Friday, July 31, 2009

സാഹിത്യത്തിലെ ചേരികള്‍ !!

ചിന്തയില്‍ “നിങ്ങള്‍ ആരുടെ ചേരിയില്‍” എന്നൊരു ലേഖനം വായിച്ചു. അത് ആരുടെ ലേഖനമാണെന്ന് പിടികിട്ടിയില്ലെങ്കിലും മുഖമൊഴി എന്ന പേരിലായതിനാല്‍ മുഖപ്രസംഗമാണെന്ന് ഊഹിക്കുന്നു. എന്തായാലും നമ്മുടെ സമൂഹം അടിയന്തിരമായി അവബോധം ആര്‍ജ്ജിക്കേണ്ടതായ സ്വാതന്ത്ര്യബോധത്തെക്കുറിച്ചുള്ള, ചേരിയുടെ അടിമത്വത്തിനെതിരെയുള്ള ചിന്തയാണത്. നാം സ്വതന്ത്ര്യം, പുരോഗമനം എന്നീ പേരുകളില്‍ ഇന്നനുഭവിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ അന്തരീക്ഷം അടിമത്വത്തിന്റെ മറ്റൊരു ബ്രാന്‍ഡ് നെയിം മാത്രമാണെന്ന തിരിച്ചറിവ് ലഭിക്കാതിരുന്നാല്‍ പിന്നോട്ടു മാത്രമേ നമുക്ക് സഞ്ചരിക്കാനാകു.
സ്വാതന്ത്ര്യത്തിന്റെ ചക്രവാളം അനന്തമാണെന്നും, അതിനൊരു ഇടത്താവളമില്ലെന്നും , എല്ലാ ഇടത്താവളങ്ങളും അടിമത്വത്തിന്റെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങള്‍ മാത്രമാണെന്നും പുരോഗമനേച്ഛുക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

“നിങ്ങള്‍ ആരുടെ ചേരിയില്‍” ലേഖനത്തിന്റെ ലിങ്ക്. (തര്‍ജ്ജനി, ജുലായ് 2009 , Volume 5, No. 7)ചിന്തയിലെ പോസ്റ്റില്‍ ചിത്രകാരന്റെ കമന്റ് താഴെ:

ചേരികള്‍ എന്തിന് ?
നല്ല ലേഖനം .
ചേരികള്‍ ആയാലും ചേരി ചേരായ്മ ആയാലും വിഭാഗീയത തന്നെ . സത്യത്തില്‍ വിഭാഗീയത എന്നത് കുറച്ചുകൂടി നല്ല വാക്കാണെന്നു തോന്നുന്നു . അടിമത്വം ആണിത്‌. അടിമത്വത്തിന്റെ വിവിധ ബ്രാന്‍ഡുകള്‍ എന്നതിലുപരി വിവിധ ചേരിക്കും ചേരി ചേരായ്മക്കും നന്മയുടെ ഉള്ളടക്കമൊന്നുമില്ല. ജന്മിയുടെതായാലും, മുതലാളിയുടെത് ആയാലും, തൊഴിലാളിയുടെതായാലും അടിമ ചേരി അടിമകളുടെതാണ്. എല്ലാ ചേരികളെയും ചേരിയില്ലായ്മയെയും ഉള്‍ക്കൊള്ളാനാകുന്ന സ്വാതന്ത്ര്യ ബോധമാണ് നമുക്കില്ലാതെയിരിക്കുന്നത്. നമ്മുടെ പുരോഗമാനവാദികളെന്നു കരുതുന്നവരിലാണ് അടിമത്വം കൂടുതലായി കണ്ടുവരുന്നത് എന്നതാണ് സഹതാപകാരം .
സ്വാതന്ത്ര്യത്തിലേക്ക് മനസ്സ്‌ ഉണര്‍ന്നവര്‍ക്കെ ഈ ലേഖനത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ കഴിയു.

Wednesday, July 29, 2009

ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്‍ cherai blog meet 2009

ചരിത്രം കുറിച്ച എറണാകുളം-ചേറായി ബ്ലോഗ് മീറ്റ് 2009ന്റെ കുറച്ചു ചിത്രങ്ങള് പോസ്റ്റുന്നു. താമസിച്ചെത്തിയതിനാലും,യാത്രാക്ഷീണം ബാധിച്ചതിനാലും ഇരുന്നിടത്തും നിന്നിടത്തും വച്ച് ക്ലിക്കി ലഭിച്ച ചിത്രങ്ങളാണ്. ക്ലാരിറ്റി കുറവായിരിക്കും. എങ്കിലും, ഒരു ചരിത്ര സംഭവമെന്ന നിലയില് ഒരോ ചിത്രത്തിനും പ്രാധാന്യമുണ്ടെന്നു തോന്നുന്നു.ഇതിലെ ഒരു ഗ്രൂപ്പ്ചിത്രം അനിലിന്റെ പോസ്റ്റില് നിന്നും കോപ്പിചെയ്തെടുത്ത ഹരീഷിന്റെ ക്യാമറയില് പതിഞ്ഞതാണ്. മറ്റൊരു ഗ്രൂപ്പ് ചിത്രം ചിത്രകാരന്റെ ക്യാമറയിലെടുത്ത് വെട്ടി ഒട്ടിച്ചതും.പ്രഫഷ്ണല് ഫോട്ടോഗ്രാഫര്മാര്ക്ക് തടസ്സമുണ്ടാക്കാതെ സൈഡില് നിന്നും രണ്ടായി എടുത്തതുകൊണ്ട് വെട്ടിയൊട്ടിച്ചു.
ആ പടത്തില് ഹരീഷിനെയും കിച്ചുവിനേയും അധികമായി ലഭിച്ചു എന്നൊരു പ്രാധാന്യമുണ്ട്.ഈ ബ്ലോഗ് മീറ്റ് ധന്യമായ അനുഭവമാക്കിയ,ലോകത്തിന്റെ പലഭാഗത്തുനിന്നായി ഓടിയെത്തിയ ബ്ലോഗ് സുഹൃത്തുക്കളോടും,ഇത്തരമൊരു ഉത്തരവാദിത്വം
മനോഹരമായി ആവിഷ്ക്കരിച്ചു നടപ്പാക്കിയ ബ്ലോഗ് സുഹൃത്തുക്കളോടും ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള് അര്പ്പിക്കുന്നു.
ബ്ലോഗില്‍ ശുദ്ധവായുവും,തെളിഞ്ഞ സൂര്യപ്രകാശവും ലഭിക്കാന്‍ വിഭാഗീയതയില്ലാത്ത ഈ കൂടിച്ചേരലുകള്‍ കാരണമാകും.
ബ്ലോഗ് വളരുകയാണ് !!!!!!!!!!!

1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31

Tuesday, July 28, 2009

മോഹന്‍ ലാലിന്റെ വിഢിവേഷം !

ചിത്രകാരന് ആദരവും അഭിമാനവും തോന്നിയിട്ടുള്ള അപൂര്‍വ്വം സംവിധാനങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയുടെ സൈന്യം തന്നെയാണ്. ആ ധീര രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ തണലിലാണ് തുലോം ഭീരുവും, ദുര്‍ബലനുമായ ചിത്രകാരന്റെ ആത്മാഭിമാനത്തിന്റെ ത്രിവര്‍ണ്ണപതാക സ്വാതന്ത്ര്യം ഉദ്ഘോഷിച്ചുകൊണ്ട് പാറിക്കളിക്കുന്നതെന്ന്
ഉത്തമ ബോധ്യമുള്ളവനാണ് ചിത്രകാരന്‍.
അത്തരമൊരു സ്ഥാപനത്തിന്റെ അന്തസ്സു തകരുന്ന ഒരു പ്രവര്‍ത്തി ആരുചെയ്താലും അത് ആശങ്കയോടെ നോക്കിക്കാണാനെ കഴിയു എന്നത് സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ അമൂല്യതയെക്കുറിച്ചും വച്ചുപുലര്‍ത്തുന്ന അവബോധം കാരണമാണ്.

ചിത്രകാരന് മമ്മുട്ടിയോടോ മോഹന്‍ലാലിനോടോ പ്രത്യേകിച്ച് ശത്രുതയോ വിരോധമോ അസൂയയോ ഒന്നുംതന്നെ
തോന്നേണ്ട കാര്യമില്ല. സാംബാറിലെ വെണ്ടക്കയോ, മുരിങ്ങാകായയോ,തക്കാളിയോപോലെ സിനിമയിലെ
കഥാപാത്രങ്ങള്‍ക്ക് ശരീരവും,ഭാവവും,ശബ്ദവും നല്‍കുന്ന തൊഴിലെടുത്ത് അന്തസ്സായി ജീവിക്കുന്നവര്‍ എന്ന മതിപ്പേ ഇവരെക്കുറിച്ചുള്ളു.
മറ്റു സിനിമാ നടന്മാരും തഥൈവ !
അങ്ങനെയിരിക്കേ ഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത ചിത്രകാരന് അശേഷം രസിച്ചില്ലെന്നു മാത്രമല്ല, അരോചകമായിത്തോന്നി. മോഹന്‍ ലാല്‍ തന്റെ അമ്മയുമായി ചെന്ന് ഒരു പഴയ രാജകൊട്ടാരത്തിലെ കാര്‍ണ്ണോരെ രാജാവായി സംങ്കല്‍പ്പിച്ച് ഇന്ത്യാമഹാരാജ്യത്തിന്റെ പട്ടാള സല്യൂട്ടടിച്ച് സുഖിപ്പിക്കുന്ന ഒരു കോമാളി ചിത്രം അതിന്റെ അല്‍പ്പത്ത്വത്തിന്റെ സമഗ്രതയില്‍ ചിത്രകാരനെ ലജ്ജിപ്പിക്കുന്നു.
ഈ നാടിനും പട്ടാളത്തിനും ഇങ്ങനെയൊരു ഗതികേടുണ്ടായല്ലോ ദൈവമേ !!!?

സ്വന്തം അമ്മക്കു മുന്നില്‍ ...അമ്മയുടെ സന്തോഷത്തിനായി എന്തു അല്‍പ്പത്വവും ആര്‍ക്കുമാകാം. എന്നാല്‍ അത് ഇന്ത്യാ രാജ്യത്തിന്റെ പട്ടാള ഉടുപ്പും ബഹുമാനാംഗീകാരവും ചവിട്ടിത്തേച്ചുകൊണ്ടാകരുതായിരുന്നു. മോഹന്‍ലാല്‍ ഏതോ ഒരു സിനിമയില്‍ ഖൂര്‍ക്കയായി വേഷം കെട്ടി നടത്തുന്ന വളിപ്പഭിനയം നമ്മുടെ ചാനലുകാരുടെ ഭിക്ഷാടന വൈഭവം കാരണം പലവുരു കണ്ടിട്ടുണ്ട്. സിനിമയുടെ പേരോര്‍മ്മയില്ല. ആ തറ അഭിനയം യഥാര്‍ത്ഥ ജീവിതത്തിലും അയാള്‍ ഉളിപ്പില്ലാതെ ചുളിവില്‍ കിട്ടിയ പട്ടാള സ്ഥാനമാനങ്ങളുപയോഗിച്ചും നടത്തിയിരിക്കുന്നു.

ഛയ്.... ലജ്ജാവഹം !!!

ഈ ചങ്ങാതി അല്‍പ്പസ്വല്‍പ്പം ഓഷോയുടെ കിത്താബുകളൊക്കെ വായിക്കുന്ന , അത്യാവശ്യം മാനസിക വളര്‍ച്ചയൊക്കെയുള്ള നടനാണെന്നാണ് കേട്ടിരുന്നത്. എല്ലാം കളഞ്ഞു കുളിച്ചു.
എന്തായാലും സൈന്യത്തിന്റെ പേരില്‍ ഈ ബാലിശമായ കോമാളിക്കളി വേണ്ടായിരുന്നു.

ലഫ്റ്റ്നന്റ് കേണല്‍ മോഹന്‍ലാലിന്റെ വിശിഷ്ടമായ സല്യൂട്ട് ആവശ്യമുള്ളവര്‍ ക്യൂവായി നില്‍ക്കുക !!!
പത്രങ്ങളില്‍ നിന്നും ജീര്‍ണ്ണലിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും എത്തിച്ചേരാനുള്ള താമസമേയുള്ളു.
സല്യൂട്ട് റെഡി !
ഹഹഹ.... കൂയ് !!!

മലയാള സിനിമയിലെസവര്‍ണ്ണ വിഷം

ദില്ലി പോസ്റ്റ് എന്ന ബ്ലോഗില്‍ റ്റ്വന്റി:റ്റ്വന്റി സിനിമയിലെ സവര്‍ണ്ണ ജാതിയതയുടെ
വിഷ സാന്നിദ്ധ്യം നല്ലൊരു നിരൂപണത്തിലൂടെ അനാവൃതമാക്കിയിരിക്കുന്നു. റീടേക്ക്: ജാതിയുടെ ഇരുപതുകളി എന്ന പോസ്റ്റ് ഇപ്പോഴും മൃഗസമാനരായി നടക്കുന്ന സവര്‍ണ്ണാഭിമാനികള്‍ക്ക് മാനവികതയിലേക്ക് വളരാനുള്ള തടസ്സത്തിന്റെ കുരുക്കഴിച്ചുകാണിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

യുദ്ധത്തിനുവരുന്ന ശത്രുവിനെ നമുക്ക് പൊരുതി ജയിക്കാം.
അഥവ തോറ്റാല്‍പ്പോലും അന്തസ്സോടെ മരിക്കാം.

എന്നാല്‍,ജനപ്രിയ ആത്മീയഭക്ഷണമായ
കലയില്‍ വിഷം ചേര്‍ത്തുള്ള “സ്നേഹചതി”യില്‍
ജനത്തിനു തളര്‍ന്നുറങ്ങാനെ കഴിയു.
മുലപ്പാലുപോലെ പരിശുദ്ധമാണെന്നു
കരുതപ്പെടുന്ന കലയിലും സാഹിത്യത്തിലും
ബ്രാഹ്മണ്യത്തിന്റെ മയക്കുമരുന്ന് തേച്ച്...
ലോക സമസ്തോ സുഖിനോ ഭവന്തു എന്ന്
മനസ്സാക്ഷിക്കുത്തില്ലാതെ ഉരുവിട്ട് ജനത്തെ മുലയൂട്ടാന്‍ ശ്രമിക്കുന്ന ശൂദ്രസവര്‍ണ്ണതയെ നമുക്കിത്രകാലം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
നമ്മുടെ മാധ്യമങ്ങളിലെ കുശിനിക്കാരെറെയും
ജാതി വിഷനിര്‍മ്മാതാക്കളായിരുന്ന ...
ബ്രാഹ്മണ സേവകരായിരുന്ന നായന്മാരായിരുന്നു.

ഇന്നിപ്പോള്‍ ഇന്റെര്‍നെറ്റിന്റെ മാനവിക‌ശാസ്ത്ര സ്വഭാവത്താല്‍ സവര്‍ണ്ണ താല്‍പ്പര്യങ്ങങ്ങളുടെ ഭാണ്ഡക്കെട്ട് നെറ്റില്‍ പൊട്ടിയൊലിക്കാനാരംഭിച്ചിരിക്കുന്നു.
സവര്‍ണ്ണ ജീര്‍ണ്ണതക്ക് മരുന്നു നിര്‍ദ്ദേശിക്കുന്നവരെ
അനോണി ആക്രമണത്തിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന മാടംബിനായന്മാരുടെ വെപ്രാളം
സ്വാഭാവികം.

20.20 സിനിമ കണ്ടിട്ടില്ലെങ്കിലും
അതിന്റെ നിര്‍മ്മാതാക്കളുടെ
കൂട്ടിക്കൊടുപ്പ് ബിസിനസ്സ് ബുദ്ധിയെ വ്യക്തമായി
മനസ്സിലാക്കാനായി.
സവര്‍ണ്ണ സാംസ്ക്കാരികതക്കു ബധലായി
ആധുനിക മതനിരപേക്ഷതയെ ,മാനവികതയെ
കേന്ദ്രീകരിച്ച വസ്തുനിഷ്ട സാംസ്ക്കാരികത
വളര്‍ത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.

അതിനായി നമ്മുടെ ജാതീയമായ ദുര്‍മേദസ്സിനെ
സത്യസന്ധമായ,വസ്തുനിഷ്ടമായ ചരിത്രം കൊണ്ട്
ഇല്ലാതാക്കേണ്ടിയിരിക്കുന്നു.
വാലുവച്ചു നടക്കുന്ന ഹനുമാന്മാര്‍ക്കും, നായ, പട്ടി,കരടി തുടങ്ങിയ ഇരുകാലി മൃഗങ്ങള്‍ക്കും നൊന്തെന്നുവരും.
എന്നാല്‍ ചികിത്സ നിര്‍ത്തിക്കൂട.
ഈ വക സവര്‍ണ്ണ മൃഗങ്ങള്‍ക്ക് മനുഷ്യരായി തീരാനുള്ള ഒരു പുനര്‍ജന്മപ്രസവവേദനയായി
നമുക്കീ പ്രവര്‍ത്തനത്തെ തിരിച്ചറിയാം.
ഈ പോസ്റ്റ് മഹത്തരമായ മാനവിക സ്വാതന്ത്ര്യത്തിനായുള്ള ആ തിരിച്ചറിവിലേക്കുള്ള സംഭാവനയാണ്.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

Wednesday, July 22, 2009

രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്‍ ...

ആരുടെ വസ്ത്രാക്ഷേപമായാലും ഒരു അടിമ രാജ്യത്തെ പ്രജകളെ സംബന്ധിച്ച് കണ്ടിരിക്കാന്‍ നല്ലൊരു കലാപരിപാടിയാണ്.
കോണ്ടിനെന്റല്‍ വിമാനക്കംബനിയുടെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിനായി ഉത്തരവിടാനുള്ള ആത്മാഭിമാനമോ രാഷ്ട്രീയ ഉണര്‍വ്വോ ഉള്ളവരൊന്നും നമ്മുടെ അധികാര സ്ഥാനങ്ങളില്‍ ഇതുവരെ എത്തിച്ചേരാന്‍ ഇടയായിട്ടില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
പ്രതീകാത്മകമായ സാങ്കല്‍പ്പിക ജനാധിപത്യം നിലവിലുള്ള രാജ്യത്ത് ഇറ്റലിക്കാരും,അമേരിക്കക്കാരും,ബ്രിട്ടീഷുകാരും തന്ത്രികളായി വന്നുപോയിക്കൊണ്ടിരിക്കും. ഗുമസ്ത-ശാന്തിപ്പണിചെയ്യുന്ന മന്ത്രിമാര്‍ക്ക് തന്ത്രിയെ അനുസരിക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ലെന്ന് സാരം !
ആത്മാഭിമാനമില്ലാത്ത ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തിന്റെ മുന്‍രാഷ്ട്രപതിക്ക് മാത്രം അന്തസ്സ് ലഭിക്കണമെന്നു പറയുന്നതില്‍ ന്യായവുമുണ്ടെന്നു തോന്നുന്നില്ല.അധികാരത്തിലിരിക്കുംബോള്‍ പ്രയോജനമുണ്ടെന്ന കാരണത്താലെങ്കിലും ബഹുമാനിക്കപ്പെട്ടേക്കാം.അധികാരമില്ലാതാകുംബോള്‍ ലഭിക്കുന്ന ബഹുമാനമാണ് സത്യത്തിലുള്ള ബഹുമാനം. സ്വന്തം ദുരവസ്ഥയുടെ കണ്ണാടി പ്രതിബിംബം !!!
ഒരു രാജ്യത്തിന്റെ നാണം കെട്ട അവസ്ഥ !
വീട്ടില്‍ കയറിവന്ന പിച്ചക്കാരന്‍ വീട്ടുടമസ്ഥനെ ബഹുമാനിക്കുന്നില്ലെന്ന്‌...ഹഹഹ!!!
ഹിന്ദുവായാലും,മുസ്ലീമായാലും ജനങ്ങള്‍ ആത്മാഭിമാനംകൊണ്ട് ശക്തരാകുക മാത്രമേ വഴിയുള്ളു.
(ആ സാധനമാണ് നമുക്കറിയാത്തതും.ദുരഭിമാനമാണെങ്കില്‍ ധാരാളം സ്റ്റോക്കുണ്ടായിരുന്നു.പുഷ്പ്കവിമാനം കണ്ടുപിടിച്ച മഹാന്മാരുടെ രാജ്യമല്ലേ ?)

ബെര്‍ളിയുടെ ബ്ലോഗില്‍ നിന്നും ഒരു രാഷ്ട്രീയ നിലപാടുള്ള പോസ്റ്റ് വായിക്കാനായതില്‍ സന്തോഷം.

Friday, July 17, 2009

മാതൃഭാഷയും വളര്‍ത്തു മൃഗങ്ങളും !!!

വളര്‍ത്തു മൃഗങ്ങള്‍ നേരിടുന്ന അപമാനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. തന്റെ ഉടമയുടെ ഭാഷ മനസ്സിലാക്കുകയും , ഉടമയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി അതനുസരിക്കുകയും, കഴിയുമെങ്കില്‍ ഉടമയുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുക എന്നത് വളര്‍ത്തുമൃഗങ്ങളുടെ ജീവിതവൃത്തിയാണ്. മരം വലിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ ആന ചിന്തകളൊക്കെ മാറ്റിവച്ച് മരം വലിക്കുകതന്നെവേണം. കൊച്ചമ്മ പനിനീരു തളിക്കാന്‍ പറഞ്ഞാല്‍ പനിനീരു തളിക്കുക. (പനിനീരു തളി ആനേ...!!!:) ഉടമ മാതൃഭാഷയില്‍ കുരക്കാനാവശ്യപ്പെട്ടാല്‍ കുരക്കേണ്ടതും, കുര നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ കവിഭംഗം നേരിടുമെന്ന വ്യസനമില്ലാതെ കുര പകുതിക്ക് നിര്‍ത്താനും വളര്‍ത്തു മൃഗങ്ങള്‍ കടപ്പെട്ടിരിക്കുന്നു. അല്‍പ്പ ബുദ്ധികളായ വളര്‍ത്തു മൃഗങ്ങള്‍ മാതൃഭാഷയോടുള്ള ആദരവായി യജമാനന്റെ കുരക്കാനുള്ള ആവശ്യത്തെ തെറ്റിദ്ധരിക്കാറുണ്ട്. അടിമത്വത്തിന്റെ സ്വാഭാവികത എന്നേ ആ ചിന്തയെ വിശേഷിപ്പികാനാകു. ഉടമ വളര്‍ത്തു മൃഗത്തോട് കുരക്കാനാവശ്യപ്പെടുത്തുന്നതുപോലും വളര്‍ത്തുപട്ടി തന്റെ വര്‍ഗ്ഗക്കാരനല്ല എന്ന് ഇടക്കിടക്ക് ആ മൃഗത്തെ ഓര്‍മ്മിപ്പിക്കുന്നതിനും, അതോടൊപ്പം ഉടമക്ക് തന്റെ മികച്ച ഉടമ-വര്‍ഗ്ഗബോധത്തില്‍ ആനന്ദിക്കുന്നതിനും കൂടിയാകണം !

വളര്‍ത്തു മൃഗങ്ങളുടെ മാതൃഭാഷാസ്നേഹം എന്നും രണ്ടാം തരമായിരിക്കും. അടിമത്വം കൂടിയ ഇനങ്ങള്‍ക്ക് മാതൃഭാഷ ചിലപ്പോള്‍ ആറാമത്തേയോ ഏഴാമത്തേയോ ഭാഷയായെന്നുമിരിക്കും. ചിലര്‍ക്ക് മാതൃഭാഷയെന്നു കേള്‍ക്കുന്നത് തന്നെ ചമ്മലായിരിക്കും. മൊതലാളിമാരുടെ നല്ല നെയ്യില്‍ പൊരിച്ചെടുത്ത വെളുത്തു തുടുത്ത ഭാഷതന്നെയുള്ളപ്പോള്‍
എന്തിനാണ് കണ്ട അണ്ടനും അടകോടനും സംസാരിക്കുന്ന തറ ഭാഷയായ മാതൃഭാഷയെ സ്നേഹിക്കുന്നത് ?

ഏതൊരു നല്ല അനുസരണയുള്ള വളര്‍ത്തു മൃഗവും ആഗ്രഹിക്കുന്നത് തന്റെ കുരയുടെ ചരിത്രം ഒന്നു മാറികിട്ടിയിരുന്നെങ്കില്‍ എന്നാണ്. അതിനായി കുടുംബാംഗങ്ങളെയെല്ലാം ഉടമയുടെ മാതൃഭാഷയായ ‘തത്തമ്മേ പൂച്ച’ കാണാപ്പാഠം പഠിപ്പിക്കാനായി നെട്ടോട്ടമോടുന്നു ! അച്ഛ്നില്ലാതായെങ്കിലെന്ത് ... അമ്മയില്ലെങ്കിലെന്ത്... വല്ലിവല്ല്യേ ആളുകളുമായല്ലെ സഹവാസം ! ഉടമയുടെ തുപ്പക്കോളാംബിയാകാനുള്ള അടിമയുടെ സൌഭാഗ്യം !!!
അപമാനത്തേയും അഭിമാനത്തേയും കണ്ടാല്‍ തിരിച്ചറിയാനാകാത്ത , ആത്മാ‍ഭിമാനമില്ലാത്തവരുടെ സുന്ദര ലോകം :)

(മലയാളത്തിനും യൂണിവേഴ്സിറ്റി വേണമെന്ന ഒരു പോസ്റ്റ് കണ്ടപ്പോള്‍ ചിത്രകാരന്റെ മനസ്സില്‍ തോന്നിയ ഭ്രാന്തുകള്‍)

Wednesday, July 1, 2009

ഒരു ബ്ലോഗറുടെ ഭയരോഗം !!!

ബ്ലൊഗില്‍ ആരെങ്കിലും കണ്ടാല്‍ ,പരിചയപ്പെട്ടാല്‍, ഭൂമിയില്‍ അവരാരെങ്കിലും കൂടിക്കാഴ്ച്ച നടത്തിയാല്‍... ഭൂലോകത്തിന്റെ മാനം ഇടിഞ്ഞു വീഴുമെന്ന് വിശ്വസിക്കുന്ന ഒരു രോഗം !!! ബെര്‍ളി എന്നൊരു ബ്ലോഗര്‍ക്കാണ് ഈ രോഗബാധയുണ്ടായിരിക്കുന്നത്.ഒരു വര്‍ഷത്തിലധികമായി ഈ രോഗം കാരണം കൂട്ടായ്മ,ബ്ലോഗ് സംഗമം,ബ്ലോഗ് ശില്‍പ്പശാല എന്നീ വാക്കുകളൊന്നും ഈ രോഗിക്ക് കേട്ടുകൂടാതായിട്ട്. ഒരുതരം സംശയരോഗം ! ഈ രോഗം നിമിത്തം പകല്‍ തെരുവിലെ ആള്‍ക്കൂട്ടത്തില്പോലും ഇറങ്ങി നടക്കാന്‍ ഈ രോഗി ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് ആ ബ്ലോഗറുടെ പോസ്റ്റുകളില്‍ എഴുതിക്കാണുന്നു. ആളുകള്‍ കാറ്റുകൊള്ളാനെത്തുന്ന കടപ്പുറം സുരക്ഷിതമല്ലെന്നും, അവിടെ കൂട്ടം കൂടി നില്‍ക്കുന്നത് തീവ്രവാദികളാണെന്നും, രാജ്യദ്രോഹികളാണെന്നും സംശയിക്കപ്പെടാന്‍ ഇടവരുത്തുമെന്നും ഈ രോഗിക്ക് സംശയമില്ലത്രേ !!! ബീച്ചുകളിലെ ആള്‍ക്കൂട്ടം ഏതെങ്കിലും രജിസ്റ്റെര്‍ ചെയ്ത സംഘടന നിയമവിധേയമായി സംഘടിപ്പിക്കപ്പെടുന്നതല്ലാത്തതിനാലും,അവിടെ മയക്കുമരുന്ന് , പെണ്‍‌വാണിഭം,തീവ്രവാദ-രാജ്യദ്രോഹ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള നിയമവിരുദ്ധര്‍ എത്താനിടയുള്ളതിനാല്‍ ആരും ഒറ്റക്കോ കൂട്ടായോ ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നാണ് ഈ ഭയരോഗിയുടെ മുന്നറിയിപ്പ്! സിനിമാശാലകള്‍,കലാപരിപാടികള്‍ നടക്കുന്നിടങ്ങള്‍,വിവാഹ മണ്ഡപങ്ങള്‍, ശവസംസ്ക്കാരചടങ്ങുകള്‍ നടക്കുന്നിടങ്ങള്‍, എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൂടെന്നും ഈ രോഗി ബ്ലോഗര്‍മാരോട് തന്റെ പോസ്റ്റുകളിലൂടെ ജല്‍പ്പനം നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും ബോംബ് ഭീഷണി ഉണ്ടാകാനിടയുള്ളതിനാല്‍ ജനങ്ങള്‍ സ്വന്തം വീടിന് പുറത്തിറങ്ങുന്നത് പോലും അപായം ക്ഷണിച്ചുവരുത്തുന്ന പ്രവര്‍ത്തിയാകുമെന്ന് ഈ രോഗി അടുത്തകാലത്ത് കൂടുതല്‍ ഭയഭീതിയോടെ വിളിച്ചു പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഒരു പത്രപ്രവത്തകനും നിശഞ്ചരനുമായ ഈ രോഗിക്ക് രാത്രി ഉറങ്ങാത്തതെ ജോലിചെയ്യേണ്ടിവരുന്നതിനാലുള്ള ശാരീരിക പ്രശ്നം മാനസികഭ്രമമുണ്ടാക്കുന്നതാണെന്ന് പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രുതിയുണ്ടെങ്കിലും,
രോഗം ബ്ലോഗിലാണ് തീവ്രമായി പ്രകടമാകുന്നത് എന്നതിനാല്‍ മറ്റു സാദാപത്രപ്രവര്‍ത്തകര്‍ ഈ രോഗിയെ ബ്ലോഗ് അഡിക്റ്റായി എഴുതിത്തള്ളിയിരിക്കയാണ്.

ഇതൊരു രോഗമാണെന്നും, അതല്ല,സംശയാലുക്കളായ ബ്ലോഗിലെ എഴുത്തുകാരെ ഭീതിതരാക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു മനോ വൈകല്യമാണെന്നും കരുതുന്നവരുണ്ട്‌. ബെര്‍ളിയുടെ ബ്ലോഗ് ഭയരോഗം ഭേദമാക്കുന്നതിനായി മനശ്ശാസ്ത്ര വിദഗ്ദരുടേയോ, മനോരോഗ ചികിത്സകരുടേയോ സഹായം തേടുന്നതില്‍ തെറ്റില്ല. നല്ല കഴിവുകളുണ്ടായിരുന്ന ഒരു സഹബ്ലോഗറായ ബെര്‍ളിയെ
രോഗം മൂര്‍ദ്ദന്യത്തിലെത്തി ഒരു ആജീവനാന്ത ഭയരോഗിയാക്കാന്‍ ഇടവരുത്താതെ ബൂലോകത്തെ ബ്ലോഗര്‍മാര്‍ ഒന്നിക്കേണ്ടിയിരിക്കുന്നു.

ബെര്‍ളിയുടെ ഇന്നത്തെ മനോനിലക്കനുസരിച്ച് ചികിത്സിക്കാന്‍ ഒറ്റപ്പെട്ട ബ്ലൊഗര്‍മാര്‍ ദയവായി റിസ്ക്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു റെജിസ്റ്റേഡ് സംഘടനയുടെ ഭാരവാഹികളായി മാത്രമേ ഈ ബ്ലോഗറെ കാണാന്‍ ശ്രമിക്കാവു. ഭരണഘടന,ഭാരവാഹികളുടെ ലിസ്റ്റ്, ലെറ്റര്‍ പാഡ് എന്നിവ കയ്യില്‍ കരുതേണ്ടതാണ്. ചിത്രകാരന്‍,ബ്ലോഗ് ശില്‍പ്പശാല, ബ്ലോഗ് അക്കാദമി,ബ്ലോഗ് മീറ്റ് തുടങ്ങിയ വാക്കുകള്‍ സംസാരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ്. അഥവ പറഞ്ഞാല്‍ തന്നെ ആ വാക്കുകള്‍ ചിറികോട്ടി ഉച്ചരിച്ച് ബെര്‍ളിയെ ശാന്തനാക്കാന്‍ ശ്രമിക്കെണ്ടതാണ്.

നല്ലൊരു മനശ്ശാസ്ത്രജ്ഞനെ കാണിച്ച് ഈ അസുഖത്തില്‍ നിന്നും ബെര്‍ളിയെ രക്ഷിക്കുന്നതിനായി ഒരു രജിസ്റ്റേഡ് സംഘടന തുടങ്ങാന്‍ മുന്നോട്ടുവരുന്ന ബ്ലോഗ് കൂട്ടയ്മയെ ക്ഷണിച്ചുകൊണ്ട് ....
ബെര്‍ളിയൂടെ രോഗം ഭേദമാകാനായി പ്രാര്‍ത്ഥിക്കുക...
ബെര്‍ളിയെ ചികിത്സിക്കാന്‍ മുന്നോട്ടു വരുന്നവര്‍ ദയവായി ഇവിടെ ക്ലിക്കി രോഗവിവരം നേരില്‍ മനസ്സിലാക്കുക.

Saturday, June 20, 2009

ഫെമിനിസമെന്ന സാംക്രമിക രോഗം !!

ഫെമിനിസമെന്ന വര്‍ഗ്ഗീയ രോഗത്തിന്റെ കൂംബൂചീയല്‍ ബാധിച്ചവരെ മനുഷ്യരായി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രയാസമാണ്. കാരണം ഈ രോഗം ഗുരുതരമായി കീഴടക്കുന്നത് മനുഷ്യന്റെ സ്ത്രൈണഭാവത്തിന്റെ ഉറവിടങ്ങളായ സ്നേഹം,നന്മ,നീതിബോധം തുടങ്ങിയ നിലപാടുതറയെയാണ്.മനുഷ്യമനസ്സിന്റെ ശ്രീകോവില്‍ എന്നു പറഞ്ഞാല്‍ നിലപാടുതറയെന്നു പറയുന്നതിനേക്കാള്‍ ചിലര്‍ക്ക് കൂടുതലായി മനസ്സിലായേക്കും.സ്ത്രീകള്‍ക്കിടയിലും പുരുഷന്മാര്‍ക്കിടയിലും ഫെമിനിസ്റ്റ് രോഗികളുണ്ട്.അത്യന്തം സംക്രമികശേഷിയുള്ള രോഗമായതിനാല്‍ ഈ രോഗത്തിന്റെ പകര്‍ച്ചപ്പനിക്കെതിരെ കരുതിയിരിക്കേണ്ടതുണ്ട്.
കുടുംബങ്ങളില്‍ ഈ രോഗത്തിന്റെ വൈറസ് സംക്രമിക്കുന്നത് കുടുംബാംഗങ്ങള്‍ക്കിടയിലുള്ള അമിത ലാളന,പ്രീണനം തുടങ്ങിയ കപടസ്നേഹപ്രകടനങ്ങളിലൂടെയാണ്.

ഈ രോഗം വിദ്യാഭ്യാസത്തിന്റേയും,ആധുനികതയുടേയും,പരിഷ്ക്കാരത്തിന്റേയും ലക്ഷണവും സ്ത്രീ സമത്വത്തിന്റെ വിശുദ്ധ സാംസ്ക്കാരിക യുദ്ധവുമാണെന്ന്‌ വിശ്വസിക്കുന്നവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും.സ്വയം അടിമയാണെന്ന്(ദാസന്‍,ശൂദ്രന്‍,അബ്ദുള്‍)പറയുന്നതില്‍ അഭിമാനിക്കുന്ന നമ്മുടെ ജനത്തിന് അങ്ങനെയല്ലേ ചിന്തിക്കാന്‍ കഴിയു ! സ്ത്രീയേയും പുരുഷനേയും പകുത്ത് നീതിപൂര്‍വ്വകമായി സമത്വപ്പെടുത്തുന്ന ഫെമിനിസ്റ്റ് വര്‍ഗ്ഗീയരോഗികളുടെ ചിന്താരീതി തെറ്റാണെന്ന് അപൂര്‍വ്വം ചില ചിത്രകാരന്മാര്‍ക്ക് മാത്രമേ പറയാന്‍ തോന്നു. നമ്മുടെ സ്ത്രീകള്‍ക്ക് ആണത്വമുള്ള പുരുഷന്മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സാമൂഹ്യബോധം നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടുകിടക്കുന്നതിന്റെ പരിണതഫലമാണ് സ്ത്രീ-പുരുഷന്മാര്‍ ഫെമിനിസ്റ്റ് വര്‍ഗ്ഗീയ രോഗത്തിന് ഇത്രകണ്ട് അടിമപ്പെടാന്‍ കാരണം.
കൂടാതെ, പത്രമാധ്യമങ്ങളിലൂടെ സമൂഹത്തെ കൂടുതല്‍ സ്ത്രൈണമാക്കുന്നതിനായുള്ള വന്‍ കംബൈനുകള്‍ വിപണിതാല്‍പ്പര്യക്കാര്‍ നടപ്പാക്കുന്നതിന്റെ സ്വാധീനവും കുറച്ചുകണ്ടുകൂട.ഉപഭോഗ വസ്തുക്കളെ ശക്തമായി സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ സ്ത്രീത്വത്തെ പൊലിപ്പിച്ചെടുത്താല്‍ മതിയെന്നത് എല്ലാ കാലത്തേയും ബിസിനസ്സ് മാനേജുമെന്റ് വിദഗ്ദര്‍ക്ക് അറിവുള്ള കാര്യമാണല്ലോ!

സ്ത്രീയും ഒരു ഉപഭോഗവസ്തുവാകുന്നത് ഈ പൊലിപ്പിക്കലിലൂടെയാണ്. പൊലിപ്പിക്കപ്പെടാത്തവര്‍, വേണ്ടത്ര പ്രതിഫലം ലഭിക്കാതെ അദ്ധ്വാനിക്കെണ്ടിവരുന്നവര്‍ എന്നിങ്ങനെയുള്ള പരാതിക്കെട്ടുമായി പൊലിപ്പിക്കപ്പെടുന്നതിനായി ക്യൂ നില്‍ക്കാന്‍ സ്ത്രീകള്‍ക്കും,അസമത്വത്തിനെതിരെ പോരാടാന്‍ സ്ത്രൈണ മനസ്സുള്ള പുര്ഷമനസ്സിനും തോന്നിത്തുടങ്ങുന്നതോടെയാണ് ഫെമിനിസ്റ്റ് രോഗം സമൂഹത്തെ യുദ്ധക്കളമാക്കുന്നത്. ഫലം നാട്ടില്‍ റേഷന്‍ കടയേക്കാള്‍ പ്രചാരം മദ്യക്കടക്കും, ജ്വല്ലറികള്‍ക്കും ലഭിക്കുന്നു!
കുടുംബത്തില്‍ സ്നേഹം നഷ്ടപ്പെടുന്ന കുട്ടികള്‍ പാര്‍ക്കിലും,സിനിമാശാലകളിലും,ഇന്റെര്‍നെറ്റിലും,തെരുവിലും മൊബൈല്‍ ഫോണുമായി സ്നേഹത്തിനുവേണ്ടി തെണ്ടുന്ന കാഴ്ച്ച നമുക്ക് സുപരിചിതമാകുന്നു.പീഢംന കഥകള്‍ ആഘോഷമായി മീഡിയക്ക് പരസ്യവരുമാനം വര്‍ദ്ധിപ്പിക്കുന്നു!!

ഇതെക്കുറിച്ചെഴുതിയാല്‍ തീരില്ല ! ഫെമിനിസം എന്ന സാമൂഹ്യ വിപത്ത് കപടമായ ഒരു ലോകത്തേക്കാണ് നമ്മേ കൊണ്ടുപോകുന്നത്. റോസ് ബാസ്റ്റിന്‍ എന്ന ബ്ലോഗര്‍ ഫെമിനിസമെന്ന പേരില്‍ ഒരു കവിതയും, അതേക്കുറിച്ചുള്ള ഒരു വിശദീകരണവും അവരുടെ ബ്ലോഗില്‍ എഴുതിവച്ചിട്ടുണ്ട്. സത്യം മനസ്സിലാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അത് ക്ലിക്കി വായിക്കാവുന്നതാണ്.

Thursday, June 18, 2009

കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ കുപ്പായം

കവിതയെക്കുറിച്ചും സിനിമയെക്കുറിച്ചും നല്ല ഹൃദ്യമായ ഭാഷയില്‍ പോസ്റ്റുകളെഴുതിയിരിക്കുന്ന കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എന്ന ബ്ലോഗറുടെ കുപ്പായം ബ്ലോഗ് ഇന്നാണ് കണ്ടത്. വീണ്ടും ആ ബ്ലോഗില്‍ എത്തിച്ചേരുന്നതിനായി ബ്ലോഗ് വിലാസം ഇവിടെ രേഖപ്പെടുത്തുന്നു.
ഭൂമിമലയാളം (സിനിമാ നിരൂപണം)
chithrakaran:ചിത്രകാരന്‍ said...

കവിതകള്‍ വായന കുറവാണെങ്കിലും താങ്കളുടെ പോസ്റ്റിലെ നിരീക്ഷണങ്ങള്‍ ബോധിച്ചു.
ബ്ലോഗിലെ കവിത-കൃഷിയിടങ്ങളിലും കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ നിഴല്‍ പതിയട്ടെ എന്ന ചിത്രകാരന്‍ ആശിക്കുന്നു,...ആശംസിക്കുന്നു.
5:00 AM
chithrakaran:ചിത്രകാരന്‍ said...

ഹൃദ്യമായ ഭാഷയില്‍ ഭംഗിയായി എഴുതിയിരിക്കുന്നു.ഒരോ വരിക്കൊപ്പവും എഴുത്തുകാരന്‍ വായനക്കാരന്റെ കൂടെ കഥപറഞ്ഞുകൊണ്ട് കൂട്ടുകാരനെപ്പോലെ നടക്കുന്ന അനുഭവം.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
5:30 AM

Sunday, May 24, 2009

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്‍...

സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ഒരു സ്ത്രീ വിവേചനമായി മാത്രമേ നമുക്കു കാണാനാകുന്നുള്ളു. വിദ്യാഭ്യാസം ജോലി നേടുന്നതിനും,പണം സംബാദിക്കുന്നതിനുമുള്ള യോഗ്യതയായി മാത്രം മനസ്സിലാക്കപ്പെടുന്ന സമൂഹത്തിലെ അംഗങ്ങളായതുകൊണ്ടാണ് ആ പരിമിതി.
വിദ്യാഭ്യാസം ഒരു ആധുനിക സമൂഹത്തിലേക്ക് മുന്നേറാനുള്ള വെളിച്ചമാണെന്നു വിശ്വസിക്കുന്ന ചിത്രകാരന് സ്ത്രീകളുടെ വിദ്യാഭ്യാസ നിഷേധത്തില്‍ സ്ത്രീ വിവേചനമൊന്നും കാണാനാകുന്നില്ല. മറിച്ച് , മാനവിക പുരോഗതിയുടെ വന്ധ്യംങ്കരണ പ്രക്രിയയാണ് സ്ത്രീ വിദ്യാഭ്യാസ നിഷേധത്തില്‍ കാണാനാകുന്നത്.
പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയില്‍ കഴിഞ്ഞവര്‍ഷം 200 സ്കൂളുകള്‍ താലീബാന്‍ തകര്‍ത്തത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനു വേണ്ടിയാണ്.ആണ്‍കുട്ടികള്‍ പഠിക്കുന്നത് കുഴപ്പമുള്ളതായി ഇസ്ലാമിക ഭരണത്തിനുവേണ്ടി സായുധസമരം നടത്തുന്ന താലിബാന്‍ ഭീകരര്‍ക്ക് തോന്നുന്നില്ല.

(മത ഗ്രന്ഥങ്ങള്‍ പ്രകാരം ഭൂമി മനുഷ്യ കൃഷി നടത്താനുള്ള ദൈവത്തിന്റെ ഏതന്‍ തോട്ടമായതിനാലും, സകല അറിവുകളുടേയും,വസ്തുക്കളുടേയും നാഥനായ ദൈവം കൃഷിക്കാവശ്യമായ എല്ലാകാലത്തേക്കുമുള്ള സകല അറിവുകളും ആയിരക്കണക്കിന് കൊല്ലം മുന്‍പ് തന്നെ വള്ളിപുള്ളി വിടാതെ എഴുതിവച്ചിട്ടുള്ളതിനാല്‍ പുതിയ അറിവുകള്‍ സൃഷ്ടിച്ചുകൊണ്ട് മനുഷ്യന്‍ മുന്നോട്ട് പോകുന്നത് അവരുടെ ദൈവത്തിനോ മതത്തിനോ സഹിക്കാനാകില്ല. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനുവേണ്ടിയാണ് സ്ത്രീകളെ നിരക്ഷരകളാക്കുക എന്ന പ്രായോഗിക പരിഹാരം നടപ്പാക്കിയിട്ടുള്ളത്.)

പുരുഷന്മാരുടെ വിദ്യാഭ്യാസം താല്‍ക്കാലികമായ സാംബത്തികാഭിവൃദ്ധിക്കും,സാമൂഹ്യ പുരോഗതിക്കും കാരണമാകുംബോള്‍ മത വര്‍ഗ്ഗീയത അതിനു നല്ല നടപ്പ് അനുവദിക്കുന്നു. മതനിയമങ്ങള്‍ ഒന്നാമതായി പഠിക്കണമെന്ന നിബന്ധന മാത്രം പാലിച്ചാല്‍ മതിയാകും.ആ നിയമത്തില്‍ സ്ത്രീകളെ എങ്ങിനെ വിദഗ്ദന്മായി തടവിലിടാം എന്നുകൂടി പഠിപ്പിക്കുന്നതിനാല്‍ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല.
സ്ത്രീ വിദ്യാഭ്യാസം തലമുറയില്‍ നിന്നും തലമുറയിലേക്ക് അറിവായും,ആകുലതകളായും,അഭിവാഞ്ചകളായും,കൈമാറ്റം ചെയ്യപ്പെടുകയും,അറിവിന്റെ പ്രത്യുല്‍പ്പാദന കേന്ദ്രമായും നിലകൊള്ളുന്നതിനാല്‍ സ്ത്രീ വിദ്യാഭ്യാസം സമൂഹത്തിന്റെ സ്ഥിരതക്ക് ഭീഷണിയാണെന്നതിനാല്‍ സ്ത്രീ വിദ്യാഭ്യാസം വിലക്കപ്പെടേണ്ടതാകുകയും ചെയ്യുന്നു.
സ്ത്രീയും പുരുഷനും തങ്ങള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ഒരുപോലെയല്ല വിനിയോഗിക്കുന്നത്. അതില്‍ തുല്യതയില്ലെന്നര്‍ത്ഥം.
സ്ത്രീയില്‍ നിന്നും സ്വഭാവികമായ അഭിലാഷമോ പ്രചോദനമോ പാരംബര്യബോധമായിലഭിക്കാതെ പുരുഷന്‍ പുരോഗതിയിലേക്ക് സ്വയം നടക്കാന്‍ പ്രാപ്തനല്ലെന്ന് !!!
സ്ത്രീ തന്റെ സന്തതി പരംബറ്രകളിലൂടെ /തന്റെ പുരുഷനിലൂടെ ഒരു സൌഗന്ധികപുഷ്പ്പത്തോടോ,മായപൊന്മാനെ സ്വന്തമാക്കാനുള്ള ആഗ്രഹമോ,പ്രതികാരത്തിന്റെ അഗ്നിയോ,അപമാനത്തിന്റെ കൈപ്പുനീരോ പകര്‍ന്നു നല്‍കുന്നതിലൂടെയാണ് ചരിത്രം രചിക്കാനുള്ള നിയോഗം മനുഷ്യനുണ്ടാകുന്നത്. സ്ത്രീ വിദ്യാഭ്യാസ നിഷേധത്തിലൂടെ ഈ വളര്‍ച്ചയാണ് താലിബാനികള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയുന്നത്.
അതുകൊണ്ടുതന്നെ സ്ത്രീ വിദ്യാഭ്യാസം വളരാന്‍ ആഗ്രഹിക്കുന്ന ഏത് സമൂഹത്തിന്റേയും ഒരേയൊരു വെളിച്ചമാണ്.
പുരുഷന്‍ വിദ്യ അഭ്യസിക്കുംബോള്‍ ഒരു കുടുംബം മാത്രം (സാംബത്തികമായി)രക്ഷപ്പെടുന്നു.
സ്ത്രീ വിദ്യ അഭ്യസിക്കുംബോള്‍ ഒരു സമൂഹത്തിനു മുഴുവന്‍ പുരോഗതി പ്രാപിക്കാനുള്ള അറിവ് അവളുടെ ഭര്‍ത്താവിലൂടെയും,മക്കളിലൂടെയും പ്രസരിപ്പിക്കപ്പെടുന്നു.
ഈ വിഷയത്തില്‍ ദയവായി സ്ത്രീ വര്‍ഗ്ഗീയ പക്ഷ ചിന്തകള്‍ കലക്കി മത വര്‍ഗ്ഗീയതയുടെ സ്ത്രൈണ രൂപങ്ങള്‍ സൃഷ്ടിക്കാതിരിക്കുക!

Monday, February 9, 2009

നളിനി ജമീലയുടെ ആത്മകഥ/സീതായണം

ഒരു ജീവിതത്തെ മഹനീയമാക്കുന്നത് നമ്മുടെ വ്യക്തി ബന്ധങ്ങള്‍, പിടിപാടുകള്‍, അധികാരങ്ങളിലെ സ്വാധീനം, പണം , പ്രശസ്തി, പരിചയം, നമുക്കുപിന്നില്‍ അനുയായികളെപ്പോലെ അച്ചടക്കത്തോടെ നില്‍ക്കുന്ന കുടുംബാംഗങ്ങള്‍,നമ്മുടെ തൊഴില്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ ബന്ധങ്ങള്‍ , മികച്ച സാംബത്തിക അടിത്തറ, കുടുംബത്തിലേയും ബന്ധത്തിലേയും പ്രമുഖരുടെ സാന്നിദ്ധ്യം ..... അങ്ങിനെ അങ്ങിനെ നൂറുകൂട്ടം പൊങ്ങച്ചങ്ങളാണെന്ന് നാം ആത്മാര്‍ത്ഥമായും വിശ്വസിക്കുകയും, അതിനനുസരിച്ച് ജീവിച്ച് മഹത്തായ പാരംബര്യങ്ങളും, പ്രസ്ഥാനങ്ങളുമായി മാറുകയുംചെയ്യുന്നു.

ആരും ചൂണ്ടുവിരലുയര്‍ത്താതെ, അയ്യ്യേ... എന്നു പരിഹസിക്കാതെ , കുറിക്കുകൊള്ളുന്ന തെറിയൊന്നും വിളിക്കാതെ സൌജന്യം കാണിച്ചാല്‍ നമ്മുടെ അന്തസ്സിന് ഇളക്കമൊന്നും തട്ടാനിടയില്ല. പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള്‍ പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.

ചിത്രകാരന്‍ ഇന്നലെയാണ് നളിനി ജമീലയുടെ ആത്മകഥ വാങ്ങിയത്. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു.
ഒരു തരി അശ്ലീലമോ , ലൈംഗീകതയോ ആയി വിശേഷിപ്പിക്കപ്പെടുന്ന വാക്കുകളൊന്നും ആ പുസ്തകത്തിലില്ല. പകരം ആത്മാഭിമാനത്തിന്റെ തീക്കറ്റും,
മാനവികതയുടെ കാലവര്‍ഷ മേഘങ്ങളും,വ്യക്തിബഹുമാനത്തിന്റെ ശുദ്ധിയും,കര്‍ക്കശമായ ജീവിത മൂല്യങ്ങളും അക്ഷര വിത്തുകളുടെ രൂപത്തില്‍ അവിടെ വരികള്‍ക്കിടയില്‍ കാത്തുനില്‍ക്കുന്നു. കാലത്തെക്കുറിച്ച് തിരിച്ചറിവുനേടിയവരുടെ ആജ്ഞക്കായി.
നളിനി തന്റെ ജീവിത സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ജീവിതത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാട് ഒരു സാധാരണ വ്യക്തിയുടേതല്ല. അതിന്റെ പരപ്പും ആഴവും നമ്മുടെ സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തില്‍ വിശാലവും, നിര്‍മ്മലവുമാണ്. സത്യസന്ധതയാണ് അതിനെ ഊഷ്മളമാക്കുന്നത്, പ്രകാശമാനമാക്കുന്നത്. സമൂഹത്തിന് മാനവികതയുടെ അനോട്ടമി (ശരീരശാസ്ത്രം) പരിശോധിക്കാനും, പഠിക്കാനും,അറിയാനും തന്റെ സ്വന്തം ജീവനുള്ള ആത്മാവിനെ അവര്‍ നമുക്കു ദാനം ചെയ്തിരിക്കുന്നു. ഇത്രക്കു ധൈര്യമുള്ള,സത്യമുള്ള ഒരു വ്യക്തിയെ ചിത്രകാരനു നമിക്കാതിരിക്കാനാകില്ല.

ചരിത്രവും, അറിവുകളും ഇനി ദരിദ്രരേയും നിരാലംബരേയും കാലത്തിന്റെ ഇരുട്ടുകുഴിയില്‍ ഉപേക്ഷിക്കില്ലെന്നാണ് അവരുടെ ആത്മകഥ നമ്മോട് മന്ത്രിക്കുന്നത്. നളിനി ജമീലയുടെ കഥ വെറും ഒരു ലൈംഗീക തൊഴിലാളിയുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കോഴികൂവലല്ല. മറിച്ച്, നമ്മുടെ സമൂഹത്തിലെ
മൂല്യരാഹിത്യത്തിന്റെ കാരണങ്ങള്‍ , നമ്മുടെ കാപട്യങ്ങളുടെ കാഠിന്യം, മനുഷ്യത്വത്തിന്റെ അന്തസ്സ്
എന്നിവ അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ കണ്ടെത്തലുകളാണ്. കണ്ടുമടുത്ത പകര്‍ത്തിയെഴുതലുകളല്ല. വൈക്കം മുഹമ്മദ് ബഷീറിനുശേഷമുള്ള മലയാളിയുടെ ദാര്‍ശനിക വളര്‍ച്ച ഇവരിലൂടെയാണെന്ന് ചിത്രകാരനു തോന്നുന്നു. ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ എന്ന വളരെ ചെറിയ കഥയിലെ മനുഷ്യന്റെ അന്തസ്സിന്റെ കാരണങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രവിചാരങ്ങളുടെ
വിശാലമായ ഒരു പഠനമായി നളിനി ജമീലയുടെ ആത്മകഥ നിലകൊള്ളുന്നു. അന്തസ്സോടെ !
അവരുടെ പ്രായോഗിക ബുദ്ധിയും, ആത്മാഭിമാനവും, ക്രിയാത്മകതയും പഠിക്കപ്പെടേണ്ടതാണ്.

വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും,കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുംബോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ. എന്താണ് ഒരു മനുഷ്യന്റെ മാന്യത ? എന്താണ് ഒരു കുടുംബിനിയും, ഒരു ലൈംഗീക തൊഴിലാളിയും തമ്മിലുള്ള ശുദ്ധിവ്യത്യാസം ? നമ്മുടെ മനസ്സിന്റെ അറപ്പിന്റെ കാരണങ്ങള്‍ മനസ്സിലെ അഴുക്കാണെന്ന തുറന്ന അറിവുതരുന്ന ഈ പുസ്തകം പ്ലസ്സ് വണ്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാക്കിയാല്‍ ഒരു പത്തുകൊല്ലം കൊണ്ട് നമ്മുടെ നാട്ടില്‍ സ്ത്രീപീഢനങ്ങളും , കൊലപാതകങ്ങളും, ആത്മഹത്യയും,രാഷ്ട്രീയ അക്രമങ്ങളും,വര്‍ഗ്ഗീയതയും കുറയുമെന്നു മാത്രമല്ല, ജീവിതത്തോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്ന ആത്മാഭിമാനമുള്ള സമൂഹം രൂപപ്പെടാനും അതു കാരണമാകുമെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. (അടുത്തകാലത്തൊന്നും നടക്കാത്ത കാര്യമാണെങ്കിലും സ്വപ്നം കാണാമല്ലോ!)

നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം
വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം.

മനുഷ്യന്‍ എന്നത് വെറും ഇറച്ചിയാണെന്നു വിശ്വസിക്കുന്നവര്‍ ഇതൊന്നും വായിച്ചിട്ടു കാര്യമില്ല.
പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി.ബുക്സ്. ആദ്യ പ്രസാധനം 2005. അഞ്ചാമത് പുനപ്രസാധനം 2008.വില രൂപ 75/-
DC Books web site : http://www.dcbooks.com/
e-mail : info@dcbooks.com
(ചിത്രകാരനു കമ്മീഷനില്ല :)

Saturday, February 7, 2009

ബഷീര്‍ കണ്ട നായര്‍ മുലകള്‍

മുലകള്‍ക്ക് ജാതിയുണ്ടോ എന്നറിയില്ല. ജാതിയില്ലെങ്കിലും വിവിധ ഇനം മുലകളുള്ളതിനാല്‍ മറ്റെല്ലാത്തിനുമുള്ളതുപോലെ മുലകള്‍ക്കും ജാതിയുണ്ടെന്നു പറയുന്നതില്‍ സാങ്കേതിക പിശകുണ്ടെന്നു തോന്നുന്നില്ല.
മുലകളെക്കുറിച്ച് ദരിദ്ര ചിന്ത പുലര്‍ത്തുന്നവരുടെ സദാചാരആക്രാന്തവും മുലവിരുദ്ധ മനോഭാവവും
മാറ്റിയെടുക്കാനായി ബഷീറിന്റെ മുലസ‌മൃദ്ധിയിലൂടെ ഒന്നു കടന്നുപോകാനുള്ള മനസ്സുണ്ടായാല്‍മതിയാകും. (സ്കൂള്‍ പാഠപുസ്തകങ്ങള്‍ മാത്രം വായിച്ച് ജീവിതവിജയം നേടിയവര്‍ക്ക് ബഷീറല്ല , വാസുദേവന്‍ നായരു പറഞ്ഞാലും മനസ്സിലാകില്ല!!!)

ബഷീര്‍ പറയുന്നു: “ഞാന്‍ കുറെ ഏറെ മുലകള്‍ കണ്ടിട്ടുണ്ട്. പേട്ടുമുല, നെല്ലിക്കാ മുല, സൂചിമുല, അടക്കാമുല, മരോട്ടിക്കായ് മുല,വഴുതനങ്ങാമുല, പംബരമുല,പപ്പായമുല,ചക്ക മുല. എല്ലാം മുഖമ്മൂടി,സോറി,മുലമൂടി ഇട്ടതാണു കണ്ടിട്ടുള്ളത്. അമ്മയുടെ മുലയെപ്പറ്റി ഓര്‍മ്മയില്ല. മുലകള്‍ കാണുംബോള്‍ -അത്ഭുതത്തോടെ തോന്നാറുണ്ട്: ജീവന്റെ ആധാരം!....ആത്മാവിനോ? ...ആത്മാവിന്റെ
വിശപ്പും ദാഹവും ശമിപ്പിക്കാനുള്‍ലതാണല്ലോ പവിത്രമായ വേദഗ്രന്ഥങ്ങള്‍.”

ബഷീറിന്റെ മുലനിരീക്ഷണം ആത്മീയമാകുന്നത് അവസാനത്തെ വരിയില്‍ നിന്നും ചിത്രകാരനു മനസ്സിലാകുന്നുണ്ട്. പക്ഷേ, ബ്ലോഗിലെ വാനര-രാമസേനക്കാര്‍ക്കു മനസ്സിലാകുമോ ?!!!

മുലപോലെത്തന്നെ വികാരങ്ങളെ വൃണപ്പെടുത്തുന്ന സാധനമാണത്രേ ജാതിപ്പേരുകള്‍ !
ജാതി അഭിമാനം കൊണ്ട് റ പോലെ വളഞ്ഞ് ആകാശത്തേക്കു നോക്കി നില്‍ക്കുന്ന കേരളത്തിലെ
ചോറ്റുപട്ടാളമെന്നോ ഗുണ്ടകളെന്നോ വിശേഷിപ്പിക്കപ്പെടുന്ന ശൂദ്രന്മാരുടെ അഭിമാനമാണ് വികാരം കൊണ്ട് പഴുത്തുപൊട്ടി ഒലിക്കുന്നത്. അതിനുള്ള ഓയിന്മെന്റായി ബഷീറിന്റെ ചരിത്രത്തിന്റെ ഡെറ്റോളൊഴിച്ച വാക്കുകളും ഉപയോഗിക്കാം.
ബഷീര്‍ ദേശമംഗലം മനയിലെത്തിയപ്പോള്‍ കണ്ട കാഴ്ച്ചയാണ് വര്‍ണ്ണിക്കുന്നത്:

“ഞങ്ങള്‍ ഇല്ലത്തിന്റെ ഗേറ്റില്‍ ചെന്നു കാറില്‍ നിന്നിറങ്ങി നടന്നു. കുറെ അങ്ങു ചെന്നപ്പോള്‍ ഓര്‍ക്കാപ്പുറത്ത് അടി കിട്ടിയതുപോലുള്ള ഒരു കാഴ്ച്ച!
ഒരു പത്തിരുപത് നായര്‍ യുവതികള്‍. പതിനേഴ്,പതിനെട്ട്,പത്തൊന്‍പത്,ഇരുപത്. ഈ വയസ്സുകളിലുള്ളവര്‍. എല്ലാം വെളുത്ത സുന്ദരികള്‍. വെള്ള മുണ്ടുടുത്തിട്ടുണ്ട്;താറും.പിന്നെ മോളിലേക്ക്
വസ്ത്രങ്ങളൊന്നുമില്ല. എല്ലാവരുടേയും തലയില്‍ വിറകു കെട്ടുണ്ട്. അതു രണ്ടു കൈകൊണ്ടും പിടിച്ചു നെഞ്ചുകള്‍ മുന്നോട്ടു തള്ളിവരുന്നു. ...! മുലകള്‍! മുലകള്‍ ! നഗ്ന മുലകള്‍ ! എത്ര മുലകള്‍ ! എന്തിനെണ്ണുന്നു എല്ലാം ജീവന്റെ ആധാരം ! .......................
............... നമ്പൂതിരിയില്ലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ നായര്‍ സ്ത്രീകള്‍ ബ്ലൌസോ റൌക്കയോ ബോഡീസോ ഇടാന്‍ പാടില്ല.നമ്പൂതിരിയുടെ മുമ്പിലും ദേവന്റെ മുമ്പിലും രാജാവിന്റെ മുമ്പിലും മുലകള്‍ കാണിക്കണം! നമ്പൂതിരിയും ദേവനും രാജാവും കൂടി പത്തെണ്ണൂറുകൊല്ലം കേരളം ഭരിച്ചു. നമ്പൂതിരിയും ദേവനും രാജാക്കന്മാരും ഒരു പാകത്തിലായെങ്കിലും പഴയ ആ നല്ല കാലത്തിന്റെ മധുരമായ ഓര്‍മ്മകളാകുന്നു ഈ സുന്ദരമുലകള്‍ !”

ബഷീറിന്റെ ഒരു ഭഗവത് ഗീതയും കുറെ മുലകളും എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ഭാഗം കോട്ടിയിരിക്കുന്നത്. സംഭവബഹുലമായ ബാക്കി വായിച്ച് ഉദ്ബുദ്ധരാകുന്നതിന് ഡി.സി ബുക്സില്‍ നിന്നും പുസ്തകം വാങ്ങി വായിക്കാം. 12 കഥകളുടെ ഈ സമാഹാരത്തിന് 45 രൂപ മാത്രം.
ഈ കഥയെക്കുറിച്ച് ഇതുവരെ കേട്ടിരുന്നേ ഉള്ളു. ബ്ലോഗില്‍ മുലയും,ജാതിയും വല്ലാതെ വികാരപ്പെടാന്‍
തുടങ്ങിയതിനാല്‍ ചിത്രകാരനും ഇതു വായിച്ചു. വായനക്കു പ്രേരിപ്പിച്ച എല്ലാ മൂരാച്ചികള്‍ക്കും നന്ദി,നമസ്ക്കാരം.

Thursday, January 29, 2009

നിരോധിടാത്ത ചിന്തകള്‍ !

(കുട്ടികളും,സ്ത്രീകളും ചിത്രകാരന്റെ ഈ പോസ്റ്റ് രക്ഷിതാവിന്റെ ഉപദേശ/പരിഭാഷകളില്ലാതെ വായിക്കാന്‍ മുതിരരുതെന്ന് വാത്സല്യപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.മനസ്സില്‍ ഭയം കൂടുകൂട്ടിയാല്‍ ക്രിയാത്മകത കരിഞ്ഞുപോകുമെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന:)

മലയാളത്തില്‍ നിരോധിടാതെ ചിന്തിക്കുന്നവര്‍ ഇല്ലെന്നുതന്നെ പറയാം. ലൈംഗീകത പാപമാണെന്ന തോന്നലുകൊണ്ടോ,തങ്ങളുടെ മഹത്വപൂര്‍ണ്ണമായ ബീജം നഷ്ടപ്പെട്ടാലുണ്ടാകുന്ന വ്യസനമോര്‍ത്തോ... എന്തുകൊണ്ടാണെന്നറിയില്ല മലയാളി നിരോധിട്ടേ ചിന്തിക്കാറുള്ളു.

വളരെ ഉന്നതമായി ചിന്തിക്കാന്‍ ശേഷിയുള്ളവരും,ചിന്തിക്കുന്നവരും,ഉദാത്തമായ കണ്ടെത്തലുകളിലിരുന്ന് സ്വയംഭോഗം ചെയ്ത് രസിക്കുന്നവരും നമുക്കിടയില്‍ ധാരാളമാണ്. എന്നിട്ടും നമ്മുടെ നാട് നന്നാകുന്നില്ല. പുതിയ ഒന്നും ഉണ്ടാകുന്നില്ല. ഈ ചിന്ത ഏറെക്കാലമായി ചിത്രകാരനെ അലട്ടിയതിനെ തുടര്‍ന്ന് നിരീക്ഷണങ്ങളില്‍ നിന്നും ചിത്രകാരന്‍ മനസ്സിലാക്കിയ കാര്യമാണ് : മലയാളി ചിന്തിക്കുംബോള്‍ നിരോധ് ഉപയോഗിക്കുന്നുണ്ടെന്ന സത്യം...!!!
ഒരു ദുശ്ശീലമായതിനാല്‍ മലയാളി മനപ്പൂര്‍വ്വം ശ്രമിച്ചിട്ടുപോലും ലാറ്റക്സിന്റെ ചെറിയൊരു പാട എപ്പോഴും ആശയവിനിമയത്തിനു തടസ്സമായി നിലനില്‍ക്കുന്ന അവസ്ഥ ഇല്ലാതാക്കാനാകുന്നില്ല.

നമ്മുടെ പത്ര-മാധ്യമങ്ങളിലായാലും,സാധാരണ സംഭാഷണത്തിലായാലും പറയുന്ന കാര്യത്തിന്റെ മുക്കാല്‍ഭാഗവും ഒളിപ്പിച്ച് വച്ച് ,വായനക്കാരനേയും,കേള്‍വിക്കാരനേയും വിഢികളാക്കി നമ്മുടെ മഹനീയ വ്യക്തിത്വത്തിന്റെ കുലിനമായ ഗരിമ ബോധ്യപ്പെടുത്താനേ നാം ശ്രമിക്കാറുള്ളു. ആശയവിനിമയത്തിന്റെ സം‌പ്രേക്ഷണ നഷ്ടം എത്ര കൂട്ടാന്‍ കഴിയുന്നുവോ നമ്മുടെ മഹത്വം അത്രയും കൂടും എന്ന നിലപാടാണ് മലയാളിക്കുള്ളതെന്നു തോന്നുന്നു.

മാത്രുഭൂമി,മനോരമ എന്നീ മാധ്യമങ്ങളില്‍ ലേഖനമെഴുതുന്നവര്‍ക്ക് അതിന്റെ പത്രാധിപരുടെ/മുതലാളിയുടെ മുന്നില്‍ തന്റെ ബീജത്തിന്റെ കൌണ്ടും,ചലനശേഷിയും പ്രകടിപ്പിക്കാനെ താല്‍പ്പര്യമുള്ളു. അതിലപ്പുറം വായനക്കാരന്റെ മനസ്സിലേക്ക് ഒരിറ്റു ബീജം ദാനം ചെയ്യാനുള്ള പ്രതിബദ്ധതയില്ല.
ഫലമോ, മലയാളിയുടെ സാംസ്കാരികത വന്ധ്യായായി കാലം കഴിച്ചുകൂട്ടുന്നു.

ഇന്ന് കാലം ചിന്തിക്കുന്നവരോട് ആവശ്യപ്പെടുന്നത് നിരോധിട്ട ഭോഗങ്ങളല്ല. ക്രിയാത്മകതയുടെ വന്യമായ ഉറയില്ലാതെ ഉഴുതുമറിച്ച ബീജ സ്‌ഖലനമാണ്.

ആ സ്ഥാനത്ത് നമുക്കു ലഭിക്കുന്നതോ?... മനോരമയില്‍ എഴുതുന്നവന്‍ സവര്‍ണ്ണ എക്സിക്യൂട്ടീവ് ഭാഷയില്‍... പാന്റിന്റെ സിബ്ബുപോലും അഴിക്കാതെ ടെയ്യും ഫുള്‍കാപ്പ്‌ ഷര്‍ട്ടും അഴിക്കാതെ വായനക്കാരെ ഭോഗിക്കുന്നു. ചെവികളില്‍ ഒഴുക്കുന്ന തുപ്പലാണ് അവരുടെ സ്‌ഖലനം!!! കോപ്പി കൂടണമെങ്കിലും കൂടുതല്‍ ആളുകളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനും,കൂടുതല്പേരെ തൃപ്തിപ്പെടുത്താനും അത്തരം സംഭോഗ രീതികള്‍ നല്ലതാണെന്ന് ഐ.ഐ.എം.കുട്ടികള്‍ അവരെ ഉപദേശിച്ചിട്ടൂണ്ടാകും.

മാതാ അമൃതാനന്ദമയിയും മനോരമയുടെ ഭോഗരീതികള്‍ തന്നെയാണ് അവലഭിക്കുന്നത്. അവര്‍ ഓരോ തവണയും എത്ര കൂടുതല്‍ ഭക്തരെ തന്റെ അടിമകളാക്കാം എന്നാണ് ഉന്നം വക്കുന്നത്. ഓരോ ആശ്ലേഷത്തിലും തന്റെ ആത്മീയതയുടെ ബിസിനസ്സ് ബീജങ്ങളെ ഭക്തരുടെ അടഞ്ഞ കണ്ണുകളിലൂടെ ഹൃദയത്തിലെ ഗര്‍ഭപാത്രത്തിലെത്തിക്കാന്‍ അവര്‍ക്ക് സാരി അഴിക്കേണ്ടിവരുന്നില്ല.

മാതൃഭൂമിക്ക് മനോരമയോളമോ,അമൃതാനന്ദമയിയോളമോ ബിസിനസ്സ് അറിഞ്ഞുകൂടാത്തതിനാല്‍ അവര്‍ ആഴ്ച്ചപ്പതിപ്പിലൂടെ ജനങ്ങളെ നിരോധിട്ടു ഭോഗിക്കുന്നു. ബീജങ്ങള്‍ നിരോധിനുള്ളില്‍ കിടന്ന് പുളയുന്നത് രണ്ടോ മൂന്നോ പ്രാവശ്യം വായിച്ചാല്‍ കാണാമെങ്കിലും, അത് സാംസ്കാരികതയുടെ ഗര്‍ഭപാത്രത്തിലേക്ക് സ്‌ഖലിപ്പിക്കപ്പെടുന്നില്ല.

സവര്‍ണ്ണ ഭാഷയുടെ ലാറ്റക്സ് പാട നമ്മുടെ സാമൂഹ്യ രംഗത്ത് പുരോഗതിയെ ഇപ്പോഴും വഴിമുടക്കി നില്‍ക്കുന്നു.ഒളിപ്പിച്ചു വച്ച് ധ്വനിപ്പിക്കുന്നതാണ് മാന്യന്മാരുടെ കുലീനമായ മര്യാദ എന്ന പൊതു ധാരണയെ കീറിമുറിച്ച് ... നഗ്നമായ ...ഉറയിടാത്ത ലിംഗവുമായി ഭൂമി ഉഴുതുമറിക്കാന്‍ ശേഷിയുള്ള ക്രിയാത്മകശക്തികളെ കേരളം ആവശ്യപ്പെടുന്നു. നിരോധിടാത്ത ഭോഗത്തിന്റെ സുഖമറിയാന്‍ ... ബീജത്തിന്റെ മഴകൊള്ളാന്‍ വിണ്ടുകീറിയ മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങള്‍ കാത്തിരിക്കുന്നു.

(ഹഹഹ... ചിത്രകാരന്റെ നഗ്നമായ ചിന്തകള്‍...!!!എത്ര നഗ്നമായാലും ഒരു ലാറ്റക്സിന്റെ പാട ...അതോ, ചിത്രകാരന്റെ അമൂര്‍ത്ത ചിന്തകളുടെ ശീഘ്രസ്‌ഖലനമോ?... എന്തായാലും കുഴപ്പമില്ല. മലയാളികളുടെ ജീര്‍ണ സംസ്കാരത്തിന്റെ നിരോധുറ പൊട്ടിച്ച് ബീജവിതരണം സാധ്യമാക്കുന്നതിനുവേണ്ടിയുള്ള ഉദ്യമത്തിന് ചിത്രകാരന്റെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സംഭാവനയാണ് ഈ പൊസ്റ്റ്. ഈ പൊസ്റ്റ് മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങളിലിട്ട് ചിന്താശേഷി വിരിയിച്ചെടുക്കുക!!!)