അവള്‍
രഹസ്യമായും,പരസ്യമായും...
എന്നെ പ്രാപിക്കാന്‍
അനുവാദം ചോദിച്ചുകൊണ്ടിരുന്നു.
ഭാര്യയുണ്ട്,കുട്ടിയുണ്ട്, പാരമ്പര്യമുണ്ട്,
കടത്തിന്റെ മാറാപ്പുകെട്ടുണ്ടെന്നുപറഞ്ഞ്..
ഞാന്‍ ഉത്തരവാദിത്വം നടിച്ചു.
പക്ഷെ, രക്ഷയില്ല.
അവളുടെ സമുദ്രം പോലുള്ള കണ്ണുകള്‍,
തിരമാലതീര്‍ക്കുന്ന ഇമയിണകള്‍...
രക്തം തുളുമ്പുന്ന ഹലുവപോലുള്ള ചുണ്ടുകള്‍...
ബൌണ്‍സ് ചെയ്യുന്ന സാനിയാ-സ്തനങ്ങള്‍...
പിന്നില്‍ തുളുമ്പുന്ന ചന്തികള്‍ !!!
അറിയാത്ത ഏതോ അറബി ഈരടിയുടെ
ശീല്‍ക്കാരത്തിന്റെ തണുത്ത തറയില്‍
അവളുടെ ബെല്ലീ ഡാന്‍സ് ...
മനസ്സിന്റെ നടുത്തളത്തില്‍
സര്‍പ്പസൌന്ദര്യത്തിന്റെ ഇണചേരല്‍...
എന്റെ കൈ കാലുകളിലെ ചങ്ങല
മുറുകിയൊലിച്ച ചോരകൊണ്ടൊരു
വരണമാല്യം തീര്‍ത്ത് പ്രേമത്തെ
അനശ്വരമെന്ന് പ്രഖ്യാപിച്ചപ്പോള്‍...
അവള്‍ പ്രസന്നയായി.
ഞാന്‍ അവളുടെ ദാസനായി.
അവള്‍ ഇക്കിളിപ്പെടുത്തി ,ഉമ്മവച്ചു,
ശബ്ദത്തിന്റെ മുത്തുമണികള്‍ കൊണ്ട്
എനിക്കു നെല്ലിക്കാതടം തീര്‍ത്തു.
ധാര... മസാജ്... യ്യോ...
അടിമയാകാന്‍ കാത്തിരുന്നവന്‍ ഞാന്‍ !
അവള്‍ എന്നെ അമ്മാനമാടി.
കൈക്കുഞ്ഞാക്കി ഓമനിച്ചു.
ബെല്ലി ഡാന്‍സിന്റെ വിയര്‍പ്പില്‍കുതിര്‍ന്ന
ഇടവേളയിലെപ്പഴോ...
അവള്‍ ഷക്കീലാ-മുലകള്‍ക്കിടയില്‍
ചുരുട്ടിയ നോട്ടുപോലെ എന്നെ
തിരുകിവച്ചു... ജന്മം ധന്യമായി!
തുടര്‍ന്ന് എന്റെ പ്രണയേശ്വരിയുടെ
അഴകുറ്റ കണ്ണുകളും, ചുണ്ടുകളും,
മാറിടവും,നിതംമ്പവും നിര്‍മ്മിച്ച...
ലോകപ്രശസ്ത ചിത്രകാരന്മാരുടെ പേരുകള്‍
സ്ക്രീനില്‍ എഴുതിക്കാണിച്ചിരിക്കും.
ഞാന്‍ അതെന്തിനു കാണണം?
പ്രായോചകരുടെ ഡിസൈന്‍ ചെയ്ത
ജീവിത കൂടുകളിലൊന്നില്‍
അവളെ ധ്യാനിച്ച്, സ്വപ്നം കണ്ട് ,..
ഉറങ്ങാന്‍ ഭാഗ്യം ലഭിച്ച... മഹാഭാഗ്യവാന്‍ ഞാന്‍ !
Thursday, November 22, 2007
സാംസ്കാരിക ടാക്സ്
Wednesday, November 21, 2007
അമാവാസി..കാര്‍ട്ടൂണ്‍ -5
Tuesday, November 20, 2007
നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ്

17 വര്‍ഷം മുന്‍പ് തിരുവനന്തപുരം പാളയം ക്രിസ്ത്യന്‍ പള്ളിയും,അവിടെ അന്നുണ്ടായിരുന്ന ട്രാഫിക് കുടയും മെര്‍ക്കുറിലാമ്പിന്റെ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നത് ഒരു അനുഭൂതിയായി നിറഞ്ഞിരുന്ന കാലത്താണ് ക്രിസ്തു കുരിശില്‍ നിന്നും ഇറങ്ങിപ്പോയാലുള്ള വിഷമതകളെക്കുറിച്ച് ചിത്രകാരന്‍ ചിന്തിച്ചിരുന്നത്. ചിന്ത ശക്തിപ്രാപിച്ചപ്പോള്‍ ...രാത്രിയില്‍ മാത്രുഭൂമിയില്‍ ഉറക്കമൊഴിച്ച് പുലര്‍ച്ച 3മണിയുടെ ഷിഫ്റ്റ് തീരാന്‍ കാത്തിരിക്കുന്നതിനിടയിലെപ്പൊഴോ വരച്ച ഡ്രോയിങ്ങുകളാണിത്. സ്വന്തം കഥാതന്തുവിന് വരകളിലൂടേയും,വാക്കുകളിലൂടേയും ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നതിന്റെ സുഖത്തോളം രസകരമായ ഒരു ഗര്‍ഭിണിസുഖം മറ്റൊന്നിനുമുണ്ടെന്നു തോന്നുന്നില്ല.
നഷ്ടപ്പെട്ടെന്നു കരുതിയ ഈ ഡ്രോയിങ്ങുകള്‍ തിരിച്ചുകിട്ടിയപ്പോള്‍ വളരെ സന്തോഷിച്ചു.
നഷ്ടപ്പെട്ടെന്നു കരുതിയ ഈ ഡ്രോയിങ്ങുകള്‍ തിരിച്ചുകിട്ടിയപ്പോള്‍ വളരെ സന്തോഷിച്ചു.
ചാണ്ടി ചേട്ടന്റെ ദുസ്വപ്നം എന്ന നര്‍മ്മ ഭാവനയില്‍ ഇതിലെ ഒരു ഡ്രോയിങ്ങ് ഓയില്‍ പെയിന്റിങ്ങ് ആയി ചേര്‍ത്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കൂടി നര്‍മ്മ കഥയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തുന്നു.
അമാവാസി..കാര്‍ട്ടൂണ്‍ - 4

നാലമത്തെ കാര്‍ട്ടൂണ്‍.സമൂഹത്തിന്റെ പൊതുധാര ധാര്‍മ്മികമായി മലീമസമാണെങ്കിലും, അതിന്റെ വേലിക്കു പുറത്ത് ചവറ്റുകൂനക്കകത്ത് നന്മ അണയാതെ കിടക്കുന്നുണ്ടെന്നൊരു ദര്‍ശനം.17 വര്‍ഷം പഴക്കമുള്ള വരകള്‍. പ്രസിദ്ധീകരിക്കാത്തത്.
ഈ കാര്‍ട്ടൂണ്‍ കൈമോശം വരുമെന്ന ഭീതിയില്‍ ആര്‍ക്കും അയച്ചു കൊടുത്തില്ല.17 വര്‍ഷം മുന്‍പ് അന്നത്തെ കലാകൌമുദി ചീഫ് എഡിറ്റര്‍ ശ്രീ.ജയചന്ദ്രന്‍ നായരെ നേരിട്ടുപോയി കാര്‍ട്ടൂണ്‍ കാണിച്ചെങ്കിലും,അദ്ദേഹം ചിരിയുള്ളതുമാത്രമേ ഇനി പരിഗണിക്കാനാകു എന്നു പറഞ്ഞു. ചിത്രകാരന് സാമൂഹ്യപ്രശ്നങ്ങള്‍ സ്വന്തം അമ്മയുടെ ഭ്രാന്തുപോലെ ചിരിവരാത്ത, രക്തബന്ധമുള്ള പ്രശ്നങ്ങളായതിനാല്‍ ആരേയും ചിരിപ്പിച്ച് പണമുണ്ടാക്കാന്‍ കഴിയില്ല.സാമൂഹ്യ പ്രശ്നങ്ങള്‍ കണ്ട് ആരന്റെ അമ്മയുടെ ഭ്രാന്തുകണ്ട് ചിരിക്കുന്ന എന്ന പ്രയോഗം പോലെ നിന്നു ചിരിക്കുന്നവനെ ചിത്രകാരന്‍ സഹതാപത്തോടെ മാത്രം കാണുന്നു. ചിത്രകാരന്‍ ബ്ലോഗിന്റെ ചുമരുകളില്ലാത്ത ആകാശത്തിന്റെ തണലിലിരുന്ന് കുറച്ചു ചിന്തിക്കട്ടെ !!! ചിരിയില്ലെന്നല്ല.ചിരി മറ്റു ചില വിഷയങ്ങളില്‍. ഇത് മനസ്സിനകത്തേക്കുള്ള ശബ്ദമില്ലാത്ത ചിരിയാണ്.സ്വയം നന്നാവാനുള്ള ചിരി...ചിന്ത.
ചിറകുകളുടെ സൌന്ദര്യം
കുട്ടി പറഞ്ഞു:
പൂമ്പാറ്റേ...
നിന്റെ ചിറകുകള്‍ക്കെന്തു ഭംഗി!
എനിക്കു നിന്റെ ചിറകു തരുമോ?
ഉയര്‍ന്നു പോങ്ങിയ ശലഭം
തന്റെ വര്‍ണ്ണ ചിറകുകള്‍
കുട്ടിക്കു സമ്മാനിച്ചു.
കുട്ടി പൂമ്പാറ്റയുടെ
ജീവനില്ലാത്ത വര്‍ണ്ണ ചിറകുകള്‍
പുസ്തകത്തിലൊട്ടിച്ചു.
കണ്ടവരെല്ലാം പറഞ്ഞു:
പുസ്തകം മനോഹരം!!!
കുട്ടിക്ക് അവര്‍ ഉമ്മ കൊടുത്തു.
ചിറകറ്റ പൂമ്പാറ്റയെ
ഭക്ഷിച്ചുകൊണ്ടിരുന്ന ഉറുമ്പുകള്‍ പറഞ്ഞു:
ചിത്രത്തില്‍ കുറച്ച് ഉപ്പു കുറവുണ്ട്.
കാശ്മീരി മുളകു ചേര്‍ത്തിരുന്നെങ്കില്‍...
നിറങ്ങള്‍ക്ക് നല്ല എരിവുണ്ടായേനേ.
ചിത്രശലഭം പതിവുപോലെ
മനസ്സിനകത്തേക്കുനോക്കി ചിരിച്ചു.
അവസാനത്തെ പിടയലിന്റെ ഓളങ്ങളായി..
ആ ചിരി നിശ്ചലതയെ പ്രാപിച്ചു.
പൂമ്പാറ്റേ...
നിന്റെ ചിറകുകള്‍ക്കെന്തു ഭംഗി!
എനിക്കു നിന്റെ ചിറകു തരുമോ?
ഉയര്‍ന്നു പോങ്ങിയ ശലഭം
തന്റെ വര്‍ണ്ണ ചിറകുകള്‍
കുട്ടിക്കു സമ്മാനിച്ചു.
കുട്ടി പൂമ്പാറ്റയുടെ
ജീവനില്ലാത്ത വര്‍ണ്ണ ചിറകുകള്‍
പുസ്തകത്തിലൊട്ടിച്ചു.
കണ്ടവരെല്ലാം പറഞ്ഞു:
പുസ്തകം മനോഹരം!!!
കുട്ടിക്ക് അവര്‍ ഉമ്മ കൊടുത്തു.
ചിറകറ്റ പൂമ്പാറ്റയെ
ഭക്ഷിച്ചുകൊണ്ടിരുന്ന ഉറുമ്പുകള്‍ പറഞ്ഞു:
ചിത്രത്തില്‍ കുറച്ച് ഉപ്പു കുറവുണ്ട്.
കാശ്മീരി മുളകു ചേര്‍ത്തിരുന്നെങ്കില്‍...
നിറങ്ങള്‍ക്ക് നല്ല എരിവുണ്ടായേനേ.
ചിത്രശലഭം പതിവുപോലെ
മനസ്സിനകത്തേക്കുനോക്കി ചിരിച്ചു.
അവസാനത്തെ പിടയലിന്റെ ഓളങ്ങളായി..
ആ ചിരി നിശ്ചലതയെ പ്രാപിച്ചു.
Sunday, November 18, 2007
അമാവാസി.. കാര്‍ട്ടൂണ്‍- 3
ബിസിനസ്സ് ചിന്തകള്‍ ...
ചിത്രകാരനെ ബിസിനസ്സ് ചിന്തകള്‍ പിടികൂടുന്നത് 1992 ല്‍ തിരുവനന്തപുരത്തുവച്ചാണ്. അന്ന് മാതൃഭൂമിയിലാണ് ജോലി.ജോലി രാതിയായതിനാല്‍ പകല്‍ മുഴുവന്‍ വെറുതെയിരിപ്പും,ഉറക്കവും,പെയിന്റിങ്ങുമാണ് തൊഴില്‍.ഒറിജിനലായ ഫോട്ടോകള്‍ ഉപയോഗിച്ച് ഇരുപതോളം ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്തു. സഹപ്രവര്‍ത്തകര്‍ക്ക് വിറ്റു. കേരള സ്റ്റേറ്റ് ഹൌസിങ്ങ് ബോര്‍ഡിന് 5000 ഗ്രീറ്റിങ്ങ് കാര്‍ഡ് പ്രിന്റു ചെയ്ത് കൊടുക്കാനുള്ള ഓര്‍ഡറും കിട്ടി. ഹൌസിങ്ങ് ബോര്‍ഡില്‍ നിന്നും പണം കിട്ടാന്‍ ഒരു സ്ഥാപനത്തിന്റെ ബില്ലു വേണമായിരുന്നു.
അങ്ങിനെ ആദ്യമായി ഒരു കടലാസ് സ്ഥാപനം തുടങ്ങി കടലാസ് സ്ഥാപനത്തിന്റെ ഉടമയായി.ഈ ബിസിനസ്സ് ഹരം കാരണം മാത്രുഭൂമിയുടെ വ്യാപാരരംഗം പേജില്‍ രണ്ടു കുറിപ്പുകളും അതിന്റെ ഇലസ്ടേഷനും കാച്ചി. വ്യാപാരംഗം പേജിന്റെ ചാര്‍ജ്ജുള്ള അന്നത്തെ ചീഫ് സബ് എഡിറ്റര്‍ ശ്രീ. ടി.സുരേഷ് ജി( ലോക സിനിമകളുടെ നിരൂപണമെഴുതുന്ന ബ്ലോഗര്‍ ടി.സുരേഷ് ബാബു )യോടും, ന്യൂസ് എഡിറ്റര്‍ രവിയേട്ടനോടും നന്ദി.സഹപ്രവര്‍ത്തകനും,ആര്‍ട്ടിസ്റ്റും,നല്ല കാലിഗ്രാഫിസ്റ്റുമായ സതീഷ് കരകുളമാണ് തലക്കെട്ടുകള്‍ എഴുതിയിരിക്കുന്നത്. ഗ്രീറ്റിങ്ങ്സ് കാര്‍ഡുകളെക്കുറിച്ചും,വ്യാപാരത്തിലെ സൌഹൃദത്തെക്കുറിച്ചു മുള്ള കുറിപ്പുകള്‍. പിന്നീട് ഗ്രീറ്റിങ്ങ്സ് കാര്‍ഡ് തിരിഞ്ഞു നോക്കിയിട്ടില്ല. (കണ്ണൂരിലേക്കുള്ള ട്രാന്‍സ്ഫറിലും, 93 ലെ എക്സിബിഷനിലുമായിരുന്നു പിന്നീടുള്ള ശ്രദ്ധ.)
Saturday, November 17, 2007
Friday, November 16, 2007
B പോസിറ്റീവ്
ഒരുപിടി മനുഷ്യരുടെ കൈകളില്‍
ലോകം ചുരുങ്ങുംബോള്‍...
സന്തോഷിക്കുക !
സവിനയം
ചുരുങ്ങിക്കൊടുക്കുക.
നീരസം നന്ദികേടാണ്,
പാപമാണ്,നെഗറ്റിവിറ്റിയാണ്.
മഹാമനസ്കര്‍...
അവര്‍ നമുക്ക് ഭക്ഷണം നല്‍കും.
ഇണയും,പായയും നല്‍കും.
നമുക്കുവേണ്ടി പ്രത്യേകം
ഡിസൈന്‍ ചെയ്ത ജീവിതം നല്‍കും.
ബീ+വ് !!!
സ്വാമി
തേങ്ങാപ്പൂളുപോലുള്ള പല്ലുകാട്ടി
വെളുക്കെ ചിരിച്ചു.
വെളുത്ത തുവാലകൊണ്ടു വാതുടച്ച്
ഏംബക്കംവിട്ടു.
ലോകം ചുരുങ്ങുംബോള്‍...
സന്തോഷിക്കുക !
സവിനയം
ചുരുങ്ങിക്കൊടുക്കുക.
നീരസം നന്ദികേടാണ്,
പാപമാണ്,നെഗറ്റിവിറ്റിയാണ്.
മഹാമനസ്കര്‍...
അവര്‍ നമുക്ക് ഭക്ഷണം നല്‍കും.
ഇണയും,പായയും നല്‍കും.
നമുക്കുവേണ്ടി പ്രത്യേകം
ഡിസൈന്‍ ചെയ്ത ജീവിതം നല്‍കും.
ബീ+വ് !!!
സ്വാമി
തേങ്ങാപ്പൂളുപോലുള്ള പല്ലുകാട്ടി
വെളുക്കെ ചിരിച്ചു.
വെളുത്ത തുവാലകൊണ്ടു വാതുടച്ച്
ഏംബക്കംവിട്ടു.
അമാവാസി-1 - ചിത്രകാരന്റെകാര്‍ട്ടൂണ്‍
അമാവാസി എന്നപേരില്‍ ഒരു കാര്‍ട്ടൂണ്‍ പംക്തി ഏതെങ്കിലും വാരികയില്‍ തുടങ്ങുന്നതിനുവേണ്ടി നാലഞ്ചു കാര്‍ട്ടൂണുകള്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. പിന്നീട് താല്‍പ്പര്യം നഷ്ടപ്പെട്ടു. തുടര്‍ച്ചയായി എല്ലാ ആഴ്ച്ചയും അച്ചടക്കത്തോടെ വരക്കുന്നത് ഒരു ബാധ്യതയാണെന്നു തോന്നിയതിനാല്‍ ഈ കാര്‍ട്ടൂണ്‍ വിസ്മൃതമായി ഫയലുകളില്‍ പൊടിയടിച്ച് ജീര്‍ണ്ണിച്ച് കിടക്കുകയായിരുന്നു. ഏതായാലും ബ്ലൊഗില്‍ വരുന്നവര്‍ക്ക് കാണാനായി ഈ കാര്‍ട്ടൂണ്‍ ഇവിടെ സൂക്ഷിക്കുന്നു.Wednesday, November 7, 2007
നംബൂതിരി ഫലിതത്തിലെ വിഷം

ചിത്രകാരന്‍ മലയാളം ബ്ലൊഗുകളില്‍ (അവിദഗ്ദമായതും,അക്ഷമയോടെയുള്ളതുമായ) പൊസ്റ്റുകളിലൂടെയും, കമന്റുകളിലൂടെയും പറയാന്‍ ശ്രമിച്ച വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം വളരെ മനോഹരമായും,വ്യക്തമായും , ധൈര്യപൂര്‍വ്വം... ശാസ്ത്രീയമായി .... എസ് . ശാരദക്കുട്ടി എഴുതിയിരിക്കുന്നു. “ചിരിയുടെ തീണ്ടല്‍“ എന്ന പേരില്‍ നമ്മുടെ സമൂഹത്തില്‍ ആചാരവല്‍ക്കരിക്കപ്പെട്ട നിന്ദ്യമായ നംബൂതിരിപരിഹാസത്തിന്റെ വ്യക്തമായ ചിത്രം അവര്‍ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2007 നവംബെര്‍4) വരച്ചുവച്ചിരിക്കുന്നു.
ശുദ്ധവും,നിഷ്ക്കളങ്കവുമെന്നപേരില്‍ നമ്മുടെ ബോധതലങ്ങളിലേക്ക് പടയോട്ടം നടത്തുന്ന നംബൂതിരി ഫലിതങ്ങള്‍ നിര്‍മ്മിക്കുന്ന മേല്‍ക്കോയ്മയുടെ അശുദ്ധവും, നികൃഷ്ടവും, മനുഷ്യത്വരഹിതവുമായ ചരിത്രം അനാവരണം ചെയ്യുന്ന ശാരദക്കുട്ടി വലിയൊരു സാമൂഹ്യ വിപ്ലവത്തിനുള്ള വിത്തുകളാണ് പാകിയിരിക്കുന്നത്.
ബ്രഹ്മാണ്യത്തിന്റെ ശുദ്ധ നര്‍മ്മത്തിന്റെ തുടര്‍ച്ചയായി ... ഇ.കെ.നായനാരുടെ വിഢി ഫലിതങ്ങളിലൂടെയുള്ള ഭരണവും, കെ. കരുണാകരന്റെ കണ്ണിറുക്കലിലൂടെ നല്‍കുന്ന ചവിട്ടിത്താഴ്ത്തലും നാം അസ്വാഭാവികതയൊന്നും കാണാതെ വിഴുങ്ങുന്നതിലെ അപകടത്തെപ്പോലും ശാരദക്കുട്ടി മനസ്സിലാക്കിയിരിക്കുന്നു.
നംബൂതിരി ഫലിതങ്ങളിലൂടെ ആചാരവല്‍ക്കരിക്കപ്പെട്ട് മാന്യതയുടെ പ്രൌഢിയോടെ ജാതീയ മേല്‍ക്കോയ്മ സാഹിത്യത്തിലും, ഇന്നത്തെ സിനിമയിലും വിദഗ്ദമായി അലിയിച്ചു ചേര്‍ത്ത് പഴയ ബ്രാഹ്മണ്യം വര്‍ഗ്ഗ വിഭജനത്തിന്റെ വിഷബീജങ്ങള്‍കൊണ്ട് വര്‍ത്തമാന കാലത്തിന്റെ മനസ്സില്‍ വിപുലമായി കൃഷിയിറക്കുന്നുണ്ടെന്ന വിവരം സോദോഹാരണം ശാരദക്കുട്ടി നമുക്കു കാണിച്ചു തരുന്നുണ്ട്.
ലേഖനം തുടങ്ങുന്നതുതന്നെ ഒരു നംബൂതിരി ഫലിതം പറഞ്ഞുകൊണ്ടാണ്.
“ഒരു നായര്‍ ഒരിക്കല്‍ തന്റെ മകളെ ദൂരെയുള്ള ഒരു നൃത്ത വിദ്യാലയത്തില്‍ പഠിക്കാന്‍ ചേര്‍ത്തു. അവിടെ പെണ്‍കുട്ടികള്‍ക്കു താമസിക്കുവാനുള്ള സൌകര്യമില്ലാത്തതിനാല്‍ അടുത്തുള്ള ഒരു മനയ്ക്കല്‍ ചെന്നപേക്ഷിച്ചപ്പോള്‍ അവിടുത്തെ നംബൂതിരി: ഇവിടെ താമസിപ്പിച്ചാ വെഷമാവില്ലേന്നൊരു ശങ്ക. എന്താച്ചാല് ,ഇവള് മാസം മാസം തീണ്ടാരിയാകും. അപ്പൊക്കെ മാറി താമസിക്കണം. അത് ഇവള്‍ക്ക് വെഷമാവില്ലേ? ഇനി അഥവാ ഇവിടെ താമസിച്ചിട്ട് തീണ്ടാരിയാവാണ്ടായീന്ന്‌ച്ചാല് അത് അതിലേറെ വെഷമാവില്ലേ വള്‌ക്ക്.”
ഇതിലെ ഫലിതത്തിന്റെ നികൃഷ്ടവും മനുഷ്യത്വ രഹിതവുമായ തലത്തിലേക്ക് ചിന്തിക്കാനുള്ള കഴിവൊന്നും ബൂലോകത്തെ 90% ബ്ലോഗേഴ്സിനും ഉണ്ടെന്ന് ചിത്രകാരനു തോന്നുന്നില്ല. പകരം വാക്കുകള്‍കൊണ്ട് ആ പെണ്‍കുട്ടിയെ അവളുടെ അച്ഛന്റെ മുന്നിലിട്ട് അവകാശാധികാരങ്ങളോടെ ബലാല്‍കാരം ചെയ്ത് ഗര്‍ഭിണിയാക്കുന്ന നംബൂതിരിയുടെ സാമര്‍ത്ഥ്യത്തെ ഒരു സ്ത്രീപീഢനം കാണാന്‍ അവസരം നല്‍കിയതിന് വാലുചുരുട്ടി നിന്ന് സവര്‍ണ ചേഷ്ടകളിലൂടെ ശ്ലാഘിക്കുന്ന എച്ചിലുണ്ടു നടക്കുന്ന പട്ടികളുടെ വിധേയത്വമാണ് മലയാളികളായ നമുക്കുള്ളത്.
നംബൂതിരി സംബന്ധത്തിനു പോകുന്ന ശൂദ്രഗൃഹത്തിലെ കാവല്‍ക്കാരനായ നായ എന്ന അര്‍ത്ഥത്തില്‍ എടാ നായരേ ... എന്ന് പരിഹസിച്ച് വിളിച്ച ക്രൂരമായ വിളിപ്പേരുപോലും നമുക്ക് അഭിമാനം നല്‍കുന്ന ആഢ്യചിഹ്നമായി കൊണ്ടാടാന്‍ തോന്നുന്നത്
എത്രമാത്രം അധമമായ അടിമത്വത്തിന്റെ ലക്ഷണമാണെന്ന് നമുക്ക് തിരിച്ചറിവു ലഭിക്കുന്നില്ല. (തിരുവിതാംകൂറിലുള്ള നായന്മാര്‍ ശൌര്യം കുറഞ്ഞവരാണെങ്കിലും, അവരുടെ ഭാര്യമാരുടെ ശൌര്യം കാരണമായിരിക്കാം നായ എന്ന വാക്ക് അവിടെ നിരോധിക്കപ്പെട്ടതുപോലെയാണ്. പകരം ആണ്‍ പട്ടിയും പെണ്‍ പട്ടിയുമേ തിരുവനന്തപുരത്തുള്ളു.)
എത്രമാത്രം അധമമായ അടിമത്വത്തിന്റെ ലക്ഷണമാണെന്ന് നമുക്ക് തിരിച്ചറിവു ലഭിക്കുന്നില്ല. (തിരുവിതാംകൂറിലുള്ള നായന്മാര്‍ ശൌര്യം കുറഞ്ഞവരാണെങ്കിലും, അവരുടെ ഭാര്യമാരുടെ ശൌര്യം കാരണമായിരിക്കാം നായ എന്ന വാക്ക് അവിടെ നിരോധിക്കപ്പെട്ടതുപോലെയാണ്. പകരം ആണ്‍ പട്ടിയും പെണ്‍ പട്ടിയുമേ തിരുവനന്തപുരത്തുള്ളു.)ദക്ഷിണേന്ത്യക്കാരായ മനുഷ്യ സ്ത്രീ പ്രസവിക്കുന്നതിനെ “കുരങ്ങിടുക” എന്നു വിശേഷിപ്പിക്കുന്ന നംബൂതിരിയുടെ ഭാഷപ്രയോഗത്തിലെ മുഖത്തു ചവിട്ടി ഉരതുന്ന നീചത്വം തന്നെയാണ് ഇവിടത്തെ നാടുവാഴികളെയ്യും രാജാക്കന്മാരേയും വാനരന്മാരായും, സേവകന്മാരെ നായ്ക്കളായും വിശേഷിപ്പിക്കാന്‍ ബ്രഹ്മണനെ പ്രേരിപ്പിച്ചിരിക്കുക.
മുകളില്‍ പറഞ്ഞ ചിത്രകാരന്റെ ജല്‍പ്പനങ്ങള്‍ പോലെയല്ല... ശാരദക്കുട്ടിയുടെ ലേഖനം. കേരളത്തിന്റെ സാമൂഹ്യമായ ഇരുട്ടിനെ കീറിമുറിച്ച് മുന്നേറാന്‍ ശക്തിനല്‍കുന്ന മഹനീയമായ സംഭാവന തന്നെയാണ് അവരുടെ ലേഖനം . എല്ലാവരും വായിച്ചിരിക്കേണ്ടതായ ആ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത പേജുകളു ടെ ലിങ്കുകള്‍ പ്രവാസികളുടെ സൌകര്യാര്‍ത്ഥം താഴെ കൊടുക്കുന്നു.
ചിരിയുടെ തീണ്ടല്‍ ഒന്നാം പേജ്
ചിരിയുടെ തീണ്ടല്‍ രണ്ടാം പേജ്
ചിരിയുടെ തീണ്ടല്‍ മൂന്നാം പേജ്
ചിരിയുടെ തീണ്ടല്‍ നാലാം പേജ്
ചിരിയുടെ തീണ്ടല്‍ അഞ്ചാം പേജ്
ചിരിയുടെ തീണ്ടല്‍ ആറാം പേജ്(അവസാന ഭാഗം)
Saturday, November 3, 2007
Subscribe to:
Posts (Atom)




