Saturday, June 20, 2009

ഫെമിനിസമെന്ന സാംക്രമിക രോഗം !!

ഫെമിനിസമെന്ന വര്‍ഗ്ഗീയ രോഗത്തിന്റെ കൂംബൂചീയല്‍ ബാധിച്ചവരെ മനുഷ്യരായി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രയാസമാണ്. കാരണം ഈ രോഗം ഗുരുതരമായി കീഴടക്കുന്നത് മനുഷ്യന്റെ സ്ത്രൈണഭാവത്തിന്റെ ഉറവിടങ്ങളായ സ്നേഹം,നന്മ,നീതിബോധം തുടങ്ങിയ നിലപാടുതറയെയാണ്.മനുഷ്യമനസ്സിന്റെ ശ്രീകോവില്‍ എന്നു പറഞ്ഞാല്‍ നിലപാടുതറയെന്നു പറയുന്നതിനേക്കാള്‍ ചിലര്‍ക്ക് കൂടുതലായി മനസ്സിലായേക്കും.സ്ത്രീകള്‍ക്കിടയിലും പുരുഷന്മാര്‍ക്കിടയിലും ഫെമിനിസ്റ്റ് രോഗികളുണ്ട്.അത്യന്തം സംക്രമികശേഷിയുള്ള രോഗമായതിനാല്‍ ഈ രോഗത്തിന്റെ പകര്‍ച്ചപ്പനിക്കെതിരെ കരുതിയിരിക്കേണ്ടതുണ്ട്.
കുടുംബങ്ങളില്‍ ഈ രോഗത്തിന്റെ വൈറസ് സംക്രമിക്കുന്നത് കുടുംബാംഗങ്ങള്‍ക്കിടയിലുള്ള അമിത ലാളന,പ്രീണനം തുടങ്ങിയ കപടസ്നേഹപ്രകടനങ്ങളിലൂടെയാണ്.

ഈ രോഗം വിദ്യാഭ്യാസത്തിന്റേയും,ആധുനികതയുടേയും,പരിഷ്ക്കാരത്തിന്റേയും ലക്ഷണവും സ്ത്രീ സമത്വത്തിന്റെ വിശുദ്ധ സാംസ്ക്കാരിക യുദ്ധവുമാണെന്ന്‌ വിശ്വസിക്കുന്നവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും.സ്വയം അടിമയാണെന്ന്(ദാസന്‍,ശൂദ്രന്‍,അബ്ദുള്‍)പറയുന്നതില്‍ അഭിമാനിക്കുന്ന നമ്മുടെ ജനത്തിന് അങ്ങനെയല്ലേ ചിന്തിക്കാന്‍ കഴിയു ! സ്ത്രീയേയും പുരുഷനേയും പകുത്ത് നീതിപൂര്‍വ്വകമായി സമത്വപ്പെടുത്തുന്ന ഫെമിനിസ്റ്റ് വര്‍ഗ്ഗീയരോഗികളുടെ ചിന്താരീതി തെറ്റാണെന്ന് അപൂര്‍വ്വം ചില ചിത്രകാരന്മാര്‍ക്ക് മാത്രമേ പറയാന്‍ തോന്നു. നമ്മുടെ സ്ത്രീകള്‍ക്ക് ആണത്വമുള്ള പുരുഷന്മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സാമൂഹ്യബോധം നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടുകിടക്കുന്നതിന്റെ പരിണതഫലമാണ് സ്ത്രീ-പുരുഷന്മാര്‍ ഫെമിനിസ്റ്റ് വര്‍ഗ്ഗീയ രോഗത്തിന് ഇത്രകണ്ട് അടിമപ്പെടാന്‍ കാരണം.
കൂടാതെ, പത്രമാധ്യമങ്ങളിലൂടെ സമൂഹത്തെ കൂടുതല്‍ സ്ത്രൈണമാക്കുന്നതിനായുള്ള വന്‍ കംബൈനുകള്‍ വിപണിതാല്‍പ്പര്യക്കാര്‍ നടപ്പാക്കുന്നതിന്റെ സ്വാധീനവും കുറച്ചുകണ്ടുകൂട.ഉപഭോഗ വസ്തുക്കളെ ശക്തമായി സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ സ്ത്രീത്വത്തെ പൊലിപ്പിച്ചെടുത്താല്‍ മതിയെന്നത് എല്ലാ കാലത്തേയും ബിസിനസ്സ് മാനേജുമെന്റ് വിദഗ്ദര്‍ക്ക് അറിവുള്ള കാര്യമാണല്ലോ!

സ്ത്രീയും ഒരു ഉപഭോഗവസ്തുവാകുന്നത് ഈ പൊലിപ്പിക്കലിലൂടെയാണ്. പൊലിപ്പിക്കപ്പെടാത്തവര്‍, വേണ്ടത്ര പ്രതിഫലം ലഭിക്കാതെ അദ്ധ്വാനിക്കെണ്ടിവരുന്നവര്‍ എന്നിങ്ങനെയുള്ള പരാതിക്കെട്ടുമായി പൊലിപ്പിക്കപ്പെടുന്നതിനായി ക്യൂ നില്‍ക്കാന്‍ സ്ത്രീകള്‍ക്കും,അസമത്വത്തിനെതിരെ പോരാടാന്‍ സ്ത്രൈണ മനസ്സുള്ള പുര്ഷമനസ്സിനും തോന്നിത്തുടങ്ങുന്നതോടെയാണ് ഫെമിനിസ്റ്റ് രോഗം സമൂഹത്തെ യുദ്ധക്കളമാക്കുന്നത്. ഫലം നാട്ടില്‍ റേഷന്‍ കടയേക്കാള്‍ പ്രചാരം മദ്യക്കടക്കും, ജ്വല്ലറികള്‍ക്കും ലഭിക്കുന്നു!
കുടുംബത്തില്‍ സ്നേഹം നഷ്ടപ്പെടുന്ന കുട്ടികള്‍ പാര്‍ക്കിലും,സിനിമാശാലകളിലും,ഇന്റെര്‍നെറ്റിലും,തെരുവിലും മൊബൈല്‍ ഫോണുമായി സ്നേഹത്തിനുവേണ്ടി തെണ്ടുന്ന കാഴ്ച്ച നമുക്ക് സുപരിചിതമാകുന്നു.പീഢംന കഥകള്‍ ആഘോഷമായി മീഡിയക്ക് പരസ്യവരുമാനം വര്‍ദ്ധിപ്പിക്കുന്നു!!

ഇതെക്കുറിച്ചെഴുതിയാല്‍ തീരില്ല ! ഫെമിനിസം എന്ന സാമൂഹ്യ വിപത്ത് കപടമായ ഒരു ലോകത്തേക്കാണ് നമ്മേ കൊണ്ടുപോകുന്നത്. റോസ് ബാസ്റ്റിന്‍ എന്ന ബ്ലോഗര്‍ ഫെമിനിസമെന്ന പേരില്‍ ഒരു കവിതയും, അതേക്കുറിച്ചുള്ള ഒരു വിശദീകരണവും അവരുടെ ബ്ലോഗില്‍ എഴുതിവച്ചിട്ടുണ്ട്. സത്യം മനസ്സിലാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അത് ക്ലിക്കി വായിക്കാവുന്നതാണ്.

Thursday, June 18, 2009

കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ കുപ്പായം

കവിതയെക്കുറിച്ചും സിനിമയെക്കുറിച്ചും നല്ല ഹൃദ്യമായ ഭാഷയില്‍ പോസ്റ്റുകളെഴുതിയിരിക്കുന്ന കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എന്ന ബ്ലോഗറുടെ കുപ്പായം ബ്ലോഗ് ഇന്നാണ് കണ്ടത്. വീണ്ടും ആ ബ്ലോഗില്‍ എത്തിച്ചേരുന്നതിനായി ബ്ലോഗ് വിലാസം ഇവിടെ രേഖപ്പെടുത്തുന്നു.
ഭൂമിമലയാളം (സിനിമാ നിരൂപണം)
chithrakaran:ചിത്രകാരന്‍ said...

കവിതകള്‍ വായന കുറവാണെങ്കിലും താങ്കളുടെ പോസ്റ്റിലെ നിരീക്ഷണങ്ങള്‍ ബോധിച്ചു.
ബ്ലോഗിലെ കവിത-കൃഷിയിടങ്ങളിലും കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ നിഴല്‍ പതിയട്ടെ എന്ന ചിത്രകാരന്‍ ആശിക്കുന്നു,...ആശംസിക്കുന്നു.
5:00 AM
chithrakaran:ചിത്രകാരന്‍ said...

ഹൃദ്യമായ ഭാഷയില്‍ ഭംഗിയായി എഴുതിയിരിക്കുന്നു.ഒരോ വരിക്കൊപ്പവും എഴുത്തുകാരന്‍ വായനക്കാരന്റെ കൂടെ കഥപറഞ്ഞുകൊണ്ട് കൂട്ടുകാരനെപ്പോലെ നടക്കുന്ന അനുഭവം.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
5:30 AM

Sunday, May 24, 2009

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്‍...

സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ഒരു സ്ത്രീ വിവേചനമായി മാത്രമേ നമുക്കു കാണാനാകുന്നുള്ളു. വിദ്യാഭ്യാസം ജോലി നേടുന്നതിനും,പണം സംബാദിക്കുന്നതിനുമുള്ള യോഗ്യതയായി മാത്രം മനസ്സിലാക്കപ്പെടുന്ന സമൂഹത്തിലെ അംഗങ്ങളായതുകൊണ്ടാണ് ആ പരിമിതി.
വിദ്യാഭ്യാസം ഒരു ആധുനിക സമൂഹത്തിലേക്ക് മുന്നേറാനുള്ള വെളിച്ചമാണെന്നു വിശ്വസിക്കുന്ന ചിത്രകാരന് സ്ത്രീകളുടെ വിദ്യാഭ്യാസ നിഷേധത്തില്‍ സ്ത്രീ വിവേചനമൊന്നും കാണാനാകുന്നില്ല. മറിച്ച് , മാനവിക പുരോഗതിയുടെ വന്ധ്യംങ്കരണ പ്രക്രിയയാണ് സ്ത്രീ വിദ്യാഭ്യാസ നിഷേധത്തില്‍ കാണാനാകുന്നത്.
പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയില്‍ കഴിഞ്ഞവര്‍ഷം 200 സ്കൂളുകള്‍ താലീബാന്‍ തകര്‍ത്തത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനു വേണ്ടിയാണ്.ആണ്‍കുട്ടികള്‍ പഠിക്കുന്നത് കുഴപ്പമുള്ളതായി ഇസ്ലാമിക ഭരണത്തിനുവേണ്ടി സായുധസമരം നടത്തുന്ന താലിബാന്‍ ഭീകരര്‍ക്ക് തോന്നുന്നില്ല.

(മത ഗ്രന്ഥങ്ങള്‍ പ്രകാരം ഭൂമി മനുഷ്യ കൃഷി നടത്താനുള്ള ദൈവത്തിന്റെ ഏതന്‍ തോട്ടമായതിനാലും, സകല അറിവുകളുടേയും,വസ്തുക്കളുടേയും നാഥനായ ദൈവം കൃഷിക്കാവശ്യമായ എല്ലാകാലത്തേക്കുമുള്ള സകല അറിവുകളും ആയിരക്കണക്കിന് കൊല്ലം മുന്‍പ് തന്നെ വള്ളിപുള്ളി വിടാതെ എഴുതിവച്ചിട്ടുള്ളതിനാല്‍ പുതിയ അറിവുകള്‍ സൃഷ്ടിച്ചുകൊണ്ട് മനുഷ്യന്‍ മുന്നോട്ട് പോകുന്നത് അവരുടെ ദൈവത്തിനോ മതത്തിനോ സഹിക്കാനാകില്ല. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനുവേണ്ടിയാണ് സ്ത്രീകളെ നിരക്ഷരകളാക്കുക എന്ന പ്രായോഗിക പരിഹാരം നടപ്പാക്കിയിട്ടുള്ളത്.)

പുരുഷന്മാരുടെ വിദ്യാഭ്യാസം താല്‍ക്കാലികമായ സാംബത്തികാഭിവൃദ്ധിക്കും,സാമൂഹ്യ പുരോഗതിക്കും കാരണമാകുംബോള്‍ മത വര്‍ഗ്ഗീയത അതിനു നല്ല നടപ്പ് അനുവദിക്കുന്നു. മതനിയമങ്ങള്‍ ഒന്നാമതായി പഠിക്കണമെന്ന നിബന്ധന മാത്രം പാലിച്ചാല്‍ മതിയാകും.ആ നിയമത്തില്‍ സ്ത്രീകളെ എങ്ങിനെ വിദഗ്ദന്മായി തടവിലിടാം എന്നുകൂടി പഠിപ്പിക്കുന്നതിനാല്‍ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല.
സ്ത്രീ വിദ്യാഭ്യാസം തലമുറയില്‍ നിന്നും തലമുറയിലേക്ക് അറിവായും,ആകുലതകളായും,അഭിവാഞ്ചകളായും,കൈമാറ്റം ചെയ്യപ്പെടുകയും,അറിവിന്റെ പ്രത്യുല്‍പ്പാദന കേന്ദ്രമായും നിലകൊള്ളുന്നതിനാല്‍ സ്ത്രീ വിദ്യാഭ്യാസം സമൂഹത്തിന്റെ സ്ഥിരതക്ക് ഭീഷണിയാണെന്നതിനാല്‍ സ്ത്രീ വിദ്യാഭ്യാസം വിലക്കപ്പെടേണ്ടതാകുകയും ചെയ്യുന്നു.
സ്ത്രീയും പുരുഷനും തങ്ങള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ഒരുപോലെയല്ല വിനിയോഗിക്കുന്നത്. അതില്‍ തുല്യതയില്ലെന്നര്‍ത്ഥം.
സ്ത്രീയില്‍ നിന്നും സ്വഭാവികമായ അഭിലാഷമോ പ്രചോദനമോ പാരംബര്യബോധമായിലഭിക്കാതെ പുരുഷന്‍ പുരോഗതിയിലേക്ക് സ്വയം നടക്കാന്‍ പ്രാപ്തനല്ലെന്ന് !!!
സ്ത്രീ തന്റെ സന്തതി പരംബറ്രകളിലൂടെ /തന്റെ പുരുഷനിലൂടെ ഒരു സൌഗന്ധികപുഷ്പ്പത്തോടോ,മായപൊന്മാനെ സ്വന്തമാക്കാനുള്ള ആഗ്രഹമോ,പ്രതികാരത്തിന്റെ അഗ്നിയോ,അപമാനത്തിന്റെ കൈപ്പുനീരോ പകര്‍ന്നു നല്‍കുന്നതിലൂടെയാണ് ചരിത്രം രചിക്കാനുള്ള നിയോഗം മനുഷ്യനുണ്ടാകുന്നത്. സ്ത്രീ വിദ്യാഭ്യാസ നിഷേധത്തിലൂടെ ഈ വളര്‍ച്ചയാണ് താലിബാനികള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയുന്നത്.
അതുകൊണ്ടുതന്നെ സ്ത്രീ വിദ്യാഭ്യാസം വളരാന്‍ ആഗ്രഹിക്കുന്ന ഏത് സമൂഹത്തിന്റേയും ഒരേയൊരു വെളിച്ചമാണ്.
പുരുഷന്‍ വിദ്യ അഭ്യസിക്കുംബോള്‍ ഒരു കുടുംബം മാത്രം (സാംബത്തികമായി)രക്ഷപ്പെടുന്നു.
സ്ത്രീ വിദ്യ അഭ്യസിക്കുംബോള്‍ ഒരു സമൂഹത്തിനു മുഴുവന്‍ പുരോഗതി പ്രാപിക്കാനുള്ള അറിവ് അവളുടെ ഭര്‍ത്താവിലൂടെയും,മക്കളിലൂടെയും പ്രസരിപ്പിക്കപ്പെടുന്നു.
ഈ വിഷയത്തില്‍ ദയവായി സ്ത്രീ വര്‍ഗ്ഗീയ പക്ഷ ചിന്തകള്‍ കലക്കി മത വര്‍ഗ്ഗീയതയുടെ സ്ത്രൈണ രൂപങ്ങള്‍ സൃഷ്ടിക്കാതിരിക്കുക!

Monday, February 9, 2009

നളിനി ജമീലയുടെ ആത്മകഥ/സീതായണം

ഒരു ജീവിതത്തെ മഹനീയമാക്കുന്നത് നമ്മുടെ വ്യക്തി ബന്ധങ്ങള്‍, പിടിപാടുകള്‍, അധികാരങ്ങളിലെ സ്വാധീനം, പണം , പ്രശസ്തി, പരിചയം, നമുക്കുപിന്നില്‍ അനുയായികളെപ്പോലെ അച്ചടക്കത്തോടെ നില്‍ക്കുന്ന കുടുംബാംഗങ്ങള്‍,നമ്മുടെ തൊഴില്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ ബന്ധങ്ങള്‍ , മികച്ച സാംബത്തിക അടിത്തറ, കുടുംബത്തിലേയും ബന്ധത്തിലേയും പ്രമുഖരുടെ സാന്നിദ്ധ്യം ..... അങ്ങിനെ അങ്ങിനെ നൂറുകൂട്ടം പൊങ്ങച്ചങ്ങളാണെന്ന് നാം ആത്മാര്‍ത്ഥമായും വിശ്വസിക്കുകയും, അതിനനുസരിച്ച് ജീവിച്ച് മഹത്തായ പാരംബര്യങ്ങളും, പ്രസ്ഥാനങ്ങളുമായി മാറുകയുംചെയ്യുന്നു.

ആരും ചൂണ്ടുവിരലുയര്‍ത്താതെ, അയ്യ്യേ... എന്നു പരിഹസിക്കാതെ , കുറിക്കുകൊള്ളുന്ന തെറിയൊന്നും വിളിക്കാതെ സൌജന്യം കാണിച്ചാല്‍ നമ്മുടെ അന്തസ്സിന് ഇളക്കമൊന്നും തട്ടാനിടയില്ല. പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള്‍ പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.

ചിത്രകാരന്‍ ഇന്നലെയാണ് നളിനി ജമീലയുടെ ആത്മകഥ വാങ്ങിയത്. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു.
ഒരു തരി അശ്ലീലമോ , ലൈംഗീകതയോ ആയി വിശേഷിപ്പിക്കപ്പെടുന്ന വാക്കുകളൊന്നും ആ പുസ്തകത്തിലില്ല. പകരം ആത്മാഭിമാനത്തിന്റെ തീക്കറ്റും,
മാനവികതയുടെ കാലവര്‍ഷ മേഘങ്ങളും,വ്യക്തിബഹുമാനത്തിന്റെ ശുദ്ധിയും,കര്‍ക്കശമായ ജീവിത മൂല്യങ്ങളും അക്ഷര വിത്തുകളുടെ രൂപത്തില്‍ അവിടെ വരികള്‍ക്കിടയില്‍ കാത്തുനില്‍ക്കുന്നു. കാലത്തെക്കുറിച്ച് തിരിച്ചറിവുനേടിയവരുടെ ആജ്ഞക്കായി.
നളിനി തന്റെ ജീവിത സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ജീവിതത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാട് ഒരു സാധാരണ വ്യക്തിയുടേതല്ല. അതിന്റെ പരപ്പും ആഴവും നമ്മുടെ സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തില്‍ വിശാലവും, നിര്‍മ്മലവുമാണ്. സത്യസന്ധതയാണ് അതിനെ ഊഷ്മളമാക്കുന്നത്, പ്രകാശമാനമാക്കുന്നത്. സമൂഹത്തിന് മാനവികതയുടെ അനോട്ടമി (ശരീരശാസ്ത്രം) പരിശോധിക്കാനും, പഠിക്കാനും,അറിയാനും തന്റെ സ്വന്തം ജീവനുള്ള ആത്മാവിനെ അവര്‍ നമുക്കു ദാനം ചെയ്തിരിക്കുന്നു. ഇത്രക്കു ധൈര്യമുള്ള,സത്യമുള്ള ഒരു വ്യക്തിയെ ചിത്രകാരനു നമിക്കാതിരിക്കാനാകില്ല.

ചരിത്രവും, അറിവുകളും ഇനി ദരിദ്രരേയും നിരാലംബരേയും കാലത്തിന്റെ ഇരുട്ടുകുഴിയില്‍ ഉപേക്ഷിക്കില്ലെന്നാണ് അവരുടെ ആത്മകഥ നമ്മോട് മന്ത്രിക്കുന്നത്. നളിനി ജമീലയുടെ കഥ വെറും ഒരു ലൈംഗീക തൊഴിലാളിയുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കോഴികൂവലല്ല. മറിച്ച്, നമ്മുടെ സമൂഹത്തിലെ
മൂല്യരാഹിത്യത്തിന്റെ കാരണങ്ങള്‍ , നമ്മുടെ കാപട്യങ്ങളുടെ കാഠിന്യം, മനുഷ്യത്വത്തിന്റെ അന്തസ്സ്
എന്നിവ അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ കണ്ടെത്തലുകളാണ്. കണ്ടുമടുത്ത പകര്‍ത്തിയെഴുതലുകളല്ല. വൈക്കം മുഹമ്മദ് ബഷീറിനുശേഷമുള്ള മലയാളിയുടെ ദാര്‍ശനിക വളര്‍ച്ച ഇവരിലൂടെയാണെന്ന് ചിത്രകാരനു തോന്നുന്നു. ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ എന്ന വളരെ ചെറിയ കഥയിലെ മനുഷ്യന്റെ അന്തസ്സിന്റെ കാരണങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രവിചാരങ്ങളുടെ
വിശാലമായ ഒരു പഠനമായി നളിനി ജമീലയുടെ ആത്മകഥ നിലകൊള്ളുന്നു. അന്തസ്സോടെ !
അവരുടെ പ്രായോഗിക ബുദ്ധിയും, ആത്മാഭിമാനവും, ക്രിയാത്മകതയും പഠിക്കപ്പെടേണ്ടതാണ്.

വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും,കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുംബോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ. എന്താണ് ഒരു മനുഷ്യന്റെ മാന്യത ? എന്താണ് ഒരു കുടുംബിനിയും, ഒരു ലൈംഗീക തൊഴിലാളിയും തമ്മിലുള്ള ശുദ്ധിവ്യത്യാസം ? നമ്മുടെ മനസ്സിന്റെ അറപ്പിന്റെ കാരണങ്ങള്‍ മനസ്സിലെ അഴുക്കാണെന്ന തുറന്ന അറിവുതരുന്ന ഈ പുസ്തകം പ്ലസ്സ് വണ്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാക്കിയാല്‍ ഒരു പത്തുകൊല്ലം കൊണ്ട് നമ്മുടെ നാട്ടില്‍ സ്ത്രീപീഢനങ്ങളും , കൊലപാതകങ്ങളും, ആത്മഹത്യയും,രാഷ്ട്രീയ അക്രമങ്ങളും,വര്‍ഗ്ഗീയതയും കുറയുമെന്നു മാത്രമല്ല, ജീവിതത്തോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്ന ആത്മാഭിമാനമുള്ള സമൂഹം രൂപപ്പെടാനും അതു കാരണമാകുമെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. (അടുത്തകാലത്തൊന്നും നടക്കാത്ത കാര്യമാണെങ്കിലും സ്വപ്നം കാണാമല്ലോ!)

നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം
വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം.

മനുഷ്യന്‍ എന്നത് വെറും ഇറച്ചിയാണെന്നു വിശ്വസിക്കുന്നവര്‍ ഇതൊന്നും വായിച്ചിട്ടു കാര്യമില്ല.
പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി.ബുക്സ്. ആദ്യ പ്രസാധനം 2005. അഞ്ചാമത് പുനപ്രസാധനം 2008.വില രൂപ 75/-
DC Books web site : http://www.dcbooks.com/
e-mail : info@dcbooks.com
(ചിത്രകാരനു കമ്മീഷനില്ല :)

Saturday, February 7, 2009

ബഷീര്‍ കണ്ട നായര്‍ മുലകള്‍

മുലകള്‍ക്ക് ജാതിയുണ്ടോ എന്നറിയില്ല. ജാതിയില്ലെങ്കിലും വിവിധ ഇനം മുലകളുള്ളതിനാല്‍ മറ്റെല്ലാത്തിനുമുള്ളതുപോലെ മുലകള്‍ക്കും ജാതിയുണ്ടെന്നു പറയുന്നതില്‍ സാങ്കേതിക പിശകുണ്ടെന്നു തോന്നുന്നില്ല.
മുലകളെക്കുറിച്ച് ദരിദ്ര ചിന്ത പുലര്‍ത്തുന്നവരുടെ സദാചാരആക്രാന്തവും മുലവിരുദ്ധ മനോഭാവവും
മാറ്റിയെടുക്കാനായി ബഷീറിന്റെ മുലസ‌മൃദ്ധിയിലൂടെ ഒന്നു കടന്നുപോകാനുള്ള മനസ്സുണ്ടായാല്‍മതിയാകും. (സ്കൂള്‍ പാഠപുസ്തകങ്ങള്‍ മാത്രം വായിച്ച് ജീവിതവിജയം നേടിയവര്‍ക്ക് ബഷീറല്ല , വാസുദേവന്‍ നായരു പറഞ്ഞാലും മനസ്സിലാകില്ല!!!)

ബഷീര്‍ പറയുന്നു: “ഞാന്‍ കുറെ ഏറെ മുലകള്‍ കണ്ടിട്ടുണ്ട്. പേട്ടുമുല, നെല്ലിക്കാ മുല, സൂചിമുല, അടക്കാമുല, മരോട്ടിക്കായ് മുല,വഴുതനങ്ങാമുല, പംബരമുല,പപ്പായമുല,ചക്ക മുല. എല്ലാം മുഖമ്മൂടി,സോറി,മുലമൂടി ഇട്ടതാണു കണ്ടിട്ടുള്ളത്. അമ്മയുടെ മുലയെപ്പറ്റി ഓര്‍മ്മയില്ല. മുലകള്‍ കാണുംബോള്‍ -അത്ഭുതത്തോടെ തോന്നാറുണ്ട്: ജീവന്റെ ആധാരം!....ആത്മാവിനോ? ...ആത്മാവിന്റെ
വിശപ്പും ദാഹവും ശമിപ്പിക്കാനുള്‍ലതാണല്ലോ പവിത്രമായ വേദഗ്രന്ഥങ്ങള്‍.”

ബഷീറിന്റെ മുലനിരീക്ഷണം ആത്മീയമാകുന്നത് അവസാനത്തെ വരിയില്‍ നിന്നും ചിത്രകാരനു മനസ്സിലാകുന്നുണ്ട്. പക്ഷേ, ബ്ലോഗിലെ വാനര-രാമസേനക്കാര്‍ക്കു മനസ്സിലാകുമോ ?!!!

മുലപോലെത്തന്നെ വികാരങ്ങളെ വൃണപ്പെടുത്തുന്ന സാധനമാണത്രേ ജാതിപ്പേരുകള്‍ !
ജാതി അഭിമാനം കൊണ്ട് റ പോലെ വളഞ്ഞ് ആകാശത്തേക്കു നോക്കി നില്‍ക്കുന്ന കേരളത്തിലെ
ചോറ്റുപട്ടാളമെന്നോ ഗുണ്ടകളെന്നോ വിശേഷിപ്പിക്കപ്പെടുന്ന ശൂദ്രന്മാരുടെ അഭിമാനമാണ് വികാരം കൊണ്ട് പഴുത്തുപൊട്ടി ഒലിക്കുന്നത്. അതിനുള്ള ഓയിന്മെന്റായി ബഷീറിന്റെ ചരിത്രത്തിന്റെ ഡെറ്റോളൊഴിച്ച വാക്കുകളും ഉപയോഗിക്കാം.
ബഷീര്‍ ദേശമംഗലം മനയിലെത്തിയപ്പോള്‍ കണ്ട കാഴ്ച്ചയാണ് വര്‍ണ്ണിക്കുന്നത്:

“ഞങ്ങള്‍ ഇല്ലത്തിന്റെ ഗേറ്റില്‍ ചെന്നു കാറില്‍ നിന്നിറങ്ങി നടന്നു. കുറെ അങ്ങു ചെന്നപ്പോള്‍ ഓര്‍ക്കാപ്പുറത്ത് അടി കിട്ടിയതുപോലുള്ള ഒരു കാഴ്ച്ച!
ഒരു പത്തിരുപത് നായര്‍ യുവതികള്‍. പതിനേഴ്,പതിനെട്ട്,പത്തൊന്‍പത്,ഇരുപത്. ഈ വയസ്സുകളിലുള്ളവര്‍. എല്ലാം വെളുത്ത സുന്ദരികള്‍. വെള്ള മുണ്ടുടുത്തിട്ടുണ്ട്;താറും.പിന്നെ മോളിലേക്ക്
വസ്ത്രങ്ങളൊന്നുമില്ല. എല്ലാവരുടേയും തലയില്‍ വിറകു കെട്ടുണ്ട്. അതു രണ്ടു കൈകൊണ്ടും പിടിച്ചു നെഞ്ചുകള്‍ മുന്നോട്ടു തള്ളിവരുന്നു. ...! മുലകള്‍! മുലകള്‍ ! നഗ്ന മുലകള്‍ ! എത്ര മുലകള്‍ ! എന്തിനെണ്ണുന്നു എല്ലാം ജീവന്റെ ആധാരം ! .......................
............... നമ്പൂതിരിയില്ലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ നായര്‍ സ്ത്രീകള്‍ ബ്ലൌസോ റൌക്കയോ ബോഡീസോ ഇടാന്‍ പാടില്ല.നമ്പൂതിരിയുടെ മുമ്പിലും ദേവന്റെ മുമ്പിലും രാജാവിന്റെ മുമ്പിലും മുലകള്‍ കാണിക്കണം! നമ്പൂതിരിയും ദേവനും രാജാവും കൂടി പത്തെണ്ണൂറുകൊല്ലം കേരളം ഭരിച്ചു. നമ്പൂതിരിയും ദേവനും രാജാക്കന്മാരും ഒരു പാകത്തിലായെങ്കിലും പഴയ ആ നല്ല കാലത്തിന്റെ മധുരമായ ഓര്‍മ്മകളാകുന്നു ഈ സുന്ദരമുലകള്‍ !”

ബഷീറിന്റെ ഒരു ഭഗവത് ഗീതയും കുറെ മുലകളും എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ഭാഗം കോട്ടിയിരിക്കുന്നത്. സംഭവബഹുലമായ ബാക്കി വായിച്ച് ഉദ്ബുദ്ധരാകുന്നതിന് ഡി.സി ബുക്സില്‍ നിന്നും പുസ്തകം വാങ്ങി വായിക്കാം. 12 കഥകളുടെ ഈ സമാഹാരത്തിന് 45 രൂപ മാത്രം.
ഈ കഥയെക്കുറിച്ച് ഇതുവരെ കേട്ടിരുന്നേ ഉള്ളു. ബ്ലോഗില്‍ മുലയും,ജാതിയും വല്ലാതെ വികാരപ്പെടാന്‍
തുടങ്ങിയതിനാല്‍ ചിത്രകാരനും ഇതു വായിച്ചു. വായനക്കു പ്രേരിപ്പിച്ച എല്ലാ മൂരാച്ചികള്‍ക്കും നന്ദി,നമസ്ക്കാരം.

Thursday, January 29, 2009

നിരോധിടാത്ത ചിന്തകള്‍ !

(കുട്ടികളും,സ്ത്രീകളും ചിത്രകാരന്റെ ഈ പോസ്റ്റ് രക്ഷിതാവിന്റെ ഉപദേശ/പരിഭാഷകളില്ലാതെ വായിക്കാന്‍ മുതിരരുതെന്ന് വാത്സല്യപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.മനസ്സില്‍ ഭയം കൂടുകൂട്ടിയാല്‍ ക്രിയാത്മകത കരിഞ്ഞുപോകുമെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന:)

മലയാളത്തില്‍ നിരോധിടാതെ ചിന്തിക്കുന്നവര്‍ ഇല്ലെന്നുതന്നെ പറയാം. ലൈംഗീകത പാപമാണെന്ന തോന്നലുകൊണ്ടോ,തങ്ങളുടെ മഹത്വപൂര്‍ണ്ണമായ ബീജം നഷ്ടപ്പെട്ടാലുണ്ടാകുന്ന വ്യസനമോര്‍ത്തോ... എന്തുകൊണ്ടാണെന്നറിയില്ല മലയാളി നിരോധിട്ടേ ചിന്തിക്കാറുള്ളു.

വളരെ ഉന്നതമായി ചിന്തിക്കാന്‍ ശേഷിയുള്ളവരും,ചിന്തിക്കുന്നവരും,ഉദാത്തമായ കണ്ടെത്തലുകളിലിരുന്ന് സ്വയംഭോഗം ചെയ്ത് രസിക്കുന്നവരും നമുക്കിടയില്‍ ധാരാളമാണ്. എന്നിട്ടും നമ്മുടെ നാട് നന്നാകുന്നില്ല. പുതിയ ഒന്നും ഉണ്ടാകുന്നില്ല. ഈ ചിന്ത ഏറെക്കാലമായി ചിത്രകാരനെ അലട്ടിയതിനെ തുടര്‍ന്ന് നിരീക്ഷണങ്ങളില്‍ നിന്നും ചിത്രകാരന്‍ മനസ്സിലാക്കിയ കാര്യമാണ് : മലയാളി ചിന്തിക്കുംബോള്‍ നിരോധ് ഉപയോഗിക്കുന്നുണ്ടെന്ന സത്യം...!!!
ഒരു ദുശ്ശീലമായതിനാല്‍ മലയാളി മനപ്പൂര്‍വ്വം ശ്രമിച്ചിട്ടുപോലും ലാറ്റക്സിന്റെ ചെറിയൊരു പാട എപ്പോഴും ആശയവിനിമയത്തിനു തടസ്സമായി നിലനില്‍ക്കുന്ന അവസ്ഥ ഇല്ലാതാക്കാനാകുന്നില്ല.

നമ്മുടെ പത്ര-മാധ്യമങ്ങളിലായാലും,സാധാരണ സംഭാഷണത്തിലായാലും പറയുന്ന കാര്യത്തിന്റെ മുക്കാല്‍ഭാഗവും ഒളിപ്പിച്ച് വച്ച് ,വായനക്കാരനേയും,കേള്‍വിക്കാരനേയും വിഢികളാക്കി നമ്മുടെ മഹനീയ വ്യക്തിത്വത്തിന്റെ കുലിനമായ ഗരിമ ബോധ്യപ്പെടുത്താനേ നാം ശ്രമിക്കാറുള്ളു. ആശയവിനിമയത്തിന്റെ സം‌പ്രേക്ഷണ നഷ്ടം എത്ര കൂട്ടാന്‍ കഴിയുന്നുവോ നമ്മുടെ മഹത്വം അത്രയും കൂടും എന്ന നിലപാടാണ് മലയാളിക്കുള്ളതെന്നു തോന്നുന്നു.

മാത്രുഭൂമി,മനോരമ എന്നീ മാധ്യമങ്ങളില്‍ ലേഖനമെഴുതുന്നവര്‍ക്ക് അതിന്റെ പത്രാധിപരുടെ/മുതലാളിയുടെ മുന്നില്‍ തന്റെ ബീജത്തിന്റെ കൌണ്ടും,ചലനശേഷിയും പ്രകടിപ്പിക്കാനെ താല്‍പ്പര്യമുള്ളു. അതിലപ്പുറം വായനക്കാരന്റെ മനസ്സിലേക്ക് ഒരിറ്റു ബീജം ദാനം ചെയ്യാനുള്ള പ്രതിബദ്ധതയില്ല.
ഫലമോ, മലയാളിയുടെ സാംസ്കാരികത വന്ധ്യായായി കാലം കഴിച്ചുകൂട്ടുന്നു.

ഇന്ന് കാലം ചിന്തിക്കുന്നവരോട് ആവശ്യപ്പെടുന്നത് നിരോധിട്ട ഭോഗങ്ങളല്ല. ക്രിയാത്മകതയുടെ വന്യമായ ഉറയില്ലാതെ ഉഴുതുമറിച്ച ബീജ സ്‌ഖലനമാണ്.

ആ സ്ഥാനത്ത് നമുക്കു ലഭിക്കുന്നതോ?... മനോരമയില്‍ എഴുതുന്നവന്‍ സവര്‍ണ്ണ എക്സിക്യൂട്ടീവ് ഭാഷയില്‍... പാന്റിന്റെ സിബ്ബുപോലും അഴിക്കാതെ ടെയ്യും ഫുള്‍കാപ്പ്‌ ഷര്‍ട്ടും അഴിക്കാതെ വായനക്കാരെ ഭോഗിക്കുന്നു. ചെവികളില്‍ ഒഴുക്കുന്ന തുപ്പലാണ് അവരുടെ സ്‌ഖലനം!!! കോപ്പി കൂടണമെങ്കിലും കൂടുതല്‍ ആളുകളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനും,കൂടുതല്പേരെ തൃപ്തിപ്പെടുത്താനും അത്തരം സംഭോഗ രീതികള്‍ നല്ലതാണെന്ന് ഐ.ഐ.എം.കുട്ടികള്‍ അവരെ ഉപദേശിച്ചിട്ടൂണ്ടാകും.

മാതാ അമൃതാനന്ദമയിയും മനോരമയുടെ ഭോഗരീതികള്‍ തന്നെയാണ് അവലഭിക്കുന്നത്. അവര്‍ ഓരോ തവണയും എത്ര കൂടുതല്‍ ഭക്തരെ തന്റെ അടിമകളാക്കാം എന്നാണ് ഉന്നം വക്കുന്നത്. ഓരോ ആശ്ലേഷത്തിലും തന്റെ ആത്മീയതയുടെ ബിസിനസ്സ് ബീജങ്ങളെ ഭക്തരുടെ അടഞ്ഞ കണ്ണുകളിലൂടെ ഹൃദയത്തിലെ ഗര്‍ഭപാത്രത്തിലെത്തിക്കാന്‍ അവര്‍ക്ക് സാരി അഴിക്കേണ്ടിവരുന്നില്ല.

മാതൃഭൂമിക്ക് മനോരമയോളമോ,അമൃതാനന്ദമയിയോളമോ ബിസിനസ്സ് അറിഞ്ഞുകൂടാത്തതിനാല്‍ അവര്‍ ആഴ്ച്ചപ്പതിപ്പിലൂടെ ജനങ്ങളെ നിരോധിട്ടു ഭോഗിക്കുന്നു. ബീജങ്ങള്‍ നിരോധിനുള്ളില്‍ കിടന്ന് പുളയുന്നത് രണ്ടോ മൂന്നോ പ്രാവശ്യം വായിച്ചാല്‍ കാണാമെങ്കിലും, അത് സാംസ്കാരികതയുടെ ഗര്‍ഭപാത്രത്തിലേക്ക് സ്‌ഖലിപ്പിക്കപ്പെടുന്നില്ല.

സവര്‍ണ്ണ ഭാഷയുടെ ലാറ്റക്സ് പാട നമ്മുടെ സാമൂഹ്യ രംഗത്ത് പുരോഗതിയെ ഇപ്പോഴും വഴിമുടക്കി നില്‍ക്കുന്നു.ഒളിപ്പിച്ചു വച്ച് ധ്വനിപ്പിക്കുന്നതാണ് മാന്യന്മാരുടെ കുലീനമായ മര്യാദ എന്ന പൊതു ധാരണയെ കീറിമുറിച്ച് ... നഗ്നമായ ...ഉറയിടാത്ത ലിംഗവുമായി ഭൂമി ഉഴുതുമറിക്കാന്‍ ശേഷിയുള്ള ക്രിയാത്മകശക്തികളെ കേരളം ആവശ്യപ്പെടുന്നു. നിരോധിടാത്ത ഭോഗത്തിന്റെ സുഖമറിയാന്‍ ... ബീജത്തിന്റെ മഴകൊള്ളാന്‍ വിണ്ടുകീറിയ മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങള്‍ കാത്തിരിക്കുന്നു.

(ഹഹഹ... ചിത്രകാരന്റെ നഗ്നമായ ചിന്തകള്‍...!!!എത്ര നഗ്നമായാലും ഒരു ലാറ്റക്സിന്റെ പാട ...അതോ, ചിത്രകാരന്റെ അമൂര്‍ത്ത ചിന്തകളുടെ ശീഘ്രസ്‌ഖലനമോ?... എന്തായാലും കുഴപ്പമില്ല. മലയാളികളുടെ ജീര്‍ണ സംസ്കാരത്തിന്റെ നിരോധുറ പൊട്ടിച്ച് ബീജവിതരണം സാധ്യമാക്കുന്നതിനുവേണ്ടിയുള്ള ഉദ്യമത്തിന് ചിത്രകാരന്റെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സംഭാവനയാണ് ഈ പൊസ്റ്റ്. ഈ പൊസ്റ്റ് മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങളിലിട്ട് ചിന്താശേഷി വിരിയിച്ചെടുക്കുക!!!)

Saturday, January 17, 2009

സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്‍പ്പം !!!

ശ്രീ.വി.ബി.രാജന്‍ ചിത്രകാരന്റെ പോസ്റ്റിലെഴുതിയ കമന്റു വായിച്ചു. അദ്ദേഹം നല്‍കിയിരിക്കുന്ന ലിങ്കിലെ രാഹുല്‍ ഈശ്വറിന്റെ ഇംഗ്ലീഷ് ബ്ലോഗ് മാസങ്ങള്‍ക്കുമുന്‍പുതന്നെ ചിത്രകാരന്‍ വായിക്കുകയും, കമന്റു ഭരണിയില്‍ അതേക്കുറിച്ച് പോസ്റ്റെഴുതുകയും ചെയ്തിരുന്നു എന്നാണ് ഓര്‍മ്മ.
രാഹുല്‍ ഈശ്വറിന്റെ പൊസ്റ്റിലെ സങ്കുചിതത്വത്തെക്കുറിച്ച് ചെറിയൊരു കുറിപ്പുകൂടി എഴുതുന്നു.

രാഹുല്‍ ഈശ്വര്‍ വിലപിക്കുന്നത് എം.എഫ്.ഹുസൈന്‍ ഇന്ത്യയുടെ സാംസ്കാരിക പാരംബര്യം തകര്‍ത്തു തരിപ്പണമാക്കുന്നു എന്നാണ്. സരസ്വതിയേയും, സീതയേയും, ഭാരതാംബയേയും തുണിയില്ലാതെ വരച്ചാല്‍ ഇന്ത്യന്‍ സംസ്ക്കാരം തകര്‍ന്നുവിഴുമെന്ന് വിശ്വസിക്കുന്നത് സാംസ്കാരിക ജീര്‍ണ്ണതകൊണ്ടാണ്.

നൂറു കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ സംസ്കാരം കേവലം ഒരു ഹുസൈന്‍ തന്റെ ബ്രഷുകൊണ്ട് ഇല്ലാതാക്കുന്നുണ്ടെങ്കില്‍ അത് നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത സംസ്ക്കാരമാണ്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കെന്നും പറയും. രാമന്‍ സീതയെ ഭോഗിക്കുന്ന ചിത്രം എന്ന് രാഹുല്‍ വിശേഷിപ്പിക്കുന്ന ഹുസൈന്റെ ചിത്രം കാണുന്നതോടെ ഇന്ത്യക്കാരന്റെ മനസ്സിലെ സദാചാരബോധവും,സംസ്ക്കാരവും വീണുടയുമെന്ന് കരുതുന്നത് മൌഢ്യമാണ്.

പിന്നെ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ സംസ്കാരം ഉടച്ചുവാര്‍ക്കേണ്ടതുതന്നെയല്ലേ ? പുനര്‍നിര്‍മ്മിക്കപ്പെടാത്ത സംസ്കാരത്തെ എന്തിനുകൊള്ളാം ? വളര്‍ച്ച നഷ്ടപ്പെട്ട സംസ്ക്കാരത്തെ തുണിയഴിച്ച് ഒരു സംഭോഗത്തിനു പ്രാപ്തമാക്കുന്ന കലാകാരനെ ആദരിക്കാനുള്ള സഹിഷ്ണുത നമ്മുടെ സംസ്കാരത്തിനില്ലെന്നതാണ് സത്യം. ആ സത്യത്തെക്കുറിച്ച് ജ്ഞാനമുള്ള ചിന്തകനായ ചിത്രകാരന്‍ തന്റെ ജീവനും,സ്വത്തിനും എതിരെയുണ്ടായേക്കാവുന്ന ഭീഷണിപോലും തൃണവല്‍ക്കരിച്ചുകൊണ്ട്
പ്രധിവിധിയായി നല്‍കുന്ന സാമൂഹ്യ ഉദ്ദാരണ ഔഷധമാണ് ഹുസൈന്റെ ചിത്രങ്ങള്‍.
ബുദ്ധിജീവികളും പ്രബുദ്ധരെന്നും അവകാശപ്പെടുന്നവര്‍ക്കുപോലും ഇതൊന്നും മനസ്സിലാക്കാന്‍ മനസ്സിനകത്തെ വര്‍ഗ്ഗീയ പക്ഷ ചിന്തകള്‍ കാരണം കഴിയുന്നില്ലെന്നത് അവരുടെ പരിമിതി.
ഈ പരിമിതി നല്‍കുന്ന ഇരുട്ടില്‍ നിന്നാണ് മോഡി ഭക്തന്മാര്‍
ഹുസൈന്റെ ചിത്രകലക്കെതിരെ ആയുധമണീയുന്നത്. അത് ന്യായമാണെന്നു തോന്നുന്ന ഏതു മനുഷ്യനും പ്രാകൃതനും,പിന്തിരിപ്പനുമാണെന്ന് ചിത്രകാരന്‍ പറയുന്നു.

സമുദ്രത്തെ നോക്കുക.
പുഴകളും, കാറ്റും, ശീതജല പ്രവാഹവും,ഉഷ്ണജലപ്രവാഹവും, നിരന്തരം തിരമാലകളാല്‍ ഓരോ നിമിഷവും നവീകരിക്കപ്പെടുന്ന സമുദ്രം! തിരമാലകളെ ഫ്രീസ് ചെയ്യണമെന്ന് ആരെങ്കിലും പറയുമോ? കടലിനെ അടച്ചുവച്ച് സംരക്ഷിക്കണമെന്ന് ആരും പറയില്ല. വര്‍ഗ്ഗീയതയുടെ ചെറിയ ടാങ്കുകളെ മാത്രമെ അടച്ച് വക്കാനാകു.

ഒരു സമൂഹത്തിന് സംസ്ക്കാരികമായി വളരുന്നതിന് ഒരു സമുദ്രത്തെയെങ്കിലും മനസ്സിലാവാഹിക്കാന്‍ ശേഷിയുള്ള കലാകാരനും, സാഹിത്യകാരനും, ശാസ്ത്രജ്ഞനും സമൂഹത്തില്‍ ഉണ്ടായിരിക്കണം. കാരണം അവര്‍ ചട്ടപ്പടിയല്ലാതെ ചിന്തിക്കാന്‍ ശേഷിയുള്ളവരാണ്. മാറ്റങ്ങളാണ് അവരുടെ ജീവിതം തന്നെ! അവരാണ് സമൂഹത്തെ ഉടച്ചുവാര്‍ക്കുന്നവര്‍. നവീകരിക്കുന്നവര്‍. അവരെ നാടുകടത്തുന്നവര്‍ ഏതു ദൈവത്തിന്റേ പേരില്‍ നടത്തുന്ന ആഹ്വാനമായാലും അത് മാനവികമല്ല, ദൈവീകമല്ല. പുരോഗമനാത്മകമല്ല.
ഏതു വര്‍ഗ്ഗീയ വാദിയും തന്റെ കക്കൂസ് ടാങ്കിനെ സംസ്കാരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിന്താശേഷി കുറഞ്ഞ മനുഷ്യനാണ്. ഇംഗ്ലീഷ് പറയാനും എഴുതാനും അറിയുമെന്നതല്ല ചിന്താശേഷിയുടെ അളവുകോല്‍. കൂട്ടിക്കൊടുപ്പിനു കിട്ടുന്ന കമ്മീഷന്‍ തുക/ശംബളത്തിന്റെ വലിപ്പമല്ല ബുദ്ധിശക്തിയുടെ തെളിവ്.
കക്കൂസ് ടാങ്ക് നമ്മോട് ആവശ്യപ്പെടുന്നത് അതിന്റെ മൂടി തുറക്കരുതെന്നാണ്.
ചാതുര്‍വര്‍ണ്ണ്യപ്രകാരമുള്ള
ജീവികളുടെ ഒരു ആവാസ വ്യവസ്തതന്നെ കക്കൂസ് ടാങ്കിനകത്തുണ്ട്. എട്ടുകാലി ദൈവങ്ങളും, ബ്രാഹ്മണവിഷം പേറുന്ന തേളുകളും, പാറ്റകളും , തേരട്ടകളും,ശൂദ്രരായ പുഴുസമൂഹവും, അനേകകോടി സൂക്ഷ്മജീവികളും ,ഭക്തിസാന്ദ്രമായതും ദൈവീകമെന്ന് കക്കൂസിലെ ജീവസമൂഹം ഒന്നാകെ വിശ്വസിക്കുകയും, മത പണ്ഡിതര്‍ സാക്ഷ്യപ്പെടുത്തുന്നതുമായ സനാതനസംസ്കാരത്തിന്റെ പവിത്രമായ സുഗന്ധവും അതിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സത്യത്തില്‍ ആ ലോകം അവിടത്തെ ആവാസവ്യവസ്ഥിതിയെയും, ജനങ്ങളേയും സംബന്ധിച്ച് സ്വര്‍ഗ്ഗതുല്യമായ ഗോഡ്‌സ് ഓണ്‍ കണ്ട്രിയാണ് !

ദൈവങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ശേഷിയുള്ള കലാകാരന്മാരും,ശാസ്ത്രജ്ഞരും നിരന്തരം നവീകരിക്കുന്ന ലോകം വേണമോ, അതോ ദൈവങ്ങള്‍ക്ക് അടിമപ്പെടാന്‍ ആഹ്വാനം നല്‍കുന്ന മതങ്ങളുടെ സ്ലാബിട്ടുമൂടിയ പൌരോഹിത്യ ലോകംവേണമോ എന്നത് ചിന്താശേഷിയുള്ള മനുഷ്യര്‍ തീരുമാനിക്കേണ്ട വിഷയമാണ്.
എന്തായാലും, ലോകം മാനവികമായി വളരെയധികം പുരോഗമിച്ചതിനാല്‍ മതവര്‍ഗ്ഗീയതയുടെ സ്ലാബുകളുടെ സുരക്ഷിതത്വത്തിനുള്ളില്‍ ഏറെക്കാലം മഹനീയ ദുര്‍ഗന്ധസംസ്കാര സമൂഹമായി കഴിഞ്ഞുകൂടാമെന്ന് ആരും സ്വപ്നം കാണാതിരിക്കുകയാണ് ഉചിതം.

വര്‍ഗീയതകളുടെ ,ജാതിയതകളുടെ, വിഭാഗീയതകളുടെ സെപ്റ്റിക്ക് ടാങ്ക് എന്നെങ്കിലും പൊളിക്കപ്പെടുകതന്നെചെയ്യും.
എങ്ങനെ പൊളിക്കണമെന്ന് ചിന്താശേഷിയുളള മനുഷ്യരാണ് തീരുമാനിക്കുക. കീടങ്ങളല്ല !

Friday, January 16, 2009

കലാനിരൂപണം വഴങ്ങുമോ ?

1991ല്‍ കൊച്ചിയില്‍ സുബാഷ് പാര്‍ക്കില്‍ വച്ച് പത്തു ദിവസം നീണ്ടുനിന്ന ഒരു അന്താരാഷ്ട്ര ശില്‍പ്പസിംബോസിയം നടന്നിരുന്നു.
അതേക്കുറിച്ച് ചിത്രകാരന്‍ മാതൃഭൂമി സണ്ടേ സപ്ലിമെന്റില്‍ ഒരു റിവ്യു എഴുതിയതാണ് ഇത്. സപ്ലിമെന്റിന്റെ ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ച ഈ ലേഖനം ഇന്ന് വായിക്കുംബോള്‍ ചിത്രകാരനുതന്നെ അരോചകമായി തോന്നുന്നുണ്ടെങ്കിലും, വ്യക്തിപരമായ ഒരു പൊങ്ങച്ച സുഖം ഈ ലേഖനം നല്‍കുന്നുണ്ട്. വ്യക്തിപരമായ ഒരു അല്‍ബം സൂക്ഷിപ്പ് എന്നതില്‍ കവിഞ്ഞ് ഈ പോസ്റ്റിനു പ്രസക്തിയില്ലാത്തതിനാല്‍ ദയവായി കമന്റെഴുതരുതെന്ന് അപേക്ഷ.
ഈ ലേഖനം എഴുതാന്‍ ചിത്രകാരനെ നിര്‍ബന്ധിച്ച തിരുവനന്തപുരം ഗവ.കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ കലാചരിത്ര അദ്ധ്യാപകന്‍ പ്രൊ. ചിത്രഭാനുസാറിനോട് നന്ദിയുണ്ട്. അദ്ദേഹം തന്നെയാണ് ഇതിലേക്കാവശ്യമായ പടങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ ലേഖനമെഴുതുംബോള്‍ ഒരു സുഹൃത്തായിരുന്നതും ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷം ചിത്രകാരന്റെ ഭാര്യ പിതാവായിത്തീര്‍ന്നയാളുമായ കാര്‍ട്ടൂണിസ്റ്റ് പി.വി.കൃഷ്ണനും കുറച്ച് ചിത്രങ്ങള്‍ ഈ ലേഖനത്തിനായി നല്‍കിയിരിക്കുന്നു. ക്രെഡിറ്റ് ലൈനില്‍ പി.പി.കൃഷ്ണന്‍ എന്ന് തെറ്റായാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.

Tuesday, January 13, 2009

രവിവര്‍മ്മ - നെല്ലും,പതിരും





സരസ്വതിയുടെ മുലയെണ്ണുന്നതിന്റെ കൂട്ടത്തില്‍ രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരനായി വിശേഷിപ്പിക്കുകയും തുടര്‍ന്ന് കലാചരിത്രത്തില്‍ രവിവര്‍മ്മയുടെ സ്ഥാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടി വരികയും ചെയ്തതിനെത്തുടര്‍ന്ന് കേരളീയര്‍ക്ക് സുപരിചിതനായ രവിവര്‍മ്മയിലൂടെത്തന്നെ ചിത്രകലയുടെ നെല്ലും,പതിരും തിരിച്ചറിയാനുള്ള ഒരു സൂചന നല്‍കി ഈ വിഷയം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

നാച്ചുര്‍മാജിക്.കോം എന്ന വെബ്സൈറ്റില്‍ രവിവര്‍മ്മയുടെ 65 ഓയില്‍ പെയിന്റിങ്ങുകളുടെ പടങ്ങള്‍ കാണാവുന്നതാണ്. അതില്‍ അഞ്ചെണ്ണം മാത്രമേ ഒരു ചിത്രകാരനെന്ന നിലയില്‍ സത്യസന്ധത പുലര്‍ത്തുന്നതായി കണ്ടുള്ളു. ആ ചിത്രങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ബാക്കിയുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ പ്രശസ്തവും, വന്‍ കാന്‍‌വാസുകള്‍ തന്നെയെന്നാകിലും പൂംബാറ്റ,ബാലരമ,അമര്‍ചിത്രകഥ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ ചിത്രീകരണങ്ങളോടോ, കലണ്ടര്‍, കോമേഴ്സ്യല്‍ പോര്‍ട്രൈറ്റ് തുടങ്ങിയവയോടോ ചേര്‍ത്തുവക്കാവുന്ന നിലവാരം കുറഞ്ഞ രചനകളാണ്.
രവിവര്‍മ്മ ജീവിച്ചിരുന്നത് റാഫേല്‍,മൈക്കലാഞ്ചലോ,ഡാവിഞ്ചി,റെബ്രാന്റ്....തുടങ്ങിയ ചിത്രകാരന്മാര്‍ക്ക് മുന്‍പുള്ള കാലഘട്ടത്തിലായിരുന്നെങ്കില്‍,അല്ലെങ്കില്‍ അതേ കാലഘട്ടത്തില്‍ തന്നെയോ ആയിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞതുമുഴുവന്‍ അസാധുവാകുമെന്നു മാത്രമല്ല, കിളിമാനൂര്‍ കൊട്ടാരം ലോകചിത്രകലയുടെ കളിത്തൊട്ടിലായിരുന്നെന്നും രവിവര്‍മ്മ ലോകത്തിലെ തന്നെ മഹാനായ ചിത്രകാരനായിരുന്നു എന്നും
കലാചരിത്രത്തില്‍ എഴുതപ്പെടുമായിരുന്നു !
കാലമാണു താരം.

ഇന്ത്യയില്‍ ഓയില്‍ പെയിന്റിങ്ങ് തുടങ്ങിവച്ചവരിലെ പ്രമുഖനും, അതില്‍ ഏറ്റവും ജനപ്രീതി ലഭിച്ച ചിത്രകാരനുമാണ് രവിവര്‍മ്മ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ആ പ്രചാരം ചിത്രകലയുടെ അളവുകോല്‍ രവിവര്‍മ്മയാണ്
എന്ന ഒരു അന്ധവിശ്വാസം ജനമനസ്സില്‍ രൂഢമൂലമാകാന്‍ കാരണമായി എന്ന വസ്തുതയാണ് രവിവര്‍മ്മ എന്ന ചിത്രകാരനെ പരാമര്‍ശിക്കാന്‍ ഈ ബ്ലോഗെഴുതുന്ന ചിത്രകാരനെ നിര്‍ബന്ധിപ്പിച്ച ഘടകം. അല്ലാതെ, രവിവര്‍മ്മ ധനികരെയാണു വരച്ചതെന്നോ, ദരിദ്രരെ വരച്ചാലെ ചിത്രകല മഹനീയമാകു എന്നിങ്ങനെയുള്ള ധാരണകളൊന്നുമല്ല.

ഇതോടൊന്നിച്ചു കൊടുത്തിരിക്കുന്ന ആദ്യത്തെ മൂന്നും പോര്‍ട്രൈറ്റ് ഇനത്തില്‍പ്പെട്ട ചിത്രങ്ങളാണ്. അവക്കുള്ള പ്രത്യേകത പ്രതിപാദ്യത്തില്‍ കലാകാരന്‍ കൂടുതലായി വെള്ളം ചേര്‍ത്തിട്ടില്ല എന്നതു മാത്രമാണ്.കാലത്തോട് നീതി പുലര്‍ത്തി എന്നു പറയാം. നാലാമത്തെ ചിത്രം പ്രാദേശിക മോഡലുകളെവച്ച് ദയനീയതയേയും, ഉദാരതയേയും ചിത്രീകരിക്കാനുള്ള ശ്രമമാണ്.
ഈ ചിത്രങ്ങളിലെ പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങളൊക്കെ കുറെ നൂറ്റാണ്ടുകള്‍ക്കുമുന്‍പുതന്നെ പലരും പരീക്ഷിച്ചു പതിഞ്ഞതായതിനാല്‍ അതിലൊന്നും അതിശയിപ്പിക്കുന്ന മൌലികത അവകാശപ്പെടാനാകില്ല.

തല്‍ക്കാലം ഇത്രമതി.പൊറുക്കിന്‍ ! ചിത്രകാരനിലെ സൌന്ദര്യശാസ്ത്രം വച്ച് എഴുതുന്നതാണ്. എവിടേയും ഗവേഷിച്ചിട്ടില്ല. ഗവേഷിച്ച് എഴുതാനിരുന്നാല്‍ ഈ ചിത്രകാരന്‍ പട്ടിണിയാകും ! :)

Monday, January 12, 2009

രവിവര്‍മ്മ എന്ന കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് !

രവിവര്‍മ്മയുടെ മഹാലക്ഷ്മി.
ഒരു സര്‍ക്കസ് കലാകാരിയെപ്പോലെ താമരയില്‍
ബാലന്‍സ് ചെയ്തുനില്‍ക്കുന്ന മഹാലക്ഷ്മി.
രണ്ടു വെള്ളാനകളേയും കാണാം.
(ഒരു ശംഘിന്റെ കൊറവേ ഉള്ളു)
രവിവര്‍മ്മയുടെ സരസ്വതി.(നമ്മുടേതും !!!)
വീണയും പിടിച്ച് എത്രദിവസം ഈ മോഡല്‍
പാറപ്പുറത്ത് കുത്തിയിരുന്നുകാണും ?
ചിത്രകാരന്റെ “സരസ്വതിക്ക് എത്ര മുലകളുണ്ട് ‍” എന്ന പോസ്റ്റില്‍ രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരന്‍ എന്നു വിശേഷിപ്പിച്ചതിനോട് വിയോജിച്ചുകൊണ്ട് ആവനാഴി ഒരു കമന്റെഴുതിയിരിക്കുന്നു. അതെക്കുറിച്ചുള്ള ചിത്രകാരന്റെ ചില കാഴ്ച്ചപ്പാടുകള്‍ ചെറുതായി ഒന്നു വിശദീകരിക്കാം. ഇത് ആവനാഴിക്കുള്ള മറുപടിയാണെന്നു ദയവായി കരുതരുത്.
1) സാധാരണ മലയാളിയുടെ ചിത്രകലയെക്കുറിച്ചുള്ള അവബോധം രവിവര്‍മ്മയുടെ ചിത്രങ്ങളുടെ കലണ്ടര്‍ പ്രിന്റുകളോളമേ വരു എന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നത്. ചിത്രകലയുടെ തലതൊട്ടപ്പന്‍ നമുക്ക് രവിവര്‍മ്മയാണ്. ചിത്രകലയുടെ പര്യായംമ്പോലും നമുക്കു രവിവര്‍മ്മയാണ്. പാരംബര്യങ്ങളിലുള്ള അമിതമായ ദുരഭിമാനം നിമിത്തം നമുക്ക് ചിത്രകലയും രവിവര്‍മ്മയും തമ്മിലുള്ള അകലം പോലും അറിയാന്‍ കഴിയുന്നില്ല. സത്യത്തില്‍ രവിവര്‍മ്മ ഇന്ത്യന്‍ ചിത്രകലയില്‍ സാധാരണ ഒരു കോമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റിനപ്പുറം പുതിയതായി ഒന്നും അവതരിപ്പിച്ച ചിത്രകാരനല്ല. പശ്ചാത്യ ചിത്രകലയുടെ ഉപേക്ഷിക്കപ്പെട്ട (കാലികമല്ലാത്തതിനാല്‍) പോര്‍ട്ട്രൈറ്റ് രചനാ സങ്കേതങ്ങളുമായി,
ഇന്ത്യയിലെ രാജാക്കന്മാര്‍ക്കും സില്‍ബന്ധികള്‍ക്കും അവരുടെ മാഹാത്മ്യം ഛായാചിത്രങ്ങളിലൂടെ പകര്‍ത്തിവക്കാന്‍ വേണ്ടി ഓടിനടന്ന അക്കാലത്തെ (ഇന്നത്തെ സാധാ സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍മാരെപ്പോലെയുള്ള) ചിത്രമെഴുത്തുകാരായിരുന്നു രവിവര്‍മ്മ സഹോദരങ്ങള്‍. ഇന്ത്യന്‍ കലാചരിത്രത്തിലും രവിവര്‍മ്മക്ക് ആ പ്രാധാന്യമേയുള്ളു. പുരാണങ്ങളും, ദേവിദേവന്മാരും, രാജ കുടുംബാംഗങ്ങളും പ്രതിപാദ്യമായി എന്നതുകൊണ്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ ചിത്രകലശൈലി ചിത്രകല ചരിത്രവുമായി ഒരിക്കലും ഇണക്കിച്ചേര്‍ക്കാനാകാത്തവിധം പഴഞ്ചനും, പശ്ചാത്യകോമേഴ്സ്യല്‍ പോര്‍ട്രൈറ്റ് രചനാരീതിയുടെ അനുകരണവുമായിരുന്നു. കേവലം ക്രാഫ്റ്റ് മാത്രമായ രവിവര്‍മ്മയുടെ ചിത്രകലയെ സ്വാധീനമുപയോഗിച്ച് ,നമ്മുടെ ആത്മസുഖത്തിനായി കെട്ടിപ്പൊക്കാമെന്നാല്ലാതെ, കലാ ചരിത്രത്തിന്റെ ഏഴയലത്തുപോലും പ്രതിഷ്ഠിക്കാനാകില്ല.

2) രവിവര്‍മ്മയുടെ കൊമേഴ്സ്യല്‍ ചിത്രകലയെ ചിത്രകലയിലെ അതിന്റെ പരിണാമ ചരിത്രവുമായി ബന്ധപ്പെട്ട ഇസങ്ങളുമായൊന്നും ബന്ധപ്പെടുത്തി താരതമ്യം ചെയ്യാതിരിക്കുകയാകും ഉചിതം. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ ഫിഗറേറ്റീവ് ആണ്; അബ്സ്ട്രാക്റ്റ് അല്ല, ... ശരിയാണ്. അതുകൊണ്ട് അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ക്കെതിരെയുള്ള ഒരു ബദലാണ് രവിവര്‍മ്മ ചിത്രങ്ങള്‍ എന്നൊന്നും പറയാനാകില്ല. കാരണം രവിവര്‍മ്മ ചിത്രങ്ങളെ മൌലിക ചിത്രകലയായിപ്പോലും ലോക ചിത്രകലയുടെ ചരിത്രത്തിന് രേഖപ്പെടുത്താനാകില്ല.
പിന്നെ, ഇതെഴുതുന്ന ചിത്രകാരന്‍ അബ്സ്ട്രാക്റ്റ് ചിത്രകലയുടേയോ, ഫിഗറേറ്റിവ് ചിത്രകലയുടേയോ, മറ്റ് അനേകം ഇസങ്ങളുടേയോ ഒന്നും വക്താവല്ല.(റോമന്റിസം,റിയലിസം,ഇമ്പ്രഷനിസം,ക്യൂബിസം, എക്സ്പ്രഷനിസം,സര്‍‌റിയലിസം,ദാദയിസം,മോഡേണിസം,ഫ്യൂച്ചറിസം..... എന്നിങ്ങനെ ചിത്രകലയില്‍ ഇസങ്ങള്‍ അനവധിയാണ്. ) വിവിധ ഇസങ്ങളെല്ലാം കലാനിരൂപകരോ,ഗവേഷകരോ,ചരിത്രകാരന്മാരോ ചിത്രങ്ങളുടെ രചനാകാലഘട്ടത്തേയും, ചിത്രത്തിലെ കാലിക പ്രസക്തിയേയും, രചനാരീതിയേയുമൊക്കെ വീശകലനം ചെയ്ത് ചിത്രകലയുടെ പരിണാമഘട്ടങ്ങളെ രേഖപ്പെടുത്താനായി പേരുനല്‍കിയതാണ്. അല്ലാതെ, ചിത്രകാരന്മാര്‍ നിലവിലുള്ള ഏതെങ്കിലും ഇസങ്ങള്‍ തിരഞ്ഞെടുത്ത് അതിനനുസരിച്ച് സൃഷ്ടിനടത്തുന്നവരാകാനിടയില്ല.

3) രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരന്‍ എന്നുവിളിക്കുന്നതിലൂടെ , രവിവര്‍മ്മയെ ചിത്രകലയുടെ പര്യായമായി മനസ്സിലാക്കുകയും, മാനിക്കുകയും ചെയ്യുന്ന മലയാളി മനസ്സിനെ തങ്ങളുടെ നിലപാടുകളുടെ പിന്നോക്കാവസ്ഥയെ ഓര്‍മ്മിപ്പിച്ച് പരിഹസിക്കുക എന്നൊരു ഉദ്ദേശമേ ചിത്രകാരനുള്ളു. കുറെ പരിഹാസം കേള്‍ക്കുമ്പോഴെങ്കിലും കണ്ണാടിനോക്കാന്‍ തോന്നുമല്ലോ !
കാരണം, രവിവര്‍മ്മ ചിത്രം വരക്കുന്ന കാലത്തുപോലും അദ്ദേഹത്തിന്റെ ചിത്രങ്ങളും, ചിത്രണരീതിയും,പ്രതിപാദ്യവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറുപഴഞ്ചന്‍ അവബോധത്തോടുകൂടിയുള്ളതായിരുന്നു. സത്യത്തില്‍ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് നമ്മുടെ സാമൂഹ്യ പിന്നോക്കാവസ്ഥയുടെയും, പഴഞ്ചന്‍ ആചാരവിശ്വാസങ്ങളുടേയും , മര്‍ക്കടമുഷ്ടിയുടേയും,വിഢിവിശ്വാസങ്ങളുടേയും, ചിത്രീകരണം എന്ന പ്രാദേശിക ചരിത്ര പ്രാധാന്യമാണുള്ളത്. അതിന് ചിത്രകലയുടെ ചരിത്രത്തിലേക്ക് മൌലീകമായ സംഭാവനനല്‍കാനുള്ള ത്രാണിയൊന്നുമില്ല.
..........................................................
ഇതേക്കുറിച്ച് നല്ലൊരു ലേഖനം സമയമുണ്ടെങ്കില്‍ എഴുതാവുന്നതാണ്. പക്ഷേ, സര്‍വ്വസ്വീകാര്യമായി ഉടുപ്പും ,മേക്കപ്പും അണിയിച്ച് എഴുതാന്‍ നമുക്ക് ബ്ലോഗ് ആവശ്യമില്ലല്ലോ. ബ്ലോഗില്‍ നഗ്നമായ സത്യങ്ങള്‍ക്കുതന്നെ വഴിനടക്കാനുള്ള സ്വാതന്ത്ര്യമുള്ളതിനാല്‍ ചിത്രകാരന്റെ ചിന്തകള്‍ പ്രിന്റ് മീഡിയയുടെ സദാചാരമര്യാദകള്‍ പാലിക്കണമെന്ന് ദയവായി ആരും നിര്‍ബന്ധം പിടിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. :)
പനി മാറാന്‍ പാരസിറ്റമോള്‍ ഗുളിക ചവച്ചുകഴിക്കണമെന്ന് ആരും പറയില്ല. ചവച്ചുകഴിക്കുന്നവര്‍ ഗുളിക തുപ്പിക്കളയാനും സാധ്യതയുണ്ട്. അത് ഗുളികയുടെ കുഴപ്പംകൊണ്ടല്ല. സംസ്കൃതത്തിന്റേയോ , ഇംഗ്ലീഷിന്റേയോ വാക്കുകള്‍ ഉപയോഗിച്ചാല്‍ നമുക്ക് ഏത് കാഞ്ഞിരക്കുരുവായ യാഥാര്‍ത്ഥ്യത്തേയും
മധുരമിഠായിയി രൂപാന്തരപ്പെടുത്താനാകും. (അല്ലെങ്കില്‍ കഥയിലോ,കവിതയിലോ പൊതിയണം.) സ്ഥിരമായി ഇത്തരം മിഠായി കഴിച്ചുശീലിച്ചാല്‍ അമ്മയുടെ മുലപ്പാലുപോലും ബ്രീസ്റ്റ്മില്‍ക്കാക്കിയതിനു ശേഷമേ നമുക്കു വായില്‍നിന്നും താഴോട്ടിറക്കാന്‍ കഴിയു! ശീലങ്ങളുടെ പ്രശ്നം!!!

Sunday, January 4, 2009

വിഷാദം രോഗമാകുമ്പോള്‍


മാതൃഭൂമി സണ്ഡേ സപ്ലിമെന്റില്‍(ഡിസമ്പര്‍ 2008)ആരോഗ്യ രംഗം പംക്തിയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് കെ.രമേഷ് എഴുതിയ വിഷാദ രോഗത്തെക്കുറിച്ചുള്ള ലേഖനം സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു. ആര്‍ക്കെങ്കിലും റെഫര്‍ ചെയ്യാന്‍ ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ. മലയാളിയെ കാര്യമായി ബാധിച്ചിരിക്കുന്നതും എന്നാല്‍ ഒരിക്കലും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതുമായ ഡിപ്രഷന്‍ കാരണമുള്ള മനോവൈകല്യങ്ങളെ മനസ്സിലാക്കാന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ.

Friday, December 26, 2008

ബ്രാഹ്മണിക്ക് ബോമ്പ് !

ഏതു മതവിശ്വാസിയായാലും, ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാലും, ഏതു ജാതിക്കാരനായാലും, മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവരായാലും നിങ്ങള്‍ ഇന്ത്യക്കാരനാണെങ്കില്‍ നിങ്ങളെ നിങ്ങളറിയാതെത്തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഇന്ത്യന്‍ പ്രതിഭാസമാണ് ബ്രാഹ്മണ്യം.

അതുകൊണ്ടുതന്നെ ബ്രാഹ്മണ്യത്തിന്റെ ചരിത്രം സത്യസന്ധമായി മനസ്സിലാക്കാതെ നിങ്ങള്‍ മതവിശ്വാസിയായാലും, വിപ്ലവകാരിയായാലും, ഇസ്ലാമിക മത ഭീകരനായാലും, യുക്തിവാദിയായാലും ഒരു കളിക്കോപ്പിന്റെ സ്വാതന്ത്ര്യമേ നിങ്ങള്‍ക്ക്
വിധിച്ചിട്ടുള്ളു എന്ന് ചിത്രകാരന്‍ പറയും.
അതെ, ഒരു അടിമയുടെ വിഭ്രാന്തിമാത്രമായി നിങ്ങളുടെ ചിന്തകള്‍ കുഴിച്ചുമൂടപ്പെടുമെന്ന് ഉറപ്പിക്കാം.

നിങ്ങളുടെ വിപ്ലവാത്മകമായ ഏതു ചിന്തയേക്കാളും പ്രബലമാണ് നിങ്ങള്‍ക്ക് സമൂഹം ആചാരങ്ങളിലൂടേയും, അനുഷ്ടാനങ്ങളിലൂടേയും, ആഘോഷങ്ങളിലൂടെയും, പാരംബര്യങ്ങളിലൂടെയും, നാട്ടുനടപ്പുകളിലൂടെയും, ശീലങ്ങളിലൂടെയും,കലാ-സാഹിത്യാദികളിലൂടെയും,ഇതിഹാസങ്ങളിലൂടെയും പകര്‍ന്നു നല്‍കിയ ബ്രാഹ്മണ്യത്തിന്റെ മഹത്വം.
2000 വര്‍ഷക്കാലം ഭാരതത്തെ ഉറക്കിക്കിടത്തിയ ഈ ആത്മീയ കൊള്ളസംഘം നമ്മുടെ കലയേയും,സാഹിത്യത്തേയും ഉപയോഗിച്ചാണ് നമ്മുടെ സംസ്കാരത്തെ വിഷലിപ്തമാക്കിയത് എന്നതിനാല്‍ ബ്രാഹ്മണ്യത്തിന്റെ വര്‍ഗ്ഗീയ ചൂഷണവിഷത്തെ പ്രസാദമായി ഭയഭക്തി ബഹുമാനത്തോടെ ദൈവീക പ്രസാദമായി സേവിച്ചുവരുന്നവരാണ് , നമ്മളിലെ ഹിന്ദുവും, മുസല്‍മാനും,കൃസ്ത്യാനിയും.

അതുകൊണ്ടാണ് ഇന്ത്യ വര്‍ഗ്ഗീയ ലഹളകളില്‍ കത്തുംബോഴും, പൊട്ടിത്തെറിക്കുംബോഴും അതിന്റെ മൂലകാരണമായ വ്യവസ്ഥിതിയുടേയും,പ്രേരകരുടേയും സ്ഥാനത്തിരിക്കുന്ന ബ്രാഹ്മണ്യം ആദരവു പിടിച്ചുപറ്റി സുരക്ഷിതരായിരിക്കുന്നത്. നമുക്കവരോട് ബഹുമാനം മാത്രമേയുള്ളു !
ഹിന്ദു ഫാസിസ്റ്റ് സംഘപരിവാര്‍, പരിഷത്ത് എന്നെല്ലാം നാം വിരല്‍ ചൂണ്ടുന്നത് മതഭേദമില്ലാത്ത ശബരിമല തീര്‍ത്ഥാടകര്‍ക്കു നേരെയോ, നമ്മുടെ അയല്‍പ്പക്കത്തെ ദുര്‍ബലനായ ദളിതനു നേരെയോ, ബുദ്ധധര്‍മ്മ കലാകാരന്മാരും,ശില്‍പ്പികളുമായിരുന്ന വിശ്വകര്‍മ്മജര്‍ക്കുനേരെയോ, ബ്രാഹ്മണ്യത്താല്‍ കൊടും ചൂഷണത്തിനിരയായ നായര്‍ക്കെതിരേയോ,ബുദ്ധമത മിഷണറിമാരായിരുന്ന ഈഴവര്‍ക്കെതിരെയോ, ആയിരിക്കും.

കാരണം ഇവരെല്ലാം ഹിന്ദുക്കളാണെന്ന് ആരോ ലേബലൊട്ടിച്ചുവച്ചിരിക്കുന്നു. ഹൈന്ദവ മതമെന്നത് ബ്രാഹ്മണ താല്‍പ്പര്യത്തിനുവേണ്ടി ആസൂത്രണം ചെയ്യപ്പെട്ട കുടില ബുദ്ധി മാത്രമാണ്. ആ കുടില ബുദ്ധിയെ ബ്രാഹ്മണ്യം എന്ന പേരുകൊണ്ടുതന്നെ വിശേഷിപ്പിച്ച് അവരെ മനുഷ്യരാക്കാന്‍ യത്നിക്കുന്നതിനു പകരം നാം ബ്രാഹ്മണ്യത്തിന്റെ വിഷം തീണ്ടി അടിമത്വത്തില്‍ മുങ്ങിത്താഴുന്ന ശേഷിച്ച ഇരകളുടെയും പീഢിതരുടേയും സമൂഹത്തെ ഒന്നാകെ ഹിന്ദു ഫാസിസ്റ്റുകളായി തെറ്റിദ്ധരിക്കുന്നതും ഐക്യപ്പെടുത്തുന്നതും ബ്രാഹ്മണ്യത്തെ വീണ്ടും ശക്തിപ്പെടുത്താനും, ആധീശന്മാരാക്കാനും മാത്രമേ ഇടയാക്കുകയുള്ളു. ഹിന്ദു ഫാസിസം എന്നോ, ഹിന്ദു വര്‍ഗ്ഗീയത എന്നോ, ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നോ പറയുന്നത് വിദേശത്തുനിന്നും മറ്റു മതവര്‍ഗ്ഗീയതകള്‍ക്ക് ഫണ്ടു വാങ്ങനല്ലാതെ(അല്ലെങ്കില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വോട്ടു തേടാനല്ലാതെ) ഇന്ത്യയിലെ വര്‍ഗ്ഗീയതയെ തുറന്നുകാട്ടാനുള്ള പ്രയോഗമല്ല.

ഇന്ത്യന്‍ വര്‍ഗ്ഗീയതയെ തകര്‍ക്കാന്‍ ബ്രാഹ്മണ്യഫാസിസമെന്നോ, ബ്രാഹ്മണ്യ വര്‍ഗ്ഗീയത എന്നോ തന്നെ വര്‍ഗ്ഗീയതയെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ബ്രാഹ്മണ്യം അഭിപ്രായ രൂപീകരണ വേദികളിലും, ഭരണത്തിലും മുന്‍പന്തിയിലായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍
നിന്നും ബ്രാഹ്മണ്യത്തിനെതിരെ ചൂണ്ടുവിരലുയരില്ലെന്നത് ഉറപ്പാണ്.

എന്നാല്‍ മുസ്ലീം, കൃസ്ത്യന്‍ വര്‍ഗ്ഗീയ വാദികളില്‍ നിന്നുപോലും അതുയരില്ലെന്നതാണ് ചിത്രകാരന്‍ ആദ്യം പറഞ്ഞുവച്ചത്. കാരണം , കൃസ്ത്യാനിയായാലും, മുസ്ലീമായാലും നമ്മള്‍ ബ്രാഹ്മണ്യം അടിച്ചേല്‍പ്പിച്ച അടിമത്വത്തിന്റെ ജാതി നുകത്തില്‍ നിന്നും മുക്തരല്ല. മുക്തരാകുകയും എളുപ്പമല്ല. അതിനാവശ്യമുള്ള സ്വതന്ത്ര ബുദ്ധിയുള്ളവര്‍ ഈ മതങ്ങള്‍ക്കകത്ത് ചുരുണ്ടുകിടക്കില്ലെന്നത് മറ്റൊരുകാര്യം.

ബ്രാഹ്മണിക്കല്‍ ബോമ്പിനെക്കുറിച്ച് 2008 ഡിസംബര്‍ 8 ലെ മാധ്യമം വീക്കിലിയില്‍ വിജു വി നായര്‍ ഒരു നല്ല ലേഖനം എഴുതിയിരിക്കുന്നു. നല്ല ചിന്തകള്‍ മറവിയിലേക്ക് വഴുതിവീണ് വിസ്മൃതമാകാതിരിക്കാനും കൂടെക്കൂടെ റഫര്‍ ചെയ്യാനുമുള്ള സൌകര്യത്തിനായി ഇവിടെ ആ ലേഖനത്തിന്റെ പേജുകള്‍ സ്കാന്‍ ചെയ്തു ചേര്‍ത്തുന്നു. ഈ ലെഖനം എഴുതിയ ശ്രീ വിജുവിനും, പ്രസിദ്ധീകരിച്ച മാധ്യമത്തിനും ചിത്രകാരന്റെ കൃതജ്ഞത.



Sunday, December 21, 2008

അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള്‍



മലയാളി പൊങ്ങച്ചത്തിന്റെ ലോകത്തിലെ കൊടുമുടിയാണ്. കഷ്ടപ്പാടിന്റേയും, അദ്ധ്വാനത്തിന്റേയും ഗതകാലം അന്യര്‍ അറിയരുതെന്ന് ആശിക്കുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. മറ്റൊന്നുമല്ല, ഒരുവന്റെ കഷ്ടപ്പാടിന്റെ ചരിത്രം പിടികിട്ടിയാല്‍ അവന്റെ മേക്കിട്ടുകേറുന്നതും അവന്റെ ഇപ്പോഴത്തെ അഭിവൃദ്ധി അന്യരിലുണ്ടാക്കുന്ന അപകര്‍ഷതയെ നേരിടാന്‍ പഴയ ചരിത്രം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ഇടിച്ചുതാഴ്ത്താന്‍ മലയാളിയുടെ സംസ്കാരശൂന്യത സദാ ജാഗരൂകമാണെന്ന് നമുക്കറിയാം. അതുകൊണ്ട്
നമ്മുടെ ഗതകാല ചരിത്രത്തിലെ കഷ്ടപ്പാടിന്റെയും അദ്ധ്വാനത്തിന്റേയും കഥ നാം പുറത്തുപറയാറില്ല.

എന്നാല്‍ ധീരരായ മനുഷ്യര്‍ അങ്ങിനെയല്ല. അവര്‍ക്ക് അസൂയക്കാരന്റെ അപകര്‍ഷതയുടെ ആഴം അറിയാം . അതിലേക്ക് അവരെ തള്ളിയിടാനും കെല്‍പ്പുണ്ടാകും. ഈ ധൈര്യത്തില്‍നിന്നും അവര്‍ തങ്ങളുടെ കഷ്ടപ്പാടിന്റെയും സ്ഥിരോത്സാഹത്തിന്റേയും കഥ പറഞ്ഞുതരുംബോള്‍ വിവേകികള്‍ക്ക്
അതൊരു അനുഭവ ഖനിയാണെന്നാണു തോന്നുക. മാത്രമല്ല, ഇത്തരം ജീവിത വിജയങ്ങളുടെ അനുഭവ സാക്ഷ്യങ്ങല്‍ കൊണ്ടുമാത്രമേ അദ്ധ്വാനത്തിന്റെ വിലയിടിച്ചില്‍ ചെറുക്കാനാകു.
ദേഹാദ്ധ്വാനമുള്ള ജോലി ചെയ്യുന്നതെല്ലാം വിഢികളുടെ ഏര്‍പ്പാടാണെന്ന വിശ്വാസവും, അത്തരം നീച ജോലികള്‍ക്ക് നീച ജാതിപ്പേരുനല്‍കി മനുഷ്യരെ അപമാനിക്കുന്ന സംസ്ക്കാരത്തിന്റെ പിന്മുറക്കാരുമാണ് നമ്മള്‍.
ആ സാഹചര്യത്തില്‍ പയ്യന്നൂര്‍ നഗരസഭാ എഞ്ചിനീയറായി റിട്ടര്‍ ചെയ്ത തബാന്‍ എന്ന കഠിനാദ്ധ്വാനിയും സ്ഥിരോത്സാഹിയുമായ ഒരു മനുഷ്യന്‍ തന്റെ റിട്ടയര്‍മെന്റ് യാത്രയയപ്പിനുള്ള മറുപടി പ്രസംഗത്തില്‍ താന്‍ ഒരു നാലാം ക്ലാസ്സുകാരനായിരുന്നു എന്നും, ഒരു ബീഡിത്തൊഴിലാളിയായിരുന്നു എന്നും പ്രഖ്യാപിക്കുന്നത് ഹൃദയത്തിലെ നന്മയുടെ കുതിച്ചൊഴുകലായിമാത്രമേ ചിത്രകാരനു മനസ്സിലാക്കാനാകു. കാരണം , ഇവിടങ്ങളിലുള്ള ആയിരക്കണക്കിന് ബീഡിത്തൊഴിലാളി കുടുംബങ്ങളെ
ആത്മാഭിമാന പൂരിതമാക്കുന്നതാണ് ആ വെളിപ്പെടുത്തല്‍. സ്ഥിരോത്സാഹിക്ക് ഏതു ജോലിയും, കഷ്ടപ്പാടും ഈശ്വര സാക്ഷാത്ക്കാരമാണെന്ന സന്ദേശം നല്‍കുന്ന തംബാന്മാര്‍ക്കുമാത്രമേ നമ്മുടെ മനസ്സുകളെ അദ്ധ്വാനത്തിന്റെ മഹത്വംകൊണ്ട് ജ്വലിപ്പിക്കാനാകു. എത്ര ധനികരാണെങ്കിലും, നാം ആ ജ്ഞാനദീപം ലഭിക്കുന്നതുവരെ ഭിക്ഷാടകരോ, അടിമകളോ,വീട്ടുപണിക്കാരോ,മുടിയാന്തിരങ്ങളോ ,ദുരഭിമാനികളോ മാത്രമാണ്.

ആ നല്ല മനസ്സിനുമുന്നില്‍ ചിത്രകാരന്റെ പ്രണാമം.

ചിത്രകാരന്‍ മനോരമയുടെ ശ്രീ എന്ന പ്രസിദ്ധീകരണം വെറുതെയൊന്നു മറിച്ചു നോക്കിയപ്പോളാണ് ശ്രീ.തമ്പാനെക്കുറിച്ചുള്ള ശ്രീ. ടി.അജീഷിന്റെ ലേഖനം കണ്ടത്. ലേഖകനും,മനോരമക്കും നന്ദി.