Monday, June 21, 2010

മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം

സിനിമ മാത്രമല്ല, സിനിമയുടെ വാര്‍ത്തയോ പരസ്യമോ വാള്‍ പോസ്റ്ററുകളോ ഇപ്പോള്‍ ചിത്രകാരന്‍ ശ്രദ്ധിക്കാറില്ല.അത്രക്ക് അരസികനാണ് ! നൂറ്റാണ്ടിന്റെ ഏറ്റവും ശക്തമായ കലാരൂപമായ സിനിമ, മലയാളത്തില്‍ ഇപ്പോള്‍ എരിവും പുളിയും വളിപ്പും മനുഷ്യ മാംസത്തിന്റെ ഗന്ധവും മാത്രമുള്ള വെറും മാസാലമാത്രമാണ് എന്ന ഉറച്ച ബോധ്യം മനസ്സില്‍ പിടിമുറുക്കിയതിനാല്‍ സിനിമകള്‍ക്ക് ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം.
എന്നാല്‍, അങ്ങനെ നിര്‍ഗുണ പരബ്രഹ്മാവസ്ഥയിലിരിക്കുന്ന ചിത്രകാരനെ കഴിഞ്ഞയാഴ്ച്ച വിളിച്ചുണര്‍ത്തിക്കൊണ്ട് അനിയന്‍ മൂപ്പര് ഒരു സിനിമ ഡി.വി.ഡി. നല്‍കി. പാലേരിമാണിക്യം... ഒരു പാതിര കൊലപാതകത്തിന്റെ കഥ !! കൂടാതെ, പാലേരി മാണിക്യത്തിന്റെ വ്യത്യസ്തതയെക്കുറിച്ചുള്ള അനിയന്റെ നിരീക്ഷണങ്ങള്‍ കൂടി അവതരിപ്പിച്ചപ്പോള്‍ ഒന്നു കാണാമെന്നായി. (ഇലക്ട്രോണിക്സ്,ഇലക്ട്രിക്കല്‍,സിനിമ,സംഗീതം,ബൈക്ക്,കാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചിത്രകാരന്റെ ആധികാരിക കണ്‍സല്‍ട്ടന്റ് അനിയനാണ്.)

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്നൊക്കെ തലക്കെട്ട് കണ്ടപ്പോള്‍ എരിവും പുളിയും അക്രമവുമുള്ള ഒരു മസാലയാകുമെന്ന മുന്‍‌വിധിയാണുണ്ടായിരുന്നത്. അനിയന്റെ ആത്മാര്‍ത്ഥമായ അഭിപ്രായത്തെ മാനിച്ച് സിനിമകാണാനിരുന്ന ചിത്രകാരന്‍ മലയാള സിനിമയുടെ ഗതിയെ മാറ്റിമറിക്കുന്ന ഒരു അഭ്രകാവ്യം തന്നെയാണ് കണ്ടത്. പൊതുവെ സിനിമയുടെ ആദ്യഭാഗങ്ങള്‍ കണ്ടുതുടങ്ങുംബോഴെ തുടര്‍ന്നുള്ള കഥയുടെ പോക്ക് എങ്ങനെയായിരിക്കുമെന്ന് ആവര്‍ത്തന വിരസതയോടെ നമ്മേ ഓര്‍മ്മിപ്പിക്കാറുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായി മലയാളത്തില്‍ തന്തക്കുപിറന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ് പാലേരിമാണിക്യം എന്ന് തീര്‍ച്ചയായും പറയാം.

കേരളം ഇന്നും അധികരിച്ച നിലയില്‍ അനുഭവിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളുടെ വേരുകള്‍ പ്രകടമായ രീതിയില്‍ പാലേരിമാണിക്യം എന്ന ഈ സിനിമയില്‍ സത്യത്തിന്റെ ശുദ്ധി നഷ്ടപ്പെടാതെ കൈക്കുമ്പിളില്‍ സംവിധായകന്‍,രഞ്ജിത്ത് കോരിയെടുത്തു കാണിക്കുന്നു എന്നത് മലയാള സിനിമയുടെ ഭാഗ്യവും ഗതിമാറ്റവുമായാണ്
ചിത്രകാരനു തോന്നുന്നത്. നമ്മുടെ സമൂഹത്തില്‍ ഇന്നും പ്രകടമായ മഹിമയായി കൊണ്ടാടപ്പെടുന്ന താറവാടിത്വവും മാടമ്പിത്തരവും ഹിംസാത്മകമായ തേറ്റകളും നഖങ്ങളുമായി സ്ത്രൈണതക്കുനേരേയും അതിന്റെ സുരക്ഷാ കവചമായ പൌരുഷത്തിനു നേരേയും രൌദ്രരൂപം കാണിക്കുംബോള്‍ അടിമത്വത്തിന്റെ കൂരിരുള്‍ സമൂഹം ഒന്നാകെ മൌനമായി സ്വീകരിക്കുന്ന ഭയാനകമായ കാഴ്ച്ച പാലേരിമാണിക്യത്തില്‍ സ്ഫുടതയോടെ ചിത്രീകരിച്ചിരിക്കുന്നു.
മനുഷ്യ മനസ്സിന്റെ ശക്തി കേന്ദ്രവും, സമൂഹത്തിന്റെ പുരോഗതിയുടെ പ്രതീക്ഷയുമായ ആത്മാഭിമാനത്തിന്റെ വിളക്ക് അണക്കുന്ന സംസ്ക്കാരശൂന്യമായ മാടംബിവിദ്യ നമുക്ക് ഹൃദയംകൊണ്ട് ഈ ചിത്രത്തില്‍ നിന്നും തൊട്ടറിയാനാകും. എത്ര ശക്തിമാന്മാരുള്ള ഒരു വലിയ സമൂഹമാണെങ്കില്‍ പോലും പണത്തിന്റേയും ഹിംസയുടേയും കാപട്യത്തിന്റേയും സൂക്ഷിപ്പുകാര്‍ക്കുമുന്നില്‍ അനുസരണയോടെ വിധേയത്വത്തോടെ നില്‍ക്കാനല്ലാതെ , ഒഴുക്കിനെതിരെ നീന്താന്‍ കഴിയില്ലെന്ന ഒരു സത്യത്തിന്റെ സാക്ഷ്യമാണ് പാലേരിമാണിക്യം .
ചിത്രകാരന്‍ ഇതില്‍ നിന്നും മനസ്സിലാക്കിയ പാഠം സംഘടിക്കുന്നതിലൂടെ ആര്‍ക്കും വ്യക്തിപരമായി ശക്തരാകാനാകില്ലാ എന്നാണ്. ശക്തരാകുന്നവര്‍ ആരും തന്നെ സംഘടിക്കുന്നവരല്ല. സംഘടിക്കുന്നവരുടെ ഉടമകളായിത്തീരുന്നവരാണ് ശക്തരായിത്തീരുന്നത്. ഇത് മാടമ്പിത്വത്തിന്റെ ഒരു പ്രതിബിംബം സൃഷ്ടിക്കുന്നതു പോലെയുള്ള ഒരു താന്ത്രിക വിദ്യയാണ്. തിന്മക്കെതിരെ സംഘടിക്കുന്ന ജനം പ്രതീക്ഷിക്കുന്നത് തിന്മ നശിപ്പിക്കപ്പെടും എന്നാണെങ്കിലും, തിന്മ നന്മയുള്ള ജനങ്ങളിലേക്കുകൂടി അവരുടെ പ്രതിനിധികളിലൂടെ ഒഴുകി പരക്കുന്ന... തിന്മയുടെ വ്യാപനമാണ് സത്യത്തില്‍ സംഭവിക്കുന്നത്.

ഈ സിനിമ നല്‍കുന്ന പാഠം രണ്ടു തരത്തില്‍ കാഴ്ച്ചക്കാരന് ഉപയോഗപ്പെടുത്താനാകും. ഒന്ന് വിധേയത്വവും അടിമത്വവും എങ്ങിനെ ധന സം‌മ്പാദനത്തിലും അധികാരങ്ങളില്‍ എത്തിച്ചേരാനും ഉപയോഗിക്കാം എന്ന് ഈ ചിത്രം വ്യക്തമായി ചരിത്ര വസ്തുതയായി പറഞ്ഞുതരുന്നുണ്ട്. അതായത്, പ്രാകൃതമായതും അവികസിതമായ നമ്മുടെ സമൂഹത്തില്‍ ഇന്നും ചിലവാകുന്ന നമ്പറുകളുള്ളതുമായ മനേജുമെന്റ് തന്ത്രം !! അതോടൊപ്പം തന്നെ, തിന്മ എങ്ങിനെ അടിമത്വം ഹൃദ്യമായ ഒരു ജീവിതരീതിയായി അണിയിച്ചൊരുക്കി നമ്മുടെ മനസ്സുകളില്‍ നട്ടു വളര്‍ത്തുന്നു എന്ന സത്യം വെളിപ്പെടുത്തുന്ന സിനിമയുമാണിത്. കാരണം, അടിമത്വത്തിന്റെ രാസഘടന പാലേരിമാണിക്യത്തില്‍ സുവ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കാഴ്ച്ചക്കാരന്റെ ആത്മാഭിമാനം ഒരു തിരിച്ചറിവിലേക്ക് വളരാന്‍ തക്ക രീതിയില്‍ കുറച്ചെങ്കിലും സ്വതന്ത്രമാണെങ്കില്‍ മാത്രമേ ഈ ചിത്രത്തിന്റെ മഹത്വം ബോധ്യമാകു. അല്ലാത്ത പക്ഷം അഭിമാനമോ അപമാനമോ ഉളവാക്കുന്ന ജാതി പാരംബര്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലിനപ്പുറം ഒന്നും തന്നെ ഈ ചിത്രത്തില്‍ കാണാനാകില്ല. രാഷ്ട്രീയത്തിന്റെ മഞ്ഞ കണ്ണട ഒഴിവാക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഈ സിനിമ മുഴുവന്‍ കണ്ടാലും രാമനും സീതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവുണ്ടാകില്ല !!!

53 വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങളുടെ ആശയും ആവേശവുമായി അധികാരത്തില്‍ വന്ന ആദ്യ ഇടതുപക്ഷ ഗവണ്മെന്റിന്റെ സ്ഥാനാരോഹണക്കാലത്ത് (1957)നടന്ന കിരാതമായ സ്ത്രീ പീഢനവും,കൊലപാതകവും ആയിരുന്ന പാലേരിമാണിക്യം കൊലക്കേസ് ധനിക മാടംബികള്‍ക്കുവേണ്ടി തേച്ചുമാച്ച് കളഞ്ഞ പാര്‍ട്ടി തുടക്കത്തിലേ അതിന്റെ തൊഴിലാളി വിരുദ്ധ , അധസ്ഥിത വിരുദ്ധ സവര്‍ണ്ണ മാടമ്പിത്തം ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നതിന്റെ തെളിവുകൂടിയാണ് പാലേരിമാണിക്യം വെളിപ്പെടുത്തുന്നത്.

പാലേരിയുടെ ബോധമായ ബാര്‍ബര്‍ ബാലനും, ഉപബോധമായ ഭ്രാന്തന്‍ കുമാരനും പറയുന്ന ഒരോ വാക്കുകള്‍ക്കും ടണ്‍ കണക്കിലുള്ള ദാര്‍ശനിക ഭാരമുണ്ട്. അനുഭവചരിത്രത്തിന്റെ കരുത്തുണ്ട്. സത്യത്തില്‍ ഉറങ്ങിപ്പോയ നാടിന്റെ ആത്മബോധം ഉണക്കിയ വിത്തുകളായി ഈ കഥാപാത്രങ്ങള്‍ വര്‍ത്തമാന കാലത്തേക്ക് മാടംബിത്തത്തിന്റെയും ജന്മിത്വത്തിന്റേയും പാര്‍ട്ടിയുടേയും കണ്ണുവെട്ടിച്ച് ഒളിച്ചുകടത്തുകയാണ്.

മമ്മുട്ടിയുടെ ഡിറ്റക്റ്റീവും, കൂട്ടുകാരി ക്രൈം അനലിസ്റ്റും, ബാലന്‍ നായരായി വേഷമിട്ട സിദ്ധിക്കും , ബാര്‍ബര്‍ കുമാരന്റെ വാര്‍ദ്ധക്യമായി പ്രത്യക്ഷപ്പെടുന്ന ശ്രീനിവാസനും മാത്രമേ പാലേരിമാണിക്യത്തില്‍ സിനിമാ അഭിനയ തൊഴിലാളികളായി മുഴച്ചിരിക്കുന്നുള്ളു. മറ്റുള്ള കഥാപാത്രങ്ങളെല്ലാം സിനിമയില്‍ ജീവിക്കുകയാണ്... ചരിത്രത്തിന്റെ നിധിയായ പാലേരിമാണിക്യത്തെക്കുറിച്ചുള്ള വടിവൊത്ത ഓര്‍മ്മകളും സാക്ഷ്യങ്ങളുമായി. ആ സത്യസന്ധമായ ചരിത്രാനുഭവത്തിന് ആ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരെ പാകപ്പെടുത്തിയ സംവിധായകനേയും സഹപ്രവര്‍ത്തകരേയും മലയാള സിനിമാ സംസ്ക്കാരത്തിനുവേണ്ടി നമുക്ക് അഭിനന്ദീക്കേണ്ടിയിരിക്കുന്നു.

സര്‍വ്വോപരി പാലേരി മാണിക്യം എന്ന ചരിത്ര സിനിമ മലയാള സിനിമയുടെ ഉജ്ജ്വലമായ ഇതിഹാസമായി
ചിത്രകാരന് അനുഭവപ്പെട്ടതായി രേഖപ്പെടുത്തട്ടെ. വീണ്ടും വീണ്ടും കാണുകയും പഠിക്കപ്പെടുകയും, ചര്‍ച്ചചെയ്യപ്പെടുകയും വേണ്ടതായ മലയാളത്തിന്റെ അഭിമാനമായ ഈ സിനിമ ഒരോ മലയാളിയും കണ്ട് ആത്മാഭിമാനത്തിന്റെ രാസഘടന മനസ്സിലാക്കട്ടെ എന്നാശിക്കുന്നു. അതിലൂടെ സമൂഹത്തിന്റെ ബുദ്ധിമാന്ദ്യത്തിന്റേയും ഷണ്ഢത്വത്തിന്റേയും ബ്ലോക്കുകള്‍ തകര്‍ക്കപ്പെടട്ടെ എന്നും ചിത്രകാരന്‍ ആശിക്കട്ടെ !!!

സ്ത്രൈണതയും ഭീരുത്വവും നിറഞ്ഞ മലയാളസമൂഹത്തില്‍ പൌരുഷത്തിന്റെ സൂര്യനുദിക്കട്ടെ.... !!!

സിനിമ കണ്ടതിനുശേഷം ഇതിന്റെ മൂലരൂപമായ പാലേരിമാണിക്യം നോവലന്വേഷിച്ചു നടക്കുകയാണ് ... ആ നോവലിസ്റ്റിന്റെ ആര്‍ജ്ജവത്തിന്റെ പൂര്‍ണ്ണതകൂടി ചിത്രകാരന് ഇപ്പോള്‍ അറിയേണ്ടതുണ്ട്. ഈ ചരിത്ര സത്യത്തെ പോള്ളലേല്‍ക്കാതെ, ഉള്ളം കയ്യിലെടുക്കാന്‍ കരുത്തുകാണിച്ച ധീരനായ യഥാര്‍ത്ഥ സാഹിത്യകാരനെ സിനിമയിലൂടെത്തന്നെ കാണാനാകുന്നുണ്ട്.... എങ്കിലും... നോവലുകൂടി വായിച്ചേ തീരു !
അടിമത്വത്തിന്റെയും ജന്മിത്വത്തിന്റേയും വ്യാകരണ നിയമങ്ങല്‍ ഈ ചിത്രങ്ങളിലുണ്ട്.


പാലേരി മാണിക്യമായി മികച്ച അഭിനയം കാഴ്ച്ചവച്ച പുതുമുഖ നടി...
പേരെന്താണെന്നറിയില്ല... എന്തായാലും അഭിനയമായി തോന്നാത്ത അഭിനയം .
ദില്ലിയില്‍ നിന്നും ഒരു ഉള്‍വിളിയുമായി പാലേരിയിലെത്തിയ ഡിറ്റക്റ്റീവും , ക്രൈം അനലൈസറും കുരുക്കഴിച്ചുകൊണ്ടുവരുന്ന തരത്തിലുള്ള കുറച്ചു കൃത്രിമമായ അവതരണ രീതിയാണ് സിനിമയിലുള്ളത്.
പാലേരി മാണിക്യം നോവലില്‍ എങ്ങനെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നറിയില്ല.
പല ബുക് സ്റ്റാളിലും അന്വേഷിച്ചെങ്കിലും നോവല്‍ കയ്യില്‍ കിട്ടിയിട്ടില്ല.
ക്രൂരതയും,ആണത്വവും പൈതൃക ജീനിന്റെ കുഴപ്പമാണെന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള വേലിചാട്ടവും സ്ത്രീ താല്‍പ്പര്യങ്ങളും
ഡിറ്റക്റ്റീവില്‍പ്പോലും കുറച്ച് മുഴച്ചിരിക്കുന്നുണ്ട്. ക്രൈം അനലൈസറായി അവതരിപ്പിച്ചിരിക്കുന്ന സ്ത്രീയിലൂടെ നിലവിലുള്ള സ്ത്രീസ്വാതന്ത്ര്യ സംങ്കല്‍പ്പങ്ങളുടെ നല്ലൊരു പൊള്ളയായ പീസിനെ അവതരിപ്പിച്ചിരിക്കുന്നു.

ഒരുപക്ഷേ, മമ്മുട്ടി എന്ന നടന്റെ താര ജാടകളെ തൃപ്തിപ്പെടുത്താനുള്ള കോംബ്രമൈസുകള്‍ ഡിറ്റക്റ്റീവിന്റെ
പശ്ചാത്തലമായി കൂട്ടിച്ചേര്‍ത്തതാകാം.
കുറ്റിയാടി ചന്തപ്പറംബില്‍ നാടകം കാണാന്‍ പുറപ്പെടുന്ന പൊക്കനും, ഭാര്യ പാലേരിമാണിക്യവും.
യാത്രമുടക്കുന്ന ചന്ദന്‍ പൂശാരി
പാലേരി മാണിക്യം കൊല്ലപ്പെട്ട ദിവസം നടന്ന മറ്റൊരു മരണം.
അംമ്പലക്കടവില്‍ മരിച്ചുകിടക്കുന്ന ശാന്തിക്കാരന്‍
നാടിന്റെ ബോധമായി മാറിയതും... സിനിമയുടെ അദൃശ്യ ആത്മാവായി നിറഞ്ഞു നില്‍ക്കുന്നതുമായ
ബാര്‍ബര്‍ കേശവന്‍
മാണിക്യത്തിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സമര്‍ത്ഥിക്കുന്ന തേങ്ങാ കച്ചവടക്കാരന്‍ കുഞ്ഞിക്കണ്ണനും,
പ്രമാണി , വേലായുധനും.
ആങ്ങളയുടെ ദുഖം
മാടംബിത്വത്തിന്റെ അധികാര ചിഹ്നങ്ങള്‍...
അന്നത്തെ പോലീസും നാട്ടുകാരും. സത്യസന്ധതപാലിക്കുന്ന സിനിമ ദൃശ്യങ്ങള്‍
മുടിവെട്ടുന്നതിനിടക്കൊരു രാഷ്ട്രീയ ചര്‍ച്ച.
ചോദ്യം ചെയ്യപ്പെടുന്ന പ്രതികള്‍
മാണിക്യത്തിന്റെ ഭര്‍ത്താവ് പൊട്ടന്‍ പൊക്കനും, അമ്മ ചിരുതയും
മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയായി തകര്‍ത്ത് അഭിനയിച്ച മമ്മുട്ടി... അം‌മ്പട്ടാന്‍ ജനിക്കുന്നതും മരിക്കുന്നതും അം‌മ്പട്ടാനായിത്തന്നെ വേണമെന്ന് ...

ചിരുതയുടെ ചെറുപ്പകാലം.. മനോഹരമായ ദൃശ്യങ്ങള്‍.
ഇരയെ ആവാഹിച്ചു വിളിച്ചുവരുത്തുന്ന വേട്ടക്കാരന്‍
ജന്മിത്വത്തിനു മുന്നില്‍ കുടിയാന്മാര്‍ അടിമകള്‍ തന്നെയാണ്.
ഒന്നു കുതറിമാറാന്‍ കൂടി കഴിയില്ല.
അടിമയാക്കപ്പെട്ട സ്ത്രീത്വം... സമൂഹത്തിന്റെ അടിമത്വം എന്നതാണ് കൂടുതല്‍ സത്യം !
കളപോലെ,ആവശ്യമില്ലാത്തെ വാഴതയ്യു പോലെ ചവിട്ടി ഉടക്കപ്പെടുന്ന/
നശിപ്പിക്കപ്പെടുന്ന ആണത്വത്തിന്റെ എതിര്‍ ശബ്ദങ്ങള്‍
നിഷ്ക്കളങ്കതയുടെയും ശാലീനതയുടേയും കിലുക്കം ദൃശ്യമാകുന്ന ഭാവപ്രകടനങ്ങള്‍...
പാലേരി മാണിക്യവും, ബന്ധു വേലായുധനും
അടുത്ത ഇരക്കായി കുതിക്കുന്ന മാടംബിത്വം.
തുന്നിക്കൂട്ടിയ സത്യം എന്ന നാടകത്തിന്റെ രചയിതാവായി... എസ്.കെ.പള്ളിപ്പുറം...
കല വളര്‍ത്താന്‍ കലാഹൃദയമുള്ള ധനികര്‍തന്നെ വേണമെന്ന് വിശ്വസിക്കുന്ന
ഭൂരിപക്ഷം കലോപജീവികളുടേയും പ്രതിനിധി ! (ഇന്നത്തെയടക്കം!!!)
ഓവറായ മേക്കപ്പുകൊണ്ട് കോലം കെടുത്തപ്പെട്ട ബാര്‍ബര്‍ കേശവന്റെ വാര്‍ദ്ധക്യ വേഷത്തില്‍
നടന്‍ ശ്രീനിവാസന്‍.
ശ്രീനിവാസന്റെ മുഖത്ത് ചാണകം മെഴുകിവക്കാന്‍ നന്നായി മേക്കപ്പ്മാന്‍ അദ്ധ്വാനിച്ചിട്ടുണ്ട്.
ഒരു വേള, ബാര്‍ബര്‍ കേശവന്റെ യാത്ഹാര്ത്ത്ഹത്തിലുല്‍ രൂപ സാദൃശ്യത്തിലേക്ക് കൂട്ടി മുട്ടിക്കാന്‍ ശ്രമിച്ചതായിരിക്കണം.
പാലേരിമാണിക്യത്തിന്റെ ശവക്കുഴിക്കു തുല്യമായ പാലേരി സ്കൂള്‍
പത്തേക്കര്‍ സ്ഥലത്തൊരു സ്കൂള്‍.. നല്ലതുതന്നെ. പക്ഷേ അതിന്റെ വില ഭീകരം !!
സഖാവ് കെ.പി.ഹംസയായി അഭിനയിച്ച നടന്‍ ജീവിക്കുകതന്നെ ചെയ്യുന്നു.
കൃത്രിമമായ പ്രസംഗഭാഷ ഗംഭീരമായിരിക്കുന്നു.
രസകരമായ അന്ത്യം

Wednesday, June 16, 2010

ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും

1993ല്‍ കണ്ണൂരിലേക്ക് താമസമായപ്പോളാണ് ആദ്യമായി വിചിത്രമായ ഓടപ്പൂ എന്ന വാക്കു കേള്‍ക്കുന്നത്.ഓടത്തണ്ട് തല്ലിച്ചതച്ച് വെളുത്ത നാരാക്കി അപ്പൂപ്പന്‍ താടിയെപ്പോലെ രൂപപ്പെടുത്തിയെടുക്കുന്ന വിദ്യയാണ് ഓടപ്പൂ നിര്‍മ്മാണം. കൊട്ടിയൂരിലെ ആദിവാസികളുടെ ഒരു കരകൌശല വസ്തു ! ഇപ്പോള്‍ ഓടപ്പൂവ്വുണ്ടാക്കുന്നവര്‍ ആദിവാസികളൊന്നുമല്ലെന്നാണ് തോന്നുന്നത്. ശിവേട്ടന്റെ (ശിവ ഭഗവാന്റെ... എന്നും ഭക്തന്മാര്‍ പറയും !)അമ്മായി അപ്പന്‍,ശ്രീ.ശ്രീ.ശ്രീ.ദക്ഷന്റെ വെളുത്ത താടിരോമങ്ങളാണ് ഈ ഓടപ്പൂവ്വിനെക്കൊണ്ട് പ്രതീകവല്‍ക്കരിക്കുന്നത് എന്നാണ് ഇവിടത്തെ ഭക്തന്മാരുടെ വിശ്വാസം.
കാട്ടിനകത്തുള്ള അക്കരെ കൊട്ടിയൂരിലെ പുഴയോരത്താണ് ശ്രീ.ശ്രീ.ശ്രീ.ദക്ഷന്‍ തന്റെ പുന്നാര മോളായ സതീദേവിയുടെ കെട്ട്യോനും മഹേശ്വരനുമായ ശിവേട്ടനെ ക്ഷണിക്കാതെ ദക്ഷയാഗം സംഘടിപ്പിച്ചതെന്നും,ഭര്‍ത്താവിനെ ക്ഷണിക്കാത്തതിനാല്‍ അപമാനിതയായ സത്യേച്ചി ഇവിടെ ജീവത്യാഗം ചെയ്തുകൊണ്ട് സ്വന്തം അച്ഛനോട് പ്രതിഷേധിച്ചെന്നും, സത്യേച്ചിയുടെ മരണവാര്‍ത്തയറിഞ്ഞ ശിവേട്ടന്‍ തന്റെ ഗുണ്ടാപടയെ വിട്ട് യാഗം നടത്തിക്കൊണ്ടിരുന്ന ദക്ഷനേയും ബ്രാഹ്മണരെയും വധിച്ച് അവറ്റകളുടെ താടിയും മുടിയും വീടിന്റെ പൂമുഖത്ത് കെട്ടിത്തൂക്കാനായി ഭക്തന്മാര്‍ക്ക് നല്‍കി... എന്നൊക്കെയാണ് ബ്രാഹ്മണന്റെ പതിവ് കള്ളക്കഥകളായ പുരാണ ഐതിഹ്യങ്ങളില്‍ പറഞ്ഞ് പ്രചരിപ്പിച്ചിരിക്കുന്നത്.ആദിവാസികളുടെ ആരാധന സ്ഥാനമായിരുന്ന അക്കരെ കൊട്ടിയൂര്‍ അവിടത്തെ വിചിത്രമായ രീതിയിലുള്ള ആരാധനാരീതികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ബ്രാഹ്മണ ഹിന്ദുമതം ഇവിടെ ഇപ്പോള്‍ അധീശത്വം സ്ഥാപിച്ചതായിരിക്കണം.സമൂഹത്തിലെ എല്ലാ ജാതി ഇനങ്ങള്‍ക്കും ഇവിടെ പ്രത്യേകമായ അവകാശങ്ങളും ചുമതലകളുമൊക്കെയുണ്ട്.വിവിധ ജാതിക്കാരായ സ്ഥാനികള്‍ക്ക് പ്രത്യേകം പ്രത്യേകം താല്‍ക്കാലിക നെടുംബുരകളും(ഷെഡ്)മറ്റും ഉത്സവകാലത്ത് കെട്ടിപ്പൊക്കിയിരിക്കും.ഒരു ഉയര്‍ന്ന തറയും അതിനു ചുറ്റുമുള്ള ചളിവെള്ളം ഒഴുകുന്ന തോടുപോലുള്ള നടപ്പാതയുമടങ്ങിയതാണ് ഇവിടത്തെ ശ്രീകോവില്‍ ! ഇതിനു ചുറ്റുമാണ് സ്ഥാനികളുടെ ഷെഡുകള്‍.അതിനു ചുറ്റും ഓടക്കാടുകളും കാട്ടുമരങ്ങളും. ഏതായാലും ദക്ഷന്റെ താടിരോമങ്ങളുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഓടപ്പൂക്കളില്ലാതെ കൊട്ടിയൂര്‍ ഭക്തന്മാര്‍ വീട്ടില്‍ പോകില്ല. ഇവിടങ്ങളിലെ വീടുകളുടെ പൂമുഖങ്ങളില്‍ ഒരു വര്‍ഷക്കാലം ഓടപ്പൂ തൂങ്ങിക്കിടക്കും.കാറുകളിലും, ബസ്സുകളിലുമെല്ലാം ഓടപ്പൂ തൂക്കിയിടും.
അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തേയും ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തേയും രണ്ടുവശത്താക്കി കടന്നുപോകുന്ന റോഡിനിരുവശവും ഓടപ്പൂ വില്‍ക്കുന്ന താല്‍ക്കാലിക സ്റ്റാളുകളാണ്. ഓടപ്പൂ വില്‍പ്പന പരിഷ്ക്കാരികള്‍ ഏറ്റെടുത്തതു കാരണമാകാം എവിടേയും ഓടപ്പൂവ്വിന്റെ സ്രഷ്ടാക്കളായ ആദിവാസികളെ കണ്ടില്ല. മാത്രമല്ല ഓടപ്പൂക്കള്‍ക്ക് നല്ല വിലയുമുണ്ട്. 20, 30, 40, 50... എന്നിങ്ങനെ.

ഓടപ്പൂ സ്വന്തം വീട്ടിലേക്ക് മാത്രം വാങ്ങിയാല്‍ പോരല്ലോ...അയല്‍പ്പക്കക്കാര്‍ക്കും, ബന്ധുക്കള്‍ക്കുമൊക്കെ ഓടപ്പൂ കോടുക്കണ്ടേ...??!!
ഭക്തിയും വിശ്വാസവും ചെറുപ്പക്കാരുടെ നട്ടെല്ലായി മാറിയിരിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ അറിഞ്ഞില്ല.
ഓടപ്പൂവിനായി തിരക്കുകൂട്ടുന്ന യുവത്വം.

സ്റ്റാളിനകത്തിരുന്ന് ഓടപ്പൂ നിര്‍മ്മിക്കുന്ന ചെറുപ്പക്കാര്‍.
തല്ലിച്ചതച്ച് ഓടപ്പൂവ്വാക്കാന്‍ തയ്യാറാക്കിയ ഓടത്തണ്ടുകള്‍ കാണാം.
ഓടക്കുറ്റിയുടെ തണ്ട് പരമാവധി ചെത്തിക്കളഞ്ഞ്, ഒന്നു പുറം മറിച്ചാല്‍ ഓടപ്പൂവായി.
ഇക്കരെ കൊട്ടിയൂര്‍ ശിവ ക്ഷേത്രത്തിലെ സന്ദര്‍ശനം
കഴിഞ്ഞ് ഭക്തര്‍ അക്കരെ കൊട്ടിയൂരിലേക്ക് പോകുകയാണ്.
ഉത്സവക്കാലത്ത് ഇക്കരെ കൊട്ടിയൂരില്‍ ശിവേട്ടന്‍ ഉണ്ടാകില്ലെന്നാണ് വിശ്വാസം.
ശിവേട്ടന്‍ കാട്ടിനകത്ത് സ്ഥിതിചെയ്യുന്ന അക്കരെ കൊട്ടിയൂരിലായിരിക്കുമത്രേ!!!
ശിവേട്ടന്‍ ഇല്ലെങ്കിലും, ബ്രാഹ്മണര്‍ക്കും, ദേവസ്വത്തിനും തിന്നു തീര്‍ക്കാനുള്ള കാണിക്കയിടാനും
നല്ലൊരു കാവിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം വലം വക്കാനും ഭക്തര്‍ക്ക് സമയക്കുറവൊന്നുമില്ല.
അക്കരെ കൊട്ടിയൂരിലേക്കുള്ള വഴികള്‍... പുഴയുടെ കൈവഴികള്‍ കടന്നും, കുളിച്ച് ഈറനുടുത്തും...
ഭക്തര്‍ കല്ലുകളുരച്ച് ഉണ്ടാക്കുന്ന ചാന്തുകൊണ്ട് നെറ്റിയില്‍ കുറിതൊടാനുള്ള ശ്രമവും നടത്തുന്നുണ്ട്.
കിലോമീറ്ററുകള്‍ നീളുന്ന വളഞ്ഞുപുളഞ്ഞ ക്യുവിന്റെ ചെറിയൊരു ഭാഗമാണ് ദൂരെ കാണുന്നത്.
ബാവാലി പുഴയിലെ തീര്‍ഥസ്ഥാനത്ത് മുങ്ങിക്കുളിക്കാനുള്ള ഭക്തന്മാരുടെ പെടാപ്പാടുകള്‍ !!!
മഴയത്ത് കുടചൂടി... ഒന്നു കുളിക്കാനായി ക്യൂ നില്‍ക്കുന്ന പംബര ഭക്തന്മാര്‍ !!!
പാലത്തിനു മുകളിലും കുളിക്കാനുള്ള ക്യൂ മഴകൊണ്ട്... കുടചൂടി... തുടരുന്നു !
പാലവും കഴിഞ്ഞ് കുളിക്കാനുള്ള ക്യൂ താഴോട്ട് ഒഴുകുകയാണ്.
അവസാനം ... കുളിപ്പുരയെത്തി. പുഴയുടെ ഓരത്തായി
നീല പ്ലാസ്റ്റിക് ടാര്‍പ്പോളിന്‍ കൊണ്ട് മറച്ചു കെട്ടിയിരിക്കുന്നതാണ്
കുളീപ്പുര. പാവം പുഴ ഇത്ര നീണ്ടു നിവര്‍ന്ന് ഒഴുകിയിട്ടും
ആ നീല ടാര്‍പ്പോളിനകത്തുവച്ച് കുളിച്ചാലേ
ഭക്തര്‍ക്ക് മോക്ഷം കിട്ടു.
(അവിടത്തെ സ്ത്രീകളുടെ കുളിസീന്‍ കാണാനുള്ള ആകാംക്ഷയാണ് പുരുഷ കേസരികളെ
ഇത്രയും ക്ഷമാപൂര്‍വ്വം നീണ്ട ക്യൂ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്നും ശ്രുതിയുണ്ട്)
അത്രയധികം ക്യൂ നില്‍ക്കാതെ പുതിയ പാലത്തിലൂടെ അക്കരെ കൊട്ടിയൂരിലെത്താനും വഴിയുണ്ട്.
ഹൈന്ദവ വര്‍ഗ്ഗീയ ഭരണക്കാര്‍ ഈ കാട്ടില്‍ ചെരിപ്പ് വിലക്കിയിട്ടുണ്ട്.
ഇവര്‍ ചിത്രകാരന്റെ രണ്ട് അയല്‍പ്പക്കക്കാരാണ്. അശോകേട്ടനും, ഭാസ്ക്കരന്‍ മേസ്തിരിയും.
ഒരു നായര്‍ സ്ഥാനികരുടെ ഷെഡ്. ഇതുപോലുള്ള ധാരാളം ഷെഡുകള്‍
വിവിധ ജാതിക്കാര്‍ക്കായി ചുറ്റും കാണാം.
ആ പുകയുന്ന ഓലപ്പുരയാണ് ശിവേട്ടന്റെ താല്‍ക്കാലികമായുള്ള ശ്രീകോവില്‍.
ആ മണ്‍ തിട്ടക്ക് താഴെയുള്ള
ചളിവെള്ളത്തിലൂടെയാണ് ഭക്തര്‍ പ്രതിക്ഷണം വച്ചുകൊണ്ടിരിക്കുന്നത്.
ഇടതുവശത്തുള്ള ചായ്പ്പില്‍ ഭക്തര്‍ക്ക് പ്രസാദമെന്നപേരില്‍
എന്തൊ തോണ്ടിയെറിഞ്ഞുകൊടുക്കുന്നുണ്ട്.
സത്യത്തില്‍ ഇതൊരു ആള്‍ക്കൂട്ടമാണ്.
സാമൂഹ്യജീവിയായ മനുഷ്യന്റെ കൂട്ടം കൂടാനുള്ള ജന്മവാസന.
എല്ലാ ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും ആത്മാവ് അതുതന്നെയായിരിക്കണം.

നമ്മളും ഒരിക്കല്‍ ആദിവാസികളായിരുന്നെന്നും, ആ വേരുകളെ നമിക്കുന്നത് നമ്മളില്‍ മനുഷ്യസ്നേഹവും നന്മയും ജനിപ്പിക്കുമെന്നും ഈ ഭക്തര്‍ക്കിടയില്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടായിരിക്കുമോ ശിവേട്ട ...!!!
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി... പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു ഉത്സവക്കാലത്ത്...
കാട്ടിനകത്തെക്ക് കനത്ത ആള്‍ക്കൂട്ടത്തിന്റെ വിരുന്ന് വരവുതന്നെയാണ് കൊട്ടിയൂര്‍ ഉത്സവം.

Saturday, May 15, 2010

ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ബ്ലൊഗര്‍ ഷൈനിനെ ജാതി സംഘടനാ നേതാവിനുവേണ്ടി ചിത്രവധം നടത്താനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പോലീസ് നല്‍കിയ ഭാഷ്യം വള്ളിപുള്ളി തെറ്റാതെ വിവിധ മാധ്യമങ്ങളില്‍ അടിച്ചുവന്നത് താഴെ കൊടുക്കുന്നു.





ബ്ലോഗ് പൊതുജനത്തിന്റെ അഭിപ്രായ പ്രകടനത്തിനുള്ള വേദിയാണ്. ഒരു ജനാധിപത്യസമൂഹത്തില്‍ പൌരന്മാരുടെ അഭിപ്രായങ്ങള്‍ക്കും സ്വതന്ത്ര ചിന്തക്കും അനിയന്ത്രിതമായ അവകാശമാണുള്ളത്. അഭിപ്രായങ്ങള്‍ ബ്ലോഗില്‍ രേഖപ്പെടുത്തിവക്കുന്നു എന്ന സൌകര്യം ഉപയോഗപ്പെടുത്തി “അങ്ങുന്നേ... ഇതാ ഒരു രാജ്യ ദ്രോഹി” എന്നു നിലവിളിച്ചുകൊണ്ട് പഴയ രാജ കിങ്കരന്മാര്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ ചുറ്റിത്തിരിയുന്നത് പൊതുജനത്തിന്റെ നികുതിപ്പണം ശംബളമായി വാങ്ങുന്ന ജനാധിപത്യ സര്‍ക്കാരിന്റെ ജീവനക്കാര്‍ക്ക് കളങ്കമുണ്ടാക്കുന്ന ഏര്‍പ്പാടാണ്. ഇന്റെര്‍നെറ്റിലെ കുറ്റകൃത്യങ്ങള്‍ തടയാനുദ്ദേശിച്ച് സ്ഥാപിക്കപ്പെട്ട സൈബര്‍ സെല്ലില്‍ നായര്‍ ജാതി സംഘടനകളുടേയും സ്ഥലത്തെ പഴയ രാജഭക്തന്മാരുടേയും ജാതീയമായ ഗൂഢാലോചനകളും
ആഭിചാര പ്രയോഗങ്ങളും നടന്നുകൊണ്ടിരിക്കുന്നു എന്നാണ് സമീപകാല വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ബ്ലോഗിലെ നായര്‍ ബ്ലോഗ് ഗ്രൂപ്പിന്റെ ഉടമയായ ഒരു ജാതി ഭ്രാന്തന്റെ നേതൃത്വത്തില്‍, ബ്ലോഗില്‍ എഴുതപ്പെടുന്ന ജാതി-മത വിമര്‍ശനാത്മകമായ പോസ്റ്റുകളേയും കമന്റുകളേയും അടിസ്ഥാനപ്പെടുത്തി ബ്ലോഗര്‍മാരെ സൈബര്‍സെല്ലിന്റെ സഹായത്തോടെ കേസുകളില്‍ കുടുക്കി ദ്രോഹിക്കുന്ന കോക്കസ് പ്രവര്‍ത്തിക്കുന്നതായാണ് ഈ ജാതി ഭ്രാന്തന്റെ കമന്റുകളില്‍ നിന്നും പോസ്റ്റുകളില്‍ നിന്നും മനസ്സിലാക്കാനാകുന്നത്. ചിത്രകാരനെ കേസില്‍ കുടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഈ തീവ്രഹൈന്ദവ ഫാസിസ്റ്റ് ഗ്രൂപ്പു തന്നെയാണെന്നാണ് കരുതുന്നത്. “ചിത്രകാരനെ അഴിയെണ്ണിക്കുമെന്ന്” മറ്റൊരു ബ്ലോഗറോട് ഈ ഗ്രൂപ്പ് ഉടമ ഫോണില്‍ ആക്രോശിക്കുന്നത് ചിത്രകാരന്‍ കേട്ടിട്ടുണ്ട്. ചിത്രകാരന്റെ സ്ഥാപനത്തിന്റെ വിസിറ്റിങ്ങ് കാര്‍ഡ്,ചിത്രകാരന്റെ വിലാസം,ഫോട്ടോ,ഫോണ്‍ നംബറുകള്‍ തുടങ്ങിയവ ചിത്രകാരന്റെ അനുമതിയില്ലാതെ ഈ ജാതി ഭ്രാന്തന്‍ അയാളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ഫാസിസ്റ്റ് കുറ്റവാസനയുള്ള വര്‍ഗ്ഗീയവാദികള്‍ക്ക് ചിത്രകാരനെ കേസില്‍ കുരുക്കി വിഷമിപ്പിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തിരുന്നു. ബ്ലോഗില്‍ ആരോടും ശത്രുതപുലര്‍ത്താന്‍ താല്‍പ്പര്യമില്ലാത്തതിനാലും, ഇത്തരം വര്‍ഗ്ഗീയ ജാതി ഭ്രാന്തന്മാര്‍ക്കു പിറകെ നടക്കന്‍ താല്‍പ്പര്യമില്ലാത്തതിനാലും, ബ്ലോഗില്‍ എഴുതി തീരേണ്ടത് ബ്ലോഗില്‍ തന്നെ തീരണം എന്നു വിശ്വസിക്കുന്നതിനാലും കേസെടുക്കാനുള്ള അവിവേകമൊന്നും ചിത്രകാരന്‍ കാണിച്ചിരുന്നില്ല. ബ്ലോഗിലെ നിസാരമായ അഭിപ്രായങ്ങള്‍ നേഴ്‌സറി കുട്ടികളെപ്പോലെ പോലീസിലും കോടതിയിലുമൊക്കെ എത്തിച്ച് പോലീസ് സ്റ്റേഷനും,കോടതിയുമെല്ലാം മാടംബിത്വ താല്‍പ്പര്യ സംരക്ഷണ കേന്ദ്രമാക്കാനുള്ള ജാതി-മത വര്‍ഗ്ഗീയ ഗ്രൂപ്പുകളുടെ ശ്രമം സര്‍ക്കാരും, രാഷ്ട്രീയ കക്ഷികളും നിയന്ത്രണ വിധേയമാക്കത്ത പക്ഷം നമ്മുടെ നാട്ടില്‍ ജനാധിപത്യത്തിന്റെ ലേബലില്‍ മാടംബി രാജഭരണം തന്നെയാണ് നിലനില്‍ക്കുന്നത് എന്ന് തെളിയിക്കപ്പെടും.

ബ്ലോഗിലെ സവര്‍ണ്ണ ജാതി ഗ്രൂപ്പിന്റെ പ്രധാനിയായ ഫാര്‍മര്‍ നായര്‍ എന്നൊരു വിദ്ധ്വാന്‍, നായര്‍ ജാതി സംഘടന തലവനും, സൈബര്‍ സെല്ലും ചേര്‍ന്ന് ഒരു ബ്ലോഗറെ ചിത്രവധം നടത്തിയതിനെ അനുമോദിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നു. വിചിത്രകേരളം എന്ന ബ്ലോഗ് എഴുതിയിരുന്ന ഷൈന്‍ എന്ന യുവാവിനാണ് അംബതിനായിരം രൂപ കെട്ടിവക്കാനും, രണ്ടാള്‍ ജാമ്യവും, ആഴ്ച്ചയില്‍ രണ്ടു ദിവസം എറണാകുളത്തുനിന്നും തിരുവനന്തപുരത്ത് സൈബര്‍ സെല്ലിലെത്തി ഒപ്പിടാനുള്ള ഭാഗ്യവും നേടിക്കൊടുത്തുകൊണ്ട് ജാതി നേതാവും പോലീസിലെ നായര്‍ വര്‍ഗ്ഗീയ മനസ്സുകളും തങ്ങളുടെ ജാതിവാലുകള്‍ അഭിമാനപൂര്‍വ്വം പൊക്കിക്കാണിക്കുന്നത്. സെയ്‌ബര്‍ നിയമ പ്രകാരം
നില്‍നില്‍ക്കാനിടയില്ലാത്ത കേവലം ചരിത്ര സത്യങ്ങളുടെ പുനര്‍വായന എന്നതിലുപരി കുറ്റകരമായ ഒന്നും തന്നെയില്ലാത്ത ഒരു ബ്ലോഗും അതിന്റെ ബ്ലോഗറും ജാതിഭ്രാന്തന്മാരുടെ കോക്കസ് വര്‍ക്കിലൂടെ എങ്ങനെയാണ് ഭീകരനായി മുദ്രകുത്തപ്പെടുന്നത് എന്നതിന്റെ പരിഹാസ്യമായ ദൃഷ്ടാതമാണ് ഇതെന്നു പറയാം.

നായര്‍ വേശ്യാവൃത്തിയുടെ ചരിത്രം ഷൈന്‍ എന്ന ബ്ലോഗര്‍ ചമച്ചുണ്ടാക്കിയ പുരാണമല്ല. ചരിത്ര വസ്തുതയാണ്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ ലഭ്യമായ മലയാളം സന്ദേശകാവ്യങ്ങളൊക്കെ എടുത്ത് വായിച്ചാല്‍ തേവ്ടിശ്ശികളും,കൂത്തച്ചികളും,ആത്തച്ചിമാരും,പൊലിയാടിച്ചിമാരും സവര്‍ണ്ണ നായര്‍ ഗൃഹങ്ങളില്‍ നിന്നും നമുക്ക് യഥേഷ്ടം കണ്ടെടുക്കാനാകും. മാത്രമല്ല, ഏതാനും നൂറ്റാണ്ടുകള്‍ മാത്രം മുന്‍പ് നായര്‍ സ്ത്രീകളുടെ മൃഗസമാനമായ ലൈംഗീക അരാജകത്വം നിറഞ്ഞ ജീവിതത്തെ അവസാനിപ്പിച്ച് മനുഷ്യന്മാരെപ്പോലെ ജീവിക്കണമെന്ന് കോഴിക്കോട് പാളയം പള്ളിയില്‍ വച്ച് ടിപ്പുസുല്‍ത്താന് വിളംബരപ്പെടൂത്തേണ്ടി വന്നിട്ടുമുണ്ട്. ഇതൊക്കെ കൂടാതെ, പ്രശസ്തരായ ഒട്ടേറെ സാഹിത്യകാരന്മാരുടെ കൃതികളില്‍ വേശ്യാവൃത്തിയുടെ അപരനാമമായ നായര്‍ സംബന്ധ ചരിത്രത്തിന് തെളിവുകളുണ്ട്. മാത്രമല്ല, ഇപ്പോഴത്തെ സി.ബി.എസ്.സി.ജനറേഷനു മുന്‍പുള്ള പ്രായമായ മലയാളികള്‍ക്ക് അറിവുള്ള അത്രയൊന്നു പഴക്കമില്ലാത്ത ചരിത്രമാണ് നായര്‍ ദാസ്യവും സദാചാരവും. അതിന്റെ ഒരു പുനര്‍ വായനയെപ്പോലും ജാതി ഭ്രാന്തന്മാര്‍ ഇത്രയേറെ ഭയപ്പെടുന്നത് ഷൈന്‍ എന്ന ബ്ലോഗറുടെ കുറ്റമല്ല, ജാതി ദുരഭിമാനം പടച്ചുണ്ടാക്കുന്ന കള്ള ചരിത്രത്തിന്റെ പാര്‍ശ്വഫലമാണ്. മറ്റൊന്നു കൂടി ശ്രദ്ധിക്കണം. ഷൈന്‍ നിലവിലുള്ള ഏതെങ്കിലും വ്യക്തിയുടെ സദാചാരഭ്രംശത്തെക്കുറിച്ച് എവിടേയും എഴുതിയതായി കണ്ടിട്ടില്ല. ജാതിയുടെയും, മതത്തിന്റെയും,രാഷ്ട്രീയത്തിന്റേയും ചരിത്രം പഠിക്കുന്നത് ഏതൊരു സമൂഹജീവിയുടേയും പുരോഗമനാത്മകമായ സാമൂഹ്യ പ്രവര്‍ത്തനമാണ്. അതിനെ തടയാന്‍ ശ്രമിക്കുന്നത് ഫാസിസമാണ്. ജാതി ഭീകരതയാണ്. ജാതി സംഘടനകളുടെ നേതൃത്വത്തില്‍ അത്തരം ഫാസിസ്റ്റ് സമീപനം സ്വാഭാവികമാണ്. എന്നാല്‍ ഒരു ജനാധിപത്യ ഗവണ്മെന്റിന്റെ ... ഭരണയന്ത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ പബ്ലിക്ക് സെര്‍വന്റ്സ് മാടംബികള്‍ക്കും, ഫാസിസ്റ്റുകള്‍ക്കും ചൂട്ടു പിടിച്ചുകൊടുക്കുന്നത് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുന്ന ഒരു രോഗമാണ്. അതിനെതിരെ രഷ്ട്രീയമായി സംഘടിക്കുക എന്നതാണ് ജനങ്ങള്‍ക്കുള്ള വഴി. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ .. സി.കേശവന്റെ വഴിയില്‍( നായരും പട്ടരും ചേര്‍ന്നാല്‍ തിരുവിതാംകൂര്‍ ഗവണ്മെന്റായി...)ഷൈന്മാര്‍ ബ്ലോഗിലൂടെ നടത്തുന്ന ചരിത്ര പഠനത്തേയും, ജാതീയതക്കെതിരെയുള്ള സാംസ്ക്കാരിക പോരാട്ടത്തേയും ചിത്രകാരന്‍ മുക്തകണ്ഡം പ്രശംസിക്കുന്നു.
ജാതി നേതാക്കളുടേയും, സൈബര്‍ സെല്ലിന്റേയും ജാതീയമായ മാടംബി പീഢനത്തിനിരയായ ഷൈനിന് ഐക്യ ദാര്‍ഢ്യ പ്രഖ്യാപിക്കാന്‍ ജാതിമത നിരപേക്ഷമായി ചിന്തിക്കുന്ന സര്‍വ്വ രാജ്യങ്ങളിലെയും മലയാളികളോടും ചിത്രകാരന്‍ മാനവികതയുടെയും,നന്മയുടേയും,സ്വതന്ത്ര്യത്തിന്റേയും പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.

മഹാത്മാഗാന്ധി നല്‍കിയ വഴിയിലൂടെ മാടംബികളില്‍ നിന്നും സവര്‍ണ്ണ ഭ്രാന്തന്മാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാനായി നമുക്ക് സ്വാതന്ത്ര്യ സമരം തുടരേണ്ടിയിരിക്കുന്നു...

അടിക്കുറിപ്പ്:
നമ്മുടെ ഫാര്‍മര്‍ നായര്‍ക്ക് സൈബര്‍ സെല്ലില്‍ ഒരു മേശയും കസേരയും,നെറ്റ് കണക്ഷനുള്ള കംബ്യൂട്ടറും,മൂന്നാം മുറകള്‍ നടപ്പാക്കാനുള്ള ഒരു ക്യാബിനും ഏര്‍പ്പാടു ചെയ്യേണ്ടതാണ്. സൈബര്‍ സെല്ലിനെ കൂടെക്കൂടെ അഭിനന്ദനങ്ങളറിയിക്കാനും, വിവരം കുറഞ്ഞ അവര്‍ക്ക് ബ്ലോഗര്‍മാരെക്കുറിച്ചുള്ള ജാതകം നല്‍കി പ്രബുദ്ധരാക്കാനും, സകല ബ്ലോഗര്‍മാരേയും മാടംബി ഭക്തരാക്കാനും, അതിനു തയ്യാറാകാത്തവരെ കേസില്‍ കുടുക്കി ദ്രോഹിക്കാനും സൌകര്യമയിരിക്കുമെന്നതിനാല്‍ സര്‍ക്കാരിലെ ഏതെങ്കിലും നായര്‍ ഉദ്ദ്യോഗസ്തനെ സ്വാധീനിച്ച് മഹത്വപൂര്‍ണ്ണമായ ഈ ആവശ്യം നിറവേറ്റേണ്ടതാണ്.



2010, മേയ് 15 7:49 am
ബ്ലോഗര്‍ chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഹഹഹഹ........
കൊള്ളാമല്ലോ മര്യാദ രാമന്മാരുടെ പ്രതികരണങ്ങള്‍ !!!!
നായര്‍ ജാതി സംഘടന നേതാവും,
നായര്‍ പോലീസും ചേര്‍ന്ന് നായര്‍
ചരിത്രത്തിലേക്കുള്ള അന്വേഷണത്തെ
മുളയിലെ നുള്ളിക്കളയാനുള്ള ഒരു മാടംബി
നംബറെടുത്തു എന്നേയുള്ളു.
അധികാരത്തിന്റെ വഴിയില്‍ ജാതീയമായ
സ്വാധീനശക്തി എത്രമാത്രം അടിഞ്ഞുകൂടിക്കിടക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം.

ജാതിയും,മതവും,രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ
പൊതുജനാഭിപ്രായത്തെ മൂടിക്കെട്ടുന്നതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ ആഭിചാര കേന്ദ്രമായി സൈബര്‍ നിയമത്തെ ഉപയോഗിക്കുമെന്നുള്ള ഭീഷണി !!!
നമ്മുടെ ഉറങ്ങിക്കിടക്കുന്ന രാഷ്ട്രീയത്തെ ഉണര്‍ത്താന്‍ എന്തായാലും ഈ ജാതിക്കോമരങ്ങളുടെ അറസ്റ്റ് നാടകം ഉപകരിക്കും.

ഇതെന്താ വെള്ളരിക്കാ പട്ടണമോ !!!
പണ്ട് തിരുവനന്തപുരം രാജാവിന്റെ നായര്‍ പോലീസ് ആയിരക്കണക്കിനു കൃസ്ത്യന്‍ നാടാര്‍ സ്ത്രീകളുടെ ബ്ലൌസ് തെരുവില്‍ വച്ച് പിടിച്ചുകീറുന്ന തികച്ചും അന്ന് നിയമ വിധേയമായിരുന്ന ഒരു മാടംബിത്തം നടത്തിയിരുന്നു.(ചാന്നാര്‍ സ്ത്രീ പെയിന്റിങ്ങ്) 50 കൊല്ലത്തിലേറെ തിരുവിതാം കൂര്‍ പോലീസിന്റെ മുഖ്യ ജോലി തന്നെ അതായിരുന്നു. അന്ന് അതില്‍ അനീതിയുള്ളതായി രാജാവിനും,നായര്‍ പോലീസിനും,കോടതിക്കും തോന്നിയിരുന്നില്ലത്രേ !!!
(ചാന്നാര്‍ ലഹളയും നായര്‍ പട്ടാളവും)
ഇപ്പോള്‍ ബ്ലോഗര്‍മാരെ നിയമക്കുരുക്കില്‍ പെടുത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കും
ഒരു പത്തുകൊല്ലം കഴിഞ്ഞാല്‍ തങ്ങള്‍ നടത്തിയ മാടംബിത്തത്തെക്കുറിച്ച് ബോധം വരേണ്ടിവരും. നായര്‍ മാടംബികളുടെ ചരിത്രം കുറച്ചുകൂടി മോശമാകാനേ ഇതൊക്കെ ഉപകരിക്കു.
ഏതെങ്കിലും ഒരു ബ്ലോഗര്‍ തുമ്മിയാല്‍ തെറിക്കുന്നതാണ് ജാതി മത കോമരങ്ങളുടെ ചരിത്രമെങ്കില്‍ ... ആ ചരിത്രത്തെ ഓര്‍ത്ത്
സഹതപിക്കാനേ കഴിയു. ഹഹഹ.....
മനുഷ്യന്മാരാകാന്‍ ഈ ചൂലുകള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു !!!

കോഴഞ്ചേരി പ്രസംഗം എന്നൊക്കെ കേള്‍ക്കുന്ന സമയമാണ്... നായരും പട്ടരും ചേര്‍ന്നാല്‍ സര്‍ക്കാരായി എന്നാണെന്നു തോന്നുന്നു അതിലെ ഭംഗിയുള വാചകം !!!(നായരും പട്ടരും ചേര്‍ന്നാല്‍ തിരുവിതാംകൂര്‍ ഗവണ്മെന്റായി...)
അതിന്റെ ഒരു തുടര്‍ച്ച...

2010, മേയ് 15 7:59 am


മന്ത്രം:(മൈര്,മഞ്ഞള്, പൂറ്,പൂംങ്കുല..ഓം,ഹ്രീം,ശ്രീം,ക്ക്ലിം,...വന്ന ബാധ ഒഴിഞ്ഞു പോ...ശു.....))))))

ഇതു സംബന്ധമായി ശ്രദ്ധയില്‍ പെട്ട പോസ്റ്റുകള്‍:
1)ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയവും മലയാളം ഇന്റര്‍നെറ്റില്‍
2)വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍
3)ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!
4)സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്
5)വിചിത്രകേരളം പത്ര വാര്‍ത്തകള്‍
6) വിചിത്ര കേരളം ബ്ലോഗ്ഗര്‍ പിടിയില്‍
7)സമുദായത്തിനെതിരെ ബ്ലോഗ്: ഉടമ അറസ്റ്റില്‍
8)ജാതിയും 'മതനിരപേക്ഷ'രരും
9)ചിത്രകാരനു സ്നേഹപൂർവ്വം
10)ബ്ലോഗിലെ വിഷജന്തുക്കള്‍
11)ജനാധിപത്യത്തില്‍ എത്രകഴഞ്ച് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്
12)വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്
13)മാതൃഭുമിയും നായര്‍ സ്ത്രീയെ വേശ്യയാക്കുന്നു????
14)ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !
15)മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !
16)നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?
17)ജാതി സവര്‍ണന്മാരോട് പറയാനുള്ളത്....

Sunday, May 9, 2010

സ്കൂളുകളിലെ വെള്ളാന !

നമ്മുടെ സമൂഹം അറിവുകള്‍ക്കും പുതുമകള്‍ക്കും പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രാകൃതമായ ഒരു അടിമ കൂട്ടമാണ്.സംശയരോഗവും ദുരഭിമാനവും ചേര്‍ത്തു കുഴച്ചുണ്ടാക്കിയ ബോധമാണ് സമൂഹത്തിന്റെ വൈജ്ഞാനിക സ്വത്ത്. ആകെയുള്ള പ്രതീക്ഷ പണത്തിനുവേണ്ടി എന്തും ചെയ്യാനുള്ള മൂല്യബോധമില്ലായ്മയാണ്. സമൂഹത്തിനകത്തേക്ക് കടക്കാന്‍ ഈ ഒരു താക്കോല്‍ ദ്വാരമേയുള്ളു.അതിലൂടെയാണ് മൈക്രോ സോഫ്റ്റും,ഇന്റലും,സോഫ്റ്റ്വെയര്‍ ഭീമന്മാരും,ലോകബാങ്കും,ലാവ്ലിനും,ജപ്പാന്‍ കുടിവെള്ളവും,ലോക സ്വര്‍ണ്ണഖനി ഉടമകളും,ടീക്കോമും,മദ്യ കംബനികളും,മറ്റ് അന്താരാഷ്ട്ര കച്ചവടക്കാരും ഏജന്‍സികളും നമ്മുടെ സമൂഹത്തില്‍ പ്രവേശിക്കുന്നതും, നമ്മുടെ രാഷ്ട്രീയ നേതാക്കളേയും,ഉദ്ദ്യോഗസ്തന്മാരേയും,എഞ്ചിനീയര്‍മാരേയും നക്കികളും,ഊംബന്മാരും,മലിനബുദ്ധികളുമാക്കിക്കൊണ്ട്,ആത്മാഭിമാനം കെട്ട ജന്തുക്കളാക്കിക്കൊണ്ട് ...സംബന്നരാക്കി,സംതൃപ്തരായി പുറത്തുപോകുന്നത്.ഈ പ്രവര്‍ത്തനം നടക്കുംബോള്‍ താക്കോല്‍ ദ്വാരത്തിലൂടെ സമൂഹത്തിലേക്ക് കുറച്ച് വെളിച്ചമോ ശുദ്ധവായുവോ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് സമൂഹത്തിന്റെ വികസന പ്രതീക്ഷ നിലകൊള്ളുന്നത്.സ്വന്തം അദ്ധ്വാനത്തിന്റെ തപസ്യയാല്‍ അറിവിന്റെ ഉന്നതശിഖരങ്ങളിലെത്തിയവരും സാംബത്തിക മണ്ഢലങ്ങളില്‍ നിലയുറപ്പിച്ചവരുമായ പ്രവാസികള്‍ അനവധിയുണ്ടെങ്കിലും, രാഷ്ട്രീയക്കാരന്റെ പിച്ചച്ചട്ടിയില്‍ സംഭാവനയിടാനുള്ള പണച്ചാക്കുകളായി മാത്രമേ നമ്മുടെ മാന്യപിടിച്ചുപറിക്കാരായ രാഷ്ട്രീയ മേലാളന്മാര്‍ക്ക് പ്രവാസികളെ മനസ്സിലാക്കാനായിട്ടുള്ളു.കൂട്ടിക്കൊടുപ്പുകാരുടെ രാഷ്ട്രീയബോധം കമ്മീഷനിലപ്പുറം വളരില്ലല്ലോ !

ബ്ലോഗര്‍ പ്രേമന്‍ മാഷുടെ വട്ടേന്‍ തിരുപ്പ് എന്ന ബ്ലോഗില്‍ മോണിറ്ററില്‍ തെളിയാത്ത ഐ.ടി. വിദ്യാഭ്യാസം എന്ന പോസ്റ്റ് വായിച്ചപ്പോളുണ്ടായ ധാര്‍മ്മിക രോക്ഷമാണ് മുകളില്‍ രേഖപ്പെടുത്തിയത്. രാഷ്ട്രീയ-ഭരണ വ്യവസ്ഥയുടെ അറിവില്ലായ്മയുടെ ജാരസന്തതിയായി പിറന്നുവീണ നമ്മുടെ ഐടി വിദ്യാഭ്യാസം അനുഭവിക്കുന്ന അനാഥത്വവും,കെടുകാര്യസ്തതയും,പണകൊള്ളയും വ്യക്തമായി വിവരിക്കുന്ന പ്രേമന്‍ മാഷുടെ ലേഖനം സമൂഹത്തിന്റെ ഭാവിയെയോര്‍ത്ത് ആകുലപ്പെടാന്‍ തക്ക ആത്മാഭിമാനമുള്ളവര്‍ വായിച്ചിരിക്കേണ്ടതാണ്. മൊബൈല്‍ ഫോണ്‍ പോലെ നിസാരമായി ഒരു വാര്‍ത്താവിനിമയ യന്ത്രമായി ഉപയോഗിക്കപ്പെടേണ്ട കംബ്യൂട്ടര്‍ എന്ന ഉപകരണത്തെ, എല്ലാ സ്കൂളുകളിലും ശ്രീകോവില്‍ പണിത് പ്രതിഷ്ഠിച്ച് പൂജിക്കാന്‍ ശാന്തിക്കാരേയും, തന്ത്രികളായി വിദേശ കംബ്യൂട്ടര്‍ നിര്‍മ്മാതാക്കാളേയും, സോഫ്റ്റ്വെയര്‍ കുത്തകകളേയും ഏല്‍പ്പിക്കുന്ന ബുദ്ധിശൂന്യത തിരിച്ചറിയപ്പെടാന്‍ ഇത്തരം ലേഖനങ്ങള്‍ അനവധി എഴുതപ്പെടേണ്ടതും,മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ടതുമാണ്.

Sunday, May 2, 2010

എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !

തുഞ്ചത്തെഴുത്തച്ഛനെ മറ്റേതു ജാതിക്കാരനായി വിശേഷിപ്പിച്ചാലും നായരായി വിശേഷിപ്പിക്കരുതെന്ന് പ്രൊഫ.ടി.ബി.വിജയകുമാര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ(2010മെയ്2ലക്കം)ലേഖനത്തിലൂടെ മുന്നറിയിപ്പുനല്‍കുന്നു.
“കേരളത്തില്‍ ഇന്ന് നായന്മാര്‍ ഭരണവര്‍ഗ്ഗമാണ്. അതുകൊണ്ടാണ് അവര്‍ തുഞ്ചത്തെഴുത്തച്ഛനെ എഴുത്തച്ഛന്‍ ജാതിയില്‍ നിന്നും മാറ്റി നായരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്.ഇത് ഫാസിസമാണ്.ഇതു ചെറുത്തു തോല്‍പ്പിക്കപ്പെടണം.”
എന്ന് പ്രൊഫ.ടി.ബി.വിജയകുമാര്‍ ധാര്‍മ്മിക രോക്ഷത്തോടെ പറയുന്നത് കേരളത്തിലെ ശൂദ്രന്മാരുടെ നാണംകെട്ട ചരിത്രത്തെക്കുറിച്ചുള്ള വ്യക്തമായ അറിവോടുകൂടിയാണ്.തുഞ്ചത്തെഴുത്തച്ഛന്റെ കാലത്ത് നമ്മുടെ വീരപരാക്രമികളായ ചോറ്റു പട്ടാളത്തിലെ നായന്മാര്‍ക്കൊന്നും അക്ഷരം കൂട്ടിവായിക്കാനുള്ള വിദ്യാഭ്യാസം പോലും ബ്രാഹ്മണര്‍ അനുവദിച്ചിരുന്നില്ലെന്നും,അതിനാല്‍ നിരക്ഷരരായിരുന്ന നായന്മാരില്‍ നിന്നും തുഞ്ചത്തെഴുത്തച്ഛനെപ്പോലെ ഒരു മഹാനുണ്ടാകുക അസാദ്ധ്യമാണെന്നും വിജയകുമാര്‍ സമര്‍ത്ഥിക്കുന്നുണ്ട്.
സ്വന്തമല്ലാത്ത അച്ഛന്മാരെത്തേടി അലയുന്ന നായര്‍ ഭരണവര്‍ഗ്ഗം അധികാരത്തിന്റെ സ്വാധീനശേഷി ഉപയോഗിച്ച് തങ്ങളുടെ സത്യത്തിലുള്ള വേശ്യാ-ദാസ്യ ചരിത്രം തേച്ചുമാച്ചു കളയാനും പരക്കം പായുന്നുണ്ട്.അതിന്റെ ഭാഗമാണ് വല്ലവരുടേയും അച്ഛന്മാരുടെ എണ്ണച്ഛായ ചിത്രം വരച്ച്,സ്വന്തം അച്ഛനാണെന്ന വ്യാജേന പൂജമുറിയില്‍ തൂക്കാനുള്ള നെട്ടോട്ടം ! സത്യത്തെ ആരു നശിപ്പിക്കാന്‍ ശ്രമിച്ചാലും അതിന്റെ ദുരന്തഫലം സമൂഹം ഒന്നടങ്കം അനുഭവിക്കണം എന്നതിനാല്‍ കേരളത്തിലെ ഹിന്ദു സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ സൂക്ഷിപ്പുകാരും,പരിപാലകരുമായ ശൂദ്രന്മാരുടെ ചരിത്രം രണ്ടു ശതമാനമെങ്കിലും പരിരക്ഷിക്കാനായാല്‍,പുറത്തുകൊണ്ടുവരാനായാല്‍ സവര്‍ണ്ണരാകാന്‍ കൊതിക്കുന്ന കൃസ്ത്യാനികളേയും,ഈഴവരേയുമെങ്കിലും ആ അപായത്തില്‍ നിന്നും, മൂല്യച്ച്യുതിയില്‍ നിന്നും രക്ഷിക്കാനായേക്കും. മാത്രമല്ല,പേരിന്റെ വാലായി ജാതിപ്പേരുവക്കുന്ന തന്തയില്ലായ്മയുടെ നാണക്കേട് സ്വയം ബോധ്യപ്പെട്ട് തിരുത്താനും ജാതിവാലുകാര്‍ക്ക് അതുപകരിക്കും. നമ്മുടെ സമൂഹത്തെ മുഴുവനായി ഗ്രസിച്ചിരിക്കുന്ന പണത്തോടുള്ള ആസക്തിക്കും,അദ്ധ്വാനത്തോടുള്ള വിരക്തിക്കും,അദ്ധ്വാനത്തിന്റെ അന്തസ്സില്ലായ്മക്കും,മൂല്യബോധമില്ലായ്മക്കും ഹേതുവായ ബ്രാഹ്മണ വിഷമായ സവര്‍ണ്ണസാംസ്ക്കാരികതക്കെതിരെയുള്ള സത്യം കൊണ്ടുള്ള ചെറുത്തുനില്‍പ്പ് എന്ന നിലയില്‍ ചരിത്രസത്യങ്ങള്‍ നശിപ്പിക്കപ്പെടാതെ സാമൂഹ്യ അംഗീകാരത്തോടെ പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. അത്തരം സത്യങ്ങള്‍ ചികയുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണ് പ്രൊഫ.ടി.ബി.വിജയകുമാറിന്റെ ലേഖനം.അദ്ദേഹം അഖിലകേരള എഴുത്തച്ഛന്‍ സമാജത്തിന്റെ വൈസ് പ്രസിഡന്റു കൂടിയാണെന്ന് ലേഖനത്തില്‍ കാണുന്നു.ഈ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും,ലേഖകനും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!






Wednesday, April 14, 2010

ഗോപാലകൃഷ്ണന്മാരും ബ്ലോഗര്‍മാരും

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വാനരപ്പടയില്‍ അണിനിരന്നുകൊണ്ട് ആധുനിക ശാസ്ത്രപുരോഗതിക്കുനേരെ ആസനത്തിലെ ആര്‍ഷഭാരതത്തിന്റെ ആനത്തഴംബ് പ്രദര്‍ശിപ്പിച്ച് ഊറ്റം കൊള്ളുന്ന ജോതിഷ ചക്രവര്‍ത്തിമാരും,ആദ്ധ്യാത്മിക-ആത്മീയ ആചാര്യന്മാരും,മനുഷ്യ ദൈവങ്ങളും നമ്മുടെ നാട്ടില്‍ കുറ്റിയറ്റു പോകേണ്ടതിനു പകരം റബ്ബറുപോലെ പുതിയ പുതിയ പ്ലാന്റേഷനുകളായി ഊര്‍ജ്ജിതമായി വളര്‍ത്തപ്പെടുകയാണ്. അന്ധവിശ്വസിത്തിന്റേയും,അനാചാരങ്ങളുടേയും രക്ഷാധികാരികളായി സ്ഥാനമേല്‍ക്കുന്ന ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വളര്‍ത്തു മൃഗങ്ങളായ ഈ പരാന്നജീവി സമൂഹം ജനങ്ങളുടെ അന്വേഷണ ത്വരയെ നിര്‍ജ്ജീവമാക്കുന്നതിലും മനോവികാസത്തിനു ബദലായി സംങ്കുചിത ദുരഭിമാനത്തിന്റെ വിഷവിത്തുകകള്‍ ജനമനസ്സുകളില്‍ വിതക്കുന്നതിലും വലിയ പങ്കു വഹിക്കുന്നുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകളായ ഇന്റെര്‍നെറ്റ് പോലുള്ള മാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ ഒരു നാടിനേയും,ജനങ്ങളേയും,സംസ്ക്കാരത്തേയും വിശ്വാസത്തിന്റേയും ദുരഭിമാനത്തിന്റേയും ചിലന്തിവലയില്‍ കുരുക്കി ബ്രാഹ്മണ്യത്തിന്റെ ഇരുണ്ട മടയിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ഗോപാലകൃഷ്ണന്മാരുടെ മുഖം മൂടി വലിച്ചുകീറാന്‍ ബൂലോകത്ത് ജാഗ്രതയോടെ പ്രവര്‍ത്തിച്ച ബ്ലോഗര്‍മാരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
ഈ വിഷയത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഡോ.സൂരജിന്റേയും,ഉമേഷിന്റേയും ഗഹനമായ പോസ്റ്റുകള്‍ വായിച്ചു മനസ്സിലാക്കി കമന്റെഴുതാനുള്ള മാനസികാവസ്ഥയിലല്ല ചിത്രകാരന്‍. പിന്നീട് വായിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ ലിങ്കുകള്‍ ശേഖരിച്ചുവക്കുന്നതിനായാണ് ഈ കുറിപ്പ് എഴുതിവക്കുന്നത്. പിന്നെ, ഡോ.സൂരജിന്റേയും,ഉമേഷിന്റേയും ആധികാരികതയും നന്മയും നിറഞ്ഞ മനസ്സുകളെക്കുറിച്ച് ചിത്രകരന് അശേഷം സംശയമില്ലാത്തതിനാല്‍ ... വായന നീട്ടിവക്കുന്നതിലും മനസ്ഥാപമില്ല.

ചിത്രകാരന്റെ അസൌകര്യം
ബ്ലോഗ് തെറ്റിദ്ധാരണകളുടെ ആസ്ഥാനമാണല്ലോ. ഇത്രയും ദിവസം നെറ്റില്‍ കണ്ടുകൊണ്ടിരുന്ന ആളെ പെട്ടെന്നു കാണാതാകുംബോള്‍ പലരും തെറ്റിദ്ധരിക്കും. അതുകൊണ്ട് അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയിലേക്കായി ഒന്നു വിശദീകരിക്കാം. ബ്ലോഗില്‍ നിന്നും കുറച്ചു കാലമായി ചിത്രകാരന്‍ വിട്ടു നില്‍ക്കുന്നത് വ്യക്തിപരമായ വിഷമങ്ങള്‍ കാരണമാണ്. വാര്‍ദ്ധ്ക്യരോഗങ്ങളുമായി ചിത്രകാരന്റെ അമ്മ ആശുപത്രിയില്‍ സ്ഥിര താമസമായിട്ട് കുറെ മാസങ്ങളായെന്നു പറയാം. നെഫ്രോളജിസ്റ്റ് ഡോ.രഞ്ചിത്ത് നാരായണന്റെ സ്നേഹപൂര്‍ണ്ണമായ കൈപ്പുണ്യത്തിന്റെ ഫലമായി ജീവിതം നീട്ടിക്കിട്ടിയതാണ്.നാളെ വിഷു പ്രമാണിച്ച് ഒരു ദിവസത്തെ ലീവ് ആശുപത്രിയില്‍ നിന്നും എടുക്കാമെന്ന് പ്രതീക്ഷിക്കുന്നു. അസുഖങ്ങള്‍ വരുംബോഴാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെക്കുറിച്ച് ബോധോദയമുണ്ടാകുന്നത്.

നീലക്കുറുക്കനായ വിഷ്ണുവുമായോ,മറ്റു ബ്രാഹ്മണ കള്ളക്കഥകളുമായോ ബന്ധമില്ലാതെ... ചിത്രകാരന്‍ ഏവര്‍ക്കും മലയാളിയുടെ വര്‍ഷാരംഭ ദിനം പ്രമാണിച്ച് വിഷു ആശംസകള്‍ അര്‍പ്പിക്കുന്നു!!!

ഗോപലകൃഷ്ണ ചരിതം ബ്ലോഗ് ലിങ്കുകള്‍:

1)ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍
2)സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...
3)സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ
4)സർ‌വ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ - അനുബന്ധം
5)
ഗോപാലകൃഷ്ണന്മാര്‍ അരങ്ങു വാഴുമ്പോള്‍...

6)എങ്കിലും എന്റെ ഗോപാലകൃഷ്ണാ
7)ദി ക്യൂരിയസ് കേസ് ഓഫ് ഗോപാലകൃഷ്ണൻ...!
8)ജ്യോതിഷവും ശാസ്ത്രവും - ഇ-ബുക്ക്
9)ശാസ്ത്രത്തിന്റെ അബോര്‍ഷന്‍
10)പട്ടികള്‍ കുരക്കുന്നതെപ്പോള്‍?
11)ജ്യോതിഷ തട്ടിപ്പുകള്‍ക്ക് അവസാനം എന്ത്?
12)ഗോപാലഷ്ണേട്ടന്റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ലിങ്ക്
13)ഗോപാലഷ്ണേട്ടന്റെ വീഡിയോ പ്രഭാഷണങ്ങള്‍

Monday, April 5, 2010

കുമാരസംഭവങ്ങള്‍ സംഭവമായേക്കാം !

പ്രശസ്ത ബ്ലോഗര്‍ കുമാരന്‍ തിരുവടികളുടെ ബ്ലോഗില്‍ നിന്നുള്ള പ്രഥമ പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. നല്ല പുസ്തകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ! കുമാരസംഭവത്തിന്റെ കുറച്ചു കോപ്പികള്‍ സംഭവസ്ഥലത്തു ചിലവായിക്കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരില്‍ മഹാനായ ചിത്രകാരനുമുണ്ട്. മറ്റൊന്നുമല്ല,ചിത്രകാരന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഒരു പുസ്തക രൂപം പുറത്തിറക്കാനുള്ള അസഹ്യമായ ആശയുദിച്ചിട്ട് ഒരു വര്‍ഷം കടന്നുപോയെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല ! മുലകള്‍ക്ക് സമൂഹത്തില്‍ നല്ല ഡിമാന്‍ഡുള്ളതിനാല്‍ ചിത്രകാരന്റെ പുസ്തകം ആദ്യമാസം തന്നെ വിറ്റുതീരുമെന്നും ഉറപ്പാണ്.പക്ഷേ,അതിനുശേഷമുണ്ടാകാനിടയുള്ള ജനങ്ങളുടെ പ്രബുദ്ധതയില്‍ നിന്നും സുരക്ഷിതമായ അകലം കാത്തുസൂക്ഷിക്കാനുള്ള സാങ്കേതികമായ ഒരുക്കങ്ങള്‍ സഘടിപ്പിക്കുന്ന കാര്യത്തിലുള്ള അലസതയും ആശങ്കകളും ദൂരീകരിക്കാനാകുന്നില്ല എന്നതാണ് ചിത്രകാരന്‍ നേരിടുന്ന പ്രസാധന പ്രതിസന്ധി !
അതിനിടയിലാണ് കുമാരന്റെ സംഭവം പുസ്തകമായി അവതരിച്ചിരിക്കുന്നത്. ചിത്രകാരന്റെ പുസ്തക സാധ്യതക്കായി ഒരു മാര്‍ക്കറ്റ് സര്‍വ്വേ നടത്താനുള്ള സാധ്യത കുമാരസംഭവത്തില്‍ കുറവാണെങ്കിലും, അല്ലറ ചില്ലറ തീപ്പൊരികളൊക്കെ ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ചിത്രകാരന്‍. കുമാരന്റെ നാട്ടില്‍ സംഭവത്തിന്റെ കുറച്ചു കോപ്പികള്‍ വിതരണം ചെയ്യാനായാല്‍ ഒരു തേനീച്ചക്കൂടിളക്കാനുള്ള സ്കോപ്പുണ്ട് :) അസൂയാപ്രേരിതമാണെങ്കിലും, ആ മഹത്തായ ദൌത്യത്തില്‍ ബൂലോകത്തെ സമാനമന്‍സ്ക്കരായ സകല ബൂലോക ജീവികളുടേയും സഹായ സഹകരണങ്ങള്‍ സമാഹരിക്കാന്‍ ആഗ്രഹിക്കുന്നു.
സക്കറിയയുടെ പ്രസംഗത്താലും,ചിത്രലേഖക്കെതിരെയുള്ള ജാതി പീഢനത്താലും ശ്രദ്ധേയമായ പയ്യന്നൂരില്‍ നിന്നുള്ള പുസ്തക പ്രസിദ്ധീകരണശാലക്കാരായ ഡിസംബര്‍ പബ്ലിഷേഴ്സാണ് കുമാര സംഭവങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.പുസ്തക വില 60/-മാത്രം.

Sunday, April 4, 2010

മാതൃഭൂമിയിലെ ഈസ്റ്റര്‍ ചിത്രം

ആലപ്പുഴ ജില്ലയിലെ ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഏഴുനൂറ്റാണ്ടിലേറെ പഴക്കമുള്ളതും ഇലച്ചാറുകള്‍കൊണ്ട് വരച്ചുചേര്‍ത്തതുമായ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചുമര്‍ ചിത്രം ഈസ്റ്റര്‍ ആശംസയുടെ ഭാഗമായി ഇന്ന്(4.4.10)മാതൃഭുമി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഏഴു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രമാണെന്നത് സത്യമാണെങ്കില്‍ ഈ ചിത്രം നമ്മുടെ മഹത്വപൂര്‍ണ്ണമായ ഒരു ചരിത്രനിധി തന്നെയാണ്.കാലപ്പഴക്കം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.(കള്ള ചരിത്ര നിര്‍മ്മാണത്തില്‍ അതിന്റെ പാരംബര്യ അവകാശികളായ ബ്രാഹ്മണ്യത്തെപ്പോലും തോല്‍പ്പിക്കുന്ന വൈദഗ്ദ്യമുള്ളവരായ ആശാരിദൈവ വിശ്വാസികളെ അത്രക്ക് നംബിക്കൂടെങ്കിലും...!!! :)ഈ ചിത്രം സന്ദര്‍ഭോചിതമായി പ്രകാശിപ്പിക്കാന്‍ മനസ്സുവച്ച മാതൃഭൂമിക്ക് നന്ദി.ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും നടക്കുംബോള്‍ വസ്തുതാപരമായ ചരിത്രശേഷിപ്പുകളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് സന്തോഷകരമാണ്,പുരോഗമനാത്മകമാണ്.

ബൂലോകത്തെ എല്ലാ ദുഷ്ടരായ നസ്രാണികള്‍ക്കും മഹാദുഷ്ടനും ഹൈന്ദവവര്‍ഗ്ഗീയവാദിയുമായ ചിത്രകാരന്റെ ഹൃദയംഗമമായ ഈസ്റ്റെര്‍ ആശംസകള്‍ !!!
പതിവു വഴിപാട് ചിത്രങ്ങള്‍ താഴെ കാണം.
മനോരമ
ദേശാഭിമാനി
ദീപിക