Thursday, October 22, 2009

ബിടി.ഗര്‍ഭാശയം !


സാമ്രാജ്യത്വവും,വിവിധ ചേരിഭരണവും,മുതലാളിത്വവും എന്നോ അസ്തമിച്ചു കഴിഞ്ഞു. ഇപ്പോള്‍ ലോകം കോര്‍പ്പറേറ്റ് ഭരണത്തിന്റെ കളിത്തൊട്ടിലില്‍ ആര്‍ത്തുല്ലസിച്ച് കളിച്ചുകൊണ്ടിരിക്കയാണ്. ഇനി നാം തന്തയില്ലാമയുടെ മഹത്തായ ഉപഭോക്തൃലോകത്തേക്ക് പിച്ചവക്കും.ഉപഭോക്താവ് രാജാവാണെന്ന് നമ്മേ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. ഇക്കിളിപ്പെടുത്തി രസിപ്പിച്ചുകൊണ്ടിരിക്കും.ഉപഭോക്തൃലോകം ബ്രാന്‍ഡ് ലോകത്തിന്റെ ശൈശവമാണ്. നമ്മേ ഇക്കാലത്ത് ലോകസുദരികളായ പൂതനമാര്‍ മുലപ്പാലൂട്ടും.
ആ മാതൃസ്നേഹത്തിന് നാം ഒന്നും തന്നെ പ്രതിഫലം കൊടുക്കേണ്ടതില്ല. നമ്മെ മടിയിലിരുത്തി പാലൂട്ടാ‍നുള്ള,പൂതനമാര്‍ക്ക് പടിഞ്ഞിരിക്കാനുള്ള മൂന്നടി മണ്ണ്.അതു മാത്രം മതിയാകും. തുടര്‍ന്ന് രാഷ്ട്രങ്ങള്‍ അപ്രത്യക്ഷമാകും. ബി.ടി.വഴുതനയും, അരിയും,ഗോതംബും,ചേനയും,ചേംബും,വാഴക്കുലയും വിളയുന്ന ലബോറട്ടറികളുടെ വയല്‍ വരംബില്‍ കീറ ഷര്‍ട്ടും,കലത്തില്‍ ചോക്കുകൊണ്ട് വരച്ചുണ്ടാക്കിയ തുറിച്ച മുഖഭാവത്തോടെ മറിഞ്ഞു വീഴുന്നതിനായി ഒരു കാറ്റിന്റെ വരവും പ്രതീക്ഷിച്ച് നോക്കുകുത്തികളെപ്പോലെ നമ്മുടെ ജനാധിപത്യ ഗവണ്മെന്റുകള്‍ കാത്തുനില്‍ക്കും. അതും കഴിഞ്ഞാണ് കോര്‍പ്പറേറ്റ് യുദ്ധങ്ങളുടെ യുഗം ആരംഭിക്കുക. ഒരു പക്ഷേ,റോബോട്ടുകളുടെ യുദ്ധങ്ങളും,ലോകമഹായുദ്ധവും.ഈ രസകരമായ സംഭവങ്ങളെല്ലാം കാണാന്‍ ഒരു പത്തു സെന്റ് ചന്ത്രോപരിതലവും, അവിടെയൊരു വീടും, ഒരു കിണറും, കുറച്ചു കപ്പയും,ചീരയും,വഴുതനയും,വെണ്ടയും,വാഴയും,തുളസിത്തറപോലെയെങ്കിലും കുറച്ച് നെല്‍ച്ചെടികളും വളര്‍ത്തുന്നതായി സ്വപ്നം കാണാനുള്ള സിദ്ധി ഉപയോഗപ്പെടുത്തി വര്‍ത്തമാനത്തിന്റെ ആശങ്കകളെ മോഹാലസ്യത്തിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയാണ് ഈ ചിത്രകാരന്‍.
സത്യത്തില്‍ നമ്മുടെ യുവരാജനേയും,അവരുടെ ഇറ്റലിക്കാരിയായ അമ്മയേയും പ്രതീക്ഷയോടെ നോക്കുകയാണ് ചിത്രകാരന്‍.ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യ മുഴുവന്‍ പിടിച്ചടക്കാനുള്ള സാഹചര്യം ഇപ്പോഴും നിലവിലുണ്ടായിട്ടും,... വിയര്‍പ്പുപൊടിയാതെ ഇസ്തിരി ചുളിയാതെ സൌന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പില്‍ മുഴുകിയിരിക്കുന്നപോലുള്ള അതിന്റെ നേതൃത്വത്തിന്റെ ആണത്വത്തില്‍ വിശ്വാസമില്ലാത്തതിനാല്‍, രാജകുടുംബമെങ്കിലും ആത്മാഭിമാനത്താല്‍ ശക്തിപ്പെട്ടിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ്. കാരണം, താമസിയാതെ നാം വിഷം തീനികളും,പരീക്ഷണ മൃഗങ്ങളും,ദയാവദത്തിനു വിധേയരാകുന്ന മൂന്നാം ലോക കീടങ്ങളുമായിത്തീരും. ബിടി മുല ഞെട്ടുകളും, ബിടി.ഗര്‍ഭപാത്രങ്ങളും,വെളുത്തതൊലിയും,ഇരുണ്ട തൊലിയും,കറുത്തതൊലിയും ഇച്ഛാനുസരണം മാറ്റാന്‍ കഴിവുള്ള തന്തയില്ലാത്ത ബിടി കുട്ടികളെ ബിടി ഗര്‍ഭാശയങ്ങളില്‍ വച്ച് വിരിയിച്ചെടുക്കുന്ന ഒരു ലോകത്ത് ആണെന്നുപറഞ്ഞ് ജീവിച്ചിട്ടെന്തുകാര്യം ? ബിടി വേശ്യാ യുഗത്തിനു മുന്‍പ് അന്തസ്സായി ഒന്ന് ആത്മഹത്യ ചെയ്യാന്‍ അന്തസ്സുള്ള സ്വദേശിയായ ഒരു ഔണ്‍സ് വിഷമെങ്കിലും നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്ക് വികസിപ്പിക്കാനാകണേ എന്ന പ്രാര്‍ത്ഥയിലാണിപ്പോള്‍.

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ലീഡര്‍ പേജില്‍(നാലാം പേജ്.22.10.09)ഡോക്റ്റര്‍ കെ.പി.പ്രഭാകരന്‍ നായര്‍ എഴുതിയ ബി.ടി.വഴുതന-മോണ്‍സാന്റോയുടെ ചതി എന്ന ലേഖനം വായിച്ച് വിത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ആശങ്കപ്പെട്ടതുകൊണ്ടാണ് ഈ പോസ്റ്റ് എഴുതാനിടയായത്. മാതൃഭൂമിയിലെ ലേഖനം മുകളില്‍ സ്കാന്‍ ചെയ്ത് ചേര്‍ത്തിരിക്കുന്നു. ചിത്രത്തില്‍ ക്ലിക്കിയാല്‍ വായിക്കാവുന്ന വലിപ്പത്തില്‍ തുറന്നുവരും.

Sunday, October 18, 2009

വക്കം മൌലവി,മാധ്യമം,ഇന്ത്യാവിഷന്‍...


സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള നാടുകടത്തപ്പെട്ടതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന അനുസ്മരണങ്ങളുടെ ഭാഗമായി ബ്ലോഗര്‍ ദത്തന്റെ വിവേകം ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ട സ്വദേശാഭിമാനിയുടെ നാടുകടത്തലും വക്കം മൌലവിയും എന്ന അവസരോചിതമായ കുറിപ്പ് ഈ ആഴ്ച്ചത്തെ മാതൃഭൂമി ബ്ലോഗനയിലും പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഒരു പത്രത്തിന്റെ നിലപാടു രൂപീകരണത്തില്‍ അതിന്റെ ഉടമക്കുള്ള അവഗണിക്കപ്പെട്ട പ്രാധാന്യത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടി ഉയര്‍ത്തിക്കാണിക്കുന്ന
ചരിത്ര നിയോഗം ഈ പോസ്റ്റിനും മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്റെ ഓര്‍മ്മപ്പെടുത്തലിനുമുണ്ടെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
ദത്തന്റെ പോസ്റ്റ് വായിക്കാന്‍ ഈ ലിങ്കിലൂടെ പോയാല്‍ മതിയാകും.
ചിത്രകാരന്‍ ഇതിന്റെ വെളിച്ചത്തില്‍ നമ്മുടെ പത്രമുതലാളിമാരുടെ സാംസ്ക്കാരിക സ്ഥാനത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.
ഏതു പത്ര മാധ്യമത്തിന്റേയും സ്വഭാവം നിശ്ചയിക്കുന്നത് അതിന്റെ ഉടമയുടെ മനസ്സിലെ നന്മയുടെ അളവുതന്നെയാണ്.പത്രാധിപരുടെ ഹൃദയ ശുദ്ധിയേക്കാള്‍ പത്രത്തെ സ്വാധീനിക്കുന്നതും സാംസ്ക്കാരികോര്‍ജ്ജ്യമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതും പത്ര ഉടമയുടെ ഉദ്ദേശശുദ്ധിതന്നെയാണ്. നമ്മുടെ മാതൃഭൂമി,മനോരമ,കൌമുദി പത്രങ്ങളുടെ സാംസ്ക്കാരിക വന്ധ്യതയെയും മാധ്യമം, ഇന്ത്യവിഷന്‍ തുടങ്ങിയ മാധ്യമങ്ങളുടെ സാംസ്ക്കാരിക ഉദ്ധാരണശേഷിയേയും ഇതോടുകൂടി കൂട്ടി വായിക്കേണ്ടതാണ്. ഇവിടെയെല്ലാം ചിത്രകാരന്‍ കാണുന്ന ഒരു മത സംസ്ക്കാരത്തിന്റെ സമവാക്യചേരുവയുണ്ട്. ഹിന്ദു-കൃസ്ത്യന്‍-ജൈന ഉടമസ്തതയിലുള്ള പത്രങ്ങള്‍ക്ക് നമ്മുടെ സാംസ്ക്കാരിക ഹൈന്ദവസവര്‍ണ്ണതയുടെ ചക്കരക്കുടത്തില്‍ നിന്നും സമൂഹത്തെ പുറത്തുകടത്താനോ,സ്വയം പുറത്തു കടക്കാനോ കഴിയുന്നില്ല.
മൂര്‍ച്ചയില്ലാത്ത കുഴഞ്ഞ പത്രാധിപന്മാരുടെ പടയെക്കൊണ്ട് അവര്‍ ജനക്കൂട്ടത്തിന്റെ ഒഴുക്കിന്റെ മുന്‍ നിരയിലേക്ക് മാസാല മുക്കി പൊരിച്ച നോട്ടീസുവിതരണമായി പത്രപ്രവര്‍ത്തനത്തെ ചിട്ടപ്പെടുത്തിവച്ചിരിക്കുന്നു.ട്രെന്‍ഡുകള്‍ക്കു മുന്നില്‍ സാങ്കേതികവിദ്യകൊണ്ട് ഓടിയെത്തുക എന്ന ബുദ്ധിയുടേയും, പാരംബര്യത്തിന്റേയും, പ്രഫഷണലിസത്തിന്റേയും,വായനക്കരന്റെ ശീലത്തിന്റേയും തുടര്‍ച്ചക്കപ്പുറം നമ്മുടെ സാംസ്ക്കാരിക ശാപമാകുന്നു ഇങ്ങനെയുള്ള മാധ്യമങ്ങള്‍.പണം,അധികാരം,സ്ഥാനമാനം എന്നീ അരാഷ്ട്രീയവും ലജ്ജാകരവുമായ ലക്ഷ്യങ്ങള്‍ക്കുപരി വായനക്കാരന്റെ ബോധശുദ്ധീകരണത്തിനായി ഒന്നുംതന്നെ സംഭാവന ചെയ്യാനാകാത്തവിധം ഇത്തരം പത്ര ഉടമകള്‍ ഒഴിഞ്ഞ തകര പാട്ടകളായിരിക്കുന്നു !

മാധ്യമം ഓണപ്പതിപ്പ്
ഈ വര്‍ഷത്തെ മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ ഓണപ്പതിപ്പ് അവിചാരിതമായാണ് ചിത്രകാരന്റെ കണ്ണില്‍ പെട്ടത്. പൊതുവെ പത്രമാധ്യമങ്ങളുടെ വായനക്കാരനല്ലാത്ത ചിത്രകാരന്‍ നാട്ടില്‍ പോയപ്പോള്‍ സമയം പോക്കാനായി അനിയന്റെ മേശപ്പുറത്ത് പരതി ലഭിച്ച ഓണപ്പതിപ്പ് നല്ലൊരു കാഴ്ച്ചയായിരുന്നു.പരസ്യത്തിന്റെ ആധിക്യത്താല്‍ മനസ്സില്‍ നിന്നും പടിയടച്ച് പിണ്ഢം വക്കപ്പെട്ട മാതൃഭൂമി,മനോരമ ഓണപ്പതിപ്പുകള്‍ക്ക് വിപരീതമായി ഒരു സാംസ്ക്കാരിക മരുപ്പച്ചയായി മാധ്യമം പതിനൊന്ന് ജൈവ മനുഷ്യരെക്കുറിച്ച്, അവരുടെ ഋഷി സമാനമായ ധന്യമായ ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ഹൃദയ ശുദ്ധിയോടെ സംസാരിക്കുന്നു.
മാധ്യമം ആഴ്ച്ചപ്പതിപ്പ് വായിക്കാതിരിക്കുന്നതുകൊണ്ടായിരിക്കാം ചിത്രകാരന്‍ ഇങ്ങനെ അസ്ഥാനത്ത് അതിശയിച്ച് നിന്നുപോയത്.
ചിത്രകാരന്റെ അറിവില്ലായ്മയെ പൊറുക്കുക.സബ് എഡിറ്റര്‍ സവാദ് റഹ്മാന്റെ മുഖവുരയായുള്ള “ഇവരുടെ കിറുക്കാണ് നമ്മുടെ ജീവ വായു”എന്ന കുറിപ്പിനു ശേഷം
1)പോങ്ങാട്ടിരി മുണ്ടന്‍-എം.അബ്ദുള്‍ റഷീദ്,
2)ശ്രീ പഡ്‌റെ-വേണു കള്ളാര്‍,
3)പള്ളിക്കല്‍ ഭവാനി-സെയ്ഫ് ചക്കുവള്ളി,
4)മല്ലികാര്‍ജ്ജുനന്‍ കാണി-ജി.പ്രജേഷ്സെന്‍,
5)ഗൌതം സാരംഗ്,
6)കെ.വി.ദയാല്‍-കെ.എ.സെയ്ഫുദ്ധീന്‍,
7)ഫോറസ്റ്റ് കരീം-പി.കൃഷ്ണകുമാരി,
8)കെ.കെ.കുന്നത്ത്-എം.ഷിയാസ്,
9)നാരായണിയേച്ചി-കെ.പി.റഷീദ്,
10)ബഷീര്‍ സുജീവനം-സിയാദ് അഹമ്മദ്,
11)തോരപ്പ മുഹമ്മദ്-ഇബ്രാഹിം കോട്ടക്കല്‍
തുടങ്ങിയവരുടെ അനുഭവ സാന്ദ്രമായ ഫീച്ചറുകള്‍ മാധ്യമം ഓണപ്പതിപ്പിലൂടെ റിയാലിറ്റി ഷോകളില്‍ മതിമറന്നിരിക്കുന്ന മലയാളികളെ തട്ടിയുണര്‍ത്തിക്കൊണ്ട് പ്രസിദ്ധീകരിക്കാനുള്ള ഊര്‍ജ്ജ്യം വെറും പത്രാധിപന്മാരുടെ സംഭാവനയാകില്ല. പത്ര ഉടമസ്തരുടെ ആണത്വം കൂടിയാണ് ഇതിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്.

ഇന്ത്യാവിഷന്
അതുപോലെത്തന്നെ, ഇന്ത്യവിഷനിലൂടെ ശനി,ഞായര്‍ ദിവസങ്ങളില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന വി.കെ.സി.സ്ട്രീറ്റ് ലൈറ്റ് എന്ന സംഗീത റിയല്‍ ഷോയില്‍ തെരുവു ഗായകരെ പൊതുധാരയിലേക്ക് കൊണ്ടുവന്ന് അവരെക്കൊണ്ട് ജീവിതത്തിന്റെ പൊള്ളത്തരം കുത്തിപ്പൊട്ടിക്കുന്ന അസാധാരണമായ ധൈര്യം ഇന്ത്യവിഷന്‍ പ്രകടിപ്പിക്കുംബോള്‍ ചിത്രകാരന്‍ അത് സമൂഹത്തിന്റെ സാംസ്ക്കാരിക പ്രതീക്ഷകളുടെ നവ മുകുളങ്ങളായാണ് കാണുന്നത്. ഇന്ത്യാ വിഷന്റെ മാനേജുമെന്റ് മുനീറിന്റെ ഹൃദയശുദ്ധിക്ക് അതിന്റെ പത്രാധിപസമിതി നല്‍കുന്ന തെളിച്ചം സമൂഹത്തിന്റെ വെളിച്ചമാകുന്നുണ്ട്.ഇന്ത്യവിഷന്‍ ടി.വി. ലൈവ് ലിങ്ക്

വളരെ പരിമിതമായ ഉദാഹരണങ്ങളെ ചിത്രകാരന്‍ പങ്കുവക്കുന്നുള്ളു എങ്കിലും,മുസ്ലീം സാംസ്ക്കാരികത നമ്മുടെ ഹിന്ദു-കൃസ്ത്യന്‍-ജൈന സാംസ്ക്കാരികതയേക്കാള്‍ നമ്മുടെ മണ്ണിന്റെ ആത്മാഭിമാനത്തിന്റെ കരുത്തും സത്യസന്ധതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കരുത്ത് തെളിയിച്ചിരിക്കുന്നു എന്ന് ചിത്രകാരന്‍ സന്തോഷപൂര്‍വ്വം മനസ്സിലാക്കുന്നു. ഈ മാധ്യമ ഉടമകളെ കേവലം മതത്തിന്റെ കുടുസ്സു കളങ്ങളില്‍ നിര്‍ത്തി വരച്ചു പഠിച്ചത് അവര്‍ വര്‍ഗ്ഗീയതയുടെ വക്താക്കളായി നിലകൊള്ളുന്നതിനാലല്ല. ഇതര പത്ര മുതലാളികളെ അപേക്ഷിച്ച് കൂടുതല്‍ മാനവികമായ ആത്മബോധമുള്ളവര്‍ ഇവരാണെന്നതിനാല്‍ ഇവരെ ഹൈന്ദവ സവര്‍ന്നതയുടെ ജീര്‍ണതയുടെ
അഴുക്കു തീണ്ടാത്തവരെന്ന് പ്രത്യേകം എടുത്തുപറയുന്നതിനു വേണ്ടി മാത്രമാണ്.

ചിത്രകാരന്റെ കുട്ടിക്കാലത്തൊക്കെ നമ്മുടെ നാട്ടിലെ നായ്കള്‍ക്ക് ടിപ്പുവെന്ന് പേര്‍ സാധാരണമായിരുന്നു. ഹൈന്ദവ സവര്‍ണ്ണ ധാര്‍ഷ്ട്ര്യത്തിന്റെ വേട്ടപ്പട്ടികളായി എക്കാലവും നിലനിര്‍ത്താനുള്ള അധീശബോധത്തിന്റെ പരിഹാസ്യമായ ആ ഓര്‍മ്മ പോലും എത്രമാത്രം നാണം കെട്ടതാണ്. കുഞ്ഞാലിമരക്കാര്‍മാരെപ്പോലെ രാജ്യസ്നേഹമോ, ഉലയാത്ത രാഷ്ട്രീയ ബോധമോ പേടിത്തൊണ്ടന്മാരായ നമ്മുടെ ആഘോഷിക്കപ്പെടുന്ന വീരശൂരപരാക്രമികള്‍ക്ക് ഉണ്ടായിരിക്കാനിടയുണ്ടോ ? വാമനനില്‍ നിന്നും ലഭിച്ച ചതിയല്ലാതെ ഒരായുധം പോലും അവര്‍ക്കറിയുമോ ?

ലോക ഇസ്ലാമികതയുടെ വിഷമേല്‍ക്കാതെ അതിജീവിക്കുകയാണെങ്കില്‍ ... മുസ്ലീംസാംസ്ക്കാരികത നമ്മുടെ ഹിന്ദു-കൃസ്ത്യന്‍-ജൈന സാംസ്ക്കാരികതയേക്കാള്‍ സത്യത്തിന്റെയും,മാനവികതയുടേയും വഴിയില്‍ വളരെ മുന്നിലാണെന്നു മാത്രമല്ല, ഭാവി അവര്‍ക്കുള്ളതുതന്നെയാണ്.

നഗ്നവസ്ത്രം നെയ്യുന്നവന്‍

രാവും പകലും,ഉറക്കവും ഉണര്‍വ്വും
നെയ്തുകാരനു കൂട്ടിരിക്കുന്നു.
കട്ടപിടിച്ച നൂല്‍ക്കെട്ടുകള്‍ നല്ലിചുറ്റി
വാമഭാഗത്ത് ദൈവം അടുത്തിരിക്കുന്നു.

ഏകാന്തതയുടെ വാത്മീകത്തിലിരുന്ന്
നെയ്ത്തുകാരന്‍ തന്റെ നഗ്നവസ്ത്രം നെയ്തെടുക്കുകയാണ്.
തനിക്കുമാത്രം കാണാനാകുന്ന,
തന്റെ മാത്രം ഉടുപ്പാകുന്ന നഗ്ന വസ്ത്രം.

അന്യന്റെ കണ്ണിനെ മറച്ചുകെട്ടാത്ത,
അപരന്റെ കാലിനെ ചങ്ങലക്കിടാത്ത,
ശൂദ്രന്റെ ചെവിയില്‍ ഇയ്യത്തിന്റെ മന്ത്രം പൊഴിക്കാത്ത,
പൊളിപറയാത്ത സുതാര്യ വസ്ത്രം.

ആത്മബോധത്തിന്റെ മഴവില്‍ നൂലുകള്‍
ഊടും പാവുമാക്കി ഇടത്തോട്ടും വലത്തോട്ടും,
ഉള്ളിലോട്ടും പുറത്തോട്ടും ഓടം പായിച്ച്
അയാള്‍ നെയ്തുകൊണ്ടിരിക്കുന്നു വസ്ത്രം.

ആത്മാവിലെ മഗ്ഗത്തില്‍ വസ്ത്രം പൂര്‍ത്തിയാകാന്‍
ഈറ്റുനോവായി കോഴികൂവുന്നു.
നെയ്ത്തുകാരനുചുറ്റും നേരം വെളുക്കുന്നു.
സത്യമായും നിങ്ങള്‍ക്ക് ചിരിക്കാതിരിക്കാനാകില്ല !

ധന്യതയുടെ നിറവില്‍ സ്വാര്‍ത്ഥതയെ പാര്‍പ്പിക്കാത്ത വസ്ത്രം
നെയ്ത്തുകാരന് അഴിച്ചുമാറ്റാനാകുമോ ?
ജീവിതത്തിന്റെ സൌന്ദര്യ-ധന്യത ഒരു വെടിയുണ്ടയായിപ്പോലും
ഹൃദയത്തില്‍ തൊഴാനെത്തുമെന്ന് അറിവില്ലാതിരിക്കുമോ ?

നഗ്നതയുടെ ഉടുപ്പുനെയ്യുന്ന നെയ്ത്തുകാരെ...,
ചിത്രകാരന്റെ പ്രണാമം.
നിങ്ങളാണല്ലോ എന്റെ സ്വാതന്ത്ര്യത്തിന്റെ
ഉടുപ്പു നെയ്തു തന്നത് ... പ്രണാമം,പ്രണാമം...പ്രണാമം.



പ്രസ്താവന:
പ്രിയമുള്ള ബ്ലോഗ് വായനക്കാരെ,
മുകളില്‍ കൊടുത്തിരിക്കുന്നത് ചിത്രകാരന്റെ ഒരു കവിതയാണ്.സ്വന്തം ചിന്തകള്‍ ചിലപ്പോള്‍ ചില വാക്കുകളില്‍ കോര്‍ത്ത് കെട്ടുംബോള്‍ വഴിയില്‍ ഉപേക്ഷിച്ചു കളയാന്‍ മനസ്സ് അനുവദിക്കില്ല എന്ന്തുകൊണ്ട് ബ്ലോഗില്‍ സൂക്ഷിക്കുന്നതാണ്.എത്ര മോശമായാലും നല്ലതായാലും ഇതു ചിത്രകാരന്റെ കവിതയാണ് എന്നൊരു ഗ്യാരണ്ടി മാത്രമേയുള്ളു.ഇത് ഒരു കവിതക്കുള്ള മാതൃകയല്ലാ എന്ന് ! അതായത് മറ്റാര്‍ക്കും ഇത് കവിതയായി തോന്നണമെന്നില്ല. സത്യത്തില്‍ കാലത്തിന്റെ പ്രതിബിംബം മാത്രമായ ഈ പ്രപഞ്ചത്തില്‍ എല്ലാറ്റിനും താളമുണ്ടെന്നതിനാല്‍ എല്ലാം കാവ്യാത്മകമാണെന്നു തോന്നുന്നു. എന്നാല്‍, ചിലത് കൂടുതല്‍ നല്ല കവിതയാകുന്നു. ചിലര്‍ കൂടുതല്‍ നല്ല മനുഷ്യരാകുന്നതുപോലെ. അത്തരം കവിതകളുടെ ഉള്ളടക്കം വെറും താളമല്ല.ആ കവിതയുടെ മഹത്വമാണ് സൌന്ദര്യമായി നിലാവായും,സൂര്യപ്രകാശമായും, സമൂഹത്തിന്റെ സുഗന്ധവും,സംഗീതവുമായി ഒഴുകി പരക്കുന്നതെന്നു തോന്നുന്നു. ഈ മഹത്വം എന്ന പ്രയോഗത്തില്‍ തന്നെ ഒരു ബഹുത്വമുണ്ട്. നമ്മുടെ വീട്ടില്‍ നമുക്ക് വിശപ്പടക്കാനുള്ള ഭക്ഷണത്തിന്റെ പെരുമ കൂടുതല്‍ പേര്‍ അറിയേണ്ടതില്ല. നമുക്ക് സ്വയം ഉരുവിട്ട് ആനന്ദിക്കാനുള്ള കവിത പോലെ !
എന്നാല്‍, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ ഊട്ടാനുള്ള ഭക്ഷണമുണ്ടാക്കുന്നവരെ ആ മഹത്വപൂര്‍ണ്ണമായ ലക്ഷ്യത്തിന്റെ പവിത്രത കാരണം നാം മഹാത്മാക്കളായി കാണുന്നു. പിന്നെയും, വികസിച്ച് മാനവകുലത്തെ മുഴുവന്‍ സ്നേഹമൃതൂട്ടാന്‍ കെല്‍പ്പുള്ള ദര്‍ശനങ്ങളെ
പ്രസരിപ്പിച്ചവരെ നാം ഇതിഹാസകാരന്മാരെന്നോ, ഇതിഹാസം തന്നെയെന്നോ, നന്മയുടെ അവതാരങ്ങളെന്നോ തിരിച്ചറിയുന്നു.

അതുകൊണ്ടുതന്നെ ഒരു കവിത എഴുതിയതുകൊണ്ടോ, ഒരു ചിത്രം വരച്ചതുകൊണ്ടൊ,ഒരു കഥ പറഞ്ഞതുകൊണ്ടോ നാമാരും മഹാന്മാരാകുന്നില്ല. അതേ സമയം നമുക്കെല്ലാം തന്നെ നമ്മുടേതായ കഥയെഴുതാനും, കവിത എഴുതാനും, ചിത്രം വരക്കാനും കഴിവുകളുണ്ടുതാനും.ആ സത്യം വിശ്വസിച്ചേ പറ്റു.അല്ലാത്ത പക്ഷം, ആത്മബോധം നഷ്ടപ്പെട്ട് നാം വെറുമൊരു അടിമക്കൂട്ടമാകും ! നമുക്ക് നമ്മുടെ വ്യക്തിഗതമായ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ കാരണം,സ്നേഹ ബന്ധങ്ങള്‍,കടപ്പാടുകള്‍ എന്നിവ കാരണം കൂടുതല്‍ അഴത്തിലോ വിശാലമായോ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാതെവരുന്നു എന്നേയുള്ളു. അതായത് മഹത്വമുള്ളവര്‍ ജീവിതം അനുഭവിച്ചറിയാന്‍ അപരിചിതമായ വഴികള്‍ തിരഞ്ഞെടുക്കുംബോള്‍, നാം നടന്നു ശീലിച്ച വഴികളില്‍ ചക്കാട്ടുന്ന താളത്തിലാണെങ്കിലും അദ്ധ്വാനിച്ച്, നടന്ന് ജീവിതം കൂടുതല്‍ ആസ്വദിക്കുന്നു. അതും,മഹത്വമുള്ളവരുടെ ചിലവില്‍...!!!! എന്നാല്‍, അതൊരു ബാധ്യതയല്ല. മനുഷ്യകുലത്തെ മൊത്തമായി സ്നേഹിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു എന്ന ഒരു ഓര്‍മ്മപ്പെടുത്തലായി മനസ്സിലുണ്ടായിരിക്കേണ്ട ഒരു സാംസ്ക്കാരിക വികാസമായി ഉള്‍ക്കൊള്ളേണ്ട അവബോധം !
(ഞായറാഴ്ച്ചകളില്‍ ചിത്രകാരനു ഭ്രാന്തു പിടിക്കുമെന്ന് സാരം)

Friday, October 16, 2009

അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !!

ദൈവത്തെക്കുറിച്ച് ചിത്രകാരന് കുറച്ചു ബഹുമാനമൊക്കെ ഉണ്ടായിരുന്നു.ഹിന്ദു മതത്തിലും,കൃസ്തുമതത്തിലും,കാണപ്പെടുന്ന ദൈവങ്ങളൊക്കെ കുറച്ച് മെച്ചപ്പെട്ട ബുദ്ധി നിലവാരമുള്ള ദൈവങ്ങളായിരുന്നതുകൊണ്ടാകാം ഈ ബഹുമാനം. ഹിന്ദുക്കള്‍ക്ക് ബഹു ദൈവ വിശ്വാസമായതുകൊണ്ട് നമ്മുടെ സ്വഭാവത്തിനനുസരിച്ച് ഏത് നിലവാരത്തില്‍ പെട്ട ദൈവവും ലഭ്യമാണ് എന്നൊരു ജനാധിപത്യ വ്യവസ്ഥിതിപോലും അവിടെ ലഭ്യമാണ്. തല്ലുന്ന ദൈവം, കൊല്ലുന്ന ദൈവം,തലവെട്ടുന്ന ദൈവം, പ്രേമിക്കുന്ന ദൈവം,പ്രേമിപ്പിക്കുന്ന ദൈവം,കുണ്ടന്‍ പണിയെടുക്കുന്ന ദൈവം,പ്രസവിക്കാന്‍ കഴിവുള്ള ആണ്‍ ദൈവം,ഓപ്പറേഷന്‍ നടത്താതിരുന്നിട്ടും ഇതുവരെ പ്രസവിക്കാതെ മേനിയഴക് കാത്തു സൂക്ഷിക്കുന്ന ദൈവം .... അങ്ങിനെ കോടിക്കണക്കിന് ദൈവവും,ഇവരെയെല്ലാം ഒരു ബിന്ദുവിലേക്ക് സമന്വയിപ്പിക്കുന്ന ബ്രഹ്മവും,പരബ്രഹ്മവും,നിര്‍ഗ്ഗുണ പരബ്രഹ്മവും,ഇതൊക്കെ പോരാഞ്ഞ് ബുദ്ധ ധര്‍മ്മത്തിന്റെ ദൈവ നിഷേധം നടത്തുന്ന, മനുഷ്യനെ ദൈവമായി പരസ്പ്പരം സംബോധന ചെയ്യാന്‍ പഠിപ്പിക്കുന്ന തത്വമസിയുടെ ആത്മാവായ ബുദ്ധന്റെ കേരളത്തിലെ രൂപമായ അയ്യപ്പനും എല്ലാം കൂടി എന്തൊരു രസമാണ് !!! പിന്നെ കൃസ്തു.മറിയ ചേച്ചി ,ജോസപ്പേട്ടന്‍...എല്ലുരോഗ വിദഗ്ദ അല്‍ഫോസേച്ചി....! ഇടത്തെ കയ്യില്‍ ആണിയടിച്ചാല്‍ വലത്തെ കയ്യിലും ആണിയടിക്കണമെന്ന് വാശിപിടിച്ചു കരയുന്ന കൃസ്തുവിനേയാണ് ചിത്രകാരന് കൂടുതല്‍ പ്രിയവും ബഹുമാനവും.

എന്നാല്‍, ഈ വകയിലൊന്നുമല്ലാത്ത ഒരു ദൈവത്തെ കണ്ട് ചിത്രകാരന്‍ ഇന്ന് ആകെ നാണം കെട്ടുപോയി. സ്വര്‍ഗ്ഗത്തില്‍ പഞ്ച നക്ഷത്ര വേശ്യാലയം നടത്തുന്ന ഒരു ദൈവം ചിത്രകാരന്റെ സങ്കല്‍പ്പത്തിലേ ഇല്ലാതിരുന്ന ഒരു പ്രത്യ്യേക ജനുസ്സ് ദൈവമാണ്.
ഈ ദൈവത്തിന്റെ ഭൂമിയിലെ ശവപ്പറംബുപോലുള്ള രാജ്യത്ത് അടിമപ്പണിയും,വെട്ടും കുത്തും,കൊള്ളയും,സ്ത്രീപീഢനവും ജീവിത വൃത്തിയാക്കിയ ഭക്ത ജനങ്ങാളായ പുരുഷന്മാര്‍ക്ക് (സ്ത്രീകള്‍ക്ക് ഇഹത്തിലും പരത്തിലും നോ കൂലി) കൂലിയായി കക്ഷി കൊടുത്തുകൊണ്ടിരുന്നത് മരണ ശേഷം സ്വര്‍ഗ്ഗത്തിലെത്തിക്കഴിഞ്ഞ് നല്‍കുമെന്ന് പറയുന്ന നക്ഷത്ര വേശ്യാലയ സൌകര്യമാണത്രേ ! ഭൂമിയില്‍ നിന്നും കൂടെ കൂട്ടുന്ന ഭാര്യമാര്‍ക്കൊപ്പം നല്ല കിണ്ണം കിണ്ണം വെളുത്ത തൊലിയുള്ള 72 മാദക തിടംബുകളും അതായത് ആരും ഇതുവരെ തൊട്ടിട്ടില്ലാത്ത പര്‍ദ്ദ പൊട്ടിക്കാത്ത 33 വയസ്സുള്ള ചരക്കുകള്‍ !!! ഒരിക്കലും ഉദ്ദരണം നഷ്ടപ്പെടാത്ത വിധം അന്തമില്ലാത്ത കാലത്തോളം നിരന്തരം 72 സുന്ദരികളുമായും ഭാര്യമാരുമായും സംഭോഗത്തിലാകുക എന്ന തൊഴിലു മാത്രമേ അവിടെ ചെയ്യേണ്ടതുള്ളുവത്രേ !!! ഭോഗം,ഭോഗം,ഭോഗം പിന്നെയും ഭോഗം അന്തമില്ലാത്ത ഭോഗം ! വിശപ്പുള്ളപ്പോള്‍ കെട്ടിടത്തിന്റെ അടിയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന വിവിധ ഓടകളില്‍ നിന്നും നല്ല ഒന്നാന്തരം മദ്യമോ, തേനോ,പാലോ കോരിക്കുടിക്കാം. എന്നു മാത്രമല്ല, കുട്ടികളുണ്ടാകില്ല,നിരോധ് വേണ്ട ! അവിടെ ഒരു തരത്തിലുമുള്ള കക്കൂസിന്റേയും കുളിമുറിയുടേയും ആവശ്യമില്ലത്രേ.സ്വര്‍ഗ്ഗം വൃത്തികേടാകാതിരിക്കാനുള്ള എല്ലാത്തരം വാസാക്ടമികളും ദൈവം ചെയ്തു വച്ചിട്ടാണ് നമ്മെ അവിടേക്ക് പ്രവേശിപ്പിക്കുക ! ഏത്ര ആഞ്ഞു പിടിച്ചാലും മൂത്രമോ,ശുക്ലമോ,മലമോ ബഹിര്‍‌ഗമിക്കില്ലത്രേ !!!ഈ വക സാധനങ്ങളെല്ലാം പൊടിച്ച് ഡൈലൂട്ട് ചെയ്ത് ഗ്യാസാക്കി അത്തറിന്റേയും,ഊദിന്റേയും,കസ്തൂരിയുടേയും സുഗന്ധമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ മൂത്രം പോലും കുടിവെള്ള മാക്കുന്നതുപോലെ ഈ ദൈവവും സ്വര്‍ഗ്ഗത്തില്‍ 1500 കൊല്ലം മുന്‍പുതന്നെ നടപ്പാക്കി എന്നത് അതിശയകരം തന്നെ ! ഇത്തരം രസകരമായ ഒരു മന്ദബുദ്ധി ദൈവത്തേയും അതിന്റെ ബാലിശവും ക്രൂരവുമായ ആചാര വിശേഷങ്ങളേയും നേരില്‍ കാണാന്‍ ഇ.എ.ജബ്ബാര്‍ മാഷിന്റെ ഖുറാന്‍ വിമര്‍ശനം തന്നെ വായിക്കണം. അതിന്റെ ലിങ്ക്:അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !! നമ്മുടെ ഹിന്ദുക്കളായ ബ്രാഹ്മണ്യത്തിനും സ്വര്‍ഗ്ഗത്തില്‍ കൂത്തച്ചികളായ അനവധി ദൈവങ്ങളുണ്ടായിരുന്നു. ഉര്‍വശി,രംഭ,തിലോത്തമ,ഇന്ദ്രാണി,മോഹിനിച്ചേച്ചി,കുണ്ടന്‍ വിഷ്ണു തുടങ്ങിയ ബ്രാഹ്മണ സ്വര്‍ഗ്ഗത്തിലെ ചരക്കുകള്‍ !!!
ഈ സാധനങ്ങളും(ബ്രാഹ്മണ്യം) അറേബ്യയില്‍ നിന്നും കെട്ടിയെടുത്തവരായിരിക്കണമെന്നാണ് ഇസ്ലാമിലെ സ്വര്‍ഗ്ഗ സംങ്കല്‍പ്പം അറിഞ്ഞപ്പോള്‍ തോന്നിയത്.
ബ്ലോഗര്‍ ബ്രൈറ്റിന്റെ “ദൈവത്തിന്റെ വികൃതികള്‍” എന്ന വിശേഷപ്പെട്ട ശാസ്ത്രീയമായി തയ്യാറാക്കിയ പോസ്റ്റുകൂടി വായിക്കുക. പ്രാകൃത ദൈവങ്ങള്‍ അറിവിന്റെ സൂര്യപ്രകാശമേറ്റുതന്നെ മനസ്സില്‍ നിന്നും ഒഴിഞ്ഞു പോകണം. അല്ലാതെ സാംസ്ക്കാരികതയിലേക്ക് മറ്റു വഴിയൊന്നുമില്ല.

Wednesday, October 14, 2009

തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!!

നമ്മുടെ സമൂഹം കുരുടന്മാരുടേതാണെന്നു തോന്നുന്നു.കണ്ണ് നമുക്ക് കാണാനുള്ളതല്ല. ജീവിതം ഭാവസാന്ദ്രമായി
അഭിനയിച്ചു ഫലിപ്പിക്കാന്‍ മുഖത്ത് സ്ഥാപിച്ചിട്ടുള്ള രണ്ടു ഉരുണ്ട ഗോളങ്ങളാണ് കണ്ണുകള്‍ !
ഭൂപരിഷ്ക്കരണ നിയമം കൊണ്ടുവന്നിട്ട് അരനൂറ്റാണ്ടായെങ്കിലും
ആ സാധനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നിയമമായിരുന്നെന്നേ നമുക്കറിയു.
അതിന്റെ അന്തസത്ത, സാധ്യതകള്‍ എന്നിവയൊന്നും നമുക്ക് വിഷയങ്ങളല്ല.
നമുക്ക് എന്ത് പ്രവര്‍ത്തിയുടേയും ഒരു ഉദ്ഘാടനമോ, തറക്കല്ലിടലോ,അതിനോടനുബന്ധിച്ച പ്രസംഗ തൊഴിലാളികളുടെ
വായ്‌നാറ്റമോ അനുഭവിച്ചാല്‍ മതിയാകും.പ്രസംഗം കേട്ടാല്‍,വായിച്ചാല്‍,നേതാവിനെ കണ്ടാല്‍,സുഭിക്ഷമായി ഉണ്ട പ്രതീതിയാണ്.

തേനീച്ചക്കൂട്ടില്‍ റാണി ഈച്ചയെ കുടിയിരുത്തുന്നതുപോലെ വ്യവസായികളെ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ പ്രതിഷ്ടിച്ചും,
വന്‍ വ്യവസായികള്‍ക്ക് നാടും,പുഴയും,നശിപ്പിക്കാനുള്ള അവകാശങ്ങള്‍ തീറെഴുതിക്കൊടുത്തും, കാടും വെള്ളവും പ്രകൃതി വിഭവങ്ങളും
അവരുടെ മുന്നില്‍ സമര്‍പ്പിച്ചും, ഐടി പാര്‍ക്കുകളും,സ്മാര്‍ട്ട് സിറ്റികളും നല്‍കി സുഖിപ്പിച്ചും നാം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍, നമ്മുടെ നാട്ടിലുള്ള ഈ നാടിന്റെ അവകാശികളും,
ആയിരക്കണക്കിന് വര്‍ഷമായി നമ്മേ ഊട്ടിപ്പോരുന്നവരുമായ പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമികൊടുക്കണമെന്ന്
ആര്‍ക്കും തോന്നാത്തതെന്ത്? നമ്മുടെ സര്‍ക്കാരിനും,ജനങ്ങള്‍ക്കും ഇവര്‍ ഇന്നും പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ട കന്നുകാലികളാണെന്ന് തോന്നുന്നതെന്തുകൊണ്ടായിരിക്കും ? നമ്മുടെ വേഷം എത്ര വൃത്തിയുള്ളതായാലും, മനസ്സ് മലിനമാണെന്നുതന്നെയല്ലേ ഇതിനര്‍ത്ഥം ? കൃഷി ചെയ്യാന്‍ മുന്നോട്ടുവരുന്ന പട്ടികജാതി പട്ടിക വിഭാഗം ജനങ്ങള്‍ക്ക് എത്ര ഭൂമിയും ലഭ്യമാക്കുമെന്ന് സസന്തോഷം പറയാനും ആത്മാര്‍ത്ഥമായി അതു നടപ്പിലാക്കാനും നമുക്ക് തന്തക്കു പിറന്നവരുടെ ഗവണ്മെന്റുണ്ടാകേണ്ടിയിരിക്കുന്നു.

ഡി.പ്രദീപ് കുമാറിന്റെ ദൃഷ്ടിദോഷം ബ്ലോഗിലെ അന്നം മുടക്കികള്‍ എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ചിത്രകാരന്റെ മനസ്സില്‍ തോന്നിയ ചിന്തകള്‍ കുറിച്ചിട്ടതാണ്. പ്രദീപ് കുമാറിന്റെ ബ്ലോഗിലെഴുതിയ ചിത്രകാരന്റെ കാടുകേറുന്ന ചിന്തകളുടെ കമന്റും താഴെ കൊടുക്കുന്നു.

:ചിത്രകാരന്‍ said...

നമുക്ക് ബുദ്ധിയുദിച്ചിട്ട് ഈ നാട് നന്നാകുമെന്ന് തോന്നുന്നില്ല. ഭാവ ഹാവാദികളിലും,ശാസ്ത്ര ജ്ഞാനത്തിലും,ഭാഷാപ്രാവീണ്യത്തിലും,കൂലിപ്പണിയെടുത്താണെങ്കിലും പണത്തിന്റെകാര്യത്തിലും, സ്വത്തും,പെണ്ണും-പൊന്നും,രാജ്യവും പണയം വച്ചാണെങ്കിലും പൊങ്ങച്ചത്തിന്റെ കാര്യത്തിലും നമ്മള്‍ സായിപ്പിനൊപ്പമാണ്. അതേ സമയം പ്രായോഗികബുദ്ധിയുടെ കാര്യത്തില്‍ നമ്മള്‍ ഹൃസ്വദൃഷ്ടികളാണ്. ഞാന്‍ എന്ന ചെറിയ വട്ടത്തിനപ്പുറം നമ്മുടെ മനസ്സ് വികസിക്കില്ല.
അടിമക്കൂട്ടം അവതരിപ്പിക്കുന്ന സംബന്നരെക്കുറിച്ചുള്ള മിഥ്യാധാരണകളുടെ
ഫാന്‍സി ഡ്രസ്സ് മത്സരമാണ് ചുരുക്കത്തില്‍ നമ്മുടെ ജീവിത സങ്കല്‍പ്പം !

വിദ്യാസംബന്നരെന്ന് വിശ്വസിക്കപ്പെടുന്ന നമ്മുടെ ഡോക്റ്റര്‍മാരും, എഞ്ചിനീയര്‍മാരും,പ്രഫസര്‍മാരും,അദ്ധ്യാപകരും,ഐടിവിദഗ്ദരും,ജേണലിസ്റ്റുകളും,
ബാങ്ക്-ഓഫീസ് ജീവനക്കാരും,പ്രവാസികളും,വക്കീലന്മാരും,രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാരും .... ഇന്നത്തെ
കംബോള വ്യവസ്ഥയുടെ കോഴിക്കൂട്ടിലെ ചിറകുകളില്ലാത്ത ഇറച്ചിക്കോഴികള്‍ മാത്രമാണ്.
എത്ര വിദ്യാഭ്യാസം ലഭിച്ചിട്ടും മനുഷ്യരാകാന്‍ കഴിയാത്ത ഈ ഹതഭാഗ്യര്‍ വല്ലപ്പോഴും മനുഷ്യരാണെന്ന് ഓര്‍മ്മ പുതുക്കാന്‍ മദ്യത്തില്‍ മുങ്ങിക്കുളിക്കേണ്ടിവരുന്നു. സ്വന്തം തന്തയെ അറിയാത്ത ഈ അടിമകളുടെ സമൂഹത്തില്‍ നിന്നും ... മണ്ണിന്റെ അവകാശികള്‍ക്ക് നീതി കിട്ടുമോ ??!!
ആയിരക്കണക്കിനു കൊല്ലം കൃഷിപ്പണിയെടുത്ത് വെയിലുകൊണ്ട് കരിഞ്ഞുപോയ പൊലയന്റെ കാലുതൊട്ടു വന്ദിക്കാന്‍ നമുക്ക്
നടു വളയുമോ???
നമ്മുടെ മനസ്സിന്റെ ആധാരവും,പട്ടയവും
പോലും ഈ നികൃഷ്ടനായ പൊലയനും,ആദിവാസിക്കും അവകാശപ്പെട്ടതാണെന്ന് ഓര്‍മ്മിപ്പിക്കാന്‍
നമുക്കൊരു അമ്മയുണ്ടോ ?
ഒന്നുമില്ലെങ്കില്‍, അന്തസ്സുള്ള അമ്മയുടെ മുലപ്പാലിന്റെ ഓര്‍മ്മ നഷ്ടപ്പെടാത്ത
ഒരു ചീളു കവിയെങ്കിലും ?


സ്വന്തം നാടിന്റെ തനിമയെ ആദരിക്കാന്‍
വിദ്യാഭ്യാസം കൊണ്ടൊന്നും ബുദ്ധി തെളിയില്ല.
തന്തക്ക് ജനിക്കുകതന്നെവേണം. അച്ഛനെ സത്യസന്ധതയോടെ തൊട്ടു കാണിക്കുന്ന
സ്നേഹമുള്ള അമ്മയില്‍ ജനിക്കുകതന്നെ വേണം !

തരിശിട്ട നിലങ്ങള്‍ പിടിച്ചെടുത്ത് പട്ടികജാതി-പട്ടിക വര്‍ഗ്ഗങ്ങളില്‍ പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍
ത്രാണിയുള്ളവര്‍ ഉയര്‍ന്നുവന്നിരുന്നെങ്കില്‍
എന്ന് സ്വപ്നം കാണാന്‍ പോലും
പ്രായോഗികബുദ്ധി അനുവദിക്കുന്നില്ലല്ലോ
ഭഗവാനേ !!!!
Wednesday, October 14, 2009

അസുരവാണി എന്ന ബ്ലൊഗില്‍ അസുരന്‍ എന്ന ബ്ലോഗര്‍ “അച്ചായനിസം-ചില അസൂയ ചിന്തകള്‍” എന്ന പോസ്റ്റിട്ടിരിക്കുന്നു. അതിന്റെ പ്രതിപാദ്യത്തിന് ഈ പോസ്റ്റുമായി നേരിയൊരു രക്തബന്ധമുള്ളതിനാല്‍ ഇവിടെ ഒരു ലിങ്കു ചേര്‍ക്കുന്നു. അതില്‍ കമന്റിട്ട ഭൂതത്താന്‍,പണിക്കര്‍ എന്നിവരുടെ കമന്റുകളോട് ചിത്രകാരന്റെ നീരസം പ്രകടിപ്പിക്കുന്ന കമന്റ് ലിങ്ക് ഇവിടെ.

Sunday, October 11, 2009

100%കവികളുടെ ബൂലോകം!

100% കവികളാലും,കഥാകൃത്തുക്കളാലും,ചിത്രകാരന്മാരാലും,അരിവെപ്പുകാരാലും,ക്ഷുരകന്മാരാലും ബൂലോകം സംബന്നമാകട്ടെ എന്നാണ്
ബൂലോകത്തെക്കുറിച്ചുള്ള ചിത്രകാരന്റെ ഏറ്റവും വലിയ രാഷ്ട്രീയ സ്വപ്നം ! എന്നാല്‍ ചില മൂരാച്ചികള്‍ വീണ്ടും ഗൃഹാതുരതയോടെ പഴയ തറവാടിത്വത്തിന്റെ വണ്ണിച്ച തൂണും,കൊത്തുപണിയുള്ള വാതിലും,മണിച്ചിത്രത്താഴും,ചിത്രപ്പണിയുള്ള മച്ചും, താങ്ങി ബൂലോകത്ത് ഒരു നാലുകെട്ടോ, എട്ടുകെട്ടോ,കോവിലകമോ പണിയണമെന്ന്
ശുദ്ധഗതിയോടെ ധാര്‍മ്മിക രോക്ഷം കൊള്ളുംബോള്‍ ഈ പാവം ചിത്രകാരനെന്തുചെയ്യും ?
ശുദ്ധാത്മാക്കളുടെ ധാര്‍മ്മിക രോക്ഷം ചിത്രകാരനെ ധര്‍മ്മസംങ്കടത്തിലാക്കുന്നു.പക്ഷേ,സ്വന്തം ചിന്തയിലെ വെള്ളെഴുത്ത് മാറാന്‍ കോര്‍ണ്ണിയ ചുരണ്ടി സുതാര്യമാക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.അതിനുള്ള ഓയിന്മെന്റായി ചിത്രകാരന്‍ സുനില്‍ (പണിക്കര്‍ എന്നൊരു അശ്ലീല വാക്കുകൂടി കക്ഷിയുടെ പേരിനു പിന്നില്‍ കാണുന്നുണ്ട്)എന്ന ബ്ലോഗറുടെ പണിക്കര്‍ സ്പീക്കിങ്ങ് ബ്ലോഗിലെ “ഉത്തരാധുനിക കവികളോട്” എന്ന പോസ്റ്റില്‍ കമന്റായി എഴുതി. ആ കമന്റ് നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ താഴെ കോപ്പി ചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്നു.
കവിതയായാലും,കഞ്ഞിയായാലും നിങ്ങള്‍ ജീവിതത്തെ
സ്നേഹിക്കുകയും നിങ്ങളുടെ സ്നേഹത്തെ പകുത്തു നല്‍കാന്‍
ശ്രമിക്കുകയുമാണ്. ആ ശ്രമത്തിന്റെ മഹനീയതയെ കാലമാണ് വിലയിരുത്തുക. നിങ്ങളുടെ കഞ്ഞിവക്കാനുള്ള,കവിത എഴുതാനുള്ള,സ്നേഹം പ്രകടിപ്പിക്കാനുള്ള മൌലീകാവകാശത്തെ
ആര്‍ക്കും വിലക്കാനാവകാശമില്ല.ഈ ചിത്രകാരന്‍ ബൂലോകത്ത് ജീവിക്കുന്നിടത്തോളം കാലം 100% കവിത്വത്തിലേക്ക് ബൂലോകത്തെ നയിക്കുക എന്നതാണ് ചിത്രകാരന്റെ രാഷ്ട്രീയ ലക്ഷ്യം.

സംസ്കാരത്തിന്റെയോ,സദാചാരത്തിന്റേയോ
വിലക്കുകള്‍ അതിനു വിഘാതമായി വന്ന് ഈ ബൂലോകത്തെ ഭരിക്കുകയാണെങ്കില്‍...
ചിത്രകാരന്റെ കാല്‍ച്ചുവട്ടില്‍ ആട്ടങ്ങ ചതഞ്ഞരയുന്നതുപൊലെ ഈ ബൂലോകം ചതഞ്ഞരഞ്ഞുപോകും.ബൂലോക ആട്ടങ്ങക്കകത്ത് എത്ര കോടി ബ്ലോഗര്‍ ഹൃദയങ്ങളുണ്ടെന്നത് ചിത്രകാരനെ തടയുന്നില്ല.
എല്ലാവര്‍ക്കും കവിത എഴുതാനും,ചിത്രം വരക്കാനും കഴിയുമെന്ന അറിവ്,അഥവ ആത്മബോധം ഒരു മനുഷ്യമനസിന്റെ അടിമത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. സമൂഹത്തിന്റെ മാനവിക വികാസമാണ്.
എനിക്ക് കവിത എഴുതാനറിയില്ല,കഥ പറയാനറിയില്ല,കഞ്ഞിവെക്കാനറിയില്ല,സ്നേഹിക്കാനറിയില്ല എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നമ്മുടെ അടിമ മനസ്സിന്റെ അടിമത്വ ഘോഷണങ്ങളാണ്.
ആത്മ നിന്ദകളാണ്.
(ഇതിന്റെയൊക്കെ കോപ്പി റൈറ്റ് ചിത്രകാരനാണേ !!! തിരുട ഗ്രാമത്തിലെ മലയാളികള്‍ മേയുന്ന ബൂലോകമായതുകൊണ്ട് പറഞ്ഞുപോകുന്നതാണ്)

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഹഹഹ....
ഇതു നല്ല തമാശയായല്ലോ സുഹൃത്തേ !
കഥയൊ,കവിതയോ,ചിത്രമോ എങ്ങിനെയുമെഴുതാം.
ആര്‍ക്കുമെഴുതാം.
ചിത്രകാരന്റെ കാഴ്ച്ചപ്പാടില്‍
എല്ലാ മനുഷ്യനും കഥയെഴുതാനും,കവിത എഴുതാനും,
ലേഖനമെഴുതാനും,ചിത്രം വരക്കാനും,ശില്‍പ്പം രചിക്കാനും,നാടകമെഴുതാനും,സിനിമ സംവിധാനം ചെയ്യാനും,ചോറും കറിയുമുണ്ടാക്കാനും,മുറ്റമടിക്കാനും,
വെള്ളം കോരാനും,പറംബുകിളക്കാനും,മുടിവെട്ടാനും,ചെരിപ്പു തുന്നാനും,തീട്ടംകോരാനും,നീന്താനും,മരം കേറാനും,കള്ളു ചെത്താനും,പദ്യം ചൊല്ലാനും,പാട്ടുപാടാനും,ഡാന്‍സ് ചെയ്യാനും,പൂജ ചെയ്യാനും,തന്ത്രിപ്പണി നടത്താനും,മന്ത്രിപ്പണിയെടുക്കുന്നതിനും,കാറോടിക്കുന്നതിനും,വിമാനം പറത്തുന്നതിനും ....അതുപോലുള്ള
മനുഷ്യ സാധ്യമായ എല്ലാ ജോലിയും ചെയ്യുന്നതിനും
കഴിവുണ്ട് ; സ്വാതന്ത്ര്യവുമുണ്ടായിരിക്കണം.

ഇതില്‍ വിമാനം പറത്തലടക്കമുള്ള എല്ലാ ജോലികളും ഭംഗിയായി സ്വയം ചെയ്ത് ബോധ്യപ്പെട്ടിട്ടുള്ള ബഹുമുഖ പ്രതിഭയായതുകൊണ്ടുള്ള അഹങ്കാരം കൊണ്ടു ചിത്രകാരന്‍ പറയുകയാണ് ... ദയവായി കവിത എഴുതുന്നവരെ മൊത്തത്തില്‍ പരിഹസിക്കരുത്. നമ്മുടെ ഓരോ വീട്ടിലും കഞ്ഞി വക്കുന്നതുപോലെ അത് തുടരട്ടെ.സ്റ്റാര്‍ ഹോട്ടലില്‍ ഉണ്ടാക്കുന്ന സദ്യ മാത്രമാണ് സദ്യ,എംബ്രാന്‍ ഉണ്ടാക്കുന്ന ചക്കരച്ചോറേ നിവേദ്യമാകു എന്നൊന്നും നിര്‍ബന്ധം പിടിക്കാതിരിക്കുക.അഴുക്കു പുരണ്ട റോഡ് സൈഡിലെ അഴുക്കു ചാലിന്റെ ചുവരില്‍ കുഴച്ച മൈതമാവ് ചപ്പാത്തിപോലെ പരത്തി വച്ച് സിഗററ്റ് പാക്കറ്റുകളും,കീറക്കടലാസുകളും അതിനോട് ചേര്‍ത്ത് കത്തിച്ച് തന്തൂരി റൊട്ടിപോലെ ചൂടക്കിയെടുത്ത് ഭക്ഷിക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടുണ്ട്. അത് നമുക്ക് തിന്നാനുള്ളതല്ലായിരിക്കാം.അത് അയാളുടെ ഭക്ഷണമാണ്. നാം ഭക്ഷിച്ചില്ലെങ്കിലും ആ ഭക്ഷണത്തെ ചവിട്ടിത്തെറിപ്പിക്കാന്‍ നമുക്കവകാശമില്ല.അയാള്‍ തരികയാണെങ്കില്‍ വീശപ്പുള്ള ഒരുവന് ജീവന്‍ നിലനിര്‍ത്താനുള്ള മൃതസഞ്ജീവനിയായി പ്രവര്‍ത്തിക്കാന്‍ ആ ഭക്ഷണത്തിനും കഴിവുണ്ടെന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.കവിതയും അതുപോലെ തന്നെ. ആര്‍ക്കും കവിത എഴുതാം.കവിത മഹത്തരമാകുന്നത് പ്രത്യക്ഷത്തിലും പരോക്ഷമായും എത്രകാലം, അത് എത്രപേരെ ഊട്ടുന്നു എന്ന അടിസ്ഥാനത്തിലാണ്. അഞ്ചപ്പം കൊണ്ട് ചിലര്‍ക്ക് അയ്യായിരത്തെ ഊട്ടാനാകും. ചിലര്‍ക്ക് അഞ്ചു ലക്ഷം,ചിലര്‍ക്ക് അഞ്ചു കോടി.ചിലര്‍ക്ക് മനുഷ്യ വംശത്തെ മുഴുവന്‍ തീറ്റിപ്പോറ്റാനും കഴിയും. അതിനെയാണ് മഹത്വം എന്നു പറയുന്നത്. കവിത ഏതു ചിത്രകാരനുമെഴുതാം. എന്നാല്‍ കവിതയില്‍ കവിയുടെ മനസിന്റെ മഹത്വം നിഴലിക്കുംബോഴെ കവിതക്ക് ആയുസുണ്ടാകു.

ആരെത്ര കഥയെഴുതിയാലും,കവിത എഴുതിയാലും,
കഞ്ഞിവെച്ചാലും അതിന്റെ ഓര്‍മ്മ മനസ്സില്‍ തങ്ങി നില്‍ക്കണമെങ്കില്‍ അതിന്റെ സൃഷ്ടി കര്‍ത്താവിന്റെ
കൈപ്പുണ്യം തന്നെ വേണം.

നിലവാരമില്ലാത്ത സൃഷ്ടികളെയും,സ്രഷ്ടാക്കളേയും
നിലനിര്‍ത്താന്‍ സമൂഹത്തില്‍ അത്രക്കും അസമത്വം നിലനിര്‍ത്തേണ്ടതുണ്ട്. ബ്ലോഗ് ഒരു മാധ്യമമായി നിലവില്‍ വന്നതോടെ കഴിവുള്ളവര്‍ക്ക് സ്വയം ഉയര്‍ന്നുവരാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

ചിത്രകാരന്‍ ബ്ലോഗിനെ സ്നേഹിക്കുന്നതും,
ബ്ലോഗ് ജനകീയ മാധ്യമമായി പരക്കാന്‍ കൊതിക്കുന്നതും അത് സമൂഹത്തെ ഒന്നടങ്കം സ്നേഹിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗമായതുകൊണ്ടാണ്.
സമൂഹത്തിന്റെ രാഷ്ട്രീയത്തെ അടിമത്വത്തില്‍ നിന്നും
മോചിപ്പിക്കാനുള്ള , എല്ലാവരേയും കവിയാക്കുന്ന ബ്ലോഗെന്ന മാധ്യമത്തെ കുറ്റപ്പെടുത്തരുതേ...
ചിത്രകാരനു സഹിക്കാനാകില്ല.

താങ്കളുടെ പോസ്റ്റോ,ഇതിലെ കമന്റുകളോ
മുഴുവനായി വായിക്കാതെ എഴുതിയ കമന്റായതിനാല്‍
ചിത്രകാരന്‍ കാണിച്ച അപരാധമാകാം ഈ കമന്റ്.
ക്ഷമ കീജിയെ !
October 11, 2009 9:47 AM

Thursday, October 1, 2009

ഗാന്ധി പ്രതിമകള്‍


നമ്മുടെ മനസ്സില്‍ പ്രേതങ്ങളെപ്പോലെ നാം പ്രതിഷ്ഠിച്ച് ആരാധിക്കുന്നത് മഹാത്മാവായ ഗാന്ധിയുടെ പ്രതിമയാണെങ്കില്‍ പോലും
അത് അദ്ധേഹം നമുക്കു സമ്മാനിച്ച ആത്മാഭിമാനത്തോടെയുള്ള സ്വാതന്ത്ര്യബോധത്തിന്റെ നിരാകരണമാണെന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നു.ഉജ്ജ്വലവും,മഹത്തരവുമായ ഒരു ആശയത്തെ കേവലം,കല്ലും,മണ്ണും,സിമന്റും,വെങ്കലവും,സ്വര്‍ണ്ണവും കൊണ്ട് നിര്‍മ്മിക്കുന്നതിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് ഒരു പുരുഷായസ്സില്‍ ആര്‍ജ്ജിച്ച മഹത്വത്തിന്റെ അനുഭവ പാഠങ്ങളും,ആത്മ ബോധവും,സ്വാതന്ത്ര്യത്തിന്റെ അനന്തമായ ആകാശവുമാണ്. ഏത് ഇരുട്ടുകട്ടപിടിച്ച മനസ്സിനും ഹാരാര്‍പ്പണം ചെയ്യാന്‍ നിന്നുകൊടുക്കാന്‍ വിധിക്കപ്പെട്ട ഒരു മഹാത്മാവിന്റെ പ്രതിമയുടെ ദുര്‍വിധിയുടെ കാഠിന്യം എത്ര നിന്ദ്യമാണ് ?!!! നീചമാണ്.
മഹാത്മാവിന്റെ കഴുത്തോളം ഉയര്‍ന്നുനിന്ന് മാലയിടാന്‍ ശ്രമിക്കുന്ന പൂജാരിമാരുടെ അല്‍പ്പത്വത്തിന്റെ ഇരുട്ട് സമൂഹത്തെ വിഴുങ്ങിയില്ലെങ്കിലെ അത്ഭുതമുള്ളു.ഈ പൂജാരിമാരെയും,മന്ത്രവാദികളേയും സൃഷിക്കുന്നത് നമ്മുടെ നീചമായ വിഗ്രഹാരാധന സംസ്ക്കാരമാണ്.സമൂഹത്തിലെ ഇരുട്ട് നീക്കാന്‍ നമ്മുടെ മനസ്സില്‍ നിന്നും വിഗ്രഹങ്ങളെ തുടച്ചു നീക്കുകതന്നെ വേണം.
മ്യൂസിയങ്ങളില്‍ പുഷ്പഹാരങ്ങളില്ലാതെ,പഠന വസ്തുക്കളായി നിലകൊള്ളേണ്ട പ്രതിമകളേ ഹൃദയ ശ്രീകോവിലുകളില്‍ നിന്നും ദൂരെക്കളയുക.
അതോടൊപ്പം ഇല്ലാതാകുന്ന ദുര്‍മന്ത്രവാദികളായ പൂജാരിമാര്‍ ചരിത്രത്തിലേക്ക് ഓടിമറഞ്ഞുകൊള്ളും. സ്വാതന്ത്ര്യത്തിന്റെ ദീര്‍ഘായുസ്സിനും,ആത്മാഭിമാനത്തിന്റെ നവ മുകുളങ്ങള്‍ക്കും അത്തരമൊരു മാര്‍ഗ്ഗമേ ഗാന്ധിജയന്തി പ്രമാണിച്ച് ചിത്രകാരനു നിര്‍ദ്ദേശിക്കാനുള്ളു.
ചങ്ങലകളെ സ്നേഹിക്കാന്‍ പരിശീലിപ്പിക്കുന്ന... , മനുഷ്യചങ്ങല തീര്‍ത്ത് സമൂഹത്തിന്‍ ഉറക്കഗുളിക നല്‍കുന്ന... രാഷ്ട്രീയ മാഫിയകളേയും, രാഷ്ട്രീയ കച്ചവടക്കാരേയും, കോണ്‍ഗ്രസ്സ് കൂട്ടിക്കൊടുപ്പുകാരേയും, കുടുബ വാഴ്ച്ചക്കാരേയും മനസ്സിലാക്കാന്‍ നമ്മുടെ ജനത്തിന് എന്നാണാവോ ആത്മാഭിമാനമുയരുക !

മുകളില്‍ എഴുതിയ ചിത്രകാരന്റെ പരുഷ ചിന്തകള്‍ക്കു കാരണം ജ്യോതിപരിയാടത്തിന്റെ സുഗേയം ബ്ലോഗിലെ "കൂപ്പുകൈ- ലളിതാംബിക അന്തര്‍ജ്ജനം- ആലാപനം" എന്ന പോസ്റ്റാകുന്നു. ചിത്രകാരന്റെ കാടുകേറ്റത്തിന് അവര്‍ ഉത്തരവാദിയല്ലെങ്കിലും,
ലലിതാംബിക അന്തര്‍ജ്ജനത്തിന്റെ
“ദേവനെത്തിരസ്ക്കരിച്ചാപ്പുണ്യ പീഠത്തിങ്കല്‍
പ്രേതത്തെ പ്രതിഷ്ഠിച്ച പാപികളായി നമ്മള്‍”
എന്ന വരികള്‍ ചിത്രകാരന്റെ തലക്കകത്തുവച്ച് ചുരുളഴിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ പ്രകംബനങ്ങള്‍ ചിത്രകാരന്റെ ചിന്താമണ്ഡലത്തിലുണ്ടായി എന്നു സാരം.
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രകാരന്‍ 21 വര്‍ഷം മുന്‍പ് (1988)വരച്ച ഗാന്ധിയുടെ ചിത്രമാണ്., ഇന്ത്യയുടേയും.അതേക്കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്കിലൂടെ പോകുക: നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ.

ഈ ഗാന്ധി ജയന്തിയില്‍....മഹാത്മാവിന്റെ ഓര്‍മ്മക്കു മുന്നില്‍ ചിത്രകാരന്റെ ആത്മാഭിമാനത്തോടെയുള്ള പ്രണാമം!!!

സുഗേയത്തില്‍ ചിത്രകാരനെഴുതിയ കമന്റ്:

Blogger chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ അശ്രദ്ധമായ അഹങ്കാരത്തെ പൊറുക്കുക.
ചിത്രകാരന്റെ അക്ഷമയുടെ ഹൃസ്വദൃഷ്ടിയാല്‍ കാണാതെപോയ.... മനോഹരമായ കവിതാലാപനം കേള്‍ക്കാതെ പോയ അശ്രദ്ധ കഠിനം തന്നെ.

സാഹിത്യ പരിചയം കുറവായതിനാല്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കൂപ്പുകൈ മഹാത്മാവിനു നെരേയാണെന്ന് മനസ്സിലാക്കാനെ കഴിയുന്നുള്ളു.ഇത്തരം കവിത എന്ന്,ഏത് സന്ദര്‍ഭത്തില്‍,എന്നുകൂടി അന്വേഷിച്ചറിയേണ്ട ബാധ്യത വായനക്കാരനുണ്ട്.അതിനു പ്രേരിപ്പിച്ച ഈ ആലാപന പോസ്റ്റിനു നന്ദി.
ഗാന്ധിജയന്തി പ്രമാണിച്ച് ഹൃദയത്തില്‍ തട്ടി പാടി
പോസ്റ്റു ചെയ്തിരിക്കുന്ന കൂപ്പുകൈ എന്ന ഈ ആലാപന പോസ്റ്റിനു മുന്നില്‍ കൂപ്പുകൈയ്യോടെ നില്‍ക്കാനേ ചിത്രകാരനാകു.

“ദേവനെത്തിരസ്ക്കരിച്ചാപ്പുണ്യ പീഠത്തിങ്കല്‍
പ്രേതത്തെ പ്രതിഷ്ഠിച്ച പാപികളായി നമ്മള്‍”

അടിമത്വ്ബോധത്തിന്റെ പ്രേതങ്ങള്‍ പോലുള്ള സകല വിഗ്രഹങ്ങളേയും മനസ്സില്‍ നിന്നും തുടച്ചുകളഞ്ഞ് സ്വാതന്ത്ര്യത്തിന്റെ
പ്രകാശം മനസ്സില്‍ നിറക്കാന്‍ ആവശ്യപ്പെടുന്നതായി തൊന്നുന്നു ഈ വരികള്‍.
വലിയൊരു പൈതൃകസത്യത്തെ മനസ്സിലെക്കു പകര്‍ന്നു തരാന്‍
മാതൃത്വത്തിന്റെ സ്നേഹഭാഷണത്തോളം ഹൃദ്യമായ മറ്റൊരു വഴിയില്ലെന്നും ബോധ്യപ്പെട്ടു.അച്ഛന്റെ മഹത്വത്തെക്കുറിച്ചൂള്ള അമ്മമാരുടെ സാക്ഷ്യത്തേക്കാള്‍
മഹത്തരമായി ആര്‍ക്കാണ് പരിഭാഷപ്പെടുത്താനാകുക!!!


ഈ കവിത ഉചിതമായ സമയത്തുതന്നെ പാടിക്കേള്‍പ്പിച്ച ഔചിത്യബോധത്തിന് ചിത്രകാരന്റെ പ്രണാമം.

October 1, 2009 9:13 AM

സമയ സ്പന്ദനമായി ഒരു കവിത !

ചില്ല എന്ന ബ്ലോഗില്‍ സുജീഷ് നെല്ലിക്കാട്ടില്‍ എന്ന ബ്ലോഗറുടെ ഫെമിനിസം എന്ന ഒരു കവിത വായിച്ചു.
സ്ത്രീകളേയും പുരുഷന്മാരേയും ഒരു പൊലെ ബാധിച്ച് സമൂഹത്തെ ഭീരുത്വത്തിന്റെയും,അടിമത്വത്തിന്റേയും മടയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ഒരു സാംസ്ക്കാരിക-രാഷ്ട്രീയ രോഗമായ ഫെമിനിസത്തെ അപൂര്‍വ്വമായി ചിലരെങ്കിലും തിരിച്ചറിയുന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു.

chithrakaran:ചിത്രകാരന്‍ said...

വളരെ സാധുവായ പരിചിത ബിബ്മങ്ങള്‍ കൊണ്ട് സത്യത്തിന്റെ നേര്‍മുഖം ഈ കവിതയില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നു. മഹത്വമുള്ള മനോഹരമായ കവിത.സമയത്തിന്റെ സ്പന്ദനം പോലെ കാലിക പ്രസക്തം. ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിനന്ദനങ്ങള്‍ !!!
1 October, 2009 12:30 PM

ചില്ലയിലെ ഫെമിനിസം എന്ന കവിതയിലേക്കുള്ള ലിങ്ക്.

ഫെമിനിസവുമായി ബന്ധപ്പെട്ട ചിത്രകാരന്റെ പോസ്റ്റുകള്‍:
1)ഫെമിനിസമെന്ന സാംക്രമിക രോഗം !!
2)സ്നേഹം പൌരുഷത്തെ ആലിംഗനം ചെയ്യുന്നു !
3)സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്‍...
4)മനുഷ്യപക്ഷ ശ്രദ്ധക്ക് !!
5)വിഷാദം രോഗമാകുമ്പോള്‍

Saturday, September 26, 2009

നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്‍ ?

ഈ സാധനങ്ങളെയൊക്കെ ഇങ്ങനെ വിളിക്കാമോ എന്ന് ചിത്രകാരനറിയില്ല.
നെറ്റിലെ സാങ്കേതിക ജ്ഞാനത്തിന്റെ കുറവു കാരണം ചിത്രകാരന് പരിമിതമായ കമ്മ്യൂണിറ്റികളില്‍ മാത്രമേ എത്തിപ്പെടാനായിട്ടുള്ളു.
എന്നാല്‍, അതൊരു അയോഗ്യതയും വൈകല്യവുമായാണ് കാണുന്നതും.കാരണം,മലയാളം കമ്മ്യൂണിറ്റികള്‍ നമ്മുടെ നെറ്റിലെ ബോധമണ്ഡലത്തിന്റെ വ്യാസം വികസിപ്പിക്കുന്ന ഘടകങ്ങളാണ്. ഇയ്യിടെ ചിത്രകാരന്‍ മലയാളികളുടെ കമ്മ്യൂണിറ്റികളായ “കൂട്ടം”,കന്മദം
തുടങ്ങിയവയില്‍ അംഗമായിരുന്നു. അതുകൂടാതെ, ട്വിറ്റര്‍,ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയുണ്ടായി. പരസ്പ്പരം അറിയാനും പങ്കുവക്കാനും കൊതിക്കുന്ന നല്ല ആശയങ്ങളുള്ള ധാരാളം പേര്‍ ഈ കമ്മ്യൂണിറ്റികളിലെല്ലാമുണ്ട്. അതാതു കമ്മ്യൂണിറ്റികളുടെ പരിമിതികളും സാദ്ധ്യതകളും മനസ്സിലാക്കി ഇന്റെര്‍നെറ്റ് എന്ന മാധ്യമത്തിലെ മലയാളി സാന്നിദ്ധ്യം കൂടുതല്‍ വ്യാപിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒറ്റപ്പെട്ടും,സ്വയം പര്യാപ്തമായും നില്‍ക്കുന്ന ഈ കമ്മ്യൂണിറ്റികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് റോഡുകളും,പാലങ്ങളും,കപ്പല്‍ ചാലുകളും,വിമാനത്താവളങ്ങളും,വിക്ഷേപണ തറകളും നിര്‍മ്മിക്കാന്‍ നെറ്റ് ജീവികളായ നല്ലവരായ മലയാളികള്‍ മുന്നോട്ടു വരണമെന്ന് ചിത്രകാരന്‍ അഭ്യര്‍ഥിക്കുന്നു.
ചിത്രകാരന്റെ ശ്രദ്ധയില്‍പ്പെട്ട ഏതാനും കമ്മ്യൂണിറ്റികളുടെ വിലാസം താഴെ ലിങ്കായി നല്‍കുന്നു.
അവയില്‍ അംഗമായി കൂടുതല്‍ വായിക്കപ്പെടുന്നതിനും,ആശയവിനിമയം നടത്തുന്നതിനും,പരിചയം വ്യാപിപ്പിക്കുന്നതിനും ബൂലോകത്തെ ബ്ലോഗര്‍മാര്‍ ശ്രദ്ധവക്കുക.മലയാളി ലോകത്തിന്റെ എവിടെയാണെങ്കിലും,മലയാളത്തില്‍ ആരു ശബ്ദിക്കുന്നതും
മലയാളിയുടെ പൊതുരാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ,സാഹോദര്യത്തോടെ എല്ലാ മലയാളി കമ്മ്യൂണിറ്റികളേയും
നമുക്ക് സമാഹരിക്കാം.
1) കന്മദം മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി(നമ്മുടെ ബൂലോകത്ത് ഇല്ലാത്ത പല സൌകര്യങ്ങളും ഈ കമ്യൂണിറ്റിയിലുണ്ട്.)
2) കൂട്ടം മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി (ബ്ലോഗിനു പുറമേ ഫേസ്ബുക്കുപോലുള്ള പല സൌകര്യങ്ങളും ഇതിലുണ്ട്.)
3)വാക്ക് മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി
4) ട്വിറ്റര്‍ (തരൂരിന്റെ ശുദ്ധഗതി ട്വിറ്റുകള്‍ കാരണം ശ്രദ്ധേയമായ മീഡിയ)
5) ഫേസ്ബുക്ക് (വളരെ രസകരമായും,സൌകര്യപ്രദമായും വിവരങ്ങള്‍ പങ്കുവെക്കാവുന്ന സൌഹൃദ വേദി)
6) മലയാളം വിക്കിപ്പീഡിയ (സ്വതന്ത്ര മലയാളം വിജ്ഞാനകോശം.നിങ്ങള്‍ക്കും ഇവിടെ ലേഖനങ്ങളെഴുതാം)
7) ഓര്‍ക്കുട്ട്

..........................................
കമ്മ്യൂണിറ്റികള്‍ കൂടാതെ, ചില പോര്‍ട്ടലുകളുടെ വിലാസങ്ങള്‍ കൂടി താഴെ കൊടുക്കുന്നു.
8) കേരള വാച്ച് (ഒരു മലയാളം ന്യൂസ് പൊര്‍ട്ടലാണ്. നല്ല ലേഖനങ്ങളുണ്ട്. )
9) സ്കൂപ്പ് ഐ (ജേണലിസ്റ്റുകളുടെ ഒരു ന്യൂസ് പോര്‍ട്ടല്‍)
10) മലയാളം സ്ക്രാപ്പ് ഡോട്ട് കോം ( മലയാളത്തില്‍ ആശംസാകാര്‍ഡുകള്‍ അയക്കാന്‍ സഹായിക്കുന്ന സൈറ്റ്)
11) മലയാളം വെബ് ദുനിയ
12) മലയാളം യാഹു
13) ദാറ്റ്സ് മലയാളം
14) ചിന്ത - തര്‍ജ്ജനി മാസിക
15) കണിക്കൊന്ന
വല്ലതും ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്നതുണ്ടെങ്കില്‍ കമന്റ്റായി ലിങ്കു നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചലച്ചിത്രം ചിത്രമാകുംബോള്‍...

ചിത്രത്തിന്റെ ആധുനിക രൂപമാണെങ്കിലും ചലച്ചിത്രം എന്ന വാക്കില്‍ ചിത്ര ബന്ധമില്ലാത്ത സാങ്കേതിക വിദ്യയുടെ യാന്ത്രികത ഉണങ്ങിപ്പിടിച്ചിരിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കണം ചലച്ചിത്രത്തേക്കാള്‍ നമുക്ക് സിനിമ എന്ന വാക്ക് കൂടുതല്‍ മലയാളമായി തോന്നുന്നത്. നല്ല സിനിമകള്‍ കാണാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍, അതിനായി ഈ ചവറുകളെല്ലാം അരിച്ചുണ്ടാക്കുക എന്നത് വിലപിടിച്ച സമയത്തെ ദുര്‍വ്യയം ചെയ്യുന്നതിനു തുല്യവും.

ലോക സിനിമയിലെ മികച്ച സിനിമകളെക്കുറിച്ച് പഠിച്ച് അവയെ ആധുനിക സിനിമയുടെ ഉയരങ്ങളെ രേഖപ്പെടുത്താനുള്ള പാഠങ്ങളായി മലയാളിക്ക് സമര്‍പ്പിക്കുകയാണ് നമ്മുടെ ബൂലോകത്തെ ഒരു പൌരന്‍ കൂടിയായ എ.സഹദേവന്‍ ഇന്ത്യാവിഷനിലെ
തന്റെ 24 Frames എന്ന പരിപാടിയിലൂടെ ചെയ്യുന്നത്. എല്ലാ ദിവസവും രാത്രി 11 മണിക്കാണെന്നു തോന്നുന്നു ഇന്ത്യാ വിഷന്‍ ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. കുറെ ദിവസമായി പലപ്പോഴായി ഈ പരിപാടി ചിത്രകാരന്‍ കാണുന്നു.അച്ചടക്കമോ,കൃത്യനിഷ്ടയോ ഇല്ലാത്ത ചിത്രകാരന് സ്ഥിരമായി ഒരു പരിപാടി ഓര്‍ത്ത് കാണാനാകാറില്ല.

ഇന്നലേയും ഇന്നുമായി 24 Frames പരിപാടിയില്‍ എ. സഹദേവന്‍ അവതരിപ്പിച്ചത് ഗേള്‍ വിത്ത് എ പേള്‍ ഇയറിങ്ങ് എന്ന
ജാന്‍ വെര്‍മീറിന്റെ പ്രശസ്ത ചിത്രത്തെ(AD.1665-66) ഉപജീവിച്ചുകൊണ്ട് ചലച്ചിത്രകാരന്‍ പീറ്റര്‍ വെബ്ബര്‍ രചിച്ച ഗേള്‍ വിത്ത് എ പേള്‍ ഇയറിങ്ങ് എന്ന സിനിമയായിരുന്നു.അതിമനോഹരമായ ആ സിനിമ അതിന്റെ കാരണഭൂതമായ പെയിന്റിങ്ങിനേക്കാള്‍ മഹനീയമായ ഒരു സൃഷ്ടിയായി പീറ്റെര്‍ വെബ്ബര്‍ ആവിഷ്ക്കരിച്ചിരിക്കുന്നു എന്നാണ് ചിത്രകാരനു അനുഭവപ്പെട്ടത്. സിനിമ മുഴുവന്‍ കാണാതെത്തന്നെ,ആ സിനിമ കാണാന്‍ കൊതിതോന്നുന്ന വിധം ഹൃദ്യമായി സിനിമയുടെ ആത്മാവിന്റെ സാമീപ്യം അനുഭവവേദ്യമാക്കിയ എ.സഹദേവനോട് ചിത്രകാരന്‍ നന്ദി പറയുന്നു. ഇന്ത്യാവിഷനോടും !!!
ജാന്‍ വെര്‍മീറിന്റെ(1632-1675,Holland) പെയിന്റിങ്ങ്"girl with a pearl earring" C.1665-66.കലാചരിത്രത്തില്‍ തനിമയുള്ള ശൈലിയുള്ള,ഇന്നവേറ്റീവായ അക്കാലത്തെ ചിത്രകാരന്മാര്‍ക്കിടയില്‍ റെംബ്രാന്‍ഡിനു തൊട്ടുതാഴെയാണ് ഇദ്ദേഹത്തിന്റെ സംഭാവനകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സിനിമയിലെ ഒരു രംഗം.

സിനിമ എന്ന കലാമാധ്യമത്തോട് സത്യസന്ധത പുലര്‍ത്തുന്ന കവിതയാണ് ഈ സിനിമയിലെ ഒരോ ഫ്രൈമുകളും.ഇതിലെ ശബ്ദമിശ്രണത്തിന്റെ കാര്യമാണെങ്കില്‍ അതിമനോഹരം !

വെര്‍മീറിന്റെ പൈന്റിങ്ങ് സിനിമയില്‍ കാണിക്കുന്നു. ഒരു ആര്‍ട്ടിസ്റ്റിന്റെ മകളും,അഭിമാനിയും,ആയ മോഡലായിരിക്കുന്ന ഗ്രേറ്റ എന്ന വേലക്കാരിയുടേയും വെര്‍മീറിന്റെ കുടുംബാംഗങ്ങളുടേയും ഒരു ആര്‍ട്ടിസ്റ്റിന്റെ മനസ്സിനെ ഉള്‍ക്കൊള്ളാനാകാതെ സംജാതമാകുന്ന ആത്മസംഘര്‍ഷങ്ങളുടെ നനുത്ത വികാര വേലിയേറ്റങ്ങള്‍ എത്ര ഹൃദയസ്പര്‍ശിയായാണ് ചലച്ചിത്രകാരന്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നറിയാന്‍ സിനിമ കണ്ടുതന്നെ വേണം.

ബ്ലോഗര്‍ എ.സഹദേവന്‍ 24 Frames എന്ന തന്റെ സിനിമ പരിചയ പരിപാടി ഇന്ത്യവിഷനില്‍ അവതരിപ്പിക്കുന്നു.
രണ്ടു ദിവസം മുന്‍പ് പ്രക്ഷേപണം ചെയ്ത മറ്റൊരു സിനിമയുടെ സംവിധായകന്റെ തലയും ചിത്രത്തില്‍ കാണാം.ഹോളിവുഡിലെ ഒരു പ്രതിഭാധനയായ നടിയുടെ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തിന്റെ കഥ പറയുന്ന ഫെഡോറ എന്ന സിനിമയുടെ സംവിധായകന്‍ ബില്ലി വൈല്‍ഡര്‍.

Tuesday, September 22, 2009

അക്ഷരങ്ങളുടെ ജിംനേഷ്യം !!!

നമ്മുടെ വെള്ളെഴുത്ത് ഇപ്പോള്‍ അക്ഷരങ്ങളുടെ ജിം‌നേഷ്യത്തിലെ മുഖ്യ പരിശീലകനാണ്.അക്ഷരങ്ങള്‍ ശരീര സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി വെള്ളെഴുത്തിന്റെ ഒരു പുസ്തക നിരൂപണത്തില്‍ അവസരങ്ങള്‍ക്കായി തിക്കും തിരക്കും കൂടുന്നത് കാണണമെങ്കില്‍ ഇഴയുന്ന പ്രതിമകള്‍ എന്ന അദ്ദേഹത്തിന്റേ പോസ്റ്റ് വായിച്ചാല്‍ മതിയാകും. ബാലരമ,പൂംബാറ്റ,ബാലഭൂമി,എന്നീ സാഹിത്യപ്രസിദ്ധീകരണങ്ങള്‍ മാത്രം വായിച്ചുശീലമുള്ളവര്‍ക്ക് ഒരു ധൈര്യത്തിന് കനപ്പടിപുസ്തകങ്ങളെന്തെങ്കിലും കക്ഷത്തില്‍ കരുതുന്നത് ഉചിതമായിരിക്കും.പോസ്റ്റ് വായിച്ച് തലകറങ്ങുന്നതായി അനുഭവപ്പെട്ടാലുടന്‍ കയ്യില്‍ കരുതിയ പുസ്തകം ഭൂമിയില്‍ പ്രതിഷ്ടിച്ച് വായനക്കാരന്‍ നീണ്ടു നിവര്‍ന്ന് പുസ്തകത്തില്‍ തലവച്ചു കിടക്കാന്‍ അമാന്തിക്കരുത്. നവസാക്ഷരരായ ദയാലുക്കള്‍ ആരെങ്കിലും നിങ്ങളെ ആശുപത്രിയിലെത്തിക്കാന്‍ ഈ കിടപ്പിന്റെ രീതി ഉപകരിക്കും. ബുദ്ധിജീവി സാഹിത്യം വായിച്ചു ശീലമുള്ള വായനക്കാര്‍ക്ക് എണ്ണയും കുഴംബുമിട്ട് അരമണിക്കൂര്‍ വാമപ്പ് നടത്തിയതിനുശേഷം കൊഴുത്തു തടിച്ച ഡിക്ഷണറികള്‍ ഉപയോഗിച്ചുള്ള വെയ്റ്റ് ലിഫ്റ്റിങ്ങ് എക്സര്‍സൈസുകൂടി എടുത്തതിനുശേഷം വെള്ളെഴുത്തിന്റെ ജിംനേഷ്യത്തിലെത്തി വെള്ളെഴുത്തിന്റെ അരുമ സന്താനങ്ങളായ അക്ഷരങ്ങളുടെ ശരീര സൌന്ദര്യം കണ്ട് നിര്‍വൃതിയടയാവുന്നതാണ്.വെള്ളെഴുത്തിന്റെ ഇഴയുന്ന പ്രതിമകള്‍ എന്ന പോസ്റ്റ് ലിങ്ക്.
ശ്രദ്ധിക്കുക ... അക്ഷരങ്ങളുടെ ബീജ ഗണിതം അറിയാത്തവര്‍ ഈ സാഹസങ്ങളില്‍
നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരിക്കും അഭിമാനകരം!

chithrakaran:ചിത്രകാരന്‍ said...

എങ്ങനെ എഴുതാനും വെള്ളെഴുത്തിന് അവകാശാധികാരങ്ങളുണ്ട്.അതുപോലെ എങ്ങനെ വായിക്കാനും ചിത്രകാരനും അവകാശമുണ്ടെന്ന തിരിച്ചറിവോടെ പറയട്ടെ... അക്ഷരങ്ങള്‍ കൊണ്ടൊരു ജിംനേഷ്യം എന്നാണ് ചിത്രകാരന്റെ ദൃഷ്ടിയില്‍ ... ശരീര സൌന്ദര്യത്തിനായി മസിലുകള്‍ വികസിപ്പിക്കുന്ന വെള്ളെഴുത്തിന്റെ ഈ പുസ്തക നിരൂപണം നല്‍കുന്ന ചിത്രം.

ഇത് പ്രസിസിദ്ധീകരിച്ച വാരിക-മാസികയിലെ പത്രാധിപന്മാരെ അവരുടെ സ്വബോധം വീണ്ടെടുക്കാനായി മുഖത്തുതളിക്കാന്‍ ഒരു ബക്കറ്റ് തണുത്തവെള്ളവും, അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിന്റെ ഭാഗമായി ഒരു ഗ്ഗ്ലാസ് സോഡാസര്‍ബത്തും ചിത്രകാരന്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണ്.

പത്രത്തിലടിച്ചുവന്ന ഈ നിരൂപണം വായിച്ച് മസ്തിഷ്ക്കത്തില്‍ രക്തം കട്ടപിടിച്ച്
കോമയില്‍ തുടരുന്ന വായനക്കാരോട് സഹതാപവും,
സ്നേഹവുമുണ്ടെങ്കിലും അവര്‍ക്കായി ദുരിതാശ്വാസസഹായം ലഭ്യമാക്കാന്‍ ചിത്രകാരന്റെ സാംബത്തിക നില അനുവദിക്കുന്നില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ :)

ഒരു മുപ്പതു കൊല്ലം മുന്‍പ് അബ്സ്ട്രാക്റ്റ് ചിത്രങ്ങളെക്കുറിച്ച് നിരൂപകര്‍ മസിലുള്ള അക്ഷരങ്ങളിലൂടെ കലാസ്വാദകര്‍ക്കുള്ള ഇരുംബരികഞ്ഞിയായി മാധ്യമങ്ങളിലൂടെ വിതരണം ചെയ്യുന്നത് കാണാമായിരുന്നു.വെള്ളെഴുത്തിന്റെ ഈ പുസ്തക നിരൂപണം വായിച്ചപ്പോള്‍ ചിത്രകാരന് മോഡേണ്‍ ആര്‍ട്ട് നിരൂപണത്തെ വീണ്ടും ഓര്‍ക്കേണ്ടിവന്നു !!!
ആകെ മനസ്സിലായത് ഒന്നുമാത്രം.
വെള്ളെഴുത്തിന് അക്ഷരങ്ങളെ എത്ര സൂഷ്മമായും,എത്ര സ്തൂലമായും, ഏതാകൃതിയിലും,ഏതു ഭാവത്തിലും,വലിച്ചു നീട്ടാനും,അടിച്ചു പരത്താനും,ഉരുക്കി വാര്‍ക്കാനും അസൂയാര്‍ഹമായ കഴിവുണ്ട്.
September 22, 2009 10:25 PM

Blogger chithrakaran:ചിത്രകാരന്‍ said...
ഇമ്മാതിരി അശ്ലീല നിരൂപണങ്ങള്‍ എഴുതുന്ന
പണ്ഡിത ശിരോമണികളെ അടയാളപ്പെടുത്താനാണ്
ചിത്രകാരന്‍നിരോധിടാതെ ചിന്തിച്ചത്.

സവര്‍ണ്ണതയുടെ അരിവെപ്പുകാര്‍ തട്ടുകടയിലെ കാരവട ചുടാന്‍
തയ്യാറാകണമെന്ന് പറയുന്നില്ല.
സ്വന്തം വീട്ടില്‍ കഞ്ഞിവെക്കുന്നതാണ് അഭിമാനകരം
എന്നേ ഉദ്ദേശിച്ചുള്ളു. ബിരിയാണിയായാലും വിരോധല്ല !

സവര്‍ണ്ണ സാഹിത്യസദ്യയൊരുക്കുന്ന കുശിനിക്കാര്‍ക്ക്
വീട്ടിലേക്ക് വിഭവ സ‌മൃദ്ധമായ എച്ചില്‍ ചുമന്നുകൊണ്ടു വരുന്നതാണല്ലോ എന്നും അഭിമാനകരം :)
September 25, 2009 10:44 PM

Monday, September 21, 2009

അനില്‍ പനച്ചൂരാനുമായി ഒരു അഭിമുഖം


ചിത്രകാരന്റെ ബ്ലോഗിലല്ല. കേരളാവാച്ചില്‍ കേരളത്തിന്റെ വന്യമനസ്സിന്റെ സൌന്ദര്യമായ അനില്‍ പനച്ചൂരാന്റെ
രസികനൊരു അഭിമുഖം പ്രസിദ്ധീകരിച്ചത് വായിച്ചു. വായിക്കാത്തവര്‍ക്ക് ഈ ലിങ്കിലൂടെ പോയി വായിക്കാം.

കാണ്‍‌മാനില്ല :(

കുറെ ദിവസമായി വീടുവിട്ടിറങ്ങിപ്പോയ
എന്റെ പൊന്നോമനകളായ ഓര്‍മ്മകളെ കണ്ടുകിട്ടുന്നവര്‍
അടുത്ത പോലീസ് സ്റ്റെഷനിലോ
എന്റെ മൊബൈലിലോ വിളിച്ചറിയിക്കണമെന്ന് താല്‍പ്പര്യം.

മക്കളെ... തിരിച്ചുവരു !!!
അച്ഛനിനി മക്കളെ മറന്നൊന്നും ചെയ്യില്ല.
സത്യം.