ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വാനരപ്പടയില്‍ അണിനിരന്നുകൊണ്ട് ആധുനിക ശാസ്ത്രപുരോഗതിക്കുനേരെ ആസനത്തിലെ ആര്‍ഷഭാരതത്തിന്റെ ആനത്തഴംബ് പ്രദര്‍ശിപ്പിച്ച് ഊറ്റം കൊള്ളുന്ന ജോതിഷ ചക്രവര്‍ത്തിമാരും,ആദ്ധ്യാത്മിക-ആത്മീയ ആചാര്യന്മാരും,മനുഷ്യ ദൈവങ്ങളും നമ്മുടെ നാട്ടില്‍ കുറ്റിയറ്റു പോകേണ്ടതിനു പകരം റബ്ബറുപോലെ പുതിയ പുതിയ പ്ലാന്റേഷനുകളായി ഊര്‍ജ്ജിതമായി വളര്‍ത്തപ്പെടുകയാണ്. അന്ധവിശ്വസിത്തിന്റേയും,അനാചാരങ്ങളുടേയും രക്ഷാധികാരികളായി സ്ഥാനമേല്‍ക്കുന്ന ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വളര്‍ത്തു മൃഗങ്ങളായ ഈ പരാന്നജീവി സമൂഹം ജനങ്ങളുടെ അന്വേഷണ ത്വരയെ നിര്‍ജ്ജീവമാക്കുന്നതിലും മനോവികാസത്തിനു ബദലായി സംങ്കുചിത ദുരഭിമാനത്തിന്റെ വിഷവിത്തുകകള്‍ ജനമനസ്സുകളില്‍ വിതക്കുന്നതിലും വലിയ പങ്കു വഹിക്കുന്നുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകളായ ഇന്റെര്‍നെറ്റ് പോലുള്ള മാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ ഒരു നാടിനേയും,ജനങ്ങളേയും,സംസ്ക്കാരത്തേയും വിശ്വാസത്തിന്റേയും ദുരഭിമാനത്തിന്റേയും ചിലന്തിവലയില്‍ കുരുക്കി ബ്രാഹ്മണ്യത്തിന്റെ ഇരുണ്ട മടയിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ഗോപാലകൃഷ്ണന്മാരുടെ മുഖം മൂടി വലിച്ചുകീറാന്‍ ബൂലോകത്ത് ജാഗ്രതയോടെ പ്രവര്‍ത്തിച്ച ബ്ലോഗര്‍മാരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
ഈ വിഷയത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഡോ.സൂരജിന്റേയും,ഉമേഷിന്റേയും ഗഹനമായ പോസ്റ്റുകള്‍ വായിച്ചു മനസ്സിലാക്കി കമന്റെഴുതാനുള്ള മാനസികാവസ്ഥയിലല്ല ചിത്രകാരന്. പിന്നീട് വായിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ ലിങ്കുകള്‍ ശേഖരിച്ചുവക്കുന്നതിനായാണ് ഈ കുറിപ്പ് എഴുതിവക്കുന്നത്. പിന്നെ, ഡോ.സൂരജിന്റേയും,ഉമേഷിന്റേയും ആധികാരികതയും നന്മയും നിറഞ്ഞ മനസ്സുകളെക്കുറിച്ച് ചിത്രകരന് അശേഷം സംശയമില്ലാത്തതിനാല്‍ ... വായന നീട്ടിവക്കുന്നതിലും മനസ്ഥാപമില്ല.
ചിത്രകാരന്റെ അസൌകര്യം
ബ്ലോഗ് തെറ്റിദ്ധാരണകളുടെ ആസ്ഥാനമാണല്ലോ. ഇത്രയും ദിവസം നെറ്റില്‍ കണ്ടുകൊണ്ടിരുന്ന ആളെ പെട്ടെന്നു കാണാതാകുംബോള്‍ പലരും തെറ്റിദ്ധരിക്കും. അതുകൊണ്ട് അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയിലേക്കായി ഒന്നു വിശദീകരിക്കാം. ബ്ലോഗില്‍ നിന്നും കുറച്ചു കാലമായി ചിത്രകാരന് വിട്ടു നില്‍ക്കുന്നത് വ്യക്തിപരമായ വിഷമങ്ങള്‍ കാരണമാണ്. വാര്‍ദ്ധ്ക്യരോഗങ്ങളുമായി ചിത്രകാരന്റെ അമ്മ ആശുപത്രിയില്‍ സ്ഥിര താമസമായിട്ട് കുറെ മാസങ്ങളായെന്നു പറയാം. നെഫ്രോളജിസ്റ്റ് ഡോ.രഞ്ചിത്ത് നാരായണന്റെ സ്നേഹപൂര്‍ണ്ണമായ കൈപ്പുണ്യത്തിന്റെ ഫലമായി ജീവിതം നീട്ടിക്കിട്ടിയതാണ്.നാളെ വിഷു പ്രമാണിച്ച് ഒരു ദിവസത്തെ ലീവ് ആശുപത്രിയില്‍ നിന്നും എടുക്കാമെന്ന് പ്രതീക്ഷിക്കുന്നു. അസുഖങ്ങള്‍ വരുംബോഴാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെക്കുറിച്ച് ബോധോദയമുണ്ടാകുന്നത്.
നീലക്കുറുക്കനായ വിഷ്ണുവുമായോ,മറ്റു ബ്രാഹ്മണ കള്ളക്കഥകളുമായോ ബന്ധമില്ലാതെ... ചിത്രകാരന് ഏവര്‍ക്കും മലയാളിയുടെ വര്‍ഷാരംഭ ദിനം പ്രമാണിച്ച് വിഷു ആശംസകള്‍ അര്‍പ്പിക്കുന്നു!!!
ഗോപലകൃഷ്ണ ചരിതം ബ്ലോഗ് ലിങ്കുകള്‍:
1)ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്ത്തുകള്
2)സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്...
3)സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ
4)സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ - അനുബന്ധം
5)
ഗോപാലകൃഷ്ണന്മാര് അരങ്ങു വാഴുമ്പോള്‍...
6)എങ്കിലും എന്റെ ഗോപാലകൃഷ്ണാ
7)ദി ക്യൂരിയസ് കേസ് ഓഫ് ഗോപാലകൃഷ്ണൻ...!
8)ജ്യോതിഷവും ശാസ്ത്രവും - ഇ-ബുക്ക്
9)ശാസ്ത്രത്തിന്റെ അബോര്ഷന്
10)പട്ടികള്‍ കുരക്കുന്നതെപ്പോള്‍?
11)ജ്യോതിഷ തട്ടിപ്പുകള്‍ക്ക് അവസാനം എന്ത്?
12)ഗോപാലഷ്ണേട്ടന്റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ലിങ്ക്
13)ഗോപാലഷ്ണേട്ടന്റെ വീഡിയോ പ്രഭാഷണങ്ങള്‍
Wednesday, April 14, 2010
Monday, April 5, 2010
കുമാരസംഭവങ്ങള്‍ സംഭവമായേക്കാം !
പ്രശസ്ത ബ്ലോഗര്‍ കുമാരന് തിരുവടികളുടെ ബ്ലോഗില്‍ നിന്നുള്ള പ്രഥമ പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. നല്ല പുസ്തകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ! കുമാരസംഭവത്തിന്റെ കുറച്ചു കോപ്പികള്‍ സംഭവസ്ഥലത്തു ചിലവായിക്കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരില്‍ മഹാനായ ചിത്രകാരനുമുണ്ട്. മറ്റൊന്നുമല്ല,ചിത്രകാരന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഒരു പുസ്തക രൂപം പുറത്തിറക്കാനുള്ള അസഹ്യമായ ആശയുദിച്ചിട്ട് ഒരു വര്‍ഷം കടന്നുപോയെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല ! മുലകള്‍ക്ക് സമൂഹത്തില്‍ നല്ല ഡിമാന്‍ഡുള്ളതിനാല്‍ ചിത്രകാരന്റെ പുസ്തകം ആദ്യമാസം തന്നെ വിറ്റുതീരുമെന്നും ഉറപ്പാണ്.പക്ഷേ,അതിനുശേഷമുണ്ടാകാനിടയുള്ള ജനങ്ങളുടെ പ്രബുദ്ധതയില്‍ നിന്നും സുരക്ഷിതമായ അകലം കാത്തുസൂക്ഷിക്കാനുള്ള സാങ്കേതികമായ ഒരുക്കങ്ങള്‍ സഘടിപ്പിക്കുന്ന കാര്യത്തിലുള്ള അലസതയും ആശങ്കകളും ദൂരീകരിക്കാനാകുന്നില്ല എന്നതാണ് ചിത്രകാരന് നേരിടുന്ന പ്രസാധന പ്രതിസന്ധി !അതിനിടയിലാണ് കുമാരന്റെ സംഭവം പുസ്തകമായി അവതരിച്ചിരിക്കുന്നത്. ചിത്രകാരന്റെ പുസ്തക സാധ്യതക്കായി ഒരു മാര്‍ക്കറ്റ് സര്‍വ്വേ നടത്താനുള്ള സാധ്യത കുമാരസംഭവത്തില്‍ കുറവാണെങ്കിലും, അല്ലറ ചില്ലറ തീപ്പൊരികളൊക്കെ ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ചിത്രകാരന്. കുമാരന്റെ നാട്ടില്‍ സംഭവത്തിന്റെ കുറച്ചു കോപ്പികള്‍ വിതരണം ചെയ്യാനായാല്‍ ഒരു തേനീച്ചക്കൂടിളക്കാനുള്ള സ്കോപ്പുണ്ട് :) അസൂയാപ്രേരിതമാണെങ്കിലും, ആ മഹത്തായ ദൌത്യത്തില്‍ ബൂലോകത്തെ സമാനമന്സ്ക്കരായ സകല ബൂലോക ജീവികളുടേയും സഹായ സഹകരണങ്ങള്‍ സമാഹരിക്കാന്‍ ആഗ്രഹിക്കുന്നു.
സക്കറിയയുടെ പ്രസംഗത്താലും,ചിത്രലേഖക്കെതിരെയുള്ള ജാതി പീഢനത്താലും ശ്രദ്ധേയമായ പയ്യന്നൂരില്‍ നിന്നുള്ള പുസ്തക പ്രസിദ്ധീകരണശാലക്കാരായ ഡിസംബര്‍ പബ്ലിഷേഴ്സാണ് കുമാര സംഭവങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.പുസ്തക വില 60/-മാത്രം.
Sunday, April 4, 2010
മാതൃഭൂമിയിലെ ഈസ്റ്റര്‍ ചിത്രം
ആലപ്പുഴ ജില്ലയിലെ ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഏഴുനൂറ്റാണ്ടിലേറെ പഴക്കമുള്ളതും ഇലച്ചാറുകള്‍കൊണ്ട് വരച്ചുചേര്‍ത്തതുമായ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചുമര് ചിത്രം ഈസ്റ്റര്‍ ആശംസയുടെ ഭാഗമായി ഇന്ന്(4.4.10)മാതൃഭുമി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഏഴു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രമാണെന്നത് സത്യമാണെങ്കില്‍ ഈ ചിത്രം നമ്മുടെ മഹത്വപൂര്‍ണ്ണമായ ഒരു ചരിത്രനിധി തന്നെയാണ്.കാലപ്പഴക്കം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.(കള്ള ചരിത്ര നിര്‍മ്മാണത്തില്‍ അതിന്റെ പാരംബര്യ അവകാശികളായ ബ്രാഹ്മണ്യത്തെപ്പോലും തോല്‍പ്പിക്കുന്ന വൈദഗ്ദ്യമുള്ളവരായ ആശാരിദൈവ വിശ്വാസികളെ അത്രക്ക് നംബിക്കൂടെങ്കിലും...!!! :)ഈ ചിത്രം സന്ദര്‍ഭോചിതമായി പ്രകാശിപ്പിക്കാന്‍ മനസ്സുവച്ച മാതൃഭൂമിക്ക് നന്ദി.ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും നടക്കുംബോള്‍ വസ്തുതാപരമായ ചരിത്രശേഷിപ്പുകളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് സന്തോഷകരമാണ്,പുരോഗമനാത്മകമാണ്.ബൂലോകത്തെ എല്ലാ ദുഷ്ടരായ നസ്രാണികള്‍ക്കും മഹാദുഷ്ടനും ഹൈന്ദവവര്‍ഗ്ഗീയവാദിയുമായ ചിത്രകാരന്റെ ഹൃദയംഗമമായ ഈസ്റ്റെര്‍ ആശംസകള്‍ !!!
പതിവു വഴിപാട് ചിത്രങ്ങള്‍ താഴെ കാണം.
Friday, March 26, 2010
നമ്മള് മനുഷ്യരല്ല ???
ബസ്സിലും ഓട്ടോയിലുമായി രണ്ടുദിവസം പ്രസവവേദനയുമായി 240 കിലോമിറ്റര്‍ ദൂരം ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് അലയേണ്ടിവന്ന ഇടുക്കി ജില്ലയിലെ ഒരു ആദിവാസി യുവതിയുടെ അവഗണനയുടെ അനുഭവം ഇന്നത്തെ മാതൃഭൂമി പത്രത്തില്‍(2010മാര്‍ച്ച് 6 വെള്ളിയാഴ്ച്ച.അഞ്ചാം പേജ്,കണ്ണൂര്‍ എഡിഷന്) എസ്.ഡി. സതീശന് നായര്‍ എന്ന ലേഖകന്‍ എഴുതിയിരിക്കുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആദിവാസികള്‍ മനുഷ്യരാണെന്ന് തിരിച്ചറിവുണ്ടാകാന്‍ ഇനിയെത്ര കാലം വേണ്ടിവരുമെന്നറിയില്ല. മൂന്നരക്കോടി ജനങ്ങളുടെ മനുഷ്യത്വത്തിന്റെ ആവറേജ് മനുഷ്യത്വമാണ് കേരളത്തിന്റെ സര്‍ക്കാരിനുണ്ടാകുക!!! ആദിവാസികള്‍ക്ക് പ്രൈവറ്റ് ആശുപത്രികളില്‍പ്പോലും സര്‍ക്കാര്‍ ചിലവില്‍ സൌജന്യ ചികിത്സാ സൌകര്യംസജ്ജമാക്കാന് സമൂഹത്തിന് ധാര്‍മ്മിക ബാധ്യതയുണ്ട്. ആ ഗര്‍ഭിണിയായ സ്ത്രീയെ 136 കിലോമീറ്റര്‍ ദൂരം ഓട്ടോറിക്ഷയില്‍ കൊണ്ടുനടന്ന ഒരു സാധാരണ ഓട്ടോറിക്ഷക്കാരനുള്ള മനുഷ്യത്വത്തിന്റെ അളവ് കേരള ജനതയുടെ പ്രതിശീര്‍ഷ മനുഷ്യത്വത്തിന്റെ അളവിനേക്കാള്‍ എത്രയോ ലക്ഷം ഇരട്ടിയാണെന്നോര്‍ക്കുക !!! നമ്മുടെ മനുഷ്യത്വത്തിന്റെ പരമാവധി വലിപ്പം ജാതിയുടേയോ മതത്തിന്റേയോ അതിരുകളില്‍ പരിമിതപ്പെട്ടിരിക്കുന്നു.
ശരാശരി മനുഷ്യത്വത്തിന്റെ അളവുവച്ചു നോക്കുംബോള്‍ നമ്മള് മനുഷ്യരല്ല !!!
Friday, March 19, 2010
മാതൃഭൂമിയിലെ ചിത്രലേഖ
വ്യക്തിപരമായ അസൌകര്യങ്ങള്‍ കാരണം ബ്ലോഗ് വായനയും, എഴുത്തും, പത്ര-മാധ്യമ നിരീക്ഷണവും കട്ടപ്പുറത്തിരിക്കുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് ചിത്രകാരന് ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് 12ന് ബ്ലോഗര്‍മാരായ ചാര്‍വാകനും നിസ്സഹായനും പയ്യന്നൂരില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി വന്നതുകൊണ്ട് കുറച്ചു സമയമുണ്ടാക്കി ചിത്രകാരനും അവിടെ എത്തിപ്പെട്ടു.
അതിന്റെ ഭാഗമായി ഒരു പോസ്റ്റുമിട്ടു:വ്യക്തിബഹുമാനത്തിനായി ഒരു കണ്വെന്ഷന്(നിസ്സഹായന് മാനവിക നിലപാടുകള്‍ എന്നബ്ലോഗില്‍ ഇതിന്റെ ഭാഗമായുള്ള മറ്റൊരു പോസ്റ്റിന്റെ ലിങ്ക്:ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.)
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചിത്രലേഖക്കെതിരെയുള്ള ജാതിപീഢനത്തിന്റെ തീവ്രത മനസ്സിലാക്കുകയും ചെയ്തതിന്റെ ഫലമായി ജാതീയ-സ്ത്രീവിവേചനങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായ ചിത്രലേഖയെ ഒരു ഒറ്റപ്പെട്ട ഇരയായി സവര്‍ണ്ണതക്കുമുന്നില്‍ ഉപേക്ഷിച്ചുപോരാന്‍ മാനുഷികതയില്‍ വിശ്വസിക്കുന്ന ആര്‍ക്കും കഴിയില്ലെന്നും ബോധ്യപ്പെട്ടു.
സവര്‍ണ്ണത ഇന്ത്യന്‍ ജനതയെ ആകമാനം ഗ്രസിച്ചിരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കുടില രാഷ്ട്രീയത്തിന്റെ വിഷമയമായ സാംസ്ക്കാരിക വായുമണ്ഡലമാണെന്നാണ് ചിത്രകാരന് മനസ്സിലാക്കിയിട്ടുള്ളത്. ആ സാംസ്ക്കാരികതയില്‍ നിന്നും ഒഴിഞ്ഞുമാറി നില്ക്കാന് ഏത് ജാതി-മതവിഭാഗത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പെട്ടെന്നു കഴിയുമെന്ന് തോന്നുന്നില്ല.എന്നാല്‍ സമയമെടുത്തെങ്കിലും മനുഷ്യത്വ വിരുദ്ധമായ സവര്‍ണ്ണ സാംസ്ക്കാരികതയെ ശുദ്ധീകരിക്കേണ്ടത് സാമൂഹ്യ സമത്വത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യ നവോത്ഥാനത്തിനും അവശ്യം വേണ്ട പ്രവര്‍ത്തനമാണ്.അതിന്റെ ഭാഗമായുള്ള, തൊഴിലെടുത്ത് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ചിത്രലേഖയുടേ സമരത്തെ ധീരമെന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.
തിന്മയുടെയും തന്തയില്ലായ്മയുടേയും മൂല്യരാഹിത്യത്തിന്റേയും പ്രതിരൂപമായ സവര്‍ണ്ണതയാണ് നമ്മുടെ സദാചാരത്തിന്റെ സൂക്ഷിപ്പുകാര്‍ എന്നതിനാല്‍ ... സവര്‍ണ്ണതക്കെതിരെയുള്ള ഏതു ചെറുത്തുനില്‍പ്പും തകര്‍ക്കുന്നതിനായി ബ്രാഹ്മണ്യം ചില സൂത്രവിദ്യകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഉപയോഗപ്പെടുത്തിവരുന്നുണ്ട്. ലൈഗീക ആരോപണങ്ങളിലും,ദൈവ നിഷേധം,മദ്യപാനം,അഹങ്കാരം,ബ്രാഹ്മണ ദ്രോഹം തുടങ്ങിയ കഥകള്‍ മെനഞ്ഞെടുത്ത് സവര്‍ണ്ണതക്കെതിരെയുള്ള നന്മയുടെ ചെറുത്തുനില്‍പ്പിനെ തിന്മയായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ തന്ത്രം. ചിത്രലേഖക്കെതിരെ അപവാദം പ്രചരിപ്പിച്ച് സമൂഹനന്മയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍മാരും ആ ചിരപുരാതനമായ സവര്‍ണ്ണ തന്ത്രം തന്നെയാണ് പ്രയോഗിച്ചത്.ദുര്‍നടപ്പ്,മദ്യപാനം,പുലച്ചിയുടെ ശബ്ദക്കൂടുതല്‍....കീഴടങ്ങാനുള്ള വിമുഖത!!! അതായത് സവര്‍ണ്ണ കുലീനത്വമില്ലായ്മ ! ഒരാളെക്കുറിച്ച് പരാമര്‍ശിച്ചു തുടങ്ങുംബോഴേ ലൈഗീക അപവാദത്തിന്റേയോ,കള്ളുകുടി,ചീട്ടുകളി,തെറിവിളി,...തുടങ്ങിയ ലേബലുകള്‍ ബോധപൂര്‍വ്വം ചാര്‍ത്തി തമസ്ക്കരിക്കുക എന്ന വിദ്യ അയാളുടെ മിത്രങ്ങളെപ്പോലും അകറ്റിനിര്‍ത്താനും അതിലൂടെ ഒറ്റപ്പെടുത്തി നശിപ്പിക്കാനുമുള്ള നമ്മുടെ സവര്‍ണ്ണ ശീലത്തിന്റെ ഭാഗമാണ്. ആ ശീലത്തെ വേരോടെ പിഴുതെടുത്ത് പ്രതിരോധിക്കുകതന്നെവേണം.
മാതൃഭൂമി വീക്കിലിയില്‍ 2010 മാര്‍ച്ച് 7 ലക്കത്തില്‍ ജെ.ദേവിക ചിത്രലേഖയെക്കുറിച്ച് ഒരു ലേഖനമെഴുതിയത് ഇപ്പോഴാണ് ചിത്രകാരന്റെ ശ്രദ്ധയില്‍ പെട്ടത്. ഒരു പൊതുധാര മാധ്യമത്തിന്റെ നന്മക്കുവേണ്ടിയുള്ള സംഭാവന എന്ന നിലയിലുള്ള ഈ അംഗീകാരത്തെ ആദരിക്കേണ്ടിയിരിക്കുന്നു. ചിത്രലേഖ പ്രശ്നത്തിന്റെ മനുഷ്യത്വപരമായ വിസ്തൃതി മനസ്സിലാക്കേണ്ടവര്‍ക്കായി അത് സ്കാന്‍ ചെയ്ത് ഇവിടെ ചേര്‍ക്കുന്നു. താഴെക്കൊടുത്ത മാതൃഭൂമി പേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാവുന്ന വിധം വലുതായി കാണാം.

അതിന്റെ ഭാഗമായി ഒരു പോസ്റ്റുമിട്ടു:വ്യക്തിബഹുമാനത്തിനായി ഒരു കണ്വെന്ഷന്(നിസ്സഹായന് മാനവിക നിലപാടുകള്‍ എന്നബ്ലോഗില്‍ ഇതിന്റെ ഭാഗമായുള്ള മറ്റൊരു പോസ്റ്റിന്റെ ലിങ്ക്:ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.)
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചിത്രലേഖക്കെതിരെയുള്ള ജാതിപീഢനത്തിന്റെ തീവ്രത മനസ്സിലാക്കുകയും ചെയ്തതിന്റെ ഫലമായി ജാതീയ-സ്ത്രീവിവേചനങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായ ചിത്രലേഖയെ ഒരു ഒറ്റപ്പെട്ട ഇരയായി സവര്‍ണ്ണതക്കുമുന്നില്‍ ഉപേക്ഷിച്ചുപോരാന്‍ മാനുഷികതയില്‍ വിശ്വസിക്കുന്ന ആര്‍ക്കും കഴിയില്ലെന്നും ബോധ്യപ്പെട്ടു.
സവര്‍ണ്ണത ഇന്ത്യന്‍ ജനതയെ ആകമാനം ഗ്രസിച്ചിരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കുടില രാഷ്ട്രീയത്തിന്റെ വിഷമയമായ സാംസ്ക്കാരിക വായുമണ്ഡലമാണെന്നാണ് ചിത്രകാരന് മനസ്സിലാക്കിയിട്ടുള്ളത്. ആ സാംസ്ക്കാരികതയില്‍ നിന്നും ഒഴിഞ്ഞുമാറി നില്ക്കാന് ഏത് ജാതി-മതവിഭാഗത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പെട്ടെന്നു കഴിയുമെന്ന് തോന്നുന്നില്ല.എന്നാല്‍ സമയമെടുത്തെങ്കിലും മനുഷ്യത്വ വിരുദ്ധമായ സവര്‍ണ്ണ സാംസ്ക്കാരികതയെ ശുദ്ധീകരിക്കേണ്ടത് സാമൂഹ്യ സമത്വത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യ നവോത്ഥാനത്തിനും അവശ്യം വേണ്ട പ്രവര്‍ത്തനമാണ്.അതിന്റെ ഭാഗമായുള്ള, തൊഴിലെടുത്ത് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ചിത്രലേഖയുടേ സമരത്തെ ധീരമെന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.
തിന്മയുടെയും തന്തയില്ലായ്മയുടേയും മൂല്യരാഹിത്യത്തിന്റേയും പ്രതിരൂപമായ സവര്‍ണ്ണതയാണ് നമ്മുടെ സദാചാരത്തിന്റെ സൂക്ഷിപ്പുകാര്‍ എന്നതിനാല്‍ ... സവര്‍ണ്ണതക്കെതിരെയുള്ള ഏതു ചെറുത്തുനില്‍പ്പും തകര്‍ക്കുന്നതിനായി ബ്രാഹ്മണ്യം ചില സൂത്രവിദ്യകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഉപയോഗപ്പെടുത്തിവരുന്നുണ്ട്. ലൈഗീക ആരോപണങ്ങളിലും,ദൈവ നിഷേധം,മദ്യപാനം,അഹങ്കാരം,ബ്രാഹ്മണ ദ്രോഹം തുടങ്ങിയ കഥകള്‍ മെനഞ്ഞെടുത്ത് സവര്‍ണ്ണതക്കെതിരെയുള്ള നന്മയുടെ ചെറുത്തുനില്‍പ്പിനെ തിന്മയായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ തന്ത്രം. ചിത്രലേഖക്കെതിരെ അപവാദം പ്രചരിപ്പിച്ച് സമൂഹനന്മയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍മാരും ആ ചിരപുരാതനമായ സവര്‍ണ്ണ തന്ത്രം തന്നെയാണ് പ്രയോഗിച്ചത്.ദുര്‍നടപ്പ്,മദ്യപാനം,പുലച്ചിയുടെ ശബ്ദക്കൂടുതല്‍....കീഴടങ്ങാനുള്ള വിമുഖത!!! അതായത് സവര്‍ണ്ണ കുലീനത്വമില്ലായ്മ ! ഒരാളെക്കുറിച്ച് പരാമര്‍ശിച്ചു തുടങ്ങുംബോഴേ ലൈഗീക അപവാദത്തിന്റേയോ,കള്ളുകുടി,ചീട്ടുകളി,തെറിവിളി,...തുടങ്ങിയ ലേബലുകള്‍ ബോധപൂര്‍വ്വം ചാര്‍ത്തി തമസ്ക്കരിക്കുക എന്ന വിദ്യ അയാളുടെ മിത്രങ്ങളെപ്പോലും അകറ്റിനിര്‍ത്താനും അതിലൂടെ ഒറ്റപ്പെടുത്തി നശിപ്പിക്കാനുമുള്ള നമ്മുടെ സവര്‍ണ്ണ ശീലത്തിന്റെ ഭാഗമാണ്. ആ ശീലത്തെ വേരോടെ പിഴുതെടുത്ത് പ്രതിരോധിക്കുകതന്നെവേണം.
മാതൃഭൂമി വീക്കിലിയില്‍ 2010 മാര്‍ച്ച് 7 ലക്കത്തില്‍ ജെ.ദേവിക ചിത്രലേഖയെക്കുറിച്ച് ഒരു ലേഖനമെഴുതിയത് ഇപ്പോഴാണ് ചിത്രകാരന്റെ ശ്രദ്ധയില്‍ പെട്ടത്. ഒരു പൊതുധാര മാധ്യമത്തിന്റെ നന്മക്കുവേണ്ടിയുള്ള സംഭാവന എന്ന നിലയിലുള്ള ഈ അംഗീകാരത്തെ ആദരിക്കേണ്ടിയിരിക്കുന്നു. ചിത്രലേഖ പ്രശ്നത്തിന്റെ മനുഷ്യത്വപരമായ വിസ്തൃതി മനസ്സിലാക്കേണ്ടവര്‍ക്കായി അത് സ്കാന്‍ ചെയ്ത് ഇവിടെ ചേര്‍ക്കുന്നു. താഴെക്കൊടുത്ത മാതൃഭൂമി പേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാവുന്ന വിധം വലുതായി കാണാം.


Friday, March 12, 2010
വ്യക്തിബഹുമാനത്തിനായി ഒരു കണ്വെന്ഷന്
ഏതൊരു മനുഷ്യജീവിയും നമ്മേപ്പോലെ ബഹുമാനിക്കപ്പെടേണ്ടതാണെന്ന അടിസ്ഥാന മര്യാദയാണ് സംസ്കാരത്തിന്റെ പരിശുദ്ധി നിര്‍ണ്ണയിക്കുന്ന ഘടകമെന്ന് ചിത്രകാരനു തോന്നുന്നു. വ്യക്തി ആണായിക്കൊള്ളട്ടെ,പെണ്ണായിക്കൊള്ളട്ടെ,ധനികരോ ദരിദ്രരോ ആയിക്കൊള്ളട്ടെ മനുഷ്യനെന്ന നിലയിലുള്ള അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലേക്ക് അനുവാദം കൂടാതെ പ്രവേശിക്കുന്നവര്‍ അതിക്രമിച്ചുകേറുന്നവരാണ്. ഇത്തരം അതിക്രമിച്ചുകേറുന്നതില്‍ പാരംബര്യമായി തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ട് എന്ന് ആചാരവിശ്വാസങ്ങളാല്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നവരാണ് നമ്മുടെ പൊതുസമൂഹം. ഈ അതിക്രമിച്ചുകേറല്‍ അതിന്റെ ഏറ്റവും അപമാനകരമായ അളവില്‍ അനുഭവിക്കുന്നവരാണ് സ്ത്രീകളും,ദളിത ജനവിഭാഗവും. സ്ത്രീ ഒരു ദളിത ജാതിക്കാരികൂടിയാണെങ്കില്‍ അവരുടെ പീഢന കഥ മനുഷ്യത്വഹീനമായ നരകയാഥനയുടേതുമാകും. പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവറായ ചിത്രലേഖ അതുകൊണ്ടാണ് കൊടിയ അപമാനങ്ങള്‍ക്കും വധഭീഷണികള്‍ക്കും പാത്രീഭവിക്കുന്നത്. സംസ്ക്കാരത്തിന്റേയും പരിഷ്ക്കാരത്തിന്റേയും നെറുകയിലിരുന്ന് നീതിമാന്മാരായി ചമയുന്ന നമുക്ക് ചിത്രലേഖ ഒരു പൊലച്ചി പെണ്ണാണ് !!! സര്‍വ്വ പീഢനങ്ങള്‍ക്കും ജാതികൊണ്ടുതന്നെ യോഗ്യയായ അവരുടെ അവകാശബോധം നമുക്കാര്‍ക്കും സഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.കാരണം,ഒരു ദളിത സ്ത്രീക്ക് അത്രക്ക് വായിലെ നാവ് സംസ്കൃതചിത്തരും സാമാന്യം മാന്യന്മാരുമായ നാം അനുവദിച്ചുകൊടുത്തിട്ടില്ല. നാം സാംസ്ക്കാരികമായി അനുവദിക്കാത്ത ഒരു ഇടത്തില്‍ മാനവിക അവകാശത്തിനായി പൊരുതുന്ന ഒരു സ്ത്രീയെ അപവാദങ്ങാളാലെങ്കിലും നിഷ്പ്രഭയാക്കാനുള്ള ജാഗ്രത നമ്മുടെ സമൂഹം ആയിരക്കണക്കിനു വര്‍ഷമായി പുലര്‍ത്തിപ്പോരുന്നുണ്ട്.
ആ ജാഗ്രതയോട് ഒറ്റക്ക് പടപൊരുതുന്ന ചിത്രലേഖ ജനശ്രദ്ധയിലെത്തിച്ചേരുന്നു എന്നത് ഒരു വ്യക്തിയുടെ സമരവിജയമാണെങ്കിലും,അത് അവരുടേതുമാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യബോധത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചിത്രലേഖയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പയ്യന്നൂരില്‍ ഇന്നു നടന്ന(12.3.10)കണ്‍വെന്‍ഷനില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങള്‍ താഴെ പോസ്റ്റു ചെയ്യുന്നു.
രേഖാരാജ് സ്വാഗതം പറയുന്നു.
( മാതൃകാപരമായ ഈ സംഘാടകശേഷിക്കുമുന്നില്‍ സാംസ്ക്കാരിക കേരളം നന്ദി പറയേണ്ടിയിരിക്കുന്നു.)




ചിത്രലേഖയുടെ തൊഴിലെടുക്കാനുള്ള അവകാശ സമരത്തെക്കുറിച്ചുള്ള ചിത്രകാരന്റെ ഒരു വായന പോസ്റ്റിന്റെ ലിങ്ക്:പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും
മാനവിക നിലപാടുകള്‍ എന്ന ബ്ലോഗിലെ പോസ്റ്റിന്റെ ലിങ്ക്:സി.പി.എമ്മിന്റെ ദളിതുപീഢനം !
സത്യാന്വേഷിയുടെ പോസ്റ്റിന്റെ ലിങ്ക്:'പുലച്ചീം വന്നല്ലോ ഓട്ടോ ഓടിക്കാന്‍' (ജാതിയെ കമ്യൂണിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന വിധം)
നിസ്സഹായന്റെ കണ്വെന്ഷന് ഫോട്ടോ പോസ്റ്റ്:
ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.
ആ ജാഗ്രതയോട് ഒറ്റക്ക് പടപൊരുതുന്ന ചിത്രലേഖ ജനശ്രദ്ധയിലെത്തിച്ചേരുന്നു എന്നത് ഒരു വ്യക്തിയുടെ സമരവിജയമാണെങ്കിലും,അത് അവരുടേതുമാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യബോധത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചിത്രലേഖയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പയ്യന്നൂരില്‍ ഇന്നു നടന്ന(12.3.10)കണ്‍വെന്‍ഷനില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങള്‍ താഴെ പോസ്റ്റു ചെയ്യുന്നു.
രേഖാരാജ് സ്വാഗതം പറയുന്നു.( മാതൃകാപരമായ ഈ സംഘാടകശേഷിക്കുമുന്നില്‍ സാംസ്ക്കാരിക കേരളം നന്ദി പറയേണ്ടിയിരിക്കുന്നു.)




ചിത്രലേഖയുടെ തൊഴിലെടുക്കാനുള്ള അവകാശ സമരത്തെക്കുറിച്ചുള്ള ചിത്രകാരന്റെ ഒരു വായന പോസ്റ്റിന്റെ ലിങ്ക്:പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും
മാനവിക നിലപാടുകള്‍ എന്ന ബ്ലോഗിലെ പോസ്റ്റിന്റെ ലിങ്ക്:സി.പി.എമ്മിന്റെ ദളിതുപീഢനം !
സത്യാന്വേഷിയുടെ പോസ്റ്റിന്റെ ലിങ്ക്:'പുലച്ചീം വന്നല്ലോ ഓട്ടോ ഓടിക്കാന്‍' (ജാതിയെ കമ്യൂണിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന വിധം)
നിസ്സഹായന്റെ കണ്വെന്ഷന് ഫോട്ടോ പോസ്റ്റ്:
ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.
Saturday, March 6, 2010
പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും
പയ്യന്നൂരിലെ ചിത്രലേഖ എന്ന സ്ത്രീയും കുടുംബവും ജാതിയുടെ പേരില്‍ കഠിനമായ അപമാനം അനുഭവിക്കേണ്ടിവരുന്നു എന്ന ഒരു വാര്‍ത്ത ഇപ്പോള്‍ ബ്ലോഗിലും പ്രാധാന്യം നേടിയിരിക്കുന്നു. സ്വന്തമായി ഓട്ടൊ റിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന അവരെ നിരന്തരം അപമാനിച്ചുകൊണ്ട് പയ്യന്നൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളും,അയല്‍വാസികളും തങ്ങളുടെ സംസ്ക്കാരശൂന്യതയാല്‍ ലോകത്തിനുമുന്നില്‍ അപഹാസ്യരാകാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു. സി.പി.എം ന് വന്‍ ജന സ്വാധീനമുള്ള ഒരു പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് സി.പി.എമ്മിന്റെ ജാതീയ നിലപാടുകളുടെ കാപട്യമായി വിലയിരുത്തപ്പെടേണ്ടതാണ്. മാനവിക നിലപാടുകള്‍ എന്ന ബ്ലോഗില്‍ സൂചിപ്പിക്കുന്ന തരത്തിലുള്ള ജാതീയ പീഢനം അവിടെ നടക്കുന്നുണ്ടെങ്കില്‍ കേരളം ഒന്നടങ്കം അപലപിക്കേണ്ടതും, സാംസ്ക്കാരിക കേരളത്തിന് അപമാനകരമായതുമായ ഗുരുതരമായ കുറ്റകൃത്യമാണ്. മാനവിക നിലപാടുകള്‍ എന്ന ബ്ലോഗിലെ പോസ്റ്റിലേക്കുള്ള ലിങ്ക് :
സി.പി.എമ്മിന്റെ ദളിതുപീഢനം !
ആ പോസ്റ്റിന് ചിത്രകാരന് എഴുതിയ കമന്റ് താഴെ:
chitrakaran പറഞ്ഞു...
ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിക്കല്‍ പ്രശ്നം ചെറിയ പത്രവാര്‍ത്തയായി എപ്പോഴോ വായിച്ചിരുന്നു. പേരിന്റെ സൌന്ദര്യംകൊണ്ടാണ് ശ്രദ്ധിച്ചതെന്നു പറയുകയാണു ശരി. കാരണം പയ്യന്നൂര്‍ തളിപ്പറംബ് പ്രദേശത്ത് ദിവസവും ഒന്നോ രണ്ടോ കാറുകളും, ഓട്ടോയോ, നാലഞ്ചു ബൈക്കുകളോ കത്തിക്കുക, റബ്ബറ് തോട്ടവും വാഴത്തോട്ടവും മറ്റു കൃഷികളും വെട്ടി നശിപ്പിക്കുക എന്നതൊക്കെ ഉച്ചപൂജ,അത്താഴപൂജ എന്നൊക്കെപ്പറയുന്നതുപോലെ എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന സാധാരണ സംഭവമാണ്. വിരോധത്തിനിരയായാല്‍ വീടും പറംബും ഉപേക്ഷിച്ചുപോകുകയാണ് ഇവിടത്തെ സുരക്ഷിത മാര്‍ഗ്ഗം. നമ്മുടെ വീടിന്റെ പൂജാമുറിയില്‍ രാഷ്ട്രീയക്കാരന് കുഴിയെടുത്ത് തെങ്ങിന് തൈ നട്ടാലും പ്രതിഷേധിച്ചുകൂട.(പാര്‍ട്ടി-ആര് എസ് എസ് ഗ്രാമങ്ങളില്‍ അതൊക്കെ നാടന്നിട്ടുണ്ട്.)ചിലപ്പോള്‍ രാവിലെ ഉണര്‍ന്ന് വാതില്‍ തുറക്കുംബോള്‍ കാണുക എതിര് പാര്ട്ടിക്കാര് വീട്ടിന്റെ കോലായിലോ വാതില്‍ക്കലോ അവസാന മുന്നറിയിപ്പായി റീത്ത് വച്ചതായിരിക്കും ! പക്ഷേ ഇതെല്ലാം ചില സ്ഥലങ്ങളിലേ ഉള്ളു കെട്ടോ.
പറഞ്ഞുവരുന്നത് അത്രയും രാഷ്ടീയ ഭക്തിഭ്രാന്ത് ബാധിച്ച സ്ഥലമാണിതെന്നാണ്.
എന്നാല്‍ പയ്യന്നൂരിന് ഈ രാഷ്ട്രീയ അതിപ്രസരത്തിന്റെ പശ്ചാത്തലത്തിനു പുറമെ സവര്‍ണ്ണതയുടെ കുലിന പരിവേഷം കൂടിയൂണ്ട്.
പയ്യന്നൂരിലെ ക്ഷേത്രങ്ങള്‍,ജ്യോത്സ്യത്തിന്റേയും,പൊതുവാളന്മാരുടേയും,സവര്‍ണ്ണ ഉദ്ദ്യോഗസ്ഥന്മാരുടേയും അയ്യരുകളികൂടിയ ഈ ഭാഗത്തെ സവര്‍ണ്ണ സാന്ദ്രത ഏത് കമ്മ്യൂണിസ്റ്റിനേയും സവര്‍ണ്ണ മൂല്യങ്ങളുടെ ആരാധകനും വക്താവുന്മാക്കുന്ന സാഹചര്യം നിലവിലുണ്ട്.ഈ സവര്‍ണ്ണ സാന്നിദ്ധ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള കഴുതക്കാലായി ആദരിക്കുകയും പൊക്കിവക്കുകയും കൂടി ചെയ്യുംബോള് പാര്‍ട്ടി സവര്‍ണ്ണവല്‍ക്കരിക്കപ്പെടുകയും സവര്‍ണ്ണ ശീലങ്ങള്‍ നാട്ടുനടപ്പും ആചാര വിശ്വസങ്ങളുമായി പുരോഗമന ചിന്താഗതിക്കാരെക്കൂടി വിലങ്ങിടുകയും ചെയ്യുന്നത് ആരും അറിയാതിരിക്കുകയാണു ചെയ്യുന്നത്.
അതുകൊണ്ടുതന്നെ ഈ ദുരവസ്ഥയെ നേരിടുംബോള് സി.പി.എം എന്ന പാര്‍ട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പ്രവണത പ്രായോഗികമല്ലെന്നു മാത്രമല്ല,ആത്മഹത്യാപരം കൂടിയാണെന്നാണ് ചിത്രകാരന്റെ അഭിപ്രായം.
കാരണം,പാര്‍ട്ടി സവര്‍ണ്ണതയുടെ ഇരകൂടിയാണിവിടെ. നമ്മുടെ ശത്രു സവര്‍ണ്ണതയാണ്; സവര്‍ണ്ണര്‍പോലുമല്ല എന്നതും ഓര്‍ക്കണം. അപ്പോള്‍,സവര്‍ണ്ണ ഹിന്ദുത്വ അജണ്ടക്ക് എതിരെ സ്വാഭാവികമായി അണിനിരക്കാന്‍ തയ്യാറുള്ള പയ്യന്നൂരിലെ സി.പി.എം.നെ ശത്രു പക്ഷത്ത് നിര്‍ത്തുന്നത് ബുദ്ധിശൂന്യതയാകും. കാരണം അവിടത്തെ പാര്‍ട്ടി അണികള്‍ അത്യന്തം ആത്മാര്‍ത്ഥതയുള്ളവരും, സത്യസന്ധരുമാണ്.പാര്‍ട്ടി ഭക്തിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന അവര്‍ തങ്ങളുടെ നേതാക്കളായ സവര്‍ണ്ണരുടെ ജാതീയ അജണ്ടകള്‍ക്ക് വഴിപ്പെട്ട്
പ്രകടമാക്കുന്ന സവര്‍ണ്ണതയേയും,അയിത്തത്തേയും വളരെ ശ്രദ്ധയോടെ വിഷമിറക്കേണ്ടതാണ്. അവിടത്തെ സി.പി.എം.സവര്‍ണ്ണ നേതാക്കളെക്കൊണ്ടുതന്നെ ഈ സവര്‍ണ്ണ വിഷം ഇറക്കുകയാണ് വേണ്ടത്.
അല്ലാതുള്ള മാര്‍ഗ്ഗം ചിത്രലേഖ എന്ന ആ സ്ത്രീയെ ഇനിയും ദ്രോഹിക്കുന്ന
തരത്തില്‍ വളരാനാണു സാധ്യത.മാത്രമല്ല,അതിനായി അവര്‍ണ്ണശക്തിയായ സി.പി.എമ്മിനെ സവര്‍ണ്ണരാക്കി സവര്‍ണ്ണതക്ക് ശക്തികൂട്ടുകയും ചെയ്യുന്നുണ്ട്.
എന്നാല്‍,അഖിലേന്ത്യ തലത്തിലുള്ള സി.പി.എമ്മിന്റെ ദളിത സ്നേഹകാപട്യം തുറന്നുകാണിക്കാനും, ആ പാര്‍ട്ടിയെ തകര്‍ക്കാനും,മറ്റൊരു പുരോഗമന പാര്‍ട്ടിയെ അവരോധിക്കാനുമാണെങ്കില്‍ ...കുഴപ്പമില്ല. ചിത്രലേഖയുടെ ത്യാഗോജ്ജ്വലമായ തുടര്‍ന്നുള്ള സമരത്തിലൂടെ അഖിലേന്ത്യതലത്തില്‍ തന്നെ നല്ല ശക്തിലഭിക്കും.പക്ഷേ,ഒരു സ്ത്രീയെ അതിനു കുരുതികൊടുക്കണൊ ?
സി.പി.എമ്മിനെ സവര്‍ണ്ണ മൂല്യങ്ങള്‍ ഹൈജാക്കു ചെയ്തു എന്ന സത്യം
പാര്‍ട്ടി അണികളെ ഓര്‍മ്മിപ്പിക്കുന്ന സാംസ്ക്കാരിക വിദ്യകളാണ് കൂടുതല്‍ ഉചിതം. സി.പി.എം പാര്‍ട്ടി മോശമാണെന്നു പറയുന്നത്...വിശ്വാസികളോട് ദൈവമില്ലെന്നു പറയുന്നതുപോലെ അവര്‍ക്ക് മനസ്സിലാക്കാനാകാത്ത കാര്യമാണ് :)പാര്‍ട്ടി അണികള്‍ അത്രക്ക് അന്ധരാണ്.
എന്തുതന്നെയാലും ചിത്രലേഖയുടെ അയിത്തത്തിനും, വിവേചനത്തിനുമെതിരായ സമരത്തിന് ചിത്രകാരന്റെ പിന്തുണ അറിയിക്കുന്നു.മാര്‍ച്ച് 12 ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും ശ്രമിക്കും.
2010, മാര്‍ച്ച് 2 9:37 pm
സി.പി.എമ്മിന്റെ ദളിതുപീഢനം !
ആ പോസ്റ്റിന് ചിത്രകാരന് എഴുതിയ കമന്റ് താഴെ:
chitrakaran പറഞ്ഞു...
ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിക്കല്‍ പ്രശ്നം ചെറിയ പത്രവാര്‍ത്തയായി എപ്പോഴോ വായിച്ചിരുന്നു. പേരിന്റെ സൌന്ദര്യംകൊണ്ടാണ് ശ്രദ്ധിച്ചതെന്നു പറയുകയാണു ശരി. കാരണം പയ്യന്നൂര്‍ തളിപ്പറംബ് പ്രദേശത്ത് ദിവസവും ഒന്നോ രണ്ടോ കാറുകളും, ഓട്ടോയോ, നാലഞ്ചു ബൈക്കുകളോ കത്തിക്കുക, റബ്ബറ് തോട്ടവും വാഴത്തോട്ടവും മറ്റു കൃഷികളും വെട്ടി നശിപ്പിക്കുക എന്നതൊക്കെ ഉച്ചപൂജ,അത്താഴപൂജ എന്നൊക്കെപ്പറയുന്നതുപോലെ എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന സാധാരണ സംഭവമാണ്. വിരോധത്തിനിരയായാല്‍ വീടും പറംബും ഉപേക്ഷിച്ചുപോകുകയാണ് ഇവിടത്തെ സുരക്ഷിത മാര്‍ഗ്ഗം. നമ്മുടെ വീടിന്റെ പൂജാമുറിയില്‍ രാഷ്ട്രീയക്കാരന് കുഴിയെടുത്ത് തെങ്ങിന് തൈ നട്ടാലും പ്രതിഷേധിച്ചുകൂട.(പാര്‍ട്ടി-ആര് എസ് എസ് ഗ്രാമങ്ങളില്‍ അതൊക്കെ നാടന്നിട്ടുണ്ട്.)ചിലപ്പോള്‍ രാവിലെ ഉണര്‍ന്ന് വാതില്‍ തുറക്കുംബോള്‍ കാണുക എതിര് പാര്ട്ടിക്കാര് വീട്ടിന്റെ കോലായിലോ വാതില്‍ക്കലോ അവസാന മുന്നറിയിപ്പായി റീത്ത് വച്ചതായിരിക്കും ! പക്ഷേ ഇതെല്ലാം ചില സ്ഥലങ്ങളിലേ ഉള്ളു കെട്ടോ.
പറഞ്ഞുവരുന്നത് അത്രയും രാഷ്ടീയ ഭക്തിഭ്രാന്ത് ബാധിച്ച സ്ഥലമാണിതെന്നാണ്.
എന്നാല്‍ പയ്യന്നൂരിന് ഈ രാഷ്ട്രീയ അതിപ്രസരത്തിന്റെ പശ്ചാത്തലത്തിനു പുറമെ സവര്‍ണ്ണതയുടെ കുലിന പരിവേഷം കൂടിയൂണ്ട്.
പയ്യന്നൂരിലെ ക്ഷേത്രങ്ങള്‍,ജ്യോത്സ്യത്തിന്റേയും,പൊതുവാളന്മാരുടേയും,സവര്‍ണ്ണ ഉദ്ദ്യോഗസ്ഥന്മാരുടേയും അയ്യരുകളികൂടിയ ഈ ഭാഗത്തെ സവര്‍ണ്ണ സാന്ദ്രത ഏത് കമ്മ്യൂണിസ്റ്റിനേയും സവര്‍ണ്ണ മൂല്യങ്ങളുടെ ആരാധകനും വക്താവുന്മാക്കുന്ന സാഹചര്യം നിലവിലുണ്ട്.ഈ സവര്‍ണ്ണ സാന്നിദ്ധ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള കഴുതക്കാലായി ആദരിക്കുകയും പൊക്കിവക്കുകയും കൂടി ചെയ്യുംബോള് പാര്‍ട്ടി സവര്‍ണ്ണവല്‍ക്കരിക്കപ്പെടുകയും സവര്‍ണ്ണ ശീലങ്ങള്‍ നാട്ടുനടപ്പും ആചാര വിശ്വസങ്ങളുമായി പുരോഗമന ചിന്താഗതിക്കാരെക്കൂടി വിലങ്ങിടുകയും ചെയ്യുന്നത് ആരും അറിയാതിരിക്കുകയാണു ചെയ്യുന്നത്.
അതുകൊണ്ടുതന്നെ ഈ ദുരവസ്ഥയെ നേരിടുംബോള് സി.പി.എം എന്ന പാര്‍ട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പ്രവണത പ്രായോഗികമല്ലെന്നു മാത്രമല്ല,ആത്മഹത്യാപരം കൂടിയാണെന്നാണ് ചിത്രകാരന്റെ അഭിപ്രായം.
കാരണം,പാര്‍ട്ടി സവര്‍ണ്ണതയുടെ ഇരകൂടിയാണിവിടെ. നമ്മുടെ ശത്രു സവര്‍ണ്ണതയാണ്; സവര്‍ണ്ണര്‍പോലുമല്ല എന്നതും ഓര്‍ക്കണം. അപ്പോള്‍,സവര്‍ണ്ണ ഹിന്ദുത്വ അജണ്ടക്ക് എതിരെ സ്വാഭാവികമായി അണിനിരക്കാന്‍ തയ്യാറുള്ള പയ്യന്നൂരിലെ സി.പി.എം.നെ ശത്രു പക്ഷത്ത് നിര്‍ത്തുന്നത് ബുദ്ധിശൂന്യതയാകും. കാരണം അവിടത്തെ പാര്‍ട്ടി അണികള്‍ അത്യന്തം ആത്മാര്‍ത്ഥതയുള്ളവരും, സത്യസന്ധരുമാണ്.പാര്‍ട്ടി ഭക്തിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന അവര്‍ തങ്ങളുടെ നേതാക്കളായ സവര്‍ണ്ണരുടെ ജാതീയ അജണ്ടകള്‍ക്ക് വഴിപ്പെട്ട്
പ്രകടമാക്കുന്ന സവര്‍ണ്ണതയേയും,അയിത്തത്തേയും വളരെ ശ്രദ്ധയോടെ വിഷമിറക്കേണ്ടതാണ്. അവിടത്തെ സി.പി.എം.സവര്‍ണ്ണ നേതാക്കളെക്കൊണ്ടുതന്നെ ഈ സവര്‍ണ്ണ വിഷം ഇറക്കുകയാണ് വേണ്ടത്.
അല്ലാതുള്ള മാര്‍ഗ്ഗം ചിത്രലേഖ എന്ന ആ സ്ത്രീയെ ഇനിയും ദ്രോഹിക്കുന്ന
തരത്തില്‍ വളരാനാണു സാധ്യത.മാത്രമല്ല,അതിനായി അവര്‍ണ്ണശക്തിയായ സി.പി.എമ്മിനെ സവര്‍ണ്ണരാക്കി സവര്‍ണ്ണതക്ക് ശക്തികൂട്ടുകയും ചെയ്യുന്നുണ്ട്.
എന്നാല്‍,അഖിലേന്ത്യ തലത്തിലുള്ള സി.പി.എമ്മിന്റെ ദളിത സ്നേഹകാപട്യം തുറന്നുകാണിക്കാനും, ആ പാര്‍ട്ടിയെ തകര്‍ക്കാനും,മറ്റൊരു പുരോഗമന പാര്‍ട്ടിയെ അവരോധിക്കാനുമാണെങ്കില്‍ ...കുഴപ്പമില്ല. ചിത്രലേഖയുടെ ത്യാഗോജ്ജ്വലമായ തുടര്‍ന്നുള്ള സമരത്തിലൂടെ അഖിലേന്ത്യതലത്തില്‍ തന്നെ നല്ല ശക്തിലഭിക്കും.പക്ഷേ,ഒരു സ്ത്രീയെ അതിനു കുരുതികൊടുക്കണൊ ?
സി.പി.എമ്മിനെ സവര്‍ണ്ണ മൂല്യങ്ങള്‍ ഹൈജാക്കു ചെയ്തു എന്ന സത്യം
പാര്‍ട്ടി അണികളെ ഓര്‍മ്മിപ്പിക്കുന്ന സാംസ്ക്കാരിക വിദ്യകളാണ് കൂടുതല്‍ ഉചിതം. സി.പി.എം പാര്‍ട്ടി മോശമാണെന്നു പറയുന്നത്...വിശ്വാസികളോട് ദൈവമില്ലെന്നു പറയുന്നതുപോലെ അവര്‍ക്ക് മനസ്സിലാക്കാനാകാത്ത കാര്യമാണ് :)പാര്‍ട്ടി അണികള്‍ അത്രക്ക് അന്ധരാണ്.
എന്തുതന്നെയാലും ചിത്രലേഖയുടെ അയിത്തത്തിനും, വിവേചനത്തിനുമെതിരായ സമരത്തിന് ചിത്രകാരന്റെ പിന്തുണ അറിയിക്കുന്നു.മാര്‍ച്ച് 12 ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും ശ്രമിക്കും.
2010, മാര്‍ച്ച് 2 9:37 pm
Wednesday, March 3, 2010
നാം ഹുസൈനെ നാടുകടത്തിയവര്‍ !

ലോകം ഇന്നേവരെ കണ്ടിട്ടുള്ള മനുഷ്യനന്മയുടെ ഏറ്റവും ഉജ്ജ്വല മാതൃകയായ മഹാത്മാഗാന്ധിയെ നിര്‍ദ്ദയം വെടിവെച്ചുകൊന്ന ലോകത്തെ ഏറ്റവും നിന്ദ്യരായ, നികൃഷ്ടരായ, പാപികളായ ജനങ്ങളാണ് ഭാരതീയരായ നാം. ആ ക്രൂരകൃത്യത്തിന്റെ പാപം കേവലം
ഒരു നാദൂറാം ഗോഡ്സെയില്‍ ഒതുക്കി നിര്‍ത്തി പുണ്യപുരുഷന്മാരായി അഭിനയിക്കുന്ന നമ്മുടെ കാപട്യത്തിന്റെ പുറംതോട് പൊട്ടിക്കാന്‍ ഒരു ചിന്തകനെപ്പോലും ജനിപ്പിക്കാന്‍ കഴിയാത്ത മച്ചിയായ ഭാരതാബയെ തുണിയില്ലാതെ വരച്ചാല്‍ പോര !!! ഭരണിപ്പാട്ടുകളുടെ കൊടിമരം കൊണ്ട് അവളുടെ നെയ്യുകട്ടപിടിച്ചുണ്ടായ ദുര്‍മേദസ്സ് കടഞ്ഞുകളഞ്ഞ് തന്തക്കുപിറക്കുന്ന മക്കളെ ജനിപ്പിക്കുകതന്നെ വേണം. അതിനായി കാവുതീണ്ടല് നടത്താനുള്ള തയ്യാറെടുപ്പുകള്‍ വൈകിക്കൂടെന്ന സംന്ദേശമാണ് ഹുസൈന്റെ വൈദേശിക പൌരത്വ പ്രശ്നത്തിലൂടെ പ്രബുദ്ധജനതക്ക് ലഭിക്കുന്നത്.
സത്യത്തെ ശത്രുവായും നന്മയെ തിന്മയായും മനസ്സിലാക്കപ്പെടുന്ന ഭാരതത്തില്‍ ശാസ്ത്രംകൊണ്ടും,ചരിത്രം കൊണ്ടും നമ്മുടെ ഇരുട്ടും ദുരഭിമാനങ്ങളും കട്ടപിടിച്ച സാംസ്ക്കാരികബോധത്തെ അലക്കി വെളുപ്പിക്കേണ്ട ബാധ്യത കലാ-സാഹിത്യകാരന്മാര്ക്കും,ചിന്തകര്‍ക്കും തന്നെയാണുള്ളത്. ആ എളിയ ജോലിയേ എം.എഫ്.ഹുസൈനും ചെയ്തുള്ളു. അത് അശ്ലീലമാണുപോലും !!! 64 ലൈംഗീക മുറകള്‍ മഹേശ്വരനെക്കൊണ്ട് പാര്‍വതിക്ക് ഓതിക്കോടുത്ത് കാമം ശാസ്ത്രമാക്കിയ നാട്ടില്‍... നാടിന്റെ മുക്കിലും മൂലയിലുമുള്ള ശിവക്ഷേത്രങ്ങളില്‍ ശിവന്റെ ലിംഗവും,പാര്‍വ്വതിയുടെ യോനിയും പൂജിച്ച് തീര്‍ത്ഥം കുടിക്കുന്ന നാട്ടില്‍... അംബലങ്ങളായ അംബലങ്ങളിലെല്ലാം രതി വൈകൃതങ്ങള്‍ കൊത്തിവച്ച് വേശ്യാവൃത്തിക്കും, കൂട്ടിക്കൊടുപ്പിനും ദൈവീക നീതീകരണം നല്‍കിയിരുന്ന നാട്ടില്‍.....!!!
ഈ ചരിത്രമൊന്നുമറിയാതെ കേവലം രേഖാചിത്രങ്ങളുടെ നഗ്നതകണ്ട് ഭയന്ന മന്ദബുദ്ധികളായ ഇന്ത്യന്‍ സവര്‍ണ്ണചൂലുകള്‍ ആയിരം കേസുകള്‍കൊണ്ട് ഹുസൈനെ തൂറിത്തോല്‍പ്പിക്കാന്‍ ശ്രമിച്ചത് അവര്‍ ഇസ്ലാമിക താലീബാനിസത്തിനു പഠിക്കുന്നതിന്റെ ഭാഗമായാണ്. കൈനനയാതെ മാന്യമായി താലീബാനിസത്തിന് കോടതിയെ എങ്ങനെ തന്ത്രപൂര്‍വ്വം ഉപയോഗിക്കാം എന്നു ഗവേഷണം ചെയ്യുന്ന ബ്രാഹ്മണ്യത്തിന്റെ സവര്‍ണ്ണ വര്‍ഗ്ഗീയതയില്‍ കുറഞ്ഞ ഒന്നുംതന്നെയല്ലിത്. ഇന്ത്യയുടെ പുരോഗതിയുടേയും ബ്രിട്ടീഷ് ഭരണത്തിലൂടെ ആര്‍ജ്ജിച്ച അല്‍പ്പംസംസ്ക്കാരത്തിന്റേയും വെളിച്ചം പോലും ഊതിക്കേടുത്താനുള്ള ഇന്ത്യന്‍ സവര്‍ണ്ണജീര്‍ണ്ണതയുടെ നാണം കെട്ട പ്രവര്‍ത്തികള്‍.
ഹുസൈനെതിരായ ഊരുവിലക്കിനെതിരെയും കേസുകളുടെ കല്ലേറിനേയും പ്രതിരോധിക്കാനോ, പ്രതിഷേധിക്കാനോ കഴിയാതിരുന്ന കലാകാരന്മാരേയും,സാഹിത്യകാരന്മാരേയും,ചിന്തകരേയും,രാഷ്ട്രീയപ്രവര്‍ത്തകരേയും,ജേണലിസ്റ്റുകളേയും,ഗവണ്മെന്റിനേയും ഓര്‍ത്ത് ലജ്ജിക്കാം.സവര്‍ണ്ണസംസ്ക്കാരത്തിന്റെ വായു ശ്വസിക്കുന്ന ഈ വക സാധനങ്ങള്‍ക്കൊക്കെയും മഹാനായ ഒരു കലാകാരനെ അന്യമതസ്തനായിമാത്രമേ കാണാനാകുന്നുള്ളു എന്നത് സ്വാഭാവികമാണ്. ഹുസൈനെ രാജാരവിവര്‍മ്മ പുരസ്ക്കാരം കൊണ്ട് ആദരിച്ച ഇടതുപകഷ്ന്മാര്‍ പോലും സവര്‍ണ്ണതയുടെ ഒരു കുടില തന്ത്രം പയറ്റുന്ന കാപട്യത്തിന്റെ നിഴലിലാണ് അതു ചെയ്യുന്നത്. തസ്ലീമയെ കയ്യൊഴിഞ്ഞതും സവര്‍ണ്ണ താല്‍പ്പര്യങ്ങളുടെ കപടമനസ്സുകൊണ്ടുതന്നെ. കാരണം സവര്‍ണ്ണത കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി സമദൂരസിദ്ധാന്തത്തില്‍ നമുക്കുള്ളില്‍തന്നെ കുടിയിരിക്കുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്.നമ്മുടെ അവര്‍ണ്ണരിലും,ദളിതരിലും,കൃസ്ത്യാനികളിലും,മുസ്ലീങ്ങളിലും പൊതുധാരയുടെ സാംസ്ക്കാരിക മാന്യതയായി സവര്‍ണ്ണമര്യാദകള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അതിനെ ഇഴപിരിച്ച് നശിപ്പിക്കാന്‍ വലിയൊരു സാംസ്ക്കാരിക സമരംതന്നെ നടത്തേണ്ടിയിരിക്കുന്നു.അതിന്റെ ഭാഗമായിവേണം ഹുസൈന്റെ വിവാദ ചിത്രങ്ങളേയും,ആറാം തിരുമുറിവുകളേയും അടയാളപ്പെടുത്തേണ്ടത്. സാമൂഹ്യ നവീകരണത്തിനുവേണ്ടിയുള്ള കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഭയക്കുന്ന സവര്‍ണ്ണവര്‍ഗ്ഗീയ
മനസ്സുകളെ സഹതാപത്തോടെ നോക്കാനും, സദ്ബുദ്ധി ഉപദേശിക്കാനും പ്രബുദ്ധ ജനം കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി മുന്നോട്ടുവരേണ്ടതുണ്ട്.
അതിന്റെ ഭാഗമായി ഹുസൈനെതിരെ 900 കേസുകൊടുത്ത് ഭാരതത്തിന്റെ സവര്‍ണ്ണ മനോരോഗം ലോകസമക്ഷം പ്രദര്‍ശിപ്പിച്ച വര്‍ഗ്ഗീയ മനസ്സുകളോടുപോലും നമുക്ക് നന്ദി പറയാം ! ഹുസൈന് ഏത് രാജ്യത്തെ പൌരത്വം സ്വീകരിച്ചാലും അദ്ദേഹം ഇന്ത്യക്കാരന്റെ അഭിമാനം തന്നെ. സല്മാന് റുഷ്ദിയെപ്പോലെ,ടാഗോറിനെപ്പോലെ, എ.ആര്.റഹ്മാനെപ്പോലെ, റസൂല്‍ പൂക്കുട്ടിയെപ്പോലെ.... ഇന്ത്യയുടെയും,ഇന്ത്യക്കാരുടേയും അഭിമാനം !!!
സവര്‍ണ്ണത രചിച്ചതും,രചിച്ചുകൊണ്ടിരിക്കുന്നതുമായ ഇന്ത്യയുടെ ചരിത്രം മാത്രമേ ഇന്ത്യയെയും,ഇന്ത്യക്കാരേയും നാണം കെടുത്തുകയുള്ളു.
ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന മാതൃഭൂമി വാര്‍ത്ത മാര്‍ച്ച് 2 ന് കണ്ണൂര്‍ എഡിഷനില്‍ 13ആം പേജില്‍ പ്രസിദ്ധീകരിച്ചതാണ്.
1) ഹിന്ദു ഓണ്‍ലൈന്‍ ലിങ്ക്.
2)സീത മോചിതയായി..., ഹുസൈനും...?
3)ആര്‍ട്ട് അറ്റാക്ക്
4)MF Husain takes Qatar Nationality
Sunday, February 28, 2010
ഡോ.ഗെയ്ല് ഓംവെദ്-നന്മയുടെ തുരുത്ത്

മാനവികമായ ചിന്ത എന്നത് സാധാരണ ജനങ്ങളുടെ കാഴ്ച്ചപ്പാടിലൂടെ നൊക്കുംബോള്‍ ഒരു ബാധ്യതതന്നെയാണ്. പക്ഷേ, അതിന് ഏറ്റവും നിര്‍മ്മലമായ സംതൃപ്തിയുടെ ഒരു ആത്മസുഖം കൂടിയുണ്ടെന്ന് അധികാരത്തിന്റെ വഴിയില്‍ ഒരു പഞ്ചായത്ത് മെംബര്‍ പോലുമാകാതിരുന്ന മഹാത്മാഗാന്ധി നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. സമൂഹത്തിന് ജീവന് ത്യജിച്ചും നന്മചെയ്യുംബോഴുണ്ടാകുന്ന സായൂജ്യം വിശാലമായ മാനവികതയുടെ നിറവാണ്. പണത്തിനു പിന്നാലെ ഓടുന്ന ആക്രാന്തം പിടിച്ച മനസ്സുകള്‍ക്ക് അതു പിടികിട്ടില്ല. എന്നാല്‍ അവരേയും തനിക്കുതുല്യം സ്നേഹിക്കാന്‍ കഴിയുന്ന മഹാത്മാക്കള്‍ക്ക് സകല മനുഷ്യരേയും ഒരൊറ്റ വംശവൃക്ഷമായെ കാണാനാകു. അത്തരം മനസ്സുകള്‍ക്ക് ഭൂമി മുഴുവന്‍ തന്റെ മാതൃഭൂമിയാണെന്നും,എല്ലാ മനുഷ്യരും തന്റെ കുടുംബാംഗങ്ങളാണെന്നും അനുഭവപ്പെടും. സത്യത്തില്‍ പരിശുദ്ധമായ സ്ത്രൈണതയുടെ സ്നേഹഭൂമിയാണ് ഓരോ മഹാത്മാവിന്റേയും മനസ്സ്.ബുദ്ധനും,കൃസ്തുവും,മഹാത്മാഗന്ധിയും എല്ലാം തന്നെ തങ്ങളുടെ ആസക്തിനിറഞ്ഞ പുരുഷമനസ്സിനെ നിര്‍ജ്ജീവമാക്കി, തങ്ങളിലെ ഉറങ്ങിക്കിടന്ന സ്ത്രൈണ മനസ്സിനെ ഉണര്‍ത്തിയെടുത്ത് ആ മനസ്സിലൂടെ ലോകത്തെ നോക്കിക്കാണുകയും, അമ്മയെപ്പോലെ മാനവികതയെ വാരിപ്പുണരുകയും ചെയ്ത അപൂര്‍വ്വ പ്രതിഭാസങ്ങളായിരുന്നു എന്നാണ് ചിത്രകാരന്റെ നിരീക്ഷണം.
അന്യരും,എതിരാളികളും, ശത്രുക്കളുമില്ലാത്ത സ്നേഹത്തിന്റെ ആ നിര്‍മ്മലതയിലേക്ക് ഉയരാനുള്ള അദ്ധ്വാനത്തോളം മഹത്തരമായി ഈ ലോകത്ത് എന്താണ് സ്ഥായിയായുള്ളത് !!!
അമേരിക്കയില്‍ ജനിച്ച് ഇന്ത്യയിലെ ജാതിവിവേചനത്തെക്കുറിച്ച് പഠിക്കാനെത്തി,മനുഷ്യത്വരഹിതമായ ജാതീയ പീഢനങ്ങള്‍ക്കിരയാകുന്ന ഇന്ത്യന്‍ അവര്‍ണ്ണ ജനതയെ മനുഷ്യാവകാശങ്ങളിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ സ്വന്തം ജീവിതം നീക്കിവച്ച് ഇന്ത്യന്‍ പൌരത്വം സ്വീകരിച്ച് ജീവിക്കുന്ന ഡോ.ഗെയ്ല് ഓംവെദ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയെ ഇന്നത്തെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍(28.2.10)മിന്നു വേണുഗോപാല്‍ എന്ന ലേഖിക ചെറുതായൊന്നു പരിചയപ്പെടുത്തിയതു കണ്ടപ്പോള്‍ തോന്നിയ സന്തോഷത്താലാണ് ചിത്രകാരന് ഈ പോസ്റ്റ് എഴുതുന്നത്.മാതൃഭൂമിക്കും, മിന്നു വേണുഗോപാലിനും നന്ദി.
ഈ ചിത്രകാരന് ഈ ജാതീയതയോട് എന്താണിത്ര വിരോധം എന്ന് പലര്‍ക്കും മനസ്സിലാകുന്നില്ല... !!! ജാതീയത 2000 വര്‍ഷത്തിലേറെ പഴക്കമുള്ള മനുഷ്യത്വഹീനമായ വിവേചനങ്ങളുടെ സവര്‍ണ്ണ സംസ്ക്കാരമാണ്. നമ്മുടെ ശ്രീ നാരായണ പ്രസ്ഥാനവും,ഇടതുപക്ഷ പാര്‍ട്ടികളും,പുരോഗമന പ്രസ്ഥാനങ്ങളും സവര്‍ണ്ണ സംസ്ക്കാരത്താല്‍ എന്നോ വിഴുങ്ങപ്പെട്ട് സ്ഥലജല ഭ്രമത്തിനടിമപ്പെട്ട് നടത്തുന്ന ആത്മഹത്യാപരമായ പേക്കൂത്തുകള്‍ നാം കാണുന്നതല്ലേ..?? ഇന്ത്യയില്‍ സവര്‍ണ്ണതയേയും അതിന്റെ പ്രഭവസ്ഥാനമായ ബ്രാഹ്മണ്യത്തേയും യാഥാര്‍ത്ഥ്യബോധത്തോടെ വിശകലനം ചെയ്ത് തിന്മയും വംശീയ വിഷവുമായി രേഖപ്പെടുത്താതെ
ഒരു പുരോഗമന പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ല. സവര്‍ണ്ണതയെ നശിപ്പിച്ച് മനുഷ്യരാക്കാന്‍ വിശ്രമമില്ലാത്ത നിരന്തര ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരിക്കുന്നു. സവര്‍ണ്ണത ഒരു സാംസ്ക്കാരികതയായി നിലനില്‍ക്കുംബോള്‍ അവര്‍ണ്ണര്‍പോലും അതിന്റെ പടയാളികളായി ജാതീയത നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നതാണ് പരിതാപകരമായ വസ്തുത. ഈ വസ്തുതകള്‍ ജാതീയതയില്‍ നിന്നും മുക്തരായ മനസ്സുകള്‍ക്കേ അതിന്റെ ശരിയായ അര്‍ത്ഥതീവ്രതയില്‍ മനസ്സിലാകു എന്നതിനാല്‍ ഡോ.ഗെയ്ല് ഓംവെദിനെപ്പോലുള്ളവരുടെ സാമൂഹ്യശാസ്ത്ര അറിവുകള്‍ നമ്മുടെ നാടിനെ രക്ഷിക്കട്ടെ എന്നാശിക്കുന്നു. ജാതിക്കെതിരെ സംസാരിക്കുന്നത് എന്തോ സംവരണം ലഭിക്കുന്നതിനാണെന്ന് ചിന്തിക്കാനെ നമ്മുടെ സവര്‍ണ്ണ ജാത്യാഭിമാനികള്‍ക്ക് കഴിയു. പണത്തെ മൂല്യബോധമായി കരുതുന്ന ബ്രാഹ്മണ്യത്തിന്റെ ദഹനക്കേടാണ് ആ ചിന്ത :)
വിക്കിയില്‍ ഡോ.ഗെയ്ല് ഓംവെദിനെക്കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്ക്.
Friday, February 26, 2010
മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്,അഴീക്കോട്...

സിനിമാതാരങ്ങളെ അവര്‍ ആണായാലും പെണ്ണായാലും അവര്‍ക്ക് ശരീരം വിറ്റു ജീവിക്കുന്ന വേശ്യകള്‍ക്കപ്പുറമുള്ള ബഹുമാനം നല്കുന്ന സമൂഹം അടിമകളുടേതാണെന്ന കാര്യത്തില്‍ ചിത്രകാരനു സംശയമില്ല.സിനിമക്കുവേണ്ടി ശരീരവും,ശാരീരവും വില്‍ക്കുക എന്നതിലുപരിയായ ജോലിയൊന്നും ഒരു സിനിമാതാരത്തിനു ചെയ്യാനില്ല. അതുകൊണ്ടുതന്നെ പൊള്ളയായ രൂപത്തിനപ്പുറം ഈ സിനിമാവേശ്യകളില്‍ മഹത്തരമായ ഒന്നുംതന്നെയില്ല.പിന്നെ,മന്ദബുദ്ധികളായ സമൂഹം ഈ വേശ്യകളാണ് സിനിമയുടെ ഉള്ളടക്കം എന്ന് അന്ധമായി വിശ്വസിക്കുന്നതിലൂടെ ഈ സാധനങ്ങള്‍ക്ക് ലഭിക്കുന്ന അമിതപ്രാധാന്യത്തെയാണ് സൂപ്പര്‍ സ്റ്റാര്‍,മെഗാസ്റ്റാര്‍,സിനിമാതാരം എന്നിങ്ങനെയൊക്കെ പേരിട്ട്,നമ്മള് മര്യാദാരാമനും സീതയുമായി വിഗ്രഹവല്‍ക്കരിക്കുന്നത്.
സ്ത്രൈണമായ അടിമ സമൂഹത്തിന് ഒട്ടിനില്ക്കാന് സമൂഹത്തില്‍ ആണത്വത്തിന്റെ തണലുവേണം.അത്തരം കരുത്തുള്ള ആണത്വം സമൂഹത്തില്‍ ഇല്ലാതാകുംബോള്‍, കലയിലോ,സാഹിത്യത്തിലോ,സ്വപ്നത്തിലോ,സിനിമയിലോ ഉള്ള ആണത്വത്തിന്റെ പൊയ്മുഖങ്ങളെ തങ്ങളുടെ ഉടമകളായും,രക്ഷകരായും സ്വയം മനസ്സില്‍ പ്രതിഷ്ടിച്ച് ആരാധിക്കുന്നതിനെയാണ് താരാരാധന,വീരാരാധന,വിഗ്രഹാരാധന,ഫാനാരാധന എന്നൊക്കെപ്പറയുന്നത്.
സമൂഹ്യഅടിമത്വത്തിന്റെ ഈ രസതന്ത്രം രുചിച്ചറിയുന്ന വെളവന്മാരും അതിവെളവന്മാരുമാണ് (അതിസമര്‍ത്ഥര്‍)കപടമായ തങ്ങളുടെ ബ്രാന്‍ഡ് ഇമേജ് പിടിച്ചു നിര്‍ത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനുമായി ഗുണ്ടാസംഘങ്ങളെപ്പോലെ ആശ്രിതന്മരെ കൂലിക്കുനിര്‍ത്തി ചലച്ചിത്രകലയെത്തന്നെ സംഘടനകള്‍കൊണ്ട് വിഷലിപ്തമാക്കുന്നത്. ഈ പ്രവണത സിനിമയെ സൂപ്പര്‍സ്റ്റാറുകളുടെ തൊഴുത്തിലെ കന്നുകാലികളാക്കിയിരിക്കുന്നു എന്നതും,സിനിമാരംഗത്തുള്ള ആര്‍ക്കും ഈ സ്വാര്‍ത്ഥ ശക്തികള്‍ക്കെതിരെ ശബ്ദിക്കാന്‍ സാധിക്കുന്നില്ല എന്നതും സിനിമയുടെ മാത്രം പ്രശ്നമല്ല,നമ്മുടെ സാംസ്ക്കാരികതയുടെ അര്‍ബുദരോഗമായിത്തന്നെ ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.
കോമാളിത്വവും,വളിപ്പുകളുമായി എങ്ങിനെയൊക്കെയോ സിനിമയുടെ അകത്തളത്തില്‍ കയറിപ്പറ്റുന്ന ഈ ജന്തുക്കള്‍ അടിമകളായ ജനങ്ങളുടെയും,മന്ദബുദ്ധികളായ സംവിധായകരുടേയും ദൌര്‍ബല്യം മുതലാക്കി സിനിമയുടെ നെടും തൂണുകളും, താര രാജാക്കന്മാരുമാകുന്നത് സാമൂഹ്യ ജീര്‍ണ്ണതയുടെ ഭാഗമാണ്. താന്‍ നേരിട്ട അഭിനയ വിലക്കിനെത്തുടര്‍ന്ന് തിലകന് സിനിമയിലെ ഇത്തിക്കണ്ണികളായ സൂപ്പര്‍സ്റ്റാറുകളെ തുറന്ന് എതിര്‍ക്കാന്‍ തയ്യാറായത് എന്തുകൊണ്ടും അഭിനന്ദനീയമാണ്.കലയായാലും,സാഹിത്യമായാലും,സിനിമയായാലും അത് സമൂഹത്തിന്റെ പുരോഗമന ചിന്തയുടെ സ്നേഹപൂര്‍ണ്ണമായ മൃദുഭാവമാണ്. അതിനെ ഏതാനും വ്യക്തികള്‍ സംഘടനയിലൂടെ തളച്ചിടാന്‍ ശ്രമിക്കുന്നത് സാമൂഹ്യദ്രോഹവുമാണ്.
സിനിമയുടെ സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്താന്‍ മുന്നോട്ടു വന്ന തിലകന് വെറും നടന് മാത്രമല്ലെന്നും,ധീരനായ കലാകാരന്‍കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു.
സമൂഹത്തില്‍ ഉണര്‍ന്നിരിക്കാന്‍ ശ്രമിക്കുന്ന സുകുമാര്‍ അഴിക്കോട് സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ നടത്തിയ കുതിരകയറ്റം കേരളസമൂഹത്തിന്റെ ഇടപെടലായിത്തന്നെ കാണേണ്ടിയിരിക്കുന്നു... അതില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പൊങ്ങച്ചങ്ങള്‍ പൊങ്ങിവരുന്നുണ്ടെങ്കില്‍ പോലും, അവസരോചിതം നടത്തേണ്ട ഇടപെടല്‍ തന്നെ.
വല്ല വയലിലും നോക്കുകുത്തിയായി നിര്‍ത്താന്‍ മാത്രം കൊള്ളാവുന്ന അഭിനയസിദ്ധിയുള്ള ഇന്നച്ചന് അഴിക്കോടിനോട് വയസ്സുകാലത്ത് നാമം ജപിച്ച് ജീവിക്കാന്‍ പറഞ്ഞിരിക്കുന്നത്രെ!... ഹഹഹഹ....
തിലകനും അഴിക്കോടിനും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
സിനിമയിലെ മാലിന്യങ്ങളായ സൂപ്പര്‍ താരങ്ങളെ ചവറ്റുകൂടയിലെറിയുക !!!
ബന്ധപ്പെട്ട പോസ്റ്റുകള്‍:
1)മോഹന്‍ലാലിന്റെ വിഢിവേഷം !
2)മമ്മുട്ടിയും ബാര്ബര്ബാലനും !
ഇപ്പോള്‍ (February 27, 2010 4:08 PM) കമന്റായി കൂട്ടിചേര്‍ത്ത ചിത്രകാരന്റെ താത്വികവിചാരം:)
കല,സാഹിത്യം,സംസ്ക്കാരം തുടങ്ങിയവ ഏതൊരു സമൂഹത്തിന്റേയും പരസ്പ്പരം ബന്ധിപ്പിക്കുന്ന സ്നേഹാഭിവാഞ്ഛയുടെ ബഹിര്‍സ്ഫുരണങ്ങളാണ്.
അതായത് സാമൂഹ്യനന്മയാണ് !!!
ഈ സാമൂഹ്യ നന്മയെ കച്ചവടക്കാരും,സ്വാര്‍ത്ഥതാല്‍പ്പര്യക്കാരായ
കുത്തകകളും വിലക്കെടുക്കുംബോഴാണ് സമൂഹത്തില്‍ ഇരുട്ടുപരക്കുന്നത്. ജനങ്ങളുടെ കലക്കുപകരം, കച്ചവടക്കാരന് വിതരണം ചെയ്യുന്ന കൃത്രിമകലയും,പുരാണസാഹിത്യവും, സൂപ്പര്‍സ്റ്റാര്‍സിനിമയും സമൂഹത്തില്‍ അടിമത്വത്തിന്റെ ഉപഭോക്താക്കളെ മാത്രമേ സൃഷ്ടിക്കു. 2000 കൊല്ലക്കാലം ഇന്ത്യക്കാരന് ബ്രാഹ്മണന്റെ ഐതിഹ്യവും പുരാണവും ച്യുയിംഗം പോലെ ചവച്ച് ചവച്ച് മൃതപ്രായരായി അടിമത്വത്തില്‍ കഴിച്ചുകൂട്ടിയതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്.
കല വെറും വിനോദം മാത്രമാണെന്നു വിശ്വസിക്കുന്ന മന്ദബുദ്ധികള്‍ക്ക് ഡ്രഗ് അഡിക്റ്റുകളെപ്പോലെ കച്ചവടക്കാരന്റെ ചിരിമരുന്നും,ഇടിമരുന്നും,റിയാലിറ്റി ഗദ്ഗദങ്ങളും ധാരാളമായേക്കാം.
എന്നാല്‍,ഒരു തൊഴിലിനുവേണ്ടി(ദാസ്യ അവസരത്തിനായി)ലോകം മുഴുവന്‍ തെണ്ടുന്ന
മലയാളികളെപ്പോലുള്ള സമൂഹത്തിന് സ്വന്തം ഉടമയാകാന്‍
(അടിമത്വത്തില്‍ നിന്നും മോചനം നേടാന്‍)
സമൂഹത്തിന്റെ സ്നേഹത്തിന്റേയും,നന്മയുടേയും
മുലപ്പാലായ കലയും സാഹിത്യവും സംസ്ക്കാരവും കലര്‍പ്പില്ലാതെ ലഭിക്കേണ്ടതുണ്ട്.
കച്ചവടക്കാരന്റെ കലയെന്ന പേരില്‍ ലഭിക്കുന്ന മദ്യവും മയക്കുമരുന്നും എത്രമാത്രം ആസ്വാദനസുഖം നല്കിയാലും അത് നമ്മെ സ്വതന്ത്രമാക്കാനുള്ളതല്ലെന്നും, നമ്മെ അടിമപ്പെടുത്താനുള്ളതാണെന്നും നമ്മുടെ ബുദ്ധിജീവികളോ പുരോഗമന ചിന്തക്കാരോ തിരിച്ചറിയുന്നില്ലെന്നത് ആത്മഹത്യാപരമാണ്.
മിക്കവര്‍ക്കും മനസ്സിലാകാന്‍ സാധ്യതയില്ലാത്ത ഈ ശാസ്ത്രീയ സമീപനത്തെ കുറച്ചെങ്കിലും ജനം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ് ചിത്രകാരന്.
നിലവിലുള്ള കലാരൂപങ്ങളില്‍ ഏറ്റവും ശക്തമായ കലയായ സിനിമയെ കച്ചവടക്കാരന്റെ മയക്കുമരുന്ന് ഉത്പാദനരംഗമാക്കി നിലനിര്‍ത്താനുള്ള സിനിമ തൊഴിലാളി സംഘടനകളുടേയും,
അവരെ അടിമകളെപ്പോലെ നിയന്ത്രിക്കുന്ന
സൂപ്പര്‍സ്റ്റാര്‍,സാദാസ്റ്റാര്‍ മാടംബിമാരേയും
വിമര്‍ശിച്ച് തകര്‍ക്കേണ്ടത് (അവരെ അതിമാനുഷരില്‍ നിന്നും മനുഷ്യരാക്കേണ്ടത്)സമൂഹത്തിന്റെ
സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുടെ
കര്‍ത്തവ്യമാണെന്ന് ചിത്രകാരന് വിശ്വസിക്കുന്നു.
ഈ വിഷയം നിസാരമല്ല.
കലയും സാഹിത്യവും സംസ്ക്കാരവും അന്യര്‍
പിടിച്ചടക്കിക്കഴിഞ്ഞാല്‍ ... പിന്നെ, സമൂഹത്തിന് ഇറച്ചിക്കോഴികളെപ്പോലെ
ഉടമക്കുവേണ്ടി ജീവിക്കുകയേ വഴിയുള്ളു.
ഓര്‍ക്കുക....
ബ്രിട്ടീഷുകാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം നേടാനായി; എന്നാല്‍, ബ്രാഹ്മണരില്‍ നിന്നും ഇന്ത്യ ഇനിയും സ്വതന്ത്രമായിട്ടില്ല !!!
Monday, February 15, 2010
ഭയം എന്ന വില്പ്പനച്ചരക്ക്

നമ്മുടെ മതങ്ങളും,രഷ്ട്രീയ പാര്‍ട്ടികളും,രാഷ്ട്രങ്ങളും ഭയത്തിന്റെ ഉത്പാദകരും,വില്‍പ്പനക്കാരുമാണ്. ഇന്നത്തെ ലോകത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വില്പ്പനച്ചരക്ക് ഭയം തന്നെയാണ്. ഭയം ശക്തിയില്ലായ്മയെക്കുറിച്ചുള്ള അറിവാണ്. ഈ അറിവിനെ സംതുലിതാവസ്ഥയിലെത്തിക്കാന്‍ ഭയം മാര്‍ക്കെറ്റിലെത്തിക്കുന്ന വിപണിതന്നെ ദുരഭിമാനം നല്കുന്ന ശക്തി ഗുളികകളും ജനത്തിനുവേണ്ടി ഒരുക്കിവച്ചിട്ടുണ്ട്. ഭയ വില്‍പ്പനക്കുശേഷം ഭയം നിര്‍വീര്യമാക്കാനുള്ള മരുന്നുകളും വില്‍ക്കാം എന്നത് എത്രമാത്രം ലാഭകരമയ ആശയമാണെന്നു നോക്കു !!! ഈ രണ്ട് ഉത്പന്നങ്ങളുടേയും ഉപഭോക്താക്കളായി ലോക ജനതയെ ആഗോളവിപണി ഉന്മാദത്തിന്റെ ആഘോഷഭരണിയില്‍ ഉപ്പിലിട്ടു വക്കുംബോള്‍ ലോകം ഇപ്പോഴും അടിമത്വത്തിലാണെന്ന് ഭരണിക്ക് പുറത്തുനിന്ന് ചിലരെങ്കിലും നമ്മേ നോക്കി പറയാനുണ്ടാകുക എന്നത് എന്തു സുകൃതം കൊണ്ടായാലും, മനുഷ്യകുലത്തിന്റെ ഭാഗ്യമെന്നുതന്നെ പറയണം.
ഇന്നത്തെ മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍(2010 ഫിബ്രവരി 15,തിങ്കള്‍)അഞ്ചാം പേജില്‍ അമേരിക്കയിലെ പോര്‍ട്ട്ലാന്‍ഡ് കമ്മ്യൂണിറ്റി കോളേജിലെ പ്രഫസറും,ഗാന്ധിയനുമായ മൈക്കിള്‍ വാറന്‍ സണ്‍ലിറ്റ്നര്‍ കണ്ണൂരില്‍വച്ചു നടത്തിയ പ്രഭാഷണത്തിന്റെ വാര്‍ത്തയുണ്ട്. ദിനകരന് കൊമ്പിലാത്ത് വളരെ ഭംഗിയായി പ്രഭാഷണം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.അതിന്റെ സ്കാന്‍ ചെയ്ത രൂപമാണ് മുകളില്‍ കൊടുത്തിരിക്കുന്നത് ആ വാര്‍ത്തയില്‍ ഞെക്കിയാല്‍ വാര്‍ത്ത വായിക്കാവുന്നവിധം വലുതായി കാണാം.
വാറന്‍ സണ്‍ലിറ്റ്നറുടെ ആത്മീയതയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടൊന്നും എന്തെന്ന് ചിത്രകാരനറിയില്ല. എന്നാല്‍, ഈ വര്‍ത്തയില്‍ കണ്ടിടത്തോളം അതിപ്രധാന സത്യമാണ് ഭയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഗാന്ധിയും മാര്ട്ടിന് ലൂതര്‍ കിങ്ങുമാണ് ഭയത്തെ ഭയപ്പെടാത്ത അഥവ അടിമപ്പെടാത്ത നമുക്കു മുന്നിലുള്ള വ്യക്തിത്വങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഓര്‍മ്മിക്കപ്പെടേണ്ട ഈ വര്‍ത്താശകലം പുസ്തകത്തിനിടയിലെ മയില്‍പ്പീലിപോലെ ചിന്തകള്‍ പെറ്റു പെരുകാനായി ചിത്രകാരന് ഇവിടെ സൂക്ഷിച്ചുവക്കുന്നു.
Monday, February 1, 2010
സ്വാതന്ത്ര്യത്തിന് അതിരുകളരുത്
മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ചിന്താസ്വാതന്ത്ര്യത്തിന്റേയും അതിരുകള്‍ നിശ്ചയിക്കുന്നത് സംങ്കുചിതമായ അധികാരത്തിന്റേയും കയ്യൂക്കിന്റേയും നീചമായ പൌരുഷരാഷ്ട്രീയമാണ്. ആ പരുഷരാഷ്ട്രീയത്തിന് സംസ്ക്കാരം എന്നത് ദാസ്യകീര്‍ത്തനാലാപനം നടത്താനുള്ള അടിമകളുടേയും ഭക്തന്മാരുടേയും വിധേയന്മാരുടേയും എന്തും വിഴുങ്ങുന്ന തൊള്ളകള്(വായ്)മാത്രമാണ്. അത്തരം തൊള്ളകളുടെ ആക്രോശമാണ് സദസ്സും,വേദിയും,നാടും,സംസ്ഥാനവുമറിഞ്ഞ് സംസാരിക്കുകയും/അവാര്‍ഡുവാങ്ങുകയും(ഹുസൈന് അവര്‍ഡു പ്രഖ്യാപിച്ചവര്‍!!!:) ചെയ്യണമെന്ന സദാചാരികളുടെ മാര്യാദാഘോഷണത്തിന്റെ പ്രതിധ്വനിയായി ബ്ലോഗില്‍ മുഴങ്ങുന്നത്.
മോഡിമാരും,ശ്രീരാമസേനക്കാരും,ഡിഫിക്കാരും,പിഡിപിക്കാരും,സി.പി.എംകാരും,കാന്തപുരവും എല്ലാം ഒരൊറ്റ വര്‍ഗ്ഗമായിത്തീരുന്ന ആ സദാചാരബോധം സാമൂഹ്യ തിന്മയും സാംസ്ക്കാരിക വിരുദ്ധതയുടെ കൊലവിളിയുമാണെന്നത് നാം തിരിച്ചറിയാതിരുന്നുകൂട.ആ സത്യം പലപ്പോഴും തിരിച്ചറിയാതിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടേയും,നേതാക്കളുടേയും,മത-ജാതി സംഘടനകളുടേയും,മനുഷ്യ ദൈവങ്ങളുടേയും അടിമകളായി മറുന്നതിലൂടെ നമുക്കു സംഭവിക്കുന്ന ബുദ്ധിമാന്ദ്യം കാരണമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടേയും,ജാതി മത സംഘടനകളുടേയും കൂലികളാകുന്നതിന്റെ പ്രതിബദ്ധത കാരണം മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിന് അതിരുകളിടേണ്ടിവരുന്ന ബുദ്ധിമാന്ദ്യം ഭീകരം തന്നെ !
ബ്ലോഗിലെ പാര്‍ട്ടിഭക്ത സഖാക്കളുടെ ബദ്ധപ്പാടുകള്‍ സക്കറിയയേയും ഉണ്ണിത്താനേയും ഒരുവഴിക്കാക്കാന്‍ കഷ്ടപ്പെടുന്നതു കാണുംബോള് ആര്‍ക്കും സഹതാപം തോന്നും. ഒരു ബ്ലോഗര്‍ പഴയകാല കമ്മ്യൂണിസ്റ്റു നേതാക്കളുടെ ഒളിവു ജീവിതത്തിന്റെ ഭക്തിസാന്ദ്രമായ പേജുകളെല്ലാം അരിച്ചുപെറുക്കി പാര്‍ട്ടി ക്ഷോഭത്തിന്റെ വൈകാരിക-ദാര്‍ശനിക ന്യായം ചമച്ചപ്പോള്‍ മറ്റൊരു ബ്ലോഗര്‍ രാജവെംബാലക്കു തുല്യമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാളമാണ് പയ്യന്നൂരെന്നും,ആ മാളത്തില്‍ കയ്യിടാതിരിക്കാനുള്ള ബുദ്ധി സക്കറിയ കാണിക്കണമായിരുന്നെന്നും ഉദ്ബോധിപ്പിച്ചു !!! പൊതുവേ,വസ്തുതാപരമായി ചിന്തിക്കാന്‍ അസാമാന്യശേഷിയുള്ള സഖാക്കളാണ് ചിന്താശേഷിയുടെ ബോണ്‍സായ് രൂപത്തിലേക്ക് ഒടിഞ്ഞ് മടങ്ങി ചുരുണ്ട് പാര്‍ട്ടി നേതാക്കളുടെ ബ്ലോഗാക്രമണ ആഹ്വാനം ശിരസ്സാവഹിച്ച് ഈ വിഢിവേഷം കെട്ടുന്നത്!
സക്കറിയയുടെ കൊരലിനു പിടിച്ച ശ്രീരാമകൃഷ്ണ സേനയുടെ പ്രവര്‍ത്തനമായാലും,ഉണ്ണിത്താനെ തൊലിയുരിയാന്‍ അമിതാവേശം കാണിച്ച ഡിഫിപിഡിപിഐക്യമുന്നണിയുടെ സദാചാരപ്രതിബദ്ധതയായാലും മൃഗീയമായ/സംസ്ക്കാരശൂന്യമായ കയ്യംകളിയാണെന്നു തിരിച്ചറിയാന്‍ ഉണ്ണിത്താന്റെ സദാചാര പ്രസംഗമോ/പ്രവര്‍ത്തിയോ,സക്കറിയയുടെ പ്രസംഗത്തിലെ പ്രകോപനമോ ഒന്നും തന്നെ ന്യായമാകുന്നില്ല.സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍കൂടിയുള്ളതാണെന്ന നല്ലൊരു ലേഖനം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2010ജനുവരി31-ഫെബ്രുവരി6)സി.എസ്.വെങ്കിടേശ്വരന് എഴുതിയിരിക്കുന്നു.ആ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍ ചിത്രകാരന്റെ ഓര്‍മ്മയുടെ സൌകര്യത്തിനായി ഇതോടൊപ്പം ചേര്‍ക്കുന്നു.
ഈ വിഷയത്തില്‍ വായിക്കേണ്ടതായ നല്ല രണ്ടു പോസ്റ്റുകള്‍:
1) ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും-- നിത്യന്
2) കേരളത്തിന്റെ ലൈംഗിക താലിബാന് -- ഷാ



മോഡിമാരും,ശ്രീരാമസേനക്കാരും,ഡിഫിക്കാരും,പിഡിപിക്കാരും,സി.പി.എംകാരും,കാന്തപുരവും എല്ലാം ഒരൊറ്റ വര്‍ഗ്ഗമായിത്തീരുന്ന ആ സദാചാരബോധം സാമൂഹ്യ തിന്മയും സാംസ്ക്കാരിക വിരുദ്ധതയുടെ കൊലവിളിയുമാണെന്നത് നാം തിരിച്ചറിയാതിരുന്നുകൂട.ആ സത്യം പലപ്പോഴും തിരിച്ചറിയാതിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടേയും,നേതാക്കളുടേയും,മത-ജാതി സംഘടനകളുടേയും,മനുഷ്യ ദൈവങ്ങളുടേയും അടിമകളായി മറുന്നതിലൂടെ നമുക്കു സംഭവിക്കുന്ന ബുദ്ധിമാന്ദ്യം കാരണമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടേയും,ജാതി മത സംഘടനകളുടേയും കൂലികളാകുന്നതിന്റെ പ്രതിബദ്ധത കാരണം മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിന് അതിരുകളിടേണ്ടിവരുന്ന ബുദ്ധിമാന്ദ്യം ഭീകരം തന്നെ !
ബ്ലോഗിലെ പാര്‍ട്ടിഭക്ത സഖാക്കളുടെ ബദ്ധപ്പാടുകള്‍ സക്കറിയയേയും ഉണ്ണിത്താനേയും ഒരുവഴിക്കാക്കാന്‍ കഷ്ടപ്പെടുന്നതു കാണുംബോള് ആര്‍ക്കും സഹതാപം തോന്നും. ഒരു ബ്ലോഗര്‍ പഴയകാല കമ്മ്യൂണിസ്റ്റു നേതാക്കളുടെ ഒളിവു ജീവിതത്തിന്റെ ഭക്തിസാന്ദ്രമായ പേജുകളെല്ലാം അരിച്ചുപെറുക്കി പാര്‍ട്ടി ക്ഷോഭത്തിന്റെ വൈകാരിക-ദാര്‍ശനിക ന്യായം ചമച്ചപ്പോള്‍ മറ്റൊരു ബ്ലോഗര്‍ രാജവെംബാലക്കു തുല്യമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാളമാണ് പയ്യന്നൂരെന്നും,ആ മാളത്തില്‍ കയ്യിടാതിരിക്കാനുള്ള ബുദ്ധി സക്കറിയ കാണിക്കണമായിരുന്നെന്നും ഉദ്ബോധിപ്പിച്ചു !!! പൊതുവേ,വസ്തുതാപരമായി ചിന്തിക്കാന്‍ അസാമാന്യശേഷിയുള്ള സഖാക്കളാണ് ചിന്താശേഷിയുടെ ബോണ്‍സായ് രൂപത്തിലേക്ക് ഒടിഞ്ഞ് മടങ്ങി ചുരുണ്ട് പാര്‍ട്ടി നേതാക്കളുടെ ബ്ലോഗാക്രമണ ആഹ്വാനം ശിരസ്സാവഹിച്ച് ഈ വിഢിവേഷം കെട്ടുന്നത്!
സക്കറിയയുടെ കൊരലിനു പിടിച്ച ശ്രീരാമകൃഷ്ണ സേനയുടെ പ്രവര്‍ത്തനമായാലും,ഉണ്ണിത്താനെ തൊലിയുരിയാന്‍ അമിതാവേശം കാണിച്ച ഡിഫിപിഡിപിഐക്യമുന്നണിയുടെ സദാചാരപ്രതിബദ്ധതയായാലും മൃഗീയമായ/സംസ്ക്കാരശൂന്യമായ കയ്യംകളിയാണെന്നു തിരിച്ചറിയാന്‍ ഉണ്ണിത്താന്റെ സദാചാര പ്രസംഗമോ/പ്രവര്‍ത്തിയോ,സക്കറിയയുടെ പ്രസംഗത്തിലെ പ്രകോപനമോ ഒന്നും തന്നെ ന്യായമാകുന്നില്ല.സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍കൂടിയുള്ളതാണെന്ന നല്ലൊരു ലേഖനം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2010ജനുവരി31-ഫെബ്രുവരി6)സി.എസ്.വെങ്കിടേശ്വരന് എഴുതിയിരിക്കുന്നു.ആ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍ ചിത്രകാരന്റെ ഓര്‍മ്മയുടെ സൌകര്യത്തിനായി ഇതോടൊപ്പം ചേര്‍ക്കുന്നു.
ഈ വിഷയത്തില്‍ വായിക്കേണ്ടതായ നല്ല രണ്ടു പോസ്റ്റുകള്‍:
1) ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും-- നിത്യന്
2) കേരളത്തിന്റെ ലൈംഗിക താലിബാന് -- ഷാ



Tuesday, January 5, 2010
ബ്ലോഗും അച്ചടി-ദൃശ്യ മാധ്യമങ്ങളും
അച്ചടി മാധ്യമത്തിന്റെ വിവരസാങ്കേതികമായ പുതിയൊരു പരിഭാഷയായി ബ്ലോഗിനെ കാണാനാണ് അച്ചടി-ദൃശ്യ മാധ്യമഭക്തര്‍ എന്നും ആഗ്രഹിക്കുക. നാം ഇന്നു സമൂഹത്തില്‍ കാണുന്ന വിഗ്രഹങ്ങളെല്ലാം മാധ്യമ ദൈവത്തിന്റെ സൃഷ്ടികളാണ്. മാധ്യമ ദൈവത്തിന്റെ ശക്തമായ സൃഷ്ടി-സ്ഥിതി-സംഹാര നിയമങ്ങള്‍ക്കകത്ത് ഭക്തിപൂര്‍വ്വം ജീവിതം ആഘോഷിച്ചു തീര്‍ക്കുക എന്നത് മാന്യ ലക്ഷണമായും കണക്കാക്കപ്പെടുന്നു.പ്രജകള്‍ എന്തു വായിക്കണം ? എന്തു കാണണം ? എന്തു ചിന്തിക്കണം? എന്തൊക്കെ ചെയ്യണം ? ആരോട് ഇണചേരണം ? ആരോട് ശത്രുത പുലര്‍ത്തണം ? ഏത് രാഷ്ട്രീയകക്ഷി ബ്രാന്‍ഡ് ഉപയോഗിക്കണം ? ഏതു നേതാവിനെ/നടനെ/താരത്തെ/ദൈവത്തെ ആരാധിക്കണം എന്നെല്ലാം നിശ്ചയിക്കുന്ന, സമൂഹത്തിന്റെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തിയാണ് അച്ചടി ദൃശ്യ മാധ്യമങ്ങള്‍. സത്യത്തില്‍ നമ്മുടെ ഭരണാധികാരികളും,ഉടമകളും അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ തന്നെയാണ്. തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ റിമോട്ട് കണ്ട്രോളിലൂടെ ഗവണ്മെന്റിനേയും,രാഷ്ട്രീയ നേതൃത്വത്തേയും,സമൂഹത്തെ ഒന്നാകെയും അടിമപ്പെടുത്തിയിരിക്കുന്ന ഉടമസ്ത സംവിധാനമാണ് അച്ചടി-ദൃശ്യ മാധ്യമങ്ങള്‍.ജനാധിപത്യവും,രാജഭരണവും,സോഷ്യലിസവും,കുടുംബ വാഴ്ച്ചയും,വേഴ്ച്ചകളും എല്ലാം മയാസൃഷ്ടം! ഇത്രയും ശക്തമായ അച്ചടി-ദൃശ്യ മാധ്യമത്തെ നിയന്തിക്കുന്നതാരാണ് ? സമൂഹത്തിലെ വിരലിലെണ്ണാവുന്ന പ്രസ്സ് ഉടമകളും അവരുടെ കൂലികളായ (കൂലികള്‍ ആദരണീയരാണെന്ന് സ്ഥാപിക്കാനാണ് ചിത്രകാരന്റെ ശ്രമം)പത്രപ്രവര്‍ത്തകരും,പിന്നെ കുറച്ച് എഴുത്തുതൊഴിലാളികളും ! നമ്മുടെ മഹനീയ ജനാധിപത്യത്തിലെ ചിന്തിക്കുന്നവരുടെ ജന പ്രാതിനിധ്യം !!!
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ മാധ്യമ മാടംബിത്വത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് ജനാധിപത്യത്തിന്റെ ശരിയായ പ്രാതിനിധ്യ സാധ്യതയുമായി ബ്ലോഗ് എന്ന മാധ്യമത്തിന്റെ രംഗപ്രവേശം. ഓരോ വ്യക്തിക്കും ചുളിഞ്ഞതോ മുഷിഞ്ഞതോ അമൂല്യമോ ആയ സ്വന്തം രാഷ്ട്രീയത്തിന്റെ സൃഷ്ടി സ്വയം പ്രസിദ്ധീകരിക്കാന്‍ അവകാശം നല്കുന്ന ബ്ലോഗ് അച്ചടി-ദൃശ്യ മാധ്യമം പോലെ അന്യരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ അധീശത്വം പുലര്‍ത്തുന്നില്ല. അതായത് ചിന്തയുടെ/ക്രിയാത്മക കുത്തകവല്‍ക്കരണം ബ്ലോഗിലൂടെ നിരാകരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ബ്ലോഗ് വിഗ്രഹവല്‍ക്കരണത്തിന്റെ മാധ്യമമല്ലെന്ന് തീര്‍ത്തുപറയേണ്ടിയിരിക്കുന്നു. വിഗ്രഹവല്ക്കരണം സമൂഹത്തിലെ സ്വാര്‍ത്ഥമാലിന്യമാണ്. വിഗ്രഹവല്‍ക്കരണത്തെ നിര്‍വീര്യമാക്കാന്‍ ബ്ലോഗ് ഉപയോഗിക്കാനായാല്‍ സമൂഹം ബുദ്ധിപരമായ അടിമത്വത്തില്‍ നിന്നും സ്വതന്ത്രമാകും. അതിനായി അച്ചടി-ദൃശ്യമാധ്യമ വിശ്വാസ സംഹിതകളെയും വിഗ്രഹങ്ങളേയും പച്ചയായ/നഗ്നമായ ഭാഷയാല്‍ നിരൂപിക്കാന്‍ ബ്ലോഗര്‍മാര്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.ഭാഷ നഗ്നവും,പ്രാകൃതവുമാകുംബോള്‍ ഏവര്‍ക്കും മനസ്സിലാകുന്ന ജനകീയ ഭാഷയായും,അതിലൂടെ ആശയവിനിമയത്തിന്റെ ചാലകതയും ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്.ബ്ലോഗിലെ ഭാഷ ചന്തയിലെ ഭാഷയാണ്. ചായക്കടയിലേയും,ബാര്‍ബര്‍ ഷാപ്പിലേയും,നാല്‍ക്കവലയിലേയും,ചെറ്റക്കുടിലുകളിലേയും,കൃഷിയിടത്തിലേയും,കളിസ്ഥലത്തേയും,മാന്യതയില്ലെന്നു കരുതുന്ന മറ്റ് എല്ലാ സ്ഥലങ്ങളിലേയും ഭാഷയായിരിക്കണം ബ്ലോഗില്‍ ആഘോഷിക്കപ്പെടേണ്ടത്. ആ ഭാഷക്ക് ഒരു പ്രതിരോധത്തിന്റേയും ആക്രമണത്തിന്റേയും രാഷ്ട്രീയ ദൌത്യം നിര്‍വ്വഹിക്കാനുണ്ട്.
ഇത്രയും പറയുംബോള് അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരിസ്ഥിതി മണ്ഡലത്തെ പൂര്‍ണ്ണമായും തകര്‍ക്കണമെന്ന ചിന്തയാണ് ചിത്രകാരന്റേതെന്നു തോന്നാം.പൂര്‍ണ്ണമായ തകര്‍ക്കലല്ല,മറിച്ച് പുനര്‍നിര്‍മ്മാണത്തിന്റെ സാമൂഹ്യ പരിവര്‍ത്തനമാണ് സംഭവിക്കേണ്ടത്. രണ്ടും രണ്ടു മാധ്യമ ലോകങ്ങളാണ്. അച്ചടി-ദൃശ്യമാധ്യമരംഗം കുത്തക ശക്തികളെ കേന്ദ്രമാക്കുംബോള്‍,ബ്ലോഗുകള്‍ വ്യക്തികളുടെ ആശയങ്ങളിലേക്ക് മാത്രം കേന്ദ്രീകൃതമായി ബോധമണ്ഡലത്തിന്റെ അധീശത്വമില്ലാത്ത സ്വതന്ത്ര ജനാധിപത്യം ഉറപ്പുവരുത്തുന്നുണ്ട്.അതിനായി അച്ചടി-ദൃശ്യമാധ്യമ ഭാഷയും,ബ്ലോഗിന്റെ ഭാഷയും വ്യത്യസ്തമാണെന്ന് തിരിച്ചറിയുകതന്നെ വേണം.
അച്ചടി-ദൃശ്യമാധ്യമങ്ങളുമായി ഇടപഴകുംബോള്‍ അതിന്റെ കുലിന നിയമങ്ങള്‍ക്കകത്തുനിന്ന് അംഗീകരിക്കപ്പെടുന്ന ഭാഷയിലൂടെത്തന്നെ ലഭ്യമായ സ്വാതന്ത്ര്യം മാത്രമുപയോഗിച്ച് ആശയ വിനിമയം നടത്തേണ്ടിയിരിക്കുന്നു. ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രാര്‍ത്ഥന ആദരവോടെ ചൊല്ലുന്നതുപോലെ ! ആരും ശത്രുക്കളല്ലെന്ന മാനവിക കാഴ്ച്ചപ്പാടോടെ.എന്നാല്‍ ആ സ്വാതന്ത്ര്യം മാത്രമേ ബ്ലോഗിലും ഉപയോഗിക്കാവു എന്ന നിഷ്ക്കര്‍ഷ ബ്ലോഗിനെ സംബന്ധിച്ച് അച്ചടി-ദൃശ്യമാധ്യമ രംഗത്തിന്റെ രാഷ്ട്രീയ പ്രചരണവും,പ്രേതബാധയുമാണെന്ന് ചിത്രകാരന് വിശ്വസിക്കുന്നു.
അച്ചടി-ദൃശ്യമാധ്യമ രംഗത്തിന്റെ അധീശത്വത്തിനെതിരായി,വിഗ്രഹവല്‍ക്കരണത്തിനെതിരായി,കുത്തകക്കെതിരായി ജനങ്ങളുടെ ഭാഷ ഒരു രാഷ്ട്രീയമായി ബ്ലോഗിലൂടെ വളരട്ടെ !
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ മാധ്യമ മാടംബിത്വത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് ജനാധിപത്യത്തിന്റെ ശരിയായ പ്രാതിനിധ്യ സാധ്യതയുമായി ബ്ലോഗ് എന്ന മാധ്യമത്തിന്റെ രംഗപ്രവേശം. ഓരോ വ്യക്തിക്കും ചുളിഞ്ഞതോ മുഷിഞ്ഞതോ അമൂല്യമോ ആയ സ്വന്തം രാഷ്ട്രീയത്തിന്റെ സൃഷ്ടി സ്വയം പ്രസിദ്ധീകരിക്കാന്‍ അവകാശം നല്കുന്ന ബ്ലോഗ് അച്ചടി-ദൃശ്യ മാധ്യമം പോലെ അന്യരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ അധീശത്വം പുലര്‍ത്തുന്നില്ല. അതായത് ചിന്തയുടെ/ക്രിയാത്മക കുത്തകവല്‍ക്കരണം ബ്ലോഗിലൂടെ നിരാകരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ബ്ലോഗ് വിഗ്രഹവല്‍ക്കരണത്തിന്റെ മാധ്യമമല്ലെന്ന് തീര്‍ത്തുപറയേണ്ടിയിരിക്കുന്നു. വിഗ്രഹവല്ക്കരണം സമൂഹത്തിലെ സ്വാര്‍ത്ഥമാലിന്യമാണ്. വിഗ്രഹവല്‍ക്കരണത്തെ നിര്‍വീര്യമാക്കാന്‍ ബ്ലോഗ് ഉപയോഗിക്കാനായാല്‍ സമൂഹം ബുദ്ധിപരമായ അടിമത്വത്തില്‍ നിന്നും സ്വതന്ത്രമാകും. അതിനായി അച്ചടി-ദൃശ്യമാധ്യമ വിശ്വാസ സംഹിതകളെയും വിഗ്രഹങ്ങളേയും പച്ചയായ/നഗ്നമായ ഭാഷയാല്‍ നിരൂപിക്കാന്‍ ബ്ലോഗര്‍മാര്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.ഭാഷ നഗ്നവും,പ്രാകൃതവുമാകുംബോള്‍ ഏവര്‍ക്കും മനസ്സിലാകുന്ന ജനകീയ ഭാഷയായും,അതിലൂടെ ആശയവിനിമയത്തിന്റെ ചാലകതയും ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്.ബ്ലോഗിലെ ഭാഷ ചന്തയിലെ ഭാഷയാണ്. ചായക്കടയിലേയും,ബാര്‍ബര്‍ ഷാപ്പിലേയും,നാല്‍ക്കവലയിലേയും,ചെറ്റക്കുടിലുകളിലേയും,കൃഷിയിടത്തിലേയും,കളിസ്ഥലത്തേയും,മാന്യതയില്ലെന്നു കരുതുന്ന മറ്റ് എല്ലാ സ്ഥലങ്ങളിലേയും ഭാഷയായിരിക്കണം ബ്ലോഗില്‍ ആഘോഷിക്കപ്പെടേണ്ടത്. ആ ഭാഷക്ക് ഒരു പ്രതിരോധത്തിന്റേയും ആക്രമണത്തിന്റേയും രാഷ്ട്രീയ ദൌത്യം നിര്‍വ്വഹിക്കാനുണ്ട്.
ഇത്രയും പറയുംബോള് അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരിസ്ഥിതി മണ്ഡലത്തെ പൂര്‍ണ്ണമായും തകര്‍ക്കണമെന്ന ചിന്തയാണ് ചിത്രകാരന്റേതെന്നു തോന്നാം.പൂര്‍ണ്ണമായ തകര്‍ക്കലല്ല,മറിച്ച് പുനര്‍നിര്‍മ്മാണത്തിന്റെ സാമൂഹ്യ പരിവര്‍ത്തനമാണ് സംഭവിക്കേണ്ടത്. രണ്ടും രണ്ടു മാധ്യമ ലോകങ്ങളാണ്. അച്ചടി-ദൃശ്യമാധ്യമരംഗം കുത്തക ശക്തികളെ കേന്ദ്രമാക്കുംബോള്‍,ബ്ലോഗുകള്‍ വ്യക്തികളുടെ ആശയങ്ങളിലേക്ക് മാത്രം കേന്ദ്രീകൃതമായി ബോധമണ്ഡലത്തിന്റെ അധീശത്വമില്ലാത്ത സ്വതന്ത്ര ജനാധിപത്യം ഉറപ്പുവരുത്തുന്നുണ്ട്.അതിനായി അച്ചടി-ദൃശ്യമാധ്യമ ഭാഷയും,ബ്ലോഗിന്റെ ഭാഷയും വ്യത്യസ്തമാണെന്ന് തിരിച്ചറിയുകതന്നെ വേണം.
അച്ചടി-ദൃശ്യമാധ്യമങ്ങളുമായി ഇടപഴകുംബോള്‍ അതിന്റെ കുലിന നിയമങ്ങള്‍ക്കകത്തുനിന്ന് അംഗീകരിക്കപ്പെടുന്ന ഭാഷയിലൂടെത്തന്നെ ലഭ്യമായ സ്വാതന്ത്ര്യം മാത്രമുപയോഗിച്ച് ആശയ വിനിമയം നടത്തേണ്ടിയിരിക്കുന്നു. ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രാര്‍ത്ഥന ആദരവോടെ ചൊല്ലുന്നതുപോലെ ! ആരും ശത്രുക്കളല്ലെന്ന മാനവിക കാഴ്ച്ചപ്പാടോടെ.എന്നാല്‍ ആ സ്വാതന്ത്ര്യം മാത്രമേ ബ്ലോഗിലും ഉപയോഗിക്കാവു എന്ന നിഷ്ക്കര്‍ഷ ബ്ലോഗിനെ സംബന്ധിച്ച് അച്ചടി-ദൃശ്യമാധ്യമ രംഗത്തിന്റെ രാഷ്ട്രീയ പ്രചരണവും,പ്രേതബാധയുമാണെന്ന് ചിത്രകാരന് വിശ്വസിക്കുന്നു.
അച്ചടി-ദൃശ്യമാധ്യമ രംഗത്തിന്റെ അധീശത്വത്തിനെതിരായി,വിഗ്രഹവല്‍ക്കരണത്തിനെതിരായി,കുത്തകക്കെതിരായി ജനങ്ങളുടെ ഭാഷ ഒരു രാഷ്ട്രീയമായി ബ്ലോഗിലൂടെ വളരട്ടെ !
Subscribe to:
Posts (Atom)

മംഗളം












