Friday, September 3, 2010
പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍
കേരളത്തിലെ മത നിരപേക്ഷ ജനാധിപത്യ സമൂഹത്തിനു നെരെ ഇസ്ലാമിക മതഭ്രാന്തന്മാരുടെ കൈവെട്ടല്‍ കോടതി വിധി നടപ്പാക്കല്‍ ഏറ്റുവാങ്ങിയ ഒരു മനുഷ്യന്റെ ഹൃദയ സ്പന്ദനങ്ങള്‍ പോലുള്ള നനുത്തതും ആധികാരികവുമായ വാക്കുകള്‍ ..... മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രഫസര്‍ ടി.ജെ. ജോസഫിന്റെ ഹൃദയസ്പര്‍ശിയായ വെളിപ്പെടുത്തലുകള്‍ . ലേഖനം തയ്യാറാക്കിയ ജസ്റ്റിന് പാതാലില്‍ പ്രഫസറുടെ വാക്കുകള്‍ ഹൃദയംകൊണ്ടുതന്നെ ഒപ്പിയെടുത്തിരിക്കുന്നു. ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
Subscribe to:
Post Comments (Atom)


32 comments:
പ്രഫസര്‍ ടി.ജെ. ജോസഫിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ജീവിതത്തെ നേരായ കണ്ണിലൂടെ മാത്രം നോക്കുവാന്‍ ശീലിച്ചയാള്‍ എന്ന പ്രതീതി നല്കുന്ന അഭിമുഖം.
A useful Off topic:
Universe Created itself, Not by outer force - Stephen Hawking
ഈ ലക്കം മാതൃഭൂമി വാരിക വായിച്ചു...
നിസ്സഹായതയുടെ ആഴങ്ങളിലേയ്യ് നിര്‍ദയം ചവിട്ടി താഴ്ത്തിയ അവസ്ഥ. രാമനുണ്ണി പ്രതിനീധീകരിക്കുന്നത് ഭീകരതയുടെ നിഴലുകളെയല്ലേ?
ദൈവവിശ്വാസി ആയ ഒരു മന്ദബുദ്ധിക്ക്
ഇത്രേം തെളിഞ്ഞ ചിന്തകളോ ????
ഇത് മുയുവന്‍ വായിച്ച എനിക്ക് ഇതാണ് തോന്നുന്നത്.ഒലക്ക.!! വേശ്യയുടെ ചാരിത്ര്യ പ്രസംഗം ഇതിലും നന്നായി തോന്നുമായിരുന്നു
" പ്രചാരകന് said...
ഇത് മുയുവന്‍ വായിച്ച എനിക്ക് ഇതാണ് തോന്നുന്നത്.ഒലക്ക.!! വേശ്യയുടെ ചാരിത്ര്യ പ്രസംഗം ഇതിലും നന്നായി തോന്നുമായിരുന്നു
September 3, 2010 6:17 PM"
..............................
പ്രിയ പ്രചാരക,
ഇസ്ലാമിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന പ്രചാരകന്റെ സത്യസന്ധമായ കമന്റിനു ചിത്രകാരന് പ്രത്യേകം നന്ദി പറയുന്നു.
അവിശ്വാസികള്‍ മാത്രമല്ല, വിശ്വാസികളും ബ്ലോഗുകള്‍
വായിക്കുന്നുണ്ട്. നിരാലബനായി കിടക്കുന്ന ഒരു മലയാളം അധ്യാപകനെ ഇസ്ലാമിക പ്രചാരകന്മാര് എങ്ങനെയാണു ഒലക്കകൊണ്ട് കൈകാര്യം ചെയ്യുന്നത് എന്ന് കുറച്ചുപേരുടേയെങ്കിലും കണ്ണുതുറപ്പിക്കാന്‍ കാരണമാകും.
keep it up പ്രചാരകന് :)
പ്രചാരകന് said...
ഇത് മുയുവന്‍ വായിച്ച എനിക്ക് ഇതാണ് തോന്നുന്നത്.ഒലക്ക.!! വേശ്യയുടെ ചാരിത്ര്യ പ്രസംഗം ഇതിലും നന്നായി തോന്നുമായിരുന്നു
>>>> താങ്കള്‍ നല്ല പ്രചാരകന് തന്നെ. സത്യസന്ധന്. തോന്നിയ കാര്യം തുറന്നു പറഞ്ഞല്ലോ? പ്രചരിപ്പിച്ച് പ്രചരിപ്പിച്ച് കൈവട്ടല്‍ വരെ സാധിച്ചു. ഇനി ആ തല കൂടി വേണമായിരിക്കും. കൈവെട്ടിയവരല്ല യഥാര്‍ത്ഥ കുറ്റവാളികള്‍; അവര്‍ വെറും ആയുധങ്ങള്‍ മാത്രം. ആ മനുഷ്യന് മനസ്സില്‍പോലും ചിന്തിച്ചില്ലെന്ന് ആണയിടുന്ന ഒരു കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് സ്പര്‍ധ വളര്‍ത്തുന്നവര്‍ തന്നെ. ഇനിയും ഈ കുപ്രചരണം നിര്‍ത്തി ആ മനുഷ്യന്റെ മനസ്സുകൂടി മുറിക്കണോ പ്രചാരക!!!!
അവരെ ഇനിയും പിരികയറ്റണോ രാമനുണ്ണീ?
'ജോസഫ് സാര്‍' വിഷയത്തില്‍ കുറ്റാരോപിതര്‍ക്ക് ചില തെറ്റുകള്‍ സംഭവിച്ചു എന്നാണു എനിക്ക് തോന്നുന്നത്.
പോട്ടനാണ് പ്രഫസര്‍ ടി.ജെ. ജോസഫ് ആനപൊട്ടന് അദ്ദേഹം ചെയ്ത മഹനിയ പ്രവര്‍ത്തിയും അദ്ധേഹത്തിന്റെ അഭിമുഗവും അജഗജാന്തര വിത്യാസം പ്രചാരകന് തോന്നുന്നു പിന്നെ ഈമൂട പ്രവര്‍ത്തി(രണ്ടുകൂട്ടരുടെയും) എത്രകാലം കെടാതെ സൂക്ഷിക്കാന്‍ ഉപരിവിപ്ലവമായി ചിനധിക്കുന്നു എന്ന് പറയുന്ന ചിത്രകാരന് കഴിയുമെന്നരിയാന് താല്പര്യമുണ്ട്. അബിനതനങ്ങള്ക്ക് നന്ദി,പിന്നെ ചിത്രകാരനും ചിത്രകാരന്റെ പിണിയാളുകളും പ്രഫസര്‍ ടി.ജെ. ജോസഫിന് കൊടുക്കുന്ന പിന്തുന്ന അദ്ധേഹതോടുള്ള സ്നേഹകൂടുതല്കൊണ്ടും ഉള്ക്രിഷ്ട്ടമായ പ്രവര്തികൊണ്ടാനുയെന്നു വിചാരിക്കാനുള്ള പോട്ടനോന്നുമല്ല ഞാന്‍.
Dear All
മുകളിലെ പ്രചാരകനും ഈ പ്രചാരകനും തമ്മിൽ ബന്ധമില്ലെന്ന് അറിയിക്കട്ട
@പ്രചാരകന്,
i request you to make little changes in your id if you can please
can you please send me mail to prachaarakan@gmail.com
( i couldnt find out your mail id @ ur profile).
@ chithrakaran
sorry for the OT
sorry പ്രചാരകന് എന്ന പേരില്‍ രണ്ടാല്‍ വേണ്ട എന്റെ പേര് മാറ്റുന്നതാണ്
മഞ്ഞ മംഗളത്തില്‍ വന്ന ലിഡ് ന്യുസ് ആണ്.
കോളേജ് അതികൃതര്‍ ഇപ്പോഴും വിശ്വസിക്കുന്നു. ബഹുമാനപ്പെട്ട ജോസഫ് സര് കുറ്റക്കാരന്‍ തന്നെയെന്നു.
"ചോദ്യവിവാദത്തില്‍ പോലീസ് കേസെടുത്തതിനേത്തുടര്‍ന്ന് ജോസഫിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയിലെഅഭിഭാഷകനെ നിയോഗിച്ചു നടത്തിയ ആഭ്യന്തര അന്വേഷണത്തേത്തുടര്ന്നാണു പിരിച്ചുവിടാനുള്ള തീരുമാനം.
വിവാദ ചോദ്യക്കടലാസ് തയാറാക്കിയതില്‍ ജോസഫ് ഗുരുതരവീഴ്ച വരുത്തിയെന്നു കോളജ് അധികൃതര്‍ വിലയിരുത്തുന്നു. മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയതിനെപ്പറ്റി മാനേജ്മെന്റിനെയോ പ്രിന്‍സിപ്പലിനെയോ അദ്ദേഹം അറിയിച്ചിരുന്നില്ലത്രേ. ഈ ചോദ്യത്തിന് ഉത്തരമെഴുതാന്‍ തന്റെ മതവിശ്വാസം അനുവദിക്കുന്നില്ലെന്ന് ഒരു മുസ്ലിം വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ രേഖപ്പെടുത്തി. 'അനുജന്', 'ജ്യേഷ്ഠന്' തുടങ്ങിയ സംജ്ഞകള്‍ ഉപയോഗിച്ചാണ് ഈ വിദ്യാര്‍ഥി ഉത്തരമെഴുതിയത്. ഈ ഉത്തരം കണ്ടിട്ടും വിവരമറിയിക്കാന്‍ അധ്യാപകന് തയാറാകാതിരുന്നതു ഗുരുതരവീഴ്ചയാണെന്നാണ് അധികൃതരുടെ നിലപാട്.
വിവാദചോദ്യം ന്യൂമാന്‍ കോളജിന്റെയും മറ്റു സഭാസ്ഥാപനങ്ങളുടെയും സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തിയെന്നും തൊടുപുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കത്തക്ക ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കിയെന്നും ആരോപിച്ചാണു ജോസഫിനെതിരേ കോളജ് മാനേജ്മെന്റ് കടുത്ത നടപടിയെടുക്കുന്നത്"
മുഹമ്മദ് എന്നു കേട്ടാല്‍ മുസ്ലിംകള് നബി ആണെന്ന് വിചാരിക്കും. ആമുസ്ലിംകള് അതു ഒരു മുഹമ്മദ് ആണെന്ന് വിചാരിക്കും. അത്രേ ആണ് പ്രസ്ണം.
കൈവെട്ടിയാറ് സിച്ാരിച്ചുീ നായിന്റെ മൊണ് മുഹമ്മദ് നബി ആണെന്ന്
നന്ദി ചിത്രകാരൻ, അതും വായിച്ചു
തൊടുപുഴ: പ്രവാചകന് മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകന് പ്രൊഫ. ടി.ജെ ജോസഫിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ജോസഫിനെ സര്‍വീസില്‍ നിന്നും നീക്കിയതായി കാണിച്ച് കോളജ് മാനേജര്‍ തോമസ് മലേക്കുടി ജോസഫിന് കത്തുനല്‍കി.
മതവികാരം വ്രണപ്പെടുത്തിയ സംഭവമായതുകൊണ്ടാണ് ജോസഫിനെ പുറത്താക്കിയതെന്ന് കോതമംഗലം രൂപത ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൈവെട്ടു കേസ് ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും സഭ അറിയിച്ചു.
പ്രവാചകനെ നിന്ദിക്കു തരത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനെ തുടര്‍് കോളജിന് നേരെ ആക്രമണമുണ്ടായിരുു. വിവാദചോദ്യപേപ്പര് തയ്യാരാക്കിയ നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര#്തിനെ തുടര്‍് അധ്യാപകനെ കോളജ് മാനേജ്മെന്റ് 15 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുു. പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെ'് മാനേജ്മെന്റ് ഒരു മാസം മുമ്പ് നോ'ീസും നല്കി. നോ'ീസിന് അധ്യാപകന് മറുപടി നല്‍കിയെങ്കിലും മാനേജ്മെന്റ് ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വീസില്‍ നിും ഇപ്പോള്‍ നീക്കം ചെയ്തത്.
മ്യാവൂ:മാനേജ്മെന്റ് ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വീസില്‍ നിും ഇപ്പോള്‍ നീക്കം ചെയ്തത്.
മ്യാവൂ:മാനേജ്മെന്റ് ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വീസില്‍ നിും ഇപ്പോള്‍ നീക്കം ചെയ്തത്.
ചിത്രകാരന് ഉപ്പിനോളം വരുമോ ഉപ്പിലിട്ടത് !!!
പ്രഫ. ജോസഫിനെ പിരിച്ചുവിട്ടു; ഗുരുതരമായ വീഴ്ചയുണ്ടായി -കോളജ് മാനേജര്‍
Saturday, September 4, 2010
മൂവാറ്റുപുഴ: വിവാദ ചോദ്യപ്പേപ്പര്‍ തയാറാക്കിയ ന്യൂമാന്‍ കോളജ് അധ്യാപകന് ടി.ജെ. ജോസഫിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. അധ്യാപകന് എന്ന നിലയില്‍ ഔചിത്വബോധവും സാമാന്യമര്യാദയും പുലര്‍ത്തുന്നതില്‍ ഉണ്ടായ ഗുരുതര വീഴ്ചയാണ് പിരിച്ചുവിടലിന് കാരണമെന്ന് കോളജ് മാനേജര്‍ മോണ്‍. തോമസ് മലേക്കുടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് ശിക്ഷാ നടപടിയായല്ല, വെറും ശിക്ഷണ നടപടി മാത്രമായാണ് കോളജ് മാനേജ്മെന്റ് കാണുന്നത്.
മാര്‍ച്ച് 23 ന് നടന്ന ഇന്േറണല് പരീക്ഷയില്‍ വിവാദ ചോദ്യം ഉള്‍പ്പെടുത്തിയതിന്റെ ഔചിത്യം ഡി.ടി.പി ഓപറേറ്റര്‍ അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഗൗരവത്തിലെടുക്കാന്‍ തയാറായില്ല. പുസ്തകത്തില്‍നിന്ന് ചില ഭാഗങ്ങള്‍ മാത്രമാണ് അപ്പാടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന അധ്യാപകന്റെ വാദം ശരിയല്ല. പുസ്തകത്തില്‍നിന്ന് ചില ഭാഗങ്ങള്‍ എടുത്ത് അതില്‍ മാറ്റങ്ങള്‍ വരുത്തി ഒരു സമുദായം ആക്ഷേപിക്കപ്പെടാന്‍ പര്യാപ്തമായ രീതിയിലാണ് ചോദ്യപേപ്പര്‍ തയാറാക്കിയത് -അദ്ദേഹം പറഞ്ഞു.(contd)
വിവാദ ചോദ്യം സംബന്ധിച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ അധ്യാപകന് തന്നെ മൂല്യനിര്‍ണയം നടത്തിയിട്ടും വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ പ്രശ്ന പരിഹാരത്തിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഇത് സാധിച്ചിരുന്നുവെങ്കില്‍ മാര്‍ച്ച് 26 ലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
മാനേജ്മെന്റിന്റെ അറിവോടെയാണ് വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയതെന്ന പ്രചാരണം ശക്തമാകുകയും ഇത് കോളജിന്റെ വിശ്വാസ്യതക്ക് കോട്ടമുണ്ടാക്കുകയും ചെയ്തു. വിവാദ ചോദ്യപേപ്പറിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ ക്ഷമ പറഞ്ഞതിനാലാണ് താന്‍ സമൂഹ മധ്യത്തില്‍ തെറ്റുകാരനാക്കപ്പെട്ടത് എന്ന അദ്ദേഹത്തിന്റെ പ്രസ്താവന മാനേജ്മെന്റിനെ പ്രതിക്കൂട്ടിലാക്കി. ചോദ്യപേപ്പര്‍ വിവാദമാക്കുക വഴിയായി തന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ് ഹനിക്കപ്പെട്ടത് എന്ന പ്രസ്താവനയും മാനേജ്മെന്റിന് നീതീകരിക്കാനായില്ല. (contd)
ചോദ്യപേപ്പറിന്റെ പേരില്‍ ആക്രമിക്കപ്പെട്ടതുകൊണ്ട് അധ്യാപകന് ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ടു എന്നു പറയുന്നത് യുക്തിഭദ്രമല്ല. മാനേജ്മെന്റിനെ സംബന്ധിച്ച് വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയതും അതിന്റെ പേരിലുണ്ടായ അക്രമവും രണ്ടും രണ്ടാണ്. അധ്യാപകന്റെ നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുകയും ചികില്‍സാ സഹായമായി ആറ് ലക്ഷത്തോളം രൂപ മാനേജ്മെന്റിന് കീഴിലെ കോളജുകളില്‍നിന്ന് പിരിച്ച് നല്‍കുകയും ചെയ്തു.
അധ്യാപകനെതിരായ നടപടി വ്യക്തിപരമല്ല. മറിച്ച് പ്രശ്നാധിഷ്ഠിതമാണ്. സമൂഹത്തിലെ അനേകായിരങ്ങള്‍ക്ക് ഉള്‍ക്കാഴ്ച പകര്‍ന്നുനല്‍കേണ്ട അധ്യാപകന്റെ ഭാഗത്തുനിന്ന് സാമുദായികമായി വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന പ്രവൃത്തികള്‍ ഉണ്ടാകാന്‍ പാടില്ല.
ഫാ. കുര്യാക്കോസ് കൊടകല്ലില്‍, സോണി നെല്ലിയാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രൊഫ ജോസഫ് മതനിന്ദ മനപ്പൂര്‍വം ഉണ്ടാക്കിയെന്ന് സമ്മതിക്കുന്ന മാനേജ്മെന്റ് പോപ്പുലര്‍ ഫ്രണ്ടുകാരോ മറ്റോ ഉള്‍പ്പെട്ടതാണോ? ചിത്രകാരനോളവും ജബ്ഭാര്മാഷിനോളവും കൃഷ്ണദാസിനോളവും തിരിച്ചറിവ് ഇവര്‍ക്കില്ലാതെ പോയതുകൊണ്ട് സംശയിക്കയാണ്.
സഭയിലും താളിബാനികാലോ??
മുവാറ്റുപുഴയിലെ താലിബാന് കോടതിയാണ് ബഹുമാനപ്പെട്ടെ ജോസഫ് സാറിനെ പിരിച്ചു വിടുവാനുള്ള തിരുമാനം എടുത്തതെന്ന് കാവി ഇന്റലിജന്‍സ്.
ഒലിക്കട്ടെ അങ്ങിനെ കള്ളക്കന്നിര്....
മദനി നിയമ സഹായ വേദി പോലെ 'ജോസഫ് നിയമ സഹായ വേദി' തുടങ്ങാം.
ഭുലോകത്തു നിറഞ്ഞു കവിഞ്ഞ കണ്ണീര് തന്നെ മതി പെട്ടി നിറയാന്‍..
മൂവാറ്റുപുഴ ഇലാഹിയ എഞ്ചിനീയറിഗ് കോളേജിലെ ഒരദ്ധ്യാപകന് ജോസഫ് സാറിന്റെ കൈവെട്ടിയ കേസില്‍ പ്രതിയാണ്. കൈവെട്ടലിനെതിരെ സംസാരിക്കുന്ന മത മാദ്ധ്യമനേതാക്കന്മാരൊന്നും ഈ പ്രതിക്കെതിരെ നടപടിയെടുക്കന്നതിനെപ്പറ്റി ഒന്നും പറഞ്ഞുകേട്ടില്ല. കൈ വെട്ടിമാറ്റപ്പെട്ട സാറിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിടപ്പെട്ടപോലെ ഈ അദ്ധ്യാപകനുനേരേയും നടപടിയുണ്ടാവുമെന്ന് കരുതാമോ?
ഇസ്ലാമോഫാസിസ്റ്റുകള്‍ - 5 റെസ്റ്റ് ഓഫ് അസ് - 0 എന്നതാണ് ഇപ്പോഴത്തെ സ്കോര്‍.
കൈവെട്ടിയതിനുശേഷം ഇസ്ലാമോഫസ്സിസ്റ്റുകള് പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും കോളേജ് മാനേജ്മെന്റും സഭയും സ്വന്തം പോസ്റ്റിലേക്ക് തുടരെ നിറയൊഴിക്കുകവഴി ഇസ്ലാമോഫാസിസ്റ്റുകളെ ബഹുദൂരം മുന്നിലെത്തിച്ചിരിക്കുന്നു.
മുന്‍ ഡച്ച് പാര്‍ലമെന്റേറിയനും ഇപ്പോള്‍ ഇസ്ലാമോഫാസിസ്റ്റുകളുടെ ഭീഷിണിയെത്തുടര്‍ന്ന് അമേരിക്കയില്‍ 24 മണിക്കൂര്‍ സെക്യൂരിറ്റിക്ക് കീഴില്‍ കഴിയുന്നവരുമായ അയാന് ഹിര്‍സി അലി മുഹമ്മദ് കാര്‍ട്ടൂണ്‍ വിവാദത്തെപ്പറ്റി പറഞ്ഞത് ഓര്‍ക്കുക: Another idea is to do stories of Muhammad where his image is shown as much as possible. These stories do not have to be negative or insulting, they just need to spread the risk. The aim is to confront hypersensitive Muslims with more targets than they can possibly contend with.
പ്രഫസര്‍. ടി.ജെ.ജോസഫിനൊപ്പം നിന്ന് ‘റിസ്ക് സ്പ്രെഡ്’ ചെയ്യുന്നതിനുപകരം, സഭ മധ്യ കാലഘട്ടത്തിലെ കൃസ്ത്യന്‍ ദിമ്മികളുടെ റോള്‍ സ്വയം എടുത്തണിഞ്ഞിരിക്കുന്നു. Shameful!
ഇസ്ലാമോഫാസിസ്റ്റുകള്‍ കളി ജയിച്ചിരിക്കുന്നു. അവരുടെ സന്ദേശം വ്യക്തമാണ്: ഞങ്ങളുടെ കൈവെട്ട് സ്ക്വാഡുകളില്നിന്നും നിങ്ങള്‍ രക്ഷപ്പെട്ടേക്കാം, പക്ഷേ നിങ്ങളുടെ സ്ഥാപനം തന്നെ നിങ്ങളുടെ സ്ഥാപനം തന്നെ നിങ്ങളുടെ അന്നം മുട്ടിക്കും.
രോജേട്ടാ..
ഇലാഹിയാ കോളേജിലെ അധ്യാപകനെ കേസന്വേഷണത്തിന്റെ തുടകത്തില്‍ തന്നെ പിരിച്ചു വിട്ടിരുന്നു.
ആ പിരിച്ചു വിടല്‍ വാര്ത്തയാകാതിരുന്നതും , താങ്കളെ പോലുള്ളവര്‍ അറിയാതിരുന്നതും, ഇപ്പോള്‍ ജോസഫ് സാറിനെ പിരിച്ചു വിട്ടത് മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്നതും തന്നെയാണ് 'യഥാര്‍ത്ഥ മാധ്യമ ധര്മ്മത്തിന്' ഉദാഹരണം
യുക്തിവാദികളുടെ സവര്ണ്ണയുക്തിയെക്കുറിച്ച് ചിത്രകാരന്റെ പുതിയ പോസ്റ്റ് :
യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?
ചിത്രകാരന് ഈ പോസ്റ്റ് കണ്ടിരുന്നോ?പോപ്പുലര്‍ ഫ്രണ്ട് എന്ന മീശ മാധവന്
ഒരു ഭക്തിഗാനമുണ്ട്..!
"ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ് ആജഗനമായ് നീ മാറണം..
ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ് കുഞ്ഞാടായ് നീ മാറണം.."
http://jobypulickal.blogspot.com/
സഭ ആഗ്രഹിക്കുന്ന തരത്തില്‍ കുറ്റം ഏറ്റുപറയുന്ന അനുസരണയുള്ള പ്രഫസറെയാണെങ്കില് ജോസപ്പേട്ടനെ തെരുവില്‍ ചുവന്ന ചായം തേച്ച് പ്രദര്‍ശിപ്പിച്ച് ഭിക്ഷാടനം നടത്തിയെങ്കിലും സഭക്ക് ഗുണമുണ്ടാക്കാമായിരുന്നു. പ്രഫസര്‍ ജോസഫ് അതിനു പകരം എന്താണു പറഞ്ഞത് ? അയാള്‍ക്ക് സഭയേക്കാള്‍ വിവരവും ചിന്താശക്തിയും അഭിപ്രായവുമുണ്ടാകുമ്പോള് മൂരാച്ചിസഭക്ക് അതിനനുസരിച്ച് എങ്ങനെയാണു പ്രഫസറെ ഉള്‍ക്കൊള്ളാനാകും വിധം വികസിക്കാനാകുക ?
ചത്തുകഴിഞ്ഞ് കോണ്‍ക്രീറ്റ് മമ്മിയാക്കി കുരിശില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോകില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് സഭ കൃസ്തുവിനെ പ്രതീകാത്മകമായി ചുമന്നു നടക്കുന്നത്. കൃസ്തുവിനെങ്ങാനും ജീവന് വച്ചാല്‍ ആ ആശാരിചെക്കനെ ഇനി ജീവന് തിരിച്ചു വരാത്തവിധം ശ്വാസം മുട്ടിച്ചോ, അഭയയെ കൊന്നപോലെ കിണറ്റിലെറിഞ്ഞൊ കൊല്ലണമെന്ന കാര്യത്തില്‍ ഒരു സംശയവുമുണ്ടാകില്ല. ( ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന
)
പ്രഫസര്‍ ജോസഫിനേയും കൃസ്തുവിനെ ചെയ്ത പരുവത്തിലാക്കിയിരുന്നെങ്കില് ചുരുങ്ങിയത് മുവ്വാറ്റുപുഴയിലെ പരീക്ഷാകാര്യങ്ങളില്‍ അനുഗ്രഹം ചൊരിയുന്ന പുണ്യാളനായിത്തീര്ന്നേനെ ? ഇത്രയും നല്ലൊരു സ്ഥാനത്തെയാണ് ഒരു കൈവെട്ടലില്‍ മാത്രം ഒതുക്കി പോപ്പുലര്‍ ഫ്രണ്ട് നിചപ്പെടുത്തിയത്.
പ്രചാരകന് said...
പോട്ടനാണ് പ്രഫസര്‍ ടി.ജെ. ജോസഫ്
@പ്രചാരകന്
appol aranu thangal? Jamait islami ayirikum ;)
Post a Comment