Tuesday, September 15, 2009

ഈണം...ബ്ലോഗ് സംഗീതം






സംഗീതം ഇഷ്ടമാണെങ്കിലും, അത് ക്ഷമയോടെ ആസ്വദിക്കുന്ന ശീലം വളര്‍ത്തിയെടുത്തിട്ടില്ലാത്തതിനാല്‍
ചിത്രകാരന് സംഗീതത്തെക്കുറിച്ച് എന്തെങ്കിലും എഴുതാനുള്ള അര്‍ഹതയുണ്ടെന്ന് തോന്നുന്നില്ല.പക്ഷേ, ബ്ലോഗിലെ
ചിത്രകാര തെയ്യത്തിന് മോണിറ്ററിനു മുന്നില്‍ വന്നാല്‍ വെളിപാടുകളുണ്ടാകുകയും, തെറ്റായാലും ശരിയായാലും രണ്ടുവാക്കു പറയുക എന്നൊരു ദുശീലത്തില്‍ നിന്നും രക്ഷപ്പേടാന്‍ കഴിയാതെവരികയും ചെയ്യുന്നു. അതുകൊണ്ടാണ് സംഗീതത്തെക്കുറിച്ച് സംസാരിക്കാതെ ചിത്രകരാനെ പൊലിപ്പിച്ച് സായൂജ്യമടയുന്നത്‌.:)

ബ്ലോഗില്‍ എത്തിപ്പെട്ട ചിത്രകാരന്‍ വളരെക്കുറച്ച് ബ്ലോഗ് പാട്ടുകാരെ മാത്രമേ കണ്ടിട്ടുള്ളു. പലപ്പോഴും സ്വന്തം തലപോകുന്ന തിരക്കിനിടയില്‍ നിന്നും അല്‍പ്പസമയമെടുത്ത് ബ്ലോഗില്‍ കറങ്ങുന്നതിനാല്‍ ഗൌരവമുള്ള വല്ല പോസ്റ്റുകളുമുണ്ടോ എന്നാണ് തിരച്ചിലിന്റെ മാനദണ്ഡം ! അതോടൊപ്പം വളരെ സാധ്യതകളുള്ള ഈ മാധ്യമത്തെ എത്രയും പെട്ടെന്ന് എങ്ങിനെ ജനശ്രദ്ധയില്‍ കൊണ്ടുവരാം എന്ന ചില അണ്ണാര്‍ക്കണ്ണന്‍ ചിന്തകളും, എല്ലാം കൂടി ബ്ലോഗിലും തിരക്ക് ജീവിതത്തിലും തിരക്ക്.സത്യമായും ഈ തിരക്ക് നല്ലതല്ലെന്നറിയാം, കുറച്ച് പാട്ടും, തമാശയും,കളിയും,വ്യായാമവും ഒന്നുമില്ലെങ്കില്‍ സ്വന്തം മനസ്സിനോട്, ജീവിതത്തോട് നീതികാണിച്ചില്ലെന്ന് എന്നെങ്കിലും തിരിച്ചറിയാതിരിക്കില്ല.

അതുകൊണ്ടുകൂടിയാണ് ചിത്രകാരന് അജ്ഞാതമായ സംഗീതത്തിന്റെ കോര്‍ട്ടില്‍ കയറി ഗോളടിക്കുന്നത്. ഇതിനായി ഇന്നത്തെ ഏഷ്യാനെറ്റ് വാര്‍ത്തയില്‍ നിന്നും നമ്മുടെ ബ്ലോഗര്‍മാരുടെ സംഗീത ആല്‍ബമായ “ഈണം” എന്ന അഭിമാനകരമായ പദ്ധതിയുടെ ചില സ്ക്രീന്‍ ഷോട്ടുകള്‍ അങ്ങ് കട്ടെടുത്തു. ആ ചിത്രങ്ങള്‍ ചിത്രകാരന്റെ ആളില്ലാത്ത പോസ്റ്റില്‍ അടിച്ച് സ്വയം വീരനായകനാകാനുള്ള അവസരം ഉപയോഗപ്പെടുത്തുകയാണ്. സംഗീത സ്നേഹികള്‍ ക്ഷമിക്കുക !

ഈണം ഏഷ്യാനെറ്റ് ന്വ്യൂസ്

ഏഷ്യാനെറ്റ് ന്യൂസില്‍ നിസികാന്ത് എന്ന ഈണം ഗ്രൂപ്പ് പ്രവര്‍ത്തകനുമായുള്ള അഭിമുഖമായി അവതരിക്കപ്പെട്ട വാര്‍ത്തയില്‍ ഇതുമായി ബന്ധപ്പെട്ട.... ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വസിച്ചുകൊണ്ട് ഈണം സംഗീത ആല്‍ബം തയ്യാറാക്കിയ ബ്ലോഗര്‍മാരുടെ എല്ലാവരുടേയും പടങ്ങള്‍ കണിച്ചുകൊണ്ടിരിക്കെ നിസികാന്ത് ഈണത്തെക്കുറിച്ച്
വളരെ ഭംഗിയായി വിശദീകരിച്ചു. പരസ്പ്പരം കാണുകപോലും ചെയ്തിട്ടില്ലാത്ത സംഗീതപ്രേമികളായ ബ്ലോഗ് സുഹൃത്തുക്കള്‍ ഈണത്തിലൂടെ സ്നേഹത്തിന്റെ ഒരു സംഗീത കൂട്ടായ്മയായി ഭൂമിയില്‍ വര്‍ഷിക്കുന്നതിന്റെ ഒരു മാന്ത്രിക വിദ്യ ബ്ലോഗിലൂടെ സാധിച്ചു. സംഗീതത്തിന്റെ സ്വതന്ത്ര സാധ്യത ഇനി ബ്ലോഗിലൂടെയായിരിക്കും
കുതിച്ചൊഴുകുക എന്ന് പ്രഖ്യാപിക്കുന്ന ഒരു അശരീരി തന്നെയാണ് ഈണത്തിന്റെ സംഗീത ആല്‍ബത്തിലൂടെ
മലയാളികളായ സംഗീതപ്രേമികള്‍ക്കു ലഭിക്കുന്ന സൂചന.

ഈണത്തിലെ എല്ലാപാട്ടുകളും വളരെ മനോഹരമാണെന്നു മാത്രമല്ല, സാങ്കേതികമായി വളരെ മികച്ച ശ്രവ്യാനുഭൂതി പ്രദാനം ചെയ്യുന്നവിധം പ്രഫഷണലായി നിര്‍മ്മിക്കപ്പെട്ടവയുമാണ്. മലയാളിക്ക് അന്തസ്സോടെ പരിചയപ്പെടുത്താനാകുന്ന വിധം ശബ്ദമിശ്രണം ചെയ്ത് തയ്യാറാക്കപ്പെട്ട ധന്യമായ സംഗീത സദ്യ തന്നെയായിരിക്കുന്നു ഈണം.പാട്ടുകളുടെ തിരഞ്ഞെടുപ്പില്‍ നടത്തിയിരിക്കുന്ന വൈവിദ്ധ്യം എത്ര ആവൃത്തികേട്ടാലും പുതുമ നഷ്ടപ്പെടാത്ത ആല്‍ബമായി ഈണത്തെ വ്യത്യസ്തമാക്കുന്ന ഘടകമാണ്. ഭൂമിയുടെ ഉപരിമണ്ഡലമായ ബ്ലോഗില്‍ നിന്നും ഭൂമിയിലേക്കു വര്‍ഷിക്കുന്ന ആദ്യ മലയാളം സംഗീത മഴയായി ചിത്രകാരന്‍ ഹൃദ്യമായി ഈണത്തെ ഉള്‍ക്കൊള്ളുന്നു. ഈണത്തിനു പിന്നില്‍
പ്രവര്‍ത്തിച്ച ബ്ലോഗ് കൂട്ടായ്മയുടെ ക്രിയാത്മക പ്രയത്നത്തെ ചിത്രകാരന്‍ വളരെ വളരെ വളരെ സ്നേഹത്തേടെ
അഭിനന്ദിക്കുന്നു. നമ്മുടെ പാട്ടുകര്‍ക്കാണ് ഏറ്റവും മൃദുലമായ ഹൃദയമുള്ളതെന്ന് ചിത്രകാരനു തോന്നുന്നു ... ഈണം സിഡി കേട്ടുകൊണ്ട് ഈ പോസ്റ്റ് എഴുതുന്നതുകൊണ്ടായിരിക്കും ആ തോന്നലുണ്ടായത് !

Monday, September 14, 2009

പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം !


ഇന്നത്തെ പ്രഭാതത്തെ പ്രതീഷാനിര്‍ഭരമാക്കിക്കൊണ്ട് ഈ അഭിമാനകരമായ വാര്‍ത്ത ചിത്രകാരന്റെ മുന്നിലെത്തിച്ചതിന്റെ പേരില്‍ മാതൃഭൂമിയോട് കൃതജ്ഞതയറിയിക്കട്ടെ.വാര്‍ത്ത കൊടുത്തു എന്നതിലുപരി ഈ വാര്‍ത്തക്കു നല്‍കിയിരിക്കുന്ന സ്ഥാനമാണ് ചിത്രകാരനെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്.ഒന്നാം പേജില്‍ ഏറ്റവും മുകളിലായി ശാസ്ത്രന്വേഷകയായ ഹനാന്‍ ബിന്ത് ഹഷീം എന്ന പതിനഞ്ചുകാരിയുടെ പടവും വാര്‍ത്തയും നല്‍കുന്നതിലൂടെ പത്രാധിപ സമിതിയില്‍ പത്ര ധര്‍മ്മം എന്താണെന്ന് ബോധ്യമുള്ള അരെല്ലാമോ ഉണ്ട് എന്ന് മാതൃഭൂമി തെളിയിച്ചിരിക്കുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിസി ജേക്കബ് ആരാധന കൂടി വസ്തുനിഷ്ടയില്‍ നിന്നും അകന്നിരിക്കുമോ എന്നു ഭയമുണ്ടെങ്കിലും ധന്യമായ ഒരു കൃത്യമാണ് ചെയ്തിരിക്കുന്നത്.അവരോടും നന്ദി പറയുന്നു.

ഹനാന്‍ ബിന്‍‌ത് ഹാഷിം
നമ്മുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടിക്കും, എ.ആര്‍.റഹ്‌മാനും ശേഷം ഹനാന്‍ ബിന്ത് ഹഷീം എന്ന പതിനഞ്ചുകാരിയും
ലോകത്തിന്റെ വേലക്കാര്‍ മാത്രമായ നമ്മളും ബുദ്ധിയുള്ളവരാണെന്ന് ലോകത്തിനുമുന്നില്‍ സാക്ഷ്യപ്പെടുത്തുമെന്ന് തോന്നുന്നു.മാതൃഭൂമിയുടെ ഇന്നത്തെ ഒന്നാം പേജ് വാര്‍ത്ത വസ്തുനിഷ്ടമാണെങ്കില്‍ ഹനാന്‍ നമ്മുടെ വെളിച്ചത്തിലേക്കുള്ള പ്രതീക്ഷയാണ്. ആ മിടുക്കി ആത്മബോധത്തോടെ പറയുന്ന ഒരു വാചകമാണ് ചിത്രകാരനില്‍ പ്രതീക്ഷയുണ്ടാക്കുന്നത്. “മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്‍ക്കുന്നത്.അതില്‍ എനിക്ക് നാണക്കേടുണ്ട്.എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ പറ്റു”
ചിത്രകാരന്റെ പ്രിയപ്പെട്ട ഹനാന്‍ മോളേ ഈ ചിത്രകാരനും ആ ദുഖം പങ്കുവക്കുന്നു. ചിത്രകാരന്‍ സ്വന്തമെന്നു കരുതി ഉപയോഗിക്കുന്ന വാച്ചിലെ ബട്ടണ്‍ സെല്‍ മുതല്‍ അല്ലെങ്കില്‍ ബോള്‍ പെന്നിലെ ബോള്‍ മുതല്‍...ഇന്ന് നമ്മള്‍ കാശുകൊടുത്ത് അഹങ്കാരത്തോടെ ഉപയോഗിക്കുന്ന ഈ കംബ്യൂട്ടറും, മൊബൈലും,കാല്‍ക്കുലേറ്ററും,കാറും,ഒന്നും സത്യത്തില്‍ നമ്മുടേതല്ലല്ലോ എന്ന ബോധം ലജ്ജിപ്പിക്കുന്നതാണ്.
അതിനൊരറുതിവരുത്താന്‍ ആയിരം ഹനാന്മാര്‍ ജന്മമെടുക്കട്ടെ എന്ന് കൊതിച്ചുപോകുന്നു.

നമ്മുടെ എഞ്ചിനീയറീങ്ങ് കോളെജുകളിലും, യൂണിവേഴ്സിറ്റികളിലും നിര്‍മ്മിക്കപ്പെടുന്ന വന്ധ്യംങ്കരിച്ച അടിമ വേലക്കാരെയോര്‍ത്ത്
ദുഖിക്കുന്നു. റിട്ടയറാകുന്നതുവരെ നമ്മുടെ ഭാവി തലമുറയെ ക്ഷ്വരം പഠിപ്പിക്കുന്ന പ്രഫസര്‍മാരെ വല്ല ക്ഷേത്രങ്ങളിലെ ശാന്തിപ്പണിക്കോ,പള്ളികളിലെ മുക്രിജോലിക്കോ നിയോഗിക്കുന്നതാണ് ഉത്തമം. മുക്രികള്‍ക്ക് 4000 രൂപ പെന്‍ഷന്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്ന ഭരണ കര്‍ത്താക്കളുള്ള ഈ നാടിനെ രക്ഷിക്കാന്‍ ഹനാന്മാര്‍ക്ക് വിദേശ രാജ്യങ്ങളെത്തന്നെ ആശ്രയിക്കേണ്ടിവരും !

Saturday, September 12, 2009

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗാവതാരം !!!

ചിത്രകാരന്റെ അത്രയൊന്നും ലോകപ്രശസ്തനല്ലാത്ത ഒരു കവിയും സാഹിത്യകാരനും വെറും സീരിയല്‍ നടനുമായ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് ബൂലോകത്ത് സദയം വന്ന് അവതരിച്ച വിവരം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ദുഷ്ടന്മാരായ ബ്ലോഗര്‍മാര്‍ ഈ അവതാര മാഹാത്മ്യം വായിക്കുവിന്‍ ! ഏതാണ്ട് ഒന്നൊന്നര വര്‍ഷം മുന്‍പ് ബൂലോകത്ത് അവതരിക്കാനായി വന്ന് ബൂലോകം തൊട്ടു തൊട്ടില്ല എന്ന സ്ഥിതിയായപ്പോള്‍ സ്ഥലത്തെ കംസന്മാരെ ഭയന്ന് തൃപ്പാദങ്ങള്‍ ഗര്‍ഭപാത്രത്തിലേക്കുതന്നെ പിന്‍‌വലിച്ച് ഓടിയൊളിച്ച ആളാണ് ഈ കവി.മഹാ ഭീരു !!! എന്നാല്‍, രണ്ടാമത്തെ വരവ് രണ്ടും കല്‍പ്പിച്ഛാണ്. ബൂലോകനാഥ ഗൂഗിളമ്മച്ചിയുടെ ദൂതനായ അമേരിക്കന്‍ അനന്തന്‍ ബ്ലോഗര്‍ ഒരു ദിവ്യ പ്രഭാവലയമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗില്‍ കുടപിടിച്ചു നില്‍ക്കുന്നുണ്ട്.

ഈ സാഹിത്യകാരനെ ഒന്നു കടിച്ചുകുടയാന്‍ കവിത വായിച്ചു ശീലമുള്ള മാന്യ ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു. ചിത്രകാരന്‍ അദ്ദേഹത്തെ വായിച്ചു തുടങ്ങിയതേയുള്ളു എന്നതിനാലും,കുത്തിയിരുന്ന് ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ സമയക്കുറവുള്ളതിനാലും... കവിയെ കല്ലെറിയാന്‍ അശക്തനായിരിക്കുന്നു ! കല്ലേറ് ലഭിച്ചില്ലെങ്കില്‍ പ്രിന്റെഡ് മീഡിയയിലെ പൊണ്ണത്തടിയന്മാരെപ്പോലെ പ്രമേഹവും,കൊളസ്ട്രോളും വര്‍ദ്ധിച്ച് ഏതു കലാകാരനും സാഹിത്യകാരനും ഷണ്ഡന്മാരായിപ്പോകുമെന്നതിനാല്‍ ബൂലോകം വിവേകം കാണിക്കേണ്ടിയിരിക്കുന്നു. നമുക്കു വേണ്ടത് പ്രിന്റഡ് മീഡിയയുടെ വരംബത്ത് നോക്കുകുത്തികള്‍ പോലെ നില്‍ക്കുന്ന താരങ്ങളായ സാഹിത്യകാരന്മാരല്ല, ഹൃദയത്തിലേക്ക് ജീവിത മരുഭൂമിയിലെ മരുപ്പച്ച പകര്‍ന്നു തരുന്ന മനുഷ്യ മനസ്സുകളേയാണ് :)
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ : 1) സ്വകാര്യം 2)തുറമുഖം-കവിതകള്‍
ചിത്രകാരന്‍ ലിങ്കിടാന്‍വേണ്ടി ഒരു കുറിപ്പെഴുതിയതാണ്.ചുള്ളിക്കാടിന്റെ ആരാധകര്‍ പല്ലിറുമ്മാതെ ഒരു ചായകുടിച്ച് പിരിഞ്ഞു പോകുക :)
.....................................
താഴെ കാണുന്നത് ചുള്ളിക്കാടിന്റെ സ്വകാര്യത്തിലെ ഒരു അപേക്ഷ എന്ന പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റാണ്.
(ആ കമന്റ് ഡിലിറ്റായിപ്പോയി എന്ന് അദ്ദേഹം ഇപ്പോള്‍ അറിയിച്ചിരിക്കുന്നു.)

chithrakaran:ചിത്രകാരന്‍ said...

നല്ല കല്ലേറ് ലഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് പ്രിന്റ് മീഡിയയിലെ ദന്തഗോപുര വാസികളായ സാഹിത്യ കാരണവന്മാരൊന്നും ബ്ലോഗില്‍ കയറാന്‍ ധൈര്യപ്പെടുകയില്ല. ഇവിടെ എഡിറ്റര്‍മാരുടെ വെണ്‍കൊറ്റകുടയും പല്ലക്കും ബ്ലാക്ക് കാറ്റുകളും പോലീസും പട്ടാളവുമൊന്നും നടപ്പില്ലാത്തതിനാല്‍
ആരെങ്കിലും സാറെ സാറെ സാംബാറെ എന്നു വിളിച്ചുകൊണ്ട് ഉടുമുണ്ട്
പറിച്ചോടിയെന്നിരിക്കും എന്ന് സാഹിത്യ നായന്മാര്‍ക്ക് നല്ല നിശ്ചയമുണ്ട്.

എന്നാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടെന്ന ഏറെക്കുറെ നഗ്നനായ കവിക്ക്
ബ്ലോഗില്‍ അതി ജീവിക്കാനും, ബാല്യം ശേഷിച്ചിട്ടുണ്ടെങ്കില്‍ ഒരു കൊടുംകാറ്റാകാനും(ചായക്കപ്പിലെ മുതല്‍ റ്റൊര്‍ണാടോ വരെ)സാധ്യതയുണ്ട്.
നല്ല വിമര്‍ശനങ്ങള്‍ ലഭിക്കാന്‍ ... കല്ലുമഴ കൊള്ളാന്‍...
കവിതയുടെ കൂടെ ഗദ്യം കൊണ്ടൊരു ചുറ്റിക്കളി നടത്തിയാല്‍ മതിയാകും. കമന്റുകള്‍ക്ക് മറുപടി എഴുതുന്ന മര്യാദകൂടി കാണിച്ചാല്‍
വിമര്‍ശനത്തിന്റെ പുസ്തക പരംബര തന്നെ തുടങ്ങാനാകും :)

ചുള്ളിക്കാട് ഉദ്ദേശിച്ച തരത്തിലുള്ള പുസ്തകം തന്നെയല്ലേ ഈ ബ്ലോഗ്.
മൂന്നു ലക്ഷം കിട്ടാനുള്ള വഴി കുറച്ചകലെയാണെന്നു മാത്രം !
September 12, 2009 8:38 AM

ഓം പ്രകാശ് എന്ന പ്രതിഭ !!!

സ്കൂപ് ഐ എന്ന സൈറ്റിലെ ഓം പ്രകാശ് ചരിതം വായിച്ചപ്പോള്‍ കോരിത്തരിച്ചുപോയി.
നമ്മുടെ സി.പി.എം. എന്ന പാര്‍ട്ടിയുടെ മണ്ടെരി രോഗം പൂര്‍ണ്ണമായും ഭേദപ്പെടുത്തി,പാര്‍ട്ടിയെ അഖിലേന്ത്യ തലത്തില്‍
ഏകകക്ഷി ഭരണത്തില്‍ തന്നെ കൊണ്ടുവരാന്‍ ശേഷിയുള്ള മഹത്തായ പ്രായോഗിക രാഷ്ട്രീയ ജ്ഞാനമുള്ള ഒരു പ്രതിഭയാകുന്നു
ഓം പ്രകാശ്. മാത്രമല്ല, പ്രകാശ് കാരാട്ടിനെപ്പോലെ സുന്ദരനും,കോമളനുമായതിനാല്‍ സി.പി.എം ജനറല്‍ സെക്രട്ടറി തന്നെയാക്കാന്‍ അനുയോജ്യന്‍. കോണ്‍ഗ്രസ്സുപോലുള്ള നെഹൃ-ഗാന്ധിയന്‍ സൌന്ദര്യസങ്കല്‍പ്പങ്ങളെ പ്രതിരോധിക്കാന്‍ മാത്രമല്ല,അതിജീവിക്കാനും പാങ്ങുള്ള കഠിന ഹൃദയനും അതേസമയം സീരിയല്‍-സിനിമ നടികളുടെ കാമദേവനും ! ഇത്രയും യോഗ്യതയുള്ള ചുണക്കുട്ടികളുണ്ടായിട്ടാണോ പാര്‍ട്ടിയുടെ വളര്‍ച്ച മുരടിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുന്നത് ? കുറഞ്ഞത് ആഭ്യന്തര മന്ത്രിയോ, പാര്‍ട്ടി സെക്രട്ടറിയോ, ആയി ഉടന്‍ ആദരിക്കപ്പെടേണ്ട നമ്മുടെ നാടിന്റെ പ്രതീക്ഷയായ ഓം പ്രകാശിനെ ആരാണ് വെറുമൊരു ഗുണ്ടയായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ? പാര്‍ട്ടിയിലെ കട്ടന്‍ ചായ, പരിപ്പുവട, ദിനേശ് ബീഡി ഇനങ്ങളെ മുഴുവന്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലേക്ക് പരിവര്ത്തനപ്പെടുത്താന്‍ കെല്‍പ്പുള്ള ഈ മോഹന രൂപന്‍ ഭഗവാന്‍ സ്റ്റാലിന്റെ കലികാല അവതാരമാണെന്നതില്‍ സംശയം വേണ്ട. അമാനുഷ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ ടൈപ്പിലുള്ള ഈ പ്രതിഭയുടെ ലീലാവിലാസങ്ങളുടെ “സ്കൂപ്പ് ഐ” യിലെ പോസ്റ്റ് വായിക്കാന്‍ ഈ ലിങ്ക് ഞെക്കുക.ചിത്രകാരനെ അവിടെ എത്തിച്ച സുകുമാരേട്ടന്റെ പോസ്റ്റിന്റെ ലിങ്ക്:ആരാണ് ഈ ഓം പ്രകാശ്

Friday, September 11, 2009

സത്യത്തിനും അസത്യത്തിനുമിടക്കുള്ള ഒത്തുതീര്‍പ്പ് ശ്രമം

സത്യത്തിനും അസത്യത്തിനും ഇടക്കുള്ള ഒത്തുതീര്‍പ്പിന് ഇടമുണ്ടോ ?
ഇല്ലെന്നു മാത്രമല്ല, ആത്മഹത്യാപരം കൂടിയാണ് ആ നിലപാട്‌.
വാശിയോ ശാഠ്യമോ കാണിച്ചിരിക്കുന്ന കുട്ടിയെ പ്രീണിപ്പിക്കുന്നതിനായി ആരെയെങ്കിലും ശിക്ഷിക്കുന്നെന്ന് നമ്മുടെ അമ്മമാര്‍ കുട്ടിയെ ബോധ്യപ്പെടുത്തും. അത് പലപ്പോഴും ഇങ്ങനെയായിരിക്കും. “കുട്ടിയേ വികൃതി കാണിച്ച ഏട്ടനെ നമുക്ക് വിളക്കത്ത് ചോറുകൊടുത്ത്,ഇരുട്ടത്ത് കെടത്തിഒറക്കാം കെട്ടോ”
എതിരാലിക്ക് ശിക്ഷകിട്ടുകയും ചെയ്തു വാശി ജയിക്കുകയും ചെയ്തു.പക്ഷേ,ഈ ശിക്ഷാവിധി കുട്ടികളോടെ നടപ്പുള്ളു.
ശാസ്ത്രത്തിന്റേയും,ചരിത്രത്തിന്റേയും,സത്യത്തിന്റേയും പ്രചാരകരായ യുക്തിവാദികളെ നമുക്കെങ്ങനെയാണ് ആക്ഷേപിക്കാനാകുക ?
സത്യത്തിനു പകരം പകുതി സത്യമോ കാല്‍ ഭാഗം സത്യമോ മതിയെന്നു പറഞ്ഞാല്‍ ശരിയാകുമോ ? കാരണം പകരം സത്യത്തോടൊപ്പം കൂട്ടി ചേര്‍ക്കുന്നത് അസത്യമായിരിക്കും. ഇതു സമൂഹത്തെ വിഷലിപ്തമാക്കും. അറിവുള്ളവരും അറിവിനെ സ്വന്തം അന്ധവിശ്വാസങ്ങളുമായി കൂട്ടിക്കലര്‍ത്താന്‍ തയ്യാറാകാത്തവരും തമ്മിലുള്ള വ്യത്യാസമാണ് യുക്തിവാദികളും,വിശ്വാസികളും തമ്മിലുള്ളത്. വിശ്വാസികളുടെ മനസ്സിനു താങ്ങാനാകില്ല, അവരുടെ മനസ്സ് വേദനിക്കും എന്നൊക്കെ ചിന്തിച്ച് മത വിശ്വാസപരമായ ഒരു ദൌര്‍ബല്യത്തെ എന്നെന്നും നിലനിര്‍ത്തണമെന്ന് വാദിക്കുന്നത് ഒരു സമൂഹത്തെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയുന്നതിനു തുല്യമാകും. ശാസ്ത്രാഭിമുഖ്യമില്ലാത്ത മനുഷ്യന്‍ സ്വന്തം വീട്ടില്‍ വാടകക്കു താമസിക്കുന്നവനെപ്പോലെയാണ്. അവന്റെ വിശ്വാസത്തിന്റെ കിത്താബുകളും,പൌരോഹിത്യത്തിന്റെ കെട്ടുകഥകളുടെ ഭാണ്ഡവുമായി
അവനെ അവന്റെ വീട്ടില്‍ നിന്നോ, നാട്ടില്‍ നിന്നോ കുടിയൊഴിപ്പിക്കാന്‍ ശാസ്ത്രബോധമുള്ള സമൂഹങ്ങള്‍ക്ക് അനായാസം സാധിക്കും.അവന്റെ സംബത്തെല്ലാം റ്റെക്നോളജി ഉപയോഗിച്ചതിന്റെ വാടകയായി ശാസ്ത്ര സമൂഹം കൈവശപ്പെടുത്തും.വിനീത വിധേയ അടിമയായി നില്‍ക്കാനേ ഈ അവസരത്തില്‍ കിത്താബും കെട്ടിപ്പിടിച്ചിരിക്കുന്ന വിശ്വാസിക്കു കഴിയു.
ഈ രാഷ്ട്രീയത്തിന്റെ തിരിച്ചറിവിലാണ് സാമൂഹ്യ പരിഷ്കര്‍ത്താക്കളായ നമ്മുടെ സ്വന്തം സഹോദരന്മാരായ യുക്തിവാദികളെ നാം കാണേണ്ടതാണ്.
കെ.പി.സുകുമാരേട്ടന്റെ ശിഥിലചിന്തകളില്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചിന്തകളും നിലപാടുകളും ശിഥിലമാകുന്ന കാഴ്ച്ച
ഖേദകരമാണെന്ന് ചിത്രകാരന്‍ അഭിപ്രായപ്പെടുന്നു.അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ലിങ്ക്: യുക്തിചിന്തകള്‍
...................................................
Blogger chithrakaran:ചിത്രകാരന്‍ said...

വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ അവകാശമുള്ളതിനാല്‍
സുകുമാരേട്ടന്റെ വിശ്വാസങ്ങളും അഭിപ്രായങ്ങളും
സുകുമാരേട്ടന്റെ പ്രത്യേകതകളായി മാനിക്കപ്പെടാന്‍ തീര്‍ച്ചയായും യോഗ്യമാണ്.

എന്നാല്‍,യുക്തിവാദികളും മതവിശ്വാസികളും അറിവിന്റെ പങ്കുവക്കലിലൂടെയും,സംവാദങ്ങളിലൂടെയും സ്വയം നവീകരിക്കപ്പെടുകതന്നെയാണു ചെയ്യുന്നത്. സുകുമാരേട്ടന്‍
കാണിക്കുന്ന സൌമനസ്യം സ്നേഹത്തിന്റെ അന്ധതയാലോ, ദൌര്‍ബല്യത്താലോ പ്രകടമാകുന്ന
അതീവ സ്ത്രൈണമായ ചിന്തയാണെന്നു തോന്നുന്നു.
നിലവിലുള്ള സ്നേഹാന്തരീക്ഷം തകരുമോ എന്ന് ഭയന്ന്
സത്യം പറയാതിരിക്കുന്നതിലൂടെ സമൂഹത്തിലുണ്ടാകുന്ന
ദുരന്തങ്ങാള്‍ ഭീകരമാണ്. നഗ്ന സത്യങ്ങള്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാകില്ലെന്നത് സത്യമാണ്.
ആ യാഥാര്‍ത്ഥ്യം പരിഗണിക്കപ്പെടേണ്ടതുമാണ്.
കുറച്ച് സാവകാശം നല്‍കുക എന്നതു മാത്രമാണ് പരിഹാരം.

സ്ത്രൈണമായ അല്ലെങ്കില്‍ ദുര്‍ബല ചിത്തരായ മനുഷ്യരില്‍ നിന്നും സത്യത്തെ കുറച്ച് അകലത്തില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.സത്യത്തിന്റെ നിര്‍ദയ രൂപത്തെക്കുറിച്ച് അവരുടെ മനസ്സ് സ്വയം ധാരണ ആര്‍ജ്ജിക്കുന്നതുവരെ കുറച്ച് സമയം കൊടുക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ എക്കാലത്തേക്കും സത്യത്തെ മറച്ചുവക്കുന്നത് അവരോടു ചെയ്യുന്ന ക്രൂരതയുമാകും.

സത്യത്തില്‍ നമ്മുടെ ബ്ലോഗ് സംവാദങ്ങളില്‍ വിശ്വാസത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ വളരെ
നന്മ നിറഞ്ഞ സാധാരണ മനുഷ്യരാണ്.ഈ നന്മ അവര്‍ക്കു സിദ്ധിച്ചത് അതാതു മതങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടാണെന്നു അവര്‍ തെറ്റിദ്ധരിക്കുന്നു.
മത ഗ്രന്ഥങ്ങളേയും ആചാര അനുഷ്ഠാനങ്ങളേയും ഇറുക്കിപ്പിടിച്ചുകൊണ്ട് മാതൃകാ സമൂഹ ജീവികളായി അഭിമാനപൂര്‍വ്വം തങ്ങള്‍ക്കു ലഭിച്ച പരിമിത ലോകത്ത്
വ്യാപരിച്ചുകൊണ്ടീക്കുംബോഴാണ് തങ്ങള്‍ക്കു കടക വിരുദ്ധമായ ചിന്തകളുള്ള യുക്തിവാദികളെ തങ്ങളുടെ ലോകത്തിന്റെ ആകാശവും,ഭിത്തികളും തറയും പൊളിച്ചടുക്കുന്നവരായി ഇവര്‍ക്ക് കാണേണ്ടി വരുന്നത്.
സ്വാഭാവികമായും വിശ്വാസിയുടെ ധാര്‍മ്മിക രോക്ഷമിളകും. അതേ ബൂലോകത്ത് സംഭവിക്കുന്നുള്ളു.

പൂണ്ണമായും അക്ഷരങ്ങളിലൂടെയുള്ള ആശയവിനിമയമായതിനാല്‍ ഈ സംവാദത്തിനിടക്ക്
എത്ര പരുഷമായി തര്‍ക്കിച്ചാല്‍ പോലും യാഥാര്‍ത്ഥ്യലോകത്ത് മനുഷ്യസ്നേഹത്താല്‍ ഒന്നാണെന്നു തിരിച്ചറിയാന്‍ കഴിയുന്ന ഈ രണ്ടു കൂട്ടരേയും പരസ്പ്പരം സംവാദങ്ങളില്‍ ഏര്‍പ്പേടാന്‍
പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.അല്ലാതെ അനാവശ്യമായ ഭയത്തിന് അടിമപ്പെടുകയല്ല.

വിശ്വാസികള്‍ക്കും അവിശ്വസികള്‍ക്കും ഇതിനു രണ്ടിനുമിടയിലേക്ക് കൂറുമാറിയ :)സുകുമാരേട്ടനും
ചിത്രകാരന്റെ സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍ !!!

എന്തായാലും നമ്മളെല്ലാം മന്യേമ്മാരാണ്.
ഒരമ്മ മക്കള്‍! പരസ്പ്പരം ലഭിക്കുന്ന അറിവുകള്‍
പങ്കുവക്കുന്നു എന്നത് നമ്മുടെ സാഹോദര്യത്തിന്റെ
തിരിച്ചറിവുകൊണ്ടാണ്; ശത്രുതയാലല്ല.

September 11, 2009 12:26 AM

Thursday, September 10, 2009

മനോഹരമായ നര്‍മ്മ കഥകള്‍

ചിത്രകാരന്‍ പൊതുവെ കഥകള്‍ വായിക്കാറില്ല. കഥകള്‍ മോശമായതുകൊണ്ടല്ല,നെറ്റില്‍ കയറാന്‍ ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ബ്ലോഗുകള്‍ ഒന്ന് ഓടിച്ചു നോക്കാനുള്ള തിരക്കില്‍ ഒരു കഥക്കുള്ളില്‍ അകപ്പെട്ട് മറ്റു പോസ്റ്റുകള്‍
കാണാതെ വരുമല്ലോ എന്ന ചിന്ത സൃഷ്ടിക്കുന്ന അക്ഷമയാകാം. അല്ലെങ്കില്‍, ഇപ്പോഴത്തെ ചിത്രകാരന്റെ താല്‍പ്പര്യങ്ങള്‍,ചിന്തകള്‍ കഥകള്‍ വായിക്കാന്മാത്രം അനുയോജ്യമല്ലെന്നതുമാകാം.അതിനുപുറമേയാണ് കഥകള്‍ വായിക്കുംബോള്‍ കഥയുടെ ആദ്യ ഭാഗം എന്തായിരുന്നു എന്ന് മറന്നുപോകുന്ന ശ്രദ്ധക്കുറവോ,തന്മാത്രാരോഗമോ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ !

എന്നാല്‍, ഇയ്യിടെയായി ഒരു നര്‍മ്മ കഥാകാരന്റെ കഥകള്‍ അഗ്രഗേറ്ററില്‍ തടഞ്ഞാല്‍ ഉടന്‍ വായിച്ചു തീര്‍ക്കാനുള്ള ഒരു അഭിനിവേശം പ്രകടമായിരിക്കുന്നു. ഈ അഭിനിവേശം ചിത്രകാരനെത്തന്നെ അത്ഭുതപ്പെടുത്തുന്നു ! ഈ നര്‍മ്മ കഥാകാരനെ ചിത്രകാരന് നേരിയൊരു പരിചയം ഉണ്ടായിരുന്നെങ്കിലും ഈ പ്രിയ ദുഷ്ടന്‍ കഥ എഴുതുമെന്ന് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചിരുന്നില്ല :)
ഒരു ഭാഷാപ്രേമിയാണെന്നേ കരുതിയിരുന്നുള്ളു. എന്നാല്‍ ആളു ചില്ലറക്കാരനല്ല, നല്ല മുഴുത്ത നോട്ടുതന്നെയാണെന്ന് ഇപ്പോള്‍ ബോധ്യം വന്നിരിക്കുന്നു.പുറത്തു കാണിക്കുന്ന വിനയവും, മനോഹരമായ ചിരിയും കുപ്പിയുടെ അടപ്പേ ആകുന്നുള്ളു !
അകത്ത് കഥയുടെ കശ്മലന്‍ നുരഞ്ഞുപൊങ്ങി ഒളിഞ്ഞിരിക്കുന്നുണ്ട്. അതീവ കൈവഴക്കത്തോടേ,അനുവാചകനെ ഒഴുക്കുള്ള വെള്ളത്തില്‍ കുലുക്കി കഴുകി,കഥയുടെ അകത്തളത്തിലെ മേശയില്‍ വച്ച് തന്റെ രസം നുരയുന്ന കഥയുടെ വീഞ്ഞ് നിറച്ച് മൂടികൊണ്ട് വൃത്തിയായി അടച്ച് നിറഞ്ഞ മനസ്സോടുകൂടി മാത്രമേ ഈ ചങ്ങാതി നമ്മേ പുറത്തു വിടുന്നുള്ളു.

ബ്ലോഗില്‍ നര്‍മ്മ കഥയുടെ വീഞ്ഞ് അനധികൃതമയി വിതരണം നടത്തുന്നതിന്റെ പേരില്‍ ഈ ബ്ലോഗറെ അറസ്റ്റു ചെയ്ത് അഴിയെണ്ണിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ചിന്തിക്കുകയാണ് ചിത്രകാരന്‍. ബ്ലോഗര്‍മാര്‍ക്കെതിരെ കേസുകൊടുക്കുന്നതില്‍ വിദഗ്ദരായ ബ്ലോഗാത്മാക്കളുടെ ഗുണ്ടാസേവനം തേടിയാലോ എന്നുപോലും ചിന്തിച്ചുപോകുന്നുണ്ട് ... അസൂയ കാരണം :)

അഭിവാദ്യങ്ങള്‍..... കുമാരന്‍ !!!! കുമാരന്റെ കുമാര സംഭവങ്ങളിലേക്കുള്ള ലിങ്ക് :മീനാക്ഷിയുടെ ക്യൂട്ടെക്സ്

Wednesday, September 9, 2009

“ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്‍”

ബ്ലോഗര്‍ സത്യാന്വേഷിയുടെ ബ്ലോഗില്‍ എന്തുകൊണ്ട് ജാതി പറയുന്നു? എന്നൊരു പോസ്റ്റ് വായിച്ചു.
കുറെ ദിവസം മുന്‍പാ‍യിരുന്നു വായന. ഇപ്പോള്‍ അവിടെ ചെന്നപ്പോള്‍ കമന്റുകളുടെ ഒരു ഘോഷയാത്ര നടക്കുന്നു.
ജെയ് വിളിക്കാന്‍ സമയമില്ലാത്തതിനാല്‍ ഒരു അഭിവാദ്യമര്‍പ്പിച്ച് തിരികെപ്പോന്നു.
ചിത്രകാരന്‍ അവിടെ എഴുതിയ കമന്റുകള്‍ താഴെ സൂക്ഷിക്കുന്നു. സത്യാന്വേഷിയുടെ പോസ്റ്റിന്റെ ലിങ്ക് ഇവിടെ.

Blogger chithrakaran:ചിത്രകാരന്‍ said...

ജാതിവാദികളെക്കുറിച്ചുള്ള ചിന്തയും അഭിപ്രായവും ഒരു കുറവൊന്നുമല്ല.
ജാതി വാദികള്‍ക്ക് ആധിപത്യമുള്ള വേദികളില്‍ അത് അയൊഗ്യതയും സംസ്ക്കാരശൂന്യതയുമായി വിലയിരുത്തപ്പെടും എന്നത് നിലവിലുള്ള വ്യവസ്ഥിതിയെ പുരോഗമന ചിന്താഗതിക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതിനാലാണ്.
അത് സ്വാഭാവികമാണ്.
ജാതീയമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സഹകരണ സംഘത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പുരോഗമന ചിന്തയെ,...സത്യാന്വേഷികളെ എതിരാളികള്‍ പുവ്വിട്ട് പൂജിക്കില്ല.

ജാതി പറയലോ,ജാതി ചോദിക്കലോ,
ജാതിയില്‍ അഭിമാനിക്കലോ അല്ല കാര്യം.
ജാതീയമായി സമൂഹത്തെ ചൂഷണം ചെയ്യാന്‍ നടക്കുന്ന
സവര്‍ണ്ണ-ബ്രാഹ്മണ വിഷ ജീവിയെ അവന്റെ ജാതിവാലില്‍ തൂക്കിയെടുത്ത് തിരിച്ചറിയുക എന്നതാണ്
പ്രധാനം.അഭിമാനിക്കേണ്ടത് ശരിയായ ചരിത്രത്തിലാണ്. അല്ലാതെ ബ്രാഹ്മണന്‍ തള്ളയുടെ കൂടെ കിടന്നതിന് ബദലായി നല്‍കിയ കള്ള ചരിത്രത്തിലല്ല.അതിന്റെ ചരിത്രാവശിഷ്ടമായ സവര്‍ണ്ണജാതിപ്പേരിലുമല്ല. ബ്രാഹ്മണന്റെ വ്യഭിചാര ചരിത്രം പേറുന്ന ജാതിവാലുകളിലല്ല.
വര്‍മ്മ,നായനാര്‍,മേനോന്‍,നംബ്യാര്‍,നായര്‍,
മാരാര്‍,പൊതുവാള്‍,വാര്യര്‍,കുറുപ്പ്,പിള്ള,തംബി,കൊരങ്ങ്,ഹനുമാന്‍...
തുടങ്ങിയ ശൂദ്ര ജാതിപ്പേരുകളെല്ലാം പുരാതന മലയാളത്തില്‍ വേശ്യാ സന്തതികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഹൈന്ദവജാതീയതയുടെ പ്രചാരകരും
പ്രായോക്താക്കളുമായിരുന്ന ബ്രാഹ്മണ്യം നല്‍കിയ കൂലി-സ്ഥാനപ്പേരുകളാണ് എന്ന് ചരിത്രം പറയുന്നു.
ചരിത്രം നശിപ്പിച്ച് ഇവന്മാരെയെല്ലാം തന്തയുള്ളവരാക്കനുള്ള ശ്രമം പണം കൊണ്ടും അധികാരം കൊണ്ടും സാധിക്കുമെന്ന് പ്രിന്റ് മീഡിയക്ക് സ്വാധീനമുള്ള കാലത്ത് ചിന്തിക്കാമായിരുന്നു.
എന്നാല്‍ ഇന്ന് നെറ്റിലൂടെ സത്യം പുനര്‍ജ്ജനിക്കുതന്നെ ചെയ്യും.

ഈ വൃത്തികെട്ട ചരിത്രമുള്ള ജാതി വാലുമായി ഇന്നും പഴയ കെട്ടുകഥയുടെ മാടംബിത്വം പേരിന്റെ പിന്നില്‍ പോലും അലങ്കരിച്ചു നടക്കുന്നവരെ അവരുടെ വേശ്യാ ചരിത്ര പാരംബര്യത്തിലൂടെ നോക്കിക്കാണാന്‍ , അതു ബ്ലോഗിലെങ്കിലും മുഖത്തുനോക്കി പറയാന്‍ മനുഷ്യത്വത്തെ സ്നേഹിക്കുന്നവര്‍ സത്യസന്ധത പുലര്‍ത്തുക.ജന്മിത്വത്തോടും,മാടംബിത്വത്തോടും,ബ്രാഹ്മണ്യ തൊഴുത്തിനോടും ചേര്‍ത്തുകെട്ടിയ മാനവികതയെ ശുദ്ധീകരിക്കാന്‍...വര്‍ഗീയതയെ നശിപ്പിക്കാനുള്ള വഴി...
ജാതിയതയെ നശിപ്പിക്കാനും അതുതന്നെയാണ്
നല്ല വഴി.

ചിത്രകാരന്റെ ആശംസകള്‍...!!!

30 August, 2009 12:27 PM
Blogger chithrakaran:ചിത്രകാരന്‍ said...

കൊള്ളാലോ....കര്‍ത്താവേ !!!
ഇതിലെ കമന്റെല്ലാം വായിക്കാന്‍ ഒരു ദിവസമെടുക്കും !

അതുകൊണ്ട് ചിത്രകാരന് പറയാനുള്ളത്
പറഞ്ഞ് സ്ഥലം വിടാം.

1) ജാതി ചോദിക്കുന്നതും,പറയുന്നതും,ജാതിയില്‍ അഭിമാനിക്കുന്നതും,ജാതിപ്പേര്‍ പേരിന്റെ വാലയി കൊണ്ടുനടക്കുന്നതും സങ്കുചിതത്വവും സ്വാര്‍ത്ഥതയും വര്‍ഗ്ഗീയതയും തന്നെയാണ്.അവര്‍ണ്ണനായാലും,സവര്‍ണ്ണനായാലും,
മറ്റെന്തെങ്കിലും ഇനമായാലും!

2)സാമൂഹ്യമോ,ശാസ്ത്രീയമോ ആയ പഠനത്തിന്റെ
ഭാഗമായോ വിഭാഗീയതയേയോ അസമത്വത്തേയോ
ഇല്ലാതാക്കുന്നതിനായോ മുന്നിട്ടിറങ്ങുന്നവര്‍ ജാതിയോ,മതമോ,മറ്റു സാമൂഹ്യ വേര്‍തിരിവുകളോ
അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല, അവര്‍ അതെല്ലാം കണക്കിലെടുത്തുതന്നെ സാമൂഹ്യ ഉദ്ദാരണം നടത്തേണ്ടതാണ്. ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മുന്നിലോ സന്നദ്ധ സംഘങ്ങള്‍ക്കു മുന്നിലൊ എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ ചരിത്രത്തിലെ സ്ഥാനം ജാതി-മത പേരുകള്‍ ഉപയോഗിച്ചു രേഖപ്പെടുത്തുന്നതില്‍ സങ്കുചിതത്വമൊന്നും തോന്നേണ്ടതില്ല.അസമത്വത്തെ ഇല്ലാതാക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണവ.

3) എന്നാല്‍ ... വര്‍ത്തമാന കാലത്തില്‍
തന്റെ പേരിന്റെ കൂടെ ജാതിപ്പേരു ചേര്‍ത്ത് അഭിമാനിച്ചു നടക്കുന്ന ചെറ്റകളേ ചെറ്റകളായി തന്നെ
സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.
കാരണം ഗുരുതരമായ സാമൂഹ്യ മലിനീകരണം
നടത്തുന്ന സാമൂഹ്യ ദ്രോഹികളാണിവര്‍.
ഒന്നായി കാണേണ്ട സമൂഹത്തെ വീണ്ടും ജാതീയമായ
വിവേചനത്തിന്റേ ഭൂതകാലത്തേക്കു ഒരു ഫാഷനായി മടക്കികൊണ്ടുപോകാന്‍ പ്രയത്നിക്കുന്ന ഈ സങ്കുചിത മനസ്ക്കര്‍ ആധുനിക സംസ്ക്കാരത്തിന്റെ ശാപമാകുന്നു...
ഹഹഹ.... :)(ആരുടെയൊക്കെ ശാപമാണവോ ചിത്രകാരന്‍ സഹിക്കേണ്ടി വരിക... ഭഗവാനേ,പരമേശ്വരാ കാത്തോളണേ...)

ഈ ഒരു ചിത്രകാരന്റെ കാര്യം...!!!!
ജാതി വാലുകള്‍ പഴയകാല വേശ്യാസന്തതികളുടെ
അധികാര മുദ്രകളല്ലേ ?...സ്ഥാന ചിഹ്നങ്ങളല്ലേ ???
വേശ്യാവൃത്തി നിര്‍ത്തിയില്ലേ...,
എന്നാല്‍,അധികാര മുദ്ര ഉപേക്ഷിക്കേണ്ടതുണ്ടോ ???!!!! അപൂര്‍വ്വമായ പ്രതാപത്തിന്റെ തെളിവുകളല്ലേ ബ്രാഹ്മണ്യത്തിന്റെ ആ കോണക ചീളുകള്‍ >>>>.....
പേരിനു പുറകില്‍ ചേര്‍ക്കുന്ന ജാതിപ്പേരുകളെ
“ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്‍”
എന്ന് ന്വാം ഇതിനാല്‍ നാമകരണം ചെയ്തിരിക്കുണു.

-എല്ലാവരേയും മനുഷ്യരായി മാത്രം കാണാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ സ്വന്തം സഹോദരനായ ചിത്രകാരന്‍.

9 September, 2009 8:32 PM

Sunday, September 6, 2009

മമ്മുട്ടിയും ബാര്‍ബര്‍ ബാലനും !

ശ്രീനിവാസന്റെ കഥപറയുംബോള്‍ എന്ന സിനിമയിലെ ഷൌരപ്രവീണനായ ബാര്‍ബര്‍ ബാലന്റെ മറ്റൊരവതാരമായി
ബൂലോകത്തെ ബെര്‍ളി തോമസിനെ കാണേണ്ടി വന്നതില്‍ ഒരു ബ്ലോഗ് എഴുത്തുകാരനെന്ന നിലയില്‍ ചിത്രകാരന്‍ ലജ്ജിക്കുന്നു.
ച്ഛെ ഛെ....എന്തെടോ ബെര്‍ളി..., കുറച്ചെങ്കിലും ആത്മാഭിമാനമൊക്കെ വേണ്ടേ ഒരു ബ്ലോഗ് എഴുത്തുകാരന് !!!

മമ്മുട്ടിക്ക് മലയാളം ബ്ലോഗ് എഴുത്തുപകരണത്തെക്കുറിച്ചും, അല്ലറ ചില്ലറ സംശയ നിവാരണ സഹായത്തിനുമായി പലപ്രാവശ്യം
കൊച്ചിയിലെ സിനിമാസെറ്റുകളിലും മറ്റുമായി ബെര്‍ളി മമ്മുട്ടിയെ മുഖം കാണിക്കുകയുണ്ടായെന്നും,മമ്മുട്ടിയുടെ ബ്ലോഗാവതാരത്തിന് സാക്ഷ്യം വഹിക്കാന്‍ ബെര്‍ളിക്ക് ഭാഗ്യമുണ്ടായെന്നതും സന്തോഷകരം തന്നെ !!!

പക്ഷേ,ഈ വക സഹായങ്ങളൊക്കെ ചെയ്യുംബോഴും, അടുത്ത് ധാരാളം കസേര ഒഴിഞ്ഞു കിടന്നിട്ടും ഒന്നിരിക്കാന്‍ തോന്നാത്തത്
എന്തുകൊണ്ട് എന്നാണ് ചിത്രകാരനെ അത്ഭുതപ്പെടുത്തുന്നത്. വിനീത വിധേയനായ ഒരു ആരാധകന്‍ മാത്രമായി ബ്ലോഗിലെ താരമെന്നും,പുലിയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന കലശലായ ബ്ലോഗ് എഴുത്തുകാരന്‍ ബാര്‍ബര്‍ ബാലനേക്കാള്‍ തരം താണ അടിമ വേഷം കെട്ടുന്നത് എന്തുകൊണ്ട് എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്. ഈ ചിന്ത കേവലം ബെര്‍ളി തോമസ് എന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ മലയാളിയെ പരിഹസിക്കാനുള്ള കാരണമായല്ല, നമ്മുടെ മൊത്തത്തിലുള്ള അടിമബോധത്തിന്റെ ഉദാഹരണമായാണ് ചിത്രകാരന്‍ നോക്കിക്കാണുന്നത്.

മമ്മുട്ടിക്കും, മോഹന്‍ലാലിനും, ഷാരൂക്ക് ഖാനും, അമിതാബ് ബച്ചന്മാര്‍ക്കും താര രാജാവാകണമെന്ന പ്രഫഷണല്‍ താല്‍പ്പര്യങ്ങളുണ്ടാകുക സ്വാഭാവികമാണ്.രാഷ്ട്രീയക്കാരന്‍ അവിഹിതമായി അധികാരത്തില്‍ പിടിമുറുക്കാനായി അണികളുടേയും കൊട്ടേഷന്‍ സംഘങ്ങളുടേയും ആശ്രിതവൃന്ദത്തെ സൃഷ്ടിക്കുന്നതുപോലെ സിനിമാതാരങ്ങള്‍ക്ക് താരങ്ങളായി നിലനില്‍ക്കാന്‍ സിനിമാ അസ്വാദകരായ അടിമകള്‍ ആവശ്യമാണ്.അതിനുവേണ്ടി അവര്‍ നിര്‍മ്മിക്കുന്ന താരപ്രഭ തിരിച്ചറിയാന്‍ ഒരു ജേണലിസ്റ്റുകൂടിയായ ബ്ലോഗിലെ എഴുത്തുകാരനു കഴിയുന്നില്ലെങ്കില്‍ ബ്ലോഗുകൊണ്ടുള്ള ഗുണം നാസ്തിയെന്നെ പറയാനാകു.
ഇത്തരം ലജ്ജാശൂന്യമായ താരാരാധന ബാര്‍ബര്‍ ബാലനോട് ശുപാര്‍ശചെയ്ത് താരരാജാവിനെ കാണാന്‍,തൊടാന്‍,സംസാരിക്കാന്‍... കൊതിക്കുന്ന ബുദ്ധിശൂന്യരും അടിമ മനസ്സുള്ളവരുമായ സമൂഹത്തെയാണ് നമുക്ക് കാണിച്ചു തരുന്നത്. മണ്ണെണ്ണ വിളക്കും,ഇയ്യാം പാറ്റകളുമായി ചുരുങ്ങിപ്പോകുന്ന ഇരുണ്ടസമൂഹത്തിന്റെ ആഘോഷത്തിലേക്കാണ് താര രജാക്കന്മാര്‍ സമൂഹത്തെ ക്ഷണിക്കുന്നത്.

മനുഷ്യരെ മനുഷ്യരായി കാണാന്‍ തിരിച്ചറിവു നല്‍കുന്ന സ്വതന്ത്ര മാധ്യമമായി വികസിക്കേണ്ട ബ്ലോഗ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെയും, അടിമത്വത്തിലും താഴേക്ക് കുനിഞ്ഞു നില്‍കൂന്ന ആരാധനയുടെ ആഘോഷമാക്കിത്തീര്‍ക്കാനുള്ള നമ്മുടെ
ശീലത്തെ തൊട്ടുകാണിക്കാന്‍ ശ്രമിച്ചതാണ് ചിത്രകാരന്‍.
ഈ ഉദാഹരണത്തില്‍ പരാമര്‍ശ വിധേയരായ മമ്മുട്ടിയോടോ ബെര്‍ളിയോടോ ചിത്രകാരനു വിരൊധമൊന്നുമില്ല :)
ബെര്‍ളിയുടെ മമ്മുട്ടി സീതരാമയ്യര്‍ പോസ്റ്റിലേക്കുള്ള ലിങ്ക്.

Saturday, September 5, 2009

ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്‍ !

2006 ല്‍ മലയാള ബ്ലോഗ് ലോകത്ത് എത്തിപ്പെട്ടതുമുതല്‍ ചിത്രകാരന്‍ ആഗ്രഹിക്കുന്നതാണ് ജനകീയമായ മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍. ബ്ലോഗ് അന്ന് ശൈശവ ദശയിലായിരുന്നതിനാല്‍ തീര്‍ത്തും സംങ്കുചിത താല്‍പ്പര്യങ്ങളുടെ തൊഴുത്തുകളായിരുന്നു അന്നത്തെ പല അഗ്രഗേറ്ററുകളും. പിന്മൊഴിയെന്ന ഒരു കമന്റ് അഗ്രഗേറ്ററായിരുന്നു ബൂലോകത്തെന്റെ ഹൃദയമിടിപ്പുപോലും നിയന്ത്രിച്ചിരുന്നത്. ബൂലോകത്തിന്റെ വളര്‍ച്ചയില്‍ അതിന്റെ ധര്‍മ്മം നിറവേറ്റി പൊലിഞ്ഞുപോയ പിന്മൊഴി അഗ്രഗേറ്റര്‍ ചിത്രകാരനെ ഒരിക്കല്‍ നിരോധിക്കാന്‍ ധൈര്യം കാണിച്ചിരുന്നു. ചിത്രകാരന്‍ നേരിട്ട രണ്ടാമത്തെ ബ്ലോഗ് പാരയായിരുന്നു പിന്മൊഴിയില്‍ നിന്നുള്ള നിരോധനം. ബ്ലോഗില്‍ നിരോധനമോ നിയന്ത്രണമോ ആര്‍ക്കും നടപ്പാക്കാനാകില്ലെന്ന് തെളിയിച്ച പ്രസ്തുത സംഭവത്തിനു ശേഷമാണ് അഗ്രഗേറ്ററുകളുടെ വര്‍ദ്ധനയെക്കുറിച്ച് ബൂലോകം വിപുലമായി ചിന്തിച്ചത്.

ഇന്ന് നമുക്ക് മലയാളത്തില്‍ ധാരാളം അഗ്രഗേറ്ററുകളുണ്ടെന്നു പറയാം. ചിന്തയെയാണ് ചിത്രകാരന്‍ കൂടുതലായും ഇതുവരെ ബ്ലോഗ് വായിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. ചിത്രകാരന്റെ പോസ്റ്റുകളൊന്നും അഞ്ചാറുമാസമായി ചിന്തയില്‍ ലിസ്റ്റ് ചെയ്യാറില്ലെങ്കിലും മൊത്തം ഓടിച്ചു നോക്കാന്‍ ചിന്തയായിരുന്നു സൌകര്യം. ചിത്രകാരന്റെ ബ്ലോഗുകള്‍ കുറച്ചുകാലം അടച്ചു വച്ചിരുന്നതിനാല്‍ ചിന്തയിലെ ലിസ്റ്റില്‍ നിന്നും പോയതായിരിക്കാം. അല്ലാതേയുമാകാം.പല അഗ്രഗേറ്ററുകള്‍ക്കും അതിന്റെ ഉടമസ്തരുടെ സങ്കുചിത മനസ്സിന്റെ പരിമിതി കാരണം ചിത്രകാരന്റെ പോസ്റ്റുകള്‍ ഉള്‍ക്കൊള്ളാനുള്ള നെഞ്ഞുറപ്പ് കുറവാണെന്നുള്ളതിനാല്‍ ചിത്രകാരന്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാനുള്ള അപേക്ഷയുമായി സമീപിച്ചില്ല. ചിത്രകാരന്റെ പോസ്റ്റുകളില്‍ നിന്നുള്ള അറിവുകള്‍ കണ്ട് ഭയന്ന അഗ്രഗേറ്റര്‍ ഉടമകളെ ധര്‍മ്മസങ്കടത്തിലാക്കേണ്ടെന്നു കരുതി മിണ്ടാതിരുന്നതാണ്. ചിത്രകാരനോട് വിയോജിക്കാനുള്ള അവകാശവും,ചിത്രകാരനെ തെറ്റിദ്ധരിക്കാനുള്ള ഏതൊരു വ്യക്തിയുടെ അവകാശവും പവിത്രമാണെന്നു വിശ്വസിക്കുന്നവനാണ് ചിത്രകാരന്‍.

അങ്ങിനെയിരിക്കെയാണ് ഇന്ന് അടുക്കളക്കാരി അനിതയുടെ ബ്ലോഗില്‍ നിന്നും “മലയാളം വെബ് ലോകത്തിലേക്കൊരു ജാലകം” എന്ന പേരോടെ ഒരു ജനകീയ അഗ്രഗേറ്ററ് ലിങ്ക് ബാനര്‍ ലഭിച്ചത്.
അതില്‍ ക്ലിക്കിയപ്പോള്‍ ലഭിച്ച അഗ്രഗേറ്റര്‍ ചിത്രകാരന് നന്നായി ബോധിച്ചു. ജാലകത്തില്‍ തന്നെയുള്ള ഫോമില്‍ ചിത്രകാരന്റെ ബ്ലോഗ് വിവരങ്ങള്‍ നല്‍കിയപ്പോള്‍ ചിത്രകാരന്റെ ബ്ലോഗില്‍ ചാര്‍ത്താനുള്ള റിഫ്രഷര്‍ ബാനര്‍ ലഭിച്ചു. അരമണിക്കൂര്‍ മുന്‍പെഴുതിയ പോസ്റ്റ് ജാലകത്തില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. വളരെ സന്തോഷം.ഈ സാങ്കേതിക വൈഭവത്തിനു പിന്നിലും , അഗ്രഗേറ്റര്‍ ജനകീയമാക്കാന്‍ കാണിച്ച വിശാല ബുദ്ധിക്കു പിന്നിലും നിലകൊള്ളുന്ന അണിയറ പ്രവര്‍ത്തകരെ ചിത്രകാരന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു. അഭിനന്ദിച്ചു എന്നതിന്റെ പേരില്‍ ചിത്രകാരനെ തുടര്‍ന്നും അവിടെ ലിസ്റ്റ് ചെയ്യണമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് പറയട്ടെ. അതെല്ലാം അഗ്രഗേറ്റര്‍ ഉടമകളുടെ
മനോവികാസം പോലെ മുറക്ക് നടക്കട്ടെ. ചിത്രകാരന്‍ ഏതെങ്കിലും ബ്ലോഗറുടേയോ, ഏതെങ്കിലും അഗ്രഗേറ്ററുടേയോ, ഏതെങ്കിലും പബ്ലിഷറുടേയോ ഗ്രഹണ ശേഷിക്കനുസരിച്ച് പോസ്റ്റുകള്‍ മാര്‍ദ്ദവപ്പെടുത്താന്‍ തയ്യാറല്ല.അഗ്രഗേറ്ററായി ഒരു സമുദ്രത്തെ മാത്രമെ കുറഞ്ഞ പക്ഷം ചിത്രകാരന്‍ അംഗീകരിക്കുന്നുള്ളു. പൊട്ടക്കുളങ്ങളും, പൊട്ടക്കിണറുകളും കാലത്തിന്റെ ഓര്‍മ്മയില്‍ സ്വയം ഇടിഞ്ഞില്ലാതാകും.

വിമേഷിന്റെ റേഷന്‍ കാര്‍ഡ്


കവി വിമേഷിന്റെ റേഷന്‍ കാര്‍ഡെന്ന കവിതാസമാഹാരത്തെക്കുറിച്ചും,വിമേഷ് തന്റെ കവിതാ സമാഹാരം തെരുവിലൂടെ നടന്നും, സുഹൃത്തുക്കളെ സമീപിച്ചും വിറ്റഴിക്കുന്ന കാഴ്ച്ചയും ഇന്നത്തെ ഏഷ്യാനെറ്റിലൂടെ കാണാനായി.വീടിനെക്കുറിച്ചുള്ള ഒരു കവിതയില്‍
കഥാപാത്രമായ വീട് ബാങ്കുമായി പ്രണയിച്ച് കാമുകനൊപ്പം ചാടിപ്പോയത് കവി പാടുന്നതു കണ്ടാണ് ചിത്രകാരന്‍ കവിയെ ശ്രദ്ധിച്ചത്.
കവിതാ പുസ്തക വില്‍പ്പനയിലൂടെ ഡിഗ്രി പഠനത്തിനുള്ള പണം കണ്ടെത്തുന്ന ഈ യുവകവി പ്രതീക്ഷ നല്‍കുന്നു.നിര്‍മ്മാണ തൊഴിലാളികളായ മാതാപിതാക്കളെ ഭാരമേല്‍പ്പിക്കാതെ വളരാന്‍ ശ്രമിക്കുന്ന വിമേഷ് നമ്മുടെ സമൂഹത്തിന്റെ പ്രതീക്ഷയുടെ മാതൃകയാകുന്നു. റേഷന്‍ കാര്‍ഡ് പായല്‍ ബുക്സാണെന്നു തോന്നുന്നു പ്രസിദ്ധീകരിച്ചത്.ഈ കവിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ചിത്രകാരന് റേഷന്‍ കാര്‍ഡ് വേണം.
വിമേഷിനെപ്പോലുള്ള പ്രതിഭകള്‍ ബൂലോഗത്തേക്ക് വരട്ടെ എന്നാശിക്കുന്നു.

Monday, August 31, 2009

ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്‍...

ഓണത്തെ എത്ര മനോഹരമായി കള്ളക്കഥകളില്‍ പൊതിഞ്ഞവതരിപ്പിച്ചാലും...
അത് ബുദ്ധധര്‍മ്മത്തിന്റെ നന്മയില്‍ സ്വതന്ത്രമായിരുന്ന ഒരു സമൂഹത്തിന്റെ
മൂര്‍ദ്ദാവില്‍ ചവിട്ടിയ ബ്രാഹമണ്യത്തിന്റെ സംസ്ക്കാര
ശൂന്യതയുടെ ഓര്‍മ്മപ്പെടുത്തലാകാതിരിക്കില്ല.

നന്മയുടെ ഒരു മാവേലി രാജ്യത്തിനു മുകളില്‍
വാമനനും, ആണും പെണ്ണും കെട്ടവനും നികൃഷ്ടനുമായ
മഹാവിഷ്ണു സങ്കല്‍പ്പത്തിന്റെ അടിമത്വത്തിലേക്കുള്ള,
ഭ്രാന്താലയത്തിലേക്കുള്ള ഒരു ചവിട്ടിത്താഴ്ത്തല്‍ !
ആ വൃത്തികെട്ട പാദങ്ങള്‍ പതിഞ്ഞത് മഹാബലിയുടെ മാത്രം സിരസ്സിലായിരുന്നില്ല ;
ജനങ്ങളുടെ ആത്മബോധത്തിന്റെ മുകളിലുമായിരുന്നു.

ഓണത്തില്‍ നിന്നും,അതിന്റെ ആഘോഷങ്ങളില്‍ നിന്നും വാമനനേയും,
മഹാവിഷ്ണുവിനേയും കാലു ചുഴറ്റി വലിച്ചെറിയാനുള്ള തന്റേടമാണ് ഈ ഓണാഘോഷത്തിലൂടെ
ആര്‍ജ്ജിക്കേണ്ടത് എന്ന് ചിത്രകാരന്‍ ആശിക്കുന്നു :)

Sunday, August 30, 2009

പുരോഗതിയുടെ ഗതികേട് !!!

പുരോഗതി എന്നും മുന്നോട്ടു നടന്നുകൊള്ളുമെന്ന് നമുക്കെല്ലാം ഒരു തെറ്റിദ്ധാരണയുണ്ട്‌.
പുരോഗതിയെ മുന്നോട്ടു നടത്താനായാണ് നമ്മുടെ സര്‍ക്കാരും,സാംസ്ക്കാരിക പ്രവര്‍ത്തകരും,
വ്യവസായ-വാണിജ്യ പ്രമുഖരും,പത്ര മാധ്യമങ്ങളും എല്ലാം യത്നിക്കുന്നതത്രേ !
പക്ഷേ,എത്രമാത്രം പുരോഗതിയെ മുന്നോട്ടു നയിക്കുന്നോ അത്രയും അധോഗതിയാണ് ഫലം.

പറയാതെ തന്നെ പുരോഗമനം നടത്തുന്നവരെയാണ് (സ്വന്തം താല്‍പ്പര്യങ്ങളാല്‍)പൊതു ഭരണം പുരോഗമിപ്പിക്കാന്‍ പ്രചോദിപ്പിക്കുക.
ഫലം, അവന്‍ പുരോഗമിച്ച് അങ്ങ് അമേരിക്കയിലെത്തും.പിന്നെ തന്തപോലും വേണ്ട പാവത്തിന് !പുതു അമേരിക്കക്കാരന്‍ !!
നമ്മള്‍(ഇന്ത്യ) വിണ്ടും അധോഗതിയില്‍.

പ്രശ്നം ലളിതമാണ്.
പുരോഗതിക്ക് മുന്നോട്ടു മാത്രമേ നടക്കാനാകു എന്നത് സര്‍വ്വസത്യമാണ്.
ഏറ്റവും പിന്നിലുള്ളവനെ പുരോഗതിയിലേക്ക് നയിക്കുംബോള്‍ മാത്രമേ സമൂഹം ഒന്നടങ്കം മുന്നോട്ട് ചലിക്കുകയുള്ളു.
വെള്ളം ചൂടാക്കുന്നതുപോലെയാണ് പുരോഗതിയുടെ കാര്യം. ഉപരിതലം ചൂടാക്കിയാല്‍ താഴെ തണുത്തവെള്ളം തണുത്തുതന്നെ കിടക്കും.ചൂടായ വെള്ളം തണുത്ത അടിത്തട്ടിലേക്ക് പോകാന്‍ ഒരിക്കലും കൂട്ടക്കില്ല.അതിന് ആകാശത്തേക്ക് നീരാവിയായി പറക്കാനേ മോഹം കാണു.

പുരോഗതിയിലേക്ക് സമൂഹത്തെ നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈവരിക്കാനാകാത്ത ദിശാബോധമാണ്
അധോഗതിയില്‍ കിടക്കുന്ന ഏതു സമൂഹത്തിന്റേയും ശാപം.
പുരോഗതിയെ സമൂഹത്തിന്റെ ഏറ്റവും പിന്നില്‍ മാത്രം ഘടിപ്പിക്കുക.
ഇന്ത്യ മുഴുവന്‍ നമ്മോടൊപ്പം പുരോഗതിയിലേക്ക് സഞ്ചരിക്കും.
വിഭാഗീയമായി നടുക്കോ ഇടക്കോ പുരോഗതിയെ ഘടിപ്പിച്ചാല്‍ സമൂഹം തുണ്ടം തുണ്ടമാകും.

ചിത്രകാരന്റെ ഇന്നത്തെ ചിന്തഫലം ബൂലോകത്തെ ഏല്‍പ്പിക്കുന്നു.
ഇനി ചിത്രകാരന്‍ ദിശാബോധം നല്‍കിയില്ലെന്നു പറയരുതല്ലോ !

Thursday, August 27, 2009

ബ്ലോഗിലെ ഭീരുക്കള്‍...സംശയ രോഗികള്‍...

1) സംശയരോഗം
2) സംശയത്തിന്റെ ത്രിമാനരൂപം
3) ഇരുട്ടുകൊണ്ടു വരക്കുന്ന ചിത്രങ്ങള്
4) ബ്ലോഗിലെ പോത്തുകള്


ഒളിഞ്ഞിരുന്നും,അകന്നിരുന്നും ഇസ്തിരിചുളിയാതെ ശ്രദ്ധേയരാകാം എന്ന സൌകര്യം ബ്ലോഗിന്റെ പ്രത്യേകതയാണ്.ഇങ്ങനെ ബ്ലോഗ് എഴുത്തുകാര്‍ ബ്ലോഗ് എന്ന മാധ്യമ ക്യാന്‍‌വാസില്‍ സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തന്നെ സ്ഥലജല ഭ്രമമുണ്ടാക്കുന്നതും ഏതാണ്ട് മനോരോഗത്തോടടുത്ത ദുര്‍വാശിക്കും സംശയരോഗത്തിനും അടിപ്പെടുന്നതുമാണെന്ന് ബ്ലോഗില്‍ സ്ഥിരവായന നടത്തുന്നവര്‍ക്ക് കാണാനാകുന്നു. ആരോപണങ്ങളും,പ്രത്യാരോപണങ്ങളും,സംഘം ചേര്‍ന്ന അനോണി ആക്രമണങ്ങളും,തെറിവിളിയും,അന്യബ്ലോഗര്‍മാരുടെ വ്യാജവേഷംകെട്ടലും,ബ്ലോഗര്‍മാരുടെ ഐപി.പിടിക്കലും,ജോലിതെറിപ്പിക്കലും,കേസുകൊടുക്കലും,...അങ്ങിനെ പലപല യുദ്ധമുറകള്‍ ഈ മാധ്യമത്തിന്റെ അമിതാസക്തികൊണ്ട് ബ്ലോഗര്‍മാരില്‍ കണ്ടുവരുന്നു. തന്റെ അഭിപ്രായത്തിന് എതിരഭിപ്രായം പറയുന്നവര്‍ തന്റെ ശത്രുക്കളും,അനുകൂലമായി കമന്റിടുന്നവര്‍ തന്റെ മിത്രങ്ങളുമാണെന്ന തെറ്റിദ്ധാരണയുള്ളവരാണ് മിക്ക ബ്ലോഗര്‍മാരും. സത്യത്തില്‍ നമുക്ക്
ചിന്തിക്കാന്‍ കഴിയാതിരുന്ന,അഥവ കാണാനാകത്തവശത്തെക്കുറിച്ച്,അല്ലെങ്കില്‍ നമ്മുടെ കാഴ്ച്ചപ്പാടിന്റെ വൈകല്യത്തെക്കുറിച്ചോ ദൌര്‍ബല്യത്തെക്കുറിച്ചോ അറിവു നല്‍കുന്നത് അധികവും എതിരഭിപ്രായക്കാരനായിരിക്കാം. അയാള്‍ പറയുന്നതെന്തും അനഭിമതമാണെന്ന് മുദ്രകുത്തി കണ്ണടച്ച് ഇരുട്ടാക്കാനാണ് പൊതുവെ ബ്ലോഗര്‍മാര്‍ ശ്രമിക്കുക. ഇതിലൂടെ പലരും തങ്ങളുടെ തന്നെ കണ്ണു കെട്ടുകയാണു ചെയ്യുന്നത്.ഈ അസുഖത്താല്‍ അന്ധത ബാധിച്ച് ബ്ലോഗില്‍ നിന്നുതന്നെ നിഷ്ക്രമിച്ച ഒട്ടേറെ ബ്ലോഗര്‍മാരുണ്ട്.
(പ്രത്യേകിച്ചും മഹാനായ ഈ പാവം ചിത്രകാരന്റെ രംഗപ്രവേശം സഹിക്കവയ്യാതെ ! :)

സംശയരോഗം
ഭൂമിയിലുള്ളതിനേക്കാല്‍ എത്രയോ മടങ്ങ് സംശയരോഗം ബൂലോകത്തുണ്ടെന്നു പറയാം.ഇതിനു കാരണം,ബ്ലോഗില്‍ അഭിപ്രായം പറയുന്ന വ്യക്തിയെ എത്ര പ്രകടമായി പ്രത്യക്ഷപ്പെട്ടാലും,വിശദമാക്കപ്പെട്ടാലും പൂര്‍ണ്ണമായ തലത്തില്‍ നമുക്ക് കാണാനും അറിയാനുമാകുന്നില്ല എന്നതുതന്നെയാകണം. അതേ സമയം ഒന്നോ രണ്ടോ അടി അകലത്തില്‍ എതിരഭിപ്രായം പറയുന്ന ബ്ലോഗറുടെ സാന്നിദ്ധ്യം കുന്തമുനയുമായി നമുക്കുമുന്നില്‍ പ്രത്യക്ഷനായി ജീവനോടെ നില്‍ക്കുന്നുമുണ്ട്. അരൂപിയായ ബ്ലോഗ് വ്യക്തിത്വം ശത്രുവായോ മിത്രമായോ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്. നിസാരനും, എന്നാല്‍ ചതിപ്രയോഗത്തിലൂടെ അതിശക്തനുമാകാനുള്ള ഓരോ ബ്ലോഗറുടേയും നിലനില്‍പ്പിന്റെ വൈരുദ്ധ്യമുണ്ടാക്കുന്ന അപായ ഭീതിയായിരിക്കണം ബ്ലോഗിനെ സംശയരോഗികളുടെ ആവാസകേന്ദ്രമാക്കുന്നത്.

സംശയത്തിന്റെ ത്രിമാനരൂപം
ഭൂമിയില്‍ സംസാരിക്കുന്ന ഒരു വ്യക്തിയെ നാം കാണുകയോ കേള്‍ക്കുകയോ ചെയ്യുംബോള്‍ അയാളുടെ ഏറെക്കുറെ സാദൃശ്യമുള്ള
ഒരു ചിത്രം നമ്മുടെ മനസ്സില്‍ രൂപപ്പെടുന്നുണ്ട്.ആരാധനയുടേയൊ വെറുപ്പിന്റേയോ ഭാവുകത്വങ്ങള്‍ അയാള്‍ക്ക് കല്‍പ്പിച്ചുകൊടുത്താല്പോലും അയാള്‍ നമ്മുടെ മനസ്സിലെ ചിത്രത്തിന്റെ പരിധിക്കു പുറത്തുപോകാതെ അച്ചടക്കം പാലിക്കും. കാരണം അയാളുടെ ചിത്രം നേരിട്ട് അനുഭവപ്പെട്ട് വരച്ചതായതിനാല്‍ ഏതാണ്ട് പൂര്‍ണ്ണമാണ്. അയാളുടെ ചിന്തയെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നോ ഇല്ലയോ എന്നതൊന്നും ചിത്രം മറ്റിവരക്കനുള്ള കാരണമാകുന്നില്ല. അയാളുടെ ശരീരത്തിന്റെ ചിത്രം,അയാളുടെ സാമൂഹ്യ സ്വാധീനത്തിന്റെ വലിപ്പം അത്രയേ പൊതുവെ ആരും മനസ്സില്‍ വരക്കാറുള്ളു. അതുകൊണ്ടുതന്നെ, ഭൂമിയിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമായ നഷ്ടക്കച്ചവടമാകുംബോള്‍ മാത്രമേ നാം ഉത്തേജിതരാകാറുള്ളു.അല്ലാതെ സംഭവിക്കാറുള്ളത് അമിതമായ ആശയ ഭ്രാന്തോ,വിശ്വാസ അന്ധതയോ ബാധിച്ച മനുഷ്യരിലാണ്.

എന്നാല്‍, ബ്ലോഗിലെ ചിത്രം വളരെ വ്യത്യസ്തമാകുന്നു.ബ്ലോഗര്‍മാര്‍ക്ക് തങ്ങളുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന സഹബ്ലോഗര്‍മാരുടെ
അഭിപ്രായങ്ങളില്‍ നിന്നും, അതിന്റെ രാഷ്ട്രീയ ഭാവവ്യത്യാസങ്ങളില്‍ നിന്നും പരിമിതമായ അല്ലെങ്കില്‍ വളരെ നിസാരമായ ഒരു വ്യക്തിയുടെ രൂപം മാത്രമേ ലഭിക്കുന്നുള്ളു. ബ്ലോഗറുടെ പേരില്‍ നിന്നും ലഭിക്കുന്ന ആണ്‍ പെണ്‍ ലിംഗ വ്യത്യാസം, ജാതി മതം തുടങ്ങിയ മൂശകളുടെ അളവുകള്‍ ; നാട്,ജോലി,ജോലിസ്ഥലം തുടങ്ങിയ പ്രൊഫൈല്‍ വിവരങ്ങള്‍ ; പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍നിന്നും ലഭിക്കുന്ന വിശ്വാസപരവും ആശയപരവുമായ നിലപാടുകള്‍ തുടങ്ങിയ പ്രകടമായ/ലഭ്യമായ വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഒരോ ബ്ലോഗറും അന്യ ബ്ലോഗറെക്കുറിച്ച് ഒരു ചിത്രം മനസ്സില്‍ വരക്കുന്നുണ്ട്. ഇത് മനസ്സിന്റെ ഒരു സ്വാഭാവിക പ്രവര്‍ത്തനമാണ്. ഭൂമിയില്‍ നിന്നും വ്യത്യസ്ഥമായി ബൂലോകത്ത് ഒരു വ്യക്തിയുടെ ഒരു ശതമാനം പോലും നേര്‍ച്ചിത്രം ലഭ്യമാകാതിരിക്കുംബോള്‍ നമ്മുടെ മനസ്സുകളില്‍ വരക്കപ്പെടുന്ന ബ്ലോഗര്‍മാരുടെ ചിത്രത്തിന്റെ അസംസ്കൃതവസ്തു എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ ചിത്രകാരന്‍ വായനക്കാരോട് ആവശ്യപ്പെടുകയാണ്.

ഇരുട്ടുകൊണ്ടു വരക്കുന്ന ചിത്രങ്ങള്‍
മുപ്പത് കൊല്ലം മുന്‍പ് വായിച്ചതാണ്, വിക്രമാദിത്യകഥയില്‍ പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു ചിത്രകാരന്‍ തന്റെ ശരീരത്തില്‍ വന്ന് ചുറ്റിയ ഏതോ തരുണീമണിയുടെ ഒരു തലനാരിഴ അടിസ്ഥാന വസ്തുവായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആ മുടിയിഴയുടെ ഉടമയായ സ്ത്രീയുടെ ബാക്കിഭാഗങ്ങള്‍ ഭാവനകൊണ്ട് പൂരിപ്പിച്ചതിലൂടെ അവളുടെ തനിമയാര്‍ന്ന ചിത്രം തന്നെ വരച്ചുവത്രെ ! അതുപോലെ എല്ലാ ബ്ലോഗര്‍മാര്‍ക്കും പ്രായോഗികപരിചയത്തിലൂടെ വളര്‍ത്തിയെടുത്ത ഭാവനയുണ്ടാകുമെന്ന് കരുതാനാകില്ലല്ലോ.
പക്ഷേ, ഏവര്‍ക്കും ഭാവനയുണ്ടെന്നു തന്നെയാണ് ഈ ചിത്രകാരന്റെ മതം. ജീവിത കാലത്ത് ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും ഒപ്പിയെടുത്ത രൂപങ്ങളും,മനസ്സിലെ ഭയത്തിന്റെ അഥവ അറിവില്ലായ്മയുടെ ഇരുട്ടും കൂട്ടിച്ചേര്‍ത്താണ് ബ്ലോഗര്‍ തന്നോട് സംവദിക്കുന്ന ബ്ലോഗറുടെ മുഴുവന്‍ രൂപം പൂര്‍ത്തിയാക്കുന്നത്. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന അപര ബ്ലോഗര്‍മാരുടെ ഭീഭത്സ ചിത്രങ്ങളില്‍ മുഖ്യഘടകം 99 ശതമാനത്തോളം സ്വന്തം മനസ്സിലെ ഇരുട്ടും ഒരു ശതമാനത്തില്‍ താഴെ യഥാര്‍ഥ ബ്ലോഗറുടെ പ്രൊഫൈല്‍ വിവരങ്ങളുമാണ് അടങ്ങിയിരിക്കുക. 2009 ലെ എകദേശ കണക്കുവച്ച് മുകളില്‍ പറഞ്ഞ ചേരുവകളാല്‍ നിര്‍മ്മിക്കപ്പെട്ട അഞ്ഞൂറോളം ബ്ലോഗ് ഭീകരന്മാരാണ് സംശയരോഗിയായ ഓരോ ബ്ലോഗറുടേയും മണ്ടക്കകത്തുകൂടി ഓടിക്കളിക്കുക ! ഇവരെ നേരിടാന്‍ ബൂലോകത്തിന്റെ ആകാശത്ത് അണിനിരക്കുന്ന മാലാഖവേഷം ധരിച്ച, നേരില്‍ പരിചയമുള്ള കുറച്ച് മിത്രബ്ലോഗര്‍മാര്‍ മാത്രമാണ് സംശയരോഗിയായ ബ്ലോഗര്‍മാരുടെ അവലംഭം ! എത്രപേര്‍ സഹായിക്കാനുണ്ടായാലും സംശയരോഗം ഒരു സാംക്രമിക രോഗമായി, യുദ്ധമായി മറ്റു ബ്ലോഗര്‍മാരിലേക്കും പകര്‍ന്നുകൊണ്ടിരിക്കും. രോഗം തലക്കുപിടിച്ചാല്‍ ശത്രുഭയത്താല്‍ ബ്ലോഗര്‍ വിറക്കും. എല്ലാ അയുധങ്ങളുമെടുത്ത് പെരുമാറിയിട്ടും ശത്രുക്കള്‍ അടങ്ങാതെവരുംബോള്‍ ചിലര്‍ ബ്ലോഗ് ഡിലിറ്റും. ബ്ലോഗ് മാന്യന്മാര്‍ക്ക് പറഞ്ഞ സ്ഥലമല്ലെന്ന് മനസ്സിലാക്കി ബ്ലോഗില്‍ നിന്നും കൂടുമാറും. (കാണാപ്പഠം പടിച്ച കയ്യിലിരുപ്പുകളെല്ലാം തീര്‍ന്നു എന്നേ ഈ പിന്മാറ്റങ്ങള്‍ക്ക് അര്‍ത്ഥം നല്‍കേണ്ടതുള്ളു.:)

ബ്ലോഗിലെ പോത്തുകള്‍
സാഹിത്യവും,കലയും സുഖിപ്പിക്കലും,എണ്ണയും കുഴംബുമിട്ട് ഉഴിയുന്നതുമാണെന്ന് ദൃഢവിശ്വാസം പുലര്‍ത്തുന്ന ബ്ലോഗര്‍മാരെയാണ്(ബ്ലോഗ് പുലി എന്നൊക്കെ വിശേഷിപ്പിക്കുന്നതുപോലെ) ചിത്രകാരന്‍ പോത്തുകള്‍ എന്നു നാമകരണം ചെയ്തിരിക്കുന്നത്. ശരീരത്തിനോ പ്രായത്തിനോ വിദ്യാഭ്യാസത്തിനോ,ജോലിക്കോ അനുസൃതമായി മനസ്സു വികസിക്കാത്ത ഈ ബ്ലോഗര്‍മാര്‍ പരംബരാഗതമായ പ്രമാണിത്വത്തില്‍ വിശ്വസിക്കുന്നവരും, മിക്കാവാറും ആനത്തഴംബോ,ജാതിവാലോ ഉള്ളവരുമായിരിക്കും.
പരംബരാഗതമായ ലക്ഷണശാസ്ത്രങ്ങള്‍ അനുസരിച്ച് വൃത്തവും, അലങ്കാരവും,നോക്കി ഉത്തമമാണെന്ന് ബോധ്യപ്പെട്ടാലെ ഇവര്‍
അന്യ ബ്ലോഗര്‍മാരെ മനുഷ്യരാണെന്ന് തിരിച്ചറിയു.ഇവരുടെ തിരിച്ചറിവില്‍ പെടാത്ത ഭീകരരൂപികളാണ് ചിത്രകാരനെപ്പൊലുള്ള
മഹാത്മാക്കള്‍ ! ശരീരത്തിന്റെ വലിപ്പത്തിന് അനുപാതമല്ലാത്ത തരത്തില്‍ ബ്ലോഗില്‍ എഴുതുന്നു എന്ന ഭീകരമായ കുറ്റം ഈ പാരംബര്യവാദികള്‍ക്ക് സഹിക്കാനാവുന്നതല്ല. ചുരുങ്ങിയപക്ഷം ഒരു ആനത്തഴംബുപോലുമില്ലാതെ നിങ്ങളിങ്ങനെ എഴുതാമോ എന്നും,കുറച്ചുകൂടി കുഴംബുതിരുമ്മി എഴുതുകയാണെങ്കില്‍ കല്‍പ്പിച്ച് പട്ടും വളയും നല്‍കി ആദരിക്കാന്‍ ഈ പോത്തുകള്‍ക്ക് അശേഷം വിരോധമില്ലെന്നും അരുളിചെയ്യും ! ഇവര്‍ക്ക് ഒരു ബ്ലോഗറെ നേരില്‍ കാണുംബോഴുണ്ടാകുന്ന സംശയരോഗംകൊണ്ട് സൃഷ്ടിച്ചെടുത്ത ഭീകരരൂപവും, പ്രത്യക്ഷത്തിലുള്ള യഥാര്‍ത്ഥ രൂപവും തമ്മിലുള്ള വിടവുകാരണം മനസ്സിലുണ്ടാകുന്ന മണ്ണിടിച്ചില്‍ സ്വബോധം നഷ്ടപ്പെടാന്‍ തന്നെ കാരണമാകാറുണ്ട്.ചീറ്റിപ്പോയ അമിട്ടുപോലെ ചിലര്‍ ചിരിച്ചു നില്‍ക്കും.ചിലര്‍ ഫ്രീസ് ചെയ്തപോലെ ! ചിലര്‍..ഇടിമുഴക്കത്തിന്റെ ശബ്ദത്തിനു പകരം ഒരു സ്ത്രണസ്വരം കേട്ടതിലുള്ള വൈക്ലബ്യത്തോടെ..ഹഹഹ..!!!
ഇവരുടെ തലക്കകത്തെ വൃത്തികേടിന്റെ ഉത്തരവാദിത്വം അപരിചിതനായ ബ്ലോഗര്‍ ചുമക്കണമെന്നാണ് :)

ബ്ലോഗിലെ ബ്ലോഗര്‍മാരുടെ യഥാര്‍ത്ഥ വ്യക്തിത്വവും,സ്വകാര്യ ജീവിതവും,ചികഞ്ഞെടുത്ത് അതുപയോഗിച്ച് മനസ്സില്‍ തെറ്റായി അന്യബ്ലോഗര്‍മാരുടെ ചിത്രം വരച്ച് തന്റെ വ്യക്തിത്വത്തിന്റെ ആപേക്ഷിക വലിപ്പം കണ്ടെത്തുക എന്ന വൃഥാവ്യായാമം നടത്തുന്നവരാണ് അധികവും. സത്യത്തില്‍ ഇതൊരു അധമ സ്വഭാവമാണ്. ബ്ലോഗര്‍മാര്‍ എഴുതുന്ന പോസ്റ്റുകള്‍ക്ക് അനുസൃതമായ തന്റെ ചിന്താഗതികള്‍ പങ്കുവച്ച് സ്വന്തം വഴിക്ക് തെന്നിയകന്നുപോകേണ്ടതിനു പകരം വ്യക്തികള്‍ക്കു ചുറ്റും പ്രതിക്ഷണം വച്ച് ആരാധിക്കണോ,അപമാനിക്കണോ എന്ന് തീര്‍ച്ചപ്പെടുത്താനുള്ള അടിമത്വപാരംബര്യത്തിന്റെ ചൊറിച്ചിലാണ് പലര്‍ക്കും.ഇന്റെര്‍ നെറ്റിലും ബ്ലോഗിലും എത്തിപ്പെട്ടിട്ടും പഴയ ശീലങ്ങളുടെ നമ്മുടെ വളഞ്ഞവാല്‍ പുറത്തുകാണിച്ചേ അടങ്ങു എന്നു ശാഠ്യമുള്ളവരെക്കുറിച്ച് എന്തു പറയാം!
ഒരേ മേഖലയില്‍ സഹകരിച്ച് നീങ്ങാനുള്ള സൌഹൃദപരമായ,അല്ലെങ്കില്‍ സ്വന്തം ജീവിതത്തിലേക്കോ ബിസിനസ്സിലേക്കോ ഒന്നിച്ചുപോകാനുള്ള ഒരു വ്യക്തിയെ കണ്ടെത്താന്‍ മാത്രമേ ഒരു ബ്ലോഗറുടെ വ്യക്തിഗത വിവരങ്ങള്‍ കൂടുതലായി അന്വേ‌ഷിക്കേണ്ട ആവശ്യം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഉണ്ടാകുന്നുള്ളു എന്നാണ് ചിത്രകാരന്റെ നിരീക്ഷണം. അതിലൂടെ അനാവശ്യമായ സംശയരോഗത്തില്‍ നിന്നും അന്യ ബ്ലോഗര്‍മാരെ ദ്രോഹിക്കാനുള്ള സാഹചര്യത്തില്‍ നിന്നും ബ്ലോഗര്‍മാര്‍ക്ക് വിട്ടു നില്‍ക്കാനാകും.

സ്വതന്ത്രവും, മാന്യവുമായ ബ്ലോഗ് സംസ്കാരത്തിനായി, ബൂലോകത്തെ സംശയരോഗം അതിന്റെ കാരണങ്ങള്‍ എന്നിവയെക്കുറിച്ച് ശരിയായ ഒരു നിലപാട് ഓരോ ബ്ലോഗര്‍ക്കും ആവശ്യമായിരിക്കുന്നു. അതില്‍ എത്തിച്ചേരുവന്‍ ചിലരെയെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയിലാണ് ചിത്രകാരന്‍ ബ്ലോഗിലെ സംശയരോഗത്തിന്റെ ഘടനയിലേക്ക് വെളിച്ചം വീഴ്ത്താന്‍ ശ്രമിച്ചിട്ടുള്ളത്.ഇത് ഏതെങ്കിലും പ്രത്യേക ബ്ലോഗര്‍മാരെക്കുറിച്ചുള്ള അവലോകനമല്ല. മൊത്തം ബ്ലോഗിനെ നിരീക്ഷിച്ചതില്‍ നിന്നുമുണ്ടായ അഭിപ്രായമാണ്.
ജാഗ്രതൈ:ഈ പോസ്റ്റിലെ ചിത്രകാരന്റെ സ്വന്തമായ ആശയമാണ് സംശയരോഗത്തിന്റെ രാസഘടനയെക്കുറിച്ചുള്ളത്.ആ ആശയം വികസിപ്പിച്ച് പ്രിന്റ് മീഡിയയില്‍ വല്ലവനും ലേഖനം കാച്ചുകയാണെങ്കില്‍ ചിത്രകാരന് മതിയായ ക്രെഡിറ്റ് നല്‍കേണ്ടതാണ്.അല്ലാത്തപക്ഷം എഴുതിയവന്റേയും എഡിറ്ററുടേയും പത്ര മുതലാളിയുടേയും പിതാവിനെ അന്വേ‌ഷിച്ച് പോസ്റ്റ് എഴുതുന്നതായിരിക്കും :)
(സബ് ഹെഡിങ്ങുകള്‍ക്ക് ലിങ്കു കൊടുക്കാനുള്ള മുള്ളൂക്കാരന്റെ സൂത്രം ഒന്നു പരീക്ഷിച്ചു നോക്കാന്‍ കൂടി വേണ്ടിയാണ് ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്.)