ്രവേശനവും വഴി നടക്കൽ അവകാശവും ഇല്ലാതിരുന്നതുമായ ഈഴവർ /അവർണ്ണ ഹിന്ദുക്കളെയായിരുന്നു ചിത്രവധത്തിനു വിധേയരാക്കിയിരുന്നത്.

തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്ന തൂക്കം ഉത്സവങ്ങൾ പണ്ടുകാലത്ത് അവർണ്ണരെ ചിത്രവധം നടത്തി നാടുനീളെ പ്രദർശിപ്പിച്ചു കൊണ്ടിരുന്ന ആചാരത്തിന്റെ അവശിഷ്ടമാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ചിത്രവധം സാധ്യമല്ലാതെ വന്നു പ്രതീകാത്മകമായപ്പോൾ വ്രതം നേർന്ന് തൂക്കിലേറാൻ ചാവേറുകൾ നിയോഗിക്കപ്പെട്ടെന്നു മാത്രം!

My new painting under work in Progress.
A painting named 'Great Kazhuveri'. Based on the real history of kazhuvetal or chithravadham which was usual in Travancore even in the 18th century under the reign (1758- 1798) of Karthika Thirural Rama Varma who was also called Dharma Raja, because of his strict obedience towards the brahmin's racist laws like manu smurithi, Sankara smruthi etc.

Wednesday, January 20, 2016

രോഹിത് വെമുലയുടെ ആത്മഹത്യ നമ്മളോട് ആവശ്യപ്പെടുന്നു...


അറിവ് സമ്പാദിക്കുന്ന അവര്‍ണ്ണരെ മോക്ഷം നല്‍കി പരബ്രഹ്മത്തില്‍ ലയിപ്പിക്കുക എന്നത് സവര്‍ണ്ണ ഹിന്ദു മതത്തിന്‍റെ മുഖ്യ അജണ്ടയായി മാറിയിട്ട് ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങളെങ്കിലും ആയിരിക്കുന്നു.

അതില്‍ ഏറ്റവും ആദ്യത്തെ ഇരയായി രാമായണത്തിലെ ശൂദ്ര രാജാവായിരുന്ന ശബൂകനെയും  അവസാനത്തെ ഇരയായി രോഹിത് വേമുല എന്ന ശാസ്ത്ര ഗവേഷകനെയും കാണാം.

അറിവിന്‍റെ ഉന്മൂലനത്തിലൂടെ ഇന്ത്യയെ 1500 വര്‍ഷത്തിലേറെ ബ്രാഹ്മണരുടെ ജാതീയ ആധിപത്യത്തിനു കീഴിലുള്ള ഒരു ഭ്രാന്താലയമായി നിലനിര്‍ത്തിയ ഇരുണ്ട കാലത്തെക്കുറിച്ച് നമ്മുടെ പാഠപുസ്തകങ്ങള്‍ ഇപ്പോഴും മൌനികളായി തുടരുന്നതിനാലായിരിക്കണം നമ്മുടെ സമൂഹം ഈ ജനാധിപത്യ കാലത്തും ഉണരാതിരിക്കുന്നത്.

ബ്രാഹ്മണ്യം അവരുടെ വംശീയാധിപത്യത്തിനായി നിര്‍മ്മിച്ച സാംസ്കാരികതയെയും ആചാരങ്ങളെയും, ചരിത്രത്തെയും, വസ്തുനിഷ്ടമായി, രേഖപ്പെടുത്തി, മ്യൂസിയങ്ങളിലേക്കു കുടിപാര്‍പ്പിക്കേണ്ടതും,  നമ്മുടെ സമൂഹത്തെ സാംസ്കാരികമായി, മാനവികമായി പുതുക്കിപണിയേണ്ടതും, ഇവിടത്തെ അധസ്ഥിത ജനതയുടെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്വമായിരുന്നു.

എന്നാല്‍, ബ്രാഹ്മണാധിപത്യം എന്ന സവര്‍ണ്ണത  / ജാതീയതയുടെ മയക്കുമരുന്നുപോലുള്ള സാംസ്കാരികതയില്‍ നിന്നും മോചനം നേടാന്‍ നമ്മുടെ സമൂഹത്തിനാകുന്നില്ല. ബ്രാഹ്മണ വംശീയവിഷം നമ്മുടെ സാംസ്കാരികതയിലാണ് വിദഗ്ദമായി കലർത്തപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ചെറിയ രീതിയിലുള്ള പ്രതിരോധം കൊണ്ടൊന്നും സവര്‍ണ്ണ ജാത്യാഭിമാനത്തെ ഇല്ലാതാക്കാനാകില്ല. ചെറിയ പരിഹാരങ്ങള്‍ വെറും വഴിപാടുകള്‍ മാത്രമായി സവര്‍ണ്ണതയുടെ സംരക്ഷണ തന്ത്രമായാണ് രൂപം മാറുക.

അതുകൊണ്ടുതന്നെ സവര്‍ണ്ണ ജാത്യാഭിമാനത്തിന്റെ മനുഷ്യത്വ രാഹിത്യത്തെ തുറന്നു കാണിക്കുന്നതിനും, സവര്‍ണ്ണതയില്‍ അഭിമാനിക്കുന്നവരില്‍ വസ്തുനിഷ്ട ചരിത്ര ജ്ഞാനം പ്രചരിപ്പിച്ച് അവരെ സാംസ്കാരികവും മാനവികവുമായി നവീകരിക്കുന്നതിനുമായി വലിയ ജാതിവിരുദ്ധ സമരങ്ങള്‍ ആവശ്യമാണെന്ന് രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉത്തരേന്ത്യയില്‍ ദളിത്  മൂവ്മെന്റുകള്‍ക്ക് മാനവികമായ ആ സാമൂഹ്യ പരിവര്‍ത്തനം നല്‍കാനുള്ള കരുത്ത് നമ്മുടെ ഭരണ ഘടനാശില്‍പ്പിയും, സാമൂഹ്യ പരിഷ്ക്കര്‍ത്താവുമായ അംബേദ്‌ക്കറില്‍ നിന്നും  പകര്‍ന്നു കിട്ടിയിട്ടുണ്ടെന്നതില്‍ സന്തോഷിക്കാം. എന്നാല്‍, നായർ മുതല്‍ നായാടി വരെയുള്ള എല്ലാവര്‍ക്കും ദളിത്‌ പൈതൃകമുള്ള കേരളത്തില്‍ വ്യാജവംശാഭിമാനങ്ങള്‍ കൊടികുത്തിവാഴുകയാണ്. 


ഉത്തരേന്ത്യയില്‍ കൊല്ലപ്പെടുന്നത് ദളിതരല്ലേ, നായരല്ലല്ലോ !!

തപസ്സനുഷ്ഠിച്ചതിന്‍റെ പേരില്‍ രാമായണത്തിലെ  ശ്രീ രാമേട്ടനാല്‍ കൊല്ലപ്പെട്ട ശൂദ്രനായ സംബൂകന്‍റെ അതെ വംശക്കാരനായ നായര്‍ വിശ്വസിക്കുന്നത് താന്‍ ക്ഷത്രിയനാണെന്ന കള്ള,ക്കഥയാണ്.

അതായത് നമ്മളെല്ലാം സവര്‍ണ്ണരാണെന്ന ഒരു മിഥ്യാബോധം !

പിന്നെന്താ, ഉത്തരേന്ത്യയില്‍ ദളിതരെക്കൊന്നാലും, ആത്മഹത്യ ചെയ്യിച്ചാലും നമ്മുക്ക് വേദനിക്കാന്‍ കാര്യം  ??  അങ്ങനെ ചിന്തിക്കാനുള്ള ആകെയുള്ള  ന്യായം  തങ്ങള്‍ക്ക് ദളിതര്‍ക്കുള്ള പോലെ സംവരണക്വാട്ട ഇല്ലെന്നതായിരിക്കാം. സാമൂഹ്യ കാരണങ്ങളാല്‍ അല്ലാതെത്തന്നെ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിനേക്കാള്‍  അവസരങ്ങള്‍ അനര്‍ഹമായി  സ്വന്തമാക്കിയിരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന മാനസിക വികാസ കുറവാണ് അത്. ജാത്യാഭിമാനത്തെ തള്ളിക്കളഞ്ഞാല്‍ മാറാവുന്ന ഒരു വിവരക്കേട് !


കേരളത്തില്‍ വര്‍മ്മയെന്ന ജാതിപ്പേര് പേരിന്‍റെ വാലായി കൊണ്ട് നടന്നിരുന്ന 'ഠ' വട്ടം മഹാരാജാക്കന്മാരെപ്പോലും ശൂദ്രന്മാരുടെ രാജാവായിട്ടാണ് ബ്രാഹ്മണര്‍ വിശേഷിപ്പിച്ചിരുന്നത്.

രാജാവ് പോയിട്ട് വാച്ചുമാന്‍ ജോലിപോലും ഇല്ലാതിരുന്ന വെറും ചട്ടമ്പി/ ഗുണ്ട/ സേവക/അനുഷ്ടാനപരമായ കൊലയാളികള്‍ മാത്രമായിരുന്ന ശൂദ്രര്‍ക്ക് ബ്രാഹ്മണര്‍ നല്‍കിയ നായര്‍ ജാതി വാല്‍ പോലും, ബ്രാഹ്മണരോട് കൂറ് കാണിക്കുന്ന ഒരു മനുഷ്യ മൃഗം എന്ന അര്‍ത്ഥത്തില്‍ നല്‍കപ്പെട്ട ഒരു വിശേഷണം ആണ്.


രാജ്യ ഖജനാവില്‍ നിന്നും സ്വര്‍ണ്ണ കട്ടകള്‍ ദാനമായി ലഭിക്കുന്ന ഹിരണ്യഗര്‍ഭം എന്ന ചടങ്ങിലൂടെ ഖജനാവ് കൊള്ളയടിക്കാന്‍ ബ്രാഹ്മണര്‍ക്ക് ലഭിച്ചിരുന്ന സുവര്‍ണ്ണാവസരത്തിന്‍റെ പേരിലാണ് നമ്മുടെ ശൂദ്ര മഹാരാജാക്കന്മാരെ ബ്രാഹ്മണര്‍ക്ക് മുന്നില്‍ ഓച്ചനിച്ചു നില്‍ക്കുന്ന വിഡ്ഢികള്‍ എന്ന അര്‍ത്ഥത്തില്‍ വര്‍മ്മയെന്ന പണം കൊടുത്ത് വാങ്ങുന്ന സ്ഥാനപ്പേര്‍ പേരിന്‍റെ വാലില്‍ ചേര്‍ത്തിരുന്നത്. അതായത് , വര്‍മ്മ എന്ന ജാതിപ്പേര്‍ ജനനം കൊണ്ട് സിദ്ധിച്ചതല്ല. വര്‍മ്മയായ രാജാവിന്റെ മകന്‍ ഒരിക്കലും വര്‍മ്മയാകില്ല. ശൂദ്രനെ ആകു. ശൂദ്ര രാജാവിന്‍റെ മൂത്ത സഹോദരിമാര്‍ക്ക് രാത്രി കൂട്ടിനിരിക്കാന്‍/സംബന്ധത്തിനു വരുന്ന ഏതെങ്കിലും ബ്രാഹ്മണരില്‍ ജനിക്കുന്ന മകനു മാത്രമേ പണം കൊടുത്ത് വാങ്ങാവുന്ന വര്‍മ്മ പദവിപോലും ആഗ്രഹിക്കാവുന്ന ജന്മ ഗുണമുള്ളു  .


രാജകീയ സവര്‍ണ്ണ വംശം ആണെന്ന് സ്വയം വിശ്വസിക്കുന്ന ശൂദ്രനായ നായരുടെ സവര്‍ണ്ണ ജാത്യാഭിമാനം (അക്ഷരാഭ്യാസം പോലും നിഷിദ്ധമായ...) ഇത്രക്ക് സഹതാപകരമായിരുന്നെങ്കില്‍ അതിലും താഴെ അടിമയായി നായരുടെ ജാതീയ പീഡനങ്ങള്‍ക്ക് വിധേയരായി ചത്തതിനൊക്കുമേ ജീവിച്ചിരുന്ന ഈഴവ/തിയ്യ/നാടാര്‍/ചാന്നാര്‍/ വിശ്വകര്‍മ്മ/കമ്മാള/അരയ/മുക്കുവ/വാണിയ/ശാലിയ/അവര്‍ണ്ണ ജനങ്ങളുടെ സവര്‍ണ്ണ ഹിന്ദു മതത്തിലെ സ്ഥാനം എന്തായിരുന്നിരിക്കും എന്നൂഹിക്കാവുന്നതെയുള്ളു.


എട്ടാം നൂറ്റാണ്ടില്‍ ബ്രാഹ്മണരുമായുള്ള പാണ്ഡിത്യമത്സരത്തില്‍ പരാചയപ്പെട്ടു അധികാരം അടിയറവച്ച ബൌദ്ധ രാജാവിന്‍റെ വംശമായതിനാല്‍ 1200 വര്‍ഷം കന്നുകാലികളെപ്പോലെ ഭൂരഹിത കൃഷിപ്പണിക്കാരായി പീഡിപ്പിക്കപ്പെട്ട പുലയരെയൊക്കെ മനുഷ്യരായിപ്പോലും കാണാന്‍ നമ്മുടെ സംസ്ക്കാരം ഇനിയും വികസിച്ചിട്ടില്ല.


നമ്മുടെ സംസ്ക്കാരം മാനവികമായി വികസിപ്പിക്കപ്പെടെണ്ടാതുണ്ടെന്നു നമുക്ക് തോന്നുന്നു പോലുമില്ല!!

ഈ മാനസികാവസ്ഥ ബ്രാഹ്മണാധിപത്യം ശീലമായി മാറിയ നമ്മുടെ സാംസ്കാരികതയുടെ വൈരൂപ്യമാണ്. ഈ വൈരൂപ്യത്തെയാണ് ചിത്രകാരന്‍ സവര്‍ണ്ണത അഥവാ ജാതീയത എന്ന് വിളിക്കുന്നത്.


സവര്‍ണ്ണത നശിപ്പിക്കാതെ ഇനി മുന്നോട്ടു പോകാനാകില്ല. സാംസ്കാരികമായി വളരാനാകില്ല. സാംസ്ക്കാരിക നായന്മാരായി നില്‍ക്കുന്ന വലിയ വലിയ പ്രമാണികള്‍ ഇപ്പോഴും ബ്രാഹ്മണാധിപത്യവും ക്ഷേത്ര അനാചാരങ്ങളും സമൂഹത്തില്‍ നില നിര്‍ത്താനുള്ള സാമൂഹ്യ ജാഗ്രതക്കുവേണ്ടി പത്ര മാധ്യമങ്ങളിലൂടെ കുരക്കുന്നതും ഓരിയിടുന്നതും കവിതാലാപനം നടത്തുന്നതും  കേരളത്തില്‍ സാധാരണയാണല്ലോ. ഈ ചൂലുകളെല്ലാം ഒന്ന് മനുഷ്യരായി കാണാന്‍ നാം ആഗ്രഹിക്കുന്നത് അസാധ്യമാണെങ്കിലും, അവറ്റകളുടെ മക്കളോ കൊച്ചു മക്കളെങ്കിലുമോ മാനവിക സാംസ്കാരികതയിലേക്ക് ഉയരണമെങ്കില്‍ സവര്‍ണ്ണ ജാത്യാഭിമാനത്തിന്റെ ഫാസിസ്റ്റു മുഖത്തെ പകല്‍ വെളിച്ചത്തില്‍ വസ്തുനിഷ്ടമായി പ്രകടമായി കാണാന്‍ അവസരമുണ്ടാക്കേണ്ടതുണ്ട്. അതിനായി സാംസ്കാരികമായ വലിയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ നമ്മുടെ സാംസ്കാരികത നവീകരിക്കാനായി രക്തസാക്ഷിത്വം വരിച്ച രോഹിത് വെമുലമാരുടെ ആത്മമന്ത്രണങ്ങള്‍ നമ്മളോട് ആവശ്യപ്പെടുന്നുണ്ട്.

Sunday, January 17, 2016

സംസ്കൃതം എട്ടുകാലി മമ്മൂഞ്ഞോ ??

സംസ്കൃതവും തമിഴും തമ്മിലുള്ള സംസര്‍ഗ്ഗത്താല്‍ ഉരുത്തിരിഞ്ഞുവന്ന ഭാഷയാണ് മലയാളം എന്നാണ് നാം മലയാളികള്‍ ഇതുവരെ പാഠപുസ്തകങ്ങളില്‍ പഠിച്ചിരുന്നത്. എന്നാല്‍ ബ്രാഹ്മണരും അവരുടെ ഔദ്ധ്യോഗിക ഭാഷയായ സംസ്കൃതവും കേരളത്തില്‍ കാലുകുത്തുന്നതിനു ഏതാണ്ട് 1000 വര്‍ഷം മുന്‍പുതന്നെ പാലിഭാഷയുടെ സഹായത്തോടെ മലയാളം രൂപംകൊണ്ടുതുടങ്ങിയിരുന്നു എന്നു പറയാം.

 മലയാള ഭാഷയില്‍ കലര്‍ന്നിരിക്കുന്ന പാലി വാക്കുകള്‍ നോക്കുക :

 “അമ്മ, അച്ഛന്‍, അയ്യന്‍, അത്താണി, അളി, അം‌മ്പലം, അരമന, അങ്ങാടി, അച്ചാരം, അണിയം, അമരം, അം‌മ്പഴം, അയമോദകം, ആയിരം, ആടലോടകം, ആഴക്ക്, അകത്തി, ആണ, ഏണി, ഓണം, ഒട്ടകം, ഊഞ്ഞാല്‍, കൊത്തമ്പാല, കൊട്ട, കഷണ്ടി, കച്ചം, കഴുത, കോണി, കാവ്, കൊക്കരണി, കന്നം, കുപ്പായം, കഴഞ്ച്, കള്ള്, കച്ചി, ചപ്പ്, ചരട്, ചക്കര, ചക്കി, ചിരുതേയി, ചരുവം, കൂടാരം, ചമ്മട്ടി, ചുരിക, ചങ്ങല, ചന്ത, കുത്തക, ചാട്, അച്ച്, ചൂത്, ചാണകം, ചരക്ക്, ചൌക്ക, ചന്തി, ചുക്ക്, ചവണ, ചുങ്കം, ജോനകന്‍, തിമിരം, തൊപ്പി, തരക്, തടാകം, തുലുക്കന്‍, തോണി, തൂണ്‍, നെയ്, നാരായം, നാഴി, നന്ത്യാര്‍വട്ടം, പിണ്ണാക്ക്, പുരികം, പല്ലക്ക്, പീടിക, പുളിങ്ങ, പുളകം, പിച്ച, പുടവ, പണ്ടം, പതാക, പന്നകം, പട്ടിക, പെട്ടി, പേയ്, പുന്ന, മറുത, മുന്തിരി, മോഴ, വക്കാണം, വട്ടം...“ തുടങ്ങി എത്രയോ വാക്കുകള്‍ ബുദ്ധധര്‍മ്മത്തിന്‍റെ ഭാഷയായിരുന്ന പാലിയില്‍ നിന്നും മലയാളത്തിലേക്ക് കടംകൊണ്ടവയാണ്.

 ( കടപ്പാട്: 1 ബുദ്ധമതവും ജാതി വ്യവസ്ഥയും - ഡോ.കെ.സുഗതന്‍.പേജ് 56-പ്രോഗ്രസ്സ് പബ്ലിക്കേഷന്‍, കോഴിക്കോട്-4, 2011 ; 2 മലയാളത്തിലെ പരകീയ പദങ്ങള്‍- ഡോ. പി.എം. ജോസഫ്- കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, രണ്ടാം പതിപ്പ്, 1995)

Thursday, January 7, 2016

കാലടി യൂണിവേഴ്സിറ്റിയിലെ പാലി ശില്‍പ്പശാല ചിത്രങ്ങള്‍

2015 ഡിസംബര്‍ 16 മുതല്‍ 30 വരെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച - 15 Day Workshop on Pali Language and Buddhist Cultures, Jointly Organized by Departments of Philosophy, Sanskrit, Sree Sankaracharya University of Sanskrit, Kalady, Kerala, 16 - 30 December 2015 -  പാലി ഭാഷ & ബുദ്ധിസ്റ്റ് സാംസ്ക്കാരികതയെ ക്കുറിച്ചുള്ള ശില്‍പ്പശാലയില്‍ ഒരു പഠിതാവായി ചിത്രകാരനും പങ്കെടുത്തിരുന്നു.

മുബൈ യൂണിവേഴ്സിറ്റിയിലെ പാലി വിഭാഗത്തില്‍ നിന്നുള്ള ഡോ. യോജന ഭഗത്തിന്‍റെ ( Dr. Yojana Bhagat, Department of Pali, University of Mumbai ) നേതൃത്വത്തില്‍നടന്ന പാലി ശില്‍പ്പശാല ജീവിതത്തിലെ വളരെ നല്ലൊരു അനുഭവമായിരുന്നു. ഭാഷാ പഠനത്തിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നതെങ്കിലും ചിത്രകാരനെ സംബന്ധിച്ച് പാലി ഭാഷയുടെ ചരിത്രവും, സംസ്ക്കാരവുമായിരുന്നു മുഖ്യം. ഏതാനും ദിവസത്തെ ശില്‍പ്പശാല അനുഭവത്തില്‍ നിന്നും പാലി ഭാഷയുടെ സംബന്നതയെക്കുരിച്ച്ചു മാത്രമല്ല, അത് ഉപയോഗിക്കുന്നവരുടെയും, പഠിപ്പിക്കുന്നവരുടെയും  അര്‍പ്പണ ബുദ്ധിയും ആത്മാര്‍ത്ഥതയും നേരിട്ട് കണ്ടു ബോധ്യപ്പെടാന്‍ ശില്‍പ്പശാല വഴിയൊരുക്കി എന്ന് പറയാം.

ക്യാമ്പിലെ കുറച്ചു ചിത്രങ്ങള്‍ താഴെ പോസ്റ്റു ചെയ്യുന്നു. 
ചിത്രങ്ങളുടെ അടിക്കുറിപ്പ് സാവകാശം നല്‍കുന്നതായിരിക്കും.

പാലി ഭാഷയിലുള്ള മനോഹരമായ രതന സുത്ത Ratana Sutta കേള്‍ക്കണമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

അല്ലെങ്കില്‍, ചിത്രകാരന്‍റെ ഗൂഗിള്‍ പ്ലസ് പോസ്റ്റില്‍ (Google  Plus post) നിന്നും രതന സുത്ത (Ratana Sutta) കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക്കിയാലും മതി (പോസ്റ്റിലെ ഫോട്ടോയില്‍ ക്ലിക്കിയാല്‍ സൌണ്ട് ക്ലൌഡ് ഫയല്‍ തുറന്നു വരികയാണ് ചെയ്യുക )










 


Friday, August 21, 2015

ചാതുര്‍വര്‍ണ്യ ഗോപുരം Tower of Chathurvarnya

My latest painting  "Tower of Chathurvarnya"
Completed on August 20, 2015   Acrylic on canvas, Size 2' x 3'

Onam, is the most important festival of Kerala. The myth attached to it is the vanquishing of the just and benevolent King Mahabali who was pushed down to Pathala, the netherworld, by Vamana, the Brahmin dwarf.  This is a mythical story created on the decline and defeat of Buddhism and the emergence of the caste based Hindu religion in Kerala, around 8th century AD. In fact, the casteist system of exploitation, imposed on a society which cherished equality and social freedom, was not even a religion in any true sense of the word.

The deceitful chathurvarnya (four-caste) system was established to nullify the effects of the Buddhist dhamma and culture, so as to enable the priestly Brahmin caste to gain the upper hand and exploit the society. The tragic truth is that even in the present democratic age, over 70% of the Indian population are victimised in their daily lives and are unable to break out of the chains of this inhuman Brahminic system.

This picture is an attempt to delineate and bring out the despicable premises and story of the varna system and its abhorrent practices of taking pride in casteism.

കേരളത്തില്‍ ക്രിസ്തുവര്‍ഷം  എട്ടാം നൂറ്റാണ്ടില്‍ നടന്ന ചാതുര്‍വര്‍ണ്യ മതത്തിന്‍റെ ആധിപത്യ ചരിത്രത്തെ വ്യംഗ്യമായി ധ്വനിപ്പിക്കുന്ന ഒരു മിത്താണ് ധര്‍മ്മിഷ്ട രാജാവായ മഹാബലിയുടെ കഥ. നന്മ നിറഞ്ഞതും, ന്യായവും നീതിയും സമത്വവും പുലര്‍ന്നിരുന്ന ഒരു സമൂഹത്തിലേക്ക് ജാതീയതയുടെയും, അസമത്വത്തിന്റെയും ചൂഷണ വ്യവസ്ഥിതിയായി കടന്നുവന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥിതി സത്യത്തില്‍ ഒരു മതം പോലുമായിരുന്നില്ല.

അക്കാലത്ത് കേരളത്തില്‍ പ്രബലമായിരുന്ന ബൌദ്ധ ധാര്‍മ്മിക ഭരണത്തെയും, സാംസ്ക്കാരികതയെയും പ്രവര്‍ത്തനരഹിതമാക്കി, പൌരോഹിത്യ ബ്രാഹ്മണ വംശീയതക്ക് ആധിപത്യം നേടാന്‍ വേണ്ടിയുള്ള ഒരു തന്ത്രമായാണ് ചാതുര്‍വര്‍ണ്യവ്യവസ്ഥിതി ചതിപ്രയോഗത്തിലൂടെ നിലവില്‍ വരുന്നത്.

സത്യത്തില്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നത്.
 എട്ടാം നൂറ്റാണ്ടില്‍ സമൂഹത്തെ അടിമകളാക്കുവാന്‍ ബ്രാഹ്മണ പൌരോഹിത്യം ഉപയോഗിച്ച മനുഷ്യത്വ വിരുദ്ധമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ജാതി ചങ്ങലകള്‍ പൊട്ടിക്കാനാകാതെ ഇന്നത്തെ ആധുനിക ജനാധിപത്യ കാലഘട്ടത്തില്‍ പോലും ഇന്ത്യന്‍ സമൂഹത്തിലെ 70% ലേറെ ജനങ്ങള്‍ ജാതി പീഡനങ്ങള്‍ക്ക് ഇരയാകുന്നു  എന്ന വസ്തുതയാണ് ഈ ചിത്രത്തിന്‍റെ രചനക്ക് കാരണം.

എന്താണ് ചാതുര്‍വര്‍ന്ന്യം, എവിടെയാണ് അത് കാലൂന്നിയിരിക്കുന്നത്, ചാതുര്‍വര്‍ന്ന്യത്തിന്റെ ചരിത്രം എന്ത്, വെറുക്കപ്പെടേണ്ട വംശീയ ദുരഭിമാനങ്ങളുമായുള്ള അതിന്റെ പൊക്കിള്‍ക്കൊടി ബന്ധം എത്രത്തോളം പ്രകടമാണ് .... എന്നിങ്ങനെയുള്ള മാനവികമായ ചിന്തകള്‍ ഉണര്‍ത്താനായി ഈ  ചിത്രം സാംസ്ക്കാരിക ബോധാവിനിമയം നടത്താന്‍ ശ്രമിക്കുന്നു.

സ്നേഹം നിറഞ്ഞ നന്ദി:
ഈ ചിത്രകലാ രചനയില്‍ കലാസ്വാദകര്‍ എന്ന നിലയിലും, സാംസ്ക്കാരിക നവീകരണത്തെ തുണയ്ക്കുന്നവര്‍ എന്ന നിലയിലും നവമാധ്യമങ്ങളിലെയും പരമ്പരാഗത മാധ്യമങ്ങളിലെയും ഒട്ടേറെ അഭ്യുദയകാംക്ഷികള്‍ ചിത്രകാരനെ സഹായിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവരെ എല്ലാവരെയും പേരെടുത്തുപറഞ്ഞു  മുഷിപ്പിക്കുന്നില്ല. എന്നാല്‍, ഗൂഗിള്‍ പ്ലസ്സിലെ സുഹൃത്തായ സുന്ദരന്‍ കണ്ണാടത്തിനോട് ചിത്രകാരനുള്ള  കടപ്പാട് സ്നേഹാദരങ്ങളോടെ രേഖപ്പെടുത്താതിരിക്കാനാകില്ല.