സര്‍പ്പത്തിന്റെ വിഷം സര്‍പ്പത്തിനു ദോഷം ചെയ്യാറില്ല എന്നതുപോലെ , ജാതിയതക്ക് എന്തെങ്കിലും ദോഷമുള്ളതായി ജാതി അഭിമാനമായി കൊണ്ടുനടക്കുന്നവര്‍ക്ക് തോന്നാറില്ല. ജാതിപ്പേര് അന്യരെ കീഴടക്കാനുള്ള സര്‍പ്പവിഷമായി പേരിന്റെ വാലായോ, മനസ്സിലേക്ക് ഒതുക്കിവച്ച വിഷപ്പല്ലായോ നാം നിധിപോലെ സൂക്ഷിക്കുന്നു. ഋണാത്മകമായതും(തികച്ചും ധനാത്മകവും മാനവികവുമായ ആത്മാഭിമാനത്തിനു പകരമായി ) പണവും,അധികാരവും,സംഘടിത ഉപചാപസാഹിത്യവും,കുടില ബുദ്ധിയും, വര്‍ഗ്ഗീയതയും കൊണ്ടു സൃഷ്ടിച്ചെടുത്ത തിന്മയുടെ അഭിമാന ബോധത്തെയാണ് അഥവ ദുരഭിമാനത്തെയാണ് നാം ജാതിയതയായി ഇന്നു പരിലാളിച്ചുപോരുന്നത്.
പഴയ സംബന്ന പാരംബര്യത്തിന്റെ അടയാള ചിഹ്നമായി കൊണ്ടുനടക്കുന്ന ജാതിപ്പേര് ആള്‍ക്കൂട്ടത്തില്‍ മേല്‍ക്കൈനേടാനുള്ള അധിക യോഗ്യതയാണ്. അതിലുപരി ജാതീയതയില്‍ അഭിമാനിക്കാത്ത വിഭാഗം ജനങ്ങളെ നിരന്തരം അപകര്‍ഷപ്പെടുത്താനും,അതിലൂടെ അവരുടെ ആത്മാഭിമാനത്തെ നിര്‍ജ്ജീവമാക്കി അവരെ പൊതുധാരയിലെ അവസരങ്ങളില്‍നിന്നും ആട്ടിപ്പായിക്കാനും,വിധേയരാക്കാനും, അടിമകളാക്കാനും ജാതീയത നിരന്തരം സമൂഹത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തില്‍ തുറന്ന മത്സരങ്ങള്‍ ഉണ്ടാകാതിരിക്കാനായി ജാതീയതയുടെ വിഷപ്പല്ലുകൊണ്ട് മാനവികമായ നന്മയുള്ള ജനതയെ അസ്തപ്രഭരാക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ സവര്‍ണ്ണ ജനത പൊതുവെ നഷ്ടപ്പെടുത്താറില്ല. അവര്‍ മനപ്പൂര്‍വ്വമാകണമെന്നില്ല. മാനവികമായ പരിഗണനകളില്ലാതെ അന്യരെ ചൂഷണം ചെയ്യുന്നതും,അപമാനിക്കുന്നതും മഹനീയമായ പാരംബര്യവും, ആചാരവും,അവകാശവുമാണെന്ന മനുഷ്യത്വരഹിതമായ നികൃഷ്ട ബോധമാണ് അവര്‍ക്കു ലഭിച്ചിരിക്കുന്ന പൈതൃകം.
എന്താണ് ജാതി ?
ജാതി എന്ന വാക്കുതന്നെ ജനനത്തെ സംബന്ധിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. അതായത് ജന്മനാല്‍ ഒരാള്‍ക്കു ലഭിക്കുന്ന വര്‍ഗ്ഗീയസാമൂഹത്തിലെ സ്ഥാനം. ജാതി അഥവ വര്‍ണ്ണം സമൂഹത്തിലെ ജനങ്ങളെ വിഭജിച്ച് വരുതിയിലാക്കാന്‍ ഹിന്ദുമതപ്രചാരകര്‍ സൃഷ്ടിച്ച സാമൂഹ്യ വ്യവസ്ഥിതിയാണ്. മനുഷ്യന്റെ ബുദ്ധിവ്യാപാരത്തിനും,തൊഴിലിനും,പ്രവര്‍ത്തനങ്ങള്‍ക്കും,സാമൂഹ്യസ്ഥാനത്തിനും ദൈവവിശ്വാസത്തിന്റെ മറവുപിടിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി,ഭരിക്കപ്പെടുന്ന ജനങ്ങളെ ചോദ്യം ചെയ്യാനുള്ള ശേഷി ഇല്ലാത്തവരാക്കുക എന്നതാണ് ജാതിയുടെ അവതാരോദ്ദേശം.
അതുകൊണ്ടുതന്നെ ജാതിക്ക് രണ്ടു ഉള്‍പ്പിരിവുകളുണ്ട്.
1) ഭരിക്കപ്പെടുന്നവരുടെ,അഥവ അടിമയാക്കപ്പെടുന്നവരുടെ അപമാനകരമായ ജാതികളും,
2) ഭരണവുമായി ചേര്‍ന്നു നില്‍ക്കുന്നവരുടെ അഭിമാനകരമായ സവര്‍ണ്ണജാതിയും.
രണ്ടും ഒന്നുതന്നെയാണെന്നും,ഇതിലൊന്നും വലിയ കാര്യമില്ലെന്നും സവര്‍ണ്ണ ജാതിക്കാര്‍പറയും. തങ്ങളുടെ മേല്‍ക്കൈ (ആധിപത്യം) നിലനിര്‍ത്താന്‍ നിരന്തരം ശ്രമിക്കുക എന്നത് രണ്ടായിരം കൊല്ലക്കാലമായി അവരുടെ ജീവിത രീതിയായതിനാല് അവരുടെ സമത്വചിന്തയെ മുഖവിലക്കെടുക്കാനാകില്ല എങ്കിലും പൊതുസമൂഹത്തിന്റെ അംഗീകാരം ഭരണ വര്‍ഗ്ഗത്തിന്റെ ആ അഭിപ്രായത്തിനു തന്നെയായിരിക്കും എന്നതിനാല്‍ അവരുടെ സമത്വ നിലപാട് അപകടകരമാണ്.
ഇക്കാരണത്താല്‍ ജാതീയത, ജാതി,സവര്‍ണ്ണത എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഭരിക്കുന്നവന്റെ വിവേചനത്തിന്റേയും, ചൂഷണത്തിന്റേയും,ദുരഭിമാനത്തിന്റേയും പര്യായം മാത്രമാണ്.
ഭരിക്കപ്പെട്ടിരുന്ന ജാതിക്കാരെ സംബന്ധിച്ച് ജാതിപ്പേരുകള്‍ ഭരണവിഭാഗം അടിച്ചേല്‍പ്പിച്ച അപമാനത്തിന്റെ അടയാളങ്ങള്‍ മാത്രമാണ്. അതിനാല്‍ സവര്‍ണ്ണ ജാതി മാത്രമാണ് സര്‍പ്പവിഷം പേറുന്നതെന്നും, അവര്‍ണ്ണജാതിയത സവര്‍ണ്ണരുടെ അപമാനത്തിന്റെ വിഷദംശനം ഏല്‍ക്കേണ്ടിവരുന്ന ഇരകളാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഒരു വ്യവസ്ഥിതിയായി ജാതീയത സമൂഹത്തിന് ഉച്ചനീചത്വങ്ങളുടേതായ ഘടന നല്കുന്നതിനാല്‍ ജനത്തിന്റെ പുരോഗമനപരമായ സ്വാതന്ത്ര്യദാഹങ്ങളേയും,വികസന സ്വപ്നങ്ങളേയും പ്രതിരോധിക്കാനും,അധസ്ഥിത സമൂഹങ്ങളെ നിശ്ചിത പരിധിക്കകത്ത് തളച്ചിടാനും അതിനു കഴിഞ്ഞിരുന്നു. സവര്‍ണ്ണ ജാതിക്കാരുടെ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു മാത്രമായി സൃഷ്ടിക്കപ്പെട്ട മൃഗങ്ങളായി മനുഷ്യനെ തരം താഴ്ത്തി, സമൂഹത്തെ നീചജാതികളുടെ ഒരു അടിമകൂട്ടമായി മാറ്റിയിരുന്നു ജാതീയത.
ബ്രിട്ടീഷ് ഭരണവും, ഗള്‍ഫ് മലയാളികളും നടത്തിയ സാമൂഹ്യ-സാംബത്തിക വിപ്ലവവും ജാതീയതയെ നശിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍, നമ്മുടെ കലാ-സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ പൊളിച്ചെഴുത്ത് നടത്താന്‍ തക്ക ശേഷിയുള്ള സംസ്കാരിക വിപ്ലവം നടത്തേണ്ടിയിരുന്ന അയ്യങ്കാളി-ശ്രീനാരായണ പ്രസ്ഥാനവും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും സാഹിത്യരചനയുടെയും,ചരിത്രരചനയുടേയും പ്രാധാന്യം മനസ്സിലാക്കാത്തതിനാലും സവര്‍ണ്ണ ജാതീയതാവിഷത്തെ തിരിച്ചറിയുന്നതില്‍ പരാചയപ്പെട്ടതിനെത്തുടര്‍ന്നും ജാതീയത ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. സവര്‍ണ ജാതീയതയും,ഫ്യൂഡല്‍ പാരംബര്യങ്ങളും, പൊതുധാര കലാ-സാഹിത്യവിഭാഗവും,പ്രസിദ്ധീകരണ സ്ഥാപനങ്ങളും തന്ത്രപരമായി ശ്രീനാരായണ പ്രസ്ഥാനത്തേയും,ഇടതുപക്ഷ രാഷ്ട്രീയത്തേയും തങ്ങളുടെ ഉള്ളംകയ്യിലൊതുക്കി എന്നതാണു സത്യം.ഇപ്പോള്‍ സവര്‍ണ്ണതക്കെതിരെ വളരെ ദുര്‍ബലരും അടിമത്തത്തിന്റെ പീഡനങ്ങള്‍ പാരംബര്യ സ്വത്തായി ലഭിച്ചവരുമായ ദലിതര്‍ മാത്രമേയുള്ളു.
ജാതീയതയെ താങ്ങിനിര്‍ത്തുന്ന സാംസ്കാരിക അന്തരീക്ഷംനീചമായ പരാന്ന ഭോജി സ്വഭാവവും(ഇത്തിക്കണ്ണി) കഴുകന്റെ ആത്മബോധവുമുള്ള സവര്‍ണ്ണ ജാതീയത തങ്ങളുടെ അഴുകിയതും,പാപപങ്കിലവും,മൂല്യച്യുതിയുടെ പര്യായവും,സത്യത്തില്‍ അപമാനകരവുമായ ജാതിപ്പേരുകളില്‍ ഇപ്പൊഴും അഭിമാനം കൊള്ളുന്നതും,അവയെ മഹനീയമെന്നുകരുതി താലോലിക്കുന്നതും അവരുടെ മുന്‍ തലമുറ ബോധപൂര്‍വ്വം പടച്ചുണ്ടാക്കിയ കലയുടേയും,സാഹിത്യത്തിന്റേയും,കെട്ടുകഥപോലുള്ള സാമൂഹ്യ ചരിത്രത്തിന്റേയും,ഐതിഹ്യങ്ങളുടേയും പ്രചാരത്തിന്റെ പിന്‍ബലത്താലാണ്. പൊതുജനം ഈ കപട സാംസ്കാരിക ഉത്പന്നങ്ങളെ തിരിച്ചറിയാനും, നിരാകരിക്കാനും പ്രാപ്തരാകുന്നവിധം പ്രബുദ്ധത പ്രാപിച്ചിട്ടില്ലെന്നതും,പുരോഗമന പ്രസ്ഥാനങ്ങളെ മുനയൊടിച്ച് ഷണ്ഡമാക്കുന്നതിലും,അവയെ തങ്ങളുടെ സാംസ്കാരിക സവര്‍ണ്ണ ബുദ്ധിജീവികളും,രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും പ്രകടമാക്കുന്ന ജാഗ്രതയും ജാതീയതക്ക് മാന്യതയും,അന്തസ്സും നല്‍കുന്നതിനു കാരണമായി ഇപ്പോഴും തുടരുന്നു.
പൊതുധാരയായി വര്‍ത്തിക്കുന്ന ഈ സാംസ്കാരിക അന്തരീക്ഷം സവര്‍ണ്ണ കപടചരിത്രത്തിന് മാന്യതയും, നന്മയുടെ പൊയ്‌മുഖവും നല്‍കുന്നതിനാല്‍ സവര്‍ണ്ണതയെ സമൂഹത്തിന്റെ മഹനീയ പാരംബര്യത്തിന്റെ ഉത്തമ മാതൃകയായി സവര്‍ണ്ണരും അവര്‍ണരുമടങ്ങിയ ജനം നെഞ്ചിലേറ്റുന്ന കാഴ്ച്ചയാണ് ഇന്നു സമൂഹത്തില് ദൃശ്യമാകുന്നത്.
അതൊരു ഫാഷനായി ,വിപണനതന്ത്രമായി വികസിപ്പിക്കുന്നതില്‍ ആഗോളവത്ക്കരണത്തിന്റെ പേരില്‍ നടക്കുന്ന കംബോളവത്ക്കരണങ്ങള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലമായി ജാതീയതയുടെ നഖവും, വിഷപ്പല്ലും പുറത്തു കാട്ടാതെ സമൂഹത്തില്‍ കംബോള വല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഉള്ളവനും ഇല്ലാത്തവനുമായുള്ള വേര്‍തിരിവുമാത്രമേ ഉള്ളു എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും വിജയകരമായി നടന്നുവരുന്നു.ഇല്ലാത്തവന്‍ കൂടുതല് ഇല്ലാത്തവനായും ഉള്ളവന്‍ കൂടുതല്‍ ഉള്ളവനായും പരിണമിക്കുന്ന ഒരു പുതിയ സാംബത്തിക ജാതീയത സ്വാഭാവികമായ പരിണാമമായും , ന്യായമായും,നീതിയായും ആവിര്‍ഭവിച്ചിരിക്കുന്നു. ആട്ടിന്‍ തോലണിഞ്ഞ ജാതീയതയുടെ ചെന്നായ് രൂപങ്ങളായി ഈ പ്രതിഭാസത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ സാമൂഹ്യ ജീവിതം കൂടുതല്‍ സംകീര്‍ണ്ണവും, നരകതുല്യവുമാകും എന്നതാണ് ഫലം.
ജാതി സാഹിത്യങ്ങള്നമ്മുടെ കലയും, സാഹിത്യവും, ചരിത്രവും സംബൂര്‍ണ്ണമായും മലിനീകരിക്കപ്പെട്ട അവസ്ഥയിലാണ്. സ്കൂളുകളിലായാലും,സാമൂഹ്യ-സാംസ്കാരിക വേദികളിലായാലും ചരിത്രത്തെക്കുറിച്ച് സംസാരീക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം നാം ഈ കള്ളക്കഥകളുടെ സമാഹാരമായ ഐതിഹ്യങ്ങളെയാണ് ആദ്യം ആശ്രയിക്കുന്നത്. കേരളോത്പ്പത്തിയെക്കുറിച്ച് നാം പറഞ്ഞുതുടങ്ങുന്നതുതന്നെ പരശുരാമന് (എന്ന കിരാതനായ ബ്രാഹ്മണഹിന്ദുമത പ്രചാരകന്‍ സമുദ്രത്തില്‍ മനുഷ്യച്ചോരൊലിക്കുന്ന ) തന്റെ മഴു എറിഞ്ഞ് സമുദ്രത്തെ പുറകോട്ടു മാറ്റി ഉയര്‍ത്തിക്കൊണ്ടുവന്ന ഭൂമിയാണ് കേരളം എന്നു പറഞ്ഞുകൊണ്ടായിരിക്കും. പ്രചരണത്തിലൂടെ ഹൃദ്യമാക്കിയ അനേകം കള്ളകഥകളുടെ കേരളഭൂമിയിലാണ് സവര്‍ണ്ണത തങ്ങളുടെ തിന്മകളേയും, മൂല്യച്ച്യുതിയേയും നന്മയെന്നപേരില്‍ ദൈവീക സാക്ഷ്യങ്ങളും സര്‍ട്ടീഫിക്കറ്റുകളും അടക്കം നല്‍കി പ്രതിഷ്ടിച്ചിരിക്കുന്നത്.
തെറ്റായ (കള്ള ചരിത്രങ്ങളായ) ഐതിഹ്യങ്ങളുമായുള്ള പൊക്കിള്‍ കൊടി ബന്ധവുമായി ജനിച്ചുവീഴുന്ന നമ്മുടെ സ്വത്വബോധം ചുറ്റുപാടുമുള്ള തിന്മയേയും,അനീതിയേയും തള്ളിപ്പറയില്ലെന്നുമാത്രമല്ല,സത്യത്തെ എവിടെ കണ്ടാലും കുഴിച്ചുമൂടാന്‍ സന്നദ്ധമാകുകയും ചെയ്യും. മലയാളിയുടെ സാംസ്കാരിക കാപട്യങ്ങളുടെ കാരണം തന്നെ കള്ള ചരിത്രങ്ങളുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിനിടയില്‍ നഷ്ടപ്പെടുന്ന യഥാര്‍ത്ഥ ചരിത്രവുമായുള്ള അകല്‍ച്ചയാണ്.
ഹിന്ദുമത പ്രചാരകരായബ്രാഹ്മണരില്‍നിന്നും എച്ചിലുപോലെ ലഭിച്ച വര്‍മ്മ,നായനാര്‍,നംബ്യാര്‍,മേനോന്‍, ജാതിപ്പേരുകളും,ശൂദ്ര ക്ഷത്രിയ സ്ഥാനവുമുള്ള പട്ടികജാതി വംശ്ക്കാരായ നമ്മുടെ രാജവംശങ്ങളും,കോവിലകങ്ങളില്‍ വാണിരുന്ന നക്ഷത്രവേശ്യകളും ആഭിജാതരും , സവര്‍ണരുമായപ്പോള്‍ അവരില്‍ നിന്നും 1500 കൊല്ലം മുന്‍പ് അടര്‍ത്തിമാറ്റപ്പെട്ട അദ്ധ്വാനികളും ബന്ധുക്കളുമായ ഇന്നത്തെ പട്ടികജാതിക്കാരും ആദിവാസികളും ഇന്നും ജാതീയമായ പരിഹാസത്തിനും , അവഗണനക്കും ഇരയാകുന്നത് നമ്മുടെ സവര്‍ണ്ണ ചരിത്രകാരന്മാരുടെ ബോധപൂര്‍ണ്ണമായ ചരിത്ര തമസ്ക്കരണം കാരണമാണ്.
വടക്കന്‍ പാട്ടിലെ ആരോമല്‍ ചേകവരുടേയും,ഉണ്ണിയാര്‍ച്ചയുടേയുമൊക്കെ കഥ വിവരിക്കുന്ന പുസ്തകങ്ങള്‍ തേടി നടക്കാന്‍ തുടങ്ങിയിട്ട് കുറെ മാസങ്ങളായി. നംബൂതിരിമാരും,നായര്‍-നംബ്യാര്‍ ചരിത്രകാരന്മാരും ശേഖരിച്ചു പ്രസിദ്ധീകരിച്ച നാടന്‍ പാട്ടു പുസ്തകങ്ങളിലും, വടക്കന്‍ പാട്ടുകളിലും ഉത്തരകേരളത്തിലെ ചേകവരെക്കുറിച്ച് കുറ്റകരമായ മൌനം തന്നെ കാണാനായി. ചേകവന്മാരുടെ വീര ഗാഥകളെ പ്രതിരോധിക്കാന്‍ പടച്ചുണ്ടാക്കിയ നായര്‍ മറുമരുന്നായ തച്ചോളി ഒതേനന്റെ വീരകൃത്യങ്ങളേ ഈ സാഹിത്യ ചരിത്ര പുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുള്ളു. ഏതോ ഒരു പുസ്തകത്തില്‍ നാമമാത്രമായി പുത്തൂരം പാട്ടുകള്‍ എന്നപേരില്‍ നിസ്സാരമായി സദ്യക്ക് അച്ചാറു വിളംബുന്നതുപോലെ ഒന്നു തൊട്ടുപോകുന്നതും കണ്ടു.
മലയാളിക്ക് ഇന്നും സ്വന്തമായ ഒരു ചരിത്രമോ,സാമൂഹ്യ ബോധമോ ലഭിച്ചിട്ടില്ലെന്നതുപോലെത്തന്നെ, പൊതുവായ കലയോ സാഹിത്യമോ വികസിപ്പിക്കാനുമായിട്ടില്ല.
ബ്രാഹ്മണ കള്ളച്ചരിത്ര നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഐതിഹ്യങ്ങളും,
നായര്‍ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് പ്രവേശിപ്പിക്കുന്ന വൈശികതന്ത്രങ്ങളും,
കോവിലകങ്ങളിലെ നക്ഷത്രവേശ്യകളെ സുഖിപ്പിക്കുന്ന വര്‍ണ്ണന നിറഞ്ഞ സന്ദേശകാവ്യങ്ങളും,
ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമയുള്ള പുരാണകഥാഖ്യാനങ്ങളും വരെ
ബ്രാഹ്മണന്റെ കുത്തകയായിരുന്നു ഒരു കാലഘട്ടം മുഴുവന്‍.
അതുകഴിഞ്ഞ് ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള എഴുത്തശ്ശനും വര്‍ത്തമാനകാലത്തെ എം.ടി. വരെയുള്ള നായര്‍ സാഹിത്യത്തിന്റെ പ്രബലകാലമാണ്. (ഇവര്‍ക്കിടയില്‍ ഒരു അപവാദമായി കുമാരനാശാനും,ബഷീറുമൊക്കെ വന്നെങ്കിലും ,പുകഴ്ത്തി ആകാശത്തോളമുയര്‍ത്തി, വിഗ്രഹവല്‍ക്കരിക്കപ്പെട്ട് പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ തട്ടുമ്പുറത്ത് പ്രതിഷ്ടിക്കപ്പെട്ടതിനാല്‍ സമൂഹത്തിന്റെ ചാലകതയില്‍നിന്നും അകന്ന് മൂകരായ വിഗ്രഹങ്ങളായിത്തീര്‍ന്നിരിക്കുന്നു.) നായര്‍ സാഹിത്യം ഇപ്പൊഴും പൊടിപൊടിക്കുന്ന നമ്മുടെ വര്‍ത്തമാന സാഹിത്യമാകുന്നു.
ഈ നായര്‍ സാഹിത്യ കാലഘട്ടത്തില്‍ നിന്നും നമ്മുടെ സമൂഹം മുന്നോട്ടുപോയത് നാം പൈങ്കിളി സാഹിത്യം,മാസാഹിത്യം,മുട്ടത്തുവര്‍ക്കി,മനോരമ സാഹിത്യം,കോട്ടയം സാഹിത്യം എന്നൊക്കെ വിളിച്ച് പരിഹസിച്ച കൃസ്ത്യന്‍ സാഹിത്യമാണ്. കൃസ്ത്യന്‍ സാഹിത്യമാണെങ്കിലും അതില്‍ ജീവിതമുണ്ടായിരുന്നതിനാല്‍ അത് ജനകീയമായി സ്വീകരിക്കപ്പെട്ടു. കണ്ണുകടി സ്വാഭാവികം. കൃസ്ത്യാനികളുടെ സാംബത്തിക വളര്‍ച്ചയോടൊപ്പം വളര്‍ന്ന കൃസ്ത്യന്‍ സാഹിത്യം ഇപ്പോള്‍ നായര്‍ സാഹിത്യവുമായി അലിഞ്ഞുചേര്‍ന്ന് ആഭിജാത്യംനേടുന്ന വഴിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. കൃസ്ത്യാനികള്‍ സവര്‍ണരാകുന്നതിന്റെ സാംസ്കാരിക ഭൂമികയാകാന്‍ കൃസ്ത്യന്‍ സാഹിത്യം മുഖ്യപങ്കുവഹിക്കുന്നു എന്നത് ഈ സാഹിത്യത്തിന്റെ സാമൂഹിക നേട്ടം തന്നെയാണ്.
ഇനി മറ്റുള്ള ജാതിക്കാര്‍കൂടി നായര്‍,കൃസ്ത്യന്‍ ശൈലി അവലബിച്ച് തങ്ങളുടെ സാംസ്കാരിക ചരിത്രവും,സാഹിത്യവും നിര്‍മ്മിച്ച് സമൂഹത്തിന്റെ ഉപരിതലത്തിലെത്താന്‍ ഉത്സാഹിച്ചാല്‍ മാത്രമേ സമൂഹം രക്ഷപ്പെടു.
മുസ്ലീം സാഹിത്യം അവരുടെ സാംബത്തിക വളര്‍ച്ചക്കൊപ്പമല്ലെങ്കിലും മുന്നോട്ടുതന്നെ കുതിക്കുന്നുണ്ട്. തങ്ങളുടെ പൊക്കിള്‍ക്കൊടി ബന്ധം പടിഞ്ഞാറുള്ള അറബി നാടിനു നേരെ വേണമോ,അതോ അധസ്ഥിതരായിരുന്ന തങ്ങളുടെ നാട്ടുകാര്‍ക്കുനേരെവേണമോ എന്നൊരു ചാഞ്ചാട്ടമേ അവരഭിമുഖീകരിക്കുന്നുള്ളു. മുസ്ലീം സമൂഹം കൃസ്തിയ സമൂഹം പോലെ സാംസ്കാരികമായി സമൂഹത്തിന്റെ ഉപരിതലത്തിലെത്തുന്ന കാലം വിദൂരത്തല്ല.
ഇത്രയും പറഞ്ഞത് ബോധപൂര്‍വ്വം ഒരു കാര്യം വ്യക്തമാക്കാനായാണ്. ഏതു സമൂഹത്തിനും സാമൂഹ്യവും,രാഷ്ട്രീയവുമായ വളര്‍ച്ചക്ക് തങ്ങളുടെ അഭിവൃദ്ധി രേഖപ്പെടുത്തുന്ന ചരിത്രത്തിന്റേയും,കഥയുടേയും സാംസ്കാരിക പിന്തുണ ആവശ്യമാണ്. ആ കഥ ശോഭനമല്ലെങ്കില്‍ (കൃസ്ത്യാനികളുടെ 27 ബ്രാഹ്മണരെ കൊടുങ്ങല്ലൂരുവെച്ച് തോമസ്ലീഹ നേരിട്ട് വന്ന് മതത്തില്‍ ചേര്‍ത്തെന്ന പോലെ ഒരു കള്ളക്കഥയുടെയെങ്കിലും പിന്തുണയില്ലെങ്കില്‍ സമൂഹം സാംബത്തികമായി എത്ര അഭിവൃദ്ധിപ്പെട്ടാലും അടുത്ത തലമുറയോടെ സാംബത്തികമായി തകരുംബോള്‍ അത് താണ ജാതിയായി പിന്തള്ളപ്പെടും. മികച്ച ചരിത്രവും,സാഹിത്യവും രേഖപ്പെടുത്തുന്നതില്‍ മിടുക്കുകാട്ടുന്ന ജാതികള്‍ ഏറ്റവും താഴെക്കിടയില്‍ നിന്നുള്ളവരാണെങ്കില്പോലും സവര്‍ണ്ണതയിലേക്ക് എടുത്തുയര്‍ത്തപ്പെടുന്നുണ്ട്. യഥാക്രമം പട്ടികജാതികളും,വിശ്വകര്‍മ്മജരുമായിരുന്ന നായര്‍ , കൃസ്ത്യന് സമൂഹങ്ങള്‍ ക്ഷത്രിയ ബ്രാഹ്മണ പാരംബര്യമുള്ളവരായി ഉയര്‍ത്തപ്പെട്ടു എന്നതുതന്നെ നല്ല ഉദാഹരണം. ബ്രാഹ്മണ ശത്രുതക്ക് പാത്രീഭവിച്ച ബുദ്ധമതപാരംബര്യമുള്ള ഈഴവരില്‍ ചെറിയൊരു വിഭാഗം നംബൂതിരിമാരായി കൂറുമാറി സുരക്ഷിതരായപ്പോള്‍ സാംബത്തികമായി മികച്ചുനിന്നിട്ടും ബഹുഭൂരിപക്ഷം വരുന്ന ഈഴവരും,സഹായികളായ കയ്യോന്‍ ഈഴവരും (പട്ടികജാതി പാരംബര്യമുള്ളവര്‍) ചേര്‍ന്ന വിഭാഗവും മറ്റുമതങ്ങളില്‍ ലയിക്കാതെ തനിമ നിലനിര്‍ത്തിയ ബുദ്ധ-ജൈന കലാകാരപാരംബര്യമുള്ള വിശ്വകര്‍മ്മജരും,ദലിതരെന്നപേരില്‍ ഇന്ന് അറിയപ്പെടുന്ന പട്ടികജാതി-ആദിവാസി വിഭാഗങ്ങളും ഹിന്ദുവിരുദ്ധസാമൂഹമായി ഇന്നും ചവിട്ടിത്താഴ്ത്തലുകള്‍ക്ക് വിധേയരാകുന്നത് തങ്ങളുടെ ചരിത്രം കൈമോശം വന്നതുകൊണ്ടും, സാഹിത്യത്തില്‍ ജാതിരഹിതമായ മാനവ മൂല്യങ്ങള്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുന്നതിനാലുമാണ്. പട്ടികജാതിക്കാരനായ പാണനും,പറയനും ബ്രാഹ്മണസവര്‍ണ്ണതയോട് ഒട്ടിച്ചേര്‍ന്ന് നിന്നതില്‍ നിന്നുമാണ് സവര്‍ണ്ണരായ പൊതുവാളും,മാരാരും ഉണ്ടായതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കഴിയാതിരിക്കുംബോള്‍ മാരാരുടേയും,പൊതുവാളിന്റേയും സ്വന്തം വംശമായിട്ടും പട്ടികജാതിക്കാരന്‍ അന്യനും അസ്പര്‍ശ്യനുമായി ...ദലിതനായി ചവിട്ടി താഴ്ത്തപ്പെടുന്നത് സ്വാഭാവിക കാഴ്ച്ചയാകുന്നു.
അതിനാല്‍ ജാതിയിലൂടെ തന്നെ തങ്ങളുടെ പൈതൃകം വീണ്ടെടുത്തതിനുശേഷം അന്തസ്സോടെ ജാതിയെ തിരസ്ക്കരിച്ച് മനുഷ്യരാകുക എന്നതാണ് പ്രായോഗികമായിട്ടുള്ളത്. ജാതിരഹിതമായ സമൂഹത്തിലെ മാനവമൂല്യങ്ങള്‍ക്ക് പ്രസക്തിയുള്ളു എന്നതിനാല് ആദ്യം ജാതീയമായ വളര്‍ച്ചയിലൂടെ സമൂഹ്യ ഉപരിതലത്തിലെത്തേണ്ടതും, അതിനുശേഷം മാത്രം ജാതീയതയെ ത്യജിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം മഹാബലിയുടെ ഗതിവരും. സംസ്കാര ശൂന്യനും,കുടിലബുദ്ധിയും,ഹിന്ദുമതപ്രചാരകനുമായ തനി ചെറ്റബ്രാഹ്മണനായ വാമനനുമുന്നില്‍ ശിരസ്സു കുനിക്കുന്നതിലൂടെ ഒരു ജനതയെത്തന്നെ അടിമത്തത്തിലേക്കു തള്ളിവിട്ട മഹാബലിയുടെ വിവരക്കേട് ആവര്‍ത്തിക്കപ്പെടാനുള്ളതല്ല. മറിച്ച് പാഠമുള്‍ക്കൊണ്ട് ജാതീയതയെ തകര്‍ക്കാനുള്ള ആയുധമാക്കാനുള്ളതാണ്.
സ്വന്തം സമൂഹത്തിന്റെ സാഹിത്യമെഴുതൂ... സ്വന്തം സമൂഹത്തിന്റെ രക്ഷകരാകു !!!(നിലവില്‍ സ്വന്തം സമൂഹത്തിന്റെ സാഹിത്യംകൊണ്ട് അന്യ സമൂഹങ്ങളെപ്പോലും തമസ്ക്കരിച്ചവരോടുള്ള ആഹ്വാനമല്ല ഇത്. ഇതുവരെ സ്വന്തം സമൂഹത്തിന്റെ മഹത്തായ പാരംബര്യം രേഖപ്പെടുത്താന്‍ വിട്ടുപോയ..., മറന്നുപോയതിനാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഹതഭാഗ്യരോടാണ് ഈ അഭ്യര്‍ത്ഥന.)